121

Powered By Blogger

Friday 5 July 2019

ബജറ്റ്: മണിക്കൂറുകള്‍ക്കകം പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂട്ടി

ന്യൂഡൽഹി: ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾക്കകം പെട്രോളിനും ഡീസലിനും വിലകൂടി. പെട്രോളിനും ഡീസലിനും ഒരു രൂപവീതം എക്സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് വർധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂടിയത്. സംസ്ഥാന നികുതികൂടി ചേർന്നതോടെയാണ് രണ്ടുരൂപയിലധികം വില വർധിച്ചത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി.

from money rss http://bit.ly/2XWjko5
via IFTTT

കേന്ദ്ര ബജറ്റ്: വില പൊള്ളും

ന്യൂഡൽഹി : രാജ്യത്തെ ആദ്യ വനിതാധനമന്ത്രി അവതരിപ്പിച്ച ബജറ്റ് സമ്മിശ്രം. ഇന്ധനവില കൂട്ടിയതുൾപ്പെടെയുള്ള നിർദേശങ്ങൾ വിലക്കയറ്റത്തിനു വഴിവെക്കുമ്പോൾ, ദീർഘകാലവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളിലൂടെ സമ്പദ്വ്യവസ്ഥയുടെ ഉണർവും ബജറ്റ് ലക്ഷ്യമിടുന്നു. ആദായനികുതിയിളവടക്കം പ്രതീക്ഷിച്ച ആനുകൂല്യങ്ങളില്ലെന്നതു ശമ്പളക്കാരെയും ഇടത്തരം വരുമാനക്കാരെയും നിരാശരാക്കി. 2022-നുമുമ്പ് എല്ലാവർക്കും വീടും കുടിവെള്ളവുമുറപ്പാക്കുന്ന പദ്ധതികളും ബജറ്റു പ്രഖ്യാപിക്കുന്നുണ്ട്. 1.95 കോടി വീടുകൾ നിർമിക്കും. എല്ലാ ഗ്രാമീണവീടുകളിലും വൈദ്യുതിയും പാചകവാതക കണക്ഷനും എത്തിക്കും. അഞ്ചുവർഷംകൊണ്ട് അഞ്ചുലക്ഷംകോടി ഡോളർ മൂല്യമുള്ള സാമ്പത്തികശക്തിയായി ഇന്ത്യയെ വളർത്തുന്നതിനു ലക്ഷ്യമിട്ടുള്ളതാണു ബജറ്റ്. എന്നാൽ, പെട്രോളിനും ഡീസലിനും വിലകൂടാനിടയാക്കുന്ന നിർദേശങ്ങൾ കേരളത്തെപ്പോലുള്ള ഉപഭോക്തൃ സംസ്ഥാനത്തിനു തിരിച്ചടിയാകും. സംസ്ഥാനസർക്കാരിന്റെ പ്രളയസെസും കൂടിയാവുമ്പോൾ ജനങ്ങൾക്കുമേലുള്ള ഭാരം ഇരട്ടിക്കും. പെട്രോൾ, ഡീസൽ പെട്രോളിനും ഡീസലിനും ഒരുരൂപ വീതം എക്സൈസ് നികുതിയിനത്തിലും റോഡ്-അടിസ്ഥാനസൗകര്യ സെസ് ഇനത്തിലും വർധിപ്പിച്ചു. ഇതോടൊപ്പം വിൽപ്പന നികുതി (വാറ്റ്) കൂടിയാകുമ്പോൾ പെട്രോളിന് രണ്ടരരൂപയും ഡീസലിന് രണ്ടുരൂപ 30 പൈസയും വർധിക്കും. വർധന ശനിയാഴ്ചതന്നെ പ്രാബല്യത്തിലാവും. സ്വർണം സ്വർണത്തിനും മറ്റു വിലകൂടിയ ലോഹങ്ങൾക്കും രത്നാഭരണങ്ങൾക്കും ഇറക്കുമതിത്തീരുവ 10 ശതമാനത്തിൽനിന്ന് 12 ശതമാനമാക്കി. നികുതി ധനികരുടെ നികുതി വിധേയ വരുമാനത്തിനുമേൽ സർച്ചാർജ്. രണ്ടുകോടി മുതൽ അഞ്ചുകോടിവരെ രൂപ നികുതിവിധേയ വരുമാനത്തിനുമേൽ മൂന്നുശതമാനവും അഞ്ചുകോടിക്കു മുകളിലുള്ള വരുമാനത്തിന് ഏഴു ശതമാനവുമായിരിക്കും സർച്ചാർജ്. 400 കോടിരൂപവരെ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്ക് കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി. നിലവിൽ 250 കോടിരൂപവരെ വിറ്റുവരവുള്ള കമ്പനികൾക്കായിരുന്നു ഈ ആനുകൂല്യം. വൈദ്യുതവാഹനങ്ങളുടെ വ്യാപനത്തിനു വിപുലമായ പദ്ധതികൾ. ഇത്തരം വാഹനങ്ങളുടെ വായ്പകളിൽ ഒന്നരലക്ഷംരൂപ കൂടി അധിക ആദായ നികുതിയിളവു നൽകും. സ്ത്രീശക്തി വനിതകൾക്കുള്ള സ്വാശ്രയസംഘം പലിശയിളവു പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ജൻധൻ അക്കൗണ്ടുള്ള സ്വാശ്രയസംഘം അംഗങ്ങളായ എല്ലാ വനിതകൾക്കും 5000 രൂപ ഓവർഡ്രാഫ്റ്റ്. മുദ്ര പദ്ധതിയനുസരിച്ച് സ്വാശ്രയസംഘത്തിലെ ഒരു വനിതാ അംഗത്തിന് ഒരുലക്ഷം രൂപ വായ്പ. ക്ഷേമം-വികസനം 45 ലക്ഷംരൂപവരെ വിലയുള്ള വീടുകൾ ചെലവു കുറഞ്ഞ പാർപ്പിടപദ്ധതി പ്രകാരം വാങ്ങുന്നവർക്കുള്ള വായ്പയിൽ ഒന്നരലക്ഷംരൂപകൂടി പലിശയിളവ് ലഭിക്കും. നിലവിൽ ലഭിക്കുന്ന രണ്ടുലക്ഷം രൂപയുടെ ഇളവിനു പുറമേയാണിത്. ഇതോടെ ആകെയിളവ് മൂന്നരലക്ഷമാകും. 