121

Powered By Blogger

Wednesday 29 April 2020

വാഹനം ഓടിക്കുന്നതിനനുസരിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം നല്‍കിയാല്‍മതി

വാഹനം ഓടിക്കുന്നതിനനുസരിച്ച് ഇൻഷുറൻസ് അടച്ചാൽമതി. അതായത് എത്രകിലോമീറ്റർ നിങ്ങൾ വാഹനം ഓടിച്ചു അതിനനുസരിച്ച് പ്രീമിയം നിശ്ചയിക്കുന്ന രീതിയാണ് വരുന്നത്. ഭാരതി എഎക്സ്എ ജനറൽ ഇൻഷുറൻസാണ് പുതിയ വാഹന പോളിസിയുമായി ആദ്യം രംഗത്തുവരുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം കമ്പനി പ്രഖ്യാപനം നടത്തി. ഒരുവർഷം എത്രകിലോമീറ്റർ വാഹനം ഓടിച്ചെന്ന് ഉടമ പറയുന്നതിനനുസരിച്ചാണ് പ്രീമിയം നിശ്ചയിക്കുക. 2,500, 5000, 7500 കിലോമീറ്റർ എന്നിങ്ങനെയാണ് സ്ലാബ് നിശ്ചയിച്ചിട്ടുള്ളത്. പോളിസിബസാർഡോട്ട്കോമുമായി സഹകരിച്ചാണ് ഭാരതി എഎക്സ്എ പുതിയ ഉത്പന്നവുമായി രംഗത്തെത്തിയിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണംവർധിച്ചതിനാലാണ് വാഹന ഇൻഷുറൻസ് മേഖലയിൽ ഇത് നടപ്പാക്കുന്നതെന്ന് ഭാരതി എഎക്സ്എ ജനറൽ എംഡിയും സിഇഒയുമായ സഞ്ജീവ് ശ്രീനവാസൻ പറഞ്ഞു. ഒന്നിൽകൂടുതൽ വാഹനമുള്ളവർക്കും വാഹനം അധികം ഉപയോഗിക്കാത്തവർക്കും പുതിയ പോളിസി ഗുണംചെയ്യും.

from money rss https://bit.ly/2Yki1Pw
via IFTTT

നാലാം ദിവസവും നേട്ടം: സെന്‍സെക്‌സ് 793 പോയന്റ് ഉയര്‍ന്നു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തിൽ. സെൻസെക്സ് 793 പോയന്റ് നേട്ടത്തിൽ 33504ലിലും നിഫ്റ്റി 225 പോയന്റ് ഉയർന്ന് 9778ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് ഓഹരി സൂചികകൾക്ക് തുണയായത്. റെംഡെസിവിറിന് കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന കണ്ടെത്തൽ വിപണിയിൽ ആത്മവിശ്വാസം പകർന്നു. ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, വേദാന്ത, എംആൻഡ്എം, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, ലോഹം, ടെക് തുടങ്ങിയ സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒന്നരശതമാനത്തിലേറെ ഉയർന്നു.

