121

Powered By Blogger

Thursday 22 October 2020

30,000 രൂപ പ്രതിമാസം നിക്ഷേപിച്ചാല്‍ നാലുകോടി രൂപ സമാഹരിക്കാന്‍ കഴിയുമോ?

മുംബൈയിലെ ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്. 35 വയസ്സുണ്ട്. റിട്ടയർമെന്റ് കാലജീവിതത്തിനായി നാലുകോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിച്ചുവരുന്നു. 60-മത്തെ വയസ്സിലാണ് ജോലിയിൽനിന്ന് വിരമിക്കുക. കനാറ റൊബേകോ എമേർജിങ് ഇക്വിറ്റീസ്, ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്, ആക്സിസ് ബ്ലൂ ചിപ് എന്നിവയിലാണ് പ്രതിമാസം 10,000 രൂപവീതം നിക്ഷേപിക്കുന്നത്. 25 വർഷം നിക്ഷേപം തുടർന്നാൽ നാലുകോടി രൂപ സമാഹരിക്കാൻ കഴിയുമോയെന്നാണ് അറിയേണ്ടത്. നിവിലെ ഫണ്ടുകളിൽതന്നെ നിക്ഷേപം തുടർന്നാൽമതിയോയെന്നും അറിയണം. ജസ്റ്റിൻ ജോസ്(ഇ-മെയിൽ) റിട്ടയർമെന്റിനായി ജസ്റ്റിന്റെ മുന്നിലുള്ളത് 25 വർഷമാണ്. പ്രതിമാസം 30,000 രൂപയാണ് ഇതിനുവേണ്ടി ഫണ്ടുകളിൽ നിക്ഷേപിക്കുന്നത്. ദീർഘകാലയളവിൽ 12ശതമാനമെങ്കിലും വാർഷികാദായം നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ 5.7 കോടി രൂപ സമാഹരിക്കാൻ കഴിയും. 10ശതമാനം വാർഷിക ആദായമാണ് ലഭിക്കുന്നതെങ്കിൽ നാലുകോടി രൂപയും ലഭിക്കും. ഈകാലയളവിൽ 90 ലക്ഷം രൂപയാകും നിങ്ങൾ മൊത്തം നിക്ഷേപിച്ചിട്ടുണ്ടാകുക. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഫണ്ടുകളിലാണ് നിലവിലെ നിങ്ങളുടെ നിക്ഷേപം. കാനാറ റൊബേകോ ഫണ്ട് ലാർജ് ആൻഡ് മിഡ് ക്യാപ് കാറ്റഗറിയിലുള്ളതാണ്. ഏഴ് വർഷക്കാലയളവിൽ 24ശതമാനമാണ് ഈ ഫണ്ട് നൽകിയിട്ടുള്ള ആദായം. ആക്സിസ് ലോങ് ടേം ഫണ്ട് ടാക്സ് സേവിങ് വിഭാഗത്തിൽപ്പെട്ടതാണ്. നികുതിയിളവുകൂടി ലക്ഷ്യമിട്ടാണ് ഈ ഫണ്ടിൽ നിക്ഷേപം നടത്തുന്നതെന്ന് കരുതുന്നു. ഏഴുവർഷക്കാലയളവിൽ 18.41ശതമാം ആദായവും ഈ ഫണ്ട് നൽകിയിട്ടുണ്ട്. ലാർജ് ക്യാപ് വിഭാഗത്തിൽപ്പെട്ട ആക്സിസ് ബ്ലു ചിപ്പ് ഫണ്ടാകട്ടെ ഏഴുവർഷക്കാലയളവിൽ 14.85ശതമാനം ആദായമാണ് നൽകിയിട്ടുള്ളത്. ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലെ ആദായമാണ് മുകളിൽ കൊടുത്തത്. റെഗുലർ പ്ലാനകളെ അപേക്ഷിച്ച് ഒരുശതമാനംവരെ അധിക ആദായം ഡയറക്ട് പ്ലാനിൽനിന്ന് ലഭിക്കും. വർഷത്തിലൊരിക്കൽ ഫണ്ടുകളുടെ പ്രകടനം വിലിയരുത്തി മുന്നോട്ടുപോകുക.

