121

Powered By Blogger

Tuesday 17 December 2019

വായുവില്‍നിന്ന് കുടിവെള്ളം; ലിറ്ററിന് 5 രൂപ നിരക്കില്‍ ഇനി റെയില്‍വെ സ്റ്റേഷനുകളില്‍ ലഭിക്കും

വായുവിൽ നിന്ന് കുടിവെള്ളമുണ്ടാക്കുന്നതിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ ഇന്ത്യൻ റെയിൽവെ വായുവിൽനിന്ന് കുടിവെള്ളം ഉത്പാദിപ്പിച്ച് യാത്രക്കാർക്ക് നൽകുന്നു. സൗത്ത് സെൻട്രൽ റെയിൽവെ ഇതാദ്യമായി സെക്കന്ദരാബാദ് റെയിൽവെ സ്റ്റേഷനിൽ സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു. മേഘദൂത് എന്നാണിതിന് പേരിട്ടിരിക്കുന്നത്. ഇന്ത്യയിൽ നിർമിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി മൈത്രി അക്വാടെക് ആണ് പദ്ധതി നടപ്പാക്കുന്നത്. കിയോസ്ക് വഴി പ്രതിദിനം 1000 ലിറ്റർ വെള്ളം ഉത്പാദിപ്പിക്കാൻ കഴിയും. കുടിവെള്ളം ശേഖരിക്കുന്നതിന്റെ ഘട്ടങ്ങൾ എയർ ഫിൽറ്റർ വഴി വായുവിൽനിന്ന് ആദ്യം ജലകണം ആഗിരണംചെയ്തെടുക്കുന്നു. വായുവിൽനിന്ന് ലഭിക്കുന്ന ജലകണം കണ്ടൻസർ പ്രതലത്തിലൂടെ കടത്തിവിടുന്നു. വായുവിൽനിന്ന് ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിച്ച് ധാതുക്കൾവേർതിരിച്ചശേഷം കുടിക്കാൻ യോഗ്യമാക്കുന്നു തുടർന്ന് ടാങ്കിൽ ശേഖരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പാലിച്ചുകൊണ്ട് ശുദ്ധീകരിച്ച വെള്ളം വിതരണത്തിന് തയ്യാറാക്കുന്നു. Conserve Water, Conserve Life: Railways introduces Meghdoot device to harvest water directly from air, which is then filtered & remineralised for drinking Installed at Secunderabad Railway Station in Telangana, the हवा का पानी complies with World Health Organisation standards pic.twitter.com/lSWqDkf8WB — Piyush Goyal (@PiyushGoyal) December 17, 2019 രണ്ടുരൂപമുതൽ എട്ടുരൂപവരെയാണ് ഇത്തരത്തിൽ ശേഖരിക്കുന്ന കുടുവെള്ളത്തിന് റെയിൽവെ ഈടാക്കുക. സ്വന്തമായി കുപ്പികൊണ്ടുവരുന്നവർക്ക് ലിറ്ററിന് 5 രൂപ നൽകിയാൽമതി. കുപ്പിയിൽനിറച്ച ഒരു ലിറ്റർ കുടിവെള്ളത്തിന് എട്ട് രൂപ നൽകണം. 300 മില്ലീലിറ്റർ വെള്ളം ഗ്ലാസോടുകൂടി മൂന്നുരൂപയ്ക്ക് ലഭിക്കും. പാത്രം കയ്യിലുണ്ടെങ്കിൽ രണ്ടുരൂപയാണ് ഈടാക്കുക. 500 എംഎൽ വെള്ളത്തിന് 5 രൂപയും കുപ്പികയ്യിലുണ്ടെങ്കിൽ മൂന്നുരൂപയും നൽകണം. Drinking water from the air; Railway stations can now avail more than Rs 5 a liter

from money rss http://bit.ly/38PXBAE
via IFTTT

ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം തുടരുന്നു

മുംബൈ: ഓഹരി വിപണിയിൽ റെക്കോഡ് നേട്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 60 പോയന്റ് ഉയർന്ന് 41412ലെത്തി. നിഫ്റ്റിയിൽ 15 പോയന്റ് നേട്ടത്തിൽ 12180ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 312 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 113 ഓഹരികൾ നഷ്ടത്തിലുമാണ്. 34 ഓഹരികൾക്ക് മാറ്റമില്ല. ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എംആന്റ്എം, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, എൽആൻടി, ഇൻഡസിന്റ്ബാങ്ക്, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐടിസി, എൻടിപിസി, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, വേദാന്ത തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. യുഎസ് സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ സൂചികകളിലാകട്ടെ നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ കുറെദിവസങ്ങളാണ് ഏഷ്യൻ സൂചികകൾ മികച്ച നേട്ടത്തിലായിരുന്നു. Sensex, Nifty hit fresh record highs

from money rss http://bit.ly/35vEqKs
via IFTTT

ആഗോള വിപണികള്‍ തുണച്ചു; സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരം കുറിച്ചു

