121

Powered By Blogger

Friday 9 January 2015

സമ്മേളനത്തിനിടെ സി.പി.എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ്









Story Dated: Saturday, January 10, 2015 10:21



കാസര്‍ഗോഡ്: സി.പി.എം കാസര്‍ഗോഡ് ജില്ലാ സമ്മേളനം നടക്കുന്നതിനിടെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിനു നേര്‍ക്ക് കല്ലേറ്. ഓഫീസിന്റെ ജനല്‍ ചില്ലുകളും ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകര്‍ന്നു. ജില്ലാ കമ്മിറ്റി അംഗം പി. രാഘവന്റെ കാറിനു നേര്‍ക്കാണ് ആക്രമണം നടന്നത്. ഇന്നലെയാണ് ജില്ലാ സമ്മേളനം ആരംഭിച്ചത്.










from kerala news edited

via IFTTT

നോവലിസ്റ്റ് ഹഫ്‌സ നിര്യാതനായി









Story Dated: Saturday, January 10, 2015 10:14



കോഴിക്കോട്: നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായി ഹഫ്‌സ (ഹാഷിം മുഹമ്മദ് -70) നിര്യാതനായി. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ഹഫ്‌സ ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട് കോഴിക്കോട് മൂഴിക്കല്‍ ചെറുവറ്റ ജമാ അത്ത് പള്ളിയില്‍.










from kerala news edited

via IFTTT

തിരുവനന്തപുരം വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയില്‍









Story Dated: Saturday, January 10, 2015 10:10



തിരുവന്നതപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയിലായി. മസ്‌ക്കറ്റിലേക്ക് പോകാനെത്തിയ യാത്രക്കാരനാണ് പിടിയിലായത്. കൊല്ലം സ്വദേശി ഷാന്‍ ആണ് പിടിയിലായത്.










from kerala news edited

via IFTTT

സുനന്ദയുടെ ശരീരത്തില്‍ 15 മുറിവുകള്‍, മരണകാരണമല്ലെന്ന് എഫ്.ഐ.ആര്‍









Story Dated: Saturday, January 10, 2015 10:08



mangalam malayalam online newspaper

ന്യുഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറുടെ ദുരൂഹ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. സുനന്ദ പുഷ്‌ക്കറുടെ ദേഹത്ത് 15 മുറിവുകള്‍ ഉണ്ടായിരുന്നതായി എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍ അവ മരണകാരണമല്ല. മുറിവുകള്‍ നാലു ദിവസം മുതല്‍ 12 മണിക്കൂര്‍ വരെ പഴക്കമുള്ളവയാണ്. ഇവയില്‍ ഒന്ന് ഇഞ്ചക്ഷന്‍ മൂലമുള്ളതും മറ്റൊന്ന് കടിച്ചുമുറിച്ചതുമാണ്. പിടിവലി നടന്നതുമൂലമുണ്ടായ മുറിവുകളും ദേഹത്തുണ്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.


മരണസമയത്ത് അവര്‍ ആരോഗ്യവതിയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാരകമായ വിഷം ഉള്ളില്‍ ഉള്ളില്‍ ചെന്നുതന്നെയാണ് മരണം സംഭവിച്ചിരിക്കുന്നത്. വിഷം കഴിച്ചതോ കുത്തിവച്ചതോ ആയിരിക്കാം. മരണം നടക്കുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ തരൂരും സുനന്ദയും വഴക്കുണ്ടായി എന്ന് വ്യക്തമായ സാഹചര്യത്തില്‍ തരൂരിനെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.


സുനന്ദയുടെ മകന്‍ ശിവ് മേനോന്‍, തരൂരുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാര്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്തേക്കും. തരൂരിന്റെ സഹായികളെ നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തരൂരിന്റെ രണ്ടു സഹായികളെയും സുനന്ദയുടെ സുഹൃത്ത് സുനില്‍ എന്നയാളെയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.


