121

Powered By Blogger

Monday 18 November 2019

സിഎസ്ബി ഐപിഒ: ഓഹരി വില 193-195 നിലവാരത്തിലാകും

തൃശ്ശൂർ: കേരളം ആസ്ഥാനമായ സിഎസ്ബി ബാങ്കി(പഴയ കാത്തലിക് സിറിയൻ ബാങ്ക്)ന്റെ പ്രഥമിക ഓഹരി വില്പന നവംബർ 22 മുതൽ 26വരെ നടക്കും. 410 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐപിഒ. ഒരു ഓഹരിക്ക് 193-195 രൂപയായിരിക്കും വില. കുറഞ്ഞത് 75 ഓഹരികൾക്കോ അതിന്റെ ഗുണിതങ്ങൾക്കോ അപേക്ഷിക്കാം. നിർദിഷ്ട പ്രാരംഭ ഓഹരി വില്പനയിൽ കമ്പനി 24 കോടി രൂപയുടെ പുതിയ മൂലധനം സമാഹരിക്കും. അതേസമയം, നിലവിലുള്ള ഓഹരി ഉടമകളായ ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, ഫെഡറൽ ബാങ്ക്, ബ്രിഡ്ജി ഇന്ത്യ ഫണ്ട്, സാറ്റലൈറ്റ് മൾട്ടികോം, വേ ടു വെൽത്ത് സെക്യൂരിറ്റീസ്, എഡൽവീസ് ടോക്കിയോ ലൈഫ് ഇൻഷുറൻസ് എന്നീ കമ്പനികൾ 19.78 ദശലക്ഷം ഓഹരികൾ 385.71 കോടി രൂപയ്ക്ക് ഓഫർ ഫോർ സെയിൽ വഴി വിൽക്കും. രാജ്യത്തെതന്നെ ഏറ്റവും പഴക്കംചെന്ന ബാങ്കായ സിഎസ്ബിയ്ക്ക് കേരളത്തിലും തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ശക്തമായ സാന്നിധ്യമുണ്ട്. സെപ്റ്റംബർ അവസാനിച്ച പാദത്തിൽ ബാങ്ക് 817 കോടിയുടെ വരുമാനം നേടി. നടപ്പ് സാമ്പത്തിക വർഷം ആദ്യപാദത്തിൽ 44.3 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. CSB Bank to launch IPO on 22 November at price band of ₹193-195

from money rss http://bit.ly/37cwXBf
via IFTTT

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 70 പോയന്റ് ഉയർന്ന് 40,356 നിലവാരത്തിലെത്തി. നിഫ്റ്റി 0.25 ശതമാനം നേട്ടത്തിൽ 11,913ലും. ഭാരതി എയർടെൽ തുടർച്ചയായി മൂന്നാമത്തെ ദിവസവും മികച്ച നേട്ടമുണ്ടാക്കി. വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 3.5 ശതമാനം ഉയർന്നു. ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ ഒരു ശതമാനം മുതൽ 1.5ശതമാനംവരെയ ഉയർന്നു. എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഇൻഫോസിസ് എന്നീ ഓഹരികളും നേട്ടത്തിലാണ്. വേദാന്ത, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ വില്പന സമ്മർദത്തിലാണ്. ഹീറോ മോട്ടോർകോർപ്, ടിസിഎസ്, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, എസ്ബിഐ, ഒഎൻജിസി, യുപിഎൽ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.

from money rss http://bit.ly/35e78yL
via IFTTT

ജോലി വാഗ്ദാനംചെയ്ത്‌ തട്ടിപ്പ്: ഇൻഫോസിസ് പരാതി നൽകി

ബെംഗളൂരു:ഇൻഫോസിസ് അടക്കമുള്ള ഐ.ടി. കമ്പനികളിൽ ജോലി വാഗ്ദാനംചെയ്ത് ഉദ്യോഗാർഥികളെ വഞ്ചിക്കുന്നതായി പരാതി. ഇതു സംബന്ധിച്ച് ഇൻഫോസിസ് എച്ച്.ആർ. വിഭാഗം പരാതി നൽകിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. എച്ച്.ആർ. ഓഫീസർ എന്ന വ്യാജേന സുമേഷ് എന്ന ആൾ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്യുന്നുവെന്നാണ് ഇൻഫോസിസ് എച്ച്.ആർ. വിഭാഗത്തിലെ സന്തോഷ് കുമാർ ഇലക്ട്രോണിക് സിറ്റി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. നേരിട്ട് വരുന്നവർക്കു ജോലി ശരിപ്പെടുത്തിക്കൊടുക്കുമെന്നാണ് സുമേഷിന്റെ വാഗ്ദാനം. ഏജന്റുമാർ മുഖേന ഇൻഫോസിസ് ആരെയും ജോലിക്കെടുക്കുന്നില്ലെന്നു കമ്പനി വ്യക്തമാക്കി. ഉദ്യോഗാർഥികളുടെ മികവു പരിഗണിച്ചാണ് കമ്പനി ജോലിനൽകുന്നത്. ഐ.ടി. നിയമം അനുസരിച്ച് സുമേഷിന്റെപേരിൽ പോലീസ് കേസെടുത്തു. വിവിധ കമ്പനികളിൽ ജോലി വാഗ്ദാനംചെയ്ത് ഉദ്യോഗാർഥികളെ വഞ്ചിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിൽ അന്വേഷണം നടത്തിവരുകയാണെന്നും പോലീസ് പറഞ്ഞു. Infosys lodges FIR over job racket