2020 മാർച്ച് 31 വരെയുള്ള ഭവനവായ്പകൾക്കാണ് ഇളവ്. ചെറുകിട-ഇടത്തരം മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ. വർഷം ഒന്നരക്കോടി രൂപയിൽക്കുറവു വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾ, ചെറു കടയുടമകൾ എന്നിവർക്കുകൂടി നിലവിലുള്ള പെൻഷൻ വ്യാപിപ്പിക്കും. ആധാർകാർഡും ബാങ്ക് അക്കൗണ്ടും മാത്രം മതി ഈ പദ്ധതിയിൽ അംഗമാകാൻ. അഞ്ചുവർഷത്തിനകം അടിസ്ഥാന സൗകര്യവികസനമേഖലയിൽ 100 ലക്ഷം കോടി നിക്ഷേപിക്കും. വൈദ്യുതിലഭ്യത ഉറപ്പുവരുത്താൻ ഒരു രാജ്യം, ഒരു ഗ്രിഡ് പദ്ധതി. എൺപതിനായിരം കോടി ചെലവിൽ 1,25,000 കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമിക്കും. ഗ്രാമീണ ഡിജിറ്റൽ സാക്ഷരതാ മിഷൻ വിപുലീകരിക്കും. തദ്ദേശസ്ഥാപനങ്ങൾക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകാൻ ഭാരത് നെറ്റ് വിപുലീകരിക്കും. ബഹിരാകാശനേട്ടങ്ങൾ വാണിജ്യപരമായി ഉപയോഗിക്കുക ലക്ഷ്യമിട്ട് ഐ.എസ്.ആർ.ഒ.യുമായി ചേർന്ന് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിക്കും. വരുമാനം എയർഇന്ത്യയുടേതടക്കം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കും. 2019-'20-ൽ ഓഹരി വിൽപ്പനയിലൂടെ 1,05,000 കോടിരൂപ സമാഹരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിൽ സർക്കാരിന്റെ പങ്കാളിത്തം 51 ശതമാനമായി നിലനിർത്തണമെന്ന വ്യവസ്ഥ പുനഃപരിശോധിക്കും. വൻതോതിൽ പണം നോട്ടുകളായി പിൻവലിക്കുന്ന പ്രവണത തടയുന്നതിനും ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപടികൾ. ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരു സാമ്പത്തികവർഷം ഒരു കോടിയിലധികം പണമായി പിൻവലിച്ചാൽ രണ്ടു ശതമാനം നികുതി ഈടാക്കും. വ്യോമയാനം, മാധ്യമരംഗം, ഇൻഷുറൻസ് എന്നിവയിൽ വിദേശനിക്ഷേപത്തോത് കൂട്ടുന്നതു പരിഗണനയിൽ. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം ഏർപ്പെടുത്താൻ നിർദേശമുണ്ട്. സിംഗിൾ ബ്രാൻഡ് ചില്ലറ കച്ചവട മേഖലകളിൽ വിദേശനിക്ഷേപത്തിനുള്ള പ്രാദേശിക മാനദണ്ഡങ്ങൾ ലഘൂകരിക്കും. ആധാർ ആദായനികുതി റിട്ടേൺ ഫയൽചെയ്യാൻ പാൻകാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് ഉപയോഗിക്കാം. ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യയിൽ എത്തിയാൽ ഉടൻ ആധാർ കാർഡ്. കൃഷി-ചെറുകിട വ്യവസായം മുള, തേൻ, ഖാദി തുടങ്ങിയ ചെറുകിട-പരമ്പരാഗത മേഖലയ്ക്കു സഹായം. 80 ലൈവ്ലിഹുഡ് ബിസിനസ് ഇൻകുബേറ്ററുകളും 20 ടെക്നോളജി ബിസിനസ് ഇൻകുബേറ്ററുകളും സ്ഥാപിക്കും. അമ്പതിനായിരം കൈത്തൊഴിലുകാരെ ഈ മേഖലയുമായി ബന്ധിപ്പിക്കും. കർഷകരെ സഹായിക്കാനായി പതിനായിരം പുതിയ കർഷക-ഉത്പാദക സംഘടനകൾ. കാർഷിക-ഗ്രാമീണ വ്യവസായങ്ങളിൽ എഴുപത്തി അയ്യായിരം വിദഗ്ധ സംരംഭകരെ വികസിപ്പിച്ചെടുക്കും. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കായി പുതിയ ടെലിവിഷൻ പ്രോഗ്രാം. പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതി പ്രകാരം ഒരു കോടി യുവാക്കൾക്കു പരിശീലനം. നിർമിതബുദ്ധി, ത്രി ഡി പ്രിന്റിങ്, റോബോട്ടിക്സ് തുടങ്ങിയ നവീനമേഖലകളിൽ യുവാക്കൾക്കു പരിശീലനം. തൊഴിൽനിയമങ്ങൾ പൊളിച്ചെഴുതും. തൊഴിൽനിയമങ്ങൾ ഏകോപിപ്പിച്ച് നാലു കോഡുകളാക്കും. മൂലധനം വർധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും പൊതുമേഖലാ ബാങ്കുകൾക്ക് 70,000 കോടി രൂപ അനുവദിക്കും. റെയിൽവേ റെയിൽവേ വികസനത്തിനായി 2030 വരെ 50 ലക്ഷം കോടി ചെലവിടും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക നടപ്പാക്കും. സബർബൻ റെയിൽവേയിൽ കൂടുതൽ നിക്ഷേപം.

