121

Powered By Blogger

Thursday 18 March 2021

മല്യയെയും നീരവ് മോദിയെയും ചോക്‌സിയെയും ഇന്ത്യയിലെത്തിച്ച് വിചാരണചെയ്യുമെന്ന് ധനമന്ത്രി

ന്യൂഡൽഹി: വൻതോതിൽ വായ്പയെടുത്ത് കടബാധ്യതയിലായി നാടുവിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരെ രാജ്യത്തെത്തിച്ച് വിചാരണചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വിജയ് മല്ലയെയും നീരവ് മോദിയെയും യുകെയിൽനിന്ന് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. ചോക്സി ആന്റിഗ്വയിലാണെന്നാണ് വിവരം. ഇൻഷുറൻസ് ഭേദഗതിബില്ലുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് രാജ്യസഭയിൽ ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. കടക്കെണിയിലായി പ്രവർത്തനംനിർത്തിയ കിങ്ഫിഷർ എയർലൈൻസ് 90,000 കോടി രൂപയാണ് വായ്പയനിത്തിൽ തിരിച്ചടയ്ക്കാനുള്ളത്. പഞ്ചാബ് നാഷണൽ ബാങ്കിന് 14,500 കോടി രൂപയുടെ ബാധ്യതവരുത്തി മുങ്ങിയെന്നാണ് നീരവ് മോദിക്കും അമ്മാവൻ ചോക്സിക്കുമെതിരെയുള്ള ആരോപണം. മല്യയെ കൈമാറാൻ എല്ലാശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയച്ചതിനുപിന്നാലെയാണ് ധനമന്ത്രിയുടെ പരാമർശം. അടുത്തയിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഗീതാഞ്ജലി ഗ്രൂപ്പിന്റെയും ചോക്സിയുടെയും 14.45 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2,550 കോടി മൂല്യമുള്ള സ്വത്തും ഇഡി പിടിച്ചെടുത്തിരുന്നു.

