121

Powered By Blogger

Wednesday 15 April 2020

വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കേണ്ട തിയതി വീണ്ടുംനീട്ടി

കോവിഡ് വ്യാപനംമൂലം അടച്ചിടൽ വീണ്ടും നീട്ടിയ സാഹചര്യത്തിൽ വാഹന, ആരോഗ്യ ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി. മാർച്ച് 25നും മെയ് മൂന്നിനുമിടയിൽ കാലാവധി തീരുന്ന പോളിസികൾ മെയ് 15നകം പുതുക്കിയാൽമതി. ധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയത്. ഈ കാലയളവിൽ പുതുക്കേണ്ട സമയം കഴിഞ്ഞാലും പോളിസി നിലനിൽക്കും. തേഡ് പാർട്ടി മോട്ടോർവാഹന ഇൻഷുറൻസിനും ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കുമാണ് ഇത് ബാധകം. ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്ക് സാധാരണയായിതന്നെ കാലാവധി കഴിഞ്ഞാലും പ്രീമിയം അടച്ച് പുതുക്കുന്നതിന് ഒരുമാസംവരെ അധിക സമയം ലഭിക്കാറുണ്ട്. എന്നാൽ ഈ സമയത്ത് ക്ലെയിം ആവശ്യമായിവന്നാൽ പരിഗണിക്കില്ലെന്നുമാത്രം. നിലവിലെ സാഹചര്യത്തിൽ മെയ് 15നകം പോളിസി പുതുക്കിയാൽ കാലാവധി തീർന്ന അന്നുമുതൽ അതിന് പ്രാബല്യമുണ്ടാകും.

from money rss https://bit.ly/3ceM3YC
via IFTTT

രൂപയുടെ മൂല്യം റെക്കോഡ് ഭേദിച്ച് താഴോട്ട്: ഡോളറിനെതിരെ 76.81 നിലവാരത്തിലെത്തി

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 76.81 നിലവാരത്തിലെത്തി. ആഗോള വ്യാപകമായി കറൻസികളും ഓഹരി സൂചികകളും നഷ്ടത്തിലായതാണ് രൂപയെ ബാധിച്ചത്. കോവിഡ് വ്യാപനംമൂലം രണ്ടാംഘട്ട അടച്ചിടൽ പ്രഖ്യാപിച്ചതിനെതുടർന്ന് വിവിധ ഏജൻസികൾ റേറ്റിങ് താഴ്ത്തിയതും രൂപയെ ബാധിച്ചു. 76.74 നിലവാരത്തിലായിരുന്നു തുടക്കമെങ്കിലും രാവിലെ 10.20ഓടെ 76.81 നിലവാരത്തിലേയ്ക്ക് മൂല്യം താഴുകയായിരുന്നു. 76.44 നിലവാരത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യം 76-74 നിലവാരത്തിൽ പിടിച്ചുനിർത്താൻ ആവശ്യത്തിന് വിദേശ കറൻസി ശേഖരം ആർബിഐയ്ക്കുണ്ടെന്നാണ് വിലയിരുത്തൽ. സമ്പദ്ഘടനയ്ക്ക് കരുത്തുപകരാൻ സർക്കാർ പ്രഖ്യാപിക്കാനിരിക്കുന്ന പാക്കേജിൽ ഉറ്റുനോക്കുകയാണ് വിപണി.

