121

Powered By Blogger

Friday 3 December 2021

വളര്‍ച്ച അനുകൂലം: വിലക്കയറ്റവും ഒമിക്രോണും സമ്പദ്ഘടനയ്ക്ക് ഭീഷണി |Analysis

ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2022 സാമ്പത്തികവർഷം രണ്ടാംപാദ വളർച്ചാ നിരക്ക് 8.4 ശതമാനമെന്ന ആകർഷകമായ നിരക്ക് രേഖപ്പെടുത്തിയിരിക്കയാണ്. സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും സജീവമായതും കുത്തിവെപ്പ് വ്യാപകമായതും വീണ്ടെടുപ്പിനെ സഹായിച്ചു. വ്യത്യസ്ത സൂചികകളും വിരൽചൂണ്ടുന്നത് സമ്പദ്വ്യവസ്ഥ കോവിഡിനുമുമ്പുള്ള നിലവാരത്തിലേക്കുമടങ്ങുന്നു എന്ന വസ്തുതയിലേക്കാണ്. കുതിപ്പിന്റെ പാതയിൽ ജിഡിപിയുടെ 50 ശതമാനത്തിനു മുകളിൽവരുന്ന ഉപഭോഗ ഡിമാന്റാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി പരിഗണിക്കപ്പെടുന്നത്. സ്വകാര്യ അന്തിമ ഉപഭോഗ ചിലവു(പിഎഫ്സിഇ)കണക്കുകൾ പ്രകാരം 2022 സാമ്പത്തികവർഷം രണ്ടാംപാദത്തിൽ മുൻവർഷത്തെയപേക്ഷിച്ച് 8.64 ശതമാനം വളർച്ചാനിരക്കു രേഖപ്പെടുത്തി. 2021 സാമ്പത്തികവർഷം രണ്ടാം പാദത്തിൽ ഇത് 11 ശതമാനം സങ്കോചിച്ചിരുന്നു. മുൻപാദത്തിലെ 15 ശതമാനം കുറവിനെയപേക്ഷിച്ച് 2022 സാമ്പത്തികവർഷം രണ്ടാം പാദത്തിൽ 11.4 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ കാലയളവിൽ ചരക്കുകളുടേയും സേവനങ്ങളുടേയും ഇറക്കുമതിയിൽ 40 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയിട്ടുള്ളത്. മുകളിൽപറഞ്ഞ രണ്ടുസൂചകങ്ങളും വിരൽചൂണ്ടുന്നത് സമ്പദ് വ്യവസ്ഥയിൽ അഭ്യന്തര ഡിമാന്റ് വളർന്നുകൊണ്ടിരിക്കുന്നു എന്നവസ്തുതയിലേക്കാണ്. അനുകൂലമായ അടിസ്ഥാനഫലങ്ങളും ഈ കുതിപ്പിന് ആക്കം കൂട്ടിയിട്ടുണ്ട്. അതുപോലെ, നിക്ഷേപ ഡിമാന്റ്, മൊത്ത സ്ഥിരആസ്തി നിർണയ (ജിഎഫ്സിഎഫ്) കണക്കുകളനുസരിച്ച് 2022 സാമ്പത്തികവർഷം രണ്ടാം പാദത്തിൽ 11.1 ശതമാനം എന്നതോതിൽ രണ്ടക്ക വളർച്ചാനിരക്കും രേഖപ്പെടുത്തുകയുണ്ടായി. ഉത്പാദന, കാർഷിക മേഖലകളിലും മുന്നേറ്റം മഹാമാരിയുടെ വരവിനു മുമ്പുതന്നെ സമ്പദ്വ്യവസ്ഥയിൽ നിക്ഷേപ ഡിമാന്റ് കുറവായിരുന്നു. നിക്ഷേപരംഗത്തെ വളർച്ചാനിരക്കു നിലനിർത്തുന്നതിന് ഉപഭോഗ ഡിമാന്റിന്റെ ശക്തമായ തിരിച്ചുവരവ് അനിവാര്യമാണ്. സർക്കാരിന്റെ അന്തിമ ഉപഭോഗ ചിലവുകളുടെ (ജിഎഫ്സിഇ)കണക്കുകളിൽ 8.7 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയിട്ടുള്ളത്. അനുകൂലമായ അടിസ്ഥാന ഫലങ്ങളുടെ പിന്തുണയാണ് പ്രധാനമായും ഈവളർച്ചക്കു കാരണം. 