121

Powered By Blogger

Saturday 11 April 2020

സെറ്റ് ടോപ് ബോക്‌സ് മാറ്റാതെ ഡിടിഎച്ച് കമ്പനി മാറാം

ന്യൂഡൽഹി: സെറ്റ് ടോപ്പ് ബോക്സുകൾ എല്ലാ കമ്പനികൾക്കും ഉപയോഗിക്കാൻ പറ്റുന്നതരത്തിൽ പരിഷ്കരിച്ചവയായിരിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിർദേശം. ഇതിനായി ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവിറക്കണമെന്നും ട്രായ് ആവശ്യപ്പെട്ടു. ഡിടിഎച്ച് ഓപ്പറേറ്റർമാരും കേബിൾ ടിവി കമ്പനികളും ഉപഭോക്താക്കൾക്ക് നൽകുന്ന സെറ്റ് ടോപ്പ് ബോക്സുകൾ കമ്പനിമാറിയാലും ഉപയോഗിക്കാൻ പറ്റുന്നതരത്തിലാക്കണമെന്നാണ് നിർദേശം. ഇതിനായി കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് നിയമത്തിൽ ഭേദഗതി കൊണ്ടുവരണം. നിലവിൽ ഡിടിഎച്ച് ഓപ്പറേറ്ററെ മാറ്റിയാൽ സെറ്റ് ടോപ്പ് ബോക്സും മാറ്റേണ്ട സാഹചര്യമാണുള്ളത്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ സെറ്റ് ടോപ്പ് ബോക്സ് മാറ്റാതെതന്നെ കമ്പനി മാറാൻ ഉപഭോക്താവിന് കഴിയും. കേബിൾ ടിവി നെറ്റ് വർക്കുകൾക്കും ഇത് ബാധകമാണ്. യുഎസ്ബി പോർട്ടുള്ള പൊതുവായി ഉപയോഗിക്കാവുന്ന സെറ്റ് ടോപ് ബോക്സുകളാണ് നൽകേണ്ടതെന്നും ട്രായ് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് വിപണിയിൽനിന്ന് സെറ്റ് ടോപ് ബോക്സ് വാങ്ങി ഉപയോഗിക്കാനും കഴിയണം. ഡിജിറ്റൽ ടെലിവിഷൻ സെറ്റുകളിൽ സാറ്റ്ലൈറ്റ്, കേബിൾ സംവിധാനങ്ങളിൽനിന്ന് സിഗ്നൽ ലഭിക്കുന്നതരത്തിലുള്ള സംവിധാനം കൊണ്ടുവരണമെന്നും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.

from money rss https://bit.ly/2XpVYWW
via IFTTT

ഫണ്ടിലേയ്ക്ക് നിക്ഷേപമായത്തെത്തിയത് ഒരുവര്‍ഷത്തിനിടയിലെ ഏറ്റവുംകൂടിയതുക: 11,485 കോടി

ഓഹരി അധിഷ്ഠിത ഫണ്ടിലേയ്ക്ക് മാർച്ച് മാസത്തിലെത്തിയത് ഒരുവർഷത്തിനിടയിലെ ഏറ്റവുംകൂടിയ തുക. അതേസമയം, വിപണിയുടെ ചാഞ്ചാട്ടത്തനിടയിൽ റെക്കോഡ് തുക പിൻവലിക്കുകയും ചെയ്തു. ഓഹരി അധിഷ്ഠിത ഫണ്ടുകളിലേയ്ക്ക് മാർച്ചിൽ എത്തിയത്11,485 കോടി രൂപയാണ്. വിവിധ കാറ്റഗറികളിലെ ഫണ്ടുകളിൽനിന്നായി 2.13 ലക്ഷം കോടി രൂപയാണ് നിക്ഷേപകർ പിൻവലിച്ചത്. ലിക്വിഡ്, മണിമാർക്കറ്റ് വിഭാഗങ്ങളിലെ ഫണ്ടുകളിൽനിന്നാണ് ഏറ്റവുംകൂടുതൽ പണം പുറത്തേയ്ക്കൊഴുകിയത്. ഫെബ്രുവരിയിൽ 1,985 കോടി രൂപയാണ് നിക്ഷേപകർ പിൻവലിച്ചത്. വൻതോതിൽ നിക്ഷേപം പിൻവലിച്ചതോടെ മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തംതുക 22.26 ലക്ഷം കോടിയായി കുറഞ്ഞു. ഫെബ്രുവരി അവസാനം ഇത് 27.23 ലക്ഷം കോടി രൂപയായിരുന്നു.

