121

Powered By Blogger

Monday 19 October 2020

ചൈനയിൽനിന്നുള്ള എല്ലാ നിക്ഷേപങ്ങൾക്കും അനുമതി നിർബന്ധമാക്കും

മുംബൈ: ചൈനയിൽനിന്ന് നേരിട്ടുള്ള എല്ലാ വിദേശ നിക്ഷേപങ്ങൾക്കും (എഫ്.ഡി.ഐ.) കേന്ദ്രസർക്കാർ അനുമതി നിർബന്ധമാക്കിയേക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കത്തിന്റെ പശ്ചാത്തലത്തിലാണിത്. ഇന്ത്യയിലെ നിക്ഷേപം വഴി അന്തിമ നേട്ടം ലഭിക്കുന്ന സ്ഥാപനമോ വ്യക്തിയോ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്നുള്ളതാണെങ്കിൽ പ്രത്യേകാനുമതി വേണമെന്ന നിർദേശമാണ് കൊണ്ടുവരുന്നത്. പേരെടുത്തു പറയുന്നില്ലെങ്കിലും ചൈനയിൽനിന്നുള്ള നിക്ഷേപങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പുതിയ നിർദേശം നടപ്പായാൽ ചൈനയിൽനിന്ന് നേരിട്ടോ മറ്റു രാജ്യങ്ങൾ വഴിയോ നിക്ഷേപം നടത്തണമെങ്കിൽ സർക്കാരിന്റെ അനുമതി വേണ്ടിവരും. നേരത്തേ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്ന് ഇന്ത്യൻ കമ്പനികളിലുള്ള നിക്ഷേപത്തിന് കമ്പനി നിയമപ്രകാരമുള്ള പത്തു ശതമാനം പരിധിയോ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള 25 ശതമാനം പരിധിയോ നിശ്ചയിച്ച് പ്രത്യേക അനുമതി വേണമെന്ന മാനദണ്ഡം നടപ്പാക്കാനാണ് കേന്ദ്രം ആലോചിച്ചിരുന്നത്. എന്നാൽ, പുതിയ നിർദേശത്തിൽ കുറഞ്ഞ പരിധിയൊന്നും പരാമർശിക്കുന്നില്ലെന്നാണ് വിവരം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ തയ്യാറാക്കി വരികയാണ്. ചൈനീസ് കമ്പനികളിൽനിന്നുള്ള നിക്ഷേപത്തെ വലിയതോതിൽ ആശ്രയിച്ചിട്ടുള്ള പേടിഎം, സൊമാറ്റോ, ബിഗ് ബാസ്കറ്റ് തുടങ്ങിയ സ്റ്റാർട്ടപ്പ് കമ്പനികൾ ഈ നീക്കം സശ്രദ്ധം വീക്ഷിക്കുന്നുണ്ട്.

from money rss https://bit.ly/37n4zPh
via IFTTT

സ്വര്‍ണവില പവന് 160 രൂപകുറഞ്ഞ് 37,360 രൂപയായി

മൂന്നുദിവസത്തെ വിലവർധനയ്ക്കുശേഷം സ്വർണവില പവന് 160 രൂപ കുറഞ്ഞ് 37,360 രൂപ നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. 4670 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,903.16 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നു. യുഎസ് ഡോളർ കരുത്താർജിച്ചതാണ് വിലയെ ബാധിച്ചത്. യുഎസിൽ വൈകാതെ ഉത്തേജന പാക്കേജ് വരുമെന്ന പ്രതീക്ഷിയും സ്വർണത്തിൽനിന്ന് നിക്ഷേപകരെ അകറ്റി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 50,584 രൂപ നിലവാരത്തിലാണ്.

from money rss https://bit.ly/3dF8RCR
via IFTTT

സെന്‍സെക്‌സില്‍ 144 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടം തുടരുന്നു. സെൻസെക്സ് 144 പോയന്റ് ഉയർന്ന് 40,575ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തിൽ 11,909ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 941 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 649 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിൽ കാര്യമായ നേട്ടമില്ലെങ്കിലും ആഭ്യന്തര സൂചികകളിൽ വാങ്ങൽ താൽപര്യം പ്രകടമാണ്. എൽആൻഡ്ടി, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, ഇൻഫോസിസ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഭാരതി എയർടെൽ, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, ഒഎൻജിസി, ഐഒസി, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഗെയിൽ, ഐസിഐസിഐ ബാങ്ക്, ഗ്രാസിം, ഐടിസി, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, എൽആൻഡ്ടി, ബോംബെ ഡയിങ് ഉൾപ്പടെ 26 കമ്പനികളാണ് ചൊവാഴ്ച സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2HfgHXY
via IFTTT

അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില കുതിക്കുന്നു

ആലപ്പുഴ: അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില കുതിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് നാട്ടിലും വിലയുയർന്നുതുടങ്ങി. ഏറെക്കാലത്തിനുശേഷം തിങ്കളാഴ്ച ആർ.എസ്.എസ്.-4 ന് വില കിലോയ്ക്ക് 140 രൂപയായി. കുറച്ചുകൂടി മുകളിലേക്കുപോകുമെന്നാണ് സൂചനകൾ. ബാങ്കോക്ക് വിപണിയിൽ ആർ.എസ്.എസ്.-3 (ഇന്ത്യയുടെ ആർ.എസ്.എസ്.-4 നു തുല്യം) ഇനത്തിന് തിങ്കളാഴ്ച 156.40 രൂപയായി. ഈ മാസം മാത്രം 14 രൂപയുടെ വർധന. അതേ തോതിലല്ലെങ്കിലും ഇതാണ് നാട്ടിലും പ്രതിഫലിച്ചത്. ഒക്ടോബർ തുടങ്ങുമ്പോൾ 133.50 രൂപയായിരുന്നു. തുടർച്ചയായി പെയ്യുന്ന മഴ കാരണം കൃത്യമായി ടാപ്പിങ് നടക്കുന്നില്ല. ഇത് വിപണിയിൽ റബ്ബർലഭ്യത കുറച്ചിട്ടുണ്ട്. ഇനിയും വിലകൂടുമെന്ന പ്രതീക്ഷയിൽ കർഷകർ വിൽക്കാത്തതും വിലകൂടാൻ കാരണമായി. 135 രൂപയ്ക്കു മുകളിലേക്കുപോയശേഷം വൻകിട കമ്പനികൾ വിപണിയിൽനിന്ന് കാര്യമായി വാങ്ങുന്നില്ല. മഴമാറി കൂടുതൽ റബ്ബർ വിപണിയിലെത്തുമ്പോൾ വിലകുറയുമെന്ന പ്രതീക്ഷയിൽ അവർ മാറിനിൽക്കുകയാണ്. വിലകൂടാൻ കാരണം ചൈന കോവിഡ് കാലത്തും ചൈനയുടെ വളർച്ചനിരക്ക് കൂടിയതാണ് വിപണിയിൽ പ്രതിഫലിച്ചത്. കഴിഞ്ഞ പാദത്തിൽ 3.2 ശതമാനമായിരുന്നത് ഈ പാദത്തിൽ 4.9 ശതമാനമായി. ടയറിനായി ചൈന കൂടുതൽ റബ്ബർ വാങ്ങുമെന്ന സൂചനകൾ വന്നതാണ് അന്താരാഷ്ട്രരംഗത്ത് ഡിമാൻഡ് കൂട്ടിയത്. ഇതിനൊപ്പം പ്രധാന ഉത്പാദകരാജ്യങ്ങളായ തായ്ലാൻഡിലും വിയറ്റ്നാമിലും കനത്തമഴ കാരണം റബ്ബർലഭ്യത കുറഞ്ഞതും വിലകൂടാൻ കാരണമായി. ചൈന പ്രധാനമായും വിയറ്റ്നാമിൽനിന്നാണ് വാങ്ങുന്നത്. റബ്ബർപ്പാൽ കയറ്റുമതിക്ക് ഇന്ത്യയിലേക്ക് ധാരാളം അന്വേഷണങ്ങൾ വന്നുതുടങ്ങിയിട്ടുമുണ്ട്. ഇറക്കുമതി കുറഞ്ഞു ഈ വർഷം സെപ്റ്റംബർവരെ 1.75 ടൺ റബ്ബറാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവർഷം ഇതേസമയത്ത് ഇത് 2.58 ടണ്ണായിരുന്നു. എന്നാൽ, മൂന്നുമാസത്തോളംനീണ്ട ലോക്ഡൗൺ കാലത്തുള്ള കുറവാണ് പ്രതിഫലിച്ചിരിക്കുന്നതെന്ന് റബ്ബർബോർഡ് കേന്ദ്രങ്ങൾ പറഞ്ഞു. അധികംവൈകാതെ നാട്ടിൽനിന്ന് വ്യവസായികൾ റബ്ബർ വാങ്ങിത്തുടങ്ങുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/2IMaD9Q
via IFTTT

