121

Powered By Blogger

Monday 28 September 2020

പാഠം 92: ദിവസം രണ്ടു രൂപ നീക്കിവെച്ചാല്‍ 36,000 രൂപ പെന്‍ഷന്‍ നേടാം

ഭാവിയ്ക്കുവേണ്ടി കരുതിവെയ്ക്കുന്നകാര്യത്തിൽ ഏറെ പിന്നിലാണ് മലയാളികൾ. നിരവധി പെൻഷൻ പദ്ധതികൾ രാജ്യത്തുണ്ടെങ്കിലും മിക്കവാറുംപേർ അവയിൽ ചേർന്നിട്ടില്ല. സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഭൂരിഭാഗംപേർക്കും അപ്രാപ്യമായതിനാൽ വിരമിച്ചശേഷമുള്ള ജീവിത്തിന് ചെറിയതുകയെങ്കിലും നീക്കിവെയ്ക്കുന്നത് ഉചിതമാകും. അസംഘടിതമേഖലയിലുള്ളവരായ താഴ്ന്നവരുമാനക്കാർക്കും ചെറിയതുക നിക്ഷേപിച്ച് ഭാവിയിൽ നിശ്ചിത തുക വരുമാനം നേടാനുള്ള അവസരമുണ്ട്. ദിവസം രണ്ടു രൂപയെങ്കിലും നീക്കിവെയ്ക്കാൻ കഴിയാത്തവർ രാജ്യത്തുണ്ടെന്നുതോന്നുന്നില്ല. രണ്ടുരൂപയോ അതിൽകൂടുതലോ നീക്കിവെച്ചാൽ 36,000 രൂപ മിനിമം വാർഷിക പെൻഷൻ ലഭിക്കുന്ന പദ്ധതി നിലവിലുണ്ട്. പി.എം ശ്രം യോഗി മൻധൻ യോജന(പി.എം.എസ്.വൈ.എം.വൈ)യാണ് പദ്ധതി. 18 നും 40നും ഇടയിൽ പ്രായമുള്ള 15,000 രൂപയിൽതാഴെ പ്രതിമാസവരുമാനമുള്ള എല്ലാ ഇന്ത്യക്കാർക്കും പദ്ധതിയിൽ ചേരാൻ കഴിയും. നടപടിക്രമങ്ങൾ ലളിതവുമാണ്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 45 ലക്ഷംപേരാണ് ഇതുവരെ പദ്ധതിയിൽ ചേർന്നിട്ടുള്ളത്. ദിവസം 2 രൂപ നീക്കിവെച്ചാൽ 18 വയസ്സുള്ളയാൾ ദിവസം 2 രൂപവീതം നീക്കിവെച്ച് മാസം 55 രൂപ നിക്ഷേപിച്ചാൽ 60 വയസ്സാകുമ്പോൾ പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും. 29 വയസ്സിലാണ് പദ്ധതിയിൽ ചേരുന്നതെങ്കിൽ പ്രതിമാസം 100 രൂപ നിക്ഷേപിച്ചാലാണ് 60വയസ്സാകുമ്പോൾ ഈതുക ലഭിക്കുക. 40വയസ്സിലാണ് ചേരുന്നതെങ്കിൽ പ്രതിമാസം 200 രൂപ നിക്ഷേപിക്കേണ്ടിവരും. തുല്യവിഹിതം കേന്ദ്രസർക്കാരും അടയ്ക്കും. ആർക്കൊക്കെ ചേരാം ചുമട്ടുതൊഴിലാളികൾ, കാർഷികമേഖലയിൽ ജോലിചെയ്യുന്നവർ, നിർമാണതൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, മോട്ടോർവാഹന തൊഴിലാളികൾ, ഡി.