from money rss http://bit.ly/2Jh1GmL
via IFTTT

കേന്ദ്ര ബജറ്റ് 2019: വില കൂടുന്നവ, കുറയുന്നവ

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യബജറ്റ് നിർമല സീതാരാമൻ അവതരിപ്പിച്ചു. ബജറ്റ് പ്രകാരംവില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവയാണ്. വില കൂടുന്നവ പെട്രോളും ഡീസലും സിഗരറ്റ്, ഹുക്ക,പുകയില സ്വർണം, വെള്ളി ഇറക്കുമതി ചെയ്ത കാറുകൾ സ്പ്ലിറ്റ് എസി ഡിജിറ്റൽ വീഡിയോ റെക്കോർഡർ ഇറക്കുമതി ചെയ്ത പുസ്തകങ്ങൾ സിസിടിവി ക്യാമറ കശുവണ്ടി ഇറക്കുമതി ചെയ്ത പ്ലാസ്റ്റിക് വിനൈൽ ഫളോറിങ്, സെറാമിക് ടൈൽസ് ഇറക്കുമതി ചെയ്ത ഓട്ടോ പാർട്സ് ന്യൂസ് പ്രിന്റ് മെറ്റൽ ഫിറ്റിംഗ്സ് സിന്തറ്റിക് റബ്ബർ ഒപ്റ്റികൽ ഫൈബർ കേബിൾ ഐപി ക്യാമറ പിവിസി മാർബിൾ സ്ലാബ്സ് ഫർണിച്ചർ മൗണ്ടിംഗ് വില കുറയുന്നവ വൈദ്യുതവാഹനങ്ങൾ വൈദ്യുതി ഉപകരണങ്ങൾ ,സെറ്റ് ടോപ് ബോക്സ്, മൊബൈൽ ചാർജജറുകൾ content highlights:Budget 2019: costlier and cheaper items

