121

Powered By Blogger

Saturday 27 December 2014

മെവുഡ് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ക്രിസ്തുമസ് ആഘോഷിച്ചു








മെവുഡ് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ക്രിസ്തുമസ് ആഘോഷിച്ചു


Posted on: 28 Dec 2014






ഷിക്കാഗോ: മെവുഡ് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ക്രിസ്തുമസ് വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

ഡിസംബര്‍ 24 ബുധനാഴ്ച രാത്രി 7മണിക്കു ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആദ്യത്തെ ക്രിസ്തുമസില്‍ ഉണ്ണിയീശോയ്ക്കും തിരുക്കുടുംബ്ബത്തിനും സ്വീകരണവും തിരസ്‌കരണവുമുണ്ടായത് ക്രിസ്തുമസ് സന്ദേശത്തില്‍ ഫാ. ഏബ്രഹാം മുത്തോലത്ത് അനുസ്മരിപ്പിച്ചു. പ്രതിസന്ധികളില്‍ സഹായതേടിയെത്തിയ മറിയത്തെയും യൗസേപ്പിനെയും സ്വീകരിച്ച വിനയാന്വിതരായ ആട്ടിടയരെപ്പോലെ അര്‍ഹരെ നാം സഹായിക്കുമ്പോള്‍ നാം യേശുവിനെ സ്വീകരിക്കുന്നു. സത്രക്കാരനെപ്പോലെ അര്‍ഹരെ തിരസ്‌കരിക്കുമ്പോള്‍ അന്ത്യവിധിനാളില്‍ ക്രിസ്തു പറയുവാനിരിക്കുന്നതുപോലെ നാം ഈശോയെയാണു തിരസ്‌കരിക്കുന്നത്. തിരസ്‌കരണത്തിലൂടെയും ജീവന്റെ ഭീഷണിയിലൂടെയും ഭവനരഹിത്യത്തിലൂടെയും അഭയാര്‍ത്ഥിയുടെ അനുഭവത്തിലൂടെയും കടന്നുപോയ ക്രിസ്തു ഇത്തരം ജീവിത പ്രതിസന്ധികളില്‍ നമുക്കു തുണയുണ്ടാകുമെന്നും ക്രിസ്തുമസ് സന്ദേശത്തില്‍ മുത്തോലത്തച്ചന്‍ അനുസ്മരിപ്പിച്ചു.


തുടര്‍ന്ന് ഫാദര്‍ എബ്രാഹം മുത്തോലത്ത് പാരീഷ് എക്സ്സിക്കൂട്ടീവിലുള്ള സക്കറിയ ചേലക്കല്‍, തോമസ് നെടുവാമ്പുഴ, ഷിബു മുളയാനിക്കുന്നേല്‍, എന്റെര്‍ടൈന്‍മെന്റ് കോഡിനേറ്റര്‍ ലൂസി കണിയാലി, ടീനാ നെടുവാമ്പുഴ, ഡെന്നി പുല്ലാപ്പള്ളി, എന്നിവരോടൊപ്പം ക്രിസ്മസ് കേക്കു മുറിച്ച് എല്ലാവര്‍ക്കും മധുരം പങ്കുവച്ചു. തുടര്‍ന്ന് കരോള്‍ ഗാനത്തൊടെ തുടങ്ങിയ കലാപരിപാടികള്‍, വിവിധങ്ങളായ ന്യത്തങ്ങളാലും (ഡിവോഷണല്‍ ഡാന്‍സ്, സെമി ക്ലാസ്സിക്കല്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്), റെജീന മടയനകാവിലിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ നേറ്റിവിറ്റി ഷൊയും, മെന്‍സ് മിനിസ്സ്ട്രിയുടേയും വുമെന്‍സ് മിനിസ്സ്ട്രിയുടേയും നേത്യുതത്തില്‍ തയ്യാറാക്കിയ നാടന്‍ ഭക്ഷണവുമുണ്ടായിരുന്നു.


ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ കുടുംബ വര്‍ഷഉദ്ഘാടനം








ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ കുടുംബ വര്‍ഷഉദ്ഘാടനം


Posted on: 28 Dec 2014







ഷിക്കാഗോ: മെവുഡ് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത് കുടുംബവര്‍ഷത്തിന്റെ ഉദ്ഘാടനം നടത്തി. ഡിസംബര്‍ 24 ബുധനാഴ്ച രാത്രി 7 മണിക്ക് ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിക്കുശേഷം പാരീഷ് എക്സ്സിക്കൂട്ടീവിലുള്ള തോമസ് നെടുവാമ്പുഴ, സണ്ണി മുത്തോലം, ജോര്‍ജ്ജ് ചക്കാലത്തൊട്ടിയില്‍, സക്കറിയ ചേലക്കല്‍, ജിമ്മി മുകളേല്‍, ഷിബു മുളയാനിക്കുന്നേല്‍, ജോയി കുടശ്ശേരി, ഫാമിലി കമ്മീഷനു നേത്യൂത്വം നല്‍ക്കുന്ന റ്റോണി പുല്ലാപ്പള്ളി, മോളമ്മ തൊട്ടിച്ചിറ, അജിമോള്‍ പുത്തെന്‍പുരയില്‍, എന്നിവരോടൊപ്പം നിലവിളക്കു തെളിച്ചു ഉല്‍ഘാടനം നടത്തി. ഫാമിലി കമ്മീഷന്‍ ഇടവക നവീകരണത്തിനായി 2015കുടുംബവര്‍ഷത്തില്‍ ചെയ്യേണ്ട കാര്യങ്ങളെ അവലോകനം ചെയ്യുകയും കുടുംബ്ബവര്‍ഷപ്രാര്‍ഥനയും കലണ്ടറും വിതരണം ചെയ്യുകയും ചെയ്തു. ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി.ആര്‍.ഒ) അറിയിച്ചതാണിത്.




വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

ഗ്ലെന്‍വ്യൂ സ്‌പൈക്കേഴ്‌സ് വിന്റര്‍ വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു











ഷിക്കാഗോ: ഗ്ലെന്‍വ്യൂ സ്‌പൈക്കേഴ്‌സ് വിന്റര്‍ വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ടോണി സക്കറിയ ക്യാപ്റ്റനായുള്ള ടീം പ്രദീപ് തോമസ് ക്യാപ്റ്റനായുള്ള ടീമിനെ പരാജയപ്പെടുത്തി ഒന്നാംസ്ഥാനം കരസ്ഥമാക്കി.

ഡെസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂള്‍ വാലി ബോള്‍ സ്റ്റേഡിയത്തില്‍ നൂറുകണക്കിന് വോളിബോള്‍ പ്രേമികളെ സാക്ഷിനിര്‍ത്തി രണ്ടു പൂളുകളിലായി നടത്തിയ ടൂര്‍ണമെന്റില്‍ ഷിക്കാഗോയിലെ പ്രമുഖരായ ടീമുകളെല്ലാം പങ്കെടുത്തു.


ടോണി സക്കറിയാ (ക്യാപ്റ്റന്‍), റിന്റു ഫിലിപ്പ്, ബിജോയി കാപ്പന്‍, മനോജ് അമ്മായിക്കുന്നേല്‍, ജോര്‍ജ് നെല്ലാമറ്റം, ആന്‍ഡ്രൂ എന്നിവര്‍ ഉള്‍പ്പെട്ട ടീം പ്രദീപ് തോമസ് (ക്യാപ്റ്റന്‍), സിബി കദളിമറ്റം, ജെസ്‌മോന്‍ പുറമഠം, അനില്‍, ബിജി സി. മാണി, സന്തോഷ്, ജോസ് എന്നിവര്‍ ഫൈനലില്‍ എത്തുകയായിരുന്നു. വിജയികള്‍ക്ക് ജോര്‍ജ് നെല്ലാമറ്റം ട്രോഫികള്‍ നല്‍കി.


ടൂര്‍ണമെന്റിന്റെ വിജയത്തിനു പിന്നില്‍ ജോര്‍ജ് നെല്ലാമറ്റം, ബിജി സി. മാണി, ബിജോയി ക്യാപ്റ്റന്‍, പ്രിന്‍സ്, ടോണി സക്കറിയ, പുന്നൂസ് തച്ചേട്ട്, ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.





വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം










from kerala news edited

via IFTTT

പൊട്ടിത്തകര്‍ന്ന കിനാവുകളുമായി അബ്ദുസ്സലാം നാട്ടിലേക്ക് മടങ്ങി








പൊട്ടിത്തകര്‍ന്ന കിനാവുകളുമായി അബ്ദുസ്സലാം നാട്ടിലേക്ക് മടങ്ങി


Posted on: 28 Dec 2014






ജിദ്ദ: വര്‍ഷങ്ങളുടെ കൈപേറിയ ദുരിത ജീവിതത്തിനു വിട നല്‍കി മലപ്പുറം പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി പരേതനായ മാഞ്ചേരിക്കാടന്‍ അലവി മകന്‍ അബ്ദുസ്സലാം നാടണഞ്ഞു താലോലിക്കാന്‍ പൊട്ടിത്തകര്‍ന്ന കിനാവുകളുടെ ബാന്ണ്ടവുമായി. അസുഗബാധിതരായി മാതാവും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തെ പോറ്റുവാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സൌദിയില്‍ എത്തി ദുരിത പൂര്‍ണമായിട്ടും കിട്ടിയ ജോലിയില്‍ പിടിച്ചു നിന്ന അബ്ദുസ്സലാമിനെ നിതാഖാത് മൂലം സ്‌പോണ്‍സറും കൈവിട്ടതോടെ ഉണ്ടായിരുന്ന ജോലിയും നഷ്ടമായി . തുടര്‍ന്ന് മലയാളിയായ ഇടനിലക്കാരന്‍ മുഖേന ജിദ്ദയിലെ ഒരു സ്വദേശിയുടെ കമ്പനിയിലേക്ക് സ്‌പോണ്‍സര്‍ഷിപ് മാറി പ്രസ്തുത കമ്പനിയില്‍ ജോലി ചെയ്തു വരുന്നതിനിടെ കൂടെ ഉണ്ടായിരുന്ന തൊഴിലാളികള്‍ ജോലിയില്‍ നിന്നും ചാടിയതോടെ അബ്ദുസ്സലാമിനെ സ്‌പോന്‍സര്‍ വീട്ടു തടങ്കലിലാക്കി. വീട്ടു തടങ്കലില്‍ അദ്ദേഹം നേരിട്ട ശാരീരികവും മാനസികവുമായ പീഡനങ്ങളെ തുടര്‍ന്ന് അബ്ദുസ്സലാമിനു മാനസീക അസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു

പ്രസ്തുത വിഷയം അബ്ദുസ്സലാമിന്റെ ബന്ധുക്കള്‍ ഒ.ഐ.സി.സി ശറഫിയ ഏരിയ കമ്മിറ്റി ഭാരവാഹികളെ അറിയിച്ചതിനെ തുടര്‍ന്ന് കുഞ്ഞു മുഹമ്മദ് കൊടശ്ശേരി , മാമദു പൊന്നാനി , താഹിര്‍ ആമയൂര്‍ മുസ്തഫ കൊണ്ടെങ്ങാടന്‍ തുടങ്ങിയവര്‍ വിഷയത്തില്‍ ഇടപെടുകയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സഹായം തേടുകയുമായിരുന്നു . വിശയത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടനിലക്കാരനായ മലയാളിയോട് ഹാജരാവാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അദ്ദേഹം അതില്‍ നിന്നും ഒഴിഞ്ഞു മാറി . ദുരിതങ്ങള്‍ക്ക് മേലില്‍ ദുരിതം പേറി ജീവിക്കുന്നതിനിടയിലാണ് 10500 റിയാല്‍ തന്നാല്‍ എക്‌സിറ്റ് തരാം എന്ന് സ്‌പോണ്‍സര്‍ ഇടനിലക്കാരന്‍ മുഖേന അറിയിക്കുന്നത് . ഇത് പ്രകാരം നാട്ടിലെ ബന്ധുക്കള്‍ വളരെ കഷ്ടപ്പെട്ട് നാട്ടില്‍ നിന്നും പണം സ്വരൂപിച്ചു പണം ജിദ്ദയിലേക്ക് അയക്കുകയും ഇടനിലക്കാരന്റെ ഉറപ്പിന്മേല്‍ സ്‌പോണ്‌സര്‍ക്ക് കൈമാറി . എന്നാല്‍ പണം കൈപറ്റിയ ശേഷം സ്‌പോണ്‌സര്‍ അബ്ദുസ്സലാമിനെ ഉറൂബാക്കുകയായിരുന്നു . തുടര്‍ന്ന് കോണ്‍സുലേറ്റ് ഖഫീലിനെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചു എങ്കിലും അദ്ദേഹം പ്രതികരിച്ചില്ല , തുടര്‍ന്ന് കോണ്‍സുലേറ്റ് അബ്ദുസ്സലാമിനു ഔട്പാസ് നല്‍കി തര്‍ഹീലില്‍ നിന്നും എക്‌സിറ്റ് ലഭ്യമാക്കി നാട്ടിലേക്ക് പോവാന്‍ അവസരം ഒരുക്കുകയായിരുന്നു .


യാത്രാ ടിക്കറ്റിനു പോലും കാശില്ലാതെ വിഷമിച്ച അബ്ദുസ്സലാമിനു ഓ.ഐ.സി.സി ഷറഫിയ കമിറ്റി കൈത്താങ്ങായി . കഴിഞ്ഞ ദിവസത്തെ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ സലാം നാട്ടിലെത്തി . ഓ.ഐ.സി.സി വെസ്‌റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി വെല്‍ഫയര്‍ സെക്രട്ടറി താഹിര്‍ ആമയൂര്‍ യാത്ര രേഖകളും ടിക്കറ്റും കൈമാറി . ചടങ്ങില്‍ ഓ.ഐ.സി.സി.ഷറഫിയ ഏരിയ പ്രസി. കുഞ്ഞി മുഹമ്മദ് കോടശ്ശേരി , ബാപ്പു മേലാക്കം , മുസ്തഫ കൊണ്ടെങ്ങാടന്‍ എന്നിവര് സംബന്ധിച്ചു . യാത്ര പറഞ്ഞു പിരിയുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ ഓ.ഐ.സി.സി നേതാക്കള്‍ക്കും തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു .


അക്ബര് പൊന്നാനി












from kerala news edited

via IFTTT

അബു ഹമൂറില്‍ ക്രിസ്മസ് ആഘോഷങ്ങള്‍








അബു ഹമൂറില്‍ ക്രിസ്മസ് ആഘോഷങ്ങള്‍


Posted on: 28 Dec 2014






ദോഹ: അബു ഹമൂറിലെ വിവിധ ദേവാലയങ്ങളില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ നടന്നു. സഭാ മേലധ്യക്ഷന്മാര്‍ നേതൃത്വം നല്‍കി. സെന്റ് ജെയിംസ് യാക്കോബായ സുറിയാനി പള്ളിയില്‍ 24 ന് വൈകീട്ട് നടന്ന ചടങ്ങില്‍ മൈലാപ്പൂര്‍ - ഡല്‍ഹി ഭദ്രാസനങ്ങളുടെ മെത്രാപ്പൊലീത്ത ഐസക് മോര്‍ ഓസ്താത്തിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു.

