121

Powered By Blogger

Wednesday 3 June 2020

സ്വര്‍ണവില പവന് 34,240 രൂപയായി കുറഞ്ഞു

സ്വർണവില പവന് 280 രൂപകുറഞ്ഞ് 34,240 രൂപയായി. 4280 രൂപയാണ് ഗ്രാമിന്റെ വില. ജൂൺ രണ്ടിന് രേഖപ്പെടുത്തിയ 35,040 രൂപയിൽനിന്ന് രണ്ടുദിവസംകൊണ്ട് 800 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച സ്വർണവില പവന് രാവിലെ 34,320 രൂപയായി കുറയുകയും ഉച്ചകഴിഞ്ഞ് 34,520 രൂപയായി ഉയരുകയും ചെയ്തിരുന്നു. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,703.67 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2Y1If7l
via IFTTT

പാഠം 76: സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ലക്ഷങ്ങള്‍നേടാന്‍ പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്താം

പ്രമുഖ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന ബിജു ഫിലിപ്പിന് നാല് സാമ്പത്തികലക്ഷ്യങ്ങളാണ് മുന്നിലുള്ളത്. ചിട്ടയായി നിക്ഷേപിച്ച് ആവശ്യമുള്ള സമയത്ത് സമ്പത്ത് നേടനായി ഓരോ ലക്ഷ്യത്തിനും പോർട്ട്ഫോളിയോ രൂപപ്പെടുത്തുകയാണ് അതിനായി ആദ്യംചെയ്തത്. എന്താണ് പോർട്ട്ഫോളിയോ രേഖകളും പ്രമാണങ്ങളും കോണ്ടുപോകാനുള്ള ഒരു ബാഗായിരുന്നു ആദ്യകാലത്ത് പോർട്ട്ഫോളിയോ. ഇരുപതാംനൂറ്റാണ്ടിന്റെതുടക്കത്തിൽ സ്റ്റോക്ക് ബ്രോക്കർമാർ ഒരോഇടപാടുകാരുടെയും ഓഹരി സർട്ടിഫിക്കറ്റുകൾ പ്രത്യേക പോർട്ട്ഫോളിയോയിലാണ് സൂക്ഷിച്ചിരുന്നത്. നിക്ഷേപലോകത്തേയ്ക്ക് ഈപദമെത്തിയത് അങ്ങനെയാണ്. വ്യക്തിഗത സമ്പാദ്യത്തിൽ ഒഴിച്ചുകൂടാനാകത്തതാണ് പോർട്ട്ഫോളിയോ. ഓരോസാമ്പത്തിക ലക്ഷ്യത്തിനും പ്രത്യേക പോർട്ട്ഫോളിയോ രൂപപ്പെടുത്തേണ്ടത് ആവശ്യമാണ്. ബാങ്ക് സ്ഥിരനിക്ഷേപം, ഓഹരി, മ്യൂച്വൽ ഫണ്ട്, മറ്റ് ആസ്തികൾ എന്നിവയുടെ വ്യത്യസ്ത അനുപാതത്തിലുള്ളശേഖരം പോർട്ട്ഫോളിയോയിലുണ്ടാകും. റിസ്കിന്റെ വ്യതിയാനമനുസരിച്ചുള്ള നിക്ഷേപ പദ്ധതികളുടെ കൂട്ടമാണ് ഓരോ പോർട്ട്ഫോളിയോകളും. സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചും അതിനാവശ്യമുള്ള പണംസമാഹരിക്കുന്നതിനുള്ള നിക്ഷേപപദ്ധതികളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായാൽ റിസ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുണ്ടാകും. മുന്നുവർഷത്തിനുശേഷമുള്ള മകളുടെ ഉന്നതവിദ്യാഭ്യാസം, വിരമിക്കുന്നതിന് കുറഞ്ഞത് 10വർഷംമുമ്പെങ്കിലും