121

Powered By Blogger

Monday 14 September 2020

സ്വര്‍ണവില പവന് 240 രൂപകൂടി 38,160 രൂപയായി

സംസ്ഥാനത്ത് സ്വർണവില വീണ്ടും 38,000 കടന്നു. ചൊവാഴ്ച പവന് 240 രൂപ കൂടി 38,160 രൂപയിലെത്തി. 4770 രൂപയാണ് ഗ്രാമിന്റെ വില. സെപ്റ്റംബർ ആറിന് പവന്റെ വില 37,360 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നതിനുശേഷം തുടർച്ചയായി വിലവർധിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 11 ഡോളർ വർധിച്ച് 1,968.30 നിലവാരത്തിലെത്തി.

from money rss https://bit.ly/2RvGoos
via IFTTT

ലോക്ക് ഡൗണ്‍: ഇപിഎഫില്‍നിന്ന് വരിക്കാര്‍ പിന്‍വലിച്ചത് 39,403 കോടി രൂപ

മാർച്ച് 25നും ഓഗസ്റ്റ് 31നുമിടയിൽ ഇപിഎഫിൽനിന്ന് അംഗങ്ങൾ പിൻവലിച്ചത് 39,402.94 കോടി രൂപ. കോവിഡ് വ്യാപനത്തെതുടർന്ന് അടച്ചിടൽ പ്രഖ്യാപിച്ചപ്പോൾ വരിക്കാർക്ക് നിക്ഷേപം പിൻവലിക്കാൻ അവസരം നൽകിയിരുന്നു. മഹാരാഷ്ട്രയിൽനിന്നുള്ളവരാണ് ഏറ്റവുംകൂടുതൽ തുക പിൻവലിച്ചത്. 7,837.85 കോടി രൂപ. കർണാടക(5,743.96 കോടി), തമിഴ്നാട്(പുതുച്ചേരി ഉൾപ്പടെ-4,984.51 കോടി). ഡൽഹി(2,940.97 കോടി) എന്നിങ്ങനെയാണ് പിൻവലിച്ചതിന്റെ കണക്കുകൾ. കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ് വാറാണ് ചോദ്യത്തിനുമറുപടിയായി ലോക്സഭയിൽ ഇക്കാര്യം അറിയിച്ചത്.

from money rss https://bit.ly/32tdr2S
via IFTTT

പാഠം 90: മൊറട്ടോറിയം കഴിഞ്ഞു, ഇഎംഐയും എസ്‌ഐപിയും എങ്ങനെ മുന്നോട്ടുകൊണ്ടുപോകും?

