121

Powered By Blogger

Thursday 3 September 2020

വിപണിയില്‍ ദുഃഖവെള്ളി: മിനുട്ടുകള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 2.12 ലക്ഷം കോടി

കോവിഡിന് ശമനമില്ലാത്തതും യുഎസ് വിപണി കനത്ത നഷ്ടത്തിലായതും രാജ്യത്തെ ഓഹരി വിപണിയെ പിടിച്ചുകുലുക്കി. 2.12 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് മിനുട്ടുകൾക്കുള്ളിൽ നഷ്ടമായത്. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 625 പോയന്റാണ് താഴ്ന്നത്. നിഫ്റ്റിയിൽ 170 പോയന്റിന്റെയും നഷ്ടമുണ്ടായി. 156.86 ലക്ഷം കോടി വിപണമൂല്യത്തോടെയാണ് വ്യാഴാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ വ്യാപാര ആരംഭിച്ചയുടനെ മൂല്യം 154.85 ലക്ഷത്തിലേയ്ക്ക് താഴ്ന്നു. ഐസിഐസിഐ ബാങ്കാണ് നഷ്ടത്തിൽ മുന്നിൽ. ഓഹരി വില 2.99ശതമാനം താഴ്ന്ന് 371.30 നിലവാരത്തിലായി. എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളും കനത്ത നഷ്ടംനേരിട്ടു. നിഫ്റ്റി സ്മോൾ ക്യാപ് 1.55ശതമാനവും മിഡ്ക്യാപ് 1.53ശതമാനവും താഴ്ന്നു. യുഎസ് വിപണിയിൽ കഴിഞ്ഞ ദിവസം കുത്തനെയുണ്ടായ ഇടിവാണ് രാജ്യത്തെ സൂചികകളുടെയും കരുത്തുചോർത്തിയത്. നാസ്ദാക്ക് അഞ്ചുശതമാനമാണ് നഷ്ടത്തിലായത്. എസ്ആൻഡ്പി 500 3.5ശതമാനവും താഴ്ന്നു. നാസ്ദാക്കിലെ ആപ്പിൾ ഉൾപ്പടെയുള്ള ടെക് ഭീമന്മാർക്ക് അടിതെറ്റി. മൈക്രോ സോഫ്റ്റ്, ആമസോൺ, ടെസ് ല തുടങ്ങിയ ഓഹരികൾ ആറുശതമാനത്തോളമാണ് ഇടിഞ്ഞത്. കോവിഡ് വ്യാപനം അതിശക്തമായി തുടരുന്നതും വിപണിയെ ബാധിച്ചു. 24 മണിക്കൂറിനിടെ 83,883 കേസുകളാണ് രാജ്യത്ത് റിപ്പോർട്ടുചെയ്തത്. 1,000ലേറെ മരണങ്ങളും. Investors lose Rs 2.12 lakh crore within minutes

from money rss https://bit.ly/3lQvzeU
via IFTTT

ഫ്രാങ്ക്‌ളിന്റെ സെഗ്രിഗേറ്റഡ് ഫോളിയോകളില്‍ പണമെത്തി: നിക്ഷേപകര്‍ക്ക് വീതിച്ചുനല്‍കും

ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രവർത്തനം മരവിപ്പിച്ച ഫണ്ടുകളിലെ സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോകളിൽ 146 കോടി രൂപയെത്തി. വോഡാഫോൺ ഐഡിയയാണ് എൻഡിഡികളിലെ നിക്ഷേപത്തിന്റെ പലിശയായി ഈതുക നൽകിയത്. ഇതോടെ അഞ്ച് ഫണ്ടുകളിലെ നിക്ഷേപകർക്ക് ഈ തുക വീതിച്ചുനൽകും. ഫ്രാങ്ക്ളിന് ടെംപിൾടൺ ലോ ഡ്യൂറേഷൻ ഫണ്ടിൽ 17.54 കോടി രൂപയും ഷോർട്ട് ടേം ഇൻകം പ്ലാനിൽ 61.09 കോടി രൂപയും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ 39.37 കോടിയും ഡൈനാമിക് ആക്യുറൽ ഫണ്ടിൽ 10.98 കോടിയും ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ടിൽ 16.94 കോടി രൂപയുമാണെതതിയത്. ഡീമാറ്റ് രൂപത്തിൽ നിക്ഷേപമുള്ളവർക്ക് സെപ്റ്റംബർ 11ന് പണംലഭിക്കും മറ്റുള്ളവർക്കും അതിനകം ബാങ്ക് അക്കൗണ്ടിൽ പണമെത്തുമെന്നും എഎംസി അറിയിച്ചു. Franklin Templeton Mutual Fund receives ₹146 crore from Vodafone Idea

