121

Powered By Blogger

Tuesday 4 May 2021

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,120 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ കുറഞ്ഞ് 4390 രൂപയുമായി. 35,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലും വില നേരിയതോതിൽ താഴ്ന്നു. ഔൺസിന് 1,778.21 ഡോളർ നിലവാരത്തിലാണ് സ്പോട് ഗോൾഡ് വില. ഡോളർ കരുത്താർജിച്ചതാണ് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചത്.

from money rss https://bit.ly/3gZBuhx
via IFTTT

പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ നടപടികൾ പ്രഖ്യാപിച്ച് ആർബിഐ

രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. 2022 മാർച്ച് 31വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. വാക്സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ സഹായിക്കാൻ പദ്ധതിപ്രകാരം ബാങ്കുകൾക്ക് കഴിയും. ഇതിലൂടെ രോഗികൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പ്രത്യേക കോവിഡ് ആനുകൂല്യമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. അതിനുകീഴിലാകും ബാങ്കുകൾ പുതിയ വായ്പകൾ അനുവദിക്കുക. കോവിഡിനെതിരെ രാജ്യം ശക്തമായ പ്രതിരോധം തീർക്കുമെന്നും നിലവിലെ സാഹചര്യം നിരീക്ഷിച്ച് അതിന് അനുസൃതമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ആർബിഐ ഗവർണർ ശക്തികാന്തദാസ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തോട് അഭിസംബോധനചെയ്യുകയായിരുന്നു അദ്ദഹേം. കോവിഡ് പ്രതിസന്ധിയെ തരണംചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പ്രഖ്യാപനങ്ങൾ: ഇടത്തരം സൂക്ഷമ സംരംഭങ്ങൾക്കും വ്യക്തികൾക്കും ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം മൊറട്ടോറിയത്തിന്റെ മൊത്തം കാലാവധി രണ്ടുവർഷംവരെ നീട്ടാൻ അനുവദിക്കും. 35,000 കോടി രൂപമൂല്യമുള്ള സർക്കാർ സെക്യൂരിറ്റികൾആർബിഐ വാങ്ങും. ഇതിലൂടെ സർക്കാരിന് കൂടുതൽ പണം ലഭിക്കും. ദീർഘകാല റിപ്പോ ഓപറേഷൻ(എൽടിആർഒ)വഴി സ്മോൾ ഫിനാൻസ് ബാങ്കുകൾക്ക് 10,000 കോടി രൂപവരെ ലഭ്യമാക്കും. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് 500 കോടിരൂപവരെ വായ്പ നൽകാൻ ബാങ്കുകൾക്ക് അനുമതി നൽകും. സംസ്ഥാനങ്ങൾക്ക് പമാവധി 50 ദിവസത്തേയ്ക്ക് ഓവർ ഡ്രാഫ്റ്റ് അനുവദിക്കും. നേരത്തെ ഈകാലാവധി 36 ദിവസമായിരുന്നു. കോവിഡ് തരംഗം വീണ്ടെടുക്കലിന്റെ പാതയിൽ രാജ്യത്തെ വീണ്ടും പ്രതിസന്ധിയിലാക്കി. ഏപ്രിൽ മാസത്തിലെ പണവായ്പ സമിതി യോഗതീരുമാനങ്ങളിൽനിന്ന് കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. കാർഷികമേഖലയിലെ കരുത്ത് അടിസ്ഥാനമാക്കി വിതരണം കാര്യക്ഷമമാക്കും. മികച്ച മൺസൂൺ ലഭിക്കുമെന്ന പ്രതീക്ഷ ഗ്രാമീണമേഖലയ്ക്ക് ഉണർവുനൽകുന്നതാണ്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ കടുത്ത വെല്ലുവിളിയാകും രാജ്യം നേരിടേണ്ടിവരിക. ജൂൺ 11നകം നാലുലക്ഷത്തിലധികംപേർ രാജ്യത്ത് മരിക്കുമെന്നാണ് ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധസംഘം വിലയിരുത്തിയത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. Watch out for the address by RBI Governor @DasShaktikanta at 10:00 am today, May 05, 2021. YouTube: https://bit.ly/2Rrru5W #rbigovernor — ReserveBankOfIndia (@RBI) May 5, 2021

from money rss https://bit.ly/3ukStyB
via IFTTT

പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ നടപടികൾ പ്രഖ്യാപിച്ച് ആർബിഐ

രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. 2022 മാർച്ച് 31വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. വാക്സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ സഹായിക്കാൻ പദ്ധതിപ്രകാരം ബാങ്കുകൾക്ക് കഴിയും. ഇതിലൂടെ രോഗികൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പ്രത്യേക കോവിഡ് ആനുകൂല്യമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. അതിനുകീഴിലാകും ബാങ്കുകൾ പുതിയ വായ്പകൾ അനുവദിക്കുക. കോവിഡിനെതിരെ രാജ്യം ശക്തമായ പ്രതിരോധം തീർക്കുമെന്നും നിലവിലെ സാഹചര്യം നിരീക്ഷിച്ച് അതിന് അനുസൃതമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ആർബിഐ ഗവർണർ ശക്തികാന്തദാസ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തോട് അഭിസംബോധനചെയ്യുകയായിരുന്നു അദ്ദഹേം. കോവിഡ് പ്രതിസന്ധിയെ തരണംചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പ്രഖ്യാപനങ്ങൾ: ഇടത്തരം സൂക്ഷമ സംരംഭങ്ങൾക്കും വ്യക്തികൾക്കും ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം മൊറട്ടോറിയത്തിന്റെ മൊത്തം കാലാവധി രണ്ടുവർഷംവരെ നീട്ടാൻ അനുവദിക്കും. 35,000 കോടി രൂപമൂല്യമുള്ള സർക്കാർ സെക്യൂരിറ്റികൾആർബിഐ വാങ്ങും. ഇതിലൂടെ സർക്കാരിന് കൂടുതൽ പണം ലഭിക്കും. ദീർഘകാല റിപ്പോ ഓപറേഷൻ(എൽടിആർഒ)വഴി സ്മോൾ ഫിനാൻസ് ബാങ്കുകൾക്ക് 10,000 കോടി രൂപവരെ ലഭ്യമാക്കും. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് 500 കോടിരൂപവരെ വായ്പ നൽകാൻ ബാങ്കുകൾക്ക് അനുമതി നൽകും. സംസ്ഥാനങ്ങൾക്ക് പമാവധി 50 ദിവസത്തേയ്ക്ക് ഓവർ ഡ്രാഫ്റ്റ് അനുവദിക്കും. നേരത്തെ ഈകാലാവധി 36 ദിവസമായിരുന്നു. കോവിഡ് തരംഗം വീണ്ടെടുക്കലിന്റെ പാതയിൽ രാജ്യത്തെ വീണ്ടും പ്രതിസന്ധിയിലാക്കി. ഏപ്രിൽ മാസത്തിലെ പണവായ്പ സമിതി യോഗതീരുമാനങ്ങളിൽനിന്ന് കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. കാർഷികമേഖലയിലെ കരുത്ത് അടിസ്ഥാനമാക്കി വിതരണം കാര്യക്ഷമമാക്കും. മികച്ച മൺസൂൺ ലഭിക്കുമെന്ന പ്രതീക്ഷ ഗ്രാമീണമേഖലയ്ക്ക് ഉണർവുനൽകുന്നതാണ്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ കടുത്ത വെല്ലുവിളിയാകും രാജ്യം നേരിടേണ്ടിവരിക. ജൂൺ 11നകം നാലുലക്ഷത്തിലധികംപേർ രാജ്യത്ത് മരിക്കുമെന്നാണ് ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധസംഘം വിലയിരുത്തിയത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. Watch out for the address by RBI Governor @DasShaktikanta at 10:00 am today, May 05, 2021. YouTube: https://bit.ly/2Rrru5W #rbigovernor — ReserveBankOfIndia (@RBI) May 5, 2021

from money rss https://bit.ly/33gJfrC
via IFTTT

കോവിഡ് വ്യാപനം: ആർബിഐ ഗവർണർ രാജ്യത്തെ അഭിസംബോധനചെയ്യുന്നു

കോവിഡിന്റെ രണ്ടാംതരംഗം രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഭീഷണി ഉയർത്തുന്നതിന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലൂടെയാണ് റിസർവ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ കടുത്ത വെല്ലുവിളിയാകും രാജ്യം നേരിടേണ്ടിവരിക. ജൂൺ 11നകം നാലുലക്ഷത്തിലധികംപേർ രാജ്യത്ത് മരിക്കുമെന്നാണ് ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധസംഘം വിലയിരുത്തിയത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. Watch out for the address by RBI Governor @DasShaktikanta at 10:00 am today, May 05, 2021. YouTube: https://bit.ly/2Rrru5W #rbigovernor — ReserveBankOfIndia (@RBI) May 5, 2021

from money rss https://bit.ly/3h5RHSq
via IFTTT

സെൻസെക്‌സിൽ 263 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,550ന് മുകളിൽ

മുംബൈ: കഴിഞ്ഞ ദിവസത്തെപ്പോലെ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 14,550ന് മുകളിലെത്തി. കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് വിപണിയിൽ നേട്ടം. സെൻസെക്സ് 263 പോയന്റ് നേട്ടത്തിൽ 48,517ലും നിഫ്റ്റി 73 പോയന്റ് ഉയർന്ന് 14,570ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1046 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 209 ഓഹരികൾ നഷ്ടത്തിലുമാണ്. 53 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ഭാരതി എയർടെൽ, എൻടിപിസി, ആക്സിസ് ബാങ്ക്, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, ബജാജ് ഫിനാൻസ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടാറ്റ സ്റ്റീൽ, അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, ബ്ലൂഡാർട്ട് എക്സ്പ്രസ് തുടങ്ങി 20 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2SnkMOV
via IFTTT

മനസിൽ കാരുണ്യംനിറച്ച് അവർ വേർപിരിയുന്നു; ബിൽ ഗേറ്റ്‌സും മെലിൻഡയും

സിയാറ്റൽ: മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും വേർപിരിയുന്നു. 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്ന കാര്യം സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇരുവരും പങ്കുവെച്ചത്. “ഒരുപാട് ആലോചനകൾക്കുശേഷമെടുത്ത തീരുമാനമാണ്. ദമ്പതികളെന്നനിലയിൽ ഒരുമിച്ചുപോകാൻ കഴിയാത്തതിനാലാണ് പിരിയുന്നത്” -ഇരുവരും തിങ്കളാഴ്ച സംയുക്തമായി ട്വീറ്റ് ചെയ്തു. സന്നദ്ധ, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന ഇവരുടെ സ്ഥാപനമായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കാര്യങ്ങളിൽ ഒരുമിച്ചുതന്നെ പ്രവർത്തിക്കുമെന്ന് ഇരുവരും അറിയിച്ചു. ഇരുവർക്കുമായുള്ള ആസ്തി എങ്ങനെ പങ്കിടുമെന്ന് തീരുമാനമായതായും അവർ അറിയിച്ചു. 65 വയസ്സുകാരൻ ബിൽ ഗേറ്റ്സിനും 56 വയസ്സുകാരി മെലിൻഡയ്ക്കുമായി 12,400 കോടി ഡോളറിന്റെ (ഏകദേശം 9.1 ലക്ഷം കോടി രൂപ) ആസ്തിയാണുള്ളത്. പോൾ അലനുമൊത്ത് 1975-ലാണ് ബിൽ മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നത്. 1987-ൽ പ്രൊഡക്ട് ഡിസൈനറായി മൈക്രോസോഫ്റ്റിലെത്തിയ മെലിൻഡയും ബില്ലും 1994-ൽ വിവാഹിതരായി. ഇവർക്ക് മൂന്ന് മക്കളാണ്. ദിവസം 16 മണിക്കൂർ ജോലി ചെയ്യുന്ന ബില്ലിന് കുടുംബത്തിനുനൽകാൻ സമയമില്ലായെന്നും ജീവിതം ദുഷ്കരമാണെന്നും 2019-ൽ 'സൺഡേ ടൈംസി'നു നൽകിയ അഭിമുഖത്തിൽ മെലിൻഡ വ്യക്തമാക്കിയിരുന്നു. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യനിർമാർജനം, വൈദ്യസഹായം എന്നീ മേഖലകളിലാണ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ. ലോകത്തെ ധനികരിൽ നാലാമതാണ് ബിൽ ഗേറ്റ്സ്. Bill and Melinda Gates divorce after 27 years of marriage

from money rss https://bit.ly/2RkKO4V
via IFTTT

വിപണിയിൽ അനിശ്ചിതത്വംതുടരുന്നു: സെൻസെക്‌സ് 465 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി വിപണി ചൊവാഴ്ചയും നഷ്ടത്തിൽ ക്ലോസ്ചെയ്തു. അവസാന മണിക്കൂറിലാണ് വിപണി വില്പന സമ്മർദംനേരിട്ടത്. കോവിഡ് കേസുകൾ വ്യാപിക്കുന്നതും പ്രതിരോധകുത്തിവെയ്പ് മന്ദഗതിയിലായതും നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി. സെൻസെക്സ് 465.01 പോയന്റ് നഷ്ടത്തിൽ 48,253.51ലും നിഫ്റ്റി 137.70 പോയന്റ് താഴ്ന്ന് 14,496.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1374 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1534 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എസ്ബിഐ ലൈഫ്, ഒഎൻജിസി, ബിപിസിഎൽ, ബജാജ് ഫിനാൻസ്, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. പൊതുമേഖല ബാങ്ക് സൂചികമാത്രമാണ് നേട്ടമുണ്ടാക്കിയത്. സൂചിക 3.5ശതമാനംഉയർന്നു. ലാഭമെടുപ്പിനെതുടർന്ന് ഫാർമ സൂചിക സമ്മർദത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളുംനഷ്ടത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/2Rp2v3r
via IFTTT