മൊറട്ടോറിയം കാലാവധി അവസാനിച്ചു. ബാങ്കുകൾ പ്രതിമാസ തിരിച്ചടവ് തുക പിടിക്കാനും തുടങ്ങി. ഭവനവായ്പ, വ്യക്തിഗത വായ്പ ഉൾപ്പടെയുള്ളവയുടെ തിരിച്ചടവും വിവിധ സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള പ്രതിമാസ നിക്ഷേപവും ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നറിയാതെ സാബു ചിന്താകുലനായി. ഗൾഫിൽനിന്ന് തിരിച്ചെത്തിയ അദ്ദേഹം നാട്ടിൽ ഒരു സംരംഭം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. സഹചര്യത്തെ എങ്ങനെ നേരിടും? വായ്പയുടെ പ്രതിമാസ തിരിച്ചടവും സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള എസ്ഐപിയും തുടരുകയെന്നത് സാബുവിനെ സംബന്ധിച്ചെടുത്തോളം പ്രയാസമുള്ളകാര്യമാണ്. ആറുമാസത്തെ തിരിച്ചടവ് നിർത്തിവെച്ചാണ് സാബു ഇതുവരെ എസ്ഐപി തുടർന്നത്. സംരംഭത്തിനായി നീക്കിവെച്ചതുകയിൽനിന്ന് എടുക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ എങ്ങനെ നേരിടാമെന്നായിചിന്ത. എസ്ഐപികളിലേയ്ക്കുവരാം ഹ്രസ്വ-മധ്യകാലയളവിലെയും ദീർഘകാലയളവിലെയും സാമ്പത്തിക ലക്ഷ്യങ്ങൾക്കാണ് സാബു നിക്ഷേപം നടത്തിയിരുന്നത്. മൂന്നുവർഷം കഴിയുമ്പോൾ കുടുംബത്തോടൊപ്പം വിദേശ വിനോദയാത്ര, പഴയത് മാറ്റി പുതിയ കാറ് വാങ്ങണം. ഇതിനുവേണ്ടി ഹ്രസ്വകാലയളവ് ലക്ഷ്യമിട്ട് അദ്ദേഹം നിക്ഷേപം നടത്തിവരുന്നുണ്ട്. അതുപോലെതന്നെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, അവരുടെ വിവാഹം, റിട്ടയർമെന്റ് കാലത്തെ ജീവിതം തുടങ്ങിയ ദീർഘകാല ലക്ഷ്യത്തിനും എസ്ഐപിയായി നിക്ഷേപിക്കുന്നു. പരിഹാരം ഹ്രസ്വകാല ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള എസ്ഐപി തൽക്കാലം നിർത്തിവെയ്ക്കാം. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള എസ്ഐപി തുടരുക. അതിന് മുടക്കംവരുത്തരുത്. സംരംഭത്തിലെ ഉന്നമനത്തിനനസരിച്ച് പുതിയ കാറുവാങ്ങുന്നതും വിനോദയാത്രയുടെകാര്യവും പിന്നീട് തീരുമാനിക്കാവുന്നതേയുള്ളൂ. അല്ലെങ്കിൽ അതിൽനിന്ന് ഭാവിയിൽ ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് ഹ്രസ്വകാലത്തേയ്ക്ക് എസ്ഐപി വീണ്ടുംതുടങ്ങാം. ദീർഘകാല എസ്ഐപി ദീർഘകാല ലക്ഷ്യത്തിനുവേണ്ടിയുള്ള എസ്ഐപിയുമായി