ഇടവക വികാരി ഫാ. ഏലിയാസ് ടി പോള്‍ സഹ കാര്‍മികനായിരുന്നു. വൈസ് പ്രസിഡന്റ് ഷെവലിയാര്‍ ബോബന്‍ ചെറിയാന്‍, ട്രസ്റ്റി അനീഷ് ചാക്കോ, സെക്രട്ടറി ജീന്‍ പോള്‍, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ഏലിയാസ് സഖറിയ, കമാന്‍ഡര്‍ പൗലോസ് തേപ്പാല, ഷെവലിയാര്‍ കെ.വി സാമുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ് മുഖ്യ കാര്‍മികത്വം വഹിച്ചു. വികാരിമാരായ ഫാ. ബെഞ്ചമിന്‍ എസ്. ഫിലിപ്പ്, ഫാ. എം.ഇ ജോസഫ്, ഫാ യൂഹാനോന്‍ ജോണ്‍ മൈലപ്ര എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ട്രസ്റ്റി തോമസ് ഫിലിപ്പ്, സെക്രട്ടറി ബിലാഷ് ബെഹനാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ പുത്തൂര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്സിയോസ് മുഖ്യ ശുശ്രൂഷകനായിരുന്നു. വികാരി ഫാ. വര്‍ഗീസ് കൂത്തനാട്, ട്രസ്റ്റി എന്‍.വി അബ്രഹാം നെടുവേലില്‍, സെക്രട്ടറി അനു അബ്രഹാം പാറക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളയില്‍ ചെന്നൈ - ബാംഗ്ലൂര്‍ ദഭ്രാസാധിപന്‍ റൈറ്റ് റവ. ഐസക്ക് മാര്‍ പീലക്‌സിനോസ് എപിസ്‌കോപ്പ മുഖ്യ കാര്‍മികനായിരുന്നു. ഫാ. പി.എസ് യൂഹാനോന്‍, ഫാ. ഷിബു, മാത്യു നൈനാന്‍ എന്നിവര്‍ സഹകാര്‍മികനായിരുന്നു.


സെന്റ്. തോമസ് സീരോ മലബാര്‍ കത്തോലിക്ക പള്ളിയില്‍ വന്ദ്യ വൈദികരുടെ കാര്‍മികത്വത്തില്‍ ശുശ്രൂഷകള്‍ നടന്നു. സെന്റ് പീറ്റേഴ്‌സ് സി.എസ്.ഐ പള്ളിയില്‍ ഫാ. മാത്യു നൈനാന്റെ കാര്‍മികത്വത്തില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ നടന്നു.


വാര്‍ത്ത അയച്ചത് അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

സിഗ്നല്‍ തെറ്റിച്ചതില്‍ തര്‍ക്കം; കാര്‍ ഡ്രൈവര്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തി









Story Dated: Sunday, December 28, 2014 12:09



mangalam malayalam online newspaper

വരാപ്പുഴ: സിഗ്നല്‍ തെറ്റിച്ചുവെന്നാരോപിച്ചുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന കാര്‍ ഡ്രൈവര്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തി. കൂനമ്മാവ്‌ ചിത്തിര കവലയിലായിരുന്നു സംഭവം. രണ്ടു പേരുടേയും കുടുംബങ്ങള്‍ ഒപ്പമുണ്ടായിരുന്നു.


ഭര്‍ത്താവിനെ പിന്നില്‍ ഇരുത്തി സ്‌കൂട്ടറില്‍ മക്കളുമായി പോകുകയായിരുന്ന ഭാര്യ കൂനമ്മാവ്‌ ചിത്തിരകവലയില്‍ സിഗ്നല്‍ വകവയ്‌ക്കാതെ പെട്ടെന്ന്‌ സ്‌കൂട്ടര്‍ തിരിച്ചപ്പോള്‍ പിന്നാലെവന്ന കാറിലെ ഡ്രൈവര്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ചീത്തവിളിച്ചു.


സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ഭര്‍ത്താവ്‌ കാറിലുണ്ടായിരുന്നവരെ ചീത്ത പറഞ്ഞപ്പോള്‍ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ പിന്നാലെ എത്തി. ഇരുവരും തമ്മില്‍ വാക്കേറ്റം നടക്കുന്നതിനിടയില്‍ കാര്‍ ഡ്രൈവര്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ഭര്‍ത്താവിനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റ്‌ ചോര വാര്‍ന്നൊഴുകുന്നതു കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. കാറില്‍ കുത്തിയയാളുടെ ഭാര്യയും അമ്മയും മക്കളുമുണ്ടായിരുന്നു.


വരാപ്പുഴയില്‍ നിന്നും കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക്‌ പോകുകയായിരുന്ന കുടുംബമാണ്‌ കാറില്‍ യാത്ര ചെയ്‌തിരുന്നത്‌. ഇവര്‍ ഒരു ബന്ധുവിന്റെ വീട്ടില്‍ കേക്കുമായി പോകുമ്പോള്‍ കേക്കു മുറിക്കാനുള്ള കത്തി ഉപയോഗിച്ചാണ്‌ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ഭര്‍ത്താവിനെ കുത്തിയത്‌.










from kerala news edited

via IFTTT

അംഗല മെര്‍ക്കല്‍ ടൈംസ് പെഴ്‌സണ്‍ ഓഫ് ദ ഇയര്‍











ബര്‍ലിന്‍: വര്‍ഷത്തിന്റെ വ്യക്തിയായി ടൈം മാഗസിന്‍ ജര്‍മന്‍ ചാന്‍സലര്‍ ഡോ. അംഗല മെര്‍ക്കലിനെ തെരഞ്ഞെടുത്തു. ഉക്രെയ്ന്‍ പ്രശ്ത്തിന്റെയും ഇസ്ലാമിസ്റ്റ് ഭീകരതയുടെയും പശ്ചാത്തലത്തില്‍ സ്വീകരിച്ച നിലപാടുകള്‍ പരിഗണിച്ചാണിത്.

