121

Powered By Blogger

Wednesday 21 August 2019

സെന്‍സെക്‌സില്‍ 127 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 127 പോയന്റ് താഴ്ന്ന് 36933ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തിൽ 10873ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 407 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 916 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, വാഹനം, ഊർജം, ഇൻഫ്ര, ഐടി ഓഹരികളാണ് നഷ്ടത്തിൽ. ഫാർമ, എഫ്എംസിജി ഓഹരികൾ നേട്ടത്തിലുമാണ്. ബ്രിട്ടാനിയ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, യുപിഎൽ, ഗെയിൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യബുൾസ് ഹൗസിങ്, യെസ് ബാങ്ക്, വേദാന്ത, ഹിൻഡാൽകോ, ഒഎൻജിസി, സൺ ഫാർമ, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2MyNAzJ
via IFTTT

കമ്പനി തട്ടിപ്പുകൾ പുറത്തുകൊണ്ടുവരുന്നവർക്ക് സെബിയുടെ പാരിതോഷികം

കൊച്ചി:കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ഭരണ നിർവഹണത്തിലെ വീഴ്ചകളെക്കുറിച്ചും തട്ടിപ്പുകളെക്കുറിച്ചും വിവരം നൽകുന്നവർക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പാരിതോഷികം നൽകും. കമ്പനിയിലെ തട്ടിപ്പിനെ കുറിച്ച് വിവരം നൽകുന്നവർക്ക് തട്ടിപ്പ് തുകയുടെ 10 ശതമാനം പാരിതോഷികം ലഭിക്കുമെന്നാണ് സെബിയുടെ പ്രഖ്യാപനം. പരമാവധി ഒരു കോടി രൂപയാണ് പാരിതോഷികം ലഭിക്കുക. റേറ്റിങ് ഏജൻസികൾക്ക് കമ്പനികളുടെ വായ്പാ വിവരങ്ങളും തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളും നേടാനുള്ള അനുവാദം സെബി നൽകിയിട്ടുണ്ട്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്കുള്ള (എഫ്.പി.ഐ.) മാനദണ്ഡങ്ങളും സെബി ലളിതമാക്കി. കെ.വൈ.സി. നിബന്ധനകളിലും യോഗ്യതാ മാനദണ്ഡങ്ങളിലുമാണ് സെബി മാറ്റം വരുത്തിയിട്ടുള്ളത്. ആഭ്യന്തര വിപണികളിൽനിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കുന്ന സാഹചര്യത്തിലാണ് സെബിയുടെ ഈ നീക്കം. ജൂലായിലും ഓഗസ്റ്റിലുമായി 21,000 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ മൂലധന വിപണികളിൽനിന്നു പിൻവലിച്ചത്.

from money rss http://bit.ly/2Lemuev
via IFTTT

വില്പന കുറഞ്ഞു: പാര്‍ലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബിസ്ക്കറ്റ് വിപണനക്കമ്പനിയായ പാർലെ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. ബിസ്ക്കറ്റിന്റെ ജിഎസ്ടി 18 ശതമാനമാക്കിയപ്പോൾ വില്പന കാര്യമായി ഇടിഞ്ഞതിനെതുടർന്നാണിതെന്ന് കമ്പനി പറയുന്നു. നേരത്തെ 12 ശതമാനം നികുതിയാണ് പ്രീമിയം ബിസ്ക്കറ്റുകൾക്ക് ചുമത്തിയിരുന്നത്. സാധാരണ ബിസ്ക്കറ്റുകൾക്കാകട്ടെ അഞ്ചുശതമാനവും. ചരക്ക് സേവന നികുതി വന്നപ്പോഴിത് 18 ശതമാനമായി. ഇതേതുടർന്ന് വിലകൂടിയതാണ് വില്പനയെ ബാധിച്ചത്. ജിഎസ്ടി പ്രാബല്യത്തിലായപ്പോൾ ബിസ്ക്കറ്റുകൾക്ക് അഞ്ചുശതമാനംമാത്രമാണ് വിലവർധിപ്പിച്ചതെന്ന് പാർലെ പറയുന്നു. പാർലെ ജി, മാരി തുടങ്ങിയവയാണ് കമ്പനി പുറത്തിറക്കുന്ന പ്രധാന ബ്രാൻഡുകൾ. 10,000 കോടി രൂപയിലേറെ വിറ്റുവരവുളള കമ്പനിയുടെ പ്രധാന വിപണി ഗ്രാമീണ മേഖലയാണ്. ഒരു ലക്ഷത്തോളം ജീവനക്കാരാണ് പാർലെയ്ക്കുള്ളത്. സ്വന്തമായി 10 നിർമാണ പ്ലാന്റുകളുണ്ട്. മറ്റ് കമ്പനികളുടെ 125 ഓളം പ്ലാന്റുകളിലും പാർലെയ്ക്കുവേണ്ടി ബിസ്ക്കറ്റുകൾ നിർമിക്കുന്നുണ്ട്.

from money rss http://bit.ly/2NgE4RA
via IFTTT