121

Powered By Blogger

Tuesday 3 March 2020

എസ്ബിഐ കാര്‍ഡ്‌സ് ഐപിഒ മൂന്നാംദിവസം ലക്ഷ്യംകണ്ടു

ന്യൂഡൽഹി: കൊറോണ ഭീതിയിൽ ഓഹരി വിപണി തകർച്ച നേരിടുന്നതിനിടയിലും എസ്ബിഐ കാർഡ്സിന്റെ ഐപിഒ ലക്ഷ്യം കണ്ടു. 10.02 കോടി ഓഹരികളാണ് വില്പനയ്ക്കുവെച്ചത്. മൂന്നാമത്തെ ദിവസം 11 മണിയോടെ 11.02 കോടി ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചതായി എൻഎസ്ഇയിൽനിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. മാർച്ച് അഞ്ചിനാണ് ഇഷ്യു ക്ലോസ് ചെയ്യുന്നത്. 750 രൂപമുതൽ 755 രൂപവരെയായിയിരിക്കും ലിസ്റ്റ് ചെയ്യുമ്പോഴത്തെ വില. ഐപിഒവഴി 10,355 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. SBI Cards IPO fully subscribed on third day

from money rss http://bit.ly/39okIC2
via IFTTT

സ്വര്‍ണവില ഒറ്റയടിക്ക് പവന് 760 രൂപകൂടി വീണ്ടും 32,000 രൂപയിലെത്തി

സ്വർണവില പവന് ഒറ്റയടിക്ക് 760 രൂപകൂടി വീണ്ടും 32,000 രൂപയിലെത്തി. ഗ്രാമിന് 95 രൂപകൂടി 4000 രൂപയിലുമെത്തി. കേരളത്തിന്റെ സമീപകാല ചരിത്രത്തിലാദ്യമായാണ് ഒരുദിവസം പവന് 760 രൂപകൂടുന്നത്. ഒരുമാസംകൊണ്ട് വിലയിൽ 2080 രൂപയാണ് വർധിച്ചത്. ഫെബ്രുവരി 24ന് 32,000 രൂപയിലേയ്ക്ക് പവൻവിലയെത്തിയിരുന്നു. ആഗോള വിപണിയിൽ ഊഹകച്ചവടക്കാർ വൻതോതിൽ സ്വർണം വിറ്റഴിച്ചതിനെതുടർന്ന് മാർച്ച് ഒന്നിന് 31,040 രൂപയിലേയ്ക്ക് വില താഴുകയുംചെയ്തിരുന്നു. ദേശീയ വിപണിയിൽ പത്തുഗ്രാം സ്വർണത്തിന് രണ്ടുദിവസത്തിനിടെ 1,800 രൂപയാണ് കൂടിയത്. ആഗോള വിപണിയിലാകട്ടെ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,643.76 നിലവാരത്തിലാണ്.

