121

Powered By Blogger

Friday 3 July 2020

ഒന്നാംപാദത്തിലെ കുതിപ്പ് രണ്ടാംപാദത്തില്‍ പരീക്ഷണത്തിന് വിധേയമാകും

ധനപരമായ നയങ്ങളിലൂടെയും നിയമലഘൂകരണത്തിലൂടെയും സമ്പദ് വ്യവസ്ഥയിൽ വന്നുചേർന്ന പണത്തിന്റ ഒഴുക്കായിരുന്നു ഓഹരി വിപണിയിലെ ഒന്നാം പാദഫലങ്ങളിലെ കുതിപ്പിനുകാരണം. ഇന്ത്യയിൽ ചില്ലറ വ്യാപാരരംഗവും ആഭ്യന്തരസ്ഥാപനങ്ങളും പിന്നീട് വിദേശ സ്ഥാപന നിക്ഷേപങ്ങളുടെ രണ്ടുംകൽപിച്ചുള്ള ഇടപെടലുകളും അതിനുപിന്തുണയേകി. 2021 സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ വിപണിയുടെപ്രകടനം വിശാലമായ അടിത്തറയിലുള്ളതായിരുന്നു. വൻകിട ഓഹരികൾ 20 ശതമാനവും ഇടത്തരം ഓഹരികൾ 25 ശതമാനവും ചെറുകിട ഓഹരികൾ 30 ശതമാനവും മുന്നേറി. മാർച്ച് അവസാനവാരം വിപണിയിൽ മാന്ദ്യംഉണ്ടായിരുന്നു. തുടക്കത്തിൽ വൻകിട ഓഹരികൾക്കും അതിവേഗം വിറ്റഴിയുന്ന ഉൽപന്നങ്ങൾ, ഫാർമ, ടെലികോം മേഖലകൾക്കും അനുകൂലമായിരുന്നു കാര്യങ്ങൾ. മോശംപ്രകടനം നടത്തിയവർ മെയ്, ജൂൺ മാസങ്ങളുടെ പകുതിയോടെ വീണ്ടും തുറക്കപ്പെടുന്ന സാമ്പത്തിക മേഖല നൽകിയ പ്രതീക്ഷയിൽ ഊർജ്ജം വീണ്ടെടുത്തു. നിഫ്റ്റി 50ൽ 11.8 ശതമാനം വെയിറ്റേജുമായി റിലയൻസ് ഉൾപ്പടെയുള്ള ചില വൻകിട ഓഹരികൾ വിപണിയെ മികച്ച പ്രകടനത്തിനു സഹായിച്ചിട്ടുണ്ട്. നിഫ്റ്റി 50ൽ കഴിഞ്ഞ പാദത്തെ അപേക്ഷിച്ചുണ്ടായ 20 ശതമാനം നേട്ടത്തിൽ 6 ശതമാനത്തോളം ആർഐഎല്ലിൽ നിന്നായിരുന്നു. പാദാടിസ്ഥാനത്തിൽ നാലെണ്ണം ഒഴികെ നിഫ്റ്റി 50ലെ എല്ലാ ഓഹരികളും ശരാശരി 28 ശതമാനം നേട്ടത്തോടെ കുതിപ്പു രേഖപ്പെടുത്തി. ഇടത്തരം, ചെറുകിട, സൂക്ഷ്മ ഓഹരികളിൽ മഹാഭൂരിപക്ഷവും കഴിഞ്ഞ മൂന്നുമാസമായി 40-50 ശതമാനം മുന്നോട്ടു കുതിച്ചിട്ടുണ്ട്. ഈ കുതിപ്പ് നിലനിർത്താൻ സാധിക്കുമോ എന്നത് വരുന്ന ഒന്നു മുതൽ മൂന്നു മാസത്തിനകം പരീക്ഷണ വിധേയമാകും. അതിവേഗം വിറ്റഴിയുന്ന ഉൽപന്നങ്ങൾ, ഫാർമ, കെമിക്കൽ, ഐടി, ടെലികോം മേഖലകൾ മാത്രമേ നല്ലപ്രകടനം നടത്തൂ എന്നാണ് വിലയിരുത്തൽ. അടിസ്ഥാന സൗകര്യമേഖല, വൻകിട ഉൽപന്നങ്ങൾ, വാഹനങ്ങളും അവയുടെ സ്പെയർ പാർട്ടുകളും, ലോഹങ്ങൾ എന്നീ മേഖലകളിലെ ഓഹരികൾ മോശംപ്രകടനമായിരിക്കും കാഴ്ച വെക്കുക. ബാങ്കുകൾ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രകടനം സമ്മിശ്രമായിരിക്കും. 2021 സാമ്പത്തികവർഷം വായ്പകളിൽ 13-14 ശതമാനം കിട്ടാക്കടങ്ങളായിത്തീരുമെന്നാണ് ഫിച്ച് കണക്കാക്കിയിട്ടുള്ളത്. ചൈനയുമായി നിലനിൽക്കുന്ന വ്യാപാര പ്രശ്നങ്ങൾ ഫാർമ മേഖലയേയും കെമിക്കൽ രംഗത്തേയും ബാധിക്കുമെന്നാണു കരുതുന്നത്. ഇറക്കുമതിചെയ്യുന്ന സാധനങ്ങൾ തുറമുഖത്തുതന്നെ തുറക്കാൻ തീരുമാനിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടും. ഉൽപന്നങ്ങൾ മറ്റിടങ്ങളിൽനിന്നു വരുത്താനും ഉൽപാദനത്തിന് ആഭ്യന്തരമായ സാധ്യതകൾ അന്വേഷിക്കാനുമുള്ള ശ്രമത്തിലാണ് കമ്പനികൾ. വിപണിയെക്കുറിച്ചുള്ള സമീപകാല കാഴ്ചപ്പാട് ആവർത്തിക്കട്ടെ-നിഫ്റ്റി 50ൽ 10,000 