ടി.പി ഓപ്പറേറ്റർമാർ, ചെറുകിട കച്ചവടക്കാർ, ആശ-അങ്കണവാടി പ്രവർത്തകർ തുടങ്ങി നൂറിലേറെ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പദ്ധതിയിൽ അംഗങ്ങളാകാം. എങ്ങനെ ചേരും? അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവവഴി പദ്ധതിയിൽ ചേരാം. ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് (ഐഎഫ്എസ് കോഡും) എന്നിവ ആവശ്യമാണ്. ഇതിനായി ബാങ്ക് പാസ്ബുക്കിന്റ കോപ്പിയോ, അക്കൗണ്ട് സ്റ്റേറ്റുമെന്റിന്റെ പകർപ്പോ നൽകണം. ഒ.ടി.പി വെരിഫിക്കേഷനായി മൊബൈൽ നമ്പർ വേണം. പദ്ധതിയിലേയ്ക്കുള്ള ആദ്യവിഹിതം പണമായി നൽകാം. അംഗമാകുന്നവർ മരിക്കുകയോ സ്ഥിരമായ ശാരീരിക അവശത അനുഭവപ്പെടുകയോ ചെയ്താൽ ജീവിത പങ്കാളിക്ക് തുടർന്നും ഗഡു അടയ്ക്കാം. പെൻഷൻ വാങ്ങിക്കൊണ്ടിരിക്കെ അംഗം മരിച്ചാൽ കുടുംബ പെൻഷനായി പെൻഷൻ തുകയുടെ 50ശതമാനം പങ്കാളിക്ക് ലഭിക്കും. കുട്ടികൾ ഉൾപ്പടെ മറ്റാർക്കും പെൻഷന് അർഹതയില്ല. കാലാവധിയെത്തുംമുമ്പ് ഉപാധികളോടെ പദ്ധതിയിൽനിന്ന് പിന്മാറാനും അവസരമുണ്ട്. അങ്ങനെ പിന്മാറിയാൽ അതുവരെ അടച്ചതുക പലിശയടക്കം തിരിച്ചുനൽകും.എൻ.പി.എസ്, ഇ.പി.എഫ്. ഇ.എസ്.ഐ എന്നീ പദ്ധതികളിൽ നിലവിൽ അംഗങ്ങളായവർക്ക് ചേരാനാവില്ലെന്നകാര്യ ശ്രദ്ധിക്കുക. feedbacks to: antonycdavis@gmail.com കുറിപ്പ്: താഴ്ന്ന വരുമാനക്കാർക്കായി സർക്കാർ അവതരിപ്പിച്ച പദ്ധതിയാണിത്. ഭാവിയിലെ പണപ്പെരുപ്പ നിരക്കുകളുമായി താരതമ്യംചെയ്യുമ്പോൾ പെൻഷൻ അപര്യാപ്തമാണ്. അതേസമയം, നിക്ഷേപിക്കുന്ന തുകയുമായി താരതമ്യംചെയ്യുമ്പോൾ ആകർഷകവുമാണ്. കൂടുതൽ പെൻഷൻ ലഭിക്കണമെന്നുള്ളവർക്ക് മറ്റുപദ്ധതികൾ പ്രയോജനപ്പെടുത്താം.