from money rss https://bit.ly/37xmvGY
via IFTTT

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു: പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്റെ വില. 37,760 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ വില സ്ഥിരതയാർജിച്ചു. യുഎസിലെ സാമ്പത്തിക പാക്കേജുസംബന്ധിച്ച തീരുമാനങ്ങൾക്ക് കാത്തിരിക്കുകയാണ് നിക്ഷേപകർ. ആഗോള വിപണിയിൽ കഴിഞ്ഞ ദിവസം ഒരുശതമാനത്തിലേറെ കുറഞ്ഞ സ്പോട്ട് ഗോൾഡ് വിലയിൽ നേരിയ വർധനവുണ്ടായി. ഔൺസിന് 0.1ശതമാനം ഉയർന്ന് 1,905.65 ഡോളറായി. എംസിഎക്സിൽ 10 ഗ്രാം തനത്തങ്കത്തിന് 50,845 രൂപയാണ് വില.

from money rss https://bit.ly/3oho167
via IFTTT

സെന്‍സെക്‌സില്‍ 162 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 11,950നരികെ

മുംബൈ: ഒരുദിവസത്തെ നഷ്ടത്തിന്റെ ഇടവേളയ്ക്കുശേഷം ഓഹരി സൂചികകൾ നേട്ടത്തിൽ തിരിച്ചെത്തി. വാൾസ്ട്രീറ്റിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 162 പോയന്റ് നേട്ടത്തിൽ 40,720ലും നിഫ്റ്റി 52 പോയന്റ് ഉയർന്ന് 11,949ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 711 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 197 ഓഹരികൾ നഷ്ടത്തിലുമാണ്. 30 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, ഭാരതി എയർടെൽ, ടിസിഎസ്, പവർഗ്രിഡ് കോർപ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടെക് മഹീന്ദ്ര, നെസ് ലെ, യെസ് ബാങ്ക് തുടങ്ങി 38 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex gains 162 pts, Nifty at 11,950

from money rss https://bit.ly/35oRrGO
via IFTTT

നാലുദിവസം കൊണ്ട് ആമസോണും ഫ്‌ളിപ്കാര്‍ട്ടും നേടിയത് 26,000 കോടിയുടെ വില്പന

കൊച്ചി: കോവിഡ് പ്രതിസന്ധിയിലും വില്പന പൊടിപൊടിച്ച് ഇ-കൊമേഴ്സ് കമ്പനികൾ. 26,000 കോടി രൂപയുടെ വില്പനയാണ് നാലുദിവസം കൊണ്ട് ആമസോണും ഫ്ലിപ്കാർട്ടും നേടിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് വില്പനയാണ് നടത്തിയതെന്ന് കമ്പനികൾ പറയുന്നു. 2019-ൽ 20,000 കോടി രൂപയുടെ വില്പനയാണ് കമ്പനികൾ നേടിയത്. മൊബൈൽ ഫോൺ, ലാപ്ടോപ്പുകൾ, ക്യാമറ, ടാബ്ലെറ്റ് എന്നിവയാണ് കമ്പനികൾ കൂടുതൽ വിറ്റഴിച്ചത്. ആമസോണിൽ മൊബൈൽ ഫോൺ വാങ്ങിയവരുടെ എണ്ണത്തിൽ വർധനയുണ്ടായി. കൂടാതെ ഇലക്ട്രോണിക്സ്, ഫാഷൻ വിഭാഗങ്ങളിലും മികച്ച വില്പന കൈവരിച്ചു. മുൻനിര ബ്രാൻഡുകളെല്ലാം മികച്ച ഓഫറുകളാണ് ഇത്തവണ ആമസോണിൽ ഒരുക്കിയത്. നാല് കോടിയിലധികം ഉത്പന്നങ്ങളാണ് ആമസോൺ വില്പനയ്ക്കായി ഒരുക്കിയത്. മൊബൈൽ, ഫാഷൻ, ഇലക്ട്രോണിക്സ്, ഹോം ഫർണിഷിങ് എന്നീ വിഭാഗങ്ങളിലായിരുന്നു ഫ്ളിപ്കാർട്ടിൽ കൂടുതൽ വില്പന നടന്നത്. ഓരോ സെക്കൻഡിലും 110 ഓർഡർ പ്ലെയ്സ്മെന്റുകൾ വീതം പ്ലാറ്റ്ഫോമിന് ലഭിച്ചു. പ്ലാറ്റ്ഫോം സന്ദർശകരിൽ 52 ശതമാനവും ചെറു പട്ടണങ്ങളിൽനിന്നുള്ളവരാണ്. മൊബൈൽ വിഭാഗം സന്ദർശിക്കുന്ന ഉപഭോക്താക്കളിൽ രണ്ടിരട്ടി വളർച്ച ഉണ്ടായി. ഫാഷൻ വിഭാഗത്തിൽ 1,500 പുതിയ നഗരങ്ങളിൽനിന്നു കൂടി ഉപഭോക്താക്കളെത്തി. 40,000 ബ്രാൻഡുകളിൽനിന്നായി 1.6 കോടി ഉത്പന്നങ്ങൾ ഫാഷൻ വിഭാഗത്തിൽ വിറ്റഴിച്ചു.