from money rss https://bit.ly/2VQEKkt
via IFTTT

കോവിഡിനു ശേഷമുള്ള സാധ്യതകളിൽ ഇന്ത്യക്ക്‌ കൂടുതൽ നേട്ടം

കൊച്ചി: കോവിഡാനന്തര കാലത്ത് ലോകത്തിന് മാറ്റങ്ങൾ സംഭവിക്കുമ്പോൾ ഇന്ത്യക്ക് കൂടുതൽ നേട്ടങ്ങൾ കൊയ്യാനാകുമെന്ന് ഇന്ത്യൻ നയതന്ത്രജ്ഞൻ ഡോ. ദീപക് വോറ. കേരള മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ലീഡർ ടോക്സ് വെബ് പരിപാടിയിൽ 'ചൈനീസ് വൈറസ് കൈകാര്യം ചെയ്ത് ഇന്ത്യ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയ്ക്ക് വലിയ ക്ഷീണം സംഭവിക്കുമെങ്കിലും സാവകാശത്തിൽ മേഖലയിലെ വളർച്ച വീണ്ടെടുക്കാനാകും. എന്നാൽ, ആഗോളവത്കരണം, അന്താരാഷ്ട്ര വ്യാപാരം, വിതരണ ശൃംഖലകൾ, മാംസ വ്യാപാരം, എണ്ണ-വാതക മേഖല, അന്ധവിശ്വാസം, ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്ര സഭ, പാശ്ചാത്യ മേൽക്കോയ്മ, ചൈന, പണം കൊടുത്തുള്ള വാങ്ങൽ- വിൽക്കലുകൾ, ബഹുരാഷ്ട്ര കുത്തകകൾ തുടങ്ങി പലതും തകരുകയോ തകർച്ചയെ നേരിടുകയോ ചെയ്യും. അതിനു പകരമായി പുതിയ മേഖലകൾക്കുള്ള സാധ്യതകളാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദന മേഖല, ദേശീയത, രോഗപ്രതിരോധ സംവിധാനം, സ്വാശ്രയത്വം, തോട്ടംമേഖല, പുനരുപയോഗ ഊർജം, ശാസ്ത്രം, മേഖലാതല ഗ്രൂപ്പുകൾ, പുതിയ ലോകക്രമം, ഇന്ത്യ, ഓൺലൈൻ ധനകാര്യ രംഗം, ഡിജിറ്റൽ കൈമാറ്റം, ചെറുകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങിയവയ്ക്കാണ് സാധ്യതകൾ വർധിക്കുന്നതെന്നും ദീപക് വോറ ചൂണ്ടിക്കാട്ടി. കേരള മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ജിബു പോൾ, സീനിയർ വൈസ് പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ, പ്രോഗ്രാം ചെയർ എസ്. രാജ്മോഹൻ നായർ, ജോയിന്റ് സെക്രട്ടറി ജോൺസൺ മാത്യു എന്നിവർ നേതൃത്വം നൽകി.

from money rss https://bit.ly/35iarGl
via IFTTT

മൊബൈൽ റീചാർജിലൂടെ അധിക വരുമാനത്തിന് അവസരം

കൊച്ചി: വോഡഫോൺ - ഐഡിയ റീചാർജിലൂടെ അധിക വരുമാനം നേടാൻ അവസരമൊരുക്കി പേടിഎം. മൊബൈൽ റീചാർജ് കടകൾ, പലചരക്ക് സ്റ്റോറുകൾ, പാൽ ബൂത്തുകൾ, ഫാർമസികൾ തുടങ്ങിയവയ്ക്കും വ്യക്തികൾക്കും അവരുടെ ഔട്ട്ലെറ്റുകളിൽ വോഡഫോൺ - ഐഡിയ പ്രീ പെയ്ഡ് മൊബൈൽ റീചാർജ് സൗകര്യമൊരുക്കി അധിക വരുമാനം നേടാനാണ് അവസരമൊരുക്കിയിരിക്കുന്നത്. 'റീചാർജ് സാത്തി' എന്ന പരിപാടിയിലൂടെയാണ് ഇത്. പേടിഎം ആപ്പ് ഡൗൺലോഡ് ചെയ്ത് വോഡഫോൺ - ഐഡിയ നമ്പറുകളുടെ റീചാർജ് ആരംഭിക്കാം. ആദ്യത്തെ അഞ്ച് റീചാർജ് കഴിയുമ്പോൾ ഉപഭോക്താവിന് 40 രൂപ കാഷ്ബാക്ക് ലഭിക്കുന്നു. തുടർന്ന് 100 രൂപയ്ക്കു മുകളിലുള്ള എല്ലാ റീചാർജിനും നാലു ശതമാനം കാഷ്ബാക്ക് ലഭിക്കും.

