121

Powered By Blogger

Tuesday 17 March 2020

കടുത്ത വിമര്‍ശനം: കുടിശിക ഉടനെ തീര്‍ക്കണമെന്ന് ടെലികോം കമ്പനികളോട് കോടതി

ന്യൂഡൽഹി: ടെലികോം വകുപ്പിന് നൽകാനുള്ള എജിആർ കുടിശിക തിരിച്ചടയ്ക്കുന്നതിൽ വിട്ടുവീഴ്ച നൽകാനാവില്ലെന്ന് സുപ്രീം കോടതി. കുടശിക അടയ്ക്കുന്നതിന് മറ്റുപരിഹാരമാർഗങ്ങളൊന്നും കോടതി പരിഗണിച്ചില്ല. എജിആർ(അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു)കുടിശിക അടയ്ക്കുന്നതിന് 20വർഷംവരെ സമയം അനുവദിക്കണമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പണം നൽകുന്നതിന് ഒഴിവുകഴിവുകളൊന്നും പരിഗണിക്കാനാവില്ലെന്നും കുടിശിക ഉടനെ അടച്ചുതീർക്കണമെന്നുംകോടിതി നിർദേശിച്ചിട്ടുണ്ട്. കോടതിയുടെ അനുമതിയില്ലാതെ ടെലികോം കമ്പനികൾ നീക്കം നടത്തുന്നതിനെതിരെ സോളിസിറ്റർ ജനറലിനെ കോടതി വിമർശിച്ചു. കോടതിയലക്ഷ്യമാണെതെന്നും കോടതി വ്യക്തമാക്കി. വൊഡാഫോൺ ഐഡിയ, ഭാരതി എയർടെൽ, ടാറ്റ ടെലി സർവീസസ് തുടങ്ങിയ കമ്പനികൾ ജനുവരി 23നകം 1.47 ലക്ഷംകോടി രൂപ നൽകാനാണ് കോടതി വിധിച്ചത്. എന്നാൽ മുഴുവൻ തുകയും അടയ്ക്കാനാവാവത്തതിനെതുടർന്ന് കുടിശികയുടെ ഒരുഭാഗം നൽകി ബാക്കി തുകയ്ക്ക് സമയം ആവശ്യപ്പെടുകയായിരുന്നു കമ്പനികൾ.

from money rss http://bit.ly/39ZQXI1
via IFTTT

കൊറോണ: യാത്രക്കാരില്ലാതെ 85 തീവണ്ടികള്‍ റദ്ദാക്കി, പ്ലാറ്റ് ഫോം ടിക്കറ്റിന് 50 രൂപയാക്കി

ന്യൂഡൽഹി: രാജ്യമാകെ കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ ഭീതിയിൽ യാത്രക്കാരില്ലാത്തതിനെതുടർന്ന് റെയിൽവെ 85 തീവണ്ടികൾ റദ്ദാക്കി. അതിനുപുറമെ രാജ്യമൊട്ടാകെയുള്ള 250 പ്രധാന റെയിൽവെ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയിൽനിന്ന് 50 രൂപയായി ഉയർത്തി. മാർച്ച് 18 മുതൽ ഏപ്രിൽ ഒന്നുവരെയാണ് തീവണ്ടികൾ റദ്ദാക്കിയത്. മധ്യ റെയിൽവെ 23 തീവണ്ടികളും ദക്ഷിണ മധ്യ റെയിൽവെ 29 തീവണ്ടികളും പടിഞ്ഞാറൻ റെയിൽവെ 10ഉം നോർത്ത് റെയിൽവെ അഞ്ചും നോർത്ത് വെസ്റ്റേൺ റെയിൽവെ നാലും ഈസ്റ്റ് കോസ്റ്റ് റെയിൽവെ അഞ്ചും സൗത്ത് ഈസ്റ്റേൺ റെയിൽവെ ഒമ്പതും തീവണ്ടികളാണ് റദ്ദാക്കിയത്. പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വർധന താൽക്കാലികമായാണെന്ന് റെയിൽവെ അറിയിച്ചിട്ടുണ്ട്. മുംബൈ, വഡോദര, അഹമ്മദാബാദ്, രത്ലം, രാജ്കോട്ട്, ഭൂവനേശ്വർ, ന്യൂഡൽഹി തുടങ്ങിയ സ്റ്റേഷനുകളിലാണ് വർധന.