മുംബൈ: ഓഹരി സൂചികകൾ എക്കാലത്തെയും മികച്ച ഉയരത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 413.45 പോയന്റ് നേട്ടത്തിൽ 41,352.17ലും നിഫ്റ്റി 111 പോയന്റ് ഉയർന്ന് 12165ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോഹം, ഐടി, വാഹനം, അടിസ്ഥാന സൗകര്യവികനസം, എഫ്എംസിജി, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലെ വാങ്ങൾ താൽപര്യമാണ് വിപണിയെ തുണച്ചത്. ബിഎസ്ഇയിലെ 1427 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1052 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 194 ഓഹരികൾക്ക് മാറ്റമില്ല. ചൈന-യുഎസ് വ്യാപാര കരാർ യാഥാർഥ്യമായതും ബ്രിട്ടനിലെ തിരഞ്ഞെടുപ്പുമാണ് വിപണിയിൽ പ്രതിഫലിച്ചത്. ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ഹിൻഡാൽകോ, വേദാന്ത, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, ഗെയിൽ, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. യുഎസ്-ചൈന വ്യാപാരക്കരാറിന് അംഗീകാരമായതോടെ തുടർച്ചയായി മൂന്നാമത്തെ ദിവസവും വാൾസ്ട്രീറ്റ് നേട്ടമുണ്ടാക്കി. മികച്ച ഉയരംകുറിക്കുകയും ചെയ്തു. യുഎസ് വിപണികളിലെ നേട്ടം ഏഷ്യൻ സൂചികകളിലും പ്രതിഫലിച്ചു. Sensex, Nifty at record closing highs

from money rss http://bit.ly/38PsFjR
via IFTTT

എന്‍ഇഎഫ്ടിവഴി പണംകൈമാറല്‍ ഇനി 24 മണിക്കൂറും: വിശദാംശങ്ങളറിയാം

നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി)വഴി ഇനി 24 മണിക്കൂറും 365 ദിവസവും പണം കൈമാറാം. റിസർവ് ബാങ്കിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഈ മാറ്റം. ഇതുവരെ ബാങ്കുകളുടെ പ്രവർത്തദിവസത്തിൽ രാവിലെ എട്ടുമുതൽ വൈകീട്ട് 6.30വരെയാണ് ഈ സൗകര്യം ലഭ്യമായിരുന്നത്. എൻഇഎഫ്ടി സമയം അരമണിക്കൂർ ഇടവിട്ടായിരിക്കും നെഫ്റ്റ് ഇടപാടുകൾ ക്ലിയർ ചെയ്യുക. രാത്രി 12.30ന് ആദ്യഘട്ടത്തിൽ പണം അക്കൗണ്ടുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യും. രാത്രി 11.30നും 12.30നും ഇടയിൽ പണമിടപാടുകൾ സാധ്യമാകില്ല. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് റിസർവ് ബാങ്ക് സമയപരിധി നീക്കിയത്. നിലവിൽ ഐഎംപിഎസ് സംവിധാനം ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും പണമിടപാട് നടത്താം. എന്നാൽ ഇതുവഴി രണ്ടുലക്ഷം രൂപയാണ് പരമാവധി കൈമാറ്റം ചെയ്യാൻ കഴിയുക. ബാങ്കിന്റെ പ്രവർത്തന സമയംകഴിഞ്ഞാൽ കംപ്യൂട്ടർ സംവിധാനത്തിലൂടെയാകും പണം കൈമാറ്റം നടക്കുക. എൻഇഎഫ്ടി വഴി പണം കൈമാറിക്കഴിഞ്ഞാൽ രണ്ടുമണിക്കൂറിനുള്ളിൽ ലഭിക്കേണ്ടയാളുടെ അക്കൗണ്ടിൽ പണമെത്തും. ഇതുസംബന്ധിച്ച വിവരവും ഉപഭോക്താവിന് ലഭിക്കും. നിരക്ക് നിലവിൽ മിക്കവാറും ബാങ്കുകൾ ഓൺലൈൻവഴിയുള്ളി എൻഇഎഫ്ടി, ആർടിജിഎസ് ടപാടുകൾക്ക് നിരക്കുകൾ ഈടാക്കുന്നില്ല. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയൊന്നും നിരക്ക് ഈടാക്കുന്നില്ല. 2020 ജനുവരി മുതൽ ഇടപാടുകൾ സൗജന്യമായിരിക്കണമെന്ന് ആർബിഐയുടെ നിർദേശമുണ്ട്. പരിധി രണ്ടു ലക്ഷം രൂപവരെയുള്ള ഇടപാടുകൾക്കാണ് സാധാരണ എൻഇഎഫ്ടി സംവിധാനം ഉപയോഗിക്കുക. ഇതിൽകൂടുതൽ തുക കൈമാറാൻ ആർടിജിഎസാണ് ഉപയോഗിക്കുന്നത്. ഉപഭോക്താവിന്റെ കാറ്റഗറി അനുസരിച്ച് എൻഇഎഫ്ടിവഴിയുള്ള പണമിടപാടിന്റെ പരിധി ബാങ്കുകൾ നിശ്ചയിച്ചിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് 10 ലക്ഷം രൂപയാണ് സാധാരണ ഉപഭോക്താക്കൾക്ക് പരിധി നിശ്ചയിച്ചിട്ടുള്ളത്. മറ്റുള്ളവർക്ക് 25 ലക്ഷം രൂപവരെ കൈമാറാം. റീട്ടെയിൽ ഉപഭോക്താക്കൾക്ക് എസ്ബിഐ നിശ്ചയിച്ചിട്ടുള്ള പരിധി 10 ലക്ഷം രൂപയാണ്. NEFT transfer available 24x7