from money rss https://bit.ly/3vJ4hvJ
via IFTTT

എൻ.പി.എസിൽ നേരിട്ട് നിക്ഷേപിച്ച് ഇടപാടുതുക ലാഭിക്കാം

നാഷണൽ പെൻഷൻ സിസ്റ്റ(എൻ.പി.എസ്)ത്തിൽ എല്ലാവർക്കും ചേരാനുള്ള അവസരം ലഭിച്ചതോടെ നിക്ഷേപകരുടെ എണ്ണത്തിൽ വൻകുതിപ്പാണുണ്ടായത്. ഈ വിഭാഗത്തിലെ നിക്ഷേപകരുടെ എണ്ണം 2020 ഡിസംബർ 31 പ്രകാരം 14.44 ലക്ഷമാണ്. 2014 മാർച്ചിൽ 78,774 അംഗങ്ങളാണുണ്ടായിരുന്നത്. പദ്ധതിയിൽ ചേർന്നിട്ടുള്ള കേന്ദ്ര-സംസ്ഥാന ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരുൾപ്പടെയുള്ളവരുടെ എണ്ണം 2020 അവസാനത്തോടെ 1.40 കോടിയായി ഉയർന്നു. മൊത്തം കൈകാര്യംചെയ്യുന്ന ആസ്തിയാകട്ടെ 5.34 ലക്ഷംകോടി രൂപയുമാണ്. റിട്ടയർമെന്റിനുശേഷമുള്ള ജീവിതത്തിനായുള്ള കരുതലായാണ് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ പദ്ധതി ആരംഭിച്ചത്. 80സി പ്രകാരം 1.50 ലക്ഷത്തിനുള്ള ആദായനികുതിയിളവിന് പുറമെ 50,000 രൂപയുടെ അധിക ആനുകൂല്യത്തിനും എൻപിഎസിലെ നിക്ഷേപം ഉപകരിക്കും. 60 വയസ്സാകുമ്പോൾ മൊത്തം നിക്ഷേപതുകയിൽനിന്ന് 60ശതമാനം പിൻവലിച്ച് പണമെടുക്കാം. അതിന് ഒരുരൂപപോലും ആദായനികുതി നൽകേണ്ടതില്ല. ബാക്കിയുള്ള 40ശതമാനംതുക പെൻഷൻ ലഭിക്കാനായി ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണം. പോയന്റ് ഓഫ് പ്രസൻസ്(പി.ഒ.പി)വഴിയോ സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസി(സി.ആർ.എ)വഴി നേരിട്ടോ എൻ.പി.എസിൽ ചേരാൻ സൗകര്യമുണ്ട്. മിക്കവാറും ബാങ്കുകളുടെ ശാഖകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവവഴി എൻ.പി.എസിൽ ചേരാനാകും. ഇവ പി.ഒ.പിയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളാണ്. സി.ആർ.എവഴിയും പി.ഒ.പി വഴിയും എൻ.പി.എസിൽ ചേരുമ്പോൾ സേവനനിരക്കിൽ വ്യത്യാസമുണ്ട്(പട്ടിക കാണുക) Charges associated with the NPS Charge POP NCRA(NSDL)* KCRA (Karvy)* Initial subscriber registration/Account opening Rs 200 Rs 40 Rs 39.36 Contribution 0.25% of contribution amount Min: Rs 20 & Max: 25,000 Rs 3.75 per transaction Rs 3.36 per transaction Non-financial transaction Rs 20 per transaction Rs 3.75 per transaction Rs 3.36 per transaction Persistency/Annual maintenance Rs 50: Only for NPS-All Citizen Rs 95 Rs 57.63 Asset servicing(per annum) 0.0032% of assets under custody Investment management(per annum) 0.01% of assets under management Reimbursement of expense (per annum) 0.005% of assets under management *CRA പി.ഒ.പി എന്നാൽ വരിക്കാരനെ സി.ആർ.എയുമായി ബന്ധിപ്പിക്കുന്ന ഇടനിലക്കാരാണ്. അതുകൊണ്ടുതന്നെ സി.ആർ.എവഴി നേരിട്ട് അക്കൗണ്ട് തുറന്നാൽ സേവനനിരക്കിനത്തിൽ തുകലാഭിക്കാൻ കഴിയും. അതിനായി മുകളിലെ പട്ടിക പരിശോധിക്കുക. അക്കൗണ്ട് തുറക്കാനുള്ള ചാർജ്, ഇടപാട് നിരക്ക് എന്നിവയെല്ലാം നേരിട്ട് നിക്ഷേപിച്ചാൽ ഒഴിവാക്കാനാകും. ഉദാഹരണത്തിന് ഒരോതവണ നിക്ഷേപം നടത്തുമ്പോഴും 20 രൂപയാണ് പി.ഒ.പി സേവന നിരക്കായി ഈടാക്കുക. നേരിട്ട് നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമായരീതിയിലാണ് സി.ആർ.എ സൗകര്യമൊരുക്കിയിട്ടുള്ളത്. ഓൺലൈൻവഴിയാണ് അതിന്കഴിയുക. വ്യത്യസ്ത ആസ്തികളുടെ സവിശേഷതകൾ, ആസ്തിവിഭജനം, ഓൺലൈൻ ഇടപാട് എന്നിവയെക്കുറിച്ച് അറിയാത്തവർ പി.ഒ.പിവഴി ചേർന്ന് നിക്ഷേപംനടത്തുന്നതാകും നല്ലത്. ഓൺലൈനായി എങ്ങനെ അക്കൗണ്ട് തുടങ്ങാം പാൻ കാർഡിന്റെയും കാൻസൽ ചെയ്ത ചെക്കിന്റെയും സ്കാൻ ചെയ്ത്കോപ്പിയെടുക്കുക. ഫോട്ടോയുംവേണം. ഇ-എൻ.പി.എസിന്റെ ഔദ്യോഗിക സൈറ്റിൽ(https://enps.nsdl.com/eNPS/NationalPensionSystem.html)കയറുക. നാഷണൽ പെൻഷൻ സിസ്റ്റം-എന്നതിൽ ക്ലിക് ചെയ്യുക. അതിനുശേഷം രജിസ്ട്രേഷനിൽ ക്ലിക്ക് ചെയ്യുക. രിജിസ്റ്റർ വിത്ത്-ൽ ആധാർ ഓപ്ഷൻ സെലക്ട് ചെയ്യുക. ടയർ 1 ഓൺലി-സെലക്ട് ചെയ്ത് നിർദേശങ്ങൾ പാലിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുക. antony@mpp.co.in You can save transaction cost by investing directly in NPS

from money rss https://bit.ly/2QfBgHL
via IFTTT

സെൻസെക്‌സിൽ 358 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,471ലെത്തി

മുംബൈ: ഓഹരി സൂചികകളിൽ ആറാം ദിവസവും നഷ്ടം. സെൻസെക്സ് 358 പോയന്റ് താഴ്ന്ന് 48,857ലും നിഫ്റ്റി 86 പോയന്റ് നഷ്ടത്തിൽ 14,471ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 352 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1050 ഓഹരികൾ നഷ്ടത്തിലുമാണ്. 53 ഓഹരികൾക്ക് മാറ്റമില്ല. കഴിഞ്ഞ അഞ്ച് വ്യാപാരദിനങ്ങളിലായി ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യത്തിൽ എട്ടുലക്ഷംകോടി രൂപയുടെ കുറവാണുണ്ടായത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടുംകുതിപ്പുണ്ടായതാണ് സൂചികകളെ ബാധിച്ചത്. എച്ച്സിഎൽടെക്, പവർഗ്രിഡ് കോർപ്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിൻസർവ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. Sensex opens 358 pts lower, Nifty at 14,471