from money rss https://bit.ly/34EteLO
via IFTTT

ബി.എസ്.എന്‍.എല്‍: അടച്ചിടല്‍കാലത്ത്‌ കാലാവധി നീട്ടല്‍ ആനുകൂല്യം നല്‍കിയില്ല

കോഴിക്കോട്: ലോക്ഡൗൺ കാലയളവിൽ പ്രീപെയ്ഡ് വരിക്കാർക്ക് ബി.എസ്.എൻ.എൽ നൽകിയ ആനുകൂല്യം ഭൂരിഭാഗം പേർക്കും ലഭിച്ചില്ല. മാർച്ച് 22നുശേഷം തീരേണ്ടിയിരുന്ന പ്ലാനുകളുടെ കാലാവധി സൗജന്യമായി ഏപ്രിൽ 20വരെ നീട്ടിനൽകുകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഈ കാലയളവിൽ റീച്ചാർജ് ചെയ്യാതിരുന്ന പലരുടെയും ബാലൻസ് തുക ഉൾപ്പടെയുള്ളവ നഷ്ടമായി. കാലാവധി നീട്ടിലഭിച്ചതുമില്ല. കാലാവധി കഴിഞ്ഞെന്നപേരിൽ ആരുടെയും കണക്ഷൻ റദ്ദാക്കില്ലെന്നാണ് ബി.എസ്.എൻ.എൽ അറിയിച്ചിരുന്നത്. കൂട്ടത്തിൽ 10 രൂപയുടെ സംസാര സമയവും അനുവദിച്ചിരുന്നു. ഈകാലയളവിൽ സംസാരസമയം കഴിയുന്നവർക്കാണ് 10 രൂപയുടെ ടോക് ടൈംകൂടി സൗജന്യമായി അനുവദിച്ചത്. മിത്രം പ്ലാൻ ഉൾപ്പടെയുള്ളവയിൽ തുടരുന്ന ഉപഭോക്താക്കൾക്ക് ഇത് ബാധകമല്ലെന്നാണ് ബി.എസ്.എൻ.എൽ ഇപ്പോൾ നൽകുന്ന വിശദീകരണം. ഈ പ്ലാനിൽ നേരത്തെ റീച്ചർജ് ചെയ്തവരുടെ കാലാവധി ഏപ്രിൽ 10ന് അവസാനിച്ചാലും അവർക്ക് ഈആനുകൂല്യത്തിന് അർഹതയില്ലെന്നാണ് ബി.എസ്.എൻ.എൽ പറയുന്നത്. അതേസമയം, ലോക്ഡൗൺ നീട്ടിയതിനാൽ ടെലികോം കമ്പനികൾ മെയ് മൂന്നുവരെ എല്ലാ പ്ലാനുകൾക്കും വലിഡിറ്റി നീട്ടി നൽകണമന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

from money rss https://bit.ly/2yl3Rm0
via IFTTT

സൂചികകള്‍ താഴ്ന്നുതന്നെ: സെന്‍സെക്‌സില്‍ 225 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 225 പോയന്റ് നഷ്ടത്തിൽ 30,154ലിലും നിഫ്റ്റി 52 പോയന്റ് താഴ്ന്ന് 8872ലുമാണ് വ്യാപാരം നടക്കുന്നത്. വേദാന്ത, എൽആന്റ്ടി, ഹിൻഡാൽകോ, സീ എന്റർടെയൻമെന്റ്, ബിപിസിഎൽ, പവർഗ്രിഡ് കോർപ്, സൺ ഫാർമ, ഗെയിൽ, ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, എച്ച്സിഎൽ ടെക്, ടിസിഎസ്, ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. അതേസമയം, ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഒരുശതമാനത്തോളം നേട്ടത്തിലാണ്. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ നീട്ടിയതാണ് വിപണിയെ ബാധിച്ചത്. 1930നുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ലോകം നേരിടുന്നതെന്ന ഐഎംഎഫിന്റെ വിലയിരുത്തലും വിപണിയുടെ കരുത്ത് ചോർത്തി.