വീടുസ്വന്തമാക്കൽ, രണ്ടുവർഷംകഴിഞ്ഞാൽ യൂറോപ്പിലേയ്ക്ക് അവധിക്കാലയാത്ര, അടിയന്തരാവശ്യങ്ങൾക്കുള്ള രണ്ടുലക്ഷം രൂപയുടെ നിക്ഷേപം-എന്നിങ്ങനെപോകുന്നു സാമ്പത്തിക ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങലെല്ലാം വളരെകൃത്യമാണ്. അതുകൊണ്ടുതന്നെ ഓരോലക്ഷ്യത്തിനും ആവശ്യമുള്ള പണം കൃത്യമായി കണക്കാക്കാനും യോജിച്ച നിക്ഷേപരീതി തിരഞ്ഞെടുക്കാനും എളുപ്പത്തിൽ കഴിയുന്നു. പോർട്ട്ഫോളിയോ എങ്ങനെ രൂപപ്പെടുത്താം സാമ്പത്തിക ലക്ഷ്യങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ പോർട്ട്ഫോളിയോ ക്രമീകരിക്കാം. ഹ്രസ്വകാലം ദീർഘകാലം എന്നിങ്ങനെ ലക്ഷ്യങ്ങളെ വേർതിരിക്കണം. വ്യത്യസ്ത സവിശേഷകതളുള്ള നിക്ഷേപ പദ്ധതികളാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. സ്ഥിരവരുമാനം ലഭിക്കുന്ന നിക്ഷേപങ്ങളാണ് ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് അനുയോജ്യം. ബാങ്ക് എഫ്ഡിയോ പോസ്റ്റ് ഓഫീസ് നിക്ഷേപമോ ഉദാഹരണം. പ്രതിമാസം 5.8ശതമാനം ആദായംമാത്രമാണ് അതിൽനിന്ന് പ്രതീക്ഷിക്കാൻകഴിയൂ. അതുകൊണ്ടുതന്നെ രണ്ടോമൂന്നോവർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട ലക്ഷ്യങ്ങൾക്കുമാത്രമെ ഈപദ്ധതികൾ പരിഗണിക്കാവൂ. കുറഞ്ഞ ആദായത്തിന്റെ ദോഷങ്ങൾ മനസിലാക്കി മുന്നേറാൻ ശ്രമിക്കുന്നത് മികച്ച ആദായംനൽകുന്ന ദീർഘകാല നിക്ഷേപപദ്ധതികൾ തിരഞ്ഞെടുക്കാൻ സാഹായിക്കും. ദീർഘകാല സാമ്പത്തികലക്ഷ്യങ്ങൾക്കായി ഓഹരി അധിഷ്ഠിത മ്യൂച്വൽഫണ്ടുകളുടെ പോർട്ട്ഫോളിയോ രൂപപ്പെടുത്തുകയാകും ഉചിതം. അതിൽ നഷ്ടസാധ്യതയുടെ ഏറ്റക്കുറച്ചിലുകളുള്ള പദ്ധതികളുണ്ട്. താരതമ്യേന റിസ്കുകുറഞ്ഞ ഹൈബ്രിഡ് ഫണ്ടുകൾ, ലാർജ് ക്യാപ് ഫണ്ടുകൾ എന്നിവയും റിസ്ക് കൂടിയ മിഡക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകൾ എന്നിവയും ഉദാഹരണങ്ങളാണ്. പണപ്പെരുപ്പത്തേക്കാൾ കൂടിയആദായം നൽകാൻ ഓഹരി അധിഷ്ഠിത നിക്ഷേപപദ്ധതികൾക്കുമാത്രമെ കഴിയൂ. നിക്ഷേപത്തിന്റെ യഥാർത്ഥമൂല്യം നഷ്ടപ്പെടാത സംരക്ഷിക്കാൻകഴിയുന്ന ഒരെയൊരു നിക്ഷേപമാർഗമാണ് ഓഹരിയെന്ന് മനസിലാക്കുക. സ്ഥിരവരുമാനം സുരക്ഷിതമാണെന്നത് വാസ്തവമാണ്, എന്നാൽ പണപ്പെരുപ്പത്തെ മറികടക്കാൻ അതിനുകഴിവില്ലെന്നകാര്യം മറക്കരുത്. ഓഹരി അധിഷ്ഠിത ഫണ്ടുകൾ റിസ്കുള്ളവയായതിനാൽ ദീർഘകാല ലക്ഷ്യത്തിനുമാത്രമെ അനുയോജ്യമാകൂ. ഹ്രസ്വകാലത്തേയ്ക്കുവേണ്ടി ഓഹരിയിൽ നിക്ഷേപിച്ചാൽ വിപണിയിലെ ഉയർച്ചതാഴ്ചകൾ നഷ്ടത്തിലേയ്ക്ക് നയിച്ചേക്കാം. മൂന്നുവർഷം മുതൽ അഞ്ചുവർഷക്കാലയളവിലേയ്ക്കുള്ള സാമ്പത്തികലക്ഷ്യമാണ് മുന്നിലുള്ളതെങ്കിൽ ഓഹരിയിൽ നിക്ഷേപംനടത്തി പരീക്ഷണത്തിന് മുതിരരുത്. ആസ്തി വിഭജനം മികച്ച പോർട്ട്ഫോളിയോ രൂപപ്പെടുത്താനായി നല്ലരീതിയിൽ ക്രമീകരിച്ച ആസ്തിവിഭജനം സഹായിക്കും. ബാങ്ക് സ്ഥിരനിക്ഷേപം, ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ, പിഎഫ്, പിപിഎഫ്, ഗോൾഡ് ബോണ്ട്, എൻപിഎസ്, നേരിട്ടുള്ള ഓഹരി നിക്ഷേപം എന്നിങ്ങനെ നിക്ഷേപങ്ങൾ സമന്വയിപ്പിക്കാനാകണം. സാമ്പത്തിക ലക്ഷ്യങ്ങളെയും റിസ്കെടുക്കാനുള്ള ശേഷിയെയും ആശ്രയിച്ച് ഓരോന്നിന്റെയും വിഹിതത്തിന്റെ ശതമാനം വ്യത്യാസപ്പെടുത്താം. താഴെക്കൊടുത്തിരിക്കുന്ന ഗ്രാഫിൽനിന്ന് ഇത് ബോധ്യമാകും. നഷ്ടസാധ്യതയോടൊപ്പം ആദായവും വിലയിരുത്താൻ നാല് കാറ്റഗറികളിലുള്ള മ്യൂച്വൽ ഫണ്ടുകളിലെ നേട്ടമാണ് ഗ്രാഫിൽ നൽകിയിട്ടുള്ളത്. 10വർഷത്തിനിടെ ഈ നിക്ഷേപങ്ങളുടെ വളർച്ച വ്യക്തമായി അറിയാൻ ഗ്രാഫ് സഹായിക്കും. ഹ്രസ്വകാലത്തേയ്ക്ക് റിസ്ക് കൂടിയ നിക്ഷേപപദ്ധതി ദീർഘകാലത്തേയ്ക്ക് മികച്ചആദായം നൽകിയതായി കാണാം. അസ്ഥിരതയുള്ള ആദായംനൽകുന്ന പദ്ധതികളാണ് ഭാവിയിൽ മികച്ചവരുമാനം നേടിത്തരുന്നത്. കോവിഡ് വ്യാപനംമൂലം വിപണി തകർന്നടിയുന്നതിനുമുമ്പത്തെ, അതായത് 2009 ഡിസംബർ മുതൽ 2019 ഡിസംബർവരെയുള്ള കാലയളവിലെ ആദായമാണ് ഗ്രാഫിൽ വ്യക്തമാക്കിയിട്ടുള്ളത്. ശ്രദ്ധിക്കാൻ: സ്മോൾ ക്യാപ് ഫണ്ടിൽനിന്നാണ് ഏറ്റവും കൂടുതൽ ആദായം ലഭിച്ചതെന്ന് ഗ്രാഫിൽനിന്ന് വ്യക്തമാണ്. എന്നാൽ അതീവ നഷ്ടസാധ്യതയുള്ള ഫണ്ട് കാറ്റഗറിയാണ് സ്മോൾ ക്യാപ്. അതേസമയം, ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ താരതമ്യേന നഷ്സാധ്യത കുറഞ്ഞ വിഭാഗമാണ് ലാർജ് ക്യാപ് ഫണ്ടുകൾ. വൻകിട കമ്പനികളിൽ നിക്ഷേപിക്കുന്നതുകൊണ്ടാണ് ഇവയിലെ നിക്ഷേപത്തിന് റിസ്ക് കുറയുമെന്ന് പറയുന്നത്. ഡെറ്റ് വിഭാഗത്തിൽപ്പെട്ടതാണ് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ. ഓഹരിയില്ല കടപ്പത്രങ്ങളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. അതുകൊണ്ടുതന്നെ നഷ്ടസാധ്യതവളരെകുറവാണ്.ഹ്രസ്വകാല നിക്ഷേപത്തിനാണ് ഷോട്ട് ഡ്യൂറേഷൻ ഫണ്ടുകൾഅനുയോജ്യം. feedbacks to: antonycdavis@gmail.com