from money rss https://bit.ly/345zfkJ
via IFTTT

സ്വര്‍ണവില പവന് 400 രൂപകൂടി 37,200 രൂപയായി

മൂന്നുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വർധന. ചൊവാഴ്ച പവന് 400 രൂപയാണ് കൂടിയത്. ഇതോടെ പവന്റെ വില 37,200 രൂപയായി. 4,650 രൂപയാണ് ഗ്രാമിന്റെ വില. സംസ്ഥാനത്ത് സ്വർണവില മൂന്നുദിവസമായി 36,800 നിലവാരത്തിലായിരുന്നു. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിൽ 0.15ശതമാനം വർധനവാണുണ്ടായത്. ഔൺസിന് 1,883.69 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3mZCO4H
via IFTTT

വിസിറ്റിങ് കാര്‍ഡ് രൂപത്തില്‍ പി.വി.സി ആധാര്‍ കാര്‍ഡ് സ്വന്തമാക്കാം

വിസിറ്റിങ് കാർഡ് രൂപത്തിൽ പി.വി.സി ആധാർ കാർഡ് സ്വന്തമാക്കാം. യുണിക് അഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഎഡിഐ)യാണ് സുരക്ഷാ സവിശേഷതകളുള്ള കാർഡ് നൽകുന്നത്. ഡിജിറ്റൽ സൈൻചെയ്ത ക്യുആർ കോഡ്, ഹോളോഗ്രാം തുടങ്ങിയവ കാർഡിലുണ്ടാകും. ആധാർ ഉടമകൾക്ക് ലളിതമായ നടപടിക്രമങ്ങളിലൂടെ ഓൺലൈനായി കാർഡിന് അപേക്ഷിക്കാം. തപാൽ ചാർജ്, ജിഎസ്ടി എന്നിവ ഉൾപ്പടെ 50 രൂപയാണ് ഫീസ്. സ്പീഡ് പോസ്റ്റിൽ കാർഡ് ഉടമയുടെ കൈവശമെത്തും. ചെയ്യേണ്ടത് ഇതിനായി ഔദ്യോഗിക വെബ്സൈറ്റിൽ കയറുക. https://bit.ly/3cHNG2c ആധാർ നമ്പർ നൽകുക. മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ സൈറ്റിൽ നിർദിഷ്ട സ്ഥലത്ത് ചേർക്കുക. കാർഡുടമയുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ പുതിയ പേജ് തുറന്നുവരും. കാർഡിലെ വിവരങ്ങൾ ഉറപ്പുവരുത്താം. അതുകഴിഞ്ഞാൽ 50 രൂപ പണമടയ്ക്കണം. യു.പി.ഐ, ക്രഡിറ് കാർഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ച് അതിനുള്ള സൗകര്യമുണ്ട്. പണമടച്ചുകഴിഞ്ഞാൽ ഭാവിയിൽ സ്റ്റാറ്റസ് പരിശോധിക്കാൻ ഒരു നമ്പർ ലഭിക്കും. പിന്നീട് തപാലിൽ കാർഡ് ലഭിക്കും. UIDAI Now Offers PVC Aadhar Card with Enhanced Security Features

from money rss https://bit.ly/3naNDB8
via IFTTT

സെന്‍സെക്‌സില്‍ 183 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരിസൂചികകൾ നേട്ടത്തിൽ. സെൻസെക്സ് 183 പോയന്റ് ഉയർന്ന് 38,164ലിലും നിഫ്റ്റി 59 പോയന്റ് നേട്ടത്തിൽ 11,286ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 865 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 183 ഓഹരികൾ നഷ്ടത്തിലുമാണ്. 49 ഓഹരികൾക്ക് മാറ്റമില്ല. ആഗോള സൂചികകളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ, മാരുതി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, ഐടിസി, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമണ്. Sensex gains 183 points

from money rss https://bit.ly/2Gbt3Qn
via IFTTT

ഈയാഴ്ച മൂന്ന് ഐ.പി.ഒ.കൾ

മുംബൈ: മൂന്നു കമ്പനികൾ ചൊവ്വാഴ്ച ഐ.പി.ഒ.യുമായി ഓഹരി വിപണിയിൽ എത്തും. ഈ മാസം ആദ്യം പ്രാഥമിക വിപണിയിൽ പ്രവേശിച്ച കമ്പനികൾക്ക് ലഭിച്ച മികച്ച പ്രതികരണമാണ് കൂടുതൽ കമ്പനികളെ ഐ.പി.ഒ. വേഗത്തിലാക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. യു.ടി.ഐ. അസറ്റ് മാനേജ്മെന്റ് കമ്പനിയുടേതാണ് വലിയ ഐ.പി.ഒ. 2,160 കോടി രൂപയാണ് കമ്പനി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. 552-554 രൂപ നിരക്കിൽ പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ള ഇഷ്യുവിൽ കുറഞ്ഞത് 27 ഓഹരികൾക്ക് അപേക്ഷിക്കണം. പൊതുമേഖലാ കപ്പൽശാലയായ മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്സ് ആണ് ഐ.പി.ഒ.യ്ക്ക് എത്തുന്ന രണ്ടാമത്തെ കമ്പനി. 444 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഐ.പി.ഒ.യിൽ ഓഹരിയൊന്നിന് 135-145 രൂപയാണ് പ്രൈസ് ബാൻഡ്. 103 ഓഹരികളുടെ ലോട്ടുകളായാണ് അപേക്ഷിക്കേണ്ടത്. ജീവനക്കാർക്കായി 3.46 ലക്ഷം ഓഹരികൾ നീക്കിവെച്ചിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എണ്ണ-പ്രകൃതിവാതക പൈപ്പ്ലൈൻ സേവന കമ്പനിയായ ലിഖിത ഇൻഫ്രാസ്ട്രക്ചറാണ് മൂന്നാമത്തെ കമ്പനി. 61.20 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന കമ്പനി ഓഹരിയൊന്നിന് 117-120 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്. 125 ഓഹരികളുടെ ഗുണിതങ്ങളായാണ് അപേക്ഷിക്കാനാകുക. മൂന്ന് ഐ.പി.ഒ.കളും ഒക്ടോബർ ഒന്നിന് ക്ലോസ് ചെയ്യും.