from money rss http://bit.ly/2FOF2Qv
via IFTTT

ബജറ്റ് 2019: വ്യോമയാനം, മാധ്യമം, ഇന്‍ഷുറന്‍സ് മേഖലകളിലെ വിദേശ നിക്ഷേപ പരിധി കൂട്ടും

ന്യൂഡൽഹി: മാധ്യമം, വ്യോമയാനം, ഇൻഷുറൻസ്,മേഖലകളിൽ വിദേശ നിക്ഷേപപരിധിവർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഈ മേഖലകളിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനുവേണ്ടിയാണ് പരിധി കൂട്ടുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ വിദേശ നിക്ഷേപമായി എത്തിയത് 64.37 ബില്യൺ ഡോളറാണ്. തലേവർഷത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ വർധനവാണുണ്ടായത്. നിലവിലെ സ്ഥിതിയനുസരിച്ച് നിലവിൽ ഇൻഷുറൻസ് മേഖലയിൽ 49 ശതമാനമെന്ന പരിധി 100 ശതമാനമാക്കി മാറ്റുമെന്നാണ് ബജറ്റ് പറയുന്നത്. Content Highlights:union budget 2019, fdi hike in media, insurance, aviation sector

from money rss http://bit.ly/2Jl2tSo
via IFTTT

1, 2, 5, 10 , 20 രൂപ നാണയങ്ങള്‍ ഉടൻ പുറത്തിറങ്ങും- നിർമ്മല സീതാരാമൻ

ന്യൂഡൽഹി: പുതിയ നാണയങ്ങൾ ഉടനെ ജനങ്ങൾക്ക് ലഭ്യമാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. തന്റെ ആദ്യത്തെ ബജറ്റ് അവതരണത്തിനിടെയായിരുന്നു പ്രഖ്യാപനം. അന്ധരായവർക്ക് എളുപ്പം തിരിച്ചറിയുന്ന രീതിയിലാണ് നാണയങ്ങൾ രൂപകൽപന ചെയ്തത്. കഴിഞ്ഞ മാർച്ച് ഏഴിന് പുതിയ 1, 2, 5, 10 , 20 രൂപ നാണയങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തു വിട്ടിരുന്നു. എന്നാൽ ഇതുവരെയും ഇവവിനിമയത്തിന്എത്തിയിരുന്നില്ല. എന്നാൽ നാണയങ്ങൾ ഉടൻ തന്നെ ജനങ്ങൾക്ക് ലഭ്യമാക്കും എന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ അറിയിച്ചത്. ആദ്യമായാണ് ഇരുപത് രൂപയുടെ നാണയം പുറത്തിറക്കുന്നത്. 12 വശങ്ങളോടെയാണ് ഇരുപത് രൂപ നാണയത്തിന്റെ രൂപം. മറ്റു നാണയങ്ങളെല്ലാം വൃത്താകൃതിയിലാണ്. 27 മില്ലിമീറ്റർ വ്യാസത്തിലുള്ള 20 രൂപ നാണയത്തിന് 8.54 ഗ്രാമാണ് ഭാരം. ദേശീയ ഡിസൈൻ കേന്ദ്രം (എൻ.ഐ.ഡി.), സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കേന്ദ്ര ധനകാര്യമന്ത്രാലയം എന്നിവയാണ് നാണയങ്ങൾ രൂപകൽപ്പന ചെയ്തത്. ചെറിയ തുകയിൽനിന്ന് വലുതിലേക്ക് പോകുമ്പോൾ വലിപ്പവും ഭാരവും കൂടുതലാണ്പുതിയ നാണയങ്ങൾക്ക്.അന്ധർക്ക് എളപ്പം മനസ്സിലാക്കാനാണ് മൂല്യം കൂടുന്തോറും ഭാരവും വലിപ്പവും കൂട്ടുന്ന പുതിയ രീതി അവലംബിച്ചത്. content highlights:New coins in denominations of Rs 1, 5, 10 and 20 to be available soon, says Nirmala Sitaraman

