121

Powered By Blogger

Wednesday 8 January 2020

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം: പവന് 560 രൂപ കുറഞ്ഞ് 29,840 രൂപയായി

കൊച്ചി: സ്വർണവില പവന് 560 രൂപ കുറഞ്ഞ് 29,840 രൂപയായി. 3730 രൂപയാണ് ഗ്രാമിന്റെ വില. 30,400 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് കുറച്ചുദിവസങ്ങളായി സ്വർണവിലയിൽ വൻതോതിൽ ഏറ്റക്കുറച്ചിലുണ്ട്. ജനുവരി ആറിന് പവന് ഒറ്റയടിക്ക് 520 രൂപ വർധിച്ച് 30,200 രൂപയായിരുന്നു. പിന്നീട് 320 രൂപ കുറഞ്ഞെങ്കിലും ബുധനാഴ്ച വീണ്ടും 520 രൂപ വർധിച്ച് 30,400 നിലവാരത്തിലേയ്ക്ക് ഉയരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ്(31.1ഗ്രാം)തനിത്തങ്കത്തിന്റെവില 1,561 ഡോളറായി താഴ്ന്നു. ലാഭമെടുക്കാൻ വൻതോതിൽ സ്വർണം വിറ്റഴിച്ചതാണ് ആഗോളവിപണിയിൽ വിലയിടിയാനിടയാക്കിയത്. Gold fell by Rs 560 to Rs 29,840 per sovereign

from money rss http://bit.ly/2R3ISd8
via IFTTT

വളര്‍ച്ചാ നിരക്ക് ആറുശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി കുറച്ച് ലോക ബാങ്ക്

ന്യൂഡൽഹി: മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് ആറ് ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി ലോക ബാങ്ക് താഴ്ത്തി. 11 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. അടുത്തസാമ്പത്തിക വർഷം വളർച്ച 5.8 ശതമാനമായിരിക്കുമെന്നുമാണ് വേൾഡ് ബാങ്കിന്റെ അനുമാനം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസും വളർച്ചാ നിരക്ക് അഞ്ചുശതമാനമായി കുറയുമെന്ന് വിലയിരുത്തിയിട്ടുണ്ട്. 2008ലെ ആഗോള സാമ്പത്തികമാന്ദ്യംമുതലുള്ള കാലയളവിലെ ഏറ്റവും മോശം വളർച്ചയായിരിക്കും ഈ വർഷത്തേതെന്നാണ് വിലയിരുത്തൽ. ഉത്പാദനമേഖലയുമായി ബന്ധപ്പെട്ട ആശങ്കയാണ് കുറഞ്ഞ സാമ്പത്തിക വളർച്ചയ്ക്ക് പ്രാധാനകാരണം. നടപ്പ് സാമ്പത്തിക വർഷം ഉത്പാദനമേഖലയിൽ രണ്ടുശതമാനംമാത്രം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2018-19ൽ 6.9 ശതമാനം വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. World Bank pegs India's growth for FY20 at 5%