മുന്നോട്ടുപോകുക. രണ്ടുകാരണങ്ങളാണ് അതിനുപിന്നിലുള്ളത്. ഒന്ന്, കൂട്ടുപലിശയുടെ ഗുണം പരമാവധി നേട്ടമാക്കാൻ ദീർഘകാല നിക്ഷേപത്തിലൂടെ കഴിയും. രണ്ട്, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങൾക്കുവേണ്ടിയാണ് ദീർഘകാലത്തിൽ നിക്ഷേപം നടത്തുന്നത്. ശ്രദ്ധിക്കേണ്ടകാര്യങ്ങൾ പുതിയ കാറുവാങ്ങുന്നതിനും വിനോദയാത്രക്കും ഡെറ്റ് ഫണ്ടുകളിലാണ് സാബു നിക്ഷേപം നടത്തിയിരുന്നത്. അഞ്ചുവർഷത്തിനുള്ളിൽനിറവേറ്റണമെന്ന് ലക്ഷ്യമിട്ടവയായിരുന്നു ഈ നിക്ഷേപം. ഡെറ്റുഫണ്ടുകളിലായതിനാൽ ആവശ്യമെങ്കിൽ നഷ്ടമില്ലാതെന്നെ പിൻവലിക്കാൻ അദ്ദേഹത്തിന് കഴിയും. വിരമിച്ചശേഷം അതിനുമുമ്പത്തപ്പോലെ ജീവിക്കുന്നതിന് 20 വർഷമോ 30വർഷമോ കഴിയുമ്പോൾ നല്ലൊരുതുക കരുതേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ അതിനുവേണ്ടിയുള്ള എസ്ഐപി മുടക്കാതെ തുടരുക. റിട്ടയർമെന്റിനുശേഷം മക്കളെയോ മറ്റുള്ളവരെയോ ആശ്രയിക്കാതെ ജീവിക്കാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം അതുനിങ്ങൾക്കുനൽകും. ഭാവിയിൽ മികച്ച ആദായം ലഭിക്കാൻ ഓഹരി അധിഷ്ഠിത ഫണ്ടുകളിൽതന്നെ എസ്ഐപി തുടരുക. ഏഴുമുതൽ പത്തുവർഷംവരെയെങ്കിലും എസ്ഐപി തുടരാനായാൽ 12ശതമാനം വാർഷികാദായം അതിൽനിന്ന് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ ദീർഘകാലത്തേയ്ക്ക് ആദായംകുറഞ്ഞ സ്ഥിര നിക്ഷേപപദ്ധതികൾ തിരഞ്ഞെടുക്കരുത്. കോവിഡ് മഹാമാരിതന്നെയാണ്. നമ്മുടെ കൊച്ചുകേരളത്തെയും അത് പിടിച്ചുകുലുക്കിയിരിക്കുന്നു. ഗൾഫിൽനിന്ന് ലക്ഷക്കണക്കിനുപേരാണ് ജോലിയില്ലാതെ തിരിച്ചെത്തിയിരിക്കുന്നത്. നാട്ടിലുള്ളവർക്കും തൊഴിൽ നഷ്ടമാകുകയോ വരുമാനത്തിൽ കാര്യമായ കുറവുണ്ടാകുകയോ ചെയ്തു. എങ്കിലും ഇത്തരം സാഹചര്യവും അതിജീവിച്ചേ മതിയാകൂ. ചരിത്രം ലോകത്തെ പഠിപ്പിച്ചിട്ടുള്ളത് അതാണ്. നിക്ഷേപകനെന്ന നിലയിലും ഉചിതമായി തീരുമാനമെടുത്ത് സാമ്പത്തിക മഹാമാരിയെ അതിജീവിക്കുക. മികച്ച ആസുത്രണവും ചിട്ടയും ഇക്കാര്യത്തിലും ഉണ്ടാകട്ടെ. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കുക: നിശ്ചിത വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യം അല്ലലില്ലാത്തതാണ്. ആവശ്യത്തിന് ആരോഗ്യ ഇൻഷുറൻസ്, മികച്ച ഫണ്ടുകളിലുള്ള എസ്ഐപി എന്നിവ ഒരുകാരണവശാലും ഒഴിവാക്കരുത്.

