121

Powered By Blogger

Wednesday 13 January 2021

ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കുറവുണ്ടാവില്ല; നടപ്പാക്കാനാവുമോയെന്നാണ് ചോദ്യം

കോവിഡിനെതുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിരൂക്ഷമായ സമയത്താണ് പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെ ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേ, അതുമുന്നിൽകണ്ടുള്ള ബജറ്റായിരിക്കും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുകയെന്നകാര്യത്തിൽ സംശയമില്ല. സാമൂഹ്യസുരക്ഷയ്ക്ക് പ്രാധാന്യംനൽകുന്നതോടൊപ്പം പദ്ധതികളുടെ പെരുമഴയായിരിക്കും ബജറ്റിലുണ്ടാകുക. അടുത്തകാലത്തായി ജനങ്ങൾക്ക് സ്വാഭാവികമായുമുള്ള സംശയം ബജറ്റിലെ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകുമോയെന്നതാണ്. പദ്ധതികൾ പ്രഖ്യാപിക്കയും യഥാസമയം അതുനടപ്പാക്കുകയുംചെയ്യുമ്പോഴാണ് ബജറ്റ് അർത്ഥവത്താകുന്നത്. 2018, 2019 വർഷങ്ങളിലെ വെള്ളപ്പൊക്കവും 2020ലെ കോവിഡ് മഹാമാരിയും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് വിള്ളലേൽപ്പിച്ചിരുന്നു. വികസനപ്രവർത്തനങ്ങൾ ഏറെക്കുറെ സ്തംഭിച്ചനിലയിലുമായിരുന്നു. ബജറ്റിനുപുറത്ത് അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധികൾ പ്രഖ്യാപനങ്ങളെ ജലരേഖയാക്കുന്നകാഴ്ചയാണ് കുറെകാലമായി കണ്ടുവരുന്നത്. ഈ പ്രതിസന്ധിയിലും ആരോഗ്യ-പൊതുവിതരണ മേഖലകളിൽ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ സർക്കാരിനായെന്നകാര്യത്തിൽ സംശയമില്ല. പ്രതീക്ഷകൾ കോവിഡ് വ്യാപനത്തെതുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി താഴെത്തട്ടിൽവരെ രൂക്ഷമാണ്. ഈ സാഹചര്യത്തിൽ വിവിധമേഖലകൾ കേന്ദ്രീകരിച്ചുള്ള പാക്കേജുകൾക്ക് സർക്കാർ രൂപംനൽകിയേക്കും. ഗൾഫിൽനിന്ന് തിരിച്ചെത്തിയവർ ഉൾപ്പടെ നാട്ടിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് അനുകൂലമായ പദ്ധതികളും പ്രോത്സാഹനങ്ങളും ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കാം. കോവിഡിനെതുടർന്ന് ഏറ്റവും പ്രതിസന്ധിനേരിട്ട വിഭാഗമാണ് വ്യാപാരികൾ. ഏറെക്കാലം അടച്ചിട്ടതിനാൽ കച്ചവടക്കാരിൽ ഭൂരിഭാഗവും കടക്കെണിയിലുമാണ്. വരുമാനമില്ലാതെ വായ്പ തിരിച്ചടക്കാനാവാതെ നട്ടംതിരിയുകയാണ് പലരും. വ്യാപാരി സമൂഹത്തെ കരകയറ്റാനുതകുന്ന സമഗ്രപാക്കേജ് ബജറ്റിൽ പ്രതീക്ഷിക്കാം. ജോലി നഷ്ടപ്പെട്ടവലിയൊരു സമൂഹവും പ്രതീക്ഷയോടെയാണ് ബജറ്റിന നോക്കിക്കാണുന്നത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിക്കഴിഞ്ഞു. ബജറ്റിൽ നികുതിഭാരമുണ്ടാകില്ലെന്നും ഇളവുകളുണ്ടാകുമെന്നും അദ്ദേഹം സൂചനനൽകിയിട്ടുണ്ട്.പുതിയ നിയമങ്ങൾക്കെതിരയെുള്ള കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ കർഷകർക്ക് പ്രത്യേക സഹായവും ബജറ്റിൽ പ്രഖ്യാപിക്കും. കാർഷികമേഖലയ്ക്ക് സ്വാഭാവികമായും ബജറ്റിൽ ഊന്നലുണ്ടാകും. വലിയൊരുവിഭാഗം വോട്ടർമാരെ കയ്യിലെടുക്കാൻ കാലാകാലങ്ങളിലായി സർക്കാരുകൾ പ്രയോഗിച്ചുവരുന്ന ബ്രഹ്മാസ്ത്രമാണ് ക്ഷേമപെൻഷനുകളുടെ വർധന. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ ബജറ്റിൽ പ്രഥമപരിഗണന ക്ഷേമപെൻഷനുകളുടെവർധനയ്ക്കുണ്ടാകും. ഇതുമനസിലാക്കി ഒരുമുഴംമുമ്പെ എറിഞ്ഞവടിയാണ് യുഡിഎഫ് സർക്കാരിന്റെ ന്യായ് പദ്ധതി. സർക്കാർ അധികാരത്തിൽവന്നാൽ പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ(വർഷം 72,000 രൂപ)നൽകുമെന്നാണ് യുഡിഎഫിന്റെ ഉറപ്പ്. ജനകീയ പദ്ധതികൾക്കൊപ്പം വൻകിട വികസന പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കാനും സർക്കാരിനാവില്ല. മലയോര ഹൈവേ, വിഴിഞ്ഞം, കോവളം-ബേക്കൽ ഉൾനാടൻ ജലപാത, അതിവേഗ റെയിൽപാത തുടങ്ങിയവ ഇനിയും കടലാസിൽമാത്രമാണ്. നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കുന്നതിനോടൊപ്പം പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പാക്കുകയെന്നതുമാണ് സർക്കാർ നേരിടുന്നവെല്ലുവിളി. എങ്ങനെ അധികവിഭവ സമാഹരണം നടത്തി ഈ വെല്ലുവിളിയെ അതിജീവിക്കുമെന്നാണ് കണ്ടറിയേണ്ടത്. വെല്ലുവിളി 60,000 കോടി രൂപയുടെ 821 വികസന പദ്ധതികൾ ഇപ്പോൾതന്നെ കിഫ്ബിവഴി സർക്കാർ നടപ്പാക്കിവരുന്നുണ്ട്. സാമ്പത്തികമുരടിപ്പും അധികബാധ്യതകളും മൂലം പദ്ധതികളിൽ പലതും പാതിവഴിയിലുമാണ്. ഖജനാവിൽ നീക്കിയിരിപ്പൊന്നുമില്ലാതെയാണ് ഇത്തവണയും സംസ്ഥാനം പുതിയ പ്രഖ്യാനങ്ങൾക്കൊരുങ്ങുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉൾപ്പെടയുള്ള അധികബാധ്യതകൂടി