ത്തിനും 10,500 നുമിടയിൽ +/-5 ശതമാനം എന്ന നേരിയപരിധിയിലായിരിക്കും ഇടപാടുകൾ. 9,900 പരിധി തകർന്നാൽ 9500 ലായിരിക്കും അടുത്തതാങ്ങ്. സാങ്കേതിക വിശകലനത്തിൽ ഏറ്റവും സാധ്യത 10,900 എന്ന പരിധിക്കാണ്. അനിശ്ചിതത്വത്തിന്റെ പേരിൽ അടിസ്ഥാനാശയങ്ങൾ വിപണിയെ സ്വാധീനിക്കുന്ന സമയമല്ല ഇത്. കോവിഡിന്റെ രണ്ടാം ആക്രമണതരംഗം വേഗത്തിൽ ദുർബലമായിത്തീരുമെന്നും സെപ്തംബർ മുതൽ നവംബർ വരെയായിരിക്കും വൈറസ് ഭീഷണി രൂക്ഷമാവുകയെന്നും മനുഷ്യശരീരത്തിൽ വൈറസിന്റെ പ്രഭാവം കുറയുമെന്നും 2021 ആദ്യ പകുതിയിൽ തന്നെ വാക്സിൻ കണ്ടെത്തുമെന്ന പ്രതീക്ഷയാണിപ്പോൾ നില നിൽക്കുന്നത്. വാക്സിൻ പുറത്തുവരുന്നതിൽ ഉണ്ടാവുന്ന ഏതുകാലതാമസവും പ്രതീക്ഷയും ഗതിവേഗവും തകർക്കാൻ പര്യാപ്തമായിരിക്കും താനും. നിലവിലുള്ള സാഹചര്യത്തിൽ ഇങ്ങിനെയൊരു തടസത്തിന് സാധ്യതയില്ല. കാരണം വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞു. ഓഹരി വിപണിയിലെ സമീപകാല പ്രവണതകളുടെ കാര്യത്തിൽ ആഗോള സ്ഥിതിഗതികൾ ഇന്ത്യയെ സംബന്ധിച്ചേടത്തോളം പ്രധാനമാണ്. പ്രതികൂല ചായ്വോടെയാണ് ഒരുമാസമായി യുഎസ് വിപണി ഏകീകരിക്കപ്പെടുന്നത്. അവിടെ എസ്ആന്റ്പി 500ൽ 20 ശതമാനത്തിന്റെ ഉയർച്ചയുമായി. രണ്ടു ദശാബ്ദത്തിനിടെ ഏറ്റവും വലിയ പാദവാർഷിക നേട്ടമാണു രേഖപ്പെടുത്തിയത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വൻപതനത്തിനു ശേഷം സാമ്പത്തികനില മെച്ചപ്പെടുകയും ചരിത്രത്തിലെ ഏറ്റവും വലിയ ഉത്തേജക പദ്ധതിയും തുടർന്ന് കാഴ്ചപ്പാടിലുണ്ടായ മാറ്റവും പ്രകടനത്തിൽ പ്രതിഫലിക്കുകയും ചെയ്തു. വൈറസിന്റെ രണ്ടാം തരംഗത്തെക്കുറിച്ചുള്ള വാർത്തകൾ വ്യാജമെന്നു തുടക്കത്തിൽ കരുതിയെങ്കിലും പിന്നീടത് വിപണിയുടെ പേടിസ്വപ്നമായിത്തീരുകയായിരുന്നു. പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ജൂൺ 15ഓടെ ഒരാഴ്ചത്തെ ശരാശരി 22,500 ൽ നിന്ന് 43,000 ആയി ഉയർന്നു. സാമ്പത്തിക വിപണി തുറക്കുകയും നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തതാണ് പെട്ടെന്നുള്ള ഈവർധനവിനു കാരണം. വീണ്ടും തുറക്കപ്പെടുന്ന സാമ്പത്തിക മേഖലയുടെ ഗതിവേഗത്തെ ഇതുബാധിക്കും. വിദേശ സ്ഥാപന നിക്ഷേപങ്ങൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്കുവരുന്നതിനു പകരം യുഎസ് ഖജനാവിന്റെ സുരക്ഷിതത്വത്തിലേക്കുമാറ്റാനും അമേരിക്കൻ കേന്ദ്ര ബാങ്ക് ഗ്യാരണ്ടിയുള്ള വായ്പകളാക്കാനുമാണ് ശ്രമിക്കുക. ഇന്ത്യയിൽ സാമ്പത്തികമേഖല രണ്ടാംഘട്ടം തുറക്കുന്നകാര്യം സർക്കാരിന്റെ പരിഗണനയിലാണ്. ഇതിനുഗുണങ്ങളുണ്ടെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം ജൂൺ 15ൽ 11,000 ത്തിൽ നിന്നു 18,500 ആയി ഉയർന്ന കാര്യം കണക്കിലെടുക്കുകയും വേണം. അതിനാൽ നിയന്ത്രണങ്ങൾ തുടരാനാണിട. ഇത് വ്യാപാരത്തേയും ജനങ്ങളുടെ ആത്മവിശ്വാസത്തേയും ബാധിക്കുകയും ചെയ്യും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2NTULBp
via IFTTT

