121

Powered By Blogger

Friday 13 March 2020

വീണ്ടും 280 രൂപ കുറഞ്ഞു: പവന് 30,280 രൂപയായി

വെള്ളിയാഴ്ചയിലെ കുത്തനെയുള്ള ഇടിവിനുശേഷം വീണ്ടും സ്വർണവില താഴ്ന്നു. പവന് 280 രൂപ കുറഞ്ഞ് 30,280 രൂപയായി. 3790 രൂപയാണ് ഗ്രാമിന്. മാർച്ച് ഒമ്പതിലെ എക്കാലത്തെയും ഉയർന്ന വിലയായ 32,320 രൂപയിൽനിന്ന് 1200 രൂപകുറഞ്ഞ് കഴിഞ്ഞദിവസം 30,600 രൂപയിലെത്തിയിരുന്നു. ഇതോടെ അഞ്ചുദിവസംകൊണ്ട് 2000 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,529.83 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നു. 8.6ശതമാനമാണ് ഈയൊരാഴ്ചയിലുണ്ടായ ഇടിവ്.

from money rss http://bit.ly/2QdxrAc
via IFTTT

എൻ.ആർ.ഐ. പദവി: ബജറ്റു നിർദേശം പുനഃപരിശോധിച്ചേക്കും

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാരുടെ പദവി ലഭിക്കാൻ നാലുമാസത്തിൽക്കൂടുതൽ രാജ്യത്തു താമസിക്കാൻ പാടില്ലെന്ന ബജറ്റു നിർദേശം കൊറോണയുടെ പശ്ചാത്തലത്തിൽ പുനഃപരിശോധിച്ചേക്കും. കേന്ദ്രമന്ത്രിസഭായോഗത്തിനുശേഷം ധനമന്ത്രി നിർമലാ സീതാരാമൻ മാധ്യമങ്ങളെ അറിയിച്ചതാണിത്. നേരത്തേ വിദേശ ഇന്ത്യക്കാർക്ക് 180 ദിവസം രാജ്യത്തും 180 ദിവസം വിദേശത്തും താമസിക്കാമായിരുന്നു. ഈ ബജറ്റിൽ, വിദേശത്തു താമസിക്കേണ്ട പരിധി 240 ദിവസമായി ഉയർത്തുകയും രാജ്യത്തു താമസിക്കാനുള്ള കാലയളവ് 120 ദിവസമായി കുറയ്ക്കുകയും ചെയ്തു. 120 ദിവസത്തിൽക്കൂടുതൽ രാജ്യത്തു താമസിച്ചാൽ പ്രവാസിയെന്ന അവകാശം നഷ്ടപ്പെടുകയും സാധാരണ പൗരനെന്ന നിലയ്ക്കുള്ള നികുതി നൽകുകയും ചെയ്യണം. ബജറ്റിലെ ഈ നിർദേശം ധനകാര്യ ബിൽ പാസായശേഷം ഏപ്രിൽ ഒന്നിനാണ് നിലവിൽ വരുക. കൊറോണയുടെയും ലോകത്തുമുഴുവൻ യാത്രാവിലക്കുള്ളതിന്റെയും പശ്ചാത്തലത്തിൽ, 120 ദിവസത്തിൽ കൂടുതൽ രാജ്യത്തു തങ്ങിയാൽ എൻ.ആർ.ഐ. പദവി നഷ്ടപ്പെടുമെന്ന നിർദേശം ഇളവുചെയ്യണമെന്ന് ഒട്ടേറെ എം.പി.മാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

from money rss http://bit.ly/2Qej8LH
via IFTTT

മികച്ച തിരിച്ചുവരവ്: സെന്‍സെക്‌സ് 1325 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

തുടക്കത്തിൽ 3000ലേറെ പോയന്റ് ഇടിഞ്ഞ വിപണിയിൽ താൽക്കാലികമായി വ്യാപാരം നിർത്തിവെച്ചിരുന്നു. മുംബൈ: ദിനവ്യാപാരത്തിൽ ഏറ്റവും മികച്ച തിരിച്ചുവരവ് നടത്തി ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1325.34 പോയന്റ് (4.04ശതമാനം)നേട്ടത്തിൽ 34,103.48ലും നിഫ്റ്റി 433.55(4.52ശതമാനം)ഉയർന്ന് 10023.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽനിന്ന് സെൻസെക്സ് കുതിച്ചത് 4600ലേറെ പോയന്റ്. ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം കൊറോണ ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചതിനെതുടർന്ന് കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോഴാകട്ടെ സെൻസെക്സ് മൂക്കുകുത്തിയത് 3090 പോയന്റ്. നിഫ്റ്റിയാകട്ടെ 966 പോയന്റും നഷ്ടത്തിലായി. കനത്ത ഇടിവിനെതുടർന്ന് 10.20വരെ വ്യാപാരം നിർത്തിവെച്ചു. തുടർന്നങ്ങോട്ട് ചാഞ്ചാട്ടത്തിന്റെ മണിക്കൂറുകളായിരുന്നു. ഉച്ചയ്ക്കുശേഷം രണ്ടുമണിയോടെ സെൻസെക്സ് 1400 പോയന്റ് നേട്ടത്തിലെത്തി. നിഫ്റ്റി 403 പോയന്റും ഉയർന്നു. അതോടെ കനത്ത നഷ്ടത്തിലായിരുന്ന പല ഓഹരികളും നഷ്ടം തിരിച്ചുപിടിച്ചു. 184 പോയന്റുവരെ താഴ്ന്ന എസ്ബിഐ 242 രൂപയിലേയ്ക്ക് തിരിച്ചെത്തി. ടാറ്റസ്റ്റീൽ 14 ശതമാനവും എച്ച്ഡിഎഫ്സി 13.50ശതമാനവും ബിപിസിഎൽ 10 ശതമാനവും സൺ ഫാർമ 8.29ശതമാനവും സിപ്ല 7.80ശതമാനവും ഹിൻഡാൽകോ 6 ശതമാനവും ഭാരതി എയർടെൽ 5.79ശതമാനവും നേട്ടമുണ്ടാക്കി. യുപിഎൽ(7 ശതമാനം), സീ എന്റർടെയൻമെന്റ്(4 ശതമാനം), നെസ് ലെ(3.69ശതമാനം), ഏഷ്യൻ പെയിന്റ്സ്(2.48ശതമാനം) ഹീറോ മോട്ടോർകോർപ്(1.22ശതമാനം), ഹിന്ദുസ്ഥാൻ യുണിലിവർ(1.11ശതമാനം)തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Indices witness biggest intra-day recovery