മുന്നിൽകാണേണ്ടിവരും. ഡിഎ കുടിശക പ്രഖ്യാപിക്കാതിരിക്കാനും ഈ സാഹചര്യത്തിൽ സർക്കാരിന് കഴിയില്ല. അധികവിഭവ സമാഹരണത്തിന് അനുകൂലമല്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തുളളത്. വ്യാപാരമാന്ദ്യവും തൊഴിൽനഷ്ടവും രൂക്ഷമായതിനാൽ നികുതിയും വിവിധയിനങ്ങളിലുള്ള ഫീസുകളും വർധിപ്പിക്കുന്നകാര്യത്തിൽ സർക്കാരിന് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ ഭൂമിയുടെ ന്യായവില, നികുതിവർധന ഉൾപ്പെടുയുള്ളവ വേണ്ടെന്നുവെയ്ക്കാനേ കഴിയൂ. പിന്നെ, മുന്നിലുള്ളവഴി വികസന പ്രവർത്തനങ്ങൾക്ക് വീണ്ടുംവീണ്ടും കടമെടുക്കുകയെന്നതാണ്. കേന്ദ്ര ധനവിനിയോഗ വകുപ്പ് നിർദേശിച്ച ബിസിനസ് സൗഹൃദ പരിഷ്കാരങ്ങൾ നടപ്പാക്കിയതിനെത്തുടർന്ന് പൊതുവിപണിയിൽനിന്ന് 2373 കോടി രൂപയുടെ അധികവായ്പയെടുക്കാൻ കേന്ദ്രം കേരളത്തിന് ഇപ്പോൾ അനുമതി നൽകിയിട്ടുണ്ട്.കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞകൊല്ലം മേയിലാണ് സംസ്ഥാനങ്ങൾക്ക് ഉപാധികളോടെ രണ്ടുശതമാനം അധികവായ്പ എടുക്കാനുള്ള നിർദേശം കേന്ദ്രം അംഗീകരിച്ചത്. ഒരുരാജ്യം ഒരു റേഷൻ കാർഡ്, ബിസിനസ് സൗഹൃദ പരിഷ്കരണങ്ങൾ, തദ്ദേശസ്ഥാപന പരിഷ്കരണം, വൈദ്യുതി മേഖലയിലെ പരിഷ്കരണം എന്നിവ നടപ്പാക്കണമെന്നായിരുന്നു ഉപാധി. സംസ്ഥാനത്തിന്റെ റവന്യുവരുമാനത്തിന്റെ മൂന്നിൽ രണ്ടുഭാഗവും നികുതിവരുമാനത്തിൽനിന്നാണ് ലഭിക്കുന്നത്. കേന്ദ്രനികുതിവിഹിതം ഉൾപ്പടെയാണിത്. ജിഎസ്ടി, വില്പന നികുതി, സ്റ്റാംമ്പ് ഡ്യൂട്ടി, എക്സൈസ് തീരുവ, ഭൂനികുതി എന്നിവയാണ് വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകൾ. നികുതിവരുമാനം കുത്തനെ ഇടിയുകയും റവന്യു ചെലവ് വർധിക്കുകയുംചെയ്യുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. നികുതി വരുമാനത്തിൽ 38ശതമാനവും നികുതിയേതരവരുമാനത്തിൽ 82.3ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള ബജറ്റുകൾ എത്രത്തോളം പ്രസക്തമാണന്നകാര്യമാണ് ശ്രദ്ധേയം. പലപ്പോഴും അതൊരു പ്രകടനപത്രികയുടെ സാധ്യതകൾമാത്രമായി ചുരുങ്ങുന്നുവെന്നതാണ് യാഥാർഥ്യം. ബജറ്റിന്റെ നിലനിൽപ്പുപോലും വരുന്ന തിരഞ്ഞെടുപ്പിൽ ആര് അധികാരത്തിൽവരുന്നുഎന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.