from money rss https://bit.ly/2PanN3n
via IFTTT

കല്യാൺ ഓഹരികൾക്ക് 2.64 മടങ്ങ് ആവശ്യക്കാർ

കൊച്ചി: കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സ് നടത്തിയ മൂന്നു ദിവസത്തെ പ്രഥമ ഓഹരി വില്പന വ്യാഴാഴ്ച അവസാനിച്ചു. 9.46 കോടി ഓഹരികൾ വിൽപ്പനയ്ക്ക് വച്ചപ്പോൾ 24.96 കോടി ഓഹരികൾക്ക് അപേക്ഷകരുണ്ടായി. അതായത് 2.64 ഇരട്ടി സബ്സ്ക്രിപ്ഷൻ. 1,175 കോടി രൂപയുടെ സമാഹരണലക്ഷ്യത്തോടെ നടത്തിയ ഐ.പി.ഒ.യിൽ 352 കോടി രൂപ സിങ്കപ്പൂർ സർക്കാരിന്റെ നിക്ഷേപക സ്ഥാപനത്തിൽ നിന്നുൾപ്പെടെ 15 ആങ്കർ നിക്ഷേപകരിൽ നിന്നായി സമാഹരിച്ചിരുന്നു. ശേഷിച്ച ഓഹരികളിലാണ് 2.64 മടങ്ങ് കൂടുതൽ സബ്സ്ക്രിപ്ഷൻ ലഭിച്ചത്. റീട്ടെയിൽ വിഭാഗത്തിൽപ്പെട്ട ചെറുകിട നിക്ഷേപകർക്കായി മാറ്റിവച്ച ഓഹരികൾക്ക് 2.85 ഇരട്ടിയും ജീവനക്കാർക്കുള്ള ഓഹരികൾക്ക് 3.78 ഇരട്ടിയും അപേക്ഷകരുണ്ടായി. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കുള്ള വിഭാഗത്തിൽ 2.79 ശതമാനവും നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരുടെ വിഭാഗത്തിൽ 1.93 ശതമാനവും ഇരട്ടി ഓഹരികൾക്ക് ആവശ്യക്കാരുണ്ട്. ബാങ്ക് സമരം, കുറഞ്ഞ സമയപരിധി, ഒരേ സമയം രണ്ടിലേറെ ഐ.പി.ഒ.കൾ ഉണ്ടായിരുന്നത് എന്നിങ്ങനെ ഒട്ടേറെ പ്രതികൂലഘടങ്ങൾക്കിടയിലാണ് കല്യാൺ ജൂവലേഴ്സ് ഈ നേട്ടം സ്വന്തമാക്കിയത്. ജൂവലറി മേഖലയിൽ മാത്രം പ്രവർത്തിക്കുന്ന ഒരു കമ്പനി നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ., കേരളത്തിലെ സ്വകാര്യ മേഖലയിൽ നിന്നുള്ള ഏറ്റവും വലിയ ഐ.പി.ഒ. എന്നീ പ്രതേകതകൾ കല്യാൺ ജൂവലേഴ്സിന്റെ ഓഹരി വില്പനയ്ക്കുണ്ടായിരുന്നു. ഓഹരികളുടെ അലോട്ട്മെന്റ് 23-ന് പൂർത്തിയാക്കും. അർഹതപ്പെട്ടവരുടെ ഡീമാറ്റ് അക്കൗണ്ടിൽ 25-ന് ഓഹരികൾ വരവു വയ്ക്കും. 26-ന് ബി.എസ്.ഇ.യിലും എൻ.എസ്.ഇ.യിലും ലിസ്റ്റ് ചെയ്ത് വ്യാപാരം ആരംഭിക്കും.

