121

Powered By Blogger

Monday 7 September 2020

പാഠം 89: സര്‍ക്കാര്‍ ഗ്യാരണ്ടിനല്‍കുന്ന പദ്ധതിയില്‍ നിക്ഷേപിച്ച് മികച്ച ആദായംനേടാം

പെട്ടെന്ന് സമ്പന്നനാകാനുള്ള കുറുക്കുവഴികളൊന്നും വിനോദ് കൃഷ്ണന് ആവശ്യമില്ല. സമ്പാദിക്കുന്ന പണം സുരക്ഷിതമായ പദ്ധതികളിൽ നിക്ഷേപിക്കണം. അതോടൊപ്പം തരക്കേടില്ലാത്ത ആദായവും ലഭിക്കണം-അതുമാത്രമാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ ലഘു സമ്പാദ്യ പദ്ധതികളിലാണ് വിനോദ് ഇതുവരെ നിക്ഷേപം നടത്തിയിരുന്നത്. ആർബിഐ ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ട് 2020 പുറത്തിറക്കിയതോടെ എന്തുകൊണ്ട് മാറിച്ചിന്തിച്ചുകൂടായെന്ന് വിനോദിന് തോന്നി. സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് ബോണ്ട് പുറത്തിറക്കുന്നത്. അതുകൊണ്ടുതന്ന മറ്റുപല നിക്ഷേപ പദ്ധതികൾക്കുമുള്ള അപകടസാധ്യത തെല്ലുമില്ല. നിലവിൽ ബോണ്ടിന് ലഭിക്കുന്ന പലിശ നിരക്ക് 7.15ശതമാനമാണ്. ആറുമാസത്തിലൊരിക്കലാണ് പലിശനിരക്ക് പരിഷ്കരിക്കുക. അതിനനുസരിച്ച് മുമ്പ് നടത്തിയ നിക്ഷേപമാണെങ്കിലും പലിശനിരക്കിൽമാറ്റംവരും. ബോണ്ടെന്നുകേട്ടാൽ പിന്തിരിയുന്നവർക്ക് ചിന്തിക്കാനുള്ള അവസരമാണ് ആർബിഐയുടെ സേവിങ്സ് ബോണ്ട്. പൊതുമേഖല ബാങ്കുകൾ, എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ, ഐഡിബിഐ ഉൾപ്പടെയുള്ള സ്വകാര്യ ബാങ്കുകൾ വഴി എളുപ്പത്തിൽ നിക്ഷേപിക്കാനും കഴിയും. ഇലക്ട്രോണിക് രൂപത്തിലാണ് ബോണ്ടുകൾ സൂക്ഷിക്കുക. ഇതിനായി ബോണ്ട് ലഡ്ജർ അക്കൗണ്ട് ഉണ്ടാകും. നിക്ഷേപകർക്ക് സർട്ടിഫിക്കറ്റുകളാണ് കൈമാറുക. സവിശേഷതകൾ ഇന്ത്യക്കാരായ വ്യക്തികൾക്ക് സ്വന്തമായോ ജോയന്റ് അക്കൗണ്ടായോ നിക്ഷേപിക്കാം. ആറുമാസത്തിലൊരിക്കൽ പലിശനിരക്ക് പരിഷ്കരിക്കും. 2021 ജനുവരി ഒന്നിനാണ് പലിശയുടെകാര്യത്തിൽ ഇനി തീരുമാനമെടുക്കുക. എല്ലാവർഷവും ജനുവരി ഒന്നിനും ജൂലായ് ഒന്നിനും ബോണ്ടിൽനിന്നുള്ള പലിശ ലഭിക്കും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. 1000 രൂപയുടെ ഗുണിതങ്ങളായി എത്രതുകവേണമെങ്കിലും നിക്ഷേപിക്കാം. ലഘുസമ്പാദ്യ പദ്ധതികളിലൊന്നായ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റി(എൻഎസ് സി)നേക്കാളും 0.35ശതമാനം അധിക പലിശ ആർബിഐയുടെ ബോണ്ടിന് ലഭിക്കും. അഞ്ചുവർഷത്തെയോ പത്തുവർഷത്തെയോ സർക്കാർ സെക്യൂരിറ്റികളിലെ ആദായംനോക്കിയാണ് മൂന്നുമാസത്തിലൊരിക്കൽ എൻഎസ് സിയുടെ പലിശ പരിഷ്കരിക്കുക. ഏഴുവർഷമാണ് ബോണ്ടിന്റെ കാലാവധി. ഉപാധികൾക്കുവിധേയമായി കാലാവധിയെത്തുംമുമ്പ് നേരത്തെ നിക്ഷേപം പിൻവലിക്കാൻ അനുവദിക്കും. ഇതിനായി നിക്ഷേപകന്റെ പ്രായമാണ് കണക്കിലെടുക്കുക. 60നും 70നും ഇടയിലാണ് പ്രായമെങ്കിൽ ആറുവർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ പണം പിൻവലിക്കാം. 