ഉക്രെയ്ന്‍ പ്രശ്‌നത്തില്‍ റഷ്യയുമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്കു മുന്‍കൈയെടുത്തത് മെര്‍ക്കല്‍ ആയിരുന്നു. യൂറോപ്പിലെ പ്രമുഖ രാഷ്ട്രീയ വ്യക്തിത്വവും ലോകത്തെ ഏറ്റവും ശക്തയായ വനിതയുമാണ് മെര്‍ക്കല്‍ എന്നും ടൈംസ് വിലയിരുത്തി.


ഉക്രെയ്ന്‍ പ്രശ്‌നവും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഉയര്‍ത്തിയ പ്രശ്‌നവും നാറ്റോയെയും യൂറോപ്യന്‍ യൂണിയനെയും ഐക്യരാഷ്ട്ര സഭയെയും ആശയക്കുഴപ്പത്തിലാക്കിയപ്പോഴും ശക്തമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനും മൂല്യങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കാതിരിക്കാനും മെര്‍ക്കലിനു സാധിച്ചു.


അതേസമയം, റഷ്യ ജര്‍മനിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും, വ്‌ളാദിമിര്‍ പുടിന്‍ മെര്‍ക്കലിന്റെ അടുത്ത സുഹൃത്തുമായതിനാല്‍ ഉക്രെയ്ന്‍ പ്രശ്‌നത്തില്‍ ജര്‍മനി സ്വീകരിച്ച നിലപാടിന് കരുത്തു പോരെന്ന വിമര്‍ശനം യൂറോപ്പില്‍ നിലനിന്നിരുന്നു. ഇതു നിരാകരിച്ചാണ് ടൈംസിന്റെ പ്രഖ്യാപനം.


60 കാരിയായ മെര്‍ക്കല്‍ മൂന്നാം തവണയാണ് ജര്‍മനിയുടെ ചാന്‍സലറായി ഭരണത്തിലേറിയത്. 27 അംഗ യൂറോപ്യന്‍ യൂണിയനിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത വ്യക്തിത്വമാണ് മെര്‍ക്കലിന്റേത്. ലോകത്തിലെ വനിതകളുടെ ഇടയില്‍ വീണ്ടും ഒന്നാം നമ്പര്‍ താരമായിരുന്നു. അമേരിക്കയില്‍ നിന്ന് പ്രസിദ്ധീകരിയ്ക്കുന്ന ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തിലെ ശക്തരായ വനിതകളുടെ (ദ മോസ്റ്റ് പൗവര്‍ഫുള്‍ ലേഡി) പട്ടികയിലും രണ്ടു തവണ ആദ്യത്തെ പത്തുപേരുടെ പട്ടികയില്‍ മെര്‍ക്കല്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.


ഹെല്‍മുട്ട് കോളിന്റെ മന്ത്രിസഭയില്‍ മന്ത്രിയായും ഇപ്പോഴും പാര്‍ട്ടി ചെയര്‍പേഴ്‌സണായും ഏറെ തിളങ്ങുന്ന മെര്‍ക്കല്‍ യൂറോപ്യന്‍ യൂണിയന്‍ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിയ്ക്കുന്നയാളാണ്. ലോകത്തെ ഏറ്റവും കരുത്തരായ രാഷ്ട്രങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്ന ജി എട്ടിലെയും ഏഴിലെയും ഉച്ചകോടിയില്‍ ഏക സ്ത്രീ സാന്നിധ്യമാണ് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. സ്യൂട്ടിട്ട പുരുഷന്‍മാര്‍ക്ക് ആധിപത്യമുള്ള ഇത്തരം ഉന്നതതല യോഗങ്ങളിലെ ഡയമണ്ട് ലേഡിയാണ് മെര്‍ക്കല്‍.


ഇന്‍ഡ്യയുടെ ഉരുക്കുവനിതയെന്നു കാലം എന്നും വിശേഷിപ്പിയ്ക്കുന്ന അന്തരിച്ച മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പരമോന്നത സമാധാന പുരസ്‌കാരത്തിന് ജര്‍മന്‍ ചാന്‍സലര്‍ ഡോ.അംഗലാ മെര്‍ക്കല്‍ അര്‍ഹയായിരുന്നു. യൂറോപ്പിന്റെ ഉരുക്കുവനിതയെന്നു വിശേഷിപ്പിയ്ക്കുന്ന ഡോ.അംഗലാ മെര്‍ക്കലിന്റെ തലപ്പാവില്‍ ഇതൊരു പൊന്‍തൂവല്‍കൂടിയായി.