from money rss https://bit.ly/32wNWOe
via IFTTT

ആനവണ്ടിയിൽ ഇനി ‘കട ഓടും’

ഗുരുവായൂർ: കട്ടപ്പുറത്ത് കയറ്റിയിടുന്ന കെ.എസ്.ആർ.ടി.സി. ബസുകളെ തള്ളിപ്പറയാൻ വരട്ടെ. ഇത്തരം വണ്ടികളിൽ യാത്രക്കാർക്ക് ചൂടു ചായയും ചെറു കടികളും കിട്ടുന്ന കാലമാണ് വരാൻ പോവുന്നത്. ഓടിത്തളർന്ന് കാലാവധി കഴിഞ്ഞ ആനവണ്ടികൾ രൂപം മാറ്റി തട്ടുകടകളാക്കുകയാണ് കെ.എസ്.ആർ.ടി.സി. 'ഷോപ്പ് ഓൺ വീൽസ്' എന്നാണ് ഈ സംരംഭത്തിന്റെ പേര്. ഡിപ്പോയിൽ കച്ചവടം നടത്താൻ ഏജൻസികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ബസുകൾ സ്റ്റാളുകളാക്കി നൽകുകയാണ് ചെയ്യുന്നത്. മുൻകൂർ നിക്ഷേപമായി രണ്ടു ലക്ഷം രൂപയും പ്രതിമാസ വാടകയായി 20,000 രൂപയും കെ.എസ്.ആർ.ടി.സി.യ്ക്ക് നൽകണം. ആദ്യഘട്ടത്തിൽ 150 ബസുകളാണ് സ്റ്റാളുകളാക്കുക. 15 വർഷം കഴിഞ്ഞ് ഉപയോഗിക്കാനാകാതെ ബസ് പൊളിച്ചു വിൽക്കുമ്പോൾ ലഭിക്കുന്നത് പരമാവധി ഒന്നര ലക്ഷം രൂപയാണ്. ആ ബസുകൾ സ്റ്റാളുകളാക്കുമ്പോൾ സ്ഥിരവരുമാനവും ലാഭവും കിട്ടുന്നു. സംസ്ഥാനത്തെ ആദ്യത്തെ 'ബസ് തട്ടുകട' തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഈമാസം 'സ്റ്റാർട്ട് ' ചെയ്യും. പിന്നാലെ ആലപ്പുഴ, ഗുരുവായൂർ ഡിപ്പോകളിലും തുടങ്ങും. ഗുരുവായൂർ ഡിപ്പോയിൽ ആരംഭിക്കുന്ന സ്റ്റാൾ പ്രധാനമായും തീർഥാടകരെ ഉദ്ദേശിച്ചായിരിക്കും. തട്ടുകടയ്ക്ക് പുറമേ, മുണ്ട്, തോർത്ത്, സോപ്പ്,ബ്രഷ് എന്നിങ്ങനെ ഭക്തർക്ക് ആവശ്യമുള്ള സ്റ്റേഷനറി ഇനങ്ങളുമുണ്ടാകും. ഗുരുവായൂരിലെ സ്റ്റാൾ ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസം കരാറായതായി എ.ടി.ഒ. ഉദയകുമാർ പറഞ്ഞു. സംസ്ഥാനത്തെ ഡിപ്പോകളിൽനിന്ന് ബസ് സ്റ്റാളുകൾ മൊത്തമായി ഏറ്റെടുക്കാൻ മിൽമയും മത്സ്യഫെഡും സമീപിച്ചിട്ടുണ്ട്. ഏറ്റെടുക്കാൻ കൂടുതൽ പേർ എത്തിയാൽ ടെൻഡർ അടിസ്ഥാനത്തിൽ സ്റ്റാളുകൾ നൽകാനാണ് കെ.എസ്.ആർ.ടി.സി.യുടെ തീരുമാനം. സ്റ്റാളുകൾ നല്ല 'കളക്ഷനോടെ ഓടിക്കാനാകു'മെന്നാണ് കരാറുകാരുടേയും പ്രതീക്ഷ. ഡിപ്പോയുടെ പ്രധാന സ്ഥലങ്ങൾക്കനുസരിച്ച് മാറ്റിയിടാമെന്നതും ബസ്കടയുടെ പ്രത്യേക തയാണ്.

from money rss https://bit.ly/35Cbnru
via IFTTT

സെന്‍സെക്‌സില്‍ 185 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തെ മറികന്ന് ഓഹരി വിപണി. സെൻസെക്സ് 185 പോയന്റ് നേട്ടത്തിൽ 38,942ലും നിഫ്റ്റി 52 പോയന്റ് ഉയർന്ന് 11,492ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1069 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 421 ഓഹരികൾ നഷ്ടത്തിലുമാണ്. 85 ഓഹരികൾക്ക് മാറ്റമില്ല. ടൈറ്റാൻ കമ്പനി, യുപിഎൽ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, സിപ്ല, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ഗ്രാസിം, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, ഐടിസി, വിപ്രോ, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ്, ഭാരതി എയർടെൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വേദാന്ത, സ്പൈസസ് ജെറ്റ്, ഫ്യൂച്വർഎന്റർപ്രൈസസ് തുടങ്ങി 642 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. Sensex up 185 points

