121

Powered By Blogger

Thursday 8 July 2021

സെൻസെക്‌സിൽ 193 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 15,700ന് താഴെ

മുംബൈ: രണ്ടാം ദിവസവും നഷ്ടംനേരിട്ട് വിപണി. നിഫ്റ്റി 15,700ന് താഴെയെത്തി. ആഗോള കാരണങ്ങളാണ് വിപണിയുടെ നഷ്ടത്തിനുപിന്നിൽ. സെൻസെക്സ് 193 പോയന്റ് നഷ്ടത്തിൽ 52,375ലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 15,666ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, സൺ ഫാർമ, ഐടിസി, റിലയൻസ്, ബജാജ് ഫിനാൻസ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, ടൈറ്റാൻ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഡെൽറ്റ കോർപ്, എക്സൽ റിയാൽറ്റി, ഇന്റഗ്രേറ്റഡ് കാപിറ്റൽ സർവീസസ് തുടങ്ങിയ കമ്പനികളാണ് പാദഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3jXmAtR
via IFTTT

ഉപഭോക്താവിന്റെ കീശ ചോർത്തി പമ്പുകളിലെ ‘ഡിജിറ്റൽ കളി’

പഴയന്നൂർ: ഉപഭോക്താവിന്റെ കീശ ചോർത്തി പമ്പുകളിലെ 'ഡിജിറ്റൽ കളി'യും. ഇന്ധനവിലവർധനയിൽ ആളുകൾ നട്ടംതിരിയുന്നതിനിടയിലാണ് പെട്രോൾ പമ്പുകളിലെ മറിമായം. ഇന്ധനം നിറയ്ക്കുമ്പോൾ മീറ്ററിൽ, പെട്ടെന്നാരും ശ്രദ്ധിക്കാത്ത കണക്കിലെ കളിയാണ് പരാതിക്ക് കാരണം. കഴിഞ്ഞദിവസം തിരുവില്വാമലയിൽ സംഭവിച്ചത് അതുതന്നെ. ഡീലർക്കും പ്രശ്നം ഇതേ സാങ്കേതികപ്രശ്നം ഡീലർമാർക്കുമുണ്ട്. പെട്രോൾ വില 100 രൂപ 22 പൈസ ആയിരിക്കുമ്പോൾ ഒരു ലിറ്റർ പെട്രോൾ വാങ്ങുന്നതിന് ഒരു ലിറ്ററിന് 100 രൂപ നൽകിയാൽ മതിയാകും. മീറ്റർ പ്രകാരം 22 പൈസയാണ് ഉപഭോക്താവിന് ലാഭമുണ്ടാകുന്നത്. ഡീലർക്ക് നഷ്ടമാകുന്നത് 22 പൈസയും. പമ്പുകളിലെ'മീറ്റർകളി' ഇങ്ങനെ 99.87 രൂപ വിലയുള്ളപ്പോൾ 200 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഒരാൾക്ക് ലഭിക്കുന്നത് രണ്ട് ലിറ്ററാണ്. 26 പൈസ നഷ്ടം. കണക്കുപ്രകാരം 2.0026 ലിറ്റർ ലഭിക്കണം. 26 പൈസയുടെ പെട്രോളില്ല. പരാതിയിൽ ഇക്കാര്യമാണ് തിരുവില്വാമലയിലെ തൊണ്ടിയിൽ രാധാകൃഷ്ണൻ ഉന്നയിച്ചത്. ദിവസവും 26 പൈസയും 35 പൈസയും ഇന്ധനവില വർധിപ്പിക്കുന്ന എണ്ണക്കമ്പനികളുടെ ഡിജിറ്റൽ ഊറ്റാണോ പെട്രോൾ പമ്പുകളിൽ നടക്കുന്നതെന്നാണ് പൊതുവിലുയരുന്ന ചോദ്യം. പരാതിപ്പെട്ടതനുസരിച്ച് തിരുവില്വാമലയിലെ പെട്രോൾ പമ്പിൽ താലൂക്ക് സപ്ലൈ ഓഫീസറെത്തി പരിശോധന നടത്തിയിരുന്നു. പെട്രോളിയം കമ്പനികൾ മീറ്ററിൽ സെറ്റുചെയ്തിരിക്കുന്നത് കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ്. മാറ്റം വരുത്താനോ കൃത്രിമം കാണിക്കാനോ പെട്ടെന്നാർക്കും കഴിയുകയുമില്ല. മീറ്ററുകളിൽ ലിറ്റർ സൂചിപ്പിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലേയിൽ ദശാംശത്തിനുശേഷം രണ്ട് സംഖ്യകൾ രേഖപ്പെടുത്താനേ കഴിയുകയുള്ളൂ. അതായത്, അമ്പത് പൈസയിൽ താഴെയുള്ള പൈസ രേഖപ്പെടുന്നില്ല. ഇതാണ് ഉപഭോക്താവിന് നഷ്ടമുണ്ടാക്കുന്നത്. റിപ്പോർട്ട് നൽകും കൂടുതൽ തുകയ്ക്ക് ഇന്ധനം നിറയ്ക്കുമ്പോൾ നഷ്ടം ഡീലറും കുറഞ്ഞ തുകയ്ക്ക് അടിക്കുമ്പോൾ നഷ്ടം ഉപഭോക്താവും വഹിക്കേണ്ടതായി വരുന്നു. ജില്ലാ സപ്ലൈ ഓഫീസർ വഴി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. -ജോസി ജോസഫ്, താലൂക്ക് സപ്ലൈ ഓഫീസർ അളവിൽ കുറവില്ല നിശ്ചിത തുകയ്ക്ക് ഇന്ധനമടിക്കുമ്പോഴേ ഈ വ്യത്യാസം വരുന്നുള്ളൂ. സാങ്കേതികപ്രശ്നമേയുള്ളൂ. ലാഭവും നഷ്ടവും ഡീലർക്കും ഉപഭോക്താവിനും ഉണ്ടാകുന്നില്ല. അളവിലും കുറവുണ്ടാകുന്നില്ല. -ടി.ടി. സുരേഷ്, ഏരിയാ മാനേജർ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