from money rss https://bit.ly/3eWqNeK
via IFTTT

ബാങ്ക് ലയനം: പഴയ ചെക്ക്ബുക്ക് മാറ്റിവാങ്ങണം

തൃശ്ശൂർ: പൊതുമേഖലാ ബാങ്കുകളുടെ ലയനപ്രക്രിയയുടെ ഭാഗമായി, ലയിച്ച ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾ പഴയ ചെക്ക്ബുക്കുകൾ ഏപ്രിൽ ഒന്നിനകം മാറ്റിവാങ്ങണമെന്ന് നിർദേശം. പഴയ ചെക്ക്ബുക്ക് ഏപ്രിൽ ഒന്നിനുശേഷം ഉപയോഗിക്കാനാവില്ല. നിലവിലുള്ള െഎ.എഫ്.എസ്.സി. കോഡും മാറും. പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് അറിയിപ്പ് നൽകിയത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുെണെറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കുമായും ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായും ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയുമായും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായുമാണ് ലയിച്ചത്. പഴയ ചെക്ക് ബുക്കുകൾ മാർച്ച് 31-നകം ഏത് ബാങ്കുമായിട്ടാണോ അവരുടെ അക്കൗണ്ടുകൾ ബന്ധിപ്പിച്ചിരിക്കുന്നത്, ആ ബാങ്കുകളിലെത്തി മാറ്റിവാങ്ങണം. പുതിയ ഐ.എഫ്.എസ്.സി. കോഡറിയിക്കാൻ എസ്.എം.എസ്. സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കുമായി ലയിച്ചെങ്കിലും പുതിയ നിർദേശം ഈ ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾക്ക് ലഭിച്ചിട്ടില്ല.

from money rss https://bit.ly/3vHxSG4
via IFTTT

അഞ്ചാംദിവസവും തകർന്ന് വിപണി: നിഫ്റ്റി 14,600ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: അഞ്ചാംദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 585.10 പോയന്റ് താഴ്ന്ന് 49,216.52ലും നിഫ്റ്റി 163.40 പോയന്റ് നഷ്ടത്തിൽ 14,557.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ മാറ്റംവരുത്തേണ്ടെന്ന് തീരുമാനിച്ചതിനെതുടർന്ന് സൂചികകൾ ഏറെസമയം നേട്ടത്തിലായിരുന്നു. അവസാനമണിക്കൂറിലാണ് കനത്ത വില്പന സമ്മർദം വിപണിയിൽ രൂപപ്പെട്ടത്. യുഎസ് ട്രഷറി ആദായം 1.7ശതമാനത്തിലേയ്ക്ക് ഉയർന്നത് ആഗോളതലത്തിൽ വിപണിയെ ബാധിച്ചു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 100 ദിവസത്തെഉയർന്ന പ്രതിദിനനിരക്കിലായതുംനിക്ഷേപകരെ സമ്മർദത്തിലാക്കി. ഉയർന്ന നിലവാരത്തിലുള്ള ഓഹരികൾ വിറ്റ് ലാഭമെടുക്കാനുള്ള പ്രേരണയുമായിഅത്. എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഐടിസി, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ഗ്രാസിം, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ബിഎസ്ഇയിലെ 819 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 2114 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികൾക്ക് മാറ്റമില്ല. ഐടി സൂചിക മൂന്നുശതമാനം നഷ്ടമുണ്ടാക്കി. ഫാർമ രണ്ടുശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും നഷ്ടത്തിലായി. Nifty ends below 14,600, Sensex falls 585 pts

from money rss https://bit.ly/3vLoIbJ
via IFTTT

സ്വകാര്യവത്കരണത്തിനെതിരെ എൽഐസി ജീവനക്കാർ സമരത്തിൽ

സ്വകാര്യവൽക്കരണത്തിനെതിരെ രാജ്യവ്യാപകമായി എൽഐസി ജീവനക്കാർ സമരംനടത്തുന്നു. രണ്ടുദിവസത്തെ ബാങ്ക് പണിമുടക്കിന് പിന്നാലെയാണ് ഒരുദിവസത്തെ സമരം എൽഐസി ജീവനക്കാർ പ്രഖ്യാപിച്ചത്. എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കുന്നതിലും ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനമായി ഉയർത്തുന്നതിലും പ്രതിഷേധിച്ചാണ് വ്യാഴാഴ്ച സമരംനടത്തുന്നതെന്ന് സംഘടനാ നേതാക്കൾ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലാണുള്ളത്. ഐപിഒയിലൂടെ നിശ്ചിത ശതമാനം ഓഹരി വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്. ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യം പ്രഖ്യാപിക്കുകയുംചെയ്തിരുന്നു. 2021 സാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിൽ ഐപിഒ ഉണ്ടാകുമെന്നാണ് കരുതുന്നത്. 1956ൽ സ്ഥാപിച്ച എൽഐസിയിൽ 1,14,000ത്തോളം ജീവനക്കാരാണുള്ളത്. 29 കോടി പോളിസി ഉടമകളും എൽഐസിക്കുണ്ട്. LIC Employees protest against proposed IPO, privatisation, FDI limit hike

from money rss https://bit.ly/3bTywbv
via IFTTT