from money rss https://bit.ly/3iyLlc3
via IFTTT

വന്‍കിട ഓഹരികളിലെ വില്പനസമ്മര്‍ദം: സെന്‍സെക്‌സ് 98 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മികച്ച നേട്ടത്തോടെയായിരുന്നു സൂചികകളിൽ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. ഉയർന്ന നിലവാരത്തിൽനിന്ന് 474 പോയന്റാണ് സെൻസെക്സിന് നഷ്ടമുണ്ടായത്. ഒടുവിൽ 98 പോയന്റ് നഷ്ടത്തിൽ സെൻസെക്സ് 38,756.63ലും നിഫ്റ്റി 24 പോയന്റ് താഴ്ന്ന് 11,440.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മൾട്ടിക്യാപ് ഫണ്ടുകളിലെ നിക്ഷേപരീതിയിൽ സെബി മാറ്റംവരുത്തിയതിനെതുടർന്ന് ബ്ലുചിപ്പ് ഓഹരികളിൽ കനത്ത വിൽപന സമ്മർദമുണ്ടായതാണ് സൂചികകളെ ബാധിച്ചത്. ബിഎസ്ഇയിലെ 1827 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 929 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 180 ഓഹരികൾക്ക് മാറ്റമില്ല. എച്ച്സിഎൽ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടൈറ്റാൻ, ബജാജ് ഓട്ടോ, എൻടിപിസി, ഒഎൻജിസി, എംആൻഡ്എം തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, ഇൻഡസിന്റ് ബാങ്ക്, റിലയൻസ്, മാരുതി, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെക്ടറൽ സൂചികകളിൽ ഐടി, കൺസ്യൂമർ ഡ്യൂറബിൾസ്, റിയാൽറ്റി തുടങ്ങിയ സൂചികകൾ നേട്ടത്തിലായിരുന്നു. ടെലികോം ഫിനാൻസ്, ഊർജം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex falls 98 points, Nifty settles below 11,450

from money rss https://bit.ly/32r7tzy
via IFTTT

എസ്ബിഐ സ്ഥിര നിക്ഷേപ പലിശ വീണ്ടും കുറച്ചു

സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കിൽ എസ്ബിഐ കുറവുവരുത്തി. ഒരുവർഷം മുതൽ രണ്ടുവർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് 20 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഇതിനുമുമ്പ് മെയ് 27നാണ് എസ്ബിഐ നിക്ഷേപ പലിശ കുറച്ചത്. പുതിയ നിരക്കുകൾ അറിയാം 7 മുതൽ 45 ദിവസംവരെ-2.9ശതമാനം 46 മുതൽ 179 ദിവസംവരെ-3.9ശതമാനം 180 മുതൽ 210 ദിവസംവരെ-4.4ശതമാനം 211 മുതൽ 1വർഷംവരെ-4.4ശതമാനം ഒരുവർഷം മുതൽ രണ്ടുവർഷംവരെ-4.9ശതമാനം രണ്ടുവർഷം മുതൽ മൂന്നുവർഷംവരെ-5.1ശതമാനം മൂന്നുവർഷം മുതൽ അഞ്ചുവർഷംവരെ-5.3ശതമാനം 5വർഷംമുതൽ 10വർഷംവരെ-5.4ശതമാനം മുതിർന്ന പൗരന്മാർക്ക് അരശതമാനം പലിശ അധികം ലഭിക്കും. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 10 മുതൽ പ്രാബല്യത്തിലായി. മുതിർന്ന പൗരന്മാർക്കുള്ള എസ്ബിഐ-വി കെയർ നിക്ഷേപ പദ്ധതിയിൽ ചേരാവുന്ന കാലാവധി ഡിസംബർ 31വരെ നീട്ടിയിട്ടുണ്ട്. പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നതിനേക്കാൾ അധികമായി 0.30ശതമാനം പലിശ നൽകുന്നതാണ് വി കെയർ.

from money rss https://bit.ly/2Fj3Cfq
via IFTTT

Kalavaani Neeyaadyam Lyrics | Deepasthambham Mahascharyam Malayalam Movie Song

Movie : Deepasthambham Mahascharyam
Year : 1999
Singer : K. J. Yesudas
Lyrics : Yusuf Ali Kechery
Music : Mohan Sitara
Actor : Dileep
Actress : Sangeetha


Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri
Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri
Kalavaani...

