121

Powered By Blogger

Thursday 5 August 2021

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4460 രൂപയുമായി. 35,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആറുദിവസത്തിനിടെ പവന്റെ വിലയിൽ 520 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 0.1ശതമാനം കുറഞ്ഞ് 1,802.05 ഡോളർ നിലവാരത്തിലെത്തി. യുഎസ് ഡോളർ കരുത്തുനേടിയതും പുറത്തവരാനിരിക്കുന്ന യുഎസിലെ തൊഴിൽ ഡാറ്റയുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,498 രൂപ നിലവാരത്തിലാണ്. ഒരുമാസത്തെ താഴ്ന്ന വിലയാണിത്. വെള്ളിയുടെ വിലയിലും സമാനമായ വിലയിടിവുണ്ടായി.

from money rss https://bit.ly/3irbhc7
via IFTTT

റിപ്പോ നാല് ശതമാനത്തിൽ തുടരും: വളർച്ചാലക്ഷ്യം 9.5ശതമാനത്തിൽ നിലനിർത്തി

മുംബൈ: വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല.വളർച്ചാലക്ഷ്യം 9.5ശതമാനത്തിൽ നിലനിർത്തുകയുംചെയ്തു. കോവിഡിന്റെ രണ്ടാംതരംഗത്തിൽനിന്ന് രാജ്യംഘട്ടംഘട്ടമായി വിമുക്തമാകുന്ന സാഹചര്യത്തിൽ സമ്പദ്ഘടനയിലെ ഉണർവിന് ശക്തിപകരുകയെന്ന കാഴ്ചപ്പാട് മുൻനിർത്തിയാണ് നിരക്കുകളിൽ മാറ്റംവരുത്തേണ്ടെന്ന് പണവായ്പ അവലോകന സമതി യോഗം തീരുമാനിച്ചത്. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമനത്തിലും തുടരും. തുടർച്ചായി ഏഴാമത്തെ യോഗത്തിലാണ് നിരക്കുകളിൽ മാറ്റംവരാതെ യോഗം പിരിയുന്നത്. കഴിഞ്ഞ യോഗത്തിൽനിന്ന് വ്യത്യസ്തമായി പുതിയ സംഭവവികാസങ്ങളൊന്നും രാജ്യത്തുണ്ടായിട്ടില്ലെന്നും യോഗംവിലയിരുത്തി. വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും തൽക്കാലം കാത്തിരുന്ന് നിരീക്ഷക്കുകയെന്ന നിലപാടാണ് ആർബിഐ സ്വീകരിച്ചത്. രാജ്യത്തിന്റെ വളർച്ചയും അതുപോലതെന്ന വിലക്കയറ്റ ഭീഷണിയും ആശങ്ക ഉയർത്തുന്നതിനെടയായിരുന്നു ഇത്തവണത്തെ ആർബിഐയുടെ യോഗം. ജൂണിൽ 6.26ശതമാനവും മെയിൽ 6.30ശതമാനവുമായിരുന്നു ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം.

from money rss https://bit.ly/3xu54jM
via IFTTT

ആർബിഐയുടെ പ്രഖ്യാപനംവരാനിരിക്കെ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

മുംബൈ: റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിക്കാനിരിക്കെ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 61 പോയന്റ് നേട്ടത്തിൽ 54,561ലും നിഫ്റ്റി 19 പോയന്റ് ഉയർന്ന് 16,313ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇൻഡസിൻഡ് ബാങ്ക്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, യുപിഎൽ, ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, മാരുതി സുസുകി, എസ്ബിഐ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. സെക്ടറൽ സൂചികകളിൽ ഐടി, ഫാർമ, പൊതുമേഖല ബാങ്ക്, ഓട്ടോ സൂചികകളും നേട്ടത്തിലാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വോൾട്ടാസ്, ഉജ്ജീവൻ, ടാറ്റ പവർ, ടോറന്റ് പവർ, സെയിൽ, ഹിൻഡാൽകോ തുടങ്ങി 100ലേറെ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3ywHWCH
via IFTTT

