121

Powered By Blogger

Friday 11 October 2019

എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ പിഴയായി നിങ്ങള്‍ക്ക് ലഭിക്കും ദിവസം 100 രൂപ

എടിഎം കാർഡ് ഇടപാടുകൾ പരാജയപ്പെട്ടാൽ പണം തിരികെ ലഭിക്കാനുള്ള സമയപരിധി ആർബിഐ നിശ്ചയിച്ചു. ഈ സമയംകഴിഞ്ഞാൽ ബാങ്കുകൾ അക്കൗണ്ടുടമയ്ക്ക്പിഴ നൽകണം. ഐഎംപിഎസ്, യുപിഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകൾക്കും നിർദേശം ബാധകമാണ്. നിശ്ചിത ദിവസം കഴിഞ്ഞാൽ ഒരു ദിവസം 100 രൂപവീതം ഉപഭോക്താവിന് നൽകണമെന്നാണ് ആർബിഐ നിർദേശിച്ചിട്ടുള്ളത്. എടിഎമ്മിൽനിന്ന് പണം ലഭിച്ചില്ലെങ്കിൽ അഞ്ചുദിവസമാണ് അക്കൗണ്ടിൽ തിരികെ പണംവരവുവെയ്ക്കുന്നതിന് ബാങ്കിന് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാൽ പ്രതിദിനം 100 രൂപവീതം അക്കൗണ്ട് ഉടമയ്ക്ക് നൽകേണ്ടിവരും. ഐഎംപിഎസ്,യുപിഐ ഐഎംപിഎസ്, യുപിഐ ഇടപാടുകൾക്ക് ഒരുദിവസമാണ് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാൽ ഓരോദിവസവും 100 രൂപവീതം പിഴ നൽകണം. യുപിഐവഴി ഷോപ്പിങ് നടത്തുമ്പോൾ, അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യുകയും എന്നാൽ കച്ചവടക്കാരന് ലഭിക്കാതിരിക്കുകുയും ചെയ്താൽ അഞ്ചുദിവസത്തിനകം പണം നൽകണമെന്നാണ് നിർദേശം. അതുകഴിഞ്ഞാൽ പ്രതിദിനം 100 രൂപ വീതം കച്ചവടക്കാരന് പിഴ നൽകണം. ഇടപാടുകൾ നടത്തുമ്പോൾ അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യുകയും അതേസമയം, മറ്റൊരു അക്കൗണ്ടിൽ വരവുവെയ്ക്കുകയോ ചെയ്യാതിരിക്കുന്നത് ഇടയ്ക്കിടെ സംഭവിക്കുന്നതാണ്. എടിഎംവഴി ഇടപാടു നടത്തുമ്പോൾ പണം ലഭിക്കാതിരിക്കുകയും അക്കൗണ്ടിൽനിന്ന് കുറവുചെയ്യുകയും ചെയ്യതും പതിവാണ്. അക്കൗണ്ടിൽ പണം തിരികെയെത്താറുണ്ടെങ്കിലും ചിലപ്പോൾ മറിച്ചും ഉണ്ടാകാറുണ്ടെന്ന പരാതി വ്യാപകമായതോടെയാണ് ആർബിഐയുടെ പുതിയ നിർദേശം.ബാങ്കിൽ നേരിട്ടെത്തി പരാതി നൽകിയാലാണ് അക്കൗണ്ട് ഉടമയ്ക്ക് പണം ലഭിച്ചിരുന്നത്. ഉപഭോക്താവിന്റേതല്ലാത്ത കാരണത്താൻ പണമിടപാട് തടസ്സപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം ബാങ്കിനാണെന്ന് ആർബിഐയുടെ സർക്കുലറിൽ പറയുന്നു.