from money rss https://bit.ly/2G1Sunw
via IFTTT

സ്വർണക്കട്ടികൾക്ക് ടി.സി.എസ്. ഒക്‌ടോബർ ഒന്നുമുതൽ

കൊച്ചി: 24 കാരറ്റ് സ്വർണക്കട്ടികൾക്ക് ഏർപ്പെടുത്തിയ ഉറവിടത്തിൽ നിന്നുള്ള നികുതി (ടി.സി.എസ്.) ഒക്ടോബർ ഒന്നിന് നിലവിൽ വരും. ഇത് പ്രവർത്തന മൂലധനം കണ്ടെത്തുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന ആശങ്കയിലാണ് സ്വർണ വ്യാപാര മേഖല. ബുള്ളിയൻ വ്യാപാരികളെ മാത്രമല്ല, ജൂവലറികൾക്കും ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. സ്വർണക്കട്ടിക്ക് 0.1 ശതമാനം ഉറവിടത്തിൽ നിന്നുള്ള നികുതി നൽകണമെന്നാണ് വ്യവസ്ഥ. ടി.സി.എസ്. പ്രാബല്യത്തിൽ വരുന്നതോടെ സ്വർണക്കട്ടി ബാങ്കിൽനിന്ന് വാങ്ങുമ്പോൾ ഉണ്ടാകുന്ന ലാഭത്തേക്കാൾ കൂടുതൽ വ്യാപാരികൾ നികുതി അടയ്ക്കേണ്ടതായി വരും. അതായത്, 53 ലക്ഷം രൂപയ്ക്ക് ഒരു കിലോഗ്രാം തങ്കം വാങ്ങുകയാണെങ്കിൽ കിട്ടുന്ന പരമാവധി ലാഭം 2,650 രൂപയാണ് (0.05 ശതമാനം). ഇതിന് 30 ശതമാനം (795 രൂപ) നികുതി കൂടി അടയ്ക്കണം. അതേസമയം, 53 ലക്ഷത്തിന് 0.1 ശതമാനം ഉറവിട നികുതിയായി അടയ്ക്കേണ്ടി വരുന്നത് 5,300 രൂപയാണ്. ഈ രീതിയിൽ മിക്ക ബുള്ളിയൻ വ്യാപാരികളും യഥാർത്ഥ നികുതി നൽകേണ്ടതിനെക്കാൾ കൂടുതൽ നികുതി ടി.സി.എസ്. ആയി നൽകേണ്ടി വരും. ഇത് പ്രവർത്തന മൂലധനം തടസ്സപ്പെടുത്തുന്നു. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടി ടി.സി.എസ്. പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യ ജെംസ് ആൻഡ് ജൂവലറി കൗൺസിൽ (ജി.ജെ.സി.) ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചിട്ടുണ്ട്. 1,000 കോടി രൂപയുടെ വില്പന നടത്തുന്ന ഒരു ബുള്ളിയൻ വ്യാപാരിയുടെ പ്രവർത്തന മൂലധനത്തിൽ പ്രതിവർഷം ശരാശരി 67.50 ലക്ഷം രൂപയുടെ വിടവ് ടി.സി.എസ്. വരുന്നതോടെ ഉണ്ടാകുമെന്നാണ് ഇന്ത്യൻ ബുള്ളിയൻ ജൂവലേഴ്സ് അസോസിയേഷൻ പറയുന്നത്. ടി.സി.എസ്. ക്രെഡിറ്റ് ലഭ്യമാണെങ്കിലും, നികുതി ബാധ്യത കുറവാണെങ്കിൽ റീഫണ്ടിനായി അപേക്ഷിക്കേണ്ടി വരുന്നതിനാൽ ഇത് ഉദ്ദേശ്യത്തെ നിറവേറ്റില്ല.ആദായനികുതി അധികാരികൾ വിലയിരുത്തൽ നടത്തിയ ശേഷമായിരിക്കും റീഫണ്ട് ക്ലെയിമുകൾ റിലീസ് ചെയ്യുക. ഇതിന് മൂന്നു വർഷം വരെ സമയമെടുക്കും.