from money rss http://bit.ly/2CSo7um
via IFTTT

ബാങ്കുകളിലെ നിക്ഷേപ ഇൻഷുറൻസ് പരിരക്ഷഅഞ്ചുലക്ഷമായി ഉയർത്തിയേക്കും

മുംബൈ: ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ ഒരു ലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമായി ഉയർത്തിയേക്കും. വ്യക്തിഗത നിക്ഷേപങ്ങളും സ്ഥാപനങ്ങളുടെ നിക്ഷേപങ്ങളും രണ്ടായി തിരിച്ച് ഇൻഷുറൻസ് പരിരക്ഷ ഉയർത്തുന്നതാണ് പരിഗണിക്കുന്നത്. ഡിസംബർ 13-ന് ഭുവനേശ്വറിൽ ചേരുന്ന റിസർവ് ബാങ്ക് കേന്ദ്ര ബോർഡ് യോഗത്തിൽ ഇക്കാര്യം പരിഗണനയ്ക്കുവരുമെന്നാണ് വിവരം. ഇതിനുശേഷം കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. നടപ്പായാൽ 1993-നുശേഷം ആദ്യമായാകും നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉയർത്തുന്നത്. 1992-ൽ അഴിമതിയെത്തുടർന്ന് കാരാട് ബാങ്ക് തകർന്നപ്പോഴാണ് നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാൻ ഇൻഷുറൻസ് പരിരക്ഷ ലക്ഷം രൂപയായി വർധിപ്പിച്ചത്. അതുവരെയിത് പരമാവധി 30,000 രൂപയായിരുന്നു. പരിരക്ഷ വർധിപ്പിക്കുന്നതിന് ബാങ്കുകളിൽനിന്നുള്ള പ്രീമിയം തുകയിലും വർധന വരുത്തിയേക്കും. നിലവിൽ നൂറുരൂപയ്ക്ക് പത്തുപൈസ വീതമാണ് ഡി.ഐ.സി.ജി.സി. (ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷൻ) ഇൻഷുറൻസ് പ്രീമിയമായി ഈടാക്കുന്നത്. വായ്പാ ഇൻഷുറൻസിനായി റിസർവ് ബാങ്കിനുകീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രത്യേക ഫണ്ട് സ്വരൂപിക്കുന്നതിനും ഡി.ഐ.സി.ജി.സി. ആലോചിക്കുന്നുണ്ട്. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് വായ്പാ ക്രമക്കേടിനെത്തുടർന്ന് പ്രതിസന്ധിയിലായപ്പോഴാണ് ഇൻഷുറസ് പരിരക്ഷ വർധിപ്പിക്കുന്നകാര്യം വീണ്ടും പരിഗണനയിൽ വരുന്നത്. ആയിരക്കണക്കിനുപേരുടെ നിക്ഷേപമാണ് ഇപ്പോഴും പി.എം.സി. ബാങ്കിൽ കുടുങ്ങിക്കിടക്കുന്നത്. Investment insurance protection in banks may be increased

from money rss http://bit.ly/2QzM1Tt
via IFTTT

സെന്‍സെക്‌സ് 72 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെൻസെക്സ് 72 പോയന്റ് നഷ്ടത്തിൽ 40,284ലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 11,894ലിലും. സെൻസെക്സ് ഓഹരികളിൽ ഭാരതി എയർടെല്ലാണ് മികച്ച നേട്ടമുണ്ടാക്കിയത്. വെള്ളിയാഴ്ചയിലെ എട്ട് ശതമാനം നേട്ടത്തോടൊപ്പം തിങ്കളാഴ്ചയും ഓഹരി വില അഞ്ച് ശതമാനം ഉയർന്നു. ടാറ്റ സ്റ്റീൽ 4.4 ശതമാനവും സൺ ഫാർമ 2.4ശതമാനവും പവർഗ്രിഡ് 2 ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.45 ശതമാനവും സ്മോൾ ക്യാപ് 0.3ശതമാനവും ഉയർന്നു. ബാങ്കിങ് ഓഹരികളിൽ ലാഭമെടുപ്പിനെതുടർന്നുള്ള വില്പന സമ്മർദം പ്രകടമായിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക് ഒരു ശതമാനം താഴ്ന്നു. ഐസിഐസിഐ, യെസ് ബാങ്ക് തുടങ്ങിയവയും നഷ്ടത്തിലായിരുന്നു. ബ്രിട്ടാനിയ, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, ഒഎൻജിസി, റിലയൻസ്, മാരുതി സുസുകി, സിപ്ല തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു. sensex down 72 pts

from money rss http://bit.ly/35f8r0e
via IFTTT