from money rss http://bit.ly/2xwGvXe
via IFTTT

ആദായ നികുതി സ്ലാബില്‍ മാറ്റമില്ല; സ്വര്‍ണത്തിനും പെട്രോളിനും വിലകൂടും

ന്യൂഡൽഹി: ആദായ നികുതി സ്ലാബിൽ മാറ്റംവരുത്താതെ ധനമന്ത്രി നിർമല സീതാരാമൻ മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിച്ചു. ഭവനവായ്പയുടെ പലിശയിന്മേൽ നിലവിലുള്ള രണ്ടു ലക്ഷം രൂപയുടെ ആദായ നികുതിയിളവിൽ 1.5 ലക്ഷം രൂപ വർധിപ്പിച്ചു. അതായത് നിലവിൽ ഭവനവായ്പ പലിശയിന്മേൽ 3.5 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും. 45 ലക്ഷം വരെ മൂല്യമുള്ള വീടുകൾക്കാണ് ഇത് ബാധകം. 2020 മാർച്ച് 31വരെമാത്രമാണ് ഇതിന്റെ കാലാവധി. ഈയൊരു ഇളവ് മാറ്റിനിർത്തിയാൽ സാധാരണക്കാരന് എടുത്തുപറയത്തക്ക നേട്ടമൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. അതുമാത്രമല്ല, പെട്രോളിനും ഡീസലിനും ലിറ്ററിന് ബജറ്റിൽ ഒരു രൂപ സെസും ഒരു രൂപ തീരുവയും ഏർപ്പെടുത്തി. ഇതോടെ പെട്രോൾ, ഡീസൽ വിലയിൽ രണ്ടുരൂപ കൂടും. സ്വർണത്തിനും രത്നത്തിനും കസ്റ്റംസ് തീരുവ നിലവിലുള്ള 10 ശതമാനത്തിൽനിന്ന് 12.5 ശതമാനമാക്കി വർധിപ്പിച്ചു. ഇതോടെ സ്വർണത്തിന് പവന് 650 രൂപയോളം വർധിക്കും. കോർപ്പറേറ്റ് ലോകത്തിന് ആശ്വസിക്കാനും വകയുണ്ട്. കോർപ്പറേറ്റ് നികുതിയുടെ പരിധി 250 കോടിയിൽനിന്ന് 400 കോടിയായി വർധിപ്പിച്ചു. 25 ശതമാനമാണ് കോർപ്പറേറ്റ് നികുതി. അടിസ്ഥാന സൗകര്യമേഖലയിൽ അഞ്ച് വർഷത്തിനുള്ളിൽ 100 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സാങ്കേതിക മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനാണ് രാജ്യം തയ്യാറെടുക്കുന്നത്. നിർമാണ മേഖലയിൽ ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇലക്ട്രിക് വാഹനങ്ങൾക്ക് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് വായ്പയെടുത്തവർക്ക് 1.5 ലക്ഷം രൂപ ആദായ നികുതിയിൽ ഇളവ് ലഭിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തിൽനിന്ന് 5 ശതമാനമാക്കി കുറയ്ക്കാൻ ജിഎസ്ടി കൗൺസിലിന് നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളിലേയ്ക്കുള്ള രാജ്യത്തിന്റെ പരിണാമം വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്ന് അവർ വ്യക്തമാക്കി. 2030ഓടെ രാജ്യത്തെ ആകെ വാഹനങ്ങളിൽ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