from money rss http://bit.ly/2TWCQhk
via IFTTT

കൊറോണ വ്യാപനം: എല്ലാ ജീവനക്കാര്‍ക്കും ഫേസ്ബുക്ക് 75,000 രൂപവീതം നല്‍കുന്നു

സാൻഫ്രാൻസിസ്കോ: കൊറോണക്കാലത്ത് ജീവനക്കാരെ സഹായിക്കാൻ ഫേസ്ബുക്ക് 75,000 രൂപ(1000 ഡോളർ)വീതം നൽകുന്നു. ജീവനക്കാരിൽ പണലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. 45,000 ജീവനക്കാർക്ക് പണം ലഭിക്കും. എല്ലാ ജീവനക്കാർക്കും ആറുമാസത്തെ കുറഞ്ഞ ബോണസ് നൽകാനാണ് കമ്പനിയുടെ തീരുമാനമെന്ന് സിഇഒ മാർക്ക് സക്കർബർഗ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. 16 വർഷത്തെ കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണ് എല്ലാ ജീവനക്കാർക്കും ബോണസ് അനുവദിക്കുന്നത്.

from money rss http://bit.ly/3abcldP
via IFTTT

കൊറോണക്കാലത്തെ ആരോഗ്യപരിപാലനവും സാമ്പത്തിക ആരോഗ്യവും

'ഇതൊരു വലിയ ചെയ്ത്തായിപ്പോയല്ലോ ടീച്ചറേ' ഹോൾസെയിൽ പഴക്കച്ചവടക്കാരനായ ആലപ്പുഴ ജില്ലക്കാരന്റെ ചോദ്യം കേട്ട് 'എന്താണ് പ്രശ്നം?' ഞാൻ ചോദിച്ചു. കേരളസർക്കാരിന്റെ ആരോഗ്യപ്രതിരോധ പരിശ്രമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഊട്ടുനേർച്ചകൾ വേണ്ടെന്നുവെച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ആ ചോദ്യം. എല്ലാ വർഷവും മാർച്ച് 19-ാം തീയതി കേരളത്തിലെ ക്രൈസ്തവദേവാലയങ്ങളിൽ പതിനായിരക്കണക്കിന് ആൾക്കാരാണ് നേർച്ചസദ്യയ്ക്കെത്തുന്നത്. അതിനാവശ്യമായ ചെറുപഴം പലയിടത്തും വിൽക്കുന്നത് ഇയാളായിരുന്നു. 'ഓർഡർ കൊടുത്തതിൽ ചില ലോറികൾ എത്തിക്കഴിഞ്ഞു. ഇനിയും എത്താനുണ്ടുതാനും. വലിയ നഷ്ടമാണെനിക്ക്'. അയാൾ തുടർന്നു. 'ഒരു വലിയകാര്യത്തിനുവേണ്ടിയുള്ള ചെറിയ സഹനമായിട്ടിതിനെ കാണണം. കാര്യങ്ങൾ നിയന്ത്രണത്തിലായാൽ മേയ് ഒന്നാം തീയതി നേർച്ചസദ്യ നടത്താനാവും.' അയാളെ സ്വാർത്ഥനാക്കാതിരിക്കാൻ ഞാൻ പരിശ്രമിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് വളരെ ശ്രേഷ്ഠമായ രീതിയിലാണ് നമ്മുടെ സംസ്ഥാനത്ത് പ്രതിരോധനടപടികൾ നടക്കുന്നത്. ശ്ലാഘനീയമായ ഈ പരിശ്രമങ്ങൾമൂലം ലോകമെമ്പാടും നമ്മൾ പ്രശംസയ്ക്ക് പാത്രമാവുന്നു. ഇതിന്റെ സാമ്പത്തികവശം ചിന്തിക്കുമ്പോൾ മനസ്സിലാദ്യമെത്തുന്നത് സർക്കാരിന് ചെലവേറുന്നു എന്നതാണ്. സിനിമാപ്രദർശനം നിർത്തലാക്കിയതുമൂലം സർക്കാരിന്റെ വരവ് ഗണ്യമായി കുറയുന്നു. കച്ചവടം വലിയതോതിൽ നടക്കാത്തതുമൂലം നികുതിയിനത്തിലും വരുമാനം ത്രിതല ഭരണസംവിധാനങ്ങൾക്കും കുറയും. ആഗോളവ്യാപാര രംഗത്ത് തുറന്ന സമ്പദ്വ്യവസ്ഥയായതിനാൽ കയറ്റുമതിയിലും ഇറക്കുമതിയിലും വൻവീഴ്ചകൾക്ക് ഇടയാവുന്നു. രാജ്യങ്ങളുടെ അന്താരാഷ്ട്ര വ്യാപാരനിരക്ക് പ്രതികൂലമാവും. അത് ആഭ്യന്തരവിപണിയിൽ നിഷേധാന്മകമായ സമ്മർദങ്ങൾ സൃഷ്ടിക്കും. സ്വകാര്യവ്യക്തികൾക്കും വിവിധ സാമ്പത്തിക പ്രയാസങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നു. വിമാനക്കമ്പനികൾ നൂറുകണക്കിന് സർവീസുകൾ നിർത്തലാക്കുമ്പോൾ കമ്പനികൾക്ക് മാത്രമല്ല, അവിടത്തെ ജീവനക്കാർക്കും വലിയ സാമ്പത്തികനഷ്ടങ്ങൾ ഉണ്ടാവുന്നു. ഓഹരിവിപണിയും വ്യത്യസ്തമായ തിരിച്ചടികൾ നേരിടുന്നു. സ്വർണവില താഴുന്നു. സ്റ്റോക്ക് ചെയ്ത് മാറ്റിവെക്കാവുന്ന വിപണിയും പെട്ടെന്ന് നശിച്ചുപോവുന്ന സാധനങ്ങളുടെ വിപണിയും വ്യത്യസ്തമായ പ്രശ്നങ്ങൾ നേരിടുന്നു. വിവാഹം പോലുള്ള ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ വ്യവസായശൃംഖലകൾ തൊഴിലില്ലായ്മയെ നേരിടുന്നു. ആഗോള, ആഭ്യന്തര, സംസ്ഥാന, പ്രാദേശിക തലത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെ നമ്മൾ നേരിടേണ്ടിയിരിക്കുന്നു. സാമ്പത്തികശാസ്ത്രത്തിൽ ട്രേഡ് സൈക്കിൾ അഥവാ ബിസിനസ് സൈക്കിൾ എന്ന സാമ്പത്തിക സിദ്ധാന്തമുണ്ട്. പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനായ ജെ.എ. ഷുമ്പീറ്റർ ഇതിന് മാറിമാറിവരുന്ന നാല് തലങ്ങളുണ്ടെന്ന് പ്രസ്താവിക്കുന്നു. ഒന്നാമത്തേത് അഭിവൃദ്ധിയുടെ തലമാണ്. മറ്റുള്ളവ പ്രതിസന്ധി (റിസഷൻ) മാന്ദ്യം (ഡിപ്രഷൻ), വീണ്ടെടുക്കൽ (റിക്കവറി) എന്ന് അറിയപ്പെടുന്നു. സാമ്പത്തികപ്രവർത്തനങ്ങൾ കുറച്ചുകാലത്തേക്ക് മന്ദീഭവിക്കുന്ന അവസ്ഥയാണ് റിസഷൻ. തൊഴിൽ, വരുമാനം, ചെലവ്, സമ്പാദ്യം, നിക്ഷേപം, വ്യാപാരനിരക്ക്, ജി.ഡി.പി. തുടങ്ങിയ എല്ലാ സാമ്പത്തികസൂചികകളും മന്ദഗതിയിലാവുന്ന അവസ്ഥയാണത്. പണപ്പെരുപ്പം പോലുള്ള സാമ്പത്തികപ്രശ്നങ്ങൾ നിക്ഷേപ ആത്മവിശ്വാസത്തെയും സാമ്പത്തിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും 1930-കളിലാണ് (1929-33) മഹത്തായ സാമ്പത്തിക തകർച്ച എന്ന ഗ്രേറ്റ് ഡിപ്രഷൻ ഉണ്ടായത്. മൊത്തം വാങ്ങൽശേഷിയിലെ കുറവായിരുന്നു അതിന്റെ പ്രധാന കാരണമായിരുന്നത്. 2008-ലും അത്രയും തീവ്രമല്ലെങ്കിലും സമാനമായ പ്രതിസന്ധി നേരിട്ടു. നിശ്ചിത സാമ്പത്തികനയത്തിലൂടെ ലോകരാഷ്ട്രങ്ങൾ അതിനെയും അതിജീവിച്ചു. സാമ്പത്തികം ചിന്തിച്ചുകൊണ്ടിരിക്കാതെ യാഥാർത്ഥ്യബോധത്തോടെ രാജ്യനന്മയ്ക്കായി ത്യാഗംചെയ്യേണ്ട സമയമാണിത്. വ്യക്തികൾ തമ്മിലുള്ള സാമൂഹ്യം അകലം (സോഷ്യൽ ഡിസ്റ്റൻസിങ്) ആണ് പ്രധാന പ്രതിവിധി. പ്രളയവും നിപയും അതിജീവിച്ച കേരളം ഇതിനെയും മറികടക്കും. അതിനുതകുന്ന ചിന്തകളിലേക്കാണ് ഉയരേണ്ടത്. ഐ.എം.എഫിന്റെ സാരഥിയായിരുന്ന ക്രിസ്റ്റീൻ ലാഗാർഡിന്റെ വാക്കുകളിൽ 'പ്രതിസന്ധികൾക്ക് മുന്നിലാണ് കൂട്ടായ ഉത്തരവാദിത്വത്തിന്റെയും പ്രതിബദ്ധതയുടെയും സമൂഹമനഃസാക്ഷി ഉണരേണ്ടത്. സമയം ഒട്ടും താമസിപ്പിച്ചുകൂടാ, നേരിടാനായി ഉണർന്ന് പ്രവർത്തിക്കുകതന്നെ വേണം.'