from money rss https://bit.ly/3cVGfU0
via IFTTT

യു.എസ്. കമ്പനികൾ ചൈന വിടുമ്പോൾ ഇന്ത്യ ബദൽ നിക്ഷേപ കേന്ദ്രമാകും

കൊച്ചി: ചൈനയിൽ ബിസിനസ് ചെയ്യുന്ന യു.എസ്. കമ്പനികൾക്ക് ബദൽ നിക്ഷേപ കേന്ദ്രമായി വളർന്നുവരാൻ ഇന്ത്യക്ക് അവസരം. അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ്-ഇന്ത്യ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യത്ത് പ്രവർത്തിക്കുന്ന വൻകിട യു.എസ്. കമ്പനികളുടെ പ്രതിനിധികളും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇത്തരമൊരു അഭിപ്രായം ഉയർന്നുവന്നത്. ചൈനയിൽനിന്ന് കൂടുമാറ്റത്തിന് ആഗ്രഹിക്കുന്ന യു.എസ്. കമ്പനികൾക്ക് ബിസിനസ് ചെയ്യുന്നതിനുള്ള മികച്ചയിടമായി ഇന്ത്യ മാറും. നിലവിൽ ചൈനയിൽ പ്രവർത്തിക്കുന്ന മിക്ക വ്യവസായങ്ങളുടെയും ഇഷ്ട കേന്ദ്രമായി വളരെ വേഗത്തിൽ വളരാൻ ഇന്ത്യക്ക് കഴിയുമെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാട്ടി. രാജ്യത്ത് ബിസിനസ് ആരംഭിക്കുന്നതിനായി അമേരിക്കൻ കമ്പനികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന് യു.എസ്. കമ്പനികളുടെ പ്രതിനിധികൾ നിർദേശിച്ചു. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്റെ സ്ട്രാറ്റജിയോട് ചേർന്നു നിൽക്കുന്ന നീക്കമാണിതെന്നും യോഗം വിലയിരുത്തി. ചൈനയ്ക്കു പുറത്തുപോകുന്ന കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്നതിന് സംസ്ഥാനതലത്തിൽ ആസൂത്രിതമായൊരു സ്ട്രാറ്റജി ഉണ്ടായിരിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. അതിനിടെ, ചൈന വിടുന്ന 100 യു.എസ്. കമ്പനികൾ ഉത്തർപ്രദേശിൽ നിക്ഷേപം നടത്തുന്നതിന് ഒരുങ്ങുന്നതായി യു.പി. ചെറുകിട വ്യവസായ മന്ത്രി സിദ്ധാർത്ഥ് നാഥ് സിങ് അറിയിച്ചു.

from money rss https://bit.ly/2zJ7TWe
via IFTTT

വിപണിയില്‍ ഉണര്‍വ്: സെന്‍സെക്‌സ് 605 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയിൽ തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ആഗോള വ്യാപകമായി ഓഹരി വിപണി തിരിച്ചുകയറുന്നതിന്റെ സൂചനകൾ പ്രകടമായതും അസംസ്കൃത എണ്ണവിലയിൽ വർധനവുണ്ടായതുമാണ് വിപണിയ്ക്ക് തുണയായത്. സെൻസെക്സ് 605.64 പോയന്റ് നേട്ടത്തിൽ 32,720.16ലും നിഫ്റ്റി 155.25 പോയന്റ് ഉയർന്ന് 9536.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1395 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 962 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ തുടങ്ങിയ സുചികകൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാ്പ സൂചികകളും നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്, എംആൻഡ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, എസ്ബിഐ, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഒഎൻജിസി, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. നെസ് ലെ, ഇൻഡസിന്റ് ബാങ്ക്, ടാറ്റാൻ കമ്പനി, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

from money rss https://bit.ly/35fJ2EX
via IFTTT

കോവിഡ് 19ന് ഫലപ്രദം: ഫാവിപിരാവിര്‍ നിര്‍മിക്കാന്‍ സ്‌ട്രൈഡ്‌സ് ഫാര്‍മയ്ക്ക് അനുമതി