70നും 80നും ഇടയിലാണെങ്കിൽ അഞ്ചുവർഷവും 80നുമുകളിലാണെങ്കിൽ 4വർഷവും പൂർത്തിയാക്കിയാൽ പണം പിൻവലിക്കാൻ അനുവദിക്കും. നിക്ഷേപിക്കുമ്പോഴോ നിക്ഷേപത്തിൽനിന്ന് വരുമാനം ലഭിക്കുമ്പോഴോ ആദായനികുതി ഇളവുകളൊന്നുമില്ല. പലിശ വരുമാനത്തിന് ആദായനികുതി നൽകണമെന്നുചുരുക്കം. നേട്ടങ്ങൾ ഉയർന്ന പലിശനിരക്ക്: ലഘു സമ്പാദ്യ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോൾ ഉയർന്ന പലിശനിരക്കാണ് ബോണ്ടിനുള്ളത്. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന് നിലവിൽ ലഭിക്കുന്ന പലിശ 6.8ശതമാനമാണ്. ബാങ്കുകളിലെ സ്ഥിര നിക്ഷേപം പിപിഎഫ്(7.1%)എന്നിവയുമായി താരതമ്യംചെയ്യുമ്പോഴും ആദായനിരക്ക് കൂടുതലാണ്. ഇടക്കിടെ മാറുന്ന പലിശ: വിപണിയുമായി ബന്ധപ്പെട്ട് നിശ്ചയിക്കുന്നതായതിനാൽ പലിശ നിരക്കിൽ ആറുമാസംകൂടമ്പോൾ മാറ്റമുണ്ടാകും. പലിശ ഉയരുന്ന സാഹചര്യംവന്നാൽ നിക്ഷേപകന് ഗുണകരമാകും. എൻഎസ് സിയുടെ പലിശ നിരക്ക് ഉയരുന്നതിന് ആനുപാതികമായിട്ടാകും ബോണ്ടിന്റെ നിരക്കിലും മാറ്റമുണ്ടാകുക. നഷ്ടസാധ്യതയില്ല: കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന കടപ്പത്രമായതിനാൽ നഷ്ടസാധ്യത തീരെയില്ലെന്നുപറയാം. സ്ഥിര വരുമാനം: നിശ്ചിത ഇടവേളകലിൽ സ്ഥിരമായി വരുമാനം ബോണ്ടിൽനിന്ന് ലഭിക്കും. ആറുമാസംകൂടുമ്പോഴാണ് പലിശ ബാങ്കിലെത്തുക. പോരായ്മകൾ നിക്ഷേപത്തിനായി പദ്ധതികൾ തേടുമ്പോൾ നികുതി ബാധ്യതയെക്കുറിച്ചാണ് ആദ്യം ആലോചിക്കുക. നിലവിൽ ബോണ്ടിലെ നിക്ഷേപത്തിന് നികുതി ആനുകൂല്യങ്ങളൊന്നുമില്ല. പലിശ നിരക്കിലെ റിസ്ക് ആറുമാസത്തിലൊരിക്കൽ പലിശ നിരക്ക് പരിഷ്കരിക്കുന്നതിനാൽ ഭാവിയിൽ ആദായംകുറയാനും കൂടാനും സാധ്യതയുണ്ട്. കൂട്ടുപലിശയുടെ നേട്ടമില്ല ആറുമാസംകൂടുമ്പോൾ പലിശ നൽകുന്നതിനാൽ പലിശയ്ക്കുമേൽ പലിശലഭിക്കാനുള്ള അവസരമില്ല. ലഭിക്കുന്ന പലിശ മറ്റ പദ്ധതികളിൽ വീണ്ടും നിക്ഷേപിച്ച് കൂട്ടുപലിശയുടെ നേട്ടം സ്വന്തമാക്കാൻ അവസരമുണ്ട്. പണമാക്കൽ കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിക്കാനാൻ ബുദ്ധിമുട്ടാണ്. ബോണ്ട് പണയംവെച്ച് വായ്പയെടുക്കാനും കഴിയില്ല. അനുയോജ്യം ബാങ്ക് നിക്ഷേപവും ലഘു സമ്പാദ്യ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോൾ ബോണ്ടിൽനിന്നുള്ള ആദായം കൂടുതലാണ്. സുരക്ഷിത നിക്ഷേപമെന്നനിലയിൽ ആദ്യഗണത്തിൽതന്നെ ഈ പദ്ധതി പരിഗണിക്കാം. നിശ്ചിത വരുമാനം ഇടവേളകളിൽ ആവശ്യമുള്ളവർക്കും പദ്ധതി ഗുണകരമാണ്. അതേസമയം, ഉയർന്ന സ്ലാബിൽ(20ശതമാനം മുതൽ 30ശതമാനംവരെ)ആദായനികുതി നൽകുന്നവർക്ക് പദ്ധതിയിൽനിന്നുള്ള നേട്ടം പരമിതമായിരിക്കും, പ്രത്യേകിച്ച് പണപ്പെരുപ്പനിരക്കുമായി താരതമ്യംചെയ്യുമ്പോൾ. feedbacks to: antonycdavis@gmail.com