from money rss http://bit.ly/2WbOnuO
via IFTTT

മുകേഷ് അംബാനി, പ്രേംജി, മിത്തല്‍ എന്നിവര്‍ക്ക് നഷ്ടം കോടികള്‍; ദമാനിക്കാകട്ടെ നേട്ടവും

ഓഹരിവിപണി ഇടിഞ്ഞപ്പോൾ ഇന്ത്യയിലെ അതിസമ്പന്നർക്കും കടുത്ത ക്ഷീണമായി. വിപണി ഇടിഞ്ഞപ്പോഴും സമ്പത്ത് വർധിച്ചത് രാധാകൃഷ്ണൻ ദമാനിയ്ക്കാണ്. സൂപ്പർമാർക്കറ്റ് ശൃംഖലയായ ഡിമാർട്ടിന്റെ ഉടമയായ ദമാനിയുടെ സ്വത്ത് 416 മില്യൺ ഡോളറാണ്. ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ മുകേഷ് അംബാനി ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തായി. അസംസ്കൃത എണ്ണവിലയിലെ ഇടിവിലും ഓഹരി വിപണിയുടെ കൂപ്പുകുത്തലിലും അംബാനിക്ക് ആസ്തിയിൽ 32 ശതമാനം നഷ്ടമുണ്ടായി. 19 ബില്യൺ ഡോളറാണ് കുറവുണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം വെള്ളിയാഴ്ചയിലെ നിലവാരപ്രകാരം 40 ബില്യൺ ഡോളറാണ്. കലണ്ടർവർഷമുണ്ടായ നഷ്ടം 18.6 ബില്യൺ ഡോളറാണ്. ആഗോള കോടീശ്വരന്മാരായ ബർണാഡ് ആർനോൾഡ്(36.9 ബില്യൺ), അമാൻസിയോ ഒർട്ടേഗ(23.4 ബില്യൺ), വാറൻ ബഫറ്റ്(19.1 ബില്യൺ) മാർക്ക് സക്കർബർഗ്(18.9 ബില്യൺ)എ്ന്നിങ്ങനെയാണ് വിപണിയിലെ തകർച്ചയിൽ നഷ്ടപ്പെട്ടത്. മറ്റ് ഇന്ത്യൻ ശതകോടീശ്വരന്മാരായ വിപ്രോയുടെ അസിം പ്രേംജിയുടെ ആസ്തി 3.23 ബില്യൺ ഡോളർ കുറഞ്ഞ് 15.1 ബില്യണായി. എച്ച്സിഎൽ ടെകിന്റെ ശിവ് നാടാറിനുണ്ടായ നഷ്ടം 2.27 ബില്യൺ ഡോളറാണ്. അദ്ദേഹത്തിന്റെ ആസ്തി 12.4 ബില്യണായി. ലക്ഷ്മി മിത്തലിന്റെ സമ്പത്ത് 4.53 ബില്യൺ കുറഞ്ഞ് 8.64 ബില്യണായി.

from money rss http://bit.ly/3d11ipp
via IFTTT

ജിയോജിത് 150 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

കൊച്ചി: നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് നടപ്പു സാമ്പത്തിക വർഷത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 1.50 രൂപ എന്ന നിരക്കിൽ (150 ശതമാനം) ലാഭവിഹിതം നൽകാനാണ് ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനമായത്. 2020 മാർച്ച് 23-ലെ രജിസ്റ്ററിൽ ഓഹരി ഉടമകളായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള എല്ലാ ഓഹരി ഉടമകൾക്കും മേൽപ്പറഞ്ഞ ലാഭവിഹിതം നൽകും. ഈ മാസം 30-ഓടെ എല്ലാ ഓഹരി ഉടമകൾക്കും ലാഭവിഹിതം ലഭിക്കും.

from money rss http://bit.ly/38Khyrq
via IFTTT