121

Powered By Blogger

Thursday 20 January 2022

മാന്ദ്യഭയത്തില്‍ ചൈന: പണലഭ്യത ഉറപ്പാക്കാന്‍ വായ്പാ നിരക്കില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചു

യുഎഫ് ഫെഡറൽ റിസർവ് ഉൾപ്പടെ വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കോവിഡ് ഉത്തേജന പാക്കേജുകളിൽനിന്ന് ഘട്ടംഘട്ടമായി പിന്മാറുന്നതിന്റെ ഭാഗമായി നിരക്ക് ഉയർത്താനുള്ള നീക്കത്തിനിടെ വിപരീത ദിശയിൽ നീങ്ങാൻചൈന. സമ്പദ്ഘടനയെ പിടിച്ചുലയ്ക്കുന്ന റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയിൽനിന്ന് കരകയറുകയെന്ന ലക്ഷ്യത്തോടെ ചൈനീസ് കേന്ദ്ര ബാങ്ക് വായ്പാ നിരക്കുകൾ വീണ്ടും താഴ്ത്തി. 2021ന്റെ അവസാനമാസങ്ങളിൽ ആശങ്കയുയർത്തി വളർച്ചാനിരക്ക് മന്ദഗതിയിലായതാണ് വായ്പാ നിരക്ക് കുറയ്ക്കാൻ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയെ പ്രേരിപ്പിച്ചത്. ദീർഘകാല-ഇടത്തരം വായ്പകളുടെ അടിസ്ഥാനമായ അഞ്ചുവർഷത്തെ നിരക്ക് 4.65ശതമാനത്തിൽനിന്ന് 4.60ശതമാനമായും ഒരുവർഷത്തെ നിരക്ക് 3.8ശതമാനത്തിൽനിന്ന് 3.70ശതമാനവുമായാണ് കുറച്ചത്. മാസങ്ങൾക്കിടെ വരുത്തുന്ന രണ്ടാമത്തെ നിരക്കുകുറയ്ക്കലാണിത്. പ്രസിഡന്റ് ഷി ജിൻപിങിന് നിർണായകമായ വർഷമായതിനാൽ വരുംമാസങ്ങളിലും നിരക്കുകുറയ്ക്കൽ തുടരുമെന്നുതന്നെയാണ് സൂചന. പുതിയ കോവിഡ് വകഭേദത്തിന്റെ വ്യാപനവും പ്രോപ്പർട്ടി മേഖലയിലെ പ്രതിസന്ധിയും കഴിഞ്ഞവർഷത്തെ അവസാനമാസങ്ങളിൽ വളർച്ചയെ ബാധിച്ചതായി തിങ്കളാഴ്ച പുറത്തുവിട്ട സാമ്പത്തിക സൂചകങ്ങളിൽനിന്ന് വ്യക്തമായിരുന്നു. ഇതേതുടർന്നാണ് തിരക്കിട്ട് നിരക്കിൽ കുറവുവരുത്താൻ കേന്ദ്ര ബാങ്കിന് പ്രേരണയായത്. ചൈനയുടെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനമുളള മേഖലയാണ് റിയൽ എസ്റ്റേറ്റ്. ചൈനീസ് രാഷ്ട്രീയത്തിലെ സമീപകാല കീഴ് വഴക്കങ്ങൾ തകർത്ത് മൂന്നാംതവണയും ഷി ജിൻപിങ് അധികരാത്തിൽവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാകുകയാണ്. റിയൽ എസ്റ്റേറ്റ് സെക്ടറിനെ ഉയർത്തിക്കൊണ്ടുവരികയെന്നത് അതുകൊണ്ടുതന്നെ രാഷ്ട്രീയ നീക്കമായി കരുതേണ്ടിയിരിക്കുന്നു. രാജ്യത്തെ സാമ്പത്തിക ദുർബലാവസ്ഥ സൃഷ്ടിച്ചേക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ചൈനയിലെ ഉന്നത നിയമ നിർവഹണ സംഘം ഇതിനകം മുന്നറിയിപ്പ് നൽകിയിരുന്നു. സാമ്പത്തികമാന്ദ്യം രാജ്യത്തിന് ആഴത്തിലുള്ള മുറിവെൽപ്പിച്ചേക്കാമെന്നായിരുന്നു ഈ സംഘത്തിന്റെ മുന്നറിയിപ്പ്. 2022ൽ സ്ഥിരതയാർന്ന വളർച്ചയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള നടപടികളുമായി മുന്നോട്ടുപോകേണ്ടതുണ്ടെന്ന് പ്രസിഡന്റ് ഷി ജിൻപിങിന്റെ അധ്യക്ഷതിയിൽ ചേർന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതാധികാര സമിതി വിലിയിരുത്തിയിരുന്നു. വിപണിയിൽ പണലഭ്യത ഉറപ്പാക്കാനും അതിലൂടെ സമ്പദ്ഘടനയ്ക്ക് കരുത്തേകാനും നിർബന്ധമായും സ്വീകരിക്കേണ്ട നടപടികളുമായി മുന്നോട്ടുപോകുമെന്ന് പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ വൈസ് ഗവർണർ ലിയു ഗുവോകിയാങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സാമ്പത്തിക അനിശ്ചിതത്വത്തെ നേരിടാൻ അടിസ്ഥാന സൗകര്യമേഖലയിൽ വൻകിട പദ്ധതികൾ ഈവർഷം തുടക്കത്തിൽതന്നെ ആസുത്രണംചെയ്ത് നടപ്പാക്കാൻ ചൈനയിലെ ഉന്നത സാമ്പത്തിക ആസൂത്രണ ഏജൻസിയായ നാഷണൽ ഡെവലപ്മെന്റ് ആൻഡ് റിഫോംകമ്മീഷൻ നിർദേശംനൽകിയിട്ടുണ്ട്. വസ്തു വിപണിയുടെ അമിതസ്വാധീനത്തെ ചെറുക്കാൻ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കുള്ള കടമെടുക്കൽ പരിധി കർശമായി നടപ്പാക്കാൻ കഴിഞ്ഞവർഷം സർക്കാർ നീക്കംനടത്തിയിരുന്നു. സർക്കാരിന്റെ ഇത്തരം നിയന്ത്രണങ്ങൾ വൻകിട റിയൽ എസ്റ്റേറ്റ് ഭീമന്മാരെപ്പോലും പ്രതിസന്ധിയിലാക്കുകയാണുണ്ടായത്.