from money rss http://bit.ly/34piK0Z
via IFTTT

ഓഹരി വിപണിയിലെ അസ്ഥിരത ഡിസംബറിലും തുടരും

കൂടിയതോതിലുള്ള ഭക്ഷ്യവിലക്കയറ്റവും നിരക്കിളവിന്റെ ആനുകൂല്യം ലഭ്യമാകുതിലെ വേഗക്കുറവും, കരുതൽ നടപടി എന്നനിലയ്ക്ക് റിസർവ് ബാങ്ക് കൈക്കൊണ്ട ഇടക്കാല വിരാമവും കാരണം ഓഹരി വിപണി അൽപം ഏകീകരിക്കപ്പെട്ടിട്ടുണ്ട്. 2019 ജനുവരി മുതൽ അഞ്ചു തവണയായി തുടരെ ഏർപ്പെടുത്തിയ നിരക്കിളവുകളുടെ ആനുകൂല്യം പരക്കെ ലഭ്യമാകുന്നതിന് സമയം അനുവദിക്കാനുള്ള റിസർവ് ബാങ്കിന്റെ തീരുമാനം നന്നായി ചിന്തിച്ചെടുത്തതാണെ് കരുതുന്നു. 2020 സാമ്പത്തിക വർഷത്തേക്കുള്ള വളർച്ചാ നിരക്ക് 5 ശതമാനമായി കുറച്ചുകൊണ്ടുള്ള പ്രവചനം കൂടുതൽ യാഥാർത്ഥ്യ ബോധത്തോടെയുള്ളതാണ്. ഉപഭോഗ, നിക്ഷേപ പ്രവർത്തനങ്ങൾ വീണ്ടെടുക്കുതിന് സർക്കാറിന്റെ ഇടപെടൽ കൂടുതലായി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിത്. കയറ്റുമതി രംഗങ്ങളിലെമെച്ചം കാരണം ധനസ്ഥിതിയിലുണ്ടായ പുരോഗതിയുടെ പശ്ചാത്തലത്തിൽ സർക്കാരിൽ നിന്ന് കൂടുതൽ ഉത്തേജക നടപടികളാണ് റിസർവ് ബാങ്ക് മുന്നിൽ കാണുത്. വിപണിയുടെ സ്വഭാവം പൂർണമായി മാറ്റാൻ കഴിയുമെുന്നു പ്രതീക്ഷിച്ചുകൂട. എന്നാൽ മൂല്യത്തിൽ അടിക്കടി വ്യതിയാനം സംഭവിക്കുന്ന ഓഹരികൾ ഹൃസ്വകാലത്തേക്കെങ്കിലും ഏകീകരിക്കപ്പെടുമെുന്നു കരുതാം. സാമ്പത്തിക വളർച്ചാ നിരക്ക് അനാകർഷകമായി തുടരുന്നതും കൂടിയ മൂല്യ നിർണയവും കാരണം നഷ്ടപരിഹാരം ഇപ്പോഴത്തെ നിലയിൽ അത്ര ആകർഷകമല്ല. മുൻ വർഷത്തെ അപേക്ഷിച്ച് നവംബറിൽ മ്യൂച്വൽ ഫണ്ടിലേക്കുള്ള ഓഹരി നിക്ഷേപം കുത്തനെ കുറഞ്ഞ് (78 ശതമാനം) 1312 കോടി ആയതും വിദേശ സ്ഥാപന നിക്ഷേപങ്ങളുടെ (എഫ്ഐഐ)വാങ്ങൽ നിലച്ചതും വിപണിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇക്വിറ്റി പദ്ധതികളിലേക്കുള്ള പണത്തിന്റെ വരവ് കുറഞ്ഞെങ്കിലും എസ്ഐ പിയിലൂടെയുള്ള പ്രതിമാസ ശേഖരം എക്കാലത്തേയും റിക്കാർഡായ 8273 കോടി രൂപയിൽ എത്തിയത് ദീർഘകാല വളർച്ചാ സധ്യതയിൽ നിക്ഷേപകർക്കുള്ള വിശ്വാസമാണ് ചൂണ്ടിക്കാട്ടുന്നത്. ധനസ്ഥിതിയുടെ വീണ്ടെടുപ്പിനായി സർക്കാർ നടപ്പാക്കിയ പദ്ധതികളിൽ എന്തെങ്കിലും പുരോഗതി ദൃശ്യമാകുന്നുണ്ടോ എറിയുന്നതിന് വരാനിരിക്കു