from money rss https://bit.ly/35iRBRw
via IFTTT

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന: പവന് 80 രൂപകൂടി 37,600 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാമത്തെ ദിവസവും നേരിയതോതിൽ കൂടി. പവന് 80 രൂപവർധിച്ച് 37,600 രൂപയായി. 4,700 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 37,520 രൂപയായിരുന്നു പവന്റെ വില. അതേസമയം, ദേശീയ വിപണിയിൽ സ്വർണവില താഴ്ന്നു. എംസിഎക്സ് ഗോൾഡ് ഫ്യൂച്വേഴ്സിൽ പത്ത് ഗ്രാം തനിത്തങ്കത്തിന് 50,803 രൂപയാണ് വില. കഴിഞ്ഞദിവസം നേരിയതോതിൽ വില ഉയർന്നതിനുശേഷമാണ് വീണ്ടും കുറഞ്ഞത്. ആഗോള വിപണിയിലും വിലകുറയുന്ന പ്രവണതയാണ്. യുഎസ് ഡോളർ കരുത്താർജിച്ചതോടെ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,925.68 ഡോളർ നിലവാരത്തിലെത്തി.

from money rss https://bit.ly/326BDI7
via IFTTT

ഇന്ത്യ-ചൈന സംഘര്‍ഷം: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഇന്ത്യ-ചൈന അതിർത്തി സംഘർഷം വിപണിയ ബാധിച്ചു. സെൻസെക്സ് 64 പോയന്റ് നഷ്ടത്തിൽ 38,352ലും നിഫ്റ്റി 17 പോയന്റ് താഴ്ന്ന് 11,337ലുമാണ് വ്യാപാരംആരംഭിച്ചത്. ബിഎസ്ഇയിലെ 599 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 393 ഓഹരികൾ നഷ്ടത്തിലുമാണ്. 51 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, ഐടിസി, നെസ് ലെ, പവർഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, എൻടിപിസി, ഭാരതി എയർടെൽ, ഒഎൻജിസി, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബിപിസിഎൽ, വിപ്രോ, ടിസിഎസ്, ഇൻഫോസിസ്, റിലയൻസ്, ഹീറോ മോട്ടോർകോർപ്, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, സിപ്ല, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. എസ്എംഎൽ ഇസുസു, ഫ്യൂച്വർ കൺസ്യൂമർ ഉൾപ്പടെ 38 കമ്പനികളാണ് ചൊവാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3k0lk61
via IFTTT