from money rss https://bit.ly/2TihTw3
via IFTTT

Suraj Venjaramoodu And Nimisha Sajayan To Share The Screen Again!

Suraj Venjaramoodu And Nimisha Sajayan To Share The Screen Again!
Suraj Venjaramoodu and Nimisha Sajayan, the supremely talented actors made a mark with their amazing onscreen chemistry, in the National award-winning movie Thondimuthalum Drikshakshiyum. The duo's performances as the inter-caste couple were highly appreciated by both the audiences and critics. Reportedly,

* This article was originally published here

സെന്‍സെക്‌സ് 148 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 11,900ന് താഴെയെത്തി

മുംബൈ: തുടർച്ചയായി നാലുദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഫാർമ, ഐടി, ബാങ്ക് ഓഹരികളിലെ നഷ്ടം നിഫ്റ്റിയെ 11,900ന് താഴെയെത്തിച്ചു. 148.82 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 40,558.49 പോയന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 41.20 പോയന്റ് താഴ്ന്ന് 11,896.50ലുമെത്തി. ബിഎസ്ഇയിലെ 1412 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1188 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ഐഒസി, എൻടിപിസി, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഫാർമ, ഐടി, ബാങ്ക് സൂചികകളാണ് നഷ്ടമുണ്ടാക്കിയത്. ഊർജം, ലോഹം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിനുതാഴെ നേട്ടമുണ്ടാക്കി. Sensex falls 148 pts, Nifty settles below 11,900

from money rss https://bit.ly/35rjWUp
via IFTTT

കോവിഡ് പരിശോധന: ആര്‍ടി-ക്യുപിസിആര്‍ ടെസ്റ്റ് കിറ്റുകളുടെ നിര്‍മാണമാരംഭിച്ച് കൊച്ചിയിലെ ടിസിഎം