from money rss https://bit.ly/3h1Rjke
via IFTTT

സെന്‍സെക്‌സില്‍ 542 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 11,400ന് താഴെ

മുംബൈ:വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 542 പോയന്റ് താഴ്ന്ന് 38,448ലും നിഫ്റ്റി 158 പോയന്റ് നഷ്ടത്തിൽ 11,368ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 185 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1150 ഓഹരികൾ നഷ്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐടിസി, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ബ്രിട്ടാനിയ, സിപ്ല, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ബാങ്ക് സൂചികയാണ് കനത്ത നഷ്ടംനേരിട്ടത്. സൂചിക 2.5ശതമാനത്തോളം താഴ്ന്നു. യുഎസ് ഓഹരി സൂചികകളിലെ നഷ്ടമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. Sensex tanks 542 pts, Nifty below 11,400

from money rss https://bit.ly/3hSL7MJ
via IFTTT

മൊറട്ടോറിയം കാലയളവിലെ പലിശ മുതലിനോടു ചേർത്ത് ബാങ്കുകൾ

കൊച്ചി: കോവിഡ്-19 പശ്ചാത്തലത്തിൽ ബാങ്കുകൾ നൽകിയിരുന്ന മൊറട്ടോറിയം കാലാവധി കഴിഞ്ഞു. ഇനി വായ്പാ തിരിച്ചടവ് തുടരേണ്ട സമയമാണ്. മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവർക്ക് ഇക്കാലയളവിലെ പലിശയും കൂട്ടുപലിശയും മുതലിന്മേൽ ചേർത്തുള്ള ഔട്ട്സ്റ്റാൻഡിങ് തുക ബാങ്കുകൾ കണക്കാക്കി. വലിയ തുക വായ്പയെടുത്തവർക്ക് മൊറട്ടോറിയം കാലയളവിലെ പലിശ അടക്കം ഭീമമായ തിരിച്ചടവ് വന്നേക്കും. അതുകൊണ്ടുതന്നെ മുൻപ് അടച്ചിരുന്ന ഇ.എം.ഐ. തുകയെക്കാൾ ഉയർന്ന ഇ.എം.ഐ. ബാക്കിയുള്ള കാലയളവിൽ അടയ്ക്കേണ്ടതായി വരും. ചില ബാങ്കുകൾ വായ്പാ കാലയളവ് ആറു മാസത്തേക്കു കൂടി നീട്ടിനൽകും. ഉദാ: മൊറട്ടോറിയം ഉപയോഗപ്പെടുത്തുന്നതിനു മുൻപ് എട്ട് ശതമാനം പലിശനിരക്കിൽ ഔട്ട്സ്റ്റാൻഡിങ് 20 ലക്ഷം രൂപ ഉണ്ടായിരുന്ന ഒരു ഇടപാടുകാരന്റെ ഇപ്പോഴത്തെ ഔട്ട്സ്റ്റാൻഡിങ് ഏകദേശം 20.47 ലക്ഷം രൂപ വരും. 10 വർഷമാണ് ഈ വായ്പയുടെ ബാക്കി കാലാവധി എന്നു വിചാരിക്കുക, എങ്കിൽ ഇദ്ദേഹത്തിന്റെ ഇ.എം.ഐ. 24,835 രൂപയാകും. ഇത് മുൻപുള്ള ഇ.എം.ഐ.യെ അപേക്ഷിച്ച് 570 രൂപ അധികമായിരിക്കും. മൊറട്ടോറിയം എടുത്ത ഒരാൾക്ക് ഇതുെവച്ചു നോക്കുമ്പോൾ ഏകദേശം 68,320 രൂപയുടെ അധിക ബാധ്യത വരും. അതേസമയം, മൊറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച് സുപ്രീംകോടതിയിൽ വാദം നിലനിൽക്കെ ബാങ്കുകൾ ഈ രീതിയിൽ ഔട്ട്സ്റ്റാൻഡിങ് കണക്കാക്കുന്നത് ധാർമികമാണോ എന്നാണ് ഇടപാടുകാരുടെ ചോദ്യം. എന്നാൽ, ആർ.ബി.ഐ. ചട്ടപ്രകാരം മൊറട്ടോറിയം കാലാവധി കഴിഞ്ഞാലുള്ള നടപടികൾ മാത്രമാണ് ബാങ്കുകൾ കൈക്കൊണ്ടിട്ടുള്ളതെന്ന് അധികൃതർ പറയുന്നു. മാത്രമല്ല, ഇക്കാലയളവിൽ വായ്പാ പലിശയിൽ കുറവു വന്നിട്ടുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താനുള്ള അവസരവും ഇടപാടുകാരന് ലഭിക്കും. പലിശ പൂർണമായി പിൻവലിക്കുകയോ പലിശ നിരക്ക് കുറയ്ക്കുകയോ ചെയ്യണമെന്നാണ് സുപ്രീംകോടതിയിൽ ഹർജിക്കാരുടെ വാദം. ബാങ്കുകളെ സംബന്ധിച്ച് അത് പ്രായോഗികമല്ല. ഇപ്പോൾ മിക്ക ബാങ്കുകളുടെയും പലിശ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നാൽ, കേന്ദ്ര സർക്കാർ പറയുന്നതുപോലെ മൊറട്ടോറിയം രണ്ടുവർഷം വരെ നീട്ടുകയാണെങ്കിൽ വായ്പയെടുത്തവർ നേരിടേണ്ടി വരുന്ന ബാധ്യത അതി ഭീമമായിരിക്കും. തൊഴിൽനഷ്ടവും കോവിഡ് പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തിൽ കിട്ടാക്കടം സംബന്ധിച്ച ആശങ്കയിലാണ് ബാങ്കുകൾ. മൊറട്ടോറിയത്തിനു മുൻപ്, അതായത് ഫെബ്രുവരി അവസാനത്തോടെ കിട്ടാക്കടം (എൻ.പി.എ.) ആയിട്ടുള്ള അക്കൗണ്ടുകൾക്ക് ബാങ്കുകൾ നോട്ടീസ് അയയ്ക്കാനും തുടങ്ങിയിട്ടുണ്ട്. മൊറട്ടോറിയം സ്വീകരിച്ച ഒരാൾ ഇതിനുശേഷം അടവ് മുടക്കിയാൽ 90 ദിവസത്തിനു ശേഷം ബാങ്ക് എൻ.പി.എ. നടപടികളിലേക്ക് നീങ്ങും.

from money rss https://bit.ly/3gShFoM
via IFTTT

എസ്ബിഐയില്‍ ജീവനക്കാര്‍ക്ക് വിആര്‍എസ്‌

മുംബൈ: ജീവനക്കാർക്ക് വി. ആർ.എസ്. പദ്ധതി അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. 55 വയസ്സ് കഴിഞ്ഞതും 25 വർഷം സേവനകാലാവധി പൂർത്തിയാക്കിയതുമായ ജീവനക്കാർക്ക് ആവശ്യമെങ്കിൽ നേരത്തേ പിരിഞ്ഞുപോകാനാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്ന് ബാങ്ക് പറയുന്നു. നിലവിലെ സ്കെയിലിൽ മൂന്നോ അതിലധികമോ സ്ഥാനക്കയറ്റം നഷ്ടമായവർക്കും വിവിധ സ്ഥലങ്ങളിൽ സേവനത്തിന് പോകാൻ സാങ്കേതികമായി ബുദ്ധിമുട്ടുള്ളവർക്കും പദ്ധതിയുടെ ഭാഗമാകാം. ഡിസംബർ ഒന്നു മുതൽ ഫെബ്രുവരി അവസാനം വരെ മൂന്നുമാസക്കാലത്ത് ഇതിനായി അപേക്ഷിക്കാം.

from money rss https://bit.ly/3jLsSJD
via IFTTT

C U Soon Movie Review: Take A Bow, Mahesh Narayanan, Fahadh Faasil & The Team!

C U Soon Movie Review: Take A Bow, Mahesh Narayanan, Fahadh Faasil & The Team!
C S Soon, the first Malayalam film that is exclusively made for the OTT platform, has finally premiered on Amazon Prime Video. The movie, which is conceptualized and directed by renowned editor-filmmaker Mahesh Narayanan, features Fahadh Faasil, Darshana Rajendran, and

* This article was originally published here

സെന്‍സെക്‌സ് 95 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 95.09 പോയന്റ് നഷ്ടത്തിൽ 38,990.94ലിലും നിഫ്റ്റി 7.50 പോയന്റ് താഴ്ന്ന് 11,527.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1452 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1199 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, ഗ്രാസിം, ടൈറ്റാൻ കമ്പനി, യുപിഎൽ, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, കൊട്ടക്മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഫാർമ, ഓട്ടോ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ സമ്മർദംനേരിട്ടു.

from money rss https://bit.ly/3bpnau3
via IFTTT

വികസനസാധ്യതകള്‍ നേട്ടമാക്കാന്‍ നിങ്ങളുടെ നിക്ഷേപത്തിന് കഴിയുമോ?

ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ സംഭവിക്കുന്ന മോശമായ കാര്യങ്ങളുടെ ആഘാതം ആ രാജ്യത്തു മാത്രമായി ഒതുങ്ങി നിൽക്കില്ല. ആഗോളീകരണത്തിന്റെ ഫലമായി അത് ലോകമെങ്കും വ്യാപിക്കും. രാഷ്ട്രീയ പ്രതിസന്ധികളോ കൊറോണയെ പോലെ പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളോ ബാധിച്ചേക്കാം. നഷ്ടസാധ്യതകൾ എങ്ങനെ ഇല്ലാതാക്കാം-എന്നതാണ് ഈ സാഹചര്യത്തിൽ ഉയരുന്നചോദ്യം. നഷ്ടസാധ്യത ഇല്ലാതാക്കാനാവില്ലെങ്കിലും വൈവിധ്യവത്കരണത്തിലൂടെ ഒരുപരിധിവരെ കുറയ്ക്കാനാകും. വിവിധ ആസ്തികളിലും ഒരേ ആസ്തിയിൽ തന്നെ വിവിധ മേഖലകളിലും നിക്ഷേപം നടത്തി വൈവിധ്യവത്കരണം സാധ്യമാക്കുകയെന്നതാണ് ഇവിടെ പ്രധാനം. മ്യൂച്യൽ ഫണ്ടുകൾ, ഓഹരികൾ, പിഎംഎസ് തുടങ്ങിയവയിലെല്ലാമായി നിക്ഷേപം മികച്ച രീതിയിൽ വൈവിധ്യവൽക്കരിക്കപ്പെട്ടിട്ടുണ്ടെന്നു ഒരുപക്ഷേ ചിന്തിച്ചേക്കാം. ഇന്ത്യയിലെ വിപണി മൂലധനം രണ്ടു ലക്ഷംകോടി ഡോളറാണെന്നും ലോകത്തിന്റെ മറ്റുമേഖലകളിൽ എല്ലാമായി അത് 87 ലക്ഷംകോടി ഡോളറാണെന്നും നിങ്ങൾക്കറിയുമോ? അതായത് ഇന്ത്യയ്ക്കു പുറമേയുള്ള വിപണികളിൽ നിക്ഷേപിച്ചിട്ടില്ലെങ്കിൽ വലിയൊരു അവസരമാണ് നിങ്ങൾ പാഴാക്കുന്നത്. വ്യവസായങ്ങൾ വഴിയുള്ള വളർച്ചയ്ക്കു വഴിയൊരുക്കുന്ന നിരവധി പുതുമകളാണ് ആഗോള തലത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇവയിൽ ചിലതു പരിശോധിക്കാം. 1. മൊബൈൽ ഫോൺ സാന്ദ്രത വർധിക്കുന്നതിനൊപ്പം തൽസമയം ആവശ്യമുള്ള സേവനങ്ങളുടെ സാധ്യതകൾ വർധിക്കുന്നു. മൊബൈൽ ഉപയോഗിച്ചു ആവശ്യമുള്ളപ്പോൾ കാർ വിളിക്കുകയോ ഇഷ്ടപ്പെട്ട സിനിമ നെറ്റ്ഫ്ളിക്സിൽ കാണുകയോ ഭക്ഷണം ഓർഡർ ചെയ്യുകയോ ആവാം. ഹോട്ടലുകൾ, കണ്ടന്റ് വിതരണക്കാർ തുടങ്ങിയവരുടെയെല്ലാം ബിസിനസ് മാതൃകകൾ ഇതുമൂലം മാറിക്കൊണ്ടിരിക്കുകയാണ്. 2. ഇ-കോമേഴ്സിന്റേയും ആഗോള ബ്രാൻഡുകളുടേയും വളർച്ച. ഓൺലൈൻ ഷോപിങ് പ്രവണതയായി മാറി. അതോടൊപ്പം ആഗോള ബ്രാൻഡുകളും ഉയർന്നുവരുന്നു. പലപ്പോഴും ഉയർന്ന ക്ലാസുകളിലുള്ളവർ ആഭ്യന്തര ബ്രാൻഡുകളാവില്ല നൈകെ, അഡിഡാസ് തുടങ്ങിയവയായിരിക്കും പരിഗണിക്കുക. 3. കറൻസി രഹിത സമൂഹത്തിലേക്കുള്ള നീക്കം. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, വാലെറ്റുകൾ, നെറ്റ് ബാങ്കിങ് തുടങ്ങി നിരവധി മാർഗങ്ങൾ ലഭ്യമായതോടെ ആഗോള തലത്തിൽ തന്നെ ദൈനംദിന ആവശ്യങ്ങൾക്ക് കറൻസി ഉപയോഗിക്കുന്നത് കുറയുകയാണ്. 4. നിർമിത ബുദ്ധിയും റോബോട്ടിക്സും അതിവേഗത്തിലാണു വളരുന്നത്. ലളിതമായി ചെസ് കളിക്കുന്ന കമ്പ്യൂട്ടറുകളിൽ നിന്ന് ഡ്രൈവറില്ലാത്ത കാറുകളിലേക്കും ശസ്ത്രക്രിയ നടത്തുന്ന റോബോട്ടുകളിലേക്കും നീങ്ങുകയാണ് ആധുനിക ലോകം. നിർമിത ബുദ്ധി ഉപയോഗിക്കുന്നില്ല എന്നാണ് ആലോചിക്കുന്നതെങ്കിൽ അതിനെ കുറിച്ചൊരു വീണ്ടുവിചാരം നടത്തേണ്ടിയിരിക്കുന്നു. ഗൂഗിൾ മാപ് ഇക്കാര്യത്തിൽ വഴികാട്ടിയാകും. 5. രോഗനിർണയം, ചികിൽസ തുടങ്ങിയവ കൂടുതൽ ലളിതമാക്കുന്ന സുപ്രധാന കണ്ടുപിടുത്തങ്ങളാണ് ഈ മേഖലയിലുണ്ടാകുന്നത്. രക്ത പരിശോധനയുടെ ആവശ്യംതന്നെ ഇല്ലാതാക്കുംവിധം മുഴുവൻ സമയവും രക്തത്തിലെ പഞ്ചസാരയുടെ അളവു നിരീക്ഷിക്കുന്ന ഒരു ചിപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു. 6. ഒരുവ്യക്തി ഡിജിറ്റൽ ലോകവുമായി ബന്ധപ്പെടുന്നതോടെ മെയിൽ, ട്വീറ്റുകൾ, മെസേജുകൾ, ഓൺലൈൻ തെരച്ചിലുകൾ തുടങ്ങിയവയിലൂടെ ആ വ്യക്തി ഡാറ്റ സൃഷ്ടിക്കാൻ തുടങ്ങും. ഇങ്ങനെ വൻതോതിലെ ഡാറ്റ സൂക്ഷിക്കാൻ സൗകര്യം ആവശ്യമുണ്ട്. ഇതുകൊണ്ടുതന്നെ ക്ലൗഡ് കമ്പ്യൂട്ടിങ് പോലുള്ള പുതു തലമുറ സൗകര്യങ്ങൾ അനിവാര്യമാകും. ഇത്തരത്തിൽ വൻവളർച്ചാസാധ്യതകളുള്ള ചുരുക്കം ചില കമ്പനികൾ മാത്രമേ രാജ്യത്തെ ഓഹരി വിപണികളിൽ ലിസ്റ്റു ചെയ്യപ്പെടുന്നുള്ളു. എല്ലാ കാര്യങ്ങളും അമേരിക്കയിലല്ല സംഭവിക്കുന്നതും. ചൈന, യൂറോപ്, ഗൾഫ്, ആഫ്രിക്ക തുടങ്ങിയവിടങ്ങളിലെല്ലാം മികച്ച പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. ഭാവിയിലേക്കുതകുന്ന വികസനത്തിൽ പങ്കാളികളാകണമെന്നുണ്ടെങ്കിൽ ആഗോള ഫണ്ടിൽ നിക്ഷേപിക്കുക എന്ന ഒറ്റപോംവഴി മാത്രമെ മുന്നിലുള്ളൂ. രൂപയുടെ വിലയിടിയലിൽനിന്നു നേട്ടമുണ്ടാക്കാനും ആഗോള ഫണ്ടുകളിലെ നിക്ഷേപം സഹായിക്കും. 35 വർഷങ്ങളിൽ രൂപ ശരാശരി ആറു ശതമാനമാണ് ഇടിഞ്ഞത്. മക്കളുടെ ഉന്നത വിദ്യാഭ്യാസമോ വിവാഹമോ നടത്താനായി വർഷങ്ങൾക്കുശേഷം പണം ആവശ്യമായിവരുമ്പോൾ രൂപയുടെ വിലയിടിവുമൂലം കൂടുതൽ ചെലവ് മുൻകൂട്ടി കാണേണ്ടിവരുന്നു. രൂപയുടെ വിലയിടിവ് നിങ്ങൾക്ക് അനുകൂലമാകുമ്പോൾ വില ഉയരുന്നത് നിങ്ങളുടെ നിക്ഷേപത്തിന്റെ ഒരു ഭാഗത്തെ ബാധിക്കുമെന്നും മനസിലാക്കണം. ആഗോള ഫണ്ടുകളിലെ നികുതി ബാധ്യതയ്ക്ക് വ്യത്യാസമുണ്ട്.ദീർഘകാല മൂലധന നേട്ടത്തിന് അർഹത ലഭിക്കാൻ മൂന്നു വർഷത്തേക്ക് നിക്ഷേപംനടത്തണം. നഷ്ടസാധ്യത കൈകാര്യം ചെയ്യുന്നതിനെകുറിച്ചാകുമ്പോൾ വൈവിധ്യവൽക്കരണത്തെക്കുറിച്ചാണ് പ്രാഥമികമായി ചിന്തിക്കേണ്ടത്. ആഗോള ഫണ്ടുകൾ നിക്ഷേപത്തിനു തീർച്ചയായും മൂല്യംനൽകുകയും ചെയ്യും. (പിജിഐഎം ഇന്ത്യ മ്യൂചൽ ഫണ്ടിന്റെ സിഇഒയാണ് ലേഖകൻ)

from money rss https://bit.ly/2Z4vcU2
via IFTTT

ആമസോണും വെരിസോണും വൊഡാഫോണ്‍ ഐഡിയയില്‍ 30,000 കോടി രൂപ നിക്ഷേപിച്ചേക്കും

പ്രതിസന്ധിയിലായ വോഡാഫോൺ ഐഡിയയിൽ ആമസോൺ ഇന്ത്യയും യുഎസിലെ ഏറ്റവും വലിയ വയർലെസ് സ്ഥാപനമായ വെരിസോൺ കമ്യൂണിക്കേഷൻസും 30,000 കോടി രൂപ നിക്ഷേപം നടത്തിയേക്കും. എജിആർ കുടിശ്ശിക തീർക്കുന്നതുസംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നതോടെ നിക്ഷേപം നടത്തുന്നതുമായുള്ള ചർച്ചകൾ പുരോഗമിക്കുകയണ്. പുറത്തുനിന്ന് നിക്ഷേപം സമാഹരിക്കാതെ കുടിശ്ശിക അടയ്ക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വോഡാഫോൺ ഐഡിയ. പണമില്ലാത്തതിന്റെ പേരിൽ നിർത്തിവെച്ചിരുന്ന വികസനപ്രവർത്തനങ്ങളും ഇതോടൊപ്പം നടത്താമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ലൈസൻസ് ഫീ, സ്പെക്ട്രം യൂസേജ് ചാർജ്, പലിശയും പിഴയും എന്നീ ഇനങ്ങളിലായി 50,400 കോടി രൂപയാണ് കമ്പനി നൽകാനുള്ളത്. ഇതിൽ 7,854 കോടി രൂപയാണ് ഇതിനകം അടച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ കമ്പനിയുടെ ബാധ്യത 25,460 കോടി രൂപയായി ഉയർന്നിരുന്നു. Amazon, Verizon may give Voda-Idea lifeline

from money rss https://bit.ly/2EJP48j
via IFTTT

റിലയന്‍സ്-ഫ്യൂച്വര്‍ കരാര്‍: കിഷോര്‍ ബിയാനിക്ക് 15 വര്‍ഷത്തേയ്ക്ക് റീട്ടെയില്‍ ബിസിനസിന് വിലക്ക്

ബിഗ് ബസാർ ഉൾപ്പടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ സ്ഥാപകനായ കിഷോർ ബിയാനിയ്ക്ക് 15 വർഷത്തേയ്ക്ക് റീട്ടെയിൽ ബിസിനസിലേയ്ക്ക് കാലുകുത്താൻ കഴിയില്ല. അദ്ദേഹത്തിനുമാത്രമല്ല കുടുംബത്തിലെ എല്ലാവർക്കും അതിന് വിലക്കുണ്ട്. ഫ്യൂച്വർ ഗ്രൂപ്പ് എറ്റെടുക്കുന്നതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥ പ്രകാരമാണിത്. ഫ്യൂച്വർ ഗ്രൂപ്പിന്റെ ചെറുകിട-മൊത്തവ്യാപാരം, ചരക്ക്നീക്കം, സംഭരണം എന്നീ ബിസിനസുകളാണ് റിലയൻസ് ഏറ്റെടുത്തത്. ഓൺലൈൻ, ഓഫ്ലൈൻ ബിസിനസുകൾക്കും ഇത് ബാധകമാണ്. അതേസമയം, ബിയാനിയുടെതന്നെ ഉടമസ്ഥതയിലുള്ള ഹോം റീട്ടെയിൽ വിഭാഗത്തിന് തുടർന്നും പ്രവർത്തിക്കാം. ബിയാനിയുടെ ഉടമസ്ഥതയിലുള്ള പ്രാക്സിസ് റീട്ടെയിലിന് രാജ്യത്ത് 48 ഹോം ടൗൺ സ്റ്റോറുകളുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം ഈ സ്ഥാപനത്തിൽനിന്ന് 702 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. ചെറുകിട വ്യാപാരമേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 24,713 കോടി രൂപയ്ക്കാണ് ഫ്യൂച്വർ ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുത്തത്. പലചരക്ക് സാധനങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ വിൽക്കുന്ന ബിഗ്ബസാർ, ബ്രാൻഡ് ഫാക്ടറി ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ഇതോടെ റിലയൻസിന്റെ കയ്യിലായി. Kishore Biyani, family cant enter retail business for next 15 years

from money rss https://bit.ly/2Dn6HtE
via IFTTT