സുനന്ദയും തരൂരും തമ്മിലുള്ള സാമ്പത്തിക ഇടപാടും പോലീസ് പരിശോധിക്കും. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് സ്ഥിരീകരിച്ചത്.










from kerala news edited

via IFTTT

മുസ്‌ളീങ്ങളോട്‌ കളിക്കരുത്‌ ; ​‍ഫ്രാന്‍സിന് അല്‍ ക്വെയ്‌ദയുടെ ഭീഷണി









Story Dated: Saturday, January 10, 2015 09:55



mangalam malayalam online newspaper

വാഷിംഗ്‌ടണ്‍: മുസ്‌ളീങ്ങള്‍ക്കെതിരേയുള്ള കടന്നാക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ ആക്രമണം നേരിടേണ്ടി വരുമെന്ന്‌ ഫ്രാന്‍സിന്‌ അല്‍ ക്വെയ്‌ദ യെമന്‍ വിഭാഗത്തിന്റെ ഭീഷണി. മുസ്‌ളീങ്ങള്‍ക്കെതിരേയുള്ള അതിക്രമം നിര്‍ത്തിയാല്‍ സുരക്ഷിതമായി ജീവിക്കാം അല്ലെങ്കില്‍ ചാര്‍ലി ഹെബ്‌ദോ മാഗസിനും ജൂവിഷ്‌ സൂപ്പര്‍മാര്‍ക്കറ്റിനും പിന്നാലെ കനത്ത ആക്രമണം വീണ്ടും ഉണ്ടാകുമെന്ന്‌ അറേബ്യന്‍ പെനിന്‍സുല വിഭാഗത്തിലെ ഉന്നത ഷെരിയ ഹരീത്‌ അല്‍ നഥാരി വീഡിയോയിലൂടെയാണ്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌.


ചാര്‍ളി ഹെബ്‌ഡോആക്രമണത്തിലെ ഒരാള്‍ യെമനില്‍ പഠിക്കുന്നയാള്‍ അല്‍ കെ്വായ്‌ദയുടെ യെമനിലെ പരിശീലന കേന്ദ്രത്തില്‍ പങ്കെടുത്തിരുന്നയാളാണെന്ന്‌ യെമനി സുരക്ഷാ വിഭാഗവും ക്‌ളാസ്‌മേറ്റുകളും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്‌. പ്രവാചകനെ ഫ്രാന്‍സിലെ ചില മക്കള്‍ അള്ളാഹുവിനോട്‌ ആദരം കാണിക്കുന്നില്ല. അപ്പോള്‍ വിശ്വസിക്കുന്ന അള്ളാഹുവിന്റെ സേന അവരിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌ത് ചെന്ന്‌ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിച്ച്‌ അവരെ ബഹുമാനിക്കാന്‍ പഠിപ്പിക്കുമെന്നും എ ക്യു എ പി പറയുന്നു. ചാര്‍ളി ഹെബ്‌ദോ കൂട്ടക്കൊല നടത്തിയ കൗവാച്ചി സഹോദരങ്ങളെ കഴിഞ്ഞദിവസം ഫ്രഞ്ച്‌ എലൈറ്റ്‌ ഫോഴ്‌സ് വധിച്ചിരുന്നു. വെടിവെയ്‌പ്പില്‍ നാലു ബന്ദികള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്‌.










from kerala news edited

via IFTTT

മണിമലക്കാവില്‍ അമ്പലപ്പുഴ സംഘത്തിന്റെ ആഴിപൂജ











Story Dated: Saturday, January 10, 2015 08:17


മണിമല: ശരണമന്ത്ര ധ്വനികളുടെ ശക്‌തി ആവാഹിച്ച്‌ ഉയര്‍ന്നുപൊങ്ങിയ ആഴിയില്‍ അയ്യപ്പനെ ദര്‍ശിച്ച്‌ മണിമലക്കാവില്‍ അമ്പലപ്പുഴ സംഘത്തിന്റെ ആഴിപൂജ നടന്നു. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള അഞ്ഞൂറോളം പേരടങ്ങുന്ന ഭക്‌തസംഘം തലമുറകള്‍ കൈമാറിയെത്തിയ അയപ്പകീര്‍ത്തന ഈരടികള്‍ ആലപിച്ച്‌ ആഴിപൂജയില്‍ പങ്കെടുത്തു. ചെമ്പകശ്ശേരി രാജാവിന്റെ കാലത്ത്‌ രചിച്ച അയ്യപ്പ കീര്‍ത്തനങ്ങളുടെ ഈരടികളാണ്‌ ശബരിമല ക്ഷേത്രോല്‍പ്പത്തിയോളം പഴക്കമുള്ള മണിമലക്കാവ്‌ ഭഗവതി ക്ഷേത്രത്തിലെ ആഴി പൂജയില്‍ പ്രാര്‍ഥനാ മന്ത്രങ്ങളാകുന്നത്‌.