Drishyam 2: Mohanlal Reveals The New Normal On Sets With A Location Picture

Drishyam 2: Mohanlal Reveals The New Normal On Sets With A Location Picture
Mohanlal, the complete actor of Malayalam cinema is currently shooting for Drishyam 2, the much-awaited sequel of the 2013-released blockbuster Drishyam. The shooting of the highly anticipated movie, which is directed by Jeethu Joseph, has been progressing in Kochi. Recently, the

* This article was originally published here

സെന്‍സെക്‌സ് 449 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 11,850ന് മുകളിലെത്തി

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ മികച്ച നേട്ടത്തിൽ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. ധനകാര്യം, ലോഹം, എഫ്എംസിജി ഓഹരികളുടെ ബലത്തിൽ നിഫ്റ്റി 11,850ന് മുകളിലെത്തി. 448.62 പോയന്റാണ് സെൻസെക്സിലെ നേട്ടം. 40,431.60ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 110.50 പോയന്റ് ഉയർന്ന് 11,873ലുമെത്തി. ആഗോള വിപണികളിലെ നേട്ടവും നിക്ഷേപകരിൽ വാങ്ങൽ താൽപര്യ പ്രകടമായതുമാണ് വിപണിയിൽ പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1470 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1150 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, നെസ് ലെ, എസ്ബിഐ, ഗെയിൽ തുടങ്ങിയ ഓഹരികൾ മികച്ചനേട്ടമുണ്ടാക്കി. ഡിവീസ് ലാബ്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, സിപ്ല, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, ഐടി, വാഹനം തുടങ്ങിയ സൂചികകൾ ഒഴികെയുള്ളവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനം ഉയർന്നു. Sensex surges 449 points on buying in financial, FMCG counters

from money rss https://bit.ly/35grokU
via IFTTT

എംസിഎക്‌സ് അടിസ്ഥാന ലോഹങ്ങളില്‍ ഫ്യൂച്വര്‍ ട്രേഡിംഗ് ആരംഭിച്ചു

കൊച്ചി : രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സ് അടിസ്ഥാന ലോഹങ്ങളിൽ ഫ്യൂച്വർ ട്രേഡിംഗ് ആരംഭിച്ചു. എംസിഎക്സ് ഐകോംഡെക്സ് ബേസ് മെറ്റൽ ഇൻഡെക്സ് (METLDEX) എന്ന പേരിലുള്ള കോൺട്രാക്റ്റിൽ 2020 നവംബർ, ഡിസംബർ 2021 ജനുവരി മാസങ്ങളിൽ അവസാനിക്കുന്ന ഫ്യൂച്വറുകളിൽ ഇപ്പോൾ ട്രേഡിംഗ് നടത്താനാകും. എംസിഎക്സ് ഐകോംഡെക്സ് ബേസ് മെറ്റൽ ഇൻഡെക്സിന്റെ 50 തവണയാണ് ലോട്ട് സൈസായി നിശ്ചയിച്ചിട്ടുള്ളത്. കോൺട്രാക്റ്റിന്റെ മിനിമം പ്രൈസ് മൂവ്മെന്റ് ഒരു രൂപയാണ്. എംസിഎക്സ് ബുള്ള്യൻ ഇൻഡെക്സ് ഫ്യൂച്വർ ട്രേഡിംഗ് ആരംഭിക്കുകയും അത് വിജയകരമായി മുന്നോട്ട് പോകുകയും ചെയ്യുന്ന അവസരത്തിൽ ഐകോംഡെക്സ് ബേസ് മെറ്റൽ ഇൻഡെക്സിൽ കൂടി ഫ്യൂച്വർ ട്രേഡിംഗ് ആരംഭിക്കാൻ കഴിഞ്ഞത് രാജ്യത്തെ കമ്മോഡിറ്റി ഇടപാടുകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എംസിഎക്സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ പി. എസ്.റെഡ്ഡി പറഞ്ഞു.