from money rss http://bit.ly/2wo5HBV
via IFTTT

പാഠം 63: പെന്‍ഷനുവേണ്ടിയുള്ള നിക്ഷേപത്തില്‍നിന്ന് 18 ശതമാനംവരെ ആദായം നേടാം

നേരത്തെ റിട്ടയർചെയ്യാൻ നിങ്ങൾ തയ്യാറായിക്കഴിഞ്ഞോ? പത്തിലേറെ പാഠങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചത്. നിരവധി പ്രതികരണങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. റിട്ടയർമെന്റുകാല ജീവിതത്തിനായി കോടികൾ സമ്പാദിക്കാൻ ഏതൊക്കെ നിക്ഷേപ പദ്ധതികളാണ് യോജിച്ചതെന്ന് പരിശോധിക്കുകയാണ് ഈ പാഠത്തിൽ. പദ്ധതികൾ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ഇപിഎപ്, റിക്കറിങ് ഡെപ്പോസിറ്റ്, ബാങ്ക് നിക്ഷേപം, ചിട്ടി, എൻപിഎസ് തുടങ്ങിയവയെല്ലാം പെൻഷൻകാല നിക്ഷേപത്തിന് പണം സമാഹരിക്കാൻ പ്രയോജനപ്പെടുത്താം. എന്നാൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നേടാൻ നിക്ഷേപ പദ്ധതികളിൽ പലതിനും കഴിയില്ല എന്നതാണ് വാസ്തവം. പിപിഎഫ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ ആർക്കുംചേരാം. റിട്ടയർമെന്റ് കാല ജീവിതത്തിനായി നിക്ഷേപിക്കാവുന്ന മികച്ച സ്ഥിര നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പിപിഎഫ്. 80 സി പ്രകാരം നികുതിയിളവും(എത്രകാലം ഉണ്ടാകുമെന്ന് വ്യക്തമല്ല)നിക്ഷേപത്തിന് ലഭിക്കും. നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും പിൻവലിക്കുമ്പോഴും ആദായ നികുതി ബാധ്യതിയില്ലെന്നത് പദ്ധതിയെ ആകർഷകമാക്കുന്നു. 500 രൂപയുണ്ടെങ്കിൽ പിപിഎഫിൽ നിക്ഷേപം തുടങ്ങാം. ഒരുവർഷം പരമാവധി നിക്ഷേപിക്കാൻ കഴിയുക 1.5 ലക്ഷം രൂപയാണ്. സർക്കാർ ബോണ്ടുകളിൽനിന്നുള്ള ആദായത്തിനനുസരിച്ചാണ് പിപിഎഫിന്റെ പലിശനിരക്കുകൾ കാലാകാലങ്ങളിൽ പരിഷ്കരിക്കുക. നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസിലോ ബാങ്കിലോ പോയി അക്കൗണ്ട് തുടങ്ങാം. ഓൺലൈനായും അക്കൗണ്ട് തുടങ്ങുന്നതിന് സൗകര്യമുണ്ട്. നിലവിലെ പലിശ 7.9 ശതമാനമാണ്. 15 വർഷംവരെയാണ് പിപിഎഫിൽ നിക്ഷേപിക്കാൻ കഴിയുക. ആവശ്യമെങ്കിൽ അഞ്ചുവർഷംകൂടി കാലാവധി നീട്ടുന്നതിനും അനുവദിക്കും. ഇപിഎഫ് ശമ്പളവരുമാനക്കാരായ ജീവനക്കാർക്കുവേണ്ടിയുള്ളതാണ് ഇപിഎഫ്. ജീവനക്കാരന്റെ ശമ്പളത്തിൽനിന്നുള്ള വിഹിതമായി 12ശതമാനവും അതിന് സമാനമായ തുക തൊഴിലുടമയും ഇപിഎഫിലേയ്ക്ക് മാസംതോറും അടയ്ക്കും. വിരമിക്കുമ്പോൾ ഇപിഎഫിലെ നിക്ഷേപം മുഴുവൻ ജീവനക്കാരന് ലഭിക്കും. 2018-19 സാമ്പത്തികവർഷത്തിൽ 8.65 ശതമാനമാണ് ഇപിഎഫിന്റെ പലിശ. എൻപിഎസ് റിട്ടയർമെന്റ് കാല ജീവിതത്തിനായി നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം(എൻപിഎസ്). ഓഹരി, കടപ്പത്രം, സർക്കാർ സെക്യൂരിറ്റി തുടങ്ങിയവയിലെല്ലാം നിക്ഷേപിക്കാൻ എൻപിഎസിൽ സൗകര്യമുണ്ട്. എത്രശതമാനംവീതംവേണം ഓഹരിയിലുംമറ്റും നിക്ഷേപമെന്ന് തീരുമാനിക്കാൻ കഴിയും. ഭാവിയിൽ ആവശ്യമെങ്കിൽ മാറ്റംവരുത്താനും കഴിയും. 