121

Powered By Blogger

Monday 14 December 2020

ബര്‍ഗര്‍ കിങിന് പിന്നാലെ ഐപിഒയുമായി മിസിസ് ബക്ടേഴ്‌സും

രാജ്യത്തെ വൻകിട ക്യുക് സർവീസ് റെസ്റ്റോറന്റുകളായ മെക്ഡൊനാൾഡ്, ബർഗർ കിങ്, കെഎഫ്സി തുടങ്ങിയ കമ്പനികളിലൊന്നായ മിസിസ് ബക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസും ഐപിഒയുമായി രംഗത്ത്. ബർഗർ കിങിന്റെ മികച്ച ലിസ്റ്റിങിന് പിന്നാലായാണ് മിസിസ് ബക്ടേഴ്സും ഐപിഒ രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്. ഡിസംബർ 17വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം. 286-288 രൂപ നിലവാരത്തിലായിരിക്കും ഓഹരി വില നിശ്ചയിക്കുക. ബിസ്കറ്റ്, ബ്രഡ്, ബൺ, ജാം, സിറപ് തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കുന്ന പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് മിസിസ് ബക്ടേഴ്സ്. 540.54 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാൻ കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ ഒഫർ ഫോർ സെയിൽവഴി 500 കോടി രൂപയുടെ ഓഹരികളാണ് കമ്പനി കൈമാറുക. 40.54 കോടിയുടെ പുതിയ ഓഹരികളും പുറത്തിറക്കും. 2020 മാർച്ചിലെ കണക്കുപ്രകാരം 30 കോടിയാണ് കമ്പനിയുടെ അറ്റാദായം. 101.2 കോടി രൂപയുടെ കടബാധ്യതയും കമ്പനിക്കുണ്ട്. ബ്രിട്ടാനയി ഇൻഡസ്ട്രീസ്, ഡിഎഫ്എം ഫുഡ്സ്, ഐടിസി, പ്രതാപ് സ്നാക്സ് തുടങ്ങിയ കമ്പനികളാണ് വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സമാനമായ ബിസിനസ് നടത്തുന്ന സ്ഥാപനങ്ങൾ.

from money rss https://bit.ly/34gaKlN
via IFTTT

ഇന്ത്യയെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഹബ്ബാക്കാന്‍ ഒല: 2,400 കോടി രൂപ നിക്ഷേപിക്കും

പ്രമുഖ ഓൺലൈൻ ടാക്സി ആപ്പായ ഒല ഇലക്ട്രിക് സ്കൂട്ടർ നിർമാണമേഖലയിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിനായി തമിഴ് നാട്ടിലെ ഹൊസൂരിൽ പ്ലാന്റ് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. 2,400 കോടി രൂപയാണ് നിക്ഷേപിക്കുക. ഡച്ച് സ്റ്റാർട്ടപ്പായ ഇറ്റാർഗോ ബി.വിയെ സ്വന്തമാക്കി ആറുമാസത്തിനകമാണ് കമ്പനിയുടെ നീക്കം. രാജ്യത്തെതന്നെ ഏറ്റവുംവലിയ ഇലക്ട്രിക് സ്കൂട്ടർ പ്ലാന്റാകും ഹൊസൂരിൽ തയ്യാറാക്കുക. ഇന്ത്യയെ രാജ്യത്തെ ഇലക്ട്രിക് സ്കൂട്ടർ നിർമാണമേഖലയിലെ ഹബ്ബാക്കുകയാണ് സോഫ്റ്റ് ബാങ്കിന്റെ ഉപകമ്പനിയായ ഒലയുടെ ലക്ഷ്യം. പ്ലാന്റ് സ്ഥാപിക്കുന്നതിന് തമിഴ്നാട് സർക്കാറുമായി കമ്പനി കരാറിലെത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ ആദ്യത്തെ സ്കൂട്ടർ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. 10,000 പേർക്കാകും ഇതിലൂടെ ജോലിലഭിക്കുക. വർഷംതോറും 20 ലക്ഷം സ്കൂട്ടറുകളാണ് കമ്പനി പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്. ഇന്ത്യയ്ക്കുപുറമെ, യൂറോപ്പ്, ഏഷ്യ, ലാറ്റിനമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിലേയ്ക്ക് കയറ്റിയയ്ക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. Ola to invest Rs 2,400 cr for worlds largest e-scooter factory

from money rss https://bit.ly/3qWKJl8
via IFTTT

സെന്‍സെക്‌സില്‍ 173 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ രണ്ടുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി സൂചികകളിൽ നഷ്ടം. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 173 പോയന്റ് താഴ്ന്ന് 46,079ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തിൽ 13,512ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 743 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 557 ഓഹരികൾ നഷ്ടത്തിലുമാണ്. 51 ഓഹരികൾക്ക് മാറ്റമില്ല. എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്, അൾട്രടെക് സിമെന്റ്, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുകി, സൺ ഫാർമ, ഐടിസി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ്, നെസ് ലെ, ബജാജ് ഫിൻസർവ്, റിലയൻസ്, ടെക് മഹീന്ദ്ര, എൽആൻഡ്ടി, ഇൻഫോസിസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പൊതുമേഖല ബാങ്കുകളുടെ സൂചിക ഒരുശതമാനത്തോളംതാഴ്ന്നു. മറ്റ് സൂചികകളും നഷ്ടത്തിലാണ്. Sensex down 173 points