from money rss https://bit.ly/3KvrxER
via IFTTT

സെന്‍സെക്‌സില്‍ 564 പോയന്റ് നഷ്ടം; നിഫ്റ്റി 17,600ന് താഴെ|Market Opening

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ സൂചികകളിൽ നഷ്ടത്തോടെ തുടക്കം. ഇതോടെ തുടർച്ചയായി നാലാംദിവസവും വിപണി നഷ്ടത്തിലായി. നിഫ്റ്റി 17,600ന് താഴെയെത്തി. സെൻസെക്സ് 564 പോയന്റ് താഴ്ന്ന് 58,900ലും നിഫ്റ്റി 160 പോയന്റ് നഷ്ടത്തിൽ 17,596ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അസംസ്കൃത എണ്ണവിലയിലെ കുതിപ്പും ബോണ്ട് ആദായത്തിലെ വർധനവും നിക്ഷേപകരെ ഓഹരി വിപണിയിൽനിന്ന് തൽക്കാലം മാറിനിൽക്കാൻ പ്രേരിപ്പിച്ചു. ബജാജ് ഫിൻസർവ്, ടെക് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, അദാനി പോർട്സ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ഐടിസി, ബിപിസിഎൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex falls 564 points, Nifty below 17,600.

from money rss https://bit.ly/3FS4Ebg
via IFTTT

ജിയോജിതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ജോണ്‍സ് ജോര്‍ജ്ജിനെ നിയമിച്ചു

കൊച്ചി: പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ജോൺസ് ജോർജ്ജിനെ നിയമിച്ചു. കമ്പനിയുടെ സ്ഥാപകനും എംഡിയുമായ സിജെ ജോർജ്ജിന്റെ മകനാണ് ജോൺസ്. ലണ്ടൻ സ്കൂൾ ഓഫ് ഇകണോമിക്സ്(എൽ എസ് ഇ), ഓസ്ട്രേലിയൻ ഗ്രാജ്വേറ്റ് സ്കൂൾ ഓഫ്മാനേജ്മെന്റ് എന്നീ സ്ഥാപനങ്ങളിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ജോൺസ് 2013 ലാണ് ജിയോജിത്തിൽചേർന്നത്. കമ്പനിയുടെ ചീഫ് ഡിജിറ്റൽ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹത്തിന് ഡിജിറ്റൽ രംഗത്തേക്കുള്ള മാറ്റത്തിലും ചെറുകിട നിക്ഷേപകർക്കായുള്ള ബിസിനസ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും പരിചയമുണ്ട്. ബിസിനസ് വളർച്ചയ്ക്കും പ്രവർത്തന മികവിനുമായി ജിയോജിത് വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിക്കൊണ്ടിരിക്കയാണ്. കഴിഞ്ഞ ഡിസംമ്പറിൽ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും കമ്പനി സെക്രട്ടറിയുമായ എം പി വിജയ്കുമാറിനേയും ഗവേഷകനായ പ്രൊഫസർ സെബാസ്റ്റ്യൻ മോറിസിനേയും സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചിരുന്നു.