from money rss https://bit.ly/3lYoIPI
via IFTTT

തിരുത്തല്‍ അവസരമാക്കി നിക്ഷേപകര്‍: ഉയര്‍ന്ന പ്രതീക്ഷയോടെ ഓഹരി വിപണി

സെപ്റ്റംബറിൽ രാജ്യത്തെ ഓഹരി സൂചികകൾ 10ശതമാനത്തോളം തിരുത്തൽ നേരിട്ടു. അതിനുശേഷം നഷ്ടത്തിൽനിന്നുള്ള വീണ്ടെടുപ്പിന് ശക്തമായ ശ്രമവുമുണ്ടായി. രണ്ടാഴ്ചകൊണ്ടുതന്നെ അവസാന കുതിപ്പ് മറികടന്നു. ഉത്സവ സീസണു മുമ്പുതന്നെ ഉത്തേജക പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്നപ്രതീക്ഷയാണ് ഇതിനുകാരണം. വിപണിയിലെ ഓരോതിരുത്തലും ഓഹരികൾ വാങ്ങുന്നതിനുള്ള അവസരമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കയാണ് നിക്ഷേപകർ. രണ്ടാം പാദഫലങ്ങളും വായ്പാ മോറട്ടോറിയത്തിലെ ആശ്വാസവും ഈകുതിപ്പിനു സഹായകമായി. എന്നാൽ കോവിഡിനുമുമ്പത്തെ കാലത്തേക്ക് വിപണിയിൽ പെട്ടെന്നുണ്ടായ തിരിച്ചുവരവ് അസ്ഥിരതയുണ്ടാക്കി. ഇത് കുറച്ചുനാളത്തേക്കു തുടർന്നേക്കാം. നിഫ്റ്റി 50ൽ ഇടക്കാലത്തേക്ക് ശക്തമായ സപ്പോർട്ട് ലെവൽ 11,300 മുതൽ 11,000 വരെയാണ്. രണ്ടാം പാദ ഫലങ്ങളിൽ വലിയ പ്രതീക്ഷകളുമായി, മൊറട്ടോറിയം പ്രശ്നം അവസാനിക്കുമെന്ന കണക്കുകൂട്ടലോടെ പുതിയ ഉത്തേജക പദ്ധതികൾ വരുമെന്ന ഉറപ്പിൽ ഉയർന്ന പ്രതീക്ഷകളോടെയാണ് വിപണി മുന്നോട്ടു പോകുന്നത്. ഐടി, ടെലികോം, ഫാർമ, ബാങ്കിംഗ് മേഖലകളാണ് കൂടുതൽ പ്രതീക്ഷ നൽകുന്നത്. സാമ്പത്തികമായും മഹാമാരിയുമായി ബന്ധപ്പെട്ടും വികസനത്തിന്റെ കാര്യത്തിലും മാറ്റങ്ങളുണ്ടായില്ലെങ്കിൽ ഹ്രസ്വകാലത്തേക്ക് കുതിപ്പിനിടയിലും തിരുത്തൽ ഉണ്ടാകുമെന്ന് കരുതേണ്ടിയിരിക്കുന്നു. കുതിപ്പു നിലനിർത്തുന്നതിൽ പ്രധാനപങ്ക് ഇനിവരാനുള്ള ഉത്തേജക പദ്ധതികളുടെ വലിപ്പത്തെയും ഫലപ്രാപ്തിയെയും ആശ്രയിച്ചിരിക്കും. രാജ്യത്ത് ധനകമ്മി കാരണം പ്രാഥമികമായ മതിപ്പ് താഴ്ന്നനിലയിലായിരുന്നു. ജിഡിപിയുടെ 2 ശതമാനമായിരിക്കണം ഇതെന്ന സമവായമുണ്ടായി. സാമ്പത്തികസ്ഥിതി മുന്നോട്ടു കൊണ്ടുപോകാനുള്ള ശക്തമായ ഇഛ പ്രകടിപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ മതിപ്പുവർധിക്കാനും കാരണമായി. എന്നാൽ പ്രതീക്ഷിച്ചതുപോലുള്ള ധനപാക്കേജ് ഉണ്ടായിട്ടില്ല. സർക്കാർ ജീവനക്കാർക്ക് ക്യാഷ് വൗച്ചറും അഡ്വാൻസുംമറ്റും നൽകുകയും അടിസ്ഥാനസൗകര്യ വികസനത്തിന് പണം ചിലവഴിക്കുകയും ചെയ്തെങ്കിലും പ്രതീക്ഷിച്ച ഗുണമൊന്നും അതുകൊണ്ടുണ്ടായില്ല. എന്നാൽ ഭാവിയിൽ കൂടുതൽ കാര്യക്ഷമമായ പദ്ധതികൾ വരുമെന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ട്. മൊറട്ടോറിയം വിഷയത്തിൽ സുപ്രിം കോടതി വിധി നീണ്ടുപോയത് തിരിച്ചടിയായി. നവംബർ രണ്ടിന് വിധിയുണ്ടാകും. ചെറുകിട വായ്പക്കാരുടെ കൂട്ടുപലിശ ഭാരം ഏറ്റെടുത്ത് ബാങ്കുകളുടെ ധനസന്തുലനം നില നിർത്താനുള്ള സർക്കാർനീക്കം ഗുണകരമാണ്. കോടതിയുടെ അനുകൂലവിധി പ്രതീക്ഷിക്കുന്നതുകാരണം ബാങ്കുകളുടെ ഓഹരിയിൽ ഗുണപരമായ മാറ്റം ഉണ്ടായിട്ടുണ്ട്. എന്നാൽ സാമ്പത്തികമേഖല വിപണിയുടെ ഏറ്റവും വലിയ ഭാഗമായതിനാൽ വിധിയിലെ കാലതാമസം ഹ്രസ്വകാലത്തേക്കെങ്കിലും ബാങ്കുകളേയും വിപണിയെ മൊത്തത്തിലും ബാധിച്ചേക്കും. രണ്ടാം പാദഫലങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്ന ലാഭ വളർച്ചയാണ് വിപണിയിലെ തിരിച്ചുവരവിന്റെ മറ്റൊരു കാരണം. ഐടി ഓഹരികളുടെ ബൈബാക് പദ്ധതികൾ ഈപ്രവണതയ്ക്ക് ആക്കംകൂട്ടി. സാമ്പത്തിക മേഖലയുടെ നട്ടെല്ലായ വ്യവസായ, ലോഹ മേഖലകളിൽ വിപണിക്കു വലിയ പ്രതീക്ഷയില്ലെങ്കിലും ഐടി, ടെലികോം, ഫാർമ, കെമിക്കൽ, ബാങ്കിംഗ് മേഖലകളിൽ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണവും തിരഞ്ഞെടുപ്പിനു മുമ്പു തന്നെ വലിയൊരു ഉത്തേജകപദ്ധതി പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നതിനാൽ ആഗോള തലത്തിലും വിപണി ഗുണകരമായ വളർച്ച കാണിച്ചു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/37iAqAu
via IFTTT