from money rss https://bit.ly/37jcsEO
via IFTTT

ചെക്ക് ഇടപാടുകൾക്ക് പുതിയ സുരക്ഷാ സംവിധാനം

കൊച്ചി: ചെക്ക് തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടുകൊണ്ട് റിസർവ് ബാങ്ക് അവതരിപ്പിച്ച 'പോസിറ്റീവ് പേ സിസ്റ്റം' ജനുവരി ഒന്നിന് നിലവിൽ വരും. 50,000 രൂപയിലധികം തുക വരുന്ന ചെക്കുകൾക്കാണ് ഈ സുരക്ഷാ സംവിധാനം ബാധകമാകുക. ഉയർന്ന തുകയുടെ ചെക്ക് ബാങ്കിൽ സമർപ്പിക്കുമ്പോൾ അക്കൗണ്ട് ഉടമയുടെ ചെക്കിലുള്ള വിശദ വിവരങ്ങൾ വീണ്ടും പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ക്ലിയറൻസ് ചെയ്യുന്ന സംവിധാനമാണ് പോസിറ്റീവ് പേ സിസ്റ്റം. അക്കൗണ്ട് ഉടമകൾക്ക് എസ്.എം.എസ്., മൊബൈൽ ആപ്, ഇന്റർനെറ്റ് ബാങ്കിങ്, എ.ടി.എം. തുടങ്ങി ഏതെങ്കിലും ഇലക്ട്രോണിക് രീതിയിലൂടെ ചെക്കിലെ വിവരങ്ങൾ (തീയതി, ഗുണഭോക്താവിന്റെ പേര്, തുക, അക്കൗണ്ട്നമ്പർ തുടങ്ങിയവ) ബാങ്കിന് കൈമാറാം. ശേഷം ചെക്ക് ക്ലിയറൻസിനെത്തുമ്പോൾ ഈ വിവരങ്ങളുമായി ബാങ്ക് ഒത്തുനോക്കും. എന്തെങ്കിലും പൊരുത്തക്കേട് കണ്ടാൽ ചെക്ക് നൽകിയ ബാങ്കിനെയും പിൻവലിക്കുന്ന ബാങ്കിനെയും സി.ടി.എസ്. (ചെക്ക് ട്രാൻസാക്ഷൻ സിസ്റ്റം) ഈ വിവരം അറിയിക്കും. ചെക്ക് ഇടപാടുകൾക്ക് പോസിറ്റീവ് പേ സംവിധാനം തിരഞ്ഞെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. എന്നാൽ, അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ തുക വരുന്ന ചെക്കിന് സ്വമേധയാ പോസിറ്റീവ് പേ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം ബാങ്കുകൾ പരിഗണിച്ചേക്കും. New rule for cheque payments from January 1

from money rss https://bit.ly/2LDKk7d
via IFTTT

നിഫ്റ്റി 13,550ന് മുകളില്‍ ക്ലോസ്‌ചെയ്തു: സെന്‍സെക്‌സിലെനേട്ടം 154 പോയന്റ്

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 13,550 നിലവാരത്തിലെത്തി. സെൻസെക്സ് 154.45 പോയന്റ് ഉയർന്ന് 46,253.46ലും നിഫ്റ്റി 44.30 പോയന്റ് നേട്ടത്തിൽ 13,558.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1769 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1009 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികൾക്ക് മാറ്റമില്ല. എൽആൻഡ്ടി, സിപ്ല, ഒഎൻജിസി, കോൾ ഇന്ത്യ, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഓട്ടോ ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോഹം, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.80ശതമാനം ഉയർന്നു. Nifty ends above 13,550, Sensex gains 154 pts

from money rss https://bit.ly/2KqjTB3
via IFTTT

ജിയോയ്ക്ക് കേരളത്തില്‍ ഒരുകോടി വരിക്കാര്‍

ജിയോയ്ക്ക്കേരള സർക്കിളിൽ ഒരു കോടിയിലധികം വരിക്കാരായി. കോവിഡ് കാലത്ത് ജിയോയ്ക്ക് കൂടുതൽവരിക്കാരെ നേടാനായതാണ് ഈനേട്ടിന് പിന്നിൽ. വീട്ടിലിരുന്ന് ജോലിചെയ്യുന്ന സാഹചര്യവും വിദ്യാർഥികളുടെ ഓൺലൈൻ ക്ലാസും ജിയോഇൻഫോകോമിന്തുണയായി. നാലുവർഷംകൊണ്ടാണ് ഇത്രയും വരിക്കാരെ ജിയോയ്ക്ക്നേടാനായത്. അടച്ചിടൽകാലത്ത് പൊതുജനങ്ങളുടെ നിർദേശപ്രകാരം വിവിധ സ്ഥലങ്ങളിൽ കണക്ടിവിടിയെത്തിക്കുന്നതിന് താൽക്കാലിക ടവറുകൾ സ്ഥാപിച്ചു. ഡാറ്റാ സ്ട്രീമിംഗ് നൽകുന്നതിന് നിലവിലുള്ള നെറ്റ്വർക്കുകൾ ഒപ്റ്റിമൈസ് ചെയ്യുകയുമുണ്ടായി. വൈകാതെ 5ജി സേവനം നൽകാനൊരുങ്ങുകയാണ് കമ്പനി. ഗൂഗിളുമായിചേർന്ന് വിലകുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. Jio crosses 1 crore customer base in Kerala

from money rss https://bit.ly/2Lz5NOB
via IFTTT