2021 സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ജിഎഫ്സിഇ 23.5 ശതമാനം സങ്കോചം രേഖപ്പെടുത്തിയിരുന്നു. 2022 സാമ്പത്തികവർഷം രണ്ടാംപാദത്തിൽ ചേർക്കപ്പെട്ട മൊത്തമൂല്യ (ജിവിഎ) കണക്കുകളിലും 8.5 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മുൻവർഷത്തെയപേക്ഷിച്ച് ഇതേകാലയളവിൽ കാർഷികരംഗവും 4.49 ശതമാനം വളർച്ചപ്രകടിപ്പിച്ചു. മുൻപാദത്തിലെ 4.52 ശതമാനത്തേക്കാൾ നേരിയകുറവുണ്ട്. ഉൽപന്ന നിർമ്മാണ മേഖലയിലെ വളർച്ച 2022 സാമ്പത്തിക വർഷം രണ്ടാംപാദത്തിൽ മുൻവർഷം ഇതേകാലയളവിലെ 1.5 ശതമാനത്തെയപേക്ഷിച്ച് 5.5 ശതമാനം വളർച്ചരേഖപ്പെടുത്തി. അടിസ്ഥാന ഫലങ്ങൾ അനുകൂലമെങ്കിലും ഈരംഗത്തെ പ്രകടനം ആകർഷകം തന്നെയായിരുന്നു. കോവിഡിനുമുമ്പുള്ള 2020 സാമ്പത്തിക വർഷം രണ്ടാംപാദത്തിൽ ഈ മേഖല 3 ശതമാനം സങ്കോചിക്കുകയുണ്ടായി. വിലക്കയറ്റ ഭീഷണി ഇന്ത്യൻ സമ്പദ്വ്യവസ്ഥ സാവധാനം വളർച്ചാ പാതയിലേക്കു കുതിക്കുകയാണ്. എങ്കിലും ഈകുതിപ്പിന്റെ വേഗംകുറയ്ക്കാവുന്ന ചില ഘടകങ്ങൾ കാണാതിരുന്നുകൂട. ഒന്നാമതായി വർധിക്കുന്ന വിലക്കയറ്റ നിരക്കിന് ഈ വളർച്ചാ മാർഗത്തിൽ തടസംസൃഷ്ടിക്കാൻ കഴിയും. പെട്രോൾ, ഡീസൽ വിലകളുടെ എക്സൈസ് നികുതി അൽപം കുറച്ചത് ഗുണകരമെങ്കിലും വിലക്കയറ്റ ഭീഷണി ഇനിയും അകന്നിട്ടില്ല. വളരുന്ന വില നിരക്കുകൾ ഉണ്ടാക്കുന്ന സമ്മർദ്ദം പണനയം കർശനമാക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചേക്കും. ആഗോളവും അഭ്യന്തരവുമായ ഘടകങ്ങൾ വിലകൾ വർധിക്കാനിടയാക്കുന്നുണ്ട്. രണ്ടാമതായി, കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയും സാമ്പത്തിക വീണ്ടെടുപ്പിന്റെ കാര്യത്തിൽ അതുസൃഷ്ടിച്ചേക്കാവുന്ന പ്രശ്നങ്ങളും ഇനിയും വ്യക്തമല്ല. വളർച്ചയുടെ പാതയിൽ നിലനിൽക്കാൻ സമ്പദ്വ്യവസ്ഥയ്ക്ക് ഇനിയും പിന്തുണ ആവശ്യമുണ്ട്. അവ പിൻവലിക്കുന്ന കാര്യം ആലോചിക്കാറായിട്ടില്ല. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/3Ggo226
via IFTTT

