121

Powered By Blogger

Friday 23 April 2021

നഷ്ടം 202 പോയന്റ്: സെൻസെക്‌സ് 48,000ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. തുടർച്ചയായി മൂന്നാമത്തെ ആഴ്ചയാണ് സൂചികകൾ നഷ്ടത്തിലാകുന്നത്. വ്യാപാരത്തിനിടെ ഒരുവേള 200 പോയന്റോളം സെൻസെക്സ് ഉയർന്നെങ്കിലും നേട്ടംനിലനിർത്താനായില്ല. കോവിഡ് വ്യാപനംതോത് ദിനംപ്രതികൂടുന്നതിനാൽ നിക്ഷേപകർ കരുതലോടെയാണ് വിപണിയെ സമീപിക്കുന്നത്. സെൻസെക്സ് 202 പോയന്റ് താഴ്ന്ന് 47,878.45ലും നിഫ്റ്റി 65 പോയന്റ് നഷ്ടത്തിൽ 14,341.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബ്രിട്ടാനിയ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ യുണിലിവർ, ഗ്രാസിം, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ടൈറ്റാൻ കമ്പനി, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. പവർഗ്രിഡ്, എൻടിപിസി, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, കോൾ ഇന്ത്യ, ഡിവീസ് ലാബ്, ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ പവർ സൂചിക 2.35ശതമാനത്തോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയതോതിൽ ഉയർന്നു. ടെലികോം, റിയാൽറ്റി, എഫ്എംസിജി, ഐടി സൂചികകൾ ഒരുശതമാനത്തിലേറെ നഷ്ടംനേരിടുകയുംചെയ്തു. Sensex slips 202 pts, ends below 48K

from money rss https://bit.ly/3eu8OKI
via IFTTT

മ്യൂച്വൽ ഫണ്ടുകളിൽ ദീർഘകാലം നിക്ഷേപിച്ചാൽ സമ്പത്തുണ്ടാക്കാൻ കഴിയുമോ?

ഗൾഫിൽ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഞാൻ ജോലിചെയ്യുന്നത്. പ്രതിമാസം 1.5ലക്ഷം രൂപയാണ് വരുമാനം. ചെലവുകഴിഞ്ഞാൽ കാര്യമായൊന്നും ബാക്കിയുണ്ടാകാറില്ല. കുറച്ചുതുകയെങ്കിലും സമ്പാദിക്കാനായി നീക്കിവെയ്ക്കണമെന്നുണ്ട്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ 15 വർഷംകൊണ്ട് ഒരുകോടി രൂപ സമാഹരിക്കാൻ കഴിയുമോ എന്നാണ് അറിയേണ്ടത്. സന്ദീപ്, അബുദാബി. 15 വർഷംകൊണ്ട് ഒരുകോടി രൂപ സമാഹരിക്കാൻ മാസം 20,000 രൂപവീതം എസ്ഐപിയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽമതി. 12ശതമാനമെങ്കിലും വാർഷികാദായം ഫണ്ടുകളിൽനിന്ന് ലഭിക്കും. കാലാവധിയെത്തുമ്പോൾ മൊത്തം നിക്ഷേപിച്ചിട്ടുണ്ടാകുക 36 ലക്ഷംരൂപയായിരിക്കും. നേട്ടം 65 ലക്ഷവും. മികച്ച ഫണ്ടുകൾ തിരഞ്ഞെടുത്ത് ദീർഘകാലം നിക്ഷേപിച്ചാൽ ചുരുങ്ങിയത് 12ശതമാനമെങ്കിലും വാർഷികാദായം നേടാം. മാസം 1.5 ലക്ഷം രൂപ വരുമാനം ലഭിക്കുന്ന നിങ്ങൾ ചുരുങ്ങിയത് 30ശതമാനംതുകയെങ്കിലും നിക്ഷേപിക്കാനായി നീക്കിവെയ്ക്കണം. സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് നിക്ഷേപിക്കൻ ശ്രമിക്കുക. ഹെൽത്ത് ഇൻഷുറൻസും ടേം ഇൻഷുറൻസും എടുത്തുവെയ്ക്കുക. എമർജൻസി ഫണ്ട്(ആറുമാസത്തെ ചെലവിന് തുല്യമായ തുക) കരുതാനും മറക്കേണ്ട. മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാം

from money rss https://bit.ly/3dGXgon
via IFTTT

കോവിഡ് വ്യാപനം: വിവിധയിടങ്ങളിലെ അടച്ചിടൽമൂലം രാജ്യത്തിനു നഷ്ടം 1.5ലക്ഷം കോടി രൂപ

കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺമൂലമുണ്ടാകുന്ന നഷ്ടം 1.5 ലക്ഷം കോടി രൂപ. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഇതിന്റെ 80ശതമാനവും. മഹാരാഷ്ട്രയിലെമാത്രം സാമ്പത്തിക പ്രത്യാഘാതം കണക്കാക്കുകയാണെങ്കിൽ ഇത് 54ശതമാനമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിസർച്ച്(എസ്ബിഐ റിസർച്ച്) വിഭാഗത്തിന്റേതാണ് കണ്ടെത്തൽ. മഹാരാഷ്ട്രിയിലാണ് ലോക്ക്ഡൗൺ വ്യാപകമായുള്ളത്. സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന സംസ്ഥാനമാണത്. രാജ്യത്തുതന്നെ കൂടുതൽ വ്യവസായങ്ങളുള്ളതും മഹാരാഷ്ട്രയിലാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ലോക്ഡൗൺ രാജ്യത്തെ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാകുമുണ്ടാക്കുക. 82,000 കോടി രൂപയുടെ നഷ്ടമാകും മഹാരാഷ്ട്രയിൽമാത്രമുണ്ടാകുക. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയാൽ നഷ്ടംവർധിക്കുമെന്നും എസ്ബിഐ റിസർച്ച് പറയുന്നു. മധ്യപ്രദേശിന് 21,712 കോടി രൂപയും രാജസ്ഥാന് 17,237 കോടി രൂപയുമാണ് നഷ്ടമുണ്ടാകുക. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചതും മഹാരാഷ്ട്രയിലാണ്. വാരാന്ത്യ ലോക്ഡൗണുകളും രാത്രി കർഫ്യുവും ഏപ്രിൽ 30വരെ തുടരും. കോവിഡ് വ്യാപനം തടയുന്നതിന് സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളും തിയേറ്ററുകളും സലൂണുകളും അടഞ്ഞുകിടക്കുകയാണ്. മധ്യപ്രദേശിൽ 15 ജില്ലകളിലാണ് അടച്ചിടൽ. മെയ് മൂന്നുവരെയാണ് രാജസ്ഥാനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, 2022 സാമ്പത്തികവർഷത്തിൽ പ്രതീക്ഷിക്കുന്ന വളർച്ച 11 ശതമാനത്തിൽനിന്ന് 10.4ശമതാനമായി എസ്ബിഐ റിസർച്ച് കുറച്ചിട്ടുണ്ട്. കോവിഡിനെതടയാൻ പ്രതിരോധകുത്തിവെയ്പ്പുകൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 13 പ്രധാന സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ പകുതിയോളം പേർക്ക് കുത്തിവെയ്പ്പെടുക്കുന്നതിന് ജിഡിപിയുടെ 0.1ശതമാനമായിരിക്കും ചെലവുവരിക. സംസ്ഥാനങ്ങളുടെ ആരോഗ്യ ബജറ്റിന്റെ 15-20ശതമാനത്തോളംവരുമിത്. Rs 1.5 lakh cr hit on Indias GDP due to lockdown

from money rss https://bit.ly/3vdH5VA
via IFTTT

മുകേഷ് അംബാനിയുടെ റിലയൻസ് ബ്രട്ടീഷ് കമ്പനിയായ സ്റ്റോക്ക് പാർക്കിനെ ഏറ്റെടുത്തു

മുകേഷ് അംബാനി ചെയർമാനായ റിലയൻസ് ഇൻഡസ്ട്രീസ് സ്റ്റോക്ക് പാർക്കിനെ ഏറ്റെടുത്തു. 79 മില്യൺ ഡോളറി(592 കോടി രൂപ)ന്റേതാണ് ഇടപാട്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രണ്ടാംതലമുറയുടെ സ്വന്തമായ യു.കെയിലെ ആദ്യത്തെ കൺട്രി ക്ലബാണ് സ്റ്റോക്ക്പാർക്ക്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായിഎണ്ണ വ്യവസായത്തിൽനിന്ന് വിനോദമേഖലയിൽകൂടി അംബാനി വേരുറപ്പിക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ. 49 ആഢംബര സ്യൂട്ടുകൾ, 27 ഗോൾഫ് കോഴ്സുകൾ, 13 ടെന്നിസ് കോർട്ടുകൾ, 14 ഏക്കറോളം സ്വകാര്യ ഗാർഡനുകൾ എന്നിവയുടെ ഉടമകളാണ് ബ്രിട്ടനിലെ സ്റ്റോക്ക് പാർക്ക്. ബ്രിട്ടീഷ് സിനിമാ വ്യവസായത്തിൽ പ്രമുഖ സ്ഥാനമാണ് കമ്പനിക്കുള്ളത്. ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോൾഡ് ഫിംഗർ(1964), ടുമാറോ നെവർ ഡൈസ്(1997) എന്നിവ സ്റ്റോക്ക് പാർക്കിലാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. റിലയൻസിന്റെ കൺസ്യൂമർ, ഹോസ്പിറ്റാലിറ്റി ബിസിനസുകളുടെ ഭാഗമായായിരിക്കും സ്റ്റോക്ക് പാർക്ക് ഇനി പ്രവർത്തിക്കുക. Reliance Industries Buys Another British Icon, Stoke Park

from money rss https://bit.ly/3sF5mC1
via IFTTT