from money rss https://bit.ly/3cFZmTe
via IFTTT

Drishyam 2 Goes On Floors In Kochi; Mohanlal Shares Glimpses From Puja Ceremony

Drishyam 2 Goes On Floors In Kochi; Mohanlal Shares Glimpses From Puja Ceremony
Mohanlal-starrer upcoming film Drishyam 2 recently went on floors in Kochi, Kerala. The actor shared some glimpses from the puja ceremony which took place on the sets of the film on his Instagram handle. He captioned the post, "Glad

* This article was originally published here

നിഫ്റ്റി 11,200ന് മുകളില്‍ ക്ലോസ്‌ചെയ്തു: സെന്‍സെക്‌സ് 593 പോയന്റ് ഉയര്‍ന്നു

തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 592.97 പോയന്റ് നേട്ടത്തിൽ 37,981.63ലും നിഫ്റ്റി 177.20 പോയന്റ് ഉയർന്ന് 11,227.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് സൂചികകൾക്ക് കരുത്തായത്. പൊതുമേഖല ബാങ്കുകൾക്ക് മൂലധനമായി 20,000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചതുംവൈകാതെ മൂന്നാംഘട്ട ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടും വിപണികളെ തുണച്ചു. ബിഎസ്ഇയിലെ 1888 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 763 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, ലോഹം, വാഹനം സൂചികകൾ മൂന്നുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളം നേട്ടത്തിലുമായിരുന്നു. Nifty ends above 11,200, Sensex jumps 593 pts

from money rss https://bit.ly/3kQX5aI
via IFTTT

കെ.എസ്.എഫ്.ഇ. സുവര്‍ണ്ണജൂബിലി ചിട്ടികള്‍ 2020

2019 നവംബറിൽ തുടങ്ങി വെച്ച കെ.എസ്.എഫ്.ഇ.യുടെ സുവർണ്ണജൂബിലി ആഘോഷങ്ങൾ 2020 നവംബർ മാസം വരെ നീണ്ടു നിൽക്കുന്ന രീതിയിലായിരുന്നു വിഭാവനം ചെയ്തിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി വന്ന കോവിഡ് 19 ആഘോഷ പരിപാടികൾക്ക് വിഘാതം സൃഷ്ടിച്ചുവെങ്കിലും, കോവിഡ് കാലത്ത് ജനങ്ങൾക്കൊപ്പം നില കൊള്ളാനും അവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പദ്ധതികൾക്ക് രൂപം നൽകാനും കെ.എസ്.എഫ്.ഇ. മുന്നോട്ട് വന്നു. അത്തരമൊരു പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ആരംഭിച്ച സുവർണ്ണ ജൂബിലി ചിട്ടികൾ 2020. 2020 ഡിസംബർ 31 ന് അവസാനിക്കുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മറ്റ് സവിശേഷ ചിട്ടി പദ്ധതികളിലെന്ന പോലെ തന്നെ ആകർഷകമായ സമ്മാന ഘടനയാണ് ഇതിന്റെ പ്രത്യേകത. ബംബർ സമ്മാനമായി സംസ്ഥാനതലത്തിൽ നറുക്കെടുപ്പ് നടത്തി ഒരാൾക്ക് 50 പവൻ സ്വർണ്ണവും മേഖലാ തലത്തിൽ നറുക്കെടുപ്പ് നടത്തി 26 എണ്ണം റോയൽ എൻഫീൽഡ് ബുള്ളറ്റും അത്രയും തന്നെ എണ്ണം ഹോണ്ട ആക്റ്റീവ സ്കൂട്ടറും സമ്മാനമായി നൽകുന്നു. ഓരോ ചിട്ടിയിലേയും ഒരാൾക്ക് നിർബന്ധമായും സമ്മാനം ലഭ്യമാകണം എന്നതിന്റെ അടിസ്ഥാനത്തിൽ ശാഖാ തല സമ്മാനമായി 10000/ രൂപ വിലവരുന്ന സ്മാർട്ട് ഫോൺ സമ്മാനമായി നൽകുന്നു. ഇതു കൂടാതെ ചിട്ടിയിൽ 5% തവണകൾ അടച്ചു കഴിഞ്ഞാൽ വരിക്കാരന് സലയുടെ 50% തുക ലോണായി എടുക്കാവുന്നതാണ്. ചിട്ടി വിളിച്ച ചിറ്റാളന് ദൗർഭാഗ്യവശാൽ മരണം സംഭവിക്കുകയാണെങ്കിൽ ചിട്ടിയിൻമേലുള്ള മേൽ ബാധ്യത (പരമാവധി 5,00000/ രൂപ) എഴുതിതള്ളുന്നതാണ്. ഈ പദ്ധതി പ്രകാരം ചിട്ടിയിൽ ചേർന്ന് മുടക്കമില്ലാതെ മുഴുവൻ തവണകളും കൃത്യമായി അടയ്ക്കുന്ന ഓരോ ടിക്കറ്റിനും ചിട്ടി കാലാവധി കഴിയുമ്പോൾ മാസത്തവണ സംഖ്യയ്ക്ക് തത്തുല്യമായ തുക ഓരോ ചിറ്റാളനും പുതിയ ചിട്ടിയിൽ ചേരുന്നതിന് ലഭ്യമാവും എന്നത് മറ്റൊരു ആകർഷണീയതയാണ്.