from money rss https://bit.ly/2VaVxyg
via IFTTT

റദ്ദാക്കിയ ടിക്കറ്റിന് പണം മടക്കി നൽകില്ലെന്ന് വിമാനക്കമ്പനികള്‍

മുംബൈ: ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഏപ്രിൽ 15 മുതൽ മേയ് മൂന്നുവരെയുള്ള ടിക്കറ്റുകളുടെ പണം മടക്കി നൽകില്ലെന്ന് വിമാനക്കമ്പനികൾ. പകരം ഒരു വർഷക്കാലയളവിൽ ഈ പണം ഉപയോഗിച്ച് ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യാമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ ടിക്കറ്റിന് റീഷെഡ്യൂൾ നിരക്ക് ഈടാക്കില്ലെന്ന് ഗോ എയറും വിസ്താരയും അറിയിച്ചു. അതേസമയം, ഇക്കാലയളവിൽ പുതിയ ടിക്കറ്റിന് അധികതുക വന്നാൽ അത് നൽകേണ്ടി വരും. നിലവിലെ ടിക്കറ്റിൻറെ പണം ക്രെഡിറ്റ് ആയി സൂക്ഷിക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചിട്ടുള്ളത്. വിസ്താര 2020 ഡിസംബർ 31 വരെയും ഗോ എയർ 2021 മേയ് മൂന്നു വരെയും ഇൻഡിഗോ 2021 ഫെബ്രുവരി 28 വരെയും ടിക്കറ്റിൻറെ കാലാവധി നീട്ടിയിട്ടുണ്ട്. മേയ് മൂന്നിനുശേഷം മാത്രമേ ഇനി ആഭ്യന്തര, അന്താരാഷ്ട്ര വിമാനസർവീസുകൾ ഉണ്ടാകൂ. ഏപ്രിൽ 14 -ന് ലോക്ഡൗൺ തീരുമെന്ന പ്രതീക്ഷയിൽ 15 മുതൽ വിമാനക്കന്പനികൾ ബുക്കിങ് സ്വീകരിച്ചിരുന്നു. പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യമാത്രമാണ് ഇതിൽനിന്നു വിട്ടുനിന്നത്. അതേസമയം, അന്താരാഷ്ട കമ്പനിയായ എമിറേറ്റ്സ് യാത്രക്കാർക്ക് മുഴുവൻ പണം തിരിച്ചുനൽകാൻ തയ്യാറായിട്ടുണ്ട്. ഇതിനുപുറമെ ടിക്കറ്റ് പി.എൻ.ആർ. 760 ദിവസം വരെ സൂക്ഷിക്കുമെന്നും രണ്ടുവർഷത്തെ കാലാവധിയുള്ള ട്രാവൽ വൗച്ചറാക്കി ഇതു മാറ്റാമെന്നും കന്പനി വ്യക്തമാക്കി. അതിനിടെ, അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്ത് ടിക്കറ്റ് ബുക്കിങ് നിർത്തിവെക്കാൻ വ്യോമയാന മന്ത്രാലയം ഇടപെടണമെന്ന് വ്യോമയാന കൺസൾട്ടൻസി സ്ഥാപനമായ കാപ ആവശ്യപ്പെട്ടു. അനിശ്ചിതത്വം നിലനിൽക്കെ മുൻകൂർ ബുക്കിങ് നടത്തുന്നത് ദുരിതകാലത്ത് ഉപഭോക്താക്കളോടു ചെയ്യുന്ന വഞ്ചനയാണെന്ന് കാപ അഭിപ്രായപ്പെട്ടിരുന്നു. തീവണ്ടിയാത്രയുടെ കാര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മുൻകൂർ ബുക്കിങ് ഒഴിവാക്കിയിട്ടുണ്ട്. ഈ രീതി വ്യോമയാന മേഖലയിലും നടപ്പാക്കണം. ഇന്ത്യയിൽ പ്രവർത്തനം നിർത്തിയ കിങ് ഫിഷറും ജെറ്റ് എയർവേയ്സും അവരുടെ അവസാന കാലത്ത് ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം ഇനിയും തിരിച്ചു നൽകിയിട്ടില്ല. കോവിഡ് തുടർന്നാൽ സർക്കാർ പിന്തുണയില്ലെങ്കിൽ ഇന്ത്യയിലെ ചില വിമാനക്കമ്പനികൾ പണമില്ലാതെ പ്രവർത്തനം നിർത്തേണ്ടി വന്നേക്കാമെന്നും കാപ മുന്നറിയിപ്പു നൽകുന്നു.