25 വര്‍ഷം മുന്‍പ് ബര്‍ലിന്‍ മതില്‍ പൊളിഞ്ഞു വീണതിനു പിന്നാലെ ആയിരുന്നു അംഗല മെര്‍ക്കലിന്റെ രാഷ്ട്രീയ പ്രവേശം. ജര്‍മനി ഏകീകകരിക്കപ്പെട്ടപ്പോഴും പഴയ പൂര്‍വ ജര്‍മനി പുതിയ പശ്ചിമ ജര്‍മനിയോളം വളര്‍ന്നിട്ടില്ലെന്ന പരാതി തുടരുകയാണ്. എന്നിട്ടും ഈ പഴയ പൂര്‍വ ജര്‍മനിക്കാരി ജര്‍മനിയുടെ എതിരാളിയില്ലാത്ത മേധാവിയായി പത്തു വര്‍ഷം പിന്നിടുമ്പോള്‍ ഇവര്‍ ഒരു രാഷ്ട്രീയ പ്രതിഭാസമായി വളരുകയാണ്.


പാസ്റ്ററുടെ മകളായി ജനിച്ചു വളര്‍ന്ന മെര്‍ക്കലിന് ഇന്ന് ഏറ്റവും യോജിക്കുന്ന വിശേഷണങ്ങളിലൊന്നാണ് ലോകത്തെ ഏറ്റവും കരുത്തയായ വനിത എന്നത്. പരിശീലനം സിദ്ധിച്ച ശാസ്ത്രജ്ഞ കഴിവു തെളിയിച്ചത് രാഷ്ട്രീയത്തിലൂടെയുള്ള രാഷ്ട്രതന്ത്രത്തില്‍. സമകാലീനരായ പല ലോക നേതാക്കളും ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് അരങ്ങൊഴിയുമ്പോഴും മെര്‍ക്കലിനു പോന്നൊരു എതിരാളിയോ പിന്‍ഗാമിയോ പോലും ജര്‍മനിയില്‍ ഇതുവരെ വളര്‍ന്നു വന്നിട്ടില്ല.


അറുപതാം വയസില്‍, യൂറോപ്പിന്റെ രാജ്ഞി എന്ന വിശേഷണം കൂടിയാണ് അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. രണ്ടു വട്ടം വിവാഹം കഴിച്ചെങ്കിലും, മക്കളില്ലാത്ത മെര്‍ക്കലിനെ വലിയൊരു വിഭാഗം ജര്‍മനിക്കാര്‍ അമ്മയുടെ സ്ഥാനത്ത് കാണുന്നു.


യൂറോപ്പിലെ ചെലവുചുരുക്കല്‍ നയത്തിന്റെ അപ്പോസ്തലയെന്ന് പലരും പരിഹസിക്കുമ്പോഴും, മെര്‍ക്കലിന്റെ യുക്തിസഹവും പ്രായോഗികവുമായ നിലപാടുകളും സമീപനങ്ങളുമാണ് യൂറോപ്പില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ജര്‍മനിയെ സഹായിച്ചതെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.


അധികാരത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അത്ര പഥ്യമല്ലാത്ത മെര്‍ക്കല്‍ ബര്‍ലിനില്‍ അവരുടെ പദവിയുമായി താരതമ്യം ചെയ്യുമ്പോള്‍ സാധാരണമായൊരു ഫ്ലാറ്റിലാണ് താമസം. പൊതുവേദിയില്‍ പതിവില്ലാത്ത ശാസ്ത്രജ്ഞനായ ഭര്‍ത്താവ് ജോവാഹിം സോവര്‍ കൂട്ടിന്. അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിന് പോകും. അവധിക്കാലം ആഘോഷിക്കാന്‍ ആല്‍പ്‌സിലും പോകും.


മനസിനുള്ളില്‍ യഥാര്‍ത്ഥ ചിന്തകളും ആശയങ്ങളും മറ്റുള്ളവരില്‍നിന്നു മറച്ചു പിടിക്കാന്‍ മെര്‍ക്കലിനെ സഹായിച്ചത് പൂര്‍വ ജര്‍മനിയിലെ കുട്ടിക്കാലമാണെന്നാണ് അവരുടെ ജീവചരിത്രകാരന്‍മാര്‍ വിലയിരുത്തിയിട്ടുള്ളത്.


പഠനത്തില്‍ മുന്നിലായിരുന്ന മെര്‍ക്കല്‍ റഷ്യന്‍ ഭാഷയിലും അവഗാഹം നേടി. ക്വാണ്ടം കെമിസ്ട്രിയില്‍ ഡോക്റ്ററേറ്റ്. ബര്‍ലിന്‍ ലബോറട്ടറിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഡെമോക്രാറ്റിക് അവേക്കനിങ് എന്ന സംഘടനയില്‍ ചേരുന്നത്. ഇത് പിന്നീട് ക്രിസ്റ്റ്യന്‍ ഡെമെക്രാറ്റിക് യൂണിയനില്‍ ലയിക്കുകയായിരുന്നു.


അന്ന് ഹെല്‍മുട്ട് കോള്‍ ആയിരുന്നു സിഡിയു മേധാവി. അദ്ദേഹത്തിന്റെ തണലിലായിരുന്നു അംഗലയുടെ വളര്‍ച്ച. എന്നാല്‍, അവരെ വില കുറച്ചു കാണുകയും അതിന്റെ വില കൊടുക്കേണ്ടി വരുകയും ചെയ്ത ആദ്യത്തെയോ അവസാനത്തെയോ നേതാവായിരുന്നില്ല കോള്‍.