from money rss https://bit.ly/30bgrPN
via IFTTT

ഗൂഗിള്‍ മീറ്റ്: സൗജന്യ ഉപയോഗം ഇനി 60 മിനുട്ടുമാത്രം

വർക്ക്ഫ്രംഹോം, ഓൺലൈൻ ക്ലാസ് എന്നിവയ്ക്ക് വ്യാപകമായി പ്രയോജനപ്പെടുത്തിവരുന്ന ഗൂഗിൾ മീറ്റ് ഉപയോഗിക്കുന്നതിൽ നിയന്ത്രണവുമായി കമ്പനി. സെപ്റ്റംബർ 30 മുതൽ 60 മിനുട്ടുവരെയമാത്രമെ പരമാവധി സൗജന്യമായി ഉപോയിഗിക്കാൻ കഴിയൂ. പണം നൽകി ഉപയോഗിക്കാവുന്ന ജി-സ്യൂട്ടിലേയ്ക്ക് മാറാനാണ് ഗൂഗിൾ ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ മാറുന്നവർക്ക് കൂടുതൽ സൗകര്യങ്ങളും ഗൂഗിൾ വാഗ്ദാനംചെയ്യുന്നുണ്ട്. 250 പേർക്ക് ഗൂഗിൾ മീറ്റുവഴി പങ്കെടുക്കാനുള്ള സൗകര്യം, ഒറ്റ ഡൗമൈൻ ഉപയോഗിച്ച് 10,000ലേറെപ്പേർക്ക് ലൈവ് സ്ട്രീമിങ്, റെക്കോഡ് ചെയ്ത് ഗുഗിൾ ഡ്രൈവിൽ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും പെയ്ഡ് വേർഷനിലുണ്ട്. സേവനത്തിനായി ഒരാൾക്ക് ഒരുമാസത്തേയ്ക്ക് 1,800 രൂപ(25 ഡോളർ)യാണ് നിരക്ക്. ഈവർഷം തുടക്കത്തിൽ പരിധിയില്ലാത്ത സൗജന്യ ഉപയോഗമാണ് ഗൂഗിൾ വാഗ്ദാംചെയ്തിരുന്നത്. Google Meet to reduce meetings to 60 mins on free versions