from money rss https://bit.ly/3Aj0VTa
via IFTTT

റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകാന്‍ ഭവനവായ്പ നികുതിയിളവ് കൂട്ടിയേക്കും

ന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവേകാൻ ഭവനവായ്പയ്ക്ക് കൂടുതൽ ആദായനികുതിയിളവ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ധനമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. 80സി പ്രകാരം ഭവനവായ്പയുടെ മുതലിലേയ്ക്ക് 1.50 ലക്ഷംരൂപവരെയുള്ള തിരിച്ചടിവിന് നിലവിൽ നികുതിയിളവുണ്ട്. ഈ പരിധി രണ്ടുലക്ഷമാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. വകുപ്പ് 24 പ്രകാരം ഭവനവായ്പയുടെ പലിശയ്ക്ക് നിലവിൽ രണ്ടുലക്ഷം രൂപയുടെ ആനുകൂല്യവുമുണ്ട്. 80സി വകുപ്പ് പ്രകാരം വിവിധ നിക്ഷേപ പദ്ധതികൾ ഉൾപ്പടെയുള്ളവയ്ക്കാണ് 1.50ലക്ഷം രൂപയുടെ നികുതിയിളവുള്ളത്. പിപിഎഫ്, അഞ്ചുവർഷത്തെ സ്ഥിര നിക്ഷേപം, സുകന്യ സമൃദ്ധി, കുട്ടികളുടെ ട്യൂഷൻ ഫീസ് തുടങ്ങിയവയ്ക്കും ഈ വകുപ്പ് പ്രകാരം നികുതിയിളവ് ലഭിക്കും. കിഴിവുകൾ ഒഴിവാക്കി സ്ലാബ് ഉയർത്തി കുറഞ്ഞ നികുതിയിൽ പുതിയസമ്പ്രദായം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൂടുതൽപേരും പഴയതിൽതന്നെ തുടരാനാണ്താൽപര്യപ്പെടുന്നത്. ഇതുകൂടി കണക്കിലെടുത്ത് പുതിയ സമ്പ്രദായത്തിലേയ്ക്ക് നികുതിദായകരെ ആകർഷിക്കാനുള്ള പ്രഖ്യാനവും ബജറ്റിൽ ഉണ്ടാകുമെന്നറിയുന്നു. നികുതി ഇളവുകൾ പ്രയോജനപ്പെടുത്താൻ കഴിയുന്നതിനാൽ വരുമാനംകുറഞ്ഞവർ കൂടുതൽപേരും പഴയ നികുതി സമ്പ്രദായമാണ് സ്വീകരിച്ചത്. 15 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് നികുതി നിരക്ക് 30ശതമാനമായതിനാൽ ഈവിഭാഗത്തിൽ കൂടുതൽ കിഴിവ് പ്രയോജനപ്പെടുത്താനുള്ളവരും പുതിയ സമ്പ്രദായത്തിലേയ്ക്ക് മാറിയില്ല.