from money rss http://bit.ly/2B6LDTs
via IFTTT

എസ്ബിഐ ഭവന വായ്പയുടെ പ്രൊസസിങ് ഫീ പുനഃസ്ഥാപിച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ ഭവന വായ്പയ്ക്ക് പ്രൊസസിങ് ഫീസ് വീണ്ടും ഈടാക്കാൻ തുടങ്ങി. റിസർവ് ബാങ്ക് നിരക്ക് അടിക്കടി കുറച്ചതിനെതുടർന്ന് പലിശ വരുമാനത്തിൽ ഇടിവുണ്ടായതാണ്ഫീ പുനഃസ്ഥാപിക്കാൻ പ്രേരിപ്പിച്ചത്. ഉത്സവ സീസൺ പ്രമാണിച്ച് 2019 ഡിസംബർ 31വരെ പ്രൊസസിങ് ഫീ വേണ്ടെന്നുവെച്ചിരുന്നു. ഇത് ഒക്ടോബർ 15വരെ തുടർന്നാണ് മതിയെന്നാണ് ജീവനക്കാർക്ക് ബാങ്ക് നൽകിയിട്ടുള്ള നിർദേശം. 2019 ജൂലായ് ഒന്നുമുതലാണ് റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ പലിശ നിരക്ക് ബാങ്ക് നടപ്പാക്കിയത്. ഇതിനുശേഷം ആർബിഐ റിപ്പോ നിരക്ക് നിരവധി തവണ കുറച്ചിരുന്നു. പ്രൊസസിങ് ഫീ ഇനത്തിൽ ശരാശരി 0.4 ശതമാനമാണ് ബാങ്ക് ഈടാക്കുന്നത്. വായ്പ തുകയനുസരിച്ച് 10,000 രൂപ മുതൽ 30,000 രൂപവരെ വരുമിത്.

from money rss http://bit.ly/35tLsj2
via IFTTT

സെന്‍സെക്‌സ് 247 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി സൂചികകൾ നേട്ടമുണ്ടാക്കി. സെൻസെക്സ് 246.68 പോയന്റ് ഉയർന്ന് 38127.08ലും നിഫ്റ്റി 70.5 പോയന്റ് നേട്ടത്തിൽ 11305ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1083 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1353 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹം, ഐടി ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. സിപ്ല, വേദാന്ത, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. യെസ് ബാങ്ക്, ഐഒസി, ഗെയിൽ, എംആന്റ്എം, ടിസിഎസ്, റിലയൻസ്, എൻടിപിസി, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex up 247 pts

from money rss http://bit.ly/32bd9ew
via IFTTT

കേരള ബാങ്ക്: പ്രവാസികള്‍ക്ക് നിക്ഷേപിക്കാമോ?