from money rss https://bit.ly/3eRpI4L
via IFTTT

ആറുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി സൂചികകളില്‍ നഷ്ടം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 100 പോയന്റ് താഴ്ന്ന് 34017ലും നിഫ്റ്റി 27 പോയന്റ് നഷ്ടത്തിൽ 10034ലിലുമാണ് വ്യാപാരം നടക്കുന്നത്. ടെക് മഹീന്ദ്ര, യുപിഎൽ, സൺ ഫാർമ, സിപ്ല, വേദാന്ത, എച്ച്സിഎൽ ടെക്, വിപ്രോ, പവർഗ്രിഡ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബാജാജ് ഓട്ടോ തുടങ്ങിയ ഓഹരികൽ നേട്ടത്തിലാണ്. ടൈറ്റാൻ കമ്പനി, കൊട്ടക് മഹീന്ദ്ര, ഐഒസി, എച്ച്ഡിഎഫ്സി, ബജാജ് ഫിൻസർവ്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ബ്രിട്ടാനിയ, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. തുടർച്ചയായി ആറുദിവസം നേട്ടത്തിലായതിനെതുടർന്നുള്ള ലാഭമെടുപ്പാണ് വിപണിയെ സമ്മർദത്തിലാക്കിയത്.

from money rss https://bit.ly/3eIyeTi
via IFTTT

പൊതുമേഖലാ ബാങ്കുകളിൽ ചിലത് സ്വകാര്യവത്കരിക്കുന്നു?