from money rss https://bit.ly/36qzMze
via IFTTT

ആഗോള സമ്മർദത്തിൽ വിപണി: നിഫ്റ്റി 15,750ന് താഴെ, സെൻസെക്‌സിൽ നഷ്ടം 485 പോയന്റ്

മുംബൈ: ആഗോള തലത്തിലുണ്ടായ വില്പന സമ്മർദം രാജ്യത്തെ സൂചികകളിലും പ്രകടമായി. കഴിഞ്ഞ ദിവസത്തെനേട്ടം അപ്പാടെ ഇല്ലാതാക്കി ഒരുശതമാനത്തോളം നഷ്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ കേന്ദ്ര ബാങ്ക് സ്വീകരിക്കുന്ന നടപടികൾ പ്രഖ്യാപിക്കാനിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടുംവർധനവുണ്ടാകുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി.രണ്ടാംതരംഗത്തിൽനിന്ന് സമ്പദ്ഘടനകൾ തിരിച്ചുവരുന്ന സമയത്താണ് വീണ്ടും ആശങ്ക. യുഎസ് ഫെഡ് റിസർവ് ബോണ്ട് വാങ്ങൽ നടപടികളുമായി മുന്നോട്ടപോകുന്നതിന്റെ സൂചനകളും വിപണിയിൽ പ്രതിഫലിച്ചു. സെൻസെക്സ് 485.82 പോയന്റ് നഷ്ടത്തിൽ 52,568.94ലിലും നിഫ്റ്റി 151.80 പോയന്റ് താഴ്ന്ന് 15,727.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്നാം ദിവസവും ടാറ്റ മോട്ടോഴ്സ് തകർച്ചനേരിട്ടു. ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ടെക് മഹീന്ദ്ര, എസ്ബിഐ ലൈഫ്, ഐഷർ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടം നിലനിർത്താനായില്ല.

from money rss https://bit.ly/3yyKC2j
via IFTTT

പാരീസിലെ ആസ്തികൾ മരവിപ്പിച്ചതായി അറിയിപ്പില്ല: നിയമ നടപടികളുമായി മുന്നോട്ടുപോകും

സർക്കാരിന്റെ പാരീസിലുള്ള 20 ആസ്തികൾ കണ്ടുകെട്ടാൻ കെയിന് എനർജിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കോടതിയിൽനിന്ന് അറിയിപ്പൊന്നും ലിഭിച്ചിട്ടില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. നികുതി തർക്കകേസുമായി ബന്ധപ്പെട്ട് 1.7 ബില്യൺ ഡോളർ ഈടാക്കുന്നതിനാണ് യുകെയിലെ ഓയിൽ കമ്പനിയായ കെയിൻ എനർജി സർക്കാരിന്റെ ഉടമസ്ഥയിലുള്ള സ്വത്തുകൾ മരവിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. കോടതിയുടെ അറിയിപ്പ് ലഭിച്ചാൽ രാജ്യതാൽപര്യം സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രാലയം അറിയിച്ചു. ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ ഇതുസംബന്ധിച്ച് 2020 ഡിസംബറിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുന്നോട്ടുപോകും. പ്രശ്നം പരിഹരിക്കുന്നതിന് കെയിൻ എനർജി സിഇഒയും പ്രതിനിധികളും ചർച്ചക്കായി സർക്കാരിനെ സമീപിച്ചതായും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

from money rss https://bit.ly/3xq7lO1
via IFTTT