from money rss http://bit.ly/36BJGwF
via IFTTT

1600 രൂപയുടെ കാപ്പി വില്‍ക്കുന്ന കോഫി ഷോപ്പ്‌

ഒരു കപ്പ് കാപ്പിക്ക് 1,600 രൂപ! സംഭവം 'നിസ്സാരം' എന്നാണ് വയനാട്ടുകാരനായ നിർമൽ ജെയ്യും എറണാകുളത്തുകാരിയായ ഷീബ മണിശങ്കറും പറയുന്നത്. കൊച്ചി പനമ്പിള്ളി നഗറിലെ അവരുടെ 'കഫേ കോപ്പി ലുവാക്കി'ലെ പ്രധാന ആകർഷണമാണ് ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പികളിൽ ഒന്നായ 'കോപ്പി ലുവാക്'. സാധാരണ കാപ്പികളിൽ ഉള്ള കയ്പ് കോപ്പി ലുവാക്കിൽ കുറവാണ്. കഫീനിന്റെ അളവ് കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത് കുടിച്ചാൽ മണിക്കൂറുകളോളം ഉന്മേഷം നിലനിൽക്കും. സ്വാദ് ഒരു മണിക്കൂർ വരെ വായിൽ തങ്ങിനിൽക്കുമെന്നാണ് പറയുന്നത്. കൂടാതെ, ധാരാളം ഔഷധഗുണമുണ്ട്. ഇതൊക്കെയാണ് കോപ്പി ലുവാക്കിനെ വിലയേറിയ കാപ്പിയാക്കുന്നത്. 'സിവെറ്റ്' എന്ന വെരുകിന്റെ വർഗത്തിൽപ്പെട്ട മരപ്പട്ടിയുടെ പ്രധാന ഭക്ഷണം കാപ്പിക്കുരുവാണ്. അതും ഏറ്റവും നല്ല കാപ്പിക്കുരുവാണ് സിവെറ്റ് കഴിക്കുക. ഇവയുടെ കാഷ്ഠത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന കാപ്പിക്കുരു സംസ്കരിച്ചാണ് കോപ്പി ലുവാക് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെ 'സിവെറ്റ് കോഫി' എന്നും പറയുന്നു. ഏഴുതരം സംസ്കരണത്തിന് ശേഷമാണ് കോപ്പി ലുവാക് നിർമിക്കുന്നത്. ഇൻഡൊനീഷ്യയാണ് സിവെറ്റ് കാപ്പിയുടെ പ്രധാന ഉത്പാദകർ. ഇൻഡൊനീഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കാപ്പിയാണ് കൊച്ചിയിൽ ഉപയോഗിക്കുന്നത്. 'കോപ്പി ലുവാക്' എന്ന പേരിൽ ഇന്ത്യയിൽ കാപ്പി വിൽക്കാൻ ലൈസൻസുള്ളത് നിർമലിനും ഷീബയ്ക്കും മാത്രമാണ്. രണ്ടുവർഷം മുമ്പ് കഫേ തുടങ്ങിയപ്പോൾ എന്തെങ്കിലും പ്രത്യേകത വേണമെന്ന നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കോപ്പി ലുവാക് അവതരിപ്പിക്കുന്നതെന്ന് നിർമൽ പറഞ്ഞു. ആളുകൾ ഇപ്പോൾ വേറിട്ട അനുഭവത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാപ്പി കുടിക്കുക എന്നത് ഒരനുഭവമാണ്. ആ അനുഭവം തേടി ആളുകൾ ഇൻഡൊനീഷ്യയിലേക്ക് പോകാറുണ്ട്. കൊച്ചിയിൽ, 'കൊച്ചിൻ കോഫി അഡിക്ട്സ്' എന്ന ഗ്രൂപ്പുതന്നെയുണ്ട്. അവർ കാപ്പികുടിക്കാനായി മാത്രം 36 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് നിർമൽ പറഞ്ഞു. വിലകൂടിയ കാപ്പി മാത്രമല്ല, 30 രൂപ മുതലുള്ള മറ്റു കാപ്പികളും കഫേയിൽ ലഭ്യമാണ്. കോണ്ടിനെന്റൽ, ഇറ്റാലിയൻ, മെക്സിക്കൻ, കേരള വിഭവങ്ങളും ഇവിടെ ലഭിക്കും. വില കൂടുതലായിട്ടു സ്ഥിരം ഉപഭോക്താക്കൾ കോപ്പി ലുവാക്കിനുണ്ട്. അതിൽ ഐ.ടി. പ്രൊഫഷണൽസ്, ബിസിനസുകാർ, ഡോക്ടർമാർ തുടങ്ങിയവരാണ് ഉള്ളത്. കൊച്ചി സന്ദർശിക്കുന്നവർ കാപ്പികുടിക്കാനായി മാത്രം കോഫി ഷോപ്പ് തേടിവരാറുണ്ട്. മണിക്കൂറുകളോളം ഉത്തേജനം ലഭിക്കുന്നതുകൊണ്ട് രാത്രി ശസ്ത്രക്രിയ ഉള്ള ഡോക്ടർമാർ പതിവായി ഇവിടെവന്ന് കാപ്പികുടിക്കാറുണ്ടെന്നും നിർമൽ പറഞ്ഞു. ഇൻഡൊനീഷ്യയിൽ നിന്നുള്ള കാപ്പിപ്പരിപ്പാണ് ഇറക്കുമതി ചെയ്യുന്നത്. പൊടിയാക്കിയാൽ അവ പെട്ടെന്ന് നശിക്കുമെന്നതിനാലാണ് പരിപ്പായി ഇറക്കുമതി ചെയ്യുന്നത്. കാപ്പിയുടെ യഥാർത്ഥ സ്വാദ് കിട്ടാനായി യന്ത്രവത്കൃതത്തിന് പകരം 'ഹാൻഡ് ഗ്രൈൻഡർ' ഉപയോഗിച്ചാണ് ഇവ പൊടിക്കുന്നത്. ഒന്നര വർഷത്തിന് മുമ്പ് നേവൽ ബേസിലും ശാഖ തുറന്നു. ബെംഗളൂരുവിൽ ആറുമാസത്തിനുള്ളിൽ പുതിയ ശാഖ ആരംഭിക്കും. Coffee shop selling coffee worth Rs 1600