80സിസിഡി(1ബി)പ്രകാരം 50,000 രൂപവരെയുള്ള നിക്ഷേപത്തിന് നികുതി ആനുകൂല്യവുമുണ്ട്. പിഒപി എന്നറിയപ്പെടുന്ന പോയന്റ്സ് ഓഫ് പ്രസൻസ് എന്ന അംഗീകൃത എൻപിഎസ് സേവന ദാതാക്കളുടെ ശാഖകൾമുഖേന അക്കൗണ്ട് തുറക്കാം. ബാങ്ക് ശാഖകൾ, പോസ്റ്റ് ഓഫീസുകൾ, ബ്രോക്കിങ് ഹൗസുകൾ എന്നിവിടങ്ങളിൽനിന്ന് പദ്ധതിയിൽ ചേരാനുള്ള മാർദനിർദേശം ലഭിക്കും. പെൻഷനാകുമ്പോൾ നിക്ഷേപത്തിൽനിന്ന് 60 ശതമാനംവരെയാണ് പിൻവലിക്കാൻ കഴിയുക. ബാക്കിയുള്ള 40 ശതമാനംതുക പെൻഷൻ ലഭിക്കുന്നതിന് ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കേണ്ടിവരും. ആന്വിറ്റി പ്ലാനിൽനിന്ന് താരതമ്യേന കുറഞ്ഞ ആദായമാണ് ലഭിക്കുക. മ്യൂച്വൽ ഫണ്ട് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)വഴി സമ്പത്ത് സ്വരുക്കൂട്ടാൻ യോജിച്ച നിക്ഷേപ പദ്ധതിയാണ് മ്യൂച്വൽ ഫണ്ട്. നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള ശേഷിക്കനുസരിച്ച് നിക്ഷേപിക്കാൻ വിവിധ ഫണ്ടുകളുണ്ട്. നഷ്ടസാധ്യത കുറഞ്ഞ ലിക്വിഡ് ഫണ്ടുമുതൽ നഷ്ടസാധ്യതകൂടിയ സ്മോൾ ക്യാപ് ഫണ്ടുകൾവരെ നിക്ഷേപകന് തിരഞ്ഞെടുക്കാം. എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കാനും നിക്ഷേപം നിർത്താനും നിക്ഷേപം പിൻവലിക്കാനും കഴിയുമെന്നതാണ് പ്രത്യേകത. ചിട്ടയായി ദീർഘകാലയളവിൽ എസ്ഐപിയായി നിക്ഷേപിച്ചാൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നൽകാൻ മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തിന് കഴിയും. റിട്ടയർമെന്റ് കാല ജീവിതത്തിനുള്ള സമ്പത്ത് സ്വരൂപിക്കാൻ യോജിച്ചത് മൾട്ടിക്യാപ് ഫണ്ടുകളാണ്. നാലു ഫണ്ടുകൽ ഇവിടെ ശുപാർശ ചെയ്യുന്നു. Equity: Multi Cap Fund* 1 Yr(%)** 3Yr(%)** 5Yr(%)** 7Yr(%)** 7Yr SIP Value(Rs)*** Axis Focused 20.45 16.57 11.70 16.62 14.35 Lakh SBI Focused Equity 19.93 15.52 11.53 16.66 14.49 Lakh Kotak Standard Multicap 9.89 10.17 9.49 17.40 13.35 Lakh Canara Robeco Equity Diversified 14.59 13.87 7.71 14.02 12.79 Lakh *നിക്ഷേപം ഫണ്ടുകളുടെ ഡയറക്ട് പ്ലാനിൽ. **ആദായം കണക്കാക്കിയ തിയതി: 3 മാർച്ച് 2020.***പ്രതിമാസം 10,000 രൂപവീതം ഏഴുവർഷം നിക്ഷേപിച്ച തുക 8.40 ലക്ഷം. ശ്രദ്ധിക്കാൻ റിട്ടയർമെന്റുകാല ജീവിതത്തിന് ഇപിഎഫിലോ പിപിഎഫിലോ നിക്ഷേപം നടത്തിയാൽ മതിയെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നൽകാൻ ഈ പദ്ധതികൾക്ക് കഴിയില്ലെന്ന് മനസിലാക്കുക. എട്ടുശതമാനം മുതൽ 8.65 ശമതാനംവരെയാണ് ഈ പദ്ധതികൾക്ക് നൽകിവരുന്ന പലിശ. കഴിഞ്ഞ പത്തുവർഷത്തെ ശരാശരി കണക്കെടുത്താൽ ഏഴുമുതൽ എട്ടുശതമാനംവരെയാണ് പണപ്പെരുപ്പമെന്നുകാണാം. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. വിദ്യാഭ്യാസം, ചികിത്സ എന്നീ മേഖലകളിലേത് ഇതിലുമെത്രയോ മുകളിലാണ്. എന്നിരുന്നാലും റിട്ടയർമെന്റ് പോർട്ട്ഫോളിയോയിൽസ്ഥിരനിക്ഷേ പദ്ധതികളെയും ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല. 50വയസ്സിനുതാഴെയാണെങ്കിൽ 80 മുതൽ 90ശതമാനംവരെ തുകയും ഓഹരി അധിഷ്ഠിത ഫണ്ടിൽ നിക്ഷേപിക്കുന്നതാകും ഉചിതം. ഉദ്ദേശിച്ചരീതിയിലുള്ള റിട്ടയർമെന്റ് കോർപ്പസ് സ്വരൂപിക്കാൻ മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം സഹായിക്കും. feedbacks to: antonycdavis@gmail.com കുറിപ്പ്: കൊറോണ ഭീതിയിൽ ഓഹരി വിപണി കൂപ്പുകുത്തിയ സമയത്താണ് ദീർഘകാല നിക്ഷേപത്തിന് ഫണ്ടുകൾ ഇത്രയും നേട്ടം നൽകിയത്. അതിനാൽതന്നെ വിപണി മികച്ച നേട്ടത്തിലുള്ളപ്പോൾ 15 ശതമാനം വാർഷീകാദായമെങ്കിലും ലഭിച്ചേക്കാം. ചിട്ടയായ നിക്ഷേപവും കാലാകാലങ്ങളിൽ ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കുന്നതും മികച്ചനേട്ടംനേടാൻ നിങ്ങളെ സഹായിക്കും.