കേരളാ ബാങ്ക് വന്നാൽ ജനങ്ങൾക്ക്എന്തൊക്കെ പ്രയോജനങ്ങൾ. ഇതുസംബന്ധിച്ച് ഇതാ ആറു ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും. 1.വായ്പകളുടെ പലിശനിരക്ക് കുറയുമോ? കൂടുതൽ കാർഷിക വായ്പ നല്കാൻ കേരള ബാങ്കിലൂടെ കഴിയും. ഏകോപനത്തിലൂടെ ശക്തമാകുന്ന കേരള ബാങ്കിന്റെ ധനസ്ഥിതിയിൽ നബാർഡിൽ നിന്നും കൂടുതൽ പുനർ വായ്പ ലഭിക്കും. നബാർഡിൽ നിന്നും ലഭിക്കുന്ന പുനർ വായ്പ ജില്ലാ ബാങ്ക് എന്ന ഒരു തലം ഒഴിവായാൽ കർഷകർക്ക് നിലവിലെ7ശതമാനം എന്ന പലിശ നിരക്കിൽ നിന്നും കുറച്ചു നല്കാനാകും. കാർഷികേതര വായ്പകളുടേയും പലിശ നിരക്ക് കുറയ്ക്കാൻ സാധിക്കും. 2.പ്രവാസി നിക്ഷേപം കേരള ബാങ്കിൽ സ്വീകരിക്കാനാകുമോ? പ്രവാസി മലയാളികൾ ഓരോ വർഷവും നമ്മുടെ നാട്ടിലേയ്ക്ക് അയയ്ക്കുന്നത്1.5ലക്ഷം കോടിയോളം രൂപയാണ്. എന്നാൽ എൻആർഐനിക്ഷേപങ്ങൾ സ്വീകരിക്കാനുള്ള റിസർവ്വ് ബാങ്കിന്റെ സാമ്പത്തിക മാനദണ്ഡങ്ങൾ പാലിക്കാൻ സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകൾക്ക് കഴിഞ്ഞിരുന്നില്ല. കേരള ബാങ്കിലൂടെ നമുക്ക് ഈ മാനദണ്ഡങ്ങളെല്ലാം പാലിയ്ക്കാൻ കഴിയും. പ്രവാസി നിക്ഷേപത്തിന്റെ ഗണ്യമായ ഭാഗം കേരള ബാങ്കിലെത്തും. പ്രവാസി നിക്ഷേപകർക്ക് ഗുണകരമാകുന്നതിനൊപ്പം ഈ പണം കൂടുതലായി നമ്മുടെ നാട്ടിൽ വിനിയോഗിക്കാൻ കഴിയുന്നതിലൂടെ വികസനമേഖലകളിൽ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടാകും. 3.ഓൺലൈൻ ബാങ്കിംഗ്,എടിഎം,ഡെബിറ്റ് കാർഡ് എന്നിവ കേരള ബാങ്കിലുണ്ടാകുമോ? സംസ്ഥാന വ്യാപകമായി ഓൺ ലൈൻ ബാങ്കിംഗ് സേവനങ്ങളും സാങ്കേതിക സൗകര്യങ്ങളുമൊരുക്കാൻ നിലവിലെ സ്ഥിതിയിൽ സഹകരണ ബാങ്കുകൾക്ക് സാധിക്കുമായിരുന്നില്ല. എന്നാൽ കേരള ബാങ്കിന് ആധുനിക സാങ്കേതിക സൗകര്യങ്ങൾ നിഷ്പ്രയാസം ഏർപ്പെടുത്താനാകും. യുവതലമുറ ആഗ്രഹിക്കുന്ന "ബ്രാൻഡ് മൂല്യം" ആർജ്ജിക്കുന്നതിനും കേരള ബാങ്കിന് കഴിയും. ഓൺലൈൻ ബാങ്കിംഗ്,എടിഎം,ഡെബിറ്റ് കാർഡ് എന്നിവയെല്ലാം കേരള ബാങ്കിലുണ്ടാകും. 4.കേരള ബാങ്കിൽ ഹിഡൻ ഫീസുകളുണ്ടാകുമോ? സ്വകാര്യ,ന്യൂജനറേഷൻ,ദേശസാൽകൃത ബാങ്കുകൾ ഉപഭോക്താക്കളെ വിവിധ രീതികളിൽ പിഴിയുകയാണ്. സേവന ചാർജുകൾ,പിഴ എന്നീ ഇനങ്ങളിൽ കഴിഞ്ഞ5ഏതാനും വർഷത്തിനിടയിൽ ആയിരക്കണക്കിന് കോടി രൂപയാണ് അവർ പിഴിഞ്ഞെടുക്കുന്നത്. പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്ക് കഴിഞ്ഞ1വർഷം അക്കൌണ്ടിൽ മിനിമം ബാലൻസ് ഇല്ല എന്ന പേരിൽ1772കോടി രൂപയാണ് ജനങ്ങളിൽ നിന്നും കൈവശമാക്കിയതെന്ന വാർത്ത നാം വായിച്ചതാണ്. ഈ കൊള്ളക്ക് ഒരു അറുതി വരുത്താൻ കേരള ബാങ്ക് വഴി സാധിക്കും. 5.പ്രാഥമിക സംഘങ്ങൾക്ക് എന്താണ് കേരള ബാങ്ക് കൊണ്ടുള്ള പ്രയോജനം? കേരള ബാങ്ക് രൂപീകരിക്കുമ്പോൾ ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്നത് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും അവരുടെ അംഗങ്ങളുമായിരിക്കും. കേരള ബാങ്ക് നൽകുന്ന സാങ്കേതിക മികവുള്ള സേവനങ്ങൾ അവരിലൂടെ സാധാരണക്കാരായ ഗ്രാമീണ ജനതയിലും എത്തിക്കാൻ സാധിക്കും. 6.കേരള ബാങ്ക് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചോ? ലയന നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കി കേരള ബാങ്ക് പരമാവധി വേഗത്തിൽ യാഥാർത്ഥ്യമാക്കും. തീയതി തീരുമാനിച്ചിട്ടില്ല. കേരളത്തിന്റെ സ്വന്തം ബാങ്കായ കേരള ബാങ്ക് ഏതൊരു വാണിജ്യ ബാങ്കിനോടും കിട പിടിക്കുന്ന ആധുനിക ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന നിലയിലാക്കുന്നതിനാണ് പരിശ്രമിക്കുന്നത്. കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ നമ്മുടെ സംസ്ഥാനം സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അടിത്തറയിൽ നിവർന്നുനിൽക്കുക കൂടി ചെയ്യും. ജനങ്ങളെ ചൂഷണം ചെയ്യാത്ത,ജനങ്ങൾക്ക് എളുപ്പത്തിൽ സേവനം ലഭ്യമാകുന്ന ബാങ്കെന്ന ലക്ഷ്യമാണ് കേരള സഹകരണ ബാങ്കിലൂടെ യാഥാർത്ഥ്യമാകും.

from money rss http://bit.ly/2ozQERP
via IFTTT

സമ്പന്നനായ ഇന്ത്യക്കാരില്‍ മുകേഷ് അംബാനിതന്നെ മുന്നില്‍

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി പന്ത്രണ്ടാം തവണയും രാജ്യത്തെ ഏറ്റവും സമ്പന്നനായി വ്യക്തിയായി. അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്സിന്റേതാണ് വിലയിരുത്തൽ. 51.4 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഇൻഫ്രസ്ട്രക്ചർ രംഗത്തെ അതികായനായ ഗൗതം അദാനിയ്ക്കാണ് രണ്ടാംസ്ഥാനം. 15.7 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഹിന്ദുജ സഹോദരന്മാരാണ് മൂന്നാമത്. 15.6 ബില്യൺ ഡോളറാണ് ഇവരുടെ ആസ്തി. പള്ളോഞ്ചി മിസ്ത്രി(15 ബില്യൺ ഡോളർ), ബാങ്കർ ഉദയ് കൊട്ടക്(14.8 ബില്യൺ ഡോളർ) എന്നിവരും തൊട്ടുപിന്നിലുണ്ട്. ഇത്തവണത്തെ പട്ടികയിൽ ആറ് പുതുമുഖങ്ങളുണ്ട്. 41ാംസ്ഥാനത്തായി സിങ് കുടുംബം(3.18 ബില്യൺ ഡോളർ), ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന് 72ാം സ്ഥാനമാണുള്ളത്. 1.91 ബില്യൺ ഡോളറാണ് ആസ്തി. അരിസ്റ്റോ ഫാർമയുടെ മഹേന്ദ്ര പ്രസാദ്(86ാംസ്ഥാനം, 1.7 ബില്യൺ ഡോളർ), ഡൽഹി ആസ്ഥാനമായുള്ള ഹൽദിറാം സ്നാക്സിന്റെ രാജേഷ് മെഹ്റ(95ാംസ്ഥാനം,1.5 ബില്യൺ ഡോളർ)ആസ്ട്രൽ പോളി ടെക്നിക്കിന്റെ സന്ദീപ് എൻജിനിയർ(98ാംസ്ഥാനം, 1.45 ബില്യൺ ഡോളർ) എന്നിവരാണവർ.