മുംബൈ: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ ചിലത് സ്വകാര്യവത്കരിക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയാണ് ഇതിനായി പരിഗണിക്കുന്നത്. രാജ്യത്തെ ബാങ്കുകളെ ശക്തിപ്പെടുത്താനായി 1969-ൽ തുടങ്ങിയ ദേശസാത്കരണനടപടികളിൽനിന്ന് സർക്കാർ പിന്നാക്കംപോകുന്നതിൻറെ ആദ്യപടിയാണിത്. പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിന് തുടർച്ചയായി നികുതിപ്പണം ചെലവഴിക്കുന്നതിനുപകരം ദീർഘകാലാടിസ്ഥാനത്തിൽ സ്വകാര്യമൂലധനനിക്ഷേപം കൊണ്ടുവരുന്നതിന് നീതി ആയോഗാണ് നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിൻറെ ഉന്നതതലത്തിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായി സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു. ലയനശേഷം നിലവിൽ രാജ്യത്ത് 12 പൊതുമേഖലാബാങ്കുകളാണുള്ളത്. അഞ്ചുവർഷത്തിനിടെ പൊതുമേഖലാ ബാങ്കുകളുടെ മൂലധനസ്ഥിതി ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ മൂന്നുലക്ഷംകോടി രൂപയിലധികമാണ് ചെലവഴിച്ചത്. പൊതുമേഖലാ ആസ്തികൾ വിറ്റഴിച്ചതിലൂടെ ലഭിച്ചതിന് സമാനമാണിത്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ വരുംനാളുകളിൽ കൂടുതൽ മൂലധനം ബാങ്കുകൾക്ക് കണ്ടെത്തിനൽകേണ്ട സ്ഥിതിയുമുണ്ട്. ക്രെഡിറ്റ് സൂസിൻറെ കണക്കുപ്രകാരം പൊതുമേഖലാ ബാങ്കുകൾക്ക് ഒന്നരലക്ഷംകോടി രൂപ മൂലധനമായി ലഭ്യമാക്കേണ്ടിവരുമെന്ന് പറയുന്നു. 2019 ജനുവരിവരെ 11 പൊതുമേഖലാ ബാങ്കുകളിൽ നിഷ്ക്രിയ ആസ്തി ഗണ്യമായി കൂടിയതിനാൽ വായ്പകൾ നൽകുന്നത് നിർത്തിവെച്ച് റിസർവ് ബാങ്കിൻറെ തിരുത്തൽനടപടികൾ നേരിട്ടുവരികയായിരുന്നു. ഇതിൽ അഞ്ചെണ്ണം വീണ്ടും വായ്പകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുന്നതെന്നാണ് വിവരം. ഇതിനുപുറമേ തിരഞ്ഞെടുത്ത വ്യവസായഗ്രൂപ്പുകൾക്ക് ബാങ്കിങ് ലൈസൻസ് നൽകണമെന്നും അങ്ങനെ ലൈസൻസ് നൽകുന്പോൾ ആ ഗ്രൂപ്പിൽ ഉൾപ്പെട്ട കന്പനികൾക്ക് ബാങ്ക് വായ്പ നൽകരുതെന്ന നിബന്ധന കൊണ്ടുവരണമെന്നും നീതി ആയോഗ് നിർദേശിച്ചിട്ടുണ്ട്. ഈ മൂന്നുബാങ്കും നിലവിലെ ലയനനീക്കങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നു. പുതിയ ബാങ്ക് ലയനങ്ങൾ അടുത്തുണ്ടാവില്ലെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ഉൾപ്പെടെ എല്ലാരംഗത്തും സ്വകാര്യവത്കരണം കൊണ്ടുവരുമെന്ന് കോവിഡ് ഉത്തേജകപാക്കേജ് പ്രഖ്യാപിക്കുന്നതിനിടെ ധനമന്ത്രി സൂചിപ്പിച്ചിരുന്നു. ഓരോ മേഖലയിലും നാലിലധികം കന്പനികൾ പൊതുമേഖലയിൽ ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ചർച്ചകൾ നടന്നെങ്കിലും ബാങ്ക് സ്വകാര്യവത്കരണകാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ലെന്നാണ് സൂചന. സ്വകാര്യവത്കരണം നടപ്പാക്കണമെങ്കിൽ പാർലമെൻറിൽ ബാങ്ക് ദേശസാത്കരണനിയമം ഭേദഗതിചെയ്യേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ ഇത് എളുപ്പമല്ല. സമൂഹത്തിൻറെ വിവിധ കോണുകളിൽനിന്ന് ശക്തമായ എതിർപ്പും ഉണ്ടായേക്കാം. നേരത്തേ പൊതുമേഖലയിലുണ്ടായിരുന്ന ഐ.ഡി.ബി.ഐ. ബാങ്കിനെ എൽ.ഐ.സി.യെക്കൊണ്ട് ഏറ്റെടുപ്പിച്ചിരുന്നു. ഇതിൽ സർക്കാരിന് 46.5 ശതമാനം ഓഹരികൾ ഇപ്പോഴുമുണ്ട്. ബാങ്കിൻറെ നിയന്ത്രണം എൽ.ഐ.സി.യുടെ കൈവശമായതിനാൽ പാർലമെൻറിൻറെ അംഗീകാരമില്ലാതെത്തന്നെ ഇതിലെ അവശേഷിക്കുന്ന ഓഹരികൾ സർക്കാരിന് വിൽക്കാനാകും. ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 87.01 ശതമാനവും ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 91 ശതമാനവും പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ 79.62 ശതമാനവും ഓഹരിയാണ് സർക്കാരിനുള്ളത്.

from money rss https://bit.ly/36VITYm
via IFTTT

Ivalaro Lyrics : Oru Mexican Aparatha Malayalam Movie Song

Movie: Oru Mexican Aparatha
Year: 2017
Singer: Vijay Yesudas
Lyrics: Rafeeq Ahammed
Music: Manikandan Ayyappa
Actor: Tovino Thomas
Actress: Gayathri Suresh


Randu hridayamuranjunarunna
Pranayathee naalam
Randu hridayamuranjunarunna
Pranayathee naalam

Ivalaro ivalaro…
Aaro…aaro…
Ivalaro ivalaro…
Aaro…aaro…

Karimukil alakalil
Minnal pinarupol
Eriveyil venalil
Oru mazha thulli pol
Aaro ivalaaro
Aaro ivalaaro…
Aaro ivalaaro…

Manjuneer maniyaano nee
Kannuneer kanamano nee
Nenjalinjoru theeyo nee
Konji vannoru thennalo
Manjuneer maniyaano nee
Kannuneer kanamano nee
Nenjalinjoru theeyo nee
Konji vannoru thennalo

Aaa…aaaa…

Avalen karalin
Kili vaathilil vannoru poo
Chiri kondoru pooveriye
Lokam maari poyi
Kaalam maari poyi

Avalen karalin
Kili vaathilil vannoru poo
Chiri kondoru pooveriye
Lokam maari poyi
Kaalam maari poyi