ന്യൂഡൽഹി: കോവിഡ് ചികിത്സയിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയ ആന്റി വൈറൽ മരുന്നായ ഫാവിപിരാവിർ നിർമിക്കാൻ സ്ട്രൈഡ്സ് ഫാർമയ്ക്ക് അനുമതി. ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്നു നിർമാണ കമ്പനിയായ സ്ട്രൈഡ്സ് ഫാർമ നിർമിച്ചുവരുന്ന മരുന്ന് ജിസിസിയിലുൾപ്പെട്ട മൂന്ന് ഗൾഫ് രാജ്യങ്ങളിലേയ്ക്ക് കയറ്റുമതിചെയ്യുന്നുണ്ട്. എന്നാൽ ജിസിസിയിൽ ഉൾപ്പെട്ട ഏതൊക്കെ രാജ്യങ്ങളിലേയ്ക്കാണ് മരുന്ന്അയയ്ക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയില്ല. ഗൾഫ് രാജ്യങ്ങളിൽ കോവിഡ്-19ന്റെ ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിച്ചുവരുന്നുണ്ട്. മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതൽ പഠനം നടത്തുന്നതിനും രാജ്യത്ത് ഉപയോഗിക്കുന്നതിനും ഡ്രഗ് കൺട്രോളർ അനുമതി നൽകിയതായി സ്ട്രൈഡ്സ് ഫാർമ പറയുന്നു. ജപ്പാനിലെ ടയോമ കെമിക്കലാണ് ഫാവിപിരാവിർ ആദ്യമായി വികസിപ്പിച്ചത്. ജലദോഷപ്പനിക്കുവേണ്ടി ഉപയോഗിച്ചുവരുന്ന മരുന്ന് കഴിഞ്ഞവർഷം ജനറിക് വിഭാഗത്തിലേയ്ക്ക് മാറിയിരുന്നു. വാർത്ത പുറത്തുവന്നതിനെതുടർന്ന് സ്ട്രൈഡ്സ് ഫാർമ സയൻസിന്റെ ഓഹരി വില 15ശതമാനം കുതിച്ച് 432 രൂപയായി.

from money rss https://bit.ly/3f5QNCe
via IFTTT

മൂഡീസ് ഇന്ത്യയുടെ വളർച്ചാ അനുമാനം 0.2 ശതമാനമായി കുറച്ചു

കൊച്ചി: മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് നടപ്പു വർഷത്തെ ഇന്ത്യയുടെ വളർച്ച അനുമാനം 0.2 ശതമാനമായി കുറച്ചു. അതേസമയം, 2021-ൽ 6.2 ശതമാനം വളർച്ച നേടാൻ രാജ്യത്തിന് കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മാർച്ചിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യ ഈ വർഷം 2.5 ശതമാനം വളർച്ച നേടുമെന്നായിരുന്നു മൂഡീസിന്റെ നിഗമനം.

from money rss https://bit.ly/3f12cmG
via IFTTT

'വിമോചന സമരത്തിന്റെ നെറികേട് അഭിമാനമായി കൊണ്ടു നടക്കുന്നവര്‍ ഉത്തരവ് കത്തിക്കും കോടതിവിധിയില്‍ ആഹ്ലാദം കൊള്ളും, അത്ഭുതമില്ല'

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നവരോടുള്ള എതിര്‍പ്പ് വ്യക്തമാക്കി സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍. ഈ നാട്ടിലെ ഓരോത്തരും തങ്ങളുടെ സമ്പാദ്യത്തിലെ ഒരംശം സഹജീവികള്‍ക്കായി മാറ്റിവെയ്ക്കുന്ന ഈ സാഹചര്യത്തില്‍,ഏതുവിധവും കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനു തുരങ്കം വെയ്ക്കാന്‍ നോക്കുന്നത് നല്ല രാഷ്ട്രീയമല്ലമല്ലെന്നാണ് ഉണ്ണികൃഷ്ണന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിക്കുന്നത്. അങ്ങേയറ്റം സാമ്പത്തിക ഞെരുക്കമുണ്ടായപ്പോള്‍, ആറു ദിവസത്തെ ശമ്പളം കടം ചോദിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഇതിനെതിരേ കോടതിയില്‍ പോയവരെ ഉമ്മന്‍ ചാണ്ടിയെ പോലെയുള്ള നേതാക്കള്‍ പറഞ്ഞു പിന്തിരിപ്പിക്കുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, കോടതിവിധിയില്‍ അനല്‍പ്പമായ ആഹ്ലാദം പ്രകടിപ്പിക്കുകയാണവര്‍ ചെയ്തതെന്നും ഉണ്ണികൃഷ്ണന്‍ കുറ്റപ്പെടുത്തുന്നു. വിമോചന സമരത്തിന്റെ നെറികേട് അഭിമാനമായി സിരകളില്‍ കൊണ്ടു നടക്കുന്നവര്‍ ഉത്തരവ് കത്തിക്കുകയും കോടതിവിധിയില്‍ ആഹ്ലാദം കൊള്ളുകയും ചെയ്യുമെന്നും അതില്‍ അത്ഭുതമില്ലെന്നും പരിഹസിക്കുന്നുമുണ്ട് ബി. ഉണ്ണികൃഷ്ണന്‍. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

