2008ലെ റിലയൻസ് പവറിന്റെ ഐപിഒ പലരും മറന്നുകാണില്ല. അതുവരെ പ്രവർത്തനംതുടങ്ങാത്ത കമ്പനിക്കുവേണ്ടിയുള്ള ഐപിഒ പ്രഖ്യാപിച്ചപ്പോൾ തേനീച്ചക്കൂട്ടത്തെപോലെയാണ് റീട്ടെയിൽ നിക്ഷേപകർ ഐപിഒയ്ക്കുവേണ്ടി പാഞ്ഞടുത്തത്.നിരവധി പുതുമുഖങ്ങൾ ഈഒരു ഓഹരിയിലൂടെ വിപണിയിലേയ്ക്കിറങ്ങാനായി നേരത്തെതന്നെ ട്രേഡിങ് അക്കൗണ്ടെടുത്ത് കാത്തിരുന്നു. 450 രൂപയാണ് ഓഹരിയൊന്നിന് വിലനിശ്ചയിച്ചത്. ഏഴുലക്ഷംകോടി രൂപമൂല്യമുള്ള അപേക്ഷകളാണ് റിലയൻസ് പവറിന് ലഭിച്ചത്. അതായത് നിശ്ചയിച്ചതിനേക്കാൾ 72 ഇരട്ടി...