പ്രധാന ധനവിനിമയ സൂചകങ്ങളായ ഉപഭോക്തൃ വിലസൂചിക, മൊത്ത വില സൂചിക, വ്യവസായ വളർച്ചാ നിരക്ക് എിവയെ ഉറ്റുനോക്കുകകാണ് നിക്ഷേപകർ. ഇക്കാരണത്താൽ ഡിസംബറിലും വിപണിയുടെ അസ്ഥിരത തുടരാനാണിട. ആഗോള തലത്തിലാണെങ്കിൽ, യുഎസിന്റെ തൊഴിൽ നിരക്കിലെ വർധനയും അവരുടെ താരിഫ് സമയ പരിധി നീട്ടാനുള്ള സാധ്യതയും ചൈനയുമായുള്ള വ്യാപാര ഉടമ്പടിയിലെ അനുകൂല ചലനങ്ങളുംമൂലം സാമ്പത്തിക നയത്തിൽ നിലവിലുള്ള അവസ്ഥ തുടരാൻ അമേരിക്കൻ കേന്ദ്ര ബാങ്ക് തയാറായേക്കുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു. ജിഎസ്ടി പിരിവിലുണ്ടായ കുറവുകാരണം ധനസ്ഥിതിയിലുണ്ടായ ആശങ്കകൾ നികുതി സ്ളാബുകൾ ഉയർത്താൻ സർക്കാരിനെ പ്രേരിപ്പിക്കാനിടയുണ്ട്. ഈ നടപടി വിലക്കയറ്റത്തിനു പ്രേരകമാവുകയും ചെയ്യും. ഇതിന്റെ ഫലമായി ഇന്ത്യയുടെ 10 വർഷ ബോണ്ടിന്റെ ആദായം 6.7 ശതമാനത്തിലേക്കുയർന്നെങ്കിലും നവംബറിൽ വാഹന വിൽപന ഇടിയുകയായിരുന്നു. ഉത്സവ സീസൺകാരണം ഒക്ടോബറിൽ ഇതു മെച്ചമായിരുന്നു. കൂടിയ വസ്തു വിവരപ്പട്ടികയും അടിസ്ഥാന സൗകര്യ വികസനത്തിന് പണം ചിലവഴിക്കുതിലെ സർക്കാരിന്റെ മന്ദഗതിയും സമീപകാല ഡിമാന്റിനെ ബാധിക്കും. 2021 സാമ്പത്തിക വർഷം കൊമേഴ്സ്യൽ വാഹനങ്ങളുടെ വിൽപനയിൽ പുരോഗതി ഉണ്ടാകാനിടയില്ലൊണ് അനുമാനം. ബിഎസ് 6 വാഹനങ്ങളുടെ ഗണ്യമായ വിലവർധനയാണ് ഒരു കാരണം. നടപ്പാക്കാനിരിക്കു സ്ക്രാപ്പേജ് നയം വാഹന വ്യവസായരംഗത്തെ നഷ്ടം വർധിക്കുന്നത് ഒഴിവാക്കും. ദുർബലമായ വളർച്ചാ നിരക്കും മോശമായിക്കൊണ്ടിരിക്കു ധനസ്ഥിതിയും കാരണം വൻകിട ഓഹരികളുടെ ഇപ്പോഴുള്ള കൂടിയ മൂല്യനിർണയം നില നിൽക്കാനിടയില്ല. എങ്കിലും കുറയന്നു പലിശ നിരക്കും, ലോകമെങ്ങുമുള്ള അയഞ്ഞ സാമ്പത്തിക നയങ്ങളും, അസ്ഥിരതയും വിപണിയുടെ പതനം പരിമിതമാക്കും. ആഭ്യന്തരവും ആഗോളവുമായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഹൃസ്വകാലയളവിൽ അസ്ഥിരത വർധിക്കാനാണിട. നിഫ്റ്റി 50 ലെ ഓഹരികൾ 11750- 12100 പരിധിയിൽ വിപണം നടത്തുമെന്നാണ്കരുതുത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) Stock market volatility will continue in December

from money rss http://bit.ly/2YZTUE6
via IFTTT