from money rss https://bit.ly/2KbZ3pq
via IFTTT

ഒരാഴ്ചകൊണ്ട് സ്വര്‍ണവിലയിലുണ്ടായ ഇടിവ് 1,800 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. രണ്ടുദിവസം മാറ്റമില്ലാതതുടർന്ന വിലയിൽ വ്യാഴാഴ്ച പവന് 360 രൂപയുടെ കുറവുണ്ടായി. ഇതോടെ വില 36,600 രൂപയായി. 4575 രൂപയാണ് ഗ്രാമിന്റെ വില. ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 1,800 രൂപയുടെ കുറവാണുണ്ടായത്. യുഎസിൽ ബോണ്ടിൽനിന്നുള്ള ആദായംവർധിച്ചതും ഡോളർ കരുത്താർജിച്ചതും ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു. സ്പോട് ഗോൾഡ് വില 1,840 ഡോളർ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില കുത്തനെ ഇടിഞ്ഞ് 49,000ന് താഴെയത്തി. അതായത് പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 48,860 രൂപയിലെത്തി. വെള്ളിയുടെ വിലയിൽ കിലോഗ്രാമിന് 7,500 രൂപ കുറഞ്ഞ് 56,200 രൂപയുമായി.

from money rss https://bit.ly/3qn7fT5
via IFTTT

തളര്‍ച്ചയുടെ രണ്ടാംദിനം: സെന്‍സെക്‌സില്‍ 76 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: റെക്കോഡ് തിരുത്തി മുന്നേറിയ വിപണിയിൽ തളർച്ചയുടെ രണ്ടാംദിനം. സെൻസെക്സ് 76 പോയന്റ് താഴ്ന്ന് 49,415ലും നിഫ്റ്റി 12 പോയന്റ് നഷ്ടത്തിൽ 14,552ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 843 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 510 ഓഹരികൾനഷ്ടത്തിലുമാണ്. 64 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഇൻഡസിൻഡ് ബാങ്ക്, ഐടിസി, ഒഎൻജിസി, ബജാജ് ഓട്ടോ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഡെൻ നെറ്റ് വർക്സ്, എച്ച്എഫ്സിഎൽ, ടാറ്റ സ്റ്റീൽ ലോങ് പ്രൊഡക്ട്സ് തുടങ്ങിയ കമ്പനികളാണ് വ്യാഴാഴ്ച ഡിസംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. Indices trade lower with Nifty below 14,550

from money rss https://bit.ly/39w5w7h
via IFTTT

ആകാശ് കോച്ചിങ് ശൃംഖലയെ ബൈജൂസ് ഏറ്റെടുക്കുന്നു

കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ ബൈജൂസ്, ഡൽഹി ആസ്ഥാനമായ എൻട്രൻസ് കോച്ചിങ് കമ്പനി ആകാശിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. ഏതാണ്ട് 7,300 കോടി രൂപയുടേതായിരിക്കും ഇടപാടെന്ന് ആഗോള വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇടപാടിനെക്കുറിച്ച് അറിയാൻ ബൈജൂസിന്റെ കോ-ഫൗണ്ടറായ ദിവ്യ ഗോകുൽനാഥിനെ സമീപിച്ചെങ്കിലും പ്രതികരിച്ചില്ല. ഓഫ്ലൈൻ കോച്ചിങ് രംഗത്തേക്കും സാന്നിധ്യം ഉറപ്പാക്കാൻ ബൈജൂസിന് ഈ ഇടപാടിലൂടെ കഴിയും. മൂന്നു മാസത്തിനകം ഇടപാട് പൂർത്തിയാകുമെന്നാണ് സൂചന. ഈയിടെ 1,200 കോടി ഡോളർ (87,600 കോടി രൂപ) മൂല്യം കല്പിച്ച ബൈജൂസിന് കോവിഡ് ലോക്ഡൗൺ കാലത്ത് വൻതോതിൽ ഡിമാൻഡ് കൂടിയിരുന്നു. കുട്ടികൾക്ക് ഓൺലൈൻ കോഡിങ് പരിശീലനം നൽകുന്ന വൈറ്റ് ഹാറ്റ് ജൂനിയറിനെ ഏതാനും മാസം മുമ്പ് ബൈജൂസ് ഏറ്റെടുത്തിരുന്നു. Byju's Acquires Coaching Centre Akash

from money rss https://bit.ly/3ib8IJk
via IFTTT

ലാഭമെടുപ്പ്: നേട്ടമില്ലാതെ സൂചികകള്‍ ക്ലോസ് ചെയ്തു

മുംബൈ: നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടമില്ലാതെ സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 24.79 പോയന്റ് നഷ്ടത്തിൽ 49,492.32ലും നിഫ്റ്റി 1.40 പോയന്റ് നേട്ടത്തിൽ 14,564.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1200 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1807 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 143 ഓഹരികൾക്ക് മാറ്റമില്ല. നിക്ഷേപകർ വ്യാപകമായി ഓഹരികൾ വിറ്റ് ലാഭമെടുത്തതാണ് സൂചികകളെ തളർത്തിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, അദാനി പോർട്സ്, ഐഒസി, എൻടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ശ്രി സിമെന്റ്സ്, ബജാജ് ഫിൻസർവ്, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ ഒഴികെയുള്ള ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനവും 0.4ശതമാനവും നഷ്ടത്തിലാണ് വ്യപാരം അവസാനിപ്പിച്ചത്. Sensex, Nifty end flat amid high volatility

from money rss https://bit.ly/3qfyRtp
via IFTTT