ഇ- കൊമേഴ്സ് നിയന്ത്രണത്തിന് ഏജൻസി വന്നേക്കും

മുംബൈ: രാജ്യത്തെ ഇ കൊമേഴ്സ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ ഏജൻസി കൊണ്ടുവരുന്നത് കേന്ദ്രസർക്കാരിൻറെ പരിഗണനയിൽ. പുതിയ ഇ കൊമേഴ്സ് നയത്തിൻറെ കരടിലാണ് നിയന്ത്രണ ഏജൻസിക്കായി ശുപാർശ ചെയ്തിരിക്കുന്നത്. ഇ കൊമേഴ്സ് കന്പനികൾ വിവരങ്ങൾ ശേഖരിക്കുന്നതിലും ഉപയോഗിക്കുന്നതിലും കൈമാറുന്നതിലും വിശകലനം ചെയ്യുന്നതിലുമെല്ലാം നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം വേണമെന്നും ഇതിൽ നിർദേശമുണ്ട്. ഇ കൊമേഴ്സ് പ്രവർത്തനങ്ങൾ രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായാൽ നിരീക്ഷിക്കുന്നതിനും അന്വേഷിക്കുന്നതിനും നടപടിയെടുക്കുന്നതിനും സർക്കാരിന് അധികാരം നൽകുന്ന നിയമം കൊണ്ടുവരുന്നതും പുതിയ ഇ കൊമേഴ്സ് നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ആവശ്യപ്പെട്ടാൽ 72 മണിക്കൂറിനകം കന്പനികൾ വിവരം കൈമാറണം. ഇല്ലെങ്കിൽ വലിയ പിഴ ചുമത്താനാണ് ആലോചന. ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരങ്ങൾ വിദേശരാജ്യങ്ങളിൽ പകർപ്പെടുത്തു സൂക്ഷിക്കുന്നത് ഓഡിറ്റിങ്ങിനു വിധേയമാക്കും. ഡേറ്റ തദ്ദേശവത്കരണം നിർബന്ധമാക്കുന്നത് തത്കാലം ഉണ്ടായേക്കില്ലെന്നാണ് സൂചന. അതേസമയം, ഉപഭോക്താക്കളുടെ വിവരങ്ങൾ വിദേശത്ത് സൂക്ഷിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരും. ഉത്പന്നങ്ങൾ ഏതുരാജ്യത്ത് നിർമിക്കുന്നെന്നും ഇന്ത്യയിൽ മൂല്യവർധന വരുത്തിയിട്ടുണ്ടോ എന്നും പ്രത്യേകം രേഖപ്പെടുത്തേണ്ടിവരും. നിലവിൽ ഓഫ് ലൈൻ വിപണനരംഗത്തുള്ളവരെ കംപ്യൂട്ടറൈസേഷനും ഡിജിറ്റൽ പേമെൻറ് സൗകര്യവും ഏർപ്പെടുത്തി ഓൺലൈൻ വിപണിയിലേക്ക് കൊണ്ടുവരാൻ നയത്തിൽ പ്രാമുഖ്യം നൽകുന്നുണ്ട്. കേന്ദ്ര വ്യവസായ-ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിൻറെ നേതൃത്വത്തിൽ കരടിന് അന്തിമ രൂപം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഉടൻതന്നെ ഇത് കേന്ദ്രസർക്കാരിന് കൈമാറും.