from money rss http://bit.ly/2LFYhiP
via IFTTT

ഇന്ത്യയിലെ മധ്യവര്‍ഗ്ഗ ജീവിതം പുതിയ ബജറ്റോടെ മെച്ചപ്പെടുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി:ഇന്ത്യയിലെ മധ്യവർഗ്ഗ ജീവിതം ഈ ബജറ്റോടെ പുരോഗതിയിലേക്ക് നയിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ മധ്യവർഗ്ഗം ഈ ബജറ്റോടെ പുരോഗതിയിലേക്ക് പോകും. വികസന പദ്ധതികളും ത്വരിതഗതിയിലാകും. നികുതി ഘടന ലഘൂകരിക്കപ്പെടുകയും അടിസ്ഥാനസൗകര്യം ആധുനികവത്കരിക്കപ്പെടുകയും ചെയ്യും. പുതിയ സംരംഭങ്ങളെയും സംരംഭകരെയും ബജറ്റ് ശക്തിപ്പെടുത്തും. മത്രമല്ല രാജ്യത്തെ സ്ത്രീകളുടെ പ്രാതിനിധ്യവും കൂട്ടും",പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബജറ്റ് പാവപ്പെട്ടവരെ ശാക്തീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണ് ബജറ്റെന്നാണ് കോൺഗ്രസ്സിന്റെ ആരോപണം "അവർ പുതിയ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആണെന്ന മാത്രം. ഒന്നും പുതുതായില്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ഒരു പുതിയ പദ്ധതി പോലുമില്ല",കോൺഗ്രസ്സ് നേതാവ് അധീർ രഞ്ജൻ ചൗധരി പ്രതികരിച്ചു. content highlights:Middle class will progress with this budget says Prime minister

from money rss http://bit.ly/2XpS41u
via IFTTT

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വായ്പയെടുത്തവര്‍ക്ക് 1.5 ലക്ഷം രൂപ ആദായ നികുതി ഇളവ്

ന്യൂഡൽഹി: ഇലക്ട്രിക്ക് വാഹനങ്ങൾക്ക് വൻ നികുതി ഇളവ് പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനായി വായ്പ എടുത്തവർക്ക് 1.5 ലക്ഷം രൂപ ആദായ നികുതിയിൽ ഇളവ് ലഭിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി കുറയ്ക്കാൻ ജി.എസ്.ടി കൗൺസിലിനെ സമീപിച്ചതായും മന്ത്രി വ്യക്തമാക്കി. ഇലക്ട്രിക്ക് വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യ വികസനം ഓരുക്കുന്ന 10000 കോടിയുടെ എഫ്.എ.എം.ഇ 2 സ്കീമിന് ഏപ്രിൽ 1 ന് സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള രാജ്യത്തിന്റെ പരിണാമം വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്ന് ധനകാര്യ മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. 2030 ഓടെ രാജ്യത്തെ ആകെ വാഹനങ്ങളിൽ 30 ശതമാനം ഇലക്ട്രിക്ക് വാഹനങ്ങളാക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. content highlights: Rs 1.5 lakh income tax deduction on loans taken to buy e-vehicles

from money rss http://bit.ly/2xy13hL
via IFTTT

തീരുവ കൂട്ടി: സ്വര്‍ണത്തിനും വെള്ളിക്കും വിലകൂടും

ന്യൂഡൽ​ഹി: സ്വർണത്തിനും മറ്റ് വിലപിടിപ്പുള്ള ലോഹങ്ങൾക്കും ഇറക്കുമതി തീരുവ വർധിപ്പിച്ചു. 2.5% വർധനവാണ് ഇറക്കുമതി തീരുവ വർധിപ്പിച്ചത്. പത്ത് ശതമാനമായിരുന്ന കസ്റ്റംസ് ഡ്യൂട്ടി 12.5% മായി. Content Highlights: Union Budget 2019Gold Precious Metals

from money rss http://bit.ly/2LBW47X
via IFTTT

ഒരു കോടിക്ക് മുകളില്‍ പണമായി പിന്‍വലിച്ചാല്‍ രണ്ട് ശതമാനം നികുതി,കോര്‍പറേറ്റ് നികുതിസ്ലാബിലും മാറ്റം