1999 ല്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണം കോളിനെതിരേ ഉയര്‍ന്നതോടെ മെര്‍ക്കല്‍ പാര്‍ട്ടിയില്‍ പരമാധികാരിയായി വളരുകയായിരുന്നു. 2005 നവംബറില്‍ അവര്‍ രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചാന്‍സലറായി. അതും പ്രഥമ വനിതാ ചാന്‍സലറായി എന്ന വിശേഷണത്തോടെ. ഇപ്പോഴാവട്ടെ പത്തു വര്‍ഷത്തിനിപ്പുറം ആ സ്ഥാനം കൂടുതല്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്തിരിക്കുന്നു.


ജര്‍മനിയുടെ പ്രഥമ വനിതാ ചാന്‍സലര്‍ എന്ന വിശേഷണമുള്ള ഡോ.അംഗലാ മെര്‍ക്കല്‍(അംഗല ഡൊറോത്തി കാസ്‌നര്‍) 1954 ജൂലൈ 17 ന് ഹാംബുര്‍ഗിലാണ് മെര്‍ക്കല്‍ ജനിച്ചത്. ഭര്‍ത്താവ് ഡോ. ജോവാഹിം സൗവര്‍. ഇവര്‍ക്ക് മക്കളില്ല.


2013 ല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആയിരുന്നു ടൈംസിന്റെ ഈയര്‍ ഓഫ് ദ പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്.





വാര്‍ത്ത അയച്ചത് ജോസ് കുമ്പിളുവേലില്‍










from kerala news edited

via IFTTT

കലകുവൈത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു








കലകുവൈത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു


Posted on: 28 Dec 2014


കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ് മുപ്പത്തിയാറാം വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളങ്ങള്‍ പുരോഗമിക്കുന്നു. വിവിധ മേഖലകളിലെ യൂണിറ്റ് വാര്‍ഷിക സമ്മേളങ്ങള്‍ ചേര്‍ന്ന് 2015 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

അബ്ബാസിയ കലാ സെന്‍ററില്‍ ചേര്‍ന്ന ഹസാവി യൂണിറ്റ് സമ്മേളനം കണ്‍വീനറായി കിരണ്‍.കെ.കെ.യെയും യൂണിറ്റിന്‍റെ ജോയിന്റ് കണ്‍വീനര്‍മാരായി ടി.പി.സലിം, നൗഫല്‍ എന്നിവരെയും 11 അംഗ യൂണിറ്റ് എക്‌സിക്യുട്ടീവീനെയും തെരഞ്ഞെടുത്തു.


ഫര്‍വാനിയ യൂണിറ്റ് സമ്മേളനം യൂനിറ്റിന്‍റെ പുതിയ ഭാരവാഹികളായി നിസാര്‍.കെ.വി.(കണ്‍വീനര്‍) ജനാര്‍ദ്ദനന്‍, ബാലകൃഷ്ണന്‍ എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും 17 അംഗ യൂണിറ്റ് എക്‌സിക്യുട്ടീവീനെയും തെരഞ്ഞെടുത്തു.


ഫഹഹീല്‍ കലാ സെന്ററില്‍ നടന്ന മംഗഫ്എ യൂണിറ്റ് സമ്മേളനം രവീന്ദ്രന്‍പിള്ളയെ യൂണിറ്റിന്റെ പുതിയ കണ്‍വീനറായും രജീഷ്, സിറാജ് എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും 17 അംഗ യൂണിറ്റ് എക്‌സിക്യുട്ടീവീനെയും തെരഞ്ഞെടുത്തു.


കലാ സെന്ററില്‍ ചേര്‍ന്ന അബ്ബാസിയബി യൂണിറ്റ് വാര്‍ഷിക സമ്മേളനം സുജിത്തിനെ പുതിയ കണ്‍വീനരായും പി കെ സജീവ്, തോമസ് മാത്യു എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരും 13 അംഗ യൂണിറ്റ് എക്‌സിക്യുട്ടീവീനെയും തെരഞ്ഞെടുത്തു.


ജലീബ് യൂണിറ്റ് വാര്‍ഷിക സമ്മേളനം പുതിയ ഭാരവാഹികളായി വിജീഷ് (കണ്‍വീനര്‍), നിഖില്‍ സജീവന്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെയും 15 അംഗ യൂണിറ്റ് എക്‌സിക്യുട്ടീവീനെയും തെരഞ്ഞെടുത്തു.












from kerala news edited

via IFTTT

ബാബു കുഴിമറ്റത്തിന് സ്വീകരണം നല്‍കി








ബാബു കുഴിമറ്റത്തിന് സ്വീകരണം നല്‍കി


Posted on: 28 Dec 2014


ഫഹാഹീല്‍ : കഥാരചനയുടെ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ബാബു കുഴിമറ്റത്തിന് പ്രതിഭ കുവൈത്ത് സ്വീകരണം നല്‍കി. പ്രേമന്‍ ഇല്ലത്ത് ആധ്യക്ഷ്യം വഹിച്ചു. ഡോ. നന്ദകുമാര്‍ മൂര്‍ക്കത്ത് ഉദ്ഘാടനം ചെയ്തു.