ഐസിഐസിഐ ബാങ്ക് കേസില്‍ ദീപക് കൊച്ചാര്‍ അറസ്റ്റില്‍

മുംബൈ: വീഡിയോകോൺ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ. ബാങ്ക് ക്രമംവിട്ട് വായ്പ അനുവദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ സി.ഇ.ഒ. ചന്ദാ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു. ഡൽഹിയിലെ ഇ.ഡി. ഓഫീസിൽ വിളിച്ചുവരുത്തിയ അദ്ദേഹത്തെ തിങ്കളാഴ്ച രാത്രിയോടെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അറസ്റ്റു ചെയ്യുകയായിരുന്നു. വിഡിയോകോണിന് വ്യവസ്ഥകൾ ലംഘിച്ച് 1,875 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബാങ്കിന്റെ മുൻ മേധാവി ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും പ്രതിക്കൂട്ടിലായത്. ജനുവരിയിൽ ഇ.ഡി 78 കോടിയുടെ ആസ്തി കേസുമായി ബന്ധപ്പെട്ട് താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു.

from money rss https://bit.ly/3hfYtSg
via IFTTT

ഓഹരി ഇടപാടും മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും:വാട്‌സാപ്പ്‌ ചാനലുമായി ജിയോജിത്