from money rss http://bit.ly/2phnQxp
via IFTTT

ദീപാവലി ഓഫറുമായി കല്യാൺ ജൂവലേഴ്‌സ്

കൊച്ചി:പ്രമുഖ ജൂവലറി ശൃംഖലയായ കല്യാൺ ജൂവലേഴ്സ് ദീപാവലി മെഗാ ഓഫറുകൾ അവതരിപ്പിച്ചു. ഓഫറിന്റെ ഭാഗമായി ആഗോളതലത്തിൽ മൂന്നു ലക്ഷം സ്വർണ നാണയങ്ങൾ അടക്കമുള്ള സൗജന്യ സമ്മാനങ്ങൾ നൽകും. ഓരോ ആഴ്ചയും നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് 100 സ്വർണ നാണയം സ്വന്തമാക്കാൻ അവസരമുണ്ട്. ഈ കാലയളവിൽ സ്വർണാഭരണങ്ങൾക്ക് മൂന്നു ശതമാനം മുതലായിരിക്കും പണിക്കൂലി. ഓരോ പവൻ സ്വർണാഭരണം വാങ്ങുമ്പോഴും 1,000 രൂപയുടെ ഇളവും സ്റ്റഡഡ് ആഭരണങ്ങൾ വാങ്ങുമ്പോൾ സൗജന്യമായി സ്വർണ നാണയവും ലഭിക്കും. വജ്രാഭരണങ്ങൾക്ക് 20 ശതമാനം കിഴിവ് ലഭ്യമാക്കുന്ന 'ബിഗ് ഡയമണ്ട് സെയിൽ' ഒരുക്കിയിട്ടുണ്ട്. നവംബർ 30 വരെയാണ് ഓഫർ. ഉപയോക്താക്കൾക്ക് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ കല്യാണിന്റെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ലഭ്യമാക്കുന്നുണ്ട്. കമ്മലുകൾ, വളകൾ, നെക്ലേസുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ആഭരണങ്ങളാണ് കല്യാൺ ജൂവലേഴ്സ് ഒരുക്കുന്നത്.

from money rss http://bit.ly/2q6tpiZ
via IFTTT

റിലയന്‍സ് ജിയോ: നിലവിലുള്ള പ്ലാനിന്റെ കാലാവധി തീരുംവരെ സൗജന്യ കോളുകള്‍ തുടരും

ന്യൂഡൽഹി: ജിയോയുടെ നിലവിലുള്ള പ്ലാനിന്റെ കാലാവധി തീരുന്നതുവരെ കോളുകൾ സൗജന്യമായിരിക്കും. ഒക്ടോബർ ഒമ്പതിന് റീച്ചാർജ് ചെയ്തവർക്കും അതിന്റെ കാലാവധി തീരുന്നതുവരെ സൗജന്യ വോയ്സ് കോളുകൾ അനുവദിക്കും. മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുമ്പോൾ മിനുട്ടിന് ആറു പൈസ ഈടാക്കാൻ കഴിഞ്ഞ ദിവസമാണ് ജിയോ ഇൻഫോകോം തീരുമാനിച്ചത്. ഇതാദ്യമായാണ് റിലയൻസ് ജിയോ വോയ്സ് കോളുകൾക്ക് ചാർജ് ഈടാക്കുന്നത്. ജിയോയിൽനിന്ന് ജിയോയിലേയ്ക്കുള്ള കോളുകൾക്കുള്ള സൗജന്യം തുടരും. ചാർജ് ഈടാക്കാൻ തീരുമാനിച്ചെങ്കിലും നിലവിലുള്ള താരിഫ് പ്ലാനുകൾ മാറ്റാനോ പുതിയത് അവതരിപ്പിക്കാനോ ഉദ്ദേശമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. വോയ്സ് കോളുകൾക്കായി 10 രൂപ മുതൽ 100 രൂപവരെയുള്ള വൗച്ചറുകൾ ജിയോ പുറത്തിറക്കിയിട്ടുണ്ട്. 10 രൂപയുടെ റീച്ചാർജ് ചെയ്താൽ ഒരു ജിബി ഡാറ്റയും സൗജന്യമായി ലഭിക്കും. An important update for all Jio users. pic.twitter.com/TR04y92wmC — Reliance Jio (@reliancejio) October 10, 2019

from money rss http://bit.ly/33kEkDH
via IFTTT