പ്രതിമാസം ആറു ദിവസത്തെ ശമ്പളം അഞ്ചു മാസത്തേക്ക് പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനു സ്റ്റേ. ഇതിനു മുമ്പ് ഈ ഉത്തരവ് ചില അദ്ധ്യാപകര്‍ കത്തിച്ചു. കോടതിയുടെ ഉത്തരവ് സര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. സര്‍ക്കാര്‍ ഉത്തരവിന്റെ നിയമപരമായ സാധുത മാത്രമാണ് കോടതി പരിശോധിച്ചത്. അതിന്റെ ധാര്‍മ്മികവും മനുഷ്യത്വപരവുമായ സൂചനകളിലേക്ക് കടക്കുന്നതില്‍ കോടതിക്ക് പരിമിതികളുണ്ടാവാം. സത്യത്തില്‍, അങ്ങേയറ്റം സാമ്പത്തിക ഞെരുക്കമുണ്ടായപ്പോള്‍, ആറു ദിവസത്തെ ശമ്പളം കടം ചോദിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ കോടതിയില്‍ പോയവരെ, ശ്രീ. ഉമ്മന്‍ ചാണ്ടിയെ പോലെയുള്ള നേതാക്കള്‍ പറഞ്ഞു പിന്തിരിപ്പിക്കുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, കോടതിവിധിയില്‍ അനല്‍പ്പമായ ആഹ്ലാദം പ്രകടിപ്പിക്കുകയാണവര്‍ ചെയ്തത്. ഈ നാട്ടിലെ ഓരോത്തരും തങ്ങളുടെ സമ്പാദ്യത്തിലെ ഒരംശം സഹജീവികള്‍ക്കായി മാറ്റിവെയ്ക്കുന്ന ഈ സാഹചര്യത്തില്‍,ഏതുവിധവും കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനു തുരങ്കം വെയ്ക്കാന്‍ നോക്കുന്നത് നല്ല രാഷ്ട്രീയമല്ല.

കാരൂരിന്റെ 'പൊതിച്ചോറി'ല്‍ ഒരദ്ധ്യാപകനുണ്ട്; വിദ്യാര്‍ത്ഥിയുടെ പൊതിച്ചോറു കട്ടു തിന്ന് വിശപ്പടക്കുന്ന ഒരദ്ധ്യാപകന്‍. അയാളില്‍ നിന്ന് , ഏറ്റവും മികച്ച ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്ന ഒരു വര്‍ഗ്ഗമായി അദ്ധ്യാപകര്‍ മാറിയ ചരിത്രം നന്ദിപൂര്‍വ്വം ഓര്‍ക്കേണ്ടത് മുണ്ടശ്ശേരി മാഷ് എന്ന വിദ്യാഭ്യാസ മന്ത്രിയേയും ഇ എം എസ് എന്ന മുഖ്യമന്ത്രിയേയുമാണ്. സ്വകാര്യ മാനേജ്‌മെന്റുകളുടെ ചൂഷണത്തില്‍ നിന്ന് അദ്ധ്യാപകരെ മോചിപ്പിച്ചത്, ആ ഭരണകര്‍ത്താക്കള്‍ ഒപ്പിട്ട വിപ്ലവകരമായ സര്‍ക്കാര്‍ ഉത്തരവുകളാണ്. അന്ന്, ആ സര്‍ക്കാര്‍ വിദ്യാഭ്യാസബില്ല് അവതരിപ്പിച്ചതിനെ തുടര്‍ന്നാണല്ലൊ വിമോചനസമരമുണ്ടായത്. ആ സമരത്തിന്റെ നെറികേട് അഭിമാനമായി സിരകളില്‍ കൊണ്ടു നടക്കുന്നവര്‍ , ഉത്തരവ് കത്തിക്കും. കോടതിവിധിയില്‍ ആഹ്ലാദം കൊള്ളും. അത്ഭുതമില്ല 



* This article was originally published here