ഓണക്കാലത്തു കർഷകർക്ക് പ്രതീക്ഷയേകി റബ്ബർവില ഉയരുന്നു

ആലപ്പുഴ: ഓണക്കാലത്തു കർഷകർക്ക് ആഹ്ലാദമായി റബ്ബർവില ഉയരുന്നു. വ്യാഴാഴ്ച ആർ.എസ്.എസ്. -4 ഇനത്തിന് 173 രൂപയാണു കിലോയ്ക്ക് വില. അന്താരാഷ്ട്രവിപണിയിലും അനുകൂല സാഹചര്യമായതിനാൽ പെട്ടെന്നൊരു വിലത്തകർച്ച ഉണ്ടാകില്ലെന്നാണു പ്രതീക്ഷ. കോവിഡ് കാലത്ത് കടത്തുകൂലി കൂടിയതും കണ്ടെയ്നറുകളുടെ ലഭ്യതക്കുറവും ഇറക്കുമതി അനാകർഷകമാക്കി. പ്രധാന റബ്ബറുത്പാദക രാജ്യങ്ങളിലെ കറൻസികൾക്കുണ്ടായ മൂല്യത്തകർച്ചയാണു മറ്റൊരുകാര്യം. ഇതോടെ നാട്ടിൽനിന്ന് റബ്ബർ വാങ്ങാൻ നിർബന്ധിതരായിരിക്കുകയാണു വ്യവസായികൾ. ഇറക്കുമതി സജീവമായാലും വലിയ അളവിലേക്കു പോകില്ലെന്നാണു വിപണിനിരീക്ഷകർ കരുതുന്നത്. ലാറ്റക്സ് വില കൂടി, വില്പനയും റബ്ബർ പാൽ (ലാറ്റക്സ് ) വില 180 - 185 രൂപയെത്തിയതോടെ ഇതുവിൽക്കുന്ന കർഷകരുടെ എണ്ണവും കൂടി. ഷീറ്റുണ്ടാക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാകുമെന്നുമാത്രമല്ല, വില കൂടുതൽ കിട്ടുകയും ചെയ്യും. കോവിഡ് കാലത്ത് ഗ്ലൗസ് ഉത്പാദനം വർധിച്ചതാണ് ലാറ്റക്സ് ഡിമാൻഡ് കൂട്ടിയത്. ടയർ ഇതര ഉത്പന്നങ്ങൾക്കുവേണ്ടിയാണ് ലാറ്റക്സ് ഉപയോഗിക്കുന്നത്. ഉത്തരേന്ത്യൻ കമ്പനികളാണു പ്രധാന ആവശ്യക്കാർ. മഴ വലയ്ക്കുന്നു മഴമൂലം വിപണിയിൽ റബ്ബർലഭ്യത കുറഞ്ഞതു വിലകൂടാൻ ഒരുകാരണമാണ്. തുടർച്ചയായി ഇനിയും മഴചെയ്താൽ ടാപ്പിങ് പൂർണമായും മുടങ്ങും. മറ്റുസാഹചര്യങ്ങളെല്ലാം അനുകൂലമായി നിൽക്കവെ കുറച്ചുദിവസം നല്ലവെയിൽ കിട്ടാനാണു കർഷകർ കാത്തിരിക്കുന്നത്.

from money rss https://bit.ly/3yvaJr8
via IFTTT

റെക്കോഡ് നേട്ടംതുടർന്നു: സെൻസെക്‌സ് 54,493ലും നിഫ്റ്റി 16,295ലും ക്ലോസ്‌ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടം നേരിട്ടെങ്കിലും തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 123.07 പോയന്റ് നേട്ടത്തിൽ 54,492.84ലിലും നിഫ്റ്റി 35.80 പോയന്റ് ഉയർന്ന് 16,294.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി, ഐടി ഓഹരികളിലെ നിക്ഷേപക താൽപര്യവും ആഗോള കാരണങ്ങളുമാണ് വിപണിയിൽ നേട്ടംനിലനിർത്താൻ സഹായകരമായത്. ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്സ്, ഐടിസി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ മെറ്റൽ ഒരുശതമാനംനേട്ടമുണ്ടാക്കി. ഐടി 0.7ശതമാനം ഉയർന്നു. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനംതാഴ്ന്നു. മിഡ്ക്യാപിൽ നേട്ടമുണ്ടായില്ല. സ്മോൾ ക്യാപാകട്ടെ 0.4ശതമാനം നഷ്ടംനേരിട്ടു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.17 നിലവാരത്തിൽ ക്ലോസ്ചെയ്തു. 74.14-74.18 നിലവാരത്തിലായിരുന്നു വ്യാപാരംനടന്നത്. Sensex adds 123 pts, Nifty tad below 16,300.

from money rss https://bit.ly/3CgXywv
via IFTTT

യുകെയിലേക്കുള്ള യാത്രക്ക് ഇളവ്: വിമാന യാത്രാനിരക്ക്‌ കുത്തനെ ഉയർന്നു

നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ യുകെയിലേക്കുള്ള വിമാനയാത്രക്കൂലിയിൽ വൻവർധന. ഓഗസ്റ്റ് എട്ടിനുശേഷം യുകെയിലെത്തുന്നവർക്ക് 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ ഒഴിവാക്കുകയാണ് ചെയ്തത്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് ഇളവെന്ന് ഡൽഹിയിലെ യുകെ ഹൈകമ്മകീഷൻ അറിയിച്ചു. ഇവർക്ക് വീട്ടിലോ സ്വയം തിരഞ്ഞെടുക്കുന്ന സ്ഥലത്തോ 10 ദിവസത്തെ ക്വാറന്റൈനിൽ കഴിഞ്ഞാൽമതി. ഓഗസ്റ്റ് എട്ടുമുതലാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. വിമാനയാത്രക്ക് മൂന്നുദിവസത്തിനുള്ളിൽ കോവിഡ് പരിശോധന നടത്തണം. യുകെയിലെത്തിയാലും പരിശോധന നിർബന്ധമാണ്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ യുകെയിലേക്കുള്ള വിമാനയാത്ര നിരക്കുകൾ കുത്തനെ ഉയർന്നു. ഓഗസ്റ്റ്ഒമ്പതിനുള്ള ഡൽഹി-ലണ്ടൻ വിമാനടിക്കറ്റിന് 97,943 രൂപ മുതലാണ് വിവിധ വിമാനക്കമ്പനികൾ ഈടാക്കുന്നത്.

from money rss https://bit.ly/3yrwKax
via IFTTT