കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ തകർച്ചയിൽനിന്ന് വിപണി തിരിച്ചുകയറിയതോടെ ഓഹരി മ്യൂച്വൽ ഫണ്ടുകളിൽനിന്ന് നിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ചു. ജൂലായ് മാസത്തിൽ 3,500 കോടിയ്ക്കും 4000 കോടി രൂപയ്ക്കുമിടയിലാണ് നിക്ഷേപം പിൻവലിച്ചത്. നാലുവർഷത്തെ ചരിത്രത്തിനിടയിൽ ഇതാദ്യമായാണ് ഇത്രയുംതുക ഒരുമാസം ഓഹരി ഫണ്ടിൽനിന്ന് പിൻവലിക്കുന്നത്. ഹൈബ്രിഡ് ഫണ്ടുകളും ഈ വിഭാഗത്തിൽപ്പെടും. വൻനഷ്ടത്തിൽനിന്ന് കരകയറിയതോടെയാണ് നിക്ഷേപകർ വ്യാപകമായി പണം പിൻവലിച്ചത്. ജൂണിൽ 240 കോടി രൂപയുടെ...