കുവൈത്തിലെ 14 എഴുത്തുകാരുടെ കഥകള്‍ ഉള്‍പ്പെടുത്തിയ ' റൂബാറിലെ നഹലകള്‍ ' എന്ന ചെറുകഥാ സമാഹാരം ശോഭ സുരേഷിന് പുസ്തകം നല്‍കി ബാബു കുഴിമറ്റം നിര്‍വഹിച്ചു.


ജോണ്‍ മാത്യു, ഹബീബ് റഹ്മാന്‍, അബ്ദുലത്തിഫ് നീലേശ്വരം, ജവാഹര്‍ കെ എന്‍ജിനീയര്‍, സ്വപ്‌ന ജേക്കബ്, സുനില്‍ കെ ചെറിയാന്‍, ലിസി കുറിയാക്കോസ്, രാജപ്പന്‍ ചുനക്കര എന്നിവര്‍ക്ക് കഥാ പുരസ്‌കാരങ്ങള്‍ ബാബു കുഴിമറ്റം നല്‍കി ആദരിച്ചു.


പി.എന്‍. കൃഷ്ണന്‍കുട്ടി, ബര്‍ഗ്മാന്‍ തോമസ്, സുനില്‍ കെ ചെറിയാന്‍, സത്താര്‍ കുന്നില്‍, സാം പൈനമൂട്, ബെസ്സി കടവില്‍ എന്നിവര്‍ പ്രസംഗിച്ചു.


ശാന്തന്‍ ചെട്ടികാട്, പീതന്‍ വയനാട്, സുജിത് മുതുക്കുളം എന്നിവര്‍ സ്വന്തം കവിതകള്‍ ചൊല്ലി. പ്രണവ് ബോധി സാരങ് ഗിരി മന്ദിരം ശശികുമാര്‍ ശാന്തന്‍ ചെട്ടികാട്, സോണി ജവാഹര്‍ എന്നിവര്‍ പ്രസംഗിച്ചു.












from kerala news edited

via IFTTT

ബെല്‍ഫാസ്റ്റില്‍ ക്രിസ്മസ് ആഘോഷിച്ചു








ബെല്‍ഫാസ്റ്റില്‍ ക്രിസ്മസ് ആഘോഷിച്ചു


Posted on: 28 Dec 2014







ബെല്‍ഫാസ്റ്റ്: സീറോ മലബാര്‍ ഡൗ ആന്റ് കോണര്‍ രൂപതയിലെ വിശ്വാസികളുടെ ആഭിമുഖ്യത്തില്‍ ഹോളി സ്പിരിറ്റ് പള്ളിയില്‍ ക്രിസ്മസ് ആഘോഷിച്ചു.

കരോള്‍ മത്സരത്തോടെ ആരംഭിച്ച കിസ്മസ് ആഘോഷത്തില്‍ ഫാ. പോള്‍ മോറെ വചന സന്ദേശം നല്‍കി. സീറോ മലബാര്‍ നാഷണല്‍കോര്‍ഡിനേറ്റര്‍ ഫാ. ഡോ. ആന്റിണി പെരുമായന്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.


പുല്‍ക്കൂട് മത്സരത്തില്‍ സെന്റ് സ്റ്റീഫന്‍സ് യൂണിറ്റ് (ഫോറസ്റ്റ് സൈസ്) ഒന്നാം സമ്മാനവും, ഹോളി ട്രിനിറ്റി യൂണിറ്റ് (ആന്‍ഡേഴ്‌സണ്‍ ടൗണ്‍) രണ്ടാം സമ്മാനവും, സെന്റ് ജോസഫ് യൂണിറ്റ് ( വൈറ്റ് ആബി) ബാലിഹാക്കാമോര്‍ യൂണിറ്റ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.


കരോള്‍ ഗാന മത്സരത്തില്‍ ഹോളി ട്രിനിറ്റി യൂണിറ്റ് ഒന്നാം സമ്മാനം നേടി. ബാലിഹാക്കാമോര്‍ യൂണിറ്റ് രണ്ടാം സമ്മാനവും കരസ്ഥമാക്കി.


സെന്റ് മേരീസ് , സെന്റ് ്‌ജോസഫ്, സെന്റ് ആന്റണീസ് യൂണിറ്റുകള്‍ മൂന്നാം സമ്മാനവും കരസ്ഥമാക്കി.





വാര്‍ത്ത അയച്ചത് സാബു ചുണ്ടക്കാട്ടില്‍












from kerala news edited

via IFTTT

ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തന സംഗമം








ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തന സംഗമം


Posted on: 28 Dec 2014







ദോഹ : ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കര്‍ണാടക ഘടകത്തിന്റെ പ്രവര്‍ത്തനസംഗമം സമാപിച്ചു. മന്‍സൂറ ഫര്‍ടണേറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ മുജീബുള്ള ഖാന്‍, കര്‍ണാടക ഘടകം പ്രസിഡന്റ് നസീര്‍ പാഷ, വൈസ് പ്രസിഡന്റ് സിയാദുല്‍ ഹഖ്, ലത്വീഫ് മടിക്കേരി എന്നിവര്‍ പ്രസംഗച്ചു.



വാര്‍ത്ത അയച്ചത് അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT