121

Powered By Blogger

Tuesday 25 August 2020

താരിഫ് വര്‍ധനവിന് മുറവിളി: ജിയോയും നിരക്ക് കൂട്ടുമോ?

ടെലികോം ഓപ്പറേറ്റർമാർ താരിഫ് വർധനയ്ക്കുശ്രമിക്കുമ്പോൾ ജിയോയും ഒപ്പംകൂടുമോ? വർധന എത്രയാകും എപ്പോൾ നടപ്പാക്കുമെന്നാണ് ടെലികോം ലോകം ഉറ്റുനോക്കുന്നത്. നിരക്ക് വർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്ന് ഭാരതി എയർടെലിന്റെ സുനിൽ മിത്തൽ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ഒരു ഉപഭോക്താവിൽനിന്നുള്ള ശരാശരി വരുമാനം 300 രൂപയെങ്കിലുമാക്കണമെന്നാണ് എയർടെലിന്റെ നിലപാട്. എന്നാൽ റിലയൻസ് ജിയോ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. നിരക്കുവർധനയ്ക്കപ്പുറം അവർക്കുമുന്നിൽ മറ്റുചില ലക്ഷ്യങ്ങൾക്കൂടിയുണ്ട്. വിപണി വിഹിതം 50ശതമാനത്തിലേയ്ക്ക് ഉയർത്തുകയെന്നതാണത്. നിലവിൽ 34ശതമാനമാണ് ജിയോയുടെ വിപണി വിഹിതം. രണ്ടുവർഷത്തിനുള്ളിൽ ഈ ലക്ഷ്യം കാണുന്നതിനുള്ള അതിവേഗനീക്കമാണ് ജിയോ നടത്തുന്നത്. മറ്റ് ടെലികോം സേവനദാതാക്കളേക്കാൾ 20ശതമാനം കുറഞ്ഞ താരിഫാണ് ഇപ്പോൾ ജിയോയുടേത്. അതുകൊണ്ടുതന്നെ ഉടനെയുള്ള നിരക്കവർധന തൽക്കാലംവേണ്ടെന്ന് വെയ്ക്കാനാണ് സാധ്യത. ലക്ഷ്യം മറികടന്നാൽ നിരക്ക് വർധനയ്ക്ക് ജിയോയും തയ്യാറായേക്കും. എയർടെൽ ഉൾപ്പടെയുള്ള സേവനദാതാക്കൾ എപ്പോൾ നിരക്ക് വർധനയ്ക്ക് തയ്യാറാകുമെന്നത് സുപ്രീം കോടതിയുടെ ഉത്തരവ് വന്നശേഷമറിയാം. വോഡാഫോൺ ഐഡിയ, എയർടെൽ എന്നിവയ്ക്ക് കനത്ത തുകയാണ് എജിആർ കടിശ്ശിക അടയ്ക്കാനുള്ളത്. താരതമ്യേന ചെറിയതുകയായതിനാൽ ജിയോ ഇതിനകം കുടിശ്ശിക തീർത്തുകഴിഞ്ഞു. വിഡിയോകോണിന്റെയും എയർസെലിന്റെയും സ്പെക്ട്രമാണ് ഭാരതി എയർടെൽ ഉപയോഗിക്കുന്നത്. 13,765 കോടി രൂപയാണ് എജിആർ കിടിശ്ശികയായി എയർടെലിന് അടയ്ക്കാനുള്ളത്. ഒരു ഉപഭോക്താവിൽനിന്നുള്ള വരുമാനം ആറുമാസത്തിനുള്ളിൽ 250 രൂപയെങ്കിലുമാക്കി ഉയർത്തണമെന്നാണ് മിത്തൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നിലവിലെ വരുമാനമായ 157 രൂപയേക്കാൾ 60ശതമാനം അധികമാണിത്.

from money rss https://bit.ly/3aVwkhu
via IFTTT

ഇതുവരെ 4000 രൂപ കുറഞ്ഞു: സ്വര്‍ണവില പവന് 38,000 രൂപയായി

ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് ഒടുവിൽ പവന്റെ വില 38,000 രൂപയിലെത്തി. 18 ദിസവംകൊണ്ട് 4000 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച പവന്റെ വിലയിൽ 240 രൂപയാണ് കുറവുണ്ടായത്. 4,750 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിനാണ് എക്കാലത്തെയും ഉയർന്ന നിലാവാരമായ 42,000 രൂപയിലെയ്ക്ക് സ്വർണവിലയെത്തിയത്. മൂന്നുദിവസം തുടർച്ചയായി ആ നിലവാരത്തിൽ തുടർന്നെങ്കിലും തുടർന്നങ്ങോട്ട് ഘട്ടംഘട്ടമായി താഴോട്ട് പതിക്കുകയായിരുന്നു. തിങ്കളാഴ്ചയും ചൊവാഴ്ചയും പവന് 320 രൂപവീതമാണ് കുറഞ്ഞത്. ആഗോള വിപണിയിലും വലിയിൽ കുറവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,927.26 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. Gold has fallen by Rs 4,000 to Rs 38,000 per sovereign

from money rss https://bit.ly/3jg6g3A
via IFTTT

സെന്‍സെക്‌സില്‍ 77 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി മൂന്നാമത്തെ വ്യാപാരദിനത്തിലും ഓഹരി വിപണിയിൽ മുന്നേറ്റം. സൻസെക്സ് 77 പോയന്റ് നേട്ടത്തിൽ 38,921ലും നിഫ്റ്റി 29 പോയന്റ് ഉയർന്ന് 11,501ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1304 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 553 ഓഹരികൾ നഷ്ടത്തിലുമാണ്. 90 ഓഹരികൾക്ക് മാറ്റമില്ല. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, വിപ്രോ, ഹിൻഡാൽകോ, ഐസിഐസിൈ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബ്രിട്ടാനിയ, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഗ്രാസിം, എച്ച്ഡിഎഫ്സി, ടിസിഎസ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഗില്ലറ്റ് ഇന്ത്യ തുടങ്ങി 31 കമ്പനികളാണ് ബുധനാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3lmz6kH
via IFTTT

റിസർവ് ബാങ്കിന്റെ വരുമാനംകുറഞ്ഞു: സര്‍ക്കാരിന് ലഭിക്കുക 57,128 കോടി മാത്രം

മുംബൈ: കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതത്തെത്തുടർന്ന് റിസർവ് ബാങ്കിന്റെ 2019-20 കണക്കെടുപ്പുവർഷത്തെ വരുമാനത്തിലും നീക്കിയിരിപ്പിലും വൻ ഇടിവ്. മൊത്തം വരുമാനം 22 ശതമാനം കുറഞ്ഞ് 1,49,672 കോടി രൂപയിലൊതുങ്ങി. 2018-19ൽ ഇത് 1,93,036 കോടി രൂപയായിരുന്നു. അടിയന്തര ഫണ്ടിലേക്ക് കൂടുതൽ തുക നീക്കിവെക്കേണ്ടി വന്നതോടെ ആർ.ബി.ഐ.യിൽനിന്ന് ലാഭവീതമായി കേന്ദ്രസർക്കാരിനുള്ള തുകയിലും വലിയ കുറവുണ്ടായിട്ടുണ്ട്. വാർഷിക റിപ്പോർട്ട് പ്രകാരം 2019-20 വർഷം കേന്ദ്രസർക്കാരിന് ലഭിക്കുക 57,128 കോടി രൂപ മാത്രമായിരിക്കും. ധനക്കമ്മി കുതിച്ചുയർന്ന സാഹചര്യത്തിൽ ആർ.ബി.ഐ.യിൽനിന്നുള്ള വിഹിതം കുറഞ്ഞത് കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയാകും. റിവേഴ്സ് റിപ്പോ ഇനത്തിൽ പലിശച്ചെലവ് ഉയർന്നതാണ് റിസർവ് ബാങ്കിന്റെ വരുമാനം കുറയാൻ പ്രധാന കാരണം. ഇതുമൂലം പലിശയിനത്തിലുള്ള വരുമാനവർധന രണ്ടു ശതമാനമായി ചുരുങ്ങി. മുൻവർഷമിത് 44 ശതമാനമായിരുന്നു. ബിമൽ ജലാൻ സമിതി റിപ്പോർട്ട് പ്രകാരം അടിയന്തര ഫണ്ട് 5.5 ശതമാനത്തിൽ സൂക്ഷിക്കുന്നതിനായി 73,615 കോടി രൂപ മാറ്റിവെക്കേണ്ടിവന്നത് നീക്കിയിരിപ്പിനെ ബാധിച്ചു. കഴിഞ്ഞവർഷംവരെ ആർ.ബി.ഐ.യുടെ ആകെ ആസ്തിയുടെ 6.8 ശതമാനമായിരുന്നു അടിയന്തര ഫണ്ടായി നീക്കിവെച്ചിരുന്നത്. ബിമൽ ജലാൻ സമിതി ഇത് 5.5 ശതമാനമായി കുറച്ചപ്പോൾ 2018-19 കണക്കെടുപ്പു വർഷം മറ്റുവരുമാന വിഭാഗത്തിൽ നീക്കിയിരിപ്പിലേക്ക് 52,637 കോടി രൂപ അധികമായെത്തി. ഇതടക്കം ആകെ 1,75,987 കോടി രൂപ സർക്കാരിന് ആർ.ബി. ഐ. നൽകുകയും ചെയ്തു. സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനും പണലഭ്യത ഉറപ്പാക്കുന്നതിനുമായി 2019-20 വർഷം റിവേഴ്സ് റിപ്പോ ഓപ്പറേഷൻസ് നടത്തിയത് പലിശയിനത്തിൽ ആർ.ബി. ഐ.ക്ക് അധികച്ചെലവുണ്ടാക്കി. വായ്പാ വിപണിയിലെ മാന്ദ്യത്തെത്തുടർന്ന് ബാങ്കുകളിൽ മിച്ചംവന്ന വൻതുക റിസർവ് ബാങ്കിൽ നിക്ഷേപിക്കപ്പെട്ടു. ഇതിന് റിവേഴ്സ് റിപ്പോ പ്രകാരമുള്ള പലിശ നൽകേണ്ടതുണ്ട്. ആർ.ബി.ഐ.യുടെ പലിശവരുമാനം ഇടിയാൻ കാരണം ഇതു രണ്ടുമാണ്. 2017-18 വർഷത്തിൽ 50,000 കോടി രൂപയായിരുന്നു ആർ.ബി.ഐ. കേന്ദ്രസർക്കാരിനു നൽകിയത്. ഇതുവെച്ചു നോക്കുമ്പോൾ ഇത്തവണ 7128 കോടിയുടെ വർധനയുണ്ടായിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഉത്പാദനത്തിൽ വലിയ ഇടിവുണ്ടാകുമെന്ന് വാർഷിക റിപ്പോർട്ടിൽ ആർ.ബി.ഐ. മുന്നറിയിപ്പുനൽകുന്നു. സുസ്ഥിരമായ വളർച്ച തിരിച്ചുകൊണ്ടുവരാൻ സാമ്പത്തിക മേഖലയിലും നിയമഘടനയിലും അന്താരാഷ്ട്ര മത്സരക്ഷമതയിലും ഘടനാപരമായി വിശാലതലത്തിൽ പരിഷ്കരണ നടപടികൾ ആവശ്യമാണെന്നും ആർ.ബി.ഐ. ചൂണ്ടിക്കാട്ടുന്നു.

from money rss https://bit.ly/3hGyOTq
via IFTTT

സൗദിയിലെ യാമ്പുവിൽ 600 കോടി ചെലവിട്ട് ലുലു മാൾ പണിയും

ജിദ്ദ: സൗദി അറേബ്യയിലെ തുറമുഖനഗരമായ യാമ്പുവിൽ റീട്ടെയ്ൽ സ്ഥാപനമായ ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിങ് മാൾ വരുന്നു. യാമ്പു സൗദി റോയൽ കമ്മിഷന്റെ ടെൻഡർ നടപടികളിലൂടെയാണ് പദ്ധതി ലുലുവിന് ലഭിച്ചത്. യാമ്പു റോയൽ കമ്മിഷൻ സി.ഇ.ഒ. അദ് നാൻ ബിൻ ആയേഷ് അൽ വാനിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും കരാറിൽ ഒപ്പുവെച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ചടങ്ങ്. യാമ്പുവിന്റെ ഹൃദയഭാഗത്ത് അനുവദിച്ച 10 ഏക്കർ സ്ഥലത്താണ് ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടുന്ന വിശാലമായ ഷോപ്പിങ് സമുച്ചയം ഉയരുന്നത്. 300 ദശലക്ഷം സൗദി റിയാലാണ് (600 കോടി രൂപ) പദ്ധതിക്കായി ലുലു നിക്ഷേപിക്കുന്നത്. ലോകത്തിലെ ഏറ്റവുംവലിയ സിനിമാ ഓപ്പറേറ്ററായ എം.എം.സി.യുടെ സാന്നിധ്യം യാമ്പു മാളിന്റെ സവിശേഷതയാണ്. റീട്ടെയ്ൽ രംഗത്തെ പ്രമുഖരും ദീർഘകാലത്തെ അനുഭവസ്ഥരുമായ ലുലു ഗ്രൂപ്പുമായി യാമ്പു മാൾ പദ്ധതിക്കുവേണ്ടി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്ന് യാമ്പു റോയൽ കമ്മിഷൻ സി.ഇ.ഒ. അദ് നാൻ ബിൻ ആയേഷ് അൽ വാനി പറഞ്ഞു. പദ്ധതിക്കായി തങ്ങളെ തിരഞ്ഞെടുത്തതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ അഞ്ഞൂറിലേറെ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിൽ പതിനേഴെണ്ണം ഉൾപ്പെടെ 191 ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിന് വിവിധ രാജ്യങ്ങളിലായുള്ളത്.

from money rss https://bit.ly/32v0Vi6
via IFTTT

ഭവനവായ്പാനിരക്ക് പുനഃക്രമീകരിക്കാം; കുറഞ്ഞ പലിശ 6.85 ശതമാനം

കോഴിക്കോട്: അടിസ്ഥാന ബാങ്ക്നിരക്ക് കുറഞ്ഞതിനനുസരിച്ച് ഭവനവായ്പപ്പലിശ നിരക്കുകളിൽ വന്ന കുറവ് പ്രത്യേക അപേക്ഷയും നിശ്ചിതഫീസും നൽകി ഇടപാടുകാർക്ക് സ്വന്തമാക്കാം. നിരക്ക് പുനഃക്രമീകരിക്കുന്നത് ഏറെ ലാഭകരമാവും. പ്രമുഖ ഭവനവായ്പദാതാക്കൾ വായ്പാനിരക്ക് ഗണ്യമായി കുറച്ചിട്ടുണ്ട്. എസ്.ബി.ഐ.യും എച്ച്.ഡി.എഫ്.സി. ലിമിറ്റഡും 6.95 ശതമാനത്തിലേക്ക് 30 ലക്ഷത്തിൽ താഴെയുള്ള വായ്പകളുടെ നിരക്കുതാഴ്ത്തി. എന്നാൽ, പലരും ഇതിലേക്കുമാറാതെ ഇപ്പോഴും 8.55-8.65 ശതമാനത്തിൽ തുടരുന്നു. 2,975-5,975 രൂപ ഫീസടച്ച് അപേക്ഷ നൽകിയാൽ പുതിയ നിരക്കിലേക്ക് മാറാം. ബാങ്ക് ഓഫ് ബറോഡയ്ക്കും ബാങ്ക് ഓഫ് ഇന്ത്യയ്ക്കും 6.85 ശതമാനമാണ് കുറഞ്ഞ നിരക്ക്. വായ്പാനിരക്ക് കുറയുമ്പോൾ മാസത്തവണ (ഇ.എം.ഐ.) കുറച്ചോ മൊത്തംതവണകളുടെ എണ്ണം കുറച്ചോ ഇടപാടുകാർക്ക് അതിന്റെ പ്രയോജനം ലഭ്യമാവുന്നു. വായ്പ എടുക്കുന്നവരുടെ എണ്ണം കോവിഡ് പ്രതിസന്ധിമൂലം ഗണ്യമായി കുറഞ്ഞു. മിക്ക ബാങ്കുകളും വായ്പയെടുക്കുന്നയാളുടെ സാമ്പത്തികനില, തിരിച്ചടവുരീതി, മുൻകാല ഇടപാടുകളുടെ ചരിത്രം, നിക്ഷേപം, ബാധ്യതകൾ തുടങ്ങിയവ പരിഗണിച്ച് ഇളവുനൽകുന്നുണ്ട്. വനിതകൾക്ക് മിക്ക ബാങ്കുകളും അരശതമാനത്തോളം പലിശയിളവ് നൽകുന്നു. കുറഞ്ഞ നിരക്കിലേക്ക് പലിശമാറ്റിയാൽ പിന്നീട് നിരക്ക് കുറയുകയോ കൂടുകയോ ചെയ്യുമ്പോൾ പുനഃക്രമീകരിക്കപ്പെട്ട നിരക്കിൽനിന്നേ പലിശ വ്യത്യാസപ്പെടൂ എന്ന മെച്ചവുമുണ്ട്. കഴിഞ്ഞവർഷത്തെക്കാൾ 1.25 ശതമാനത്തോളം ഭവനവായ്പാനിരക്കുകൾ കുറഞ്ഞിട്ടുണ്ട്.

from money rss https://bit.ly/31ucxTf
via IFTTT

299 രൂപയുടെ ഓണക്കിറ്റുമായി ഡയഗണ്‍കാര്‍ട്ട്

വെളിച്ചെണ്ണയിൽ വറുത്ത 500 ഗ്രാം ആലത്തൂർ ചിപ്സ്, 250 ഗ്രാം ശർക്കരവരട്ടി, 250 ഗ്രാം നാലാക്കി വറുത്തത്, 20 കാരന്തൂർ പപ്പടം 20, 1.3 ലിറ്റർ പായസമുണ്ടാക്കാവുന്ന 300 ഗ്രാം ഡബ്ൾ ഹോഴ്സ് ഇൻസ്റ്റന്റ് പാലടക്കിറ്റ് എന്നിവയുൾപ്പെട്ട 299 രൂപയുടെ ഓണക്കിറ്റ് ഡയഗൺകാർട്ട് വിപണിയിലിറക്കി. ഓഗസ്റ്റ് 26 രാത്രി 10 മണിക്ക് മുമ്പ് www.diaguncart.com-ലൂടെ ബുക്കു ചെയ്യുന്നവർക്ക് ഉത്രാടദിവസം വൈകീട്ട് 6 മണിക്ക് മുമ്പ് കേരളത്തിലെവിടെയും ഡെലിവറി നൽകുമെന്ന് ഡയഗൺകാർട്ട് ഡയറക്ടർ ഹബീബ് റഹ്മാൻ പറഞ്ഞു. ആ സമയത്തിനുള്ളിൽ ഡെലിവറി നടന്നില്ലെങ്കിൽ പണം മടക്കി നൽകും. 3 രൂപ വിലയിൽ മാസ്കും 250 രൂപയ്ക്ക് പിപിഇ കിറ്റും ഡോർ ഡെലിവറി ചെയ്ത് കൊറോണ പ്രതിരോധ വിപണിയിൽ തരംഗം സൃഷ്ടിച്ച ഇ-കോമേഴ്സ് പോർട്ടലാണ് ഡയഗൺകാർട്ട്.

from money rss https://bit.ly/31qEkUx
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: ദിനവ്യാപാരത്തിലെ ഉയർന്ന നിലവാരം നിലനിർത്താനായില്ലെങ്കിലും സൂചികകൾ നേട്ടത്തിൽതന്നെ ക്ലോസ് ചെയ്തു. സെൻസെക്സ് 44.80 പോയന്റ് ഉയർന്ന് 38843.88ലും നിഫ്റ്റി 5.80 പോയന്റ് നേട്ടത്തിൽ 11472.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വില്പന സമ്മർദമാണ് സൂചികകളിലെ നേട്ടംകുറച്ചത്. ബിഎസ്ഇയിലെ 1192 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1419 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 104 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, എസ്ബിഐ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗെയിൽ, സൺ ഫാർമ, എൻടിപിസി, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം എന്നിവ ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയ നേട്ടത്തിലുമായിരുന്നു.

from money rss https://bit.ly/3aVp85h
via IFTTT

Olu Lyrics : Maniyarayile Ashokan Malayalam Movie Song

Movie: Maniyarayile Ashokan 
Year: 2020 
Singer: Sid Sriram 
Lyrics: Shamzu Zayba 
Music: Sreehari K Nair 
Actor: Gregory, Shine Tom Chacko, Krishna Sankar
Actress: Anupama Parameswaran 



Ooooo... Aahhh... Mmmm....

Ooolu Ooolu Kannuthurannu Khalbu Midichu Munnilolund

Ooolu Ooolu Kannuthurannu Khalbu Midichu Munnilolund
Ooolu Ooolu Kannuthurannu Khalbu Midichu Munnilolund

Poothankiri Kili Kannullarolu
Kissagalil Paranjora Chelullarolu
Poothankiri  Kili Kannullarolu
Kissagalil Paranjora Chelullarolu
Ooolu Ooolu Kannuthurannu Khalbu Midichu Munnilolund

Olonnu Peyyunna Beharaya Neram
Aazhangalaa Kannil Suruma Parathi
Thiragal Pole

Kathoram Chollunna Porishayellam
Olenna Penninte Naamangalaayi
KissagalPole
Poothankiri Kili Kannullarolu
Kissagalil Paranjora Chelullarolu
Ooolu Ooolu Kannuthurannu Khalbu Midichu Munnilolund

Oooloru Chiriyaale
Aaaa Aalamilake
Raavoli Pakarumbol
Rooohonnathuthiche
Poothankiri Kili Kannullarolu
Kissagalil Paranjora Chelullarolu
Ooolu Ooolu Kannuthurannu Khalbu Midichu Munnilolund

Mmm.... mmm... mmmm....



* This article was originally published here

2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തി: മറ്റുനോട്ടുകളുടെ പ്രചാരം വര്‍ധിച്ചതായും ആര്‍ബിഐ

മുൻ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് 2000 രൂപയുടെ നോട്ടുകൾ അച്ചടിച്ചില്ല. ആർബിഐയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2000 രൂപ നോട്ടിന്റെ പ്രചാരവും ഓരോവർഷവും കുറഞ്ഞുവരികയാണ്. 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷം 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. 2019 മാർച്ചായപ്പോൾ ഇത് 32,910 ലക്ഷമായും 2020 മാർച്ചിൽ 27,398 ലക്ഷമായും കുറഞ്ഞു. 2020 മാർച്ച് അവസാനത്തെ കണക്കെടുക്കുമ്പോൾ മൊത്തം പ്രചാരത്തിലുള്ള നോട്ടുകളിൽ 2.4ശതമാനംമാത്രമാണ് 2000ത്തിന്റെ നോട്ടുകൾ. മൂല്യം കണക്കാക്കുമ്പോൾ ഇത് 22.6ശതമാനംവരും. 2000ത്തിന്റെ നോട്ടുകളുടെ പ്രചാരം കുറയുമ്പോൾ 500ന്റെയും 200ന്റെയും നോട്ടുകൾ അതിന് അനുപാതികമായി വിപണിയിൽ വൻതോതിൽകൂടുകയുംചെയ്തിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ മൊത്തം നോട്ടുകളുടെ പ്രചാരത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 23.3 ശതമാനം കുറവുണ്ടായതായും ആർബിഐയുടെ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് വ്യാപനംമൂലമുള്ള അടച്ചിടലണ് അതിന്റെകാരണമായി പറയുന്നത്. 2019-20 സാമ്പത്തികവർഷത്തിൽ മൊത്തം 2,96,695 കള്ളനോട്ടുകൾ കണ്ടെടുത്തു. ഇതിൽ 4.6ശതമാനം നോട്ടുകൾ ആർബിഐയും 95.4ശതമാനം ബാങ്കുകളുമാണ് കണ്ടെത്തിയത്.

from money rss https://bit.ly/2QmETIR
via IFTTT

പണലഭ്യത ഉറപ്പാക്കാന്‍ 20,000 കോടി രൂപ റിസര്‍വ് ബാങ്ക് വിപണിയിലെത്തിക്കുന്നു

രാജ്യത്ത് സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് വീണ്ടും വിപണിയിൽ ഇടപെടുന്നു. പണലഭ്യത കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ(ഒഎംഒ)വഴി 20,000 കോടി രൂപയാണ് വിപണിയിലെത്തിക്കുക. ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന് തിയതികളിൽ രണ്ടുഘട്ടമായി സർക്കാർ സെക്യൂരിറ്റികൾ വാങ്ങുകയും വിൽക്കുകയുംചെയ്താണ് ആർബിഐ ഇടപെടുക. 2024 നവംബർ നാല്, 2027 ഫെബ്രുവരി 15, 2030 മെയ് 11, 2032 ഓഗസ്റ്റ് 28 എന്നീ തിയതികളിൽ കാലാവധിയെത്തുന്ന സെക്യൂരിറ്റികൾ യഥാക്രമം 6.18ശതമാനം, 8.24ശതമാനം, 5.79ശതമാനം, 7.95ശതമാനം എന്നിങ്ങനെ വിപണിയിൽനിന്ന് വാങ്ങും. മറ്റൊരു ഇടപെടൽവഴി 2020 ഒക്ടോബറിലും നവംബറിലും കാലാവധിയെത്തുന്ന സർക്കാർ ബോണ്ടുകൾ വിൽക്കുകയും ചെയ്യും. പ്രഖ്യാപനംവന്നയുടെ 10വർഷകാലാവധിയുള്ള സർക്കാർ കടപ്പത്രങ്ങളുടെ ആദായത്തിൽ അഞ്ച് ബേസിസ് പോയന്റിന്റെ കുറവുണ്ടായി. 6.116ശതമാനമാണ് നിലവിലെ ആദായം. സമ്പദ് വ്യവസ്ഥയിൽ പണലഭ്യത വർധിക്കുന്നതോടൊപ്പം ദീർഘകാല പലിശ നിരക്കുകളിൽ കുറവുവരാൻ ആർബിഐയുടെ നടപടി സഹായിക്കുമെന്നാണ് ബാങ്കുകളുടെ വിലയിരുത്തൽ. സ്വകാര്യ വായ്പാമേഖലകളിലുൾപ്പടെ പണലഭ്യത ഉറപ്പാക്കുകയാണ് ഇത്തവണത്തെ ആർബിഐയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞമാർച്ചിൽ സമാനമായ ഇടപെടലിലൂടെ രണ്ടു ഘട്ടമായി 30,000 കോടി റിസർവ് ബാങ്ക് വിപണിയിലെത്തിച്ചിരുന്നു. RBI announces special OMO of Rs 20,000 crore

from money rss https://bit.ly/31sjR1P
via IFTTT