from money rss https://bit.ly/2K60XEs
via IFTTT

വരുമാനനഷ്ടം 24 ലക്ഷം കോടി: ആഗോള വിമാനക്കന്പനികളിൽപകുതിയും പ്രതിസന്ധിയിൽ

മുംബൈ: ആഗോള വിമാനക്കന്പനികളിൽ പകുതിയിലധികവും നിലനിൽപ്പിനായി കഷ്ടപ്പെടുകയാണെന്ന് ഇൻറർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട). കോവിഡ് 19 മഹാമാരിയെത്തുടർന്ന് സർവീസ് നിർത്തിവെച്ചതുവഴി 2020 സാന്പത്തികവർഷം ആഗോളതലത്തിൽ വ്യോമയാന കന്പനികളുടെ വരുമാനത്തിൽ 24 ലക്ഷം കോടിരൂപയുടെ കുറവുണ്ടായി. 2019 സാന്പത്തിക വർഷത്തെ അപേക്ഷിച്ച് 55 ശതമാനമാണ് വരുമാന നഷ്ടമെന്നും അയാട്ട പറയുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ സാന്പത്തികവർഷം യാത്രക്കാരുടെ എണ്ണത്തിൽ 48 ശതമാനം വരെ കുറവുണ്ടാകും. അപകടമില്ലെന്ന ആത്മവിശ്വാസം വീണ്ടെടുക്കാതെ ആളുകൾ യാത്രയ്ക്ക് തയ്യാറാകില്ല. കോവിഡ് മഹാമാരിയിൽ ആഗോള ജി.ഡി.പി. യിൽ ആറുശതമാനം വരെ കുറവുണ്ടായേക്കാം. രണ്ടാം പാദത്തിലായിരിക്കും സ്ഥിതി രൂക്ഷമാകുക. ഇക്കാലയളവിൽ വിമാനയാത്രക്കാരുടെ കാര്യത്തിലും ഇതു പ്രതിഫലിക്കും. എയർലൈൻ കന്പനിയിൽ ഒരു ജോലി കുറയുന്പോൾ ഇതുമായി ബന്ധപ്പെട്ട മേഖലയിലെല്ലാമായി 24 പേർക്ക് ജോലി നഷ്ടമാകുമെന്നും അയാട്ട വിലയിരുത്തുന്നു. നിലവിൽ ബെൽജിയവും സ്വീഡനും വിമാനക്കന്പനികൾക്കായി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ചില രാജ്യങ്ങളും ഇതിനുള്ള നടപടിയെടുക്കുന്നുവെന്ന് അയാട്ടയിലെ മുഖ്യ സാന്പത്തിക വിദഗ്ധനായ അലക്സാണ്ടർ ഡി ജൂനിയാക് പറഞ്ഞു.

from money rss https://bit.ly/3epIWPs
via IFTTT

പുതിയതോ പഴയതോ-ഏത് നികുതി സ്ലാബ് വേണമെന്ന് ജീവനക്കാര്‍ തൊഴിലുടമയെ അറിയിക്കണം

2020 ഫെബ്രവരി ബജറ്റിൽ പ്രഖ്യാപിച്ചതോ അല്ലെങ്കിൽ പഴയതോ-ഏത് നികുതി സ്ലാബാണ് നിങ്ങൾ സ്വീകരിക്കുന്നതെങ്കിൽ അക്കാര്യം തൊഴിലുടമയെ അറിയിക്കണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടു. ഇത് അടിസ്ഥാനമാക്കിയാകും 2020-21 സാമ്പത്തിക വർഷത്തെ ടിഡിഎസ് പിടിക്കുക. സാമ്പത്തിക വർഷത്തിൽ ഏത് സ്ലാബ് തിരഞ്ഞെടുക്കണമെന്ന് തീരുമാനിച്ചാൽ പിന്നീട് മാറ്റാൻ പറ്റില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് ഏത് സ്ലാബ് വേണംമെങ്കിലും സ്വീകരിക്കാനും കഴിയും. ശമ്പള വരുമാനക്കാരായ വ്യക്തികൾക്ക് ആവശ്യമെങ്കിൽ അടുത്ത സാമ്പത്തിക വർഷം ഇഷ്ടമുള്ള സ്ലാബ് സ്വീകരിക്കാം. ഒരു സാമ്പത്തിക വർഷത്തിൽ ഒറ്റത്തവണമാത്രമെ ഇക്കാര്യത്തിൽ തീരുമാനമറിയിക്കാനാകൂ. 1/2) CBDT issues Circular C1 of 2020 dated 13.04.2020 clarifying the process of exercising of option by a taxpayer with regard to deduction of tax at source if he/she opts for the concessional rates of tax as per section 115BAC of IT Act,1961#StaySafe#StayAtHome #WeCare pic.twitter.com/uFAQ7Figkp — Income Tax India (@IncomeTaxIndia) April 13, 2020 പ്രത്യക്ഷ നികുതി ബോർഡ് കഴിഞ്ഞദിവസം ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുള്ളത്.