കൊച്ചി: ഓഹരി ഇടപാടുകളും മ്യൂച്വൽ ഫണ്ട് നിക്ഷേപവും വാട്സ്ആപ്പിലൂടെ സാധ്യമാക്കി രാജ്യത്തെ പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത്. ജിയോജിത് ടെക്നോളജീസ് വികസിപ്പിച്ചെടുത്ത വാട്സ്ആപ് ചാനൽ ഉപയോഗിച്ച് ഇടപാടുകാർക്ക് അനായാസമായി ഇനി ഇടപാടുകൾ നടത്താം. വാട്സ് ആപ്പ് ചാനലിലൂടെ ട്രേഡിംഗ് സംബന്ധമായി രജിസ്ട്രേഡ് മൊബൈൽ നമ്പറുകളിൽ നിന്ന് ഡീലർമാരുമായി നേരിട്ടു ചാറ്റിംഗ് നടത്താനും ഫണ്ട് കൈമാറ്റത്തിനും, അവയുടെ ട്രാക്കിംഗിനും അവസരം ലഭിക്കുമെന്നതാണ് വാട്സ്ആപ്പ് ചാനലിന്റെ സവിശേഷത. ഇതോടൊപ്പം ജിയോജിത് റിസർച്ച് റിപ്പോർട്ടുകൾ ഉൾപ്പടെയുളള മറ്റു സേവനങ്ങളും വാട്സ് ആപ് ചാനലിലൂടെ വിരൽത്തുമ്പിൽ ലഭ്യമാകും. മികച്ച ട്രേഡിംഗ്, നിക്ഷേപ അനുഭവമാണ് വാട്സ്ആപ്പ് ചാനലിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് ഇടപാടുകൾ നടത്താൻ ജിയോജിതിന്റെ ഇടപാടുകാർക്ക് ഇതിലൂടെ കഴിയും. വാട്സ് ആപ് ചാറ്റിംഗിലൂടെയുള്ള ഇടപാടുകളും ആശയ വിനിമയങ്ങളും ഔദ്യോഗികവും, നിയമപരമായി അംഗീകൃതവുമാണ്. ആധികാരികത ഉറപ്പാക്കി ഇടപാടുകാരെ തിരിച്ചറിയുന്നതിന് വാട്സ്ആപ് ചാനലിലെ സെൽഫ് സർവീസ് സൗകര്യത്തിലൂടെ സാധിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും +9199955 00044 എന്ന നമ്പറിലേക്ക് വാട്സ് ആപ് മെസേജ് അയച്ചാൽ ഇടപാടുകാർക്ക് ചാനൽ ലഭ്യമാവും. വിജയകരമായ വെരിഫിക്കേഷനു ശേഷം അവർക്ക് ഡീലറുമായി നേരിട്ട് ചാറ്റ് ചെയ്യാനും സെൽഫ് സർവീസിനും സ്റ്റേറ്റ്മെന്റുകളും റിപ്പോർട്ടുകളും കാണാനും കഴിയും. ഇടപാടുകാരും ഡീലർമാരും തമ്മിലുള്ള എല്ലാ വിനിമയങ്ങളും സെർവറുകളിൽ സൂക്ഷിക്കപ്പെടുന്നതിനാൽ വാട്സ് ആപിലൂടെ ട്രേഡ് കൺഫർമേഷനുകൾ ശേഖരിക്കാൻ ജിയോജിതിനു സാധ്യമാണ്. ഏറ്റവും നൂതനമായ ഈ വാട്സ്ആപ് ചാനലിലൂടെ ട്രേഡിംഗ് നടത്തുന്നതിനും പണമിടപാടുകൾ പരിശോധിക്കുന്നതിനും മറ്റൊരു ആപ്ളിക്കേഷനും ഡൗൺലോഡ് ചെയ്യേണ്ടതില്ലെന്ന് ജിയോജിത് ചീഫ് ഡിജിറ്റൽ ഓഫീസർ ജോൺസ് ജോർജ് പറഞ്ഞു. വരും നാളുകളിൽ കൂടുതൽ സൗകര്യങ്ങൾ ഇതിൽ കൂട്ടിച്ചേർക്കാൻ കഴിയും. പ്രത്യേകിച്ച് എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന കോവിഡ് വ്യാപനത്തിന്റെ സമയത്ത് മറ്റു പ്രയാസങ്ങളില്ലാതെ ഇടപാടുകാരും ഡീലർമാരും തമ്മിൽ നിരന്തരം ബന്ധപ്പെടാൻ സാഹചര്യമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. തീർത്തും ലളിതമായ ഞങ്ങളുടെ ഈ ട്രേഡിംഗ് സംവിധാനം ഏറ്റവും സുരക്ഷിതവുമാണ്-ജോൺസ് ജോർജ് ചൂണ്ടിക്കാട്ടി. നമ്മുടെ വാർത്താവിനിമയ സംവിധാനങ്ങളിൽ വിപ്ളവകരമായ മാറ്റം വരുത്തിയിരിക്കുകയാണ് വാട്സ് ആപ്. ഫോണുകളിലെ യഥാർത്ഥ കമ്മ്യൂണിക്കേഷൻ ആപ്ളിക്കേഷനാണിത്. വ്യാപാരമേഖലയിൽ ഇടപാടുകാരനുമായി നേരിട്ട് ഇടപഴകുന്ന പ്രതീതി അതുണ്ടാക്കുന്നു. ജിയോജിത് ടെകനോളജീസ് വൈസ്പ്രസിഡന്റ് ജയദേവ് എം വസന്തം പറഞ്ഞു. ഫണ്ട്സ് ജീനി മ്യൂച്വൽഫണ്ട് നിക്ഷേപ പ്ളാറ്റ്ഫോമിൽ അക്കൗണ്ടുള്ളവർക്ക് വാട്സ് ആപ് വഴിയുള്ള സെൽഫ് സർവീസ് സംവിധാനത്തിലൂടെ മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കാം. അവരുടെ മ്യൂച്വൽഫണ്ട് നിക്ഷേപം സംബന്ധിച്ച ശുപാർശകളും പോർട്ട്ഫോളിയോകളും കാണാനും സാധിക്കും. ഇതോടൊപ്പം ഇടപാടുകാർക്ക് അവരുടെ ലെഡ്ജറും ഫണ്ട് കൈമാറ്റം സംബന്ധിച്ച വിവരങ്ങളും കാണുന്നതിനും ജിയോജിതിൽ നിന്നുള്ള റിസർച്ച് ഡാറ്റയെക്കുറിച്ചു മനസിലാക്കാനും കഴിയും. ഇതിനു പുറമേ രജിസ്റ്റർ ചെയ്യാത്ത നമ്പറുകൾ വാട്സ് ആപ് ചാനലിൽ ചേർക്കാനും ഇടപാടുകാർക്ക് സാധ്യമാണ്.