from money rss https://bit.ly/31HzRxn
via IFTTT

ടിക് ടോക് ആഗോളതലത്തിൽ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു

മുംബൈ: ടിക് ടോക് ആഗോളതലത്തിൽത്തന്നെ നിരോധിക്കണമെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം ശക്തമാവുന്നു. ചൈനീസ് സർക്കാരിന് വിവരങ്ങൾ ചോർത്തിനൽകാൻ ടിക് ടോക്കിൽ മാൽവേർ ഉൾപ്പെടുത്തിയിട്ടുള്ളതായി പ്രമുഖമായ ഹാക്കർ ഗ്രൂപ്പായ അനോനിമസ് ആരോപിച്ചു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി നൽകി ടിക് ടോക് ചാരപ്രവർത്തനം നടത്തുകയാണെന്നാണ് ഇവരുടെ ആരോപണം. ആപ്പിൾഫോണിൻറെ ഐ.ഒ.എസ്. 14 ബീറ്റ വേർഷനിൽ ടിക് ടോക്ക് ഉപഭോക്താക്കളുടെ ക്ലിപ് ബോർഡിലെ വിവരങ്ങൾ ടിക് ടോക് തുടർച്ചയായി റീഡ്ചെയ്യുന്നത് കണ്ടെത്തിയതാണ് ആരോപണം ശക്തമാകാൻ കാരണമായിരിക്കുന്നത്. ടിക് ടോക്കിന് സുരക്ഷാ-സ്വകാര്യതാ തലത്തിൽ പല പ്രശ്നങ്ങളുമുണ്ടെന്ന് ഇവർ പറയുന്നു. കുട്ടികളെയും യുവാക്കളെയും നിരീക്ഷിച്ച് അവരുടെ വ്യാപാര-വാണിജ്യ-രാഷ്ട്രീയ താത്പര്യങ്ങൾ വിശകലനംചെയ്യാൻ ചൈനയ്ക്ക് കന്പനി അവസരമൊരുക്കുകയാണെന്നാണ് മറ്റൊരു ആരോപണം. ജൂൺ 15, 16 തീയതികളായി ലഡാക്കിലെ ഗാൽവനിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് രാജ്യസുരക്ഷ മുൻനിർത്തിയാണ് ഇന്ത്യ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ കഴിഞ്ഞ തിങ്കളാഴ്ച നിരോധിച്ചത്. മൊബൈൽ ആപ്പ് വിശകലനകന്പനിയായ സെൻസർ ടവറിൻറെ റിപ്പോർട്ടനുസരിച്ച് ടിക് ടോക്കിന് മേയിൽ 11.2 കോടി ഡൗൺലോഡാണ് ലഭിച്ചത്. ഇതിൽ വലിയൊരുഭാഗം ഇന്ത്യയിൽനിന്നായിരുന്നു. അമേരിക്കയിൽനിന്നുള്ള ഡൗൺലോഡിങ്ങിൻറെ ഇരട്ടിയിലധികമാണ് ഇന്ത്യയിൽനിന്നുണ്ടായിരുന്നതെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. കൊറോണ മഹാമാരിക്കിടെ ചൈനയിൽനിന്നുള്ള നിക്ഷേപകരുടെയും വ്യാപാരികളുടെയും ഇന്ത്യൻവിപണിയിലുള്ള ആത്മവിശ്വാസം കെടുത്തുന്നതാണ് ഇന്ത്യയുടെ നടപടിയെന്നും ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്.

from money rss https://bit.ly/2ZC8sKM
via IFTTT

'Ajith’s Kannaana Kanney Song From Viswasam Was Inspired From My Life', Says Bala