from money rss http://bit.ly/2T6s33T
via IFTTT

സെന്‍സെക്‌സില്‍ 452 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം നഷ്ടത്തിൽ ക്ലോസ് ചെയ്ത വിപണി വ്യാഴാഴ്ച 452.41 പോയന്റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 136.40 പോയന്റ് ഉയർന്ന് 12,161.80ലുമെത്തി. ബിഎസ്ഇയിലെ 662 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 85 ഓഹരികൾ നഷ്ടത്തിലുമാണ്. 24 ഓഹരികൾക്ക് മാറ്റമില്ല. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, വാഹനം, ലോഹം, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, സീ എന്റർടെയ്ൻമെന്റ്, ഇൻഡസിന്റ് ബാങ്ക്, ഐഒസി, എസ്ബിഐ, ടാറ്റ സ്റ്റീൽ, റിലയൻസ്, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, കോൾ ഇന്ത്യ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Nifty opens above 12,150, Sensex up 452 pts

from money rss http://bit.ly/2T4lPSg
via IFTTT

ആക്‌സിസ് ബാങ്കില്‍നിന്ന് അടുത്തയിടെ രാജിവെച്ചത് 1,500 ജീവനക്കാര്‍

മുംബൈ: കുറച്ചുമാസങ്ങൾക്കിടെ ആക്സിസ് ബാങ്കിൽനിന്ന് രാജിവെച്ചത് 15,000 ജീവനക്കാർ. മധ്യനിര-ബ്രാഞ്ച് ലെവൽ എക്സിക്യുട്ടീവുകളാണ് രാജിവെച്ചവരിലേറെയും. ഉന്നത ഉദ്യോഗസ്ഥരും കമ്പനിവിട്ടവരിലുണ്ട്. അടുത്തകാലത്ത് ബാങ്ക് മുന്നോട്ടുവെച്ച വളർച്ചാ ലക്ഷ്യം പൂർത്തീകരിക്കാനാവാത്തതാണ് പലരെയും രാജിവെയ്ക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, നടപ്പ് സാമ്പത്തിക വർഷം ഇതുവരെ 28,000 പേരെ പുതിയതായി നിയമിച്ചതായി ബാങ്ക് അറിയിച്ചു. അവസാന പാദത്തിൽ 4000 പേരെക്കൂടി ജോലിക്കെടുക്കാനും പദ്ധതിയുണ്ട്. രണ്ടുവർഷത്തിനുള്ളിൽ 30,000പേരെ അധികമായി നിയമിക്കുമെന്നും കമ്പനി പറയുന്നു. നിലവിൽ 72,000 ജീവിക്കാരാണ് ബാങ്കിലുള്ളത്. 15,000 employees resign as Axis Bank revamps strategy

from money rss http://bit.ly/2s0EJ18
via IFTTT