from money rss https://bit.ly/2FeEuGc
via IFTTT

ഏറ്റവും വലിയ ഐപിഒ: എല്‍ഐസിയുടെ 25ശതമാനം ഓഹരി വിറ്റഴിച്ചേക്കും

രാജ്യത്തെതന്നെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പന(ഐപിഒ)യ്ക്ക് സർക്കാർ തയ്യാറെടുക്കുന്നു. പ്രതീക്ഷിച്ചതിലുമേറെ എൽഐസിയുടെ ഓഹരി വിറ്റഴിക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്. ഒന്നോ അധിലധികമോ ഘട്ടങ്ങളായി 25ശതമാനംവരെ ഓഹരി വിറ്റഴിക്കാനാണ് സർക്കാരിന് ലഭിച്ചിട്ടുള്ള ശുപാർശ. ഇതോടെ കമ്പനിയിൽ സർക്കാരിന്റെ വിഹിതം 75ശതമാനമായി ചുരുങ്ങും. ചെറുകിട നിക്ഷേപകർക്ക് കൂടുതൽ പ്രാധിനിത്യം നൽകിയാകും വില്പന. അതിനാൽതന്നെ കൂടുതൽ ബോണസും വിലക്കിഴിവും നൽകാൻ പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഓഹരി വിലയിൽ 10ശതമാനംവരെ വിലക്കിഴിവാകും ചെറുകിട നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും നൽകുക. ആദ്യദിനങ്ങളിൽതന്നെ ബോണസ് ഓഹരി നൽകുന്നകാര്യവും പരിഗണിക്കുന്നുണ്ട്. ചെറുകിട നിക്ഷേപകർക്കും ജീവനക്കാർക്കുമായി അഞ്ചുശതമാനം ഓഹരികൾ നീക്കിവെച്ചേക്കും. ആദ്യഘട്ടത്തിൽ പത്തുശതമാനം ഓഹരിയായിരിക്കും വിൽപന നടത്തുക. തുടർന്ന് ഒന്നിലധികം ഘട്ടങ്ങളായിട്ടായിരിക്കും കൂടുതൽ ഓഹരികൾ വിറ്റഴിക്കുക. ഓഹരി വില്പനയുമായി ബന്ധപ്പെട്ട കരട് നിർദേശങ്ങൾ വിദഗ്ധാഭിപ്രായത്തിനായി സെബി, ഐആർഡിഎ തുടങ്ങിയ ഏജൻസികൾക്ക് നൽകിയതായാണ് റിപ്പോർട്ട്. കോവിഡ് വ്യാപനമൂലമുള്ള അടച്ചിടലിനെതുടർന്നുള്ള കനത്ത സാമ്പത്തികാഘാതത്തിൽനിന്ന് എൽഐസി ഐപിഒ ഒരുപരിധിവരെ സഹായിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടുന്നത്. LIC IPO: Govt may sell up to 25% stake

from money rss https://bit.ly/3m28I06
via IFTTT

ജെഎം ഫിനാന്‍ഷ്യല്‍ റീട്ടെയില്‍ വായ്പാ ഫ്രാഞ്ചൈസികളുടെ എണ്ണം നാലിരട്ടിയാക്കും

കൊച്ചി : രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെഎം ഫിനാൻഷ്യൽ റീട്ടെയിൽ വായ്പാ ഫ്രാഞ്ചൈസികളുടെ എണ്ണം നിലവിലുള്ളതിൽ നിന്ന് നാലിരട്ടിയായി വർധിപ്പിക്കുന്നു. നിലവിൽ 27 ഫ്രാഞ്ചൈസികളാണ് ജെഎം ഫിനാൻഷ്യലിനുള്ളത്. ഭവന വായ്പയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കോ-ലെൻഡിംഗ് സംവിധാനത്തെക്കുറിച്ച് ആലോചിക്കുകയാണ്. ഇത് വഴി 2023 സാമ്പത്തിക വർഷമാകുമ്പോഴേക്കും ഭവന വായ്പ 2000 കോടിയിലെത്തിക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡാണ് ഇടപാടുകാർക്ക് ഓഹരി വാങ്ങുന്നതിനുള്ള ശുപാർശയുടെ ഭാഗമായി ജെഎം ഫിനാൻഷ്യലിന്റെ ഭാവി പദ്ധതികളെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും 2020 സാമ്പത്തിക വർഷത്തിൽ വളരെ മികച്ച പ്രകടനം നടത്താൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ക്യു ഐ പി വഴി 7.7 ബില്യൺ രൂപ റിസ്ക് ക്യാപിറ്റലായി കണ്ടെത്താൻ സാധിച്ചതായും ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രതികൂലമായ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും ലഭ്യമായ എല്ലാ അസവരങ്ങളും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ ജെഎംഫിനാൻഷ്യലിന് കഴിയും. ഫ്രാഞ്ചൈസികളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെയും മാർക്കറ്റിലെ സ്വാധീനം ശക്തമാക്കുന്നതിലൂടെയും കമ്പനിക്ക് വലിയ നേട്ടം കൈവരിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/3h75NiT
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,350ന് മുകളിലെത്തി. സെൻസെക്സ് 60.05 പോയന്റ് നേട്ടത്തിൽ 38,417.23ലും നിഫ്റ്റി 21.10 പോയന്റ് ഉയർന്ന് 11,355ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1212 ഓഹരികൾ നേട്ടത്തിലും 1461 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 187 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, എച്ച്ഡിഎഫ്സി ലൈഫ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തിൽ. എംആൻഡ്എം, യുപിഎൽ, ഗെയിൽ, ബജാജ് ഫിനാൻസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി, ഐടി സൂചികകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വാഹനം, ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളിൽ വിൽപന സമ്മർദം പ്രകടമായിരുന്നു. Indices end flat, Sensex up 60 pts