from money rss https://bit.ly/2S6eQqo
via IFTTT

ചൊവാഴ്ച തുടങ്ങേണ്ട വായ്പാവലോകന യോഗം ആര്‍.ബി.ഐ മാറ്റി

സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്നുവരെ നടക്കേണ്ട മൂന്നുദിസവത്തെ വായ്പാവലോകന യോഗം റിസർവ് ബാങ്ക് മാറ്റിവെച്ചു. പുതുക്തിയ തിയതി ഉടനെ തീരുമാനിക്കും. മൊറട്ടോറിയംകാലത്തെ പലിശ സംബന്ധിച്ച് മൂന്നുദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചതിനുപിന്നാലെയാണ് ആർബിഐ യോഗം മാറ്റിയത്. മോറട്ടോറിയം കാലയളവിൽ മാറ്റിവെച്ച ഇഎംഐയുടെ പലിശ ഈടാക്കുന്നതിനെതിരെ നൽകിയ ഒരുകൂട്ടം ഹർജികളിൽ രേഖാമൂലം തീരുമാനം അറിയിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തൽ ഉടനെ തീരുമാനമുണ്ടാകുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. വിവിധ വ്യവസായ സ്ഥാപനങ്ങളും ട്രേഡ് യൂണിയനുകളും നൽകിയ ഇതുസംബന്ധിച്ച ഹർജിയിൽ ഒക്ടോബർ അഞ്ചിന് വാദംകേൾക്കും. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. RBI postpones rate-setting committees meeting scheduled for this week

from money rss https://bit.ly/349abcR
via IFTTT

അനില്‍ അംബാനിയുടെ രാജ്യത്തിനുപുറത്തുള്ള ആസ്തികള്‍ കണ്ടുകെട്ടാന്‍ ചൈനീസ് ബാങ്കുകള്‍

ന്യൂഡൽഹി: അനിൽ അംബാനി വായ്പയായെടുത്ത 5,300 കോടി രൂപ തിരിച്ചുപിടിക്കാൻ ചൈനീസ് ബാങ്കുകൾ. മൂന്നു ചൈനീസ് ബാങ്കുകളാണ് അനിൽ അംബാനിയുടെ സ്വത്തുക്കൾ കണ്ടെുകെട്ടുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത്. ലണ്ടനില കോടതിയിൽ ഇതുസംബന്ധിച്ച വ്യവഹാരവുമായി ബന്ധപ്പെട്ട് അനിൽ അംബാനി ഹാജരായതിനുപിന്നാലെയാണ് നടപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെന്റ് ബാങ്ക് എന്നിവയാണ് അനിൽ അംബാനിയുടെ ഇന്ത്യക്കുപുറത്തുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങുന്നത്. 2012ലാണ് അംബാനിക്ക് വായ്പയനുവദിച്ചത്. എന്നാൽ 2017മുതൽ വായ്പ തിരിച്ചടവിൽ വീഴ്ചവരുത്തുകയായിരുന്നു. ലളിത ജീവിതശൈലിയാണ് തനിക്കുള്ളതെന്നും ഇതിനുള്ള പണംപോലും ഭാര്യയും കുടുംബവുമാണ് നൽകുന്നതെന്നും മറ്റ് വരുമാന മാർഗങ്ങളില്ലെന്നും കഴിഞ്ഞദിവസം അനിൽ അംബാനി കോടതിയിൽ ബോധിപ്പിച്ചിരുന്നു. സ്വന്തം മകനോടും അമ്മയോടും പോലു താൻ കടക്കാരനായിരിക്കുകയാണെന്നും അമ്മയ്ക്ക് 500 കോടിയും മകൻ അൻമോലിന് 310 കോടിയും നൽകാനുണ്ടെന്നും അനിൽ കോടതിയിൽ പറഞ്ഞു. ലണ്ടൻ, കാലിഫോർണിയ, ബെയ്ജിങ് എന്നിവിടങ്ങളിൽ നിന്ന് നടത്തിയ ഷോപ്പിങ്ങ് ബില്ലുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഇത് അമ്മയുടെ ഷോപ്പിങ്ങുകൾ ആയിരുന്നുവെന്നായിരുന്നു അംബാനിയുടെ മറുപടി. അനിൽ അംബാനി 5,281 കോടി രൂപ തിരിച്ചടയ്ക്കണമെന്നും കോടതി ചെലവിലേക്കായി ചൈനീസ് ബാങ്കുകൾക്ക് ഏഴ് കോടി രൂപ നൽകണമെന്നും യു.കെ. കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അംബാനി ഇത് അടച്ചില്ല. ഇതേതുടർന്ന് അംബാനിയുടെ ആസ്തികൾ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചൈനീസ് ബാങ്കുകൾ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. Chinese banks to start enforcement action against Anil Ambani's worldwide assets

from money rss https://bit.ly/348wj75
via IFTTT