from money rss https://bit.ly/2RvfE8e
via IFTTT

കോവിഡ് ബാധിച്ചാല്‍ രണ്ടുലക്ഷം വരെ പരിരക്ഷ; തൊഴില്‍ നഷ്ടപ്പെട്ടാലും തുകലഭിക്കും

കോവിഡ് 19 ഇൻഷുറൻസ് പരിരക്ഷയുമായി റിലയൻസ് ജനറൽ ഇൻഷുറൻസ്. കോവിഡ് ബാധിച്ചാൽ രണ്ടുലക്ഷം രൂപവരെ കവറേജ് ലഭിക്കും. അതോടൊപ്പം തൊഴിൽ നഷ്ടമായാലും കവറേജ് ലഭ്യമാകും. കോവിഡ് പോസിറ്റീവ് ആയാൽ 100ശതമാനം പരിരക്ഷ ഉറപ്പുവരുത്തുന്നതാണ് പോളിസിയെന്ന് കമ്പനി അവകാശപ്പെടുന്നു. സമ്പർക്ക വിലക്കിൽ പോകേണ്ടിവന്നാൽ ഇൻഷുർ ചെയ്ത തുകയുടെ 50ശതമാനവും ലഭിക്കും. മൂന്നുമുതൽ 60വയസ്സുവരെയുള്ളവർക്ക് പദ്ധതിയിൽ ചോരം. 25,000 രൂപ മുതൽ രണ്ടുലക്ഷംരൂപവരെയാണ് പരിരക്ഷ ലഭിക്കുക. ഒരുവർഷത്തേയ്ക്കാണ് കവറേജ്. 15 ദിവസം കാത്തിരിപ്പ് കാലാവധിയുണ്ടാകും. അതായത് പോളിസിയെടുത്ത് 15 ദിവസം കഴിഞ്ഞ് കോവിഡ് ബാധിച്ചാൽമാത്രമെ കവറേജ് പരിധിയിൽ വരികയുള്ളൂ. ജോലി പോകുകയോ തൊഴിൽ നഷ്ടമുണ്ടാകുകയോ ചെയ്താലും അധിക ആനുകൂല്യം ലഭിക്കുകയും ചെയ്യും. ബജാജ് അലയൻസുമായി ചേർന്ന് ഫോൺപെയും കൊറോണ കെയർ-പ്ലാൻ അവതരിപ്പിച്ചിരുന്നു.156 രൂപ നൽകി പോളിസിയെടുത്താൽ 50,000 രൂപവരെ പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതി. 55 വയസ്സുവരെയുള്ളവർക്ക് പോളിസി എടുക്കാം. കോവിഡിന് ചികിത്സയുള്ള ഏത് ആശുപത്രിയിൽ ചികിത്സിച്ചാലും കവറേജ് ലഭിക്കും.