from money rss http://bit.ly/2IkrpJM
via IFTTT

ക്രിപ്‌റ്റോ കറന്‍സി ഇടപാടിനുള്ള നിരോധനം സുപ്രീം കോടതി നീക്കി

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസി നിരോധനം സുപ്രീംകോടതി റദ്ദാക്കി. ഇതോടെ രാജ്യത്ത് ഇനി ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികളുടെ ഇടപാട് നടത്തുന്നതിന് നിയമതടസ്സമില്ല. ക്രിപ്റ്റോ കറൻസികൾക്ക് രാജ്യത്ത് നിരോധനമില്ലെന്ന് ജനുവരിയിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ക്രിപ്റ്റോ ഇടപാടിന്റെ റിസ്ക് കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തതെന്നായിരുന്നു വിശദീകരണം. ക്രിപ്റ്റോകറൻസികളിൽ ഏറ്റവും മൂല്യമുള്ളത് ബിറ്റ്കോയിനാണ്. 8,815 ഡോളറിലാണ് കറൻസിയുടെ വ്യാപാരം നടക്കുന്നത്. 161 ബില്യൺ ഡോളറാണ് ബിറ്റ്കോയിന്റെ മൊത്തം വിപണിമൂല്യം. 2018 ഏപ്രിലിലാണ് ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് റിസർവ് ബാങ്ക് നിയന്ത്രണം കൊണ്ടുവന്നത്. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ)ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. SC allows trade in cryptocurrency

from money rss http://bit.ly/2uPO5OH
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: കൊറോണ വ്യാപിക്കുന്നതിന്റെ ഭീതിയിൽ ഓഹരി വിപണി. കാര്യമായ നേട്ടമില്ലാതെയാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് 49 പോയന്റ് നേട്ടത്തിൽ 38672ലും നിഫ്റ്റി 14 പോയന്റ് ഉയർന്ന് 11317ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 452 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 208 ഓഹരികൾ നഷ്ടത്തിലുമാണ്. 33 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്സ്, യുപിഎൽ, ബജാജ് ഓട്ടോ, യെസ് ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കൊറോണ ബാധയിലെ സാമ്പത്തിക തളർച്ചയിൽനിന്ന് കരകയറാൻ യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് കുറച്ചതിനെതുടർന്ന് സ്വർണവില കൂടി.

from money rss http://bit.ly/2wuEI7r
via IFTTT

അക്കൗണ്ടിൽനിന്ന് പൈസ പോയോ? കാര്യം ഇതാണ്

കൊച്ചി: പ്രളയാനന്തര പുനർ നിർമാണത്തിന് പണം കണ്ടെത്താൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ പ്രളയ സെസ് ബാങ്കുകൾ ഈടാക്കി തുടങ്ങി. 2018-ലെ പ്രളയത്തെ തുടർന്ന് അഞ്ച് ശതമാനത്തിനു മുകളിൽ നികുതിയുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും പ്രളയ സെസ് ഏർപ്പെടുത്തിയിരുന്നു. 2019 ഓഗസ്റ്റ് ഒന്നുമുതൽ 2021 ജൂലായ് 31 വരെ ഇത് ഈടാക്കാനായിരുന്നു തീരുമാനം. എന്നാൽ, അടുത്തിടെ മുതലാണ് ബാങ്കുകൾ പ്രളയ സെസ് ഈടാക്കി തുടങ്ങിയത്. സർവീസ് ചാർജിന്റെ ഒരു ശതമാനമാണ് ഈ വകയിൽ ഉപഭോക്താക്കളിൽ നിന്നു പിടിക്കുന്നത്. 2019 ഓഗസ്റ്റ് ഒന്നുമുതലുള്ള പ്രളയ സെസാണ് ഇപ്പോൾ ഒരുമിച്ച് പിടിച്ചു തുടങ്ങിയിരിക്കുന്നത്. അതേസമയം, ഇതു സംബന്ധിച്ച നിർദേശങ്ങളോ സന്ദേശങ്ങളോ നേരത്തെ നൽകാത്തത് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ജീവനക്കാർക്കും ഇക്കാര്യത്തിൽ മുൻകൂട്ടി അറിയിപ്പുകളോ വിശദാംശങ്ങളോ കിട്ടിയിട്ടില്ലെന്നാണ് ബാങ്കിങ് വൃത്തങ്ങൾ അറിയിക്കുന്നത്. അതുകൊണ്ടുതന്നെ അക്കൗണ്ടിൽ നിന്ന് പണം പോയതെന്തിനാണെന്ന് അന്വേഷിച്ച് ചെല്ലുമ്പോൾ തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെന്നാണ് ഇടപാടുകാരുടെ പരാതി. നെഫ്റ്റ് ഇടപാടുകൾക്കും എ.ടി.എം. സേവനങ്ങൾക്കും അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനും പരിധിയിൽ കൂടുതലായി നടത്തുന്ന ഇടപാടുകൾക്കുമെല്ലാം ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കാറുണ്ട്. ബാങ്കിന്റെ സർവീസ് ചാർജുകൾക്കെല്ലാം ജി.എസ്.ടി. 18 ശതമാനമാണ്. ഉദാഹരണത്തിന്, എസ്.ബി.ഐ. ഉപഭോക്താവാണ് നിങ്ങളെങ്കിൽ പരിധിയിൽ കവിഞ്ഞുള്ള എ.ടി.എം. ഇടപാടുകൾക്ക് 23.60 രൂപയാണ് ബാങ്ക് സർവീസ് ചാർജ് ഈടാക്കുക. സർവീസ് ചാർജും 18 ശതമാനം ജി.എസ്.ടി.യും കൂടിയ തുകയാണിത്. ജി.എസ്.ടി. കിഴിച്ച് 20 രൂപയാണ് സർവീസ് ചാർജ് വരുന്നത്. ഇതിന്റെ പ്രളയ സെസ് ഒരു ശതമാനം എന്നുപറയുന്നത് 20 പൈസ ആയിരിക്കും.

from money rss http://bit.ly/2TlL9TC
via IFTTT

പ്രവാസി ഡിവിഡന്റ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നു -Live

കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി.ടി കുഞ്ഞുമുഹമ്മദ് പ്രവാസി ഡിവിഡന്റ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നു

from money rss http://bit.ly/2wmCc3p
via IFTTT

സെന്‍സെക്‌സ് 411 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കൊറോണ ഭീതിയിൽ ഏഴുദിവസം തുടർച്ചയായുണ്ടായ നഷ്ടത്തിനുശേഷം വിപണി കുതിച്ചു. സെൻസെക്സ് 411.09 പോയന്റ് നേട്ടത്തിൽ 38555.11 പോയന്റിലും നിഫ്റ്റി 151.50 പോയന്റ് ഉയർന്ന് 11284.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1138 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 149 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, ഹിൻഡാൽകോ, സൺ ഫാർമ, ടാറ്റ സ്റ്റീൽ, സീ എന്റർടെയൻമെന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഉൾപ്പടെയുള്ള സൂചികൾ ഒരുശതമാനത്തോളം നേട്ടത്തിലായിരുന്നു. sensex gains 411 pts