നേട്ടംനിലനിർത്താനായില്ല: സെൻസെക്‌സിലെ നഷ്ടം 765 പോയന്റ്, നിഫ്റ്റി 17,200നുതാഴെ|Market Closing

മുംബൈ: രണ്ടുദിവസത്തെ നേട്ടത്തിനുശേഷം സൂചികകൾ വീണ്ടും കനത്ത തകർച്ചനേരിട്ടു. റിലയൻസ് ഇൻഡസ്ട്രീസിന്റെയും ബാങ്ക്, എഫ്എംസിജി ഓഹരികളുടെയും ഇടിവാണ് സൂചികകളെ ബാധിച്ചത്. രാവിലത്തെ വ്യാപാരത്തിനിടെ 300 പോയന്റോളം സെൻസെക്സ് നേട്ടമുണ്ടാക്കിയെങ്കിലും കനത്ത വില്പന സമ്മർദമാണ് പിന്നീട് വിപണി നേരിട്ടത്. സെൻസെക്സ് 764.83 പോയന്റ് താഴ്ന്ന് 57,696.46ലും നിഫ്റ്റി 205 പോയന്റ് നഷ്ടത്തിൽ 17,196.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പവർഗ്രിഡ് കോർപ്, റിലയൻസ് ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. യുപിഎൽ, ബിപിസിഎൽ, ഒഎൻജിസി, ഐഒസി, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ക്യാപിറ്റൽ ഗുഡ്സ് ഒഴികെയുള്ള സെക്ടറുകൾ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. Sensex slumps 765pts, Nifty ends below 17,200.

from money rss https://bit.ly/3xPMep4
via IFTTT

സ്റ്റാർ ഹെൽത്ത് ഐപിഒ: ആവശ്യത്തിന് നിക്ഷേപകരെ കിട്ടിയില്ല, സമാഹരിക്കാനുദ്ദേശിച്ച തുകകുറച്ചു

രാജ്യത്തെ ഐപിഒ വിപണിയിൽ നിക്ഷേപക താൽപര്യം കുറയുകയാണോ? പേടിഎമ്മിന്റെ ലിസ്റ്റിങിനെതുടർന്ന് വിപണിയിലെത്തിയ സ്റ്റാർ ഹെൽത്ത് ഐപിഒക്ക് ആവശ്യത്തിന് നിക്ഷേപകരെ ലഭിച്ചില്ല. വിപണിയിൽ ലിസ്റ്റ്ചെയ്ത് രണ്ടുദിവത്തിനുള്ളിൽ പേടിഎമ്മിന്റെ ഓഹരി വില 40ശതമാനത്തോളം താഴ്ന്നിരുന്നു. 18,000 കോടിയോളം രൂപയാണ് പേടിഎം സമാഹരിച്ചതെങ്കിൽ 7,249 കോടി രൂപയെന്ന ലക്ഷ്യമായിരുന്നു സ്റ്റാർ ഹെൽത്തിനുണ്ടായിരുന്നത്. ഓഫർ ഫോർ സെയിൽവഴിയുള്ള ഓഹരി വില്പനയുടെ ഒരുഭാഗം ഇതേതുടർന്ന് സ്റ്റാർ ഹെൽത്തിന് കുറയ്ക്കേണ്ടിവന്നു. വില്പനക്കുവെച്ച ഓഹരികൾ മുഴുവനും വാങ്ങാനുള്ള അപേക്ഷകൾ ലഭിക്കാതിരുന്നതാണ് സ്റ്റാർ ഹെൽത്തിന് തിരിച്ചടിയായത്. സമയംനീട്ടിയിട്ടും 79ശതമാനം ഓഹരികൾക്കുമാത്രമാണ് അപേക്ഷ ലഭിച്ചത്. റീട്ടെയിൽ, ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകരുടെ ഭാഗം പൂർണമായും സബ്സ്ക്രൈബ് ചെയ്തെങ്കിലും അതിസമ്പന്നർക്ക് നീക്കിവെച്ചിട്ടുള്ള ഓഹരികൾക്കാണ് ആവശ്യത്തിന് അപേക്ഷകൾ ലഭിക്കാതിരുന്നത്. 750 കോടി (10 കോടി ഡോളർ) രൂപമൂല്യമുള്ള ഓഹരികൾക്കുള്ള അപേക്ഷകളുടെ കുറവാണുണ്ടായത്. ഇതേതുടർന്ന് ഓഫർ ഫോർ സെയിൽ വഴിയുള്ള ഓഹരി വില്പനയുടെ ഭാഗം കമ്പനിക്ക് കുറയ്ക്കേണ്ടിവന്നു. 7,249 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഐപിഒയുമായെത്തിയത്. 2000 കോടി രൂപയുടെ പുതിയ ഓഹരികളും 5249 കോടി രൂപയുടെ ഓഫർ ഫോർ സെയി(നിലവിലുള്ള ഓഹരി ഉടമകൾ വിറ്റൊഴിയുന്നത്)ലുമാണ് ഉദ്ദേശിച്ചിരുന്നത്. ഓഹരിയൊന്നിന് 870-900 നിലവാരത്തിലാണ് വില നിശ്ചിയിച്ചിരുന്നത്.

from money rss https://bit.ly/3dgsYI3
via IFTTT