കൊച്ചി: കേരളം ആസ്ഥാനമായി കോവിഡ് ആർടി-ക്യുപിസിആർ ടെസ്റ്റ് കിറ്റുകൾ നിർമിക്കുന്ന ഏകസ്ഥാപനമായ ടിസിഎം സംസ്ഥാനത്തെ പരിശോധനകൾക്കാവശ്യമായ മുഴുവൻ ആർടി-ക്യുപിസിആർ കിറ്റുകളും നിർമിക്കാൻ സജ്ജമായി. രണ്ടു മാസത്തിനുള്ളിൽ 30 ലക്ഷം പരിശോധനക കിറ്റുകൾ നിർമിക്കുകയാണ് ലക്ഷ്യം. ഡൽഹി ഐഐടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഉൽപ്പാദിപ്പിക്കുന്ന കിറ്റുകൾ കോവി-ഡിറ്റെക്റ്റ് ബ്രാൻഡിൽ വിപണിയിലെത്തി. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ആദ്യത്തെ കോവിഡ് 19 റിയൽ ടൈം പിസിആർ അധിഷ്ഠിത കിറ്റാണിതെന്നും സംസ്ഥാനത്തിന്റെ കോവിഡ് പോരാട്ടത്തെ ബഹുദൂരം മുന്നോട്ടുകൊണ്ടുപോകാൻ കോവി-ഡിറ്റെക്റ്റിനു കഴിയുമെന്നും ടിസിഎം ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോസഫ് വർഗീസ് പറഞ്ഞു. കളമശ്ശേരി കിൻഫ്ര ബയോടെക്നോളജി ആൻഡ് ഇൻഡസ്ട്രിയൽ സോണിലെ യൂണിറ്റ് പ്രതിദിനം 10,000 ടെസ്റ്റുകൾക്കുള്ള കിറ്റുകൾ നിർമിച്ചുതുടങ്ങി. ഒരാഴ്ചക്കകം ദിനംപ്രതി 50,000 ടെസ്റ്റുകൾ നടത്തുന്നതിനാവശ്യമായ 500 കിറ്റുകൾ എന്ന നിലയിലേയ്ക്ക് ഉയർത്തും. കോവിഡ് പരിശോധനയ്ക്കായി കേരളം ഇപ്പോൾ പൂർണമായും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കിറ്റുകളെയാണ് ആശ്രയിക്കുന്നത്. കേടുകൂടാതെ ഡ്രൈ ഐസിൽ പായ്ക്ക് ചെയ്താണ് കൊണ്ടുവരുന്നത്. അതിനാൽതന്നെ 48 മുതൽ 72 വരെ സമയമെടുക്കും. ഇത് ഗുണനിലവാരത്തെയും ബാധിക്കും. കൊച്ചിയിൽ ഉത്പാദനം തുടങ്ങിയതോടെ കേരളത്തിലെ ലാബുകൾക്ക് വൻതോതിൽ കിറ്റുകൾ വാങ്ങി സൂക്ഷിക്കേണ്ട ബാധ്യതയും ഉണ്ടാകില്ല. വിലയിലും കുറവുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

from money rss https://bit.ly/2HqTGBt
via IFTTT

സൈബര്‍ ആക്രമണം: വാക്‌സിന്‍ പരീക്ഷണം നടത്തുന്ന ഡോ.റെഡ്ഡീസിന്റെ പ്ലാന്റുകള്‍ അടച്ചു

കോവിഡ് വാക്സിൻ പരീക്ഷണം നടത്തുന്ന ഡോ.റെഡ്ഡീസ് ലാബിന്റെ ലോകത്തെമ്പാടുമുള്ള പ്ലാന്റുകളും ഓഫിസുകളും ഡാറ്റ ചോർച്ചയെതുടർന്ന് അടച്ചു. റഷ്യയുടെ കോവിഡ് വാക്സിന്റെ രണ്ടും മൂന്നുംഘട്ട പരീക്ഷണങ്ങൾക്ക് ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ അനുമതി നൽകിയതിന് പിന്നാലെയാണ് സംഭവം. സൈബർ ആക്രമണത്തെതുടർന്ന് ഡാറ്റാ സെന്റർ സേവനങ്ങളെ നെറ്റ് വർക്കിൽനിന്ന് വേർപ്പെടുത്തിയതായി കമ്പനി അറിയിച്ചു. പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. 24 മണിക്കൂറിനുള്ളിൽ എല്ലാ പ്രവർത്തനങ്ങളും പുനഃരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിഇഒ മുകേഷ് രതി പറഞ്ഞു. ഇന്ത്യൻ സമയം പുലർച്ചെ 2.30ഓടെയാണ് ഡോ.റെഡ്ഡീസ് ലാബിന്റെ ഇന്ത്യ, റഷ്യ, യു.കെ, യു.എസ്, ബ്രസീൽ എന്നിവിടങ്ങളിലുള്ള പ്ലാന്റുകളിൽ സൈബർ ആക്രമണമുണ്ടായത്. Dr Reddys offices, plants shut after data breach

from money rss https://bit.ly/31sA5aD
via IFTTT