Valayilla Thalayilla Maan Kannil Mashiyilla
Ennittum Sakhi Ninne Thiricharinju Njan Thiricharinju
Valayilla Thalayilla Maan Kannil Mashiyilla
Ennittum Sakhi Ninne Thiricharinju Njan Thiricharinju
Poyppoya Janmathin Pottaatha Charadinmel
Mani Muthe Vidhi Ninne Korthu Vachu Korthu Vachu

Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri

Kathayonnum Parayaathe Hridayangal Ariyaathe
Varamaayi Sakhi Ninne Thirichu Thannu Enne Vilichu Thannu
Kathayonnum Parayaathe Hridayangal Ariyaathe
Varamaayi Sakhi Ninne Thirichu Thannu Enne Vilichu Thannu
En Mauna Gaanathil Ponnomal Poovaayi
Aathmaavin Vani Ninne Vidarthi Nirthi Vidarthi Nirthi

Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri
Kalavaani Neeyaadyam Kanmunnil Vannappol
Pala Janmam Munpe Nammal Parichithiranennu Thonni
Oru Premathin Kanalente Nenjil Neeri... Nenjil Neeri
Kalavaani...


* This article was originally published here

ഏഴ് റൂട്ടുകളില്‍കൂടി ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍

രാജ്യത്ത് പത്തുലക്ഷം കോടി രൂപ മുതൽമുടക്കിൽ ഏഴ് ബുള്ളറ്റ് ട്രെയിൻ പദ്ധതികൂടി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ഡൽഹി-വാരണാസി(865 കിലോമീറ്റർ), മുംബൈ-നാഗ്പുർ(753 കിലോമീറ്റർ), ഡൽഹി- അഹമ്മദാബാദ്(886 കിലോമീറ്റർ), ചെന്നൈ-മൈസൂർ(435 കിലോമീറ്റർ), ഡൽഹി-അമൃത് സർ(459 കിലോമീറ്റർ), മുംബൈ-ഹൈദരാബാദ്(760 കിലോമീറ്റർ), വാരണാസി-ഹൗറ(760 കിലോമീറ്റർ) എന്നീ ഇടനാഴികളാണ് പരിഗണനയിലുള്ളത്. ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഡിപിആർ തയ്യാറാക്കിയാൽമാത്രമെ ചെലവ് എത്രവരുമെന്ന് കൃത്യമായി കണക്കാക്കാൻ കഴിയൂവെന്ന് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനത്തെ തുടർന്ന് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നീളുന്നതിനെടെയാണ് പുതിയ ഏഴ് റൂട്ടുകളിൽകൂടി അതിവേഗ ട്രെയിൻ ഓടിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. കോവിഡ് വ്യാപനത്തെതുടർന്നുണ്ടായ പ്രതിസന്ധിമൂലം ഭൂമി ഏറ്റെടുക്കാൻ വൈകിയതിനാൽ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂർത്തിയാക്കാനുള്ള സമയപരിധി പുതുക്കേണ്ടതുണ്ടെന്ന് റെയിൽവെ ബോർഡ് ചെയർമാനും സിഇഒയുമായ വി.കെ യാദവ് ഈയിടെ പറഞ്ഞിരുന്നു. ഇതിന് മൂന്നുമാസം മുതൽ ആറുമാസംവരെയെടുത്തേക്കാം. Centre plans 7 more bullet train projects

from money rss https://bit.ly/2GRuR0M
via IFTTT

സ്വര്‍ണവില പവന് 120 രൂപകൂടി 37,920 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി 37,920 രൂപയായി. 4740 രൂപയാണ് ഗ്രാമിന്റെ വില. മൂന്നിദിവസം 37,800 നിലവാരത്തിൽ തുടർന്നശേഷമണ് വിലവർധന. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,941.11 ഡോളർ നിലവാരത്തിലാണ്. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 51,532 രൂപയാണ്. യുഎസ് ഫെഡ് റിസർവിന്റെ മോണിറ്ററി പോളിസി തീരുമാനം ഈയാഴ്ച അവസാനം പുറത്തുവരുന്നതിനാൽ കരുതലോടെയാണ് സ്വർണനിക്ഷേപകരുടെ നീക്കം.

from money rss https://bit.ly/32tj7dg
via IFTTT