കോവിഡ് രോഗികൾക്ക് പത്ത് ലക്ഷം രൂപയുടെ ചികിത്സാസഹായവുമായി കല്യാൺ ജൂവലേഴ്‌സ്

തൃശൂർ: കല്യാൺ ജൂവലേഴ്സ് തൃശൂർ അമല ആശുപത്രിയുമായിചേർന്ന് 200 കോവിഡ് രോഗികൾക്ക് ചികിത്സാസഹായം ലഭ്യമാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോവിഡ് ബാധിതർക്ക് ചികിത്സാസഹായം ലഭ്യമാക്കുന്ന ഈ പദ്ധതിക്കായി പത്ത് ലക്ഷം രൂപയാണ് കല്യാൺ ജൂവലേഴ്സ് മാറ്റിവെച്ചിരിക്കുന്നത്. അമല ആശൂപത്രിയുടെ ഐസിയുവിൽ ചികിത്സയിലിരിക്കുന്ന 20 രോഗികൾക്കും വാർഡിൽ ചികിത്സയിലിരിക്കുന്ന 180 രോഗികൾക്കുമാണ് സഹായം ലഭ്യമാക്കുന്നത്. അമല ആശുപത്രി നിർദ്ദേശിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോവിഡ് രോഗികൾക്ക് അവരുടെ ചികിത്സാചെലവിൻറെ ഒരു നിശ്ചിത ശതമാനമാണ് കല്യാൺ ജൂവലേഴ്സ് നൽകുക. മഹാമാരിയുടെ ഈ പ്രതിസന്ധികാലത്ത് അർഹരായവരിലേക്ക് സഹായമെത്തിക്കേണ്ടത് കടമയായി കരുതുന്നുവെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ആതുരസേവനരംഗത്ത് മികച്ച പാരമ്പര്യമുള്ള തൃശൂർ അമല ആശുപത്രിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോവിഡ് രോഗികൾക്ക് പിന്തുണ നൽകുവാൻ തയ്യാറായ കല്യാൺ ജൂവലേഴ്സ് മാനേജ്മെൻറിനെ അഭിനന്ദിക്കുന്നുവെന്ന് അമല ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ പറഞ്ഞു.

from money rss https://bit.ly/3tmhVCx
via IFTTT

ചൈനീസ് കമ്പനികളെ ഒഴിവാക്കി; 5ജി ട്രയലിന്‌ BSNL അടക്കം 13 കമ്പനികള്‍ക്ക്‌ അനുമതി

ചൈനീസ് കമ്പനികളെ ഒഴിവാക്കി രാജ്യത്ത് 5ജി ട്രയൽ നടത്താൻ 13 കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. സി-ഡിഒടിയുമായി സഹകരിച്ചായിരിക്കും ബിഎസ്എൻഎൽ ട്രയൽ ആരംഭിക്കുക. ഭാരതി എയർടെൽ, വോഡാഫോൺ, ഐഡിയ, റിലയൻസ് ജിയോ തുടങ്ങിയ കമ്പനികൾ എറിക്സൺ, നോക്കിയ എന്നിവരുമായി സഹകരിക്കും. നിബന്ധനകളോടെ 700 മെഗാഹെർട്സ് ബാൻഡിൽ ടെലികോം കമ്പനികൾക്ക് എയർവെയ്സ് ഉടനെ അനുവദിക്കും. നഗരപ്രദേശങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ പരീക്ഷണം നടത്തുക. നെറ്റ് വർക്കിന്റെ സുരക്ഷയ്ക്ക് പ്രധാന്യംനൽകുക എന്നിവ നിബന്ധനകളിൽ പറയുന്നു. ട്രയനിന് മാത്രമെ എയർവേവ്സ് ഉപയോഗിക്കാവൂ, വാണിജ്യാവശ്യങ്ങൾക്ക് പാടില്ലെന്നും വ്യവസ്ഥചെയ്തിട്ടുണ്ട്. Government OKs 13 applications for 5G trials

from money rss https://bit.ly/2SkBO01
via IFTTT