from money rss https://bit.ly/2RKaTrF
via IFTTT

ആശ്വാസ റാലി തുണച്ചു; നിക്ഷേപകന്റെ സമ്പത്തിലുണ്ടായ വര്‍ധന 12 ലക്ഷം കോടി

മൂന്നുദിവസം തുടർച്ചയായുണ്ടായ ആശ്വാസ റാലിയിൽ നിക്ഷേപകരുടെ സമ്പത്തിലുണ്ടായത് 12 ലക്ഷം കോടി രൂപയുടെ വർധന.വാഹനം, ഫാർമ, ധനകാര്യം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഏപ്രിൽ ഒമ്പതിന് അവസാനിച്ച ആഴ്ചയിൽ സെൻസെക്സും നിഫ്റ്റി50ഉം 13ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡക്യാപ് സൂചിക 11.3ശതമാനവും സ്മോൾ ക്യാപ് സൂചിക 9.4ശതമാനവും ഉയർന്നു. ബിഎസ്ഇ 500ലെ 186 ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. കെയർ റേറ്റിങ്, ബാലകൃഷ്ണ ഇൻഡസ്ട്രീസ്, ഷിപ്പിങ് കോർപ്, നാറ്റ്കോ ഫാർമ, ഡാബർ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, അപ്പോളോ ടയേഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഡിഷ് ടിവി, ടിസിഎസ്, ഇപ്ക ലാബ്, ടൈറ്റൻ കമ്പനി, ജെഎസ്പിഎൽ തുടങ്ങിയവ അവയിൽ ചിലതുമാത്രം. ബിഎസ്ഇ സ്മോൾക്യാപ് സൂചികയിലെ 300ഓളം ഓഹരികൾ 13ശതമാനത്തിലേറെയും ഉയർന്നു. സിന്റക്സ് ഇൻഡസ്ട്രീസ്, യുണിപ്ലൈ ഇൻഡസ്ട്രീസ്, ജ്യോതി ലാബ്, ജെ.കെ പേപ്പർ, മണാലി പെട്രോ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളിൽപ്പെടുന്നു. നേട്ടമുണ്ടാക്കിയ ഓഹരികൾ കമ്പനി നേട്ടം(ഏപ്രിൽ 3-9)% ജിൻഡാൽ സ്റ്റീൽ 44.94 ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് 37.83 എംആൻഡ്എം 35.71 അശോക ബിൽഡ്കോൺ 34.58 അവന്തി ഫീഡ്സ് 34.48 രാഷ്ട്രീയ കെമിക്കൽസ് 32.61 മാരുതി സുസുകി 32.50 ശ്രീരാം ട്രാൻസ്പോർട്ട് 29.79 ഗുജറാത്ത് മിനറൽ 29.76 റാലിസ് ഇന്ത്യ 29.24 സിപ്ല 29.04 ആക്സിസ് ബാങ്ക് 28.96 കാഡില ഹെൽത്ത്കെയർ 27.50 ജൂബിലന്റ് ഹെൽത്ത് സയൻസ് 27.03 ജെ.കെ പേപ്പർ 27.02 സൺ ടിവി 26.89 ഇൻഡസിന്റ് ബാങ്ക് 26.24 ഹീറോ മോട്ടോർകോർപ് 25.93 ഇമാമി 25.80 എച്ച്ഇജി 25.73 ഗുജറാത്ത് ആൽക്കലീസ് 25.59 *പട്ടിക പൂർണമല്ല. നേട്ടംകാണിക്കുന്നതിനുവേണ്ടിമാത്രമാണ് ഈ പട്ടിക തയ്യാറാക്കിയത്. ഇവ മികച്ച ഓഹരികളാകണമെന്നില്ല. അതുകൊണ്ടുതന്നെ നിക്ഷേപത്തിന് ശുപാർശ ചെയ്യുന്നില്ല. മാർച്ചിൽ ഓഹരികൾ വിറ്റൊഴിയാനായിരുന്നു വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് താൽപര്യം. എന്നാൽ ഏപ്രിലിൽ അവർ ചുവടുമാറ്റി. കഴിഞ്ഞ മൂന്ന് വ്യാപാര ദിനങ്ങളിലായി 4000 കോടി രൂപയാണ് അവർ രാജ്യത്തെ ഓഹരിയിൽ മുടക്കിയത്. ആഗോള വിപണികളിൽനിന്നുള്ള പ്രതീക്ഷകളും ദലാൾ സ്ട്രീറ്റിൽ പ്രതിഫലിച്ചു. ആഭ്യന്തര നിക്ഷേപകരും മടിച്ചുനിന്നില്ല. വീണ്ടുമൊരു സാമ്പത്തിക പാക്കേജുകൂടി പ്രഖ്യാപിക്കാൻ പോകുന്നുവെന്ന സൂചനയാണ് അവസാന ദിനത്തിൽ വിപണിക്ക് കരുത്തുപകർന്നത്. ഇടത്തരം വ്യവസായങ്ങൾക്കുൾപ്പടെയുള്ളതായിരിക്കും അതെന്ന സൂചനയും വിപണിക്ക് തുണയായി. വരും ആഴ്ചയിലും വിപണിയിലെ കുതിപ്പ് തുടരുമോ? അടച്ചിടൽ നീട്ടുന്നതുസംബന്ധിച്ച തീരുമാനവും സാമ്പത്തിക പാക്കേജുമായിരിക്കും വിപണിയുടെ ഗതിനിർണയിക്കുക. antony@mpp.co.in

from money rss https://bit.ly/2Xr69KZ
via IFTTT