Kannile kulirambinaal
enn ullil aeythoru thee naalam

Randu hridayamuranjunarunna
Pranayathee naalam
Randu hridayamuranjunarunna
Pranayathee naalam

Ivalaro ivalaro…
Aaro…aaro…

Angane njan engo povath engane…
Angane njan engo povath engane…

Manjuneer maniyaano nee
Kannuneer kanamano nee
Nenjalinjoru theeyo nee
Konji vannoru thennalo
Manjuneer maniyaano nee
Kannuneer kanamano nee
Nenjalinjoru theeyo nee
Konji vannoru thennalo

Ivalaro…


* This article was originally published here

ആറാംദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 10,000 പോയന്റ് തിരിച്ചുപിടിച്ചു

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടം. ബാങ്ക്, വാഹനം, എഫ്എംസിജി, ഫാർമ ഓഹരികളിലെ കുതിപ്പാണ് സൂചികകളെ സ്വാധീനിച്ചത്. സെൻസെക്സ് 284.01 പോയന്റ് നേട്ടത്തിൽ 34,109.54ലിലും നിഫ്റ്റി 82.40 പോയന്റ് ഉയർന്ന് 10061.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1639 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 844 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികൾക്ക് മാറ്റമില്ല. എംആൻഡ്എം, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, നെസ് ലെ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എൻടിപിസി, ഭാരതി ഇൻഫ്രടെൽ, വിപ്രോ, സീ എന്റർടെയൻമെന്റ്, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി, ലോഹം സൂചികകൾ മാത്രമാണ് നഷ്ടമുണ്ടാക്കിയത്. ആഗോള വിപണികളിലെനേട്ടവും രാജ്യത്തെ സാമ്പത്തികമേഖല ഘട്ടംഘട്ടമായി തിരിച്ചുവരുന്നതിന്റെ സൂചനകളുമാണ് വിപണിയ്ക്ക് കരുത്തായത്. Indices gain for 6th day, Nifty reclaims 10K

from money rss https://bit.ly/3dvKciW
via IFTTT

ഒരുകോടി രൂപയിലേറെ ശമ്പളം ലഭിക്കുന്ന ഇന്‍ഫോസിസ് ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധന

ഒരുകോടി രൂപയിലേറെ വരുമാനംനേടുന്ന ഇൻഫോസിസിലെ ജീവനക്കാരുടെ എണ്ണം 2019-20 സാമ്പത്തികവർഷത്തിൽ 74ആയി വർധിച്ചു. മുൻവർഷം 64 പേരാണ് ഈഗണത്തിലുണ്ടായിരുന്നത്. നിശ്ചിതതുക ശമ്പളത്തിനുപുറമെ, സ്റ്റോക്ക് ഇൻസെന്റീവുകൾക്കൂടി ലഭിച്ചതോടെയാണ് കോടീശ്വരന്മാരായ ശമ്പളവരുമാനക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായത്. 2020 മാർച്ച് 31ലെ കണക്കുപ്രകാരം 1,89,640 ജീവനക്കാരാണ് കമ്പനിയിലുള്ളത്. പ്രവർത്തന മികവുള്ള ജീവനക്കാരെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി യോഗ്യരായ ജീവിക്കാർക്ക് കമ്പനി ഓഹരികൾ നൽകുന്നത് പതിവാണ്. 2019-20 സാമ്പത്തികവർഷത്തിൽ, ഇൻഫോസിസിന്റെ സിഇഒയായ സലിൽ പേരേഖിന്റെ ശമ്പളംഉൾപ്പെടുയള്ള മൊത്തംവരുമാനം 39ശതമാനം വർധിച്ച് 34.27 കോടിയായി. ശമ്പളയിനത്തിൽ 16.85 കോടി രൂപയും ഓഹരി വിഹിതമായി 17.04 കോടി രൂപയും മറ്റിനത്തിൽ 38 ലക്ഷം രൂപയുമാണ് പരേഖിന് ലഭിച്ചത്. ജീവനക്കാരുടെ ശമ്പളത്തിൽ കഴിഞ്ഞ സാമ്പത്തിവർഷം ശരാശരി 10ശതമാനമാണ് വർധനവുണ്ടായത്. Number of crorepati employees in Infosys goes up

from money rss https://bit.ly/2XtZsYj
via IFTTT