'Ajith’s Kannaana Kanney Song From Viswasam Was Inspired From My Life', Says Bala
Recently, actor Bala took to social media to clean the air for his fans and followers about fake news doing the rounds about his second marriage. He lashed out at an entertainment portal that apparently published that the actor is getting

* This article was originally published here

സെന്‍സെക്‌സ് 178 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, വാഹനം, എഫ്എംസിജി ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. സെൻസെക്സ് 177.72 പോയന്റ് നേട്ടത്തിൽ 36,021.42ലും നിഫ്റ്റി 55.70 പോയന്റ് ഉയർന്ന് 10,607.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1333 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1353 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്സ്, അദാനി പോർട്സ്, ഹീറോ മോട്ടോർകോർപ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, സിപ്ല, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, ഐഒസി, നെസ് ലെ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ലോഹം എന്നീവിഭാഗങ്ങളിലെ ഓഹരികളൊഴികെയുള്ളവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടമുണ്ടാക്കി.

from money rss https://bit.ly/3eWAOpt
via IFTTT

ലോക്ക്ഡൗണിനിടെ ആദായ നികുതി റീഫണ്ടായി നല്‍കിയത് 62,361 കോടി

ന്യൂഡൽഹി: ലോക്ക്ഡൗൺ കാലയളവിൽ ആദായ നികുതി വകുപ്പ് നികുതി ദായകർക്ക് തിരിച്ചുകൊടുത്തത് 62,361 കോടി രൂപ. 20 ലക്ഷം നികുതി ദായകർക്കാണ് ഇത്രയും തുക മൂന്നുമാസക്കാലയളവിൽ ടാക്സ് റീഫണ്ട് നൽകിയത്. വ്യക്തിഗത, കോർപ്പറേറ്റ് വിഭാഗങ്ങളിലായാണ് ഈ തുക നൽകിയത്. ഏപ്രിൽ എട്ടുമുതൽ ജൂൺ 30വരെയുള്ള കാലയളവിൽ ഒരുമിനുട്ടിൽ ശരാശരി 76 റീഫണ്ടുകളാണ് നൽകിയതെന്ന് ധനമന്ത്രാലയത്തിന്റെ അറയിപ്പിൽ പറയുന്നു. നികുതി ദായകരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് വരവുവെയ്ക്കുകയാണ് ചെയ്തത്. അഞ്ചുലക്ഷം രൂപവരെയുള്ള റീഫണ്ടുകൾ നേരത്തെതന്നെ നികുതിദായകർക്ക് കൈമാറിയിരുന്നു. റീഫണ്ട് വേഗത്തിൽ നൽകുന്നതിന് ഇ-മെയിലുകൾക്ക് ഉടനെ മറുപടി നൽകണമെന്ന് ആദായ നികുതി വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് വരവുവെയ്ക്കുന്നതിനാൽ വർഷങ്ങളായി റീഫണ്ട് ലഭിക്കുന്നതിന് നികുതിദായകർ ഐടി വകുപ്പിനെ സമീപിക്കാറില്ലെന്ന് ധനമന്ത്രാലയം പറയുന്നു.

from money rss https://bit.ly/2NPa4vf
via IFTTT

ആത്മവിശ്വാസമുയര്‍ന്നു: രൂപയുടെ മൂല്യത്തില്‍ കുതിപ്പ്

വിപണിയിൽ ആത്മവിശ്വാസം ഉയർന്നതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കുതിപ്പ്. ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതും കോവിഡ് വാക്സിൻ ഉടനെ പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകളുമാണ് രൂപയുടെ മൂല്യമുയർത്തിയത്. രാവിലത്തെ വ്യാപാരത്തിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 58 പൈസ നേട്ടമുണ്ടാക്കി. മൂല്യം 74.59 രൂപയായി ഉയർന്നു. അതായത് ഒരു ഡോളർ ലഭിക്കുന്നതിന് മുടക്കേണ്ടത് 74.59 രൂപ. വ്യാഴാഴ്ച 75.01 നിലവാരത്തിലായിരുന്നു ക്ലോസിങ്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈഡസ് കാഡില ഹെൽത്തകെയറാണ് വാക്സിൻ വികസിപ്പിച്ചത്. മനുഷ്യനിൽ പരീക്ഷിക്കാൻ കമ്പനിയ്ക്ക് ഡ്രഗ്സ് കൺട്രോളറുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.

from money rss https://bit.ly/2ZtsiHY
via IFTTT