from money rss https://bit.ly/3AkkU3B
via IFTTT

15,000 രൂപ വരെ ലാഭിക്കാം; സ്മാർട്ട് ഫോണുകള്‍ വാങ്ങാൻ ഇത് നല്ല സമയം

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ പുരോഗമിക്കുകയാണ്. നിരവധിയായ ഓഫറുകളാണ് ഉൽപ്പന്നങ്ങൾക്ക്. ടോപ്പ് സ്മാർട്ട് ഫോണുകൾ മിതമായ നിരക്കിൽ ലഭിക്കും. ഷവോമി ഫോണുകൾ വാങ്ങുമ്പോൾ 15,000 രൂപ വരെ ലാഭിക്കാനാവും. വൈവിധ്യങ്ങളായ ഫീച്ചറുകളുളള ഫോണുകൾ കുറഞ്ഞ വിലക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകും. Xiaomi smartphones: Save up to 15,000| ഓഫറിൽ വാങ്ങാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷവോമി 11 ടി പ്രോ 5 ജി Xiaomi 11T Pro 5G (Celestial Magic, 12GB RAM, 256GB Storage) |SD 888 5G | 120 Hz True 10-bit AMOLED | 120W Hypercharge | Upto 5000 Extra Off on Exchange വിപണിയിലെ പുത്തൻ താരമാണ് ഷവോമി 11 ടി പ്രോ 5 ജി. 120 ഹെർട്സ് ട്രൂ 10 ബിറ്റ് അമോൾഡ് ഡിസ്പ്ലേയും 120w ഹൈപ്പർ ചാർജ് ടെക്നോളജിയുമാണ് ഫോണിന്റെ പ്രധാന ആകർഷണം. 5000 എംഎഎച്ച് ബാറ്ററി മിനിറ്റുകൾക്കുളളിൽ ചാർജ് ചെയ്യാനാകും. 108 എംപി വൈഡ് ആങ്കിൾ ക്യാമറ, 8 എംപി അൾട്രാ വൈഡ് ആങ്കിൾ ക്യാമറ, 5 എംപി ടെലിമാക്രോ ക്യാമറ എന്നീ റിയർ ക്യാമറകളും 16 എംപി സെൽഫി ക്യാമറയും ഫോണിലുണ്ട്. ക്വാൽക്കം സ്നാപ്ഡ്രാഗൺ 888 5ജി പ്രൊസസ്സറുളള ഫോണിന്റെ വില 39,999 രൂപയാണ്. 8ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പാണ് വിപണിയിൽ. ഷവോമി 11 ലൈറ്റ് എൻഇ 5ജി Xiaomi 11 Lite NE 5G (Diamond Dazzle 6GB RAM 128 GB Storage) | Slimmest (6.81mm) & Lightest (158g) 5G Smartphone | 10-bit AMOLED with Dolby Vision | Additional Off up to 5000 on Exchange വളരെ മെലിഞ്ഞതും കനം കുറഞ്ഞതുമായ 5ജി സ്മാർട്ട് ഫോണാണിത്. ക്വാൽക്കം സ്നാപ്ഡ്രാഗൺ 778ജി, ക്രിയോ 670 ഒക്ടാ-കോർ പ്രൊസസ്സറാണ് ഫോണിന് ശക്തിപകരുന്നത്. 6ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പിന് 26,999 രൂപയും 8ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പിന് 28,999 രൂപയുമാണ്. 64എംപി + 8എംപി + 5എംപി ട്രിപ്പിൾ റിയർ ക്യാമറകളും 20എംപി സെൽഫി ക്യാമറയുമുണ്ട്. എംഐ 11 എക്സ് 5ജി Mi 11X 5G Cosmic Black 6GB RAM 128GB ROM | SD 870 | DisplayMate A+ rated E4 AMOLED | Upto 18 Months No Cost EMI ക്വാൽക്കം സ്നാപ്ഡ്രാഗൺ 870ജി, ക്രിയോ 585 ഒക്ടാ-കോർ പ്രൊസസ്സറാണ് ഫോണിൽ. 48എംപി + 8എംപി + 5എംപി ട്രിപ്പിൾ റിയർ ക്യാമറകളും 20എംപി സെൽഫി ക്യാമറയുമുണ്ട്. 4520 എംഎഎച്ച് ബാറ്ററിയുണ്ട്. ഫുൾ എച്ച്ഡി പ്ലസ് അമോൾഡ് ഡോട്ട് ഡിസ്പ്ലേയുളള ഫോണിൽ എംഇഎംസി ടെക്നോളജിയുമുണ്ട്. 6ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പിന് 27,999 രൂപയും 8ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പിന് 29,999 രൂപയുമാണ്. എംഐ 11 എക്സ് പ്രോ 5ജി Mi 11X Pro 5G (Cosmic Black, 8GB RAM, 128GB Storage) | Snapdragon 888 | 108MP Camera | 6 Month Free Screen Replacement for Prime ക്വാൽക്കം സ്നാപ്ഡ്രാഗൺ 888ജി, ക്രിയോ 680 ഒക്ടാ-കോർ പ്രൊസസ്സറാണ് ഫോണിൽ. 108എംപി + 8എംപി + 5എംപി ട്രിപ്പിൾ റിയർ ക്യാമറകളും 20എംപി സെൽഫി ക്യാമറയുമുണ്ട്. 8ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പിന് 36,999 രൂപയാണ്. 4520 എംഎഎച്ച് ബാറ്ററിയുണ്ട്. ഫുൾ എച്ച്ഡി പ്ലസ് അമോൾഡ് ഡോട്ട് ഡിസ്പ്ലേയുളള ഫോണിൽ എംഇഎംസി ടെക്നോളജിയുമുണ്ട്. Redmi Note 10S (Deep Sea Blue, 6GB RAM, 64GB Storage) -Super Amoled Display റെഡ്മി ഫോണുകൾക്കും വൻ വിലക്കുറവുണ്ട്. സൂപ്പർ അമോൾഡ് ഡിസ്പ്ലേയുമായെത്തിയ റെഡ്മി നോട്ട് 10 എസ്സിന്റെ ഓഫർ വില 13,999 രൂപയാണ്. റെഡ്മി 9എ സ്പോർട് 6,999 രൂപക്ക് ലഭിക്കും. 6.53 ഇഞ്ച് എച്ച്ഡി ഡ്സ്പ്ലേയും 5000 എംഎഎച്ച് ബാറ്ററിയുമുണ്ട്.റെഡ്മി 10 പ്രൈം 11,999 രൂപക്കും റെഡ്മി നോട്ട് 10 പ്രോ മാക്സ് 19,999 രൂപക്കും ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.

from money rss https://bit.ly/3Ag6XDS
via IFTTT