from money rss https://bit.ly/3jUG5Qp
via IFTTT

CONFIRMED: Anjaam Pathiraa To Get A Hindi Remake Soon

CONFIRMED: Anjaam Pathiraa To Get A Hindi Remake Soon
Anjaam Pathiraa, the highly acclaimed crime thriller that featured Kunchacko Boban in the lead role, is getting a Hindi remake, very soon. Director Midhun Manuel Thomas confirmed the reports recently, to the much excitement of the audiences. Interestingly, the Anjaam Pathiraa

* This article was originally published here

തിരിച്ചുവരവിനൊരുങ്ങി വോഡാഫോണ്‍ഐഡിയ: ഇനി അറിയപ്പെടുക പുതിയ ബ്രാന്‍ഡില്‍

ശക്തമായ തിരിച്ചുവരവിനൊരുങ്ങി വോഡാഫോൺ ഐഡിയ. അതിനായി പുതിയ ബ്രാൻഡ് നാമത്തിലാകും കമ്പനി ഇനി അറിയപ്പെടുക. വോഡാഫോണിന്റെ ആദ്യ അക്ഷരമായ വിയും ഐഡിയയുടെ ആദ്യ അക്ഷരമായ ഐയും ചേർന്ന് വിഐ എന്ന പേരിലാകും ഇരുകമ്പനികളുംചേർന്ന ബ്രാൻഡ് ഇനി അറിയപ്പെടുക. ഗ്രമീണ മേഖലയിൽ ശക്തമായ സാന്നിധ്യമാണ് ഐഡിയയ്ക്കുള്ളത്.വോഡാഫോണിനാകട്ടെ നഗരങ്ങളിലും മികച്ച സാന്നിധ്യമുണ്ട്. പുതിയ പേരിൽ നഗര-ഗ്രാമ പ്രദേശങ്ങളിൽ ശക്തമായി സാന്നിധ്യമുറപ്പിക്കുകയാണ് കൂട്ടുകെട്ടിന്റെ ലക്ഷ്യം. ഉപഭോക്താക്കളുടെ ഡിജിറ്റൽ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ ബ്രാൻഡിന് മികച്ച ശൃംഖലയുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രവീന്ദർ ടാക്കാർ പറഞ്ഞു. പുതിയ ബ്രാൻഡുമായി വന്നതിനുപിന്നിൽ പണസമാഹരണംകൂടി കമ്പനി ലക്ഷ്യമിടുന്നുണ്ട്. 25,000 കോടി രൂപ വിപണിയിൽനിന്ന് സമാഹരിക്കുമെന്ന് കഴിഞ്ഞദിവസം കമ്പനി വെളിപ്പെടുത്തിയിരുന്നു. സർക്കാരിന് നൽകാനുള്ള എജിആർ കുടിശ്ശിക തീർക്കാൻ വിപണിയിൽനിന്ന് കടമെടുക്കാൻ ബോർഡ് യോഗം അംഗീകാരംനൽകിയിട്ടുണ്ട്. ഓഹരികൾ വിറ്റഴിച്ചോ, കടപ്പത്രംവഴിയോ ആയിരിക്കും പണംസമാഹരിക്കുക. അതിനിടെ ആമസോണും വെരിസോണും കമ്പനിയിൽ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

from money rss https://bit.ly/35cbrhi
via IFTTT