ബിഗ് ബില്യണ്‍ ഡെയ്‌സ്: 70ലെറെ കച്ചവടക്കാര്‍ മൂന്നുദിവസംകൊണ്ട് കോടിപതികളായി

ഉത്സവസീസൺ വില്പനയ്ക്കിടയിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ വില്പനക്കാർ ആദ്യദിവസങ്ങളിൽതന്നെ കോടികൾ വരുമാനമുണ്ടാക്കി. ടയർ 2 നഗരങ്ങളിൽനിന്നും പട്ടണങ്ങളിൽനിന്നുമുൾപ്പടെ ലക്ഷക്കണക്കിന് വില്പനക്കാർക്ക് ഓർഡറുകൾ ലഭിച്ചതായി ഫ്ളിപ്കാർട്ടും ആമസോണും പറയുന്നു. ബിഗ് ബില്യൺ ഡെയ്സ് വില്പനയുടെ ആദ്യ മൂന്നുദിവസങ്ങൾക്കുള്ളിൽ 70ഓളം വില്പനക്കാർക്ക് ഒരുകോടി രൂപയിലധികം വരുമാനംലഭിച്ചതായി ഫ്ളിപ്കാർട്ട് അവകാശപ്പെട്ടു. 10,000ലേറെ കച്ചവടക്കാർക്ക് ലക്ഷങ്ങളും സമ്പാദിക്കാനായി. മൂന്നുലക്ഷത്തലേറെ വില്പനക്കാർക്കാണ് ആദ്യമൂന്നുദിവസങ്ങൾക്കുള്ളിൽ ഓർഡറകുൾ ലഭിച്ചത്. ഇതിൽ 60ശതമാനം വില്പനക്കാരും ചെറുനഗരങ്ങളിൽനിന്നുള്ളവരാണ്. കഴിഞ്ഞവർഷത്തെ വില്പനയിൽ ആറുദിവസംകൊണ്ടുണ്ടായ നേട്ടം ഇത്തവണ രണ്ടുദിവസംകൊണ്ട് നേടാനായതായാണ് കമ്പനി അവകാശപ്പെടുന്നത്. ഇത്തവണ വൻതോതിൽ ഡിമാൻഡ് കൂടിയതായി പറയുന്നു. അതേസമയം, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവെലിലൂടെ 48 മണിക്കൂറിനുള്ളിൽ 1.1 ലക്ഷം കച്ചവടക്കാർക്ക് ഓർഡറുകൾ ലഭിച്ചതായി ആമസോണും അവകാശപ്പെട്ടു. 5000ലധികം വില്പനക്കാർക്ക് ആദ്യ 48 മണിക്കൂറിനുള്ളിൽ 10 ലക്ഷത്തിലധികംരൂപയുടെ കച്ചവടം നടത്താനായെന്നാണ് കമ്പനി പറയുന്നത്. Over 70 sellers become crorepatis in first 3 days of sale

from money rss https://bit.ly/3lX2ygI
via IFTTT