from money rss https://bit.ly/2XCoNzv
via IFTTT

അടച്ചിടല്‍ നീട്ടിയത് വിപണിയെ ബാധിച്ചു: സെന്‍സെക്‌സ് 310 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടക്കത്തിലെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. നിഫ്റ്റി 8,950 നിലവാരത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 310.21 പോയന്റ് താഴ്ന്ന് 30379.81ലും നിഫ്റ്റി 68.55 പോയന്റ് നഷ്ടത്തിൽ 8925.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ചയിലെ ഉയർന്ന നിലവാരത്തിൽനിന്ന് സെൻസെക്സ് 1,189 പോയന്റാണ് താഴെപ്പോയത്. ബിഎസ്ഇയിലെ 1429 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 940 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികൾക്ക് മാറ്റമില്ല. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹീറോ മോട്ടോർകോർപ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. യുപിഎൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ബ്രിട്ടാനിയ, എച്ച്സിഎൽ ടെക്, ശ്രീ സിമന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, വാഹനം, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലായിരുന്നു. എഫ്എംസിജി, ഐടി, ലോഹം ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ നീട്ടിയതാണ് വിപണിയെ ബാധിച്ചത്. 1930നുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ലോകം നേരിടുന്നതെന്ന ഐഎംഎഫിന്റെ വിലയിരുത്തലും വിപണിയുടെ കരുത്ത് ചോർത്തി.

from money rss https://bit.ly/2yfajLp
via IFTTT

ഗോള്‍ഡ് ബോണ്ടില്‍ ഇപ്പോള്‍ നിക്ഷേപിക്കാം: 2.5ശതമാനം പലിശ അധികംനേടാം

2.5ശതമാനം വാർഷിക പലിശയും കാലാവധിയെത്തുമ്പോൾ അന്നത്തെ വിലയും വാഗ്ദാനം ചെയ്യുന്ന ഗോൾഡ് ബോണ്ടുമായി വീണ്ടും സർക്കാർ. കോവിഡ് വ്യാപനംമൂലം വിപണിയിൽ സ്വർണവില കുതുക്കുമ്പോഴാണ് ഏപ്രിൽ മുതൽ സെപ്റ്റംബർവരെയുള്ള ആറുമാസത്തെ ബോണ്ട് പുറത്തിറക്കുന്ന തിയതികൾകൂടി പ്രഖ്യാപിച്ചത്. സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഗോൾഡ് ബോണ്ടിൽ ഒരു ഗ്രാമിന് തുല്യമായ തുകയാണ് മിനിമം നിക്ഷേപിക്കാൻ കഴിയുക. വ്യക്തികൾക്ക് ഒരുസാമ്പത്തിക വർഷം പരമാവധി നിക്ഷേപിക്കാൻ കഴിയുക നാലു കിലോഗ്രാംവരെയാണ്. ട്രസ്റ്റുകൾക്കുള്ള നിക്ഷേപ പരിധി 20 കിലോഗ്രാംമാണ്. ബാങ്കുകളുടെ ശാഖകൾ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ എന്നിവവഴി ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാം. ഓൺലൈനിൽ വാങ്ങുമ്പോൾ നിശ്ചയിച്ച വിലയിൽനിന്ന് 50 രൂപ കിഴിവ് ലഭിക്കും. ഓഹരി വിപണിവഴിയും നിക്ഷേപിക്കാൻ അവസരമുണ്ട്. ഡീമാറ്റ് അക്കൗണ്ടുകൾവഴി എപ്പോൾവേണമെങ്കിലും വാങ്ങുകുയം വിൽക്കുകയുമാകാം. രണ്ടര ശതമാനം പലിശയ്ക്കുമാത്രമാണ് ആദായ നികുതി ബാധകം. കാലാവധിയെത്തുമ്പോൾ ബോണ്ട് പണമാക്കുമ്പോൾ ലഭിക്കുന്ന മൂലധനനേട്ടത്തിന് വ്യക്തികൾക്ക് നികുതി ബാധ്യതയില്ല. ഗോൾഡ് ബോണ്ടിന്റെ പലിശ ആറുമാസംകൂടുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ വരവുവെയ്ക്കുകയാണ് ചെയ്യുക.

from money rss https://bit.ly/2z32sRD
via IFTTT