from money rss http://bit.ly/2whDj4r
via IFTTT

പവന്‍ വില 480 രൂപകൂടി 30,080 രൂപയായി

കേരളത്തിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന് 480 രൂപകൂടി 30,080 രൂപയായി. ചൊവ്വാഴ്ച പവന് 1,000 രൂപ കുറഞ്ഞ് വില 29,600 രൂപയിലെത്തിയിരുന്നു. രാവിലെ പവന് 800 രൂപയും ഉച്ചയ്ക്കുശേഷം 200 രൂപയുംമാണ് കുറഞ്ഞ് വില 29,600-ൽ എത്തിയത്. ഗ്രാമിന് 3760 രൂപയാണ് ബുധനാഴ്ചയിലെ വില. സ്വർണം വാങ്ങിക്കൂട്ടിയവർ വിറ്റ് ലാഭമെടുക്കുന്നതും വീണ്ടുംവാങ്ങുന്നതുമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. മാർച്ച് ഒൻപതിന് പവൻ വില ഏറ്റവും ഉയർന്ന നിരക്കായ 32,320 രൂപയിൽ എത്തിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപം കൂടിയതായിരുന്നു വില കൂടാൻ കാരണം. ഉയർന്ന നിരക്കിനു ശേഷം വില്പന സമ്മർദംകാരണം തുടർച്ചയായി ഇടിവുണ്ടായി.

from money rss http://bit.ly/2IWXM1q
via IFTTT

സെന്‍സെന്‍ക്‌സില്‍ 124 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും തമാസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 124 പോയന്റ് നഷ്ടത്തിൽ 30454ലിലും നിഫ്റ്റി 13 പോയന്റ് താഴ്ന്ന് 8953ലുമാണ് വ്യാപാരം നടക്കുന്നത്. ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ഗെയിൽ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. യെസ് ബാങ്ക്, സീ എന്റർടെയ്ന്റമെന്റ്, സൺ ഫാർമ, വേദാന്ത, ഹിന്ദുസ്ഥാൻ യുണിലിവർ, വേദാന്ത, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സെൻസെക്സ് 810 പോയന്റ്ും നിഫ്റ്റി 230 പോയന്റും നഷ്ടത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്.

from money rss http://bit.ly/2ITA0TR
via IFTTT

ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു; നിഫ്റ്റി 9000-ത്തില്‍ താഴെ കൂപ്പുകുത്തി

മുംബൈ: ഈ ആഴ്ചയിലെ തുടർച്ചയായ രണ്ടാം ദിവസവും മുംബൈ ഓഹരി വിപണിയിലെ വ്യാപാരം നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 810.98 പോയന്റ് നഷ്ടത്തിൽ 30.579.09 എന്നി നിലയിലും നിഫ്റ്റ് 230.70 പോയന്റ് ഇടിഞ്ഞ് 8966.70 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരം ആരംഭിച്ച് വൈകാതെ തന്നെ സെൻസെക്സ് 32,047.98 പോയന്റ് വരെ ഉയർന്നിരുന്നു. നിഫ്റ്റിയിൽ 9403.80 വരെ ഉയർച്ചയും ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ സെൻസെക്സ് 30,394.94 പോയന്റ് വരെയും നിഫ്റ്റി 8915.60 പോയന്റ് വരെയും താഴ്ന്നിരുന്നു. വിപണിയിൽ ലിസ്റ്റ് ചെയ്ത 2595 കമ്പനികളുടെ ഓഹരികളിൽ 1650 കമ്പനികൾ നഷ്ടത്തിലും 779 കമ്പനികൾ ലാഭത്തിലും 166 കമ്പനികളുടെ ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്, എച്ച്യുഎൽ, എഷ്യൻ പെയിന്റ്സ് എന്നീ കമ്പനികളുടെ ഓഹരികൾ ലാഭത്തിലും സീ എന്റർടെയ്ൻമെന്റ്, ഇൻഡസിന്റ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഭാരതി ഇൻഫ്രാടെൽ, യുപിഎൽ എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2TU4xau
via IFTTT