from money rss http://bit.ly/2TB40sq
via IFTTT

കുറഞ്ഞ വിലയില്‍ ഇപ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാം

സ്വർണത്തിൽ നിക്ഷേപിക്കണോ? ഇതാ മികച്ച അവസരം. സോവറിൻ ഗോൾഡ് ബോണ്ടിന്റെ 2019-20 വർഷത്തെ പത്താമത്തെ സീരീസിലുള്ള ബോണ്ടിൽ നിക്ഷേപിക്കാൻ മാർച്ച് ആറുവരെ അപേക്ഷിക്കാം. ഒരുഗ്രാമിന് തുല്യമായ യൂണിറ്റിന് 4,260 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. മാർച്ച് 11ന് യൂണിറ്റുകൾ അലോട്ട് ചെയ്യും. ഓൺലൈനിൽ അപേക്ഷിച്ച് ഡിജിറ്റലായി പണം കൈമാറിയാൽ 50 രൂപ കിഴിവ് ലഭിക്കും. അതായത് ഇപ്രകാരം നിക്ഷേപിച്ചാൽ യൂണിറ്റിന് 4,210 രൂപ നൽകിയാൽ മതി. കുറഞ്ഞ വിലയ്ക്ക് വാങ്ങാം; കൂടുതൽ നേട്ടമുണ്ടാക്കാം നേരത്തെ ഇഷ്യുചെയ്തതും ഇപ്പോൾ ദ്വീതീയ വിപണി(സ്റ്റോക്ക് എക്സ്ചേഞ്ച്)യിൽ വ്യാപാരം നടക്കുന്നതുമായി ഗോൾഡ് ബോണ്ടുകൾ യൂണിറ്റിന് 3,900 നിലവാരത്തിൽ ലഭ്യമാണ്. ഓഹരി വിപണിയിൽനിന്ന് ഗോൾഡ് ബോണ്ട് വാങ്ങിയാൽ രണ്ടുമെച്ചങ്ങളുണ്ട്. 1. വിപണി വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. എപ്പോൾ വേണമെങ്കിലും വിറ്റ് പണമാക്കാം. 2. ഗോൾഡ് ബോണ്ടിന്റെ അവശേഷിക്കുന്ന കാലാവധി കുറവുമായിരിക്കും. GOLD BOND Symbol Issue Price(Rs) LTP(Rs) SGBAUG24 3119 3980 SGBSEP24 3150 3976 SUBJUL25 2780 3924 SUBNOV24 2957 3982 SGBFEB24 2600 3990 Source:NSE India Website. As on March 2, 2020

from money rss http://bit.ly/32Mv3FA
via IFTTT

കൊറോണ: രൂപയുടെ മൂല്യം ഡോളറിനെതിരെ 73 രൂപയിലേയ്ക്ക് താഴ്ന്നു

മുംബൈ: ഏഷ്യൻ വിപണികളെ പിന്തുടർന്ന് രാജ്യത്തെ കറൻസിയുടെ മൂല്യം 15 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതാണ് രൂപയുടെ മൂല്യം ഡോളറിനെതിരെ 73 നിലവാരത്തിലേയ്ക്ക് താഴാൻ പ്രധാനകാരണം. ചൊവാഴ്ച രാവിലെ 72.22 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയ്ക്ക് 1.42 ഓടെ 73.03 നിലവാരത്തിലേയ്ക്ക് താഴുകയായിരുന്നു. 2018 നവംബർ 12നാണ് ഇതിനുമുമ്പ് രൂപയുടെ മൂല്യം 72.76 നിലവാരത്തിലെത്തിയത്. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. രണ്ടുശതമാനത്തിലേറെയാണ് നഷ്ടം. കേന്ദ്ര ബാങ്ക് നടപടികളെടുക്കുമെന്ന് കരുതി തുടക്കത്തിൽ രൂപയുടെ മൂല്യം പിടിച്ചുനിന്നു. മറ്റ് ഏഷ്യൻ കറൻസികളായ തായ് ഭട്ട് 0.4ശതമാനവും ചൈന ഓഫ്ഷോർ 0.3ശതമാനവും സിംഗപുർ ഡോളർ 0.3ശതമാനവും ദക്ഷിണ കൊറിയൻ വോൺ 0.1ശതമാനവും താഴ്ന്നിരുന്നു.

from money rss http://bit.ly/39iVnK3
via IFTTT