ന്യൂഡൽഹി: ഒരു സാമ്പത്തിക വർഷം ബാങ്കിൽ നിന്ന് ഒരു കോടിക്ക് മുകളിൽ പണമായി പിൻവലിച്ചാൽ രണ്ട് ശതമാനം നികുതി നൽകണം. അതേ സമയം കോർപറേറ്റ് നികുതിസ്ലാബിലും മാറ്റം വരുത്തി ഇനി മുതൽ400 കോടിവരെ വിറ്റുവരവുള്ള കമ്പനികൾ 25 ശതമാനം കോർപറേറ്റ്നികുതി നൽകിയാൽ മതി. നേരത്തെ 250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികളായിരുന്നു 25% നികുതി ഒടുക്കേണ്ടിയിരുന്നത്. ഭവനവായ്പ എടുക്കുന്നവർക്ക് നിലവിൽ രണ്ടര ലക്ഷം വരെ വായ്പ ഇളവ് ലഭിക്കുന്നുണ്ടായിരുന്നു. ഇവർക്ക്ഒന്നര ലക്ഷം കൂടി ആദായനികുതി ഇളവ് ലഭിക്കും. അതോടെ ആകെ ഇളവ് മൂന്നരലക്ഷം രൂപയാകും. 2020 മാർച്ച് 31 വരെ എടുക്കുന്ന 40 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്കാണ് 1.5 ലക്ഷം രൂപ നികുതി കിഴിവ് ലഭിക്കുക. content highlights:Union budget 2019, Nirmala Sitaraman on corporate tax

from money rss http://bit.ly/2XR2Ugo
via IFTTT

പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വര്‍ധിക്കും

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും വില കൂടും. ബജറ്റിൽ ലിറ്ററിന് ഒരു രൂപ സെസും ഒരു രൂപ തീരുവയും വർധിപ്പിച്ചതോടെ ഫലത്തിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വർധിക്കും.റോഡ് അടിസ്ഥാനസൗകര്യ വികസന ഫണ്ട് കണ്ടെത്താനായി സെസ്ഒരു രൂപയാണ് പെട്രോളിനും ഡീസലിനും മേൽ അധികമായി ചുമത്തിയത്. ഇതിന് പുറമെ ഒരു രൂപ തീരുവയും കൂട്ടി. Content Highlights: petrol, diesel price

from money rss http://bit.ly/30flEUt
via IFTTT

വനിതാശാക്തീകരണം ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി: വനിതാവികസനത്തിന് പ്രത്യേക ഊന്നൽ നൽകുന്ന പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രബജറ്റ്. വനിതാശാക്തീകരണം ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി. സമ്പദ് ഘടനയുടെ വികസനത്തിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കും. സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്ക് പ്രത്യേക ധനസഹായം നൽകും. വനിതാസംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. സ്വയം സഹായ സംഘങ്ങൾക്ക് പലിശയിളവ് നൽകും. ഓരോ സംഘത്തിലേയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പ അനുവദിക്കും. Content Highlights: Union Budget 2019Women Empowerment

from money rss http://bit.ly/2XR2SVO
via IFTTT

2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളം

ന്യൂഡൽഹി: 2024ഓടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ജലസ്രോതസുകളുടെ പരിപാലനത്തിന് ജൽ ജീവൻ മിഷൻ പദ്ധതി കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 1.25 ലക്ഷം കിലോമീറ്റർ റോഡ് പ്രധാനമന്ത്രി ഗ്രാം സഡക് യോജനയിൽ ഉൾപ്പെടുത്തി നവീകരിക്കും. കാർഷിക-ഗ്രാമീണ വ്യവസായങ്ങളിൽ 75,000 വിദഗ്ദ്ധ സംരംഭകരെ വികസിപ്പിച്ചെടുക്കും. മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനക്കും ബജറ്റിൽ നിർദേശം ഉയർന്നു. content highlights:Union budget 2019

from money rss http://bit.ly/30euiTm
via IFTTT

ബഹിരാകാശ നേട്ടങ്ങള്‍ വാണിജ്യവത്കരിക്കാന്‍ കമ്പനി, എല്ലാ പഞ്ചായത്തിലും ഇന്റര്‍നെറ്റ്

ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ നേട്ടങ്ങൾ വാണിജ്യവത്കരിക്കാൻ കമ്പനി രൂപവത്കരിക്കുമെന്ന് കേന്ദ്ര സർക്കാർ. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്നായിരിക്കും കമ്പനിയുടെ പേര്. ഇതിലൂടെ വലിയ സാമ്പത്തിക നേട്ടം ഇന്ത്യക്ക് ഉണ്ടാക്കും. സ്റ്റാർട്ടപ്പുകൾ പരിചയപ്പെടുത്താനും വിഷയങ്ങൾ കൈകാര്യം ചെയ്യാനും നിക്ഷേപം സ്വരൂപിക്കുന്നതിനും നികുതി ഘടന അറിയാനും പ്രത്യേക ടെലിവിഷൻ പരിപാടി ആരംഭിക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും. നാഷണൽ റിസേർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരം ഉയർത്താൻ 400 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് ആകർഷിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിൽ വ്യക്തിഗത നിക്ഷേപകരുടെ നിക്ഷേപപരിധി 25 ശതമാനത്തിൽ നിന്ന് 35 ശതമാനമാക്കും. തൊഴിൽനിയമങ്ങൾ പൊളിച്ചെഴുതും. തൊഴിൽനിയമങ്ങൾ നാല് കോഡുകൾക്ക് കീഴിലാക്കും. തൊഴിൽ നിർവചനങ്ങൾ ഏകീകരിക്കും പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതി പ്രകാരം ഒരു കോടി യുവാക്കൾക്ക് പരിശീലനം നൽകും. ഭാരത് നെറ്റ് എന്ന പേരിൽ എല്ലാ പഞ്ചായത്തുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കും. ഗ്രാാമീണ ഡിജിറ്റൽ സാക്ഷരത മിഷൻ വിപുലീകരിക്കും. content highlights: Union budget 2019

from money rss http://bit.ly/30d908m
via IFTTT

2022 ഓടെ എല്ലാവര്‍ക്കും വീട്, ഉദാരവത്കരണം വിപുലമാക്കും, വ്യാപാരികള്‍ക്ക് പെന്‍ഷന്‍ പദ്ധതി

ന്യൂഡൽഹി: 2022 ഓടെ എല്ലാവർക്കും വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. 1.95 കോടി വീടുകൾ നിർമ്മിക്കും. 114 ദിവസം കൊണ്ട് വീട് നിർമ്മിക്കും. എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും വൈദ്യുതിയും ഗ്യാസ് കണക്ഷനും നൽകും. വ്യോമയാന, മാധ്യമ, ഇൻഷുറൻസ് രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയർത്തും. ഉദാരവത്കരണം വിപുലമാക്കും. ഇൻഷുറൻസ് രംഗത്ത് വിദേശ നിക്ഷേപം 100 ശതമാനമാക്കും. ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കും. ചില്ലറ വ്യാപാരം രംഗത്ത് വിദേശനിക്ഷേപ ചട്ടങ്ങളിൽ ഇളവ് കൊണ്ടുവരും. ചെറുകിട വ്യാപാരികൾക്ക്വേണ്ടി പ്രധാനമന്ത്രി കരംയോഗി മാൻദണ്ഡൻ പെൻഷൻ പദ്ധതികൊണ്ടുവരും. 1.5 കോടി രൂപയിൽ കുറവ് വിറ്റുവരുമാനമുള്ള ചെറുകിട കച്ചവടക്കാർക്കാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുക. ജിഎസ്ടി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് രണ്ട് ശതമാനം നികുതി ഇളവും ബജറ്റിൽ പ്രഖ്യാപിച്ചു. content highlights: Union budget 2019

from money rss http://bit.ly/2XOyziA
via IFTTT

ഗതാഗതരംഗത്ത്‌ വിപ്ലവം ലക്ഷ്യം, ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് നടപ്പിലാക്കും

ന്യൂഡൽഹി: ഗതാഗത രംഗത്ത് വൻ വിപ്ലവമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകും. ഇതിനായി ഇളവുകൾ നൽകും. റെയിൽവേ വികസനത്തിന് വൻ തുക നീക്കിവെക്കും. 2030 വരെയുള്ള കാലയളവിൽ 50 ലക്ഷം കോടി രൂപ ഇതിനായി ചെലവിടും. റെയിൽവെ വികസനത്തിന് പിപിപി മാതൃക നടപ്പിലാക്കും. ഈ വർഷം 210 കിലോമീറ്റർ മെട്രോ ലൈൻ സ്ഥാപിക്കും രാജ്യത്ത് ഏകീകൃത ട്രാൻസ്പോർട്ട് കാർഡ് നടപ്പിലാക്കും. ഇതുപയോഗിച്ച് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഇതിനായിരണ്ടാം ഘട്ടത്തിൽ 10,000 കോടിയുടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ജല​ഗതാ​ഗതത്തിനും വ്യോമയാനത്തിനും വികസന പദ്ധതികൾ നടപ്പാക്കും. ജലമാർ​ഗമുള്ള ചരക്ക് ​ഗതാ​ഗതം വർധിപ്പിക്കും. Content Highlights: Union Budget 2019, Transport Sector

from money rss http://bit.ly/30bnK7J
via IFTTT