പൊതിച്ച നാളികേരത്തില്‍ മനസില്‍ സങ്കല്‍പ്പിച്ച അയ്യപ്പരൂപം നിര്‍മ്മിച്ച്‌ പ്രതിഷ്‌ഠിക്കുന്ന പടുക്കാവയ്‌ക്കല്‍ ചടങ്ങോടെയാണ്‌ ആഴിപൂജ ആരംഭിച്ചത്‌. നാളികേര മുറിയില്‍ വച്ച എള്ള്‌ കിഴിയിലേയ്‌ക്ക്‌ പകര്‍ന്ന ദീപത്തില്‍ അയ്യപ്പ ചൈതന്യം സങ്കല്‍പ്പിച്ച്‌ സമൂഹ പെരിയോന്‍ ആഴികൂട്ടിയതിന്‌ ചുറ്റും കീര്‍ത്തനങ്ങളുമായി സംഘാംഗങ്ങളും നിരന്നു. ഭക്‌തിയുടെ ഉന്മാദ അവസ്‌ഥയില്‍ ആഴിക്ക്‌ ചുറ്റും അമ്പലപ്പുഴ സംഘം നിറഞ്ഞതോടെ ഭക്‌തജനങ്ങളുടെ ശരണം വിളികളാല്‍ ക്ഷേത്രപരിസരവും അന്തരീക്ഷവും മുരിതമായി.


അവല്‍, തെരളി, ഏത്തക്ക മുറിച്ചത്‌, പളറിപ്പഴം, ഞാലിപൂവന്‍, പാളയന്‍ കോടന്‍, ത്രിമധുരം, പാലും പായസവും, കരിമ്പ്‌, ഓറഞ്ച്‌, ആപ്പിള്‍ ഇവയുടെ ഒരു ഭാഗം ആഴിയില്‍ നിവേദിച്ച്‌ ആഴി തൊട്ട്‌ വന്ദിച്ച്‌ കീര്‍ത്തനങ്ങള്‍ ചൊല്ലിയാണ്‌ ആഴുപൂജ അവസാനിപ്പിച്ചത്‌. ആഴിപൂജയില്‍ നിവേദിച്ച ഭക്ഷ്യവസ്‌ത ഭക്‌തജനങ്ങള്‍ക്ക്‌ പ്രസാദമായി നല്‍കി.










from kerala news edited

via IFTTT

ഡോക്‌ടര്‍മാരില്ല: തൃക്കൊടിത്താനം പി.എച്ച്‌.സി ഉപരോധിച്ചു











Story Dated: Saturday, January 10, 2015 08:17


കോട്ടമുറി : തൃക്കൊടിത്താനം പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍മാരുടെ കൂട്ട അവധിഎടുത്തത്‌ ആശുപത്രയുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന്‌ ആക്ഷേപം. മൂന്ന്‌ ഡോക്‌ടര്‍മാരും ഒരേ ദിവസം അവധിയെടുത്തന്നൊണ്‌ പരാതി.കഴിഞ്ഞ ദിവസവും ഇതേ സംവമുണ്ടായതായി രോഗികള്‍ പറയുന്നു. രോഗികളെ ബുദ്ധിമുട്ടിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ തൃക്കൊടിത്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടമുറി പ്രാഥമികാരോഗ്യകേന്ദ്രം ഉപരോധിച്ചു.


ജീവനക്കാരെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല, ഡി.എം.ഒ ഇടപെട്ട്‌ ഡോക്‌ടര്‍മാരുടെ സേവനം ഉറപ്പ്‌് വരുത്തി. ഉപരോധം നടത്തിയ പ്രവര്‍ത്തകരെ പോലീസ്‌ അറസ്‌റ്റ ചെയ്‌തു നീക്കുകയാണ്‌ ചെയ്‌തത്‌. നീക്കി.ആസ്‌പത്രിയിലെ കിടത്തി ചികിത്സ ഇല്ലാതായതിലും യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രതിഷേധിച്ചു. സമരം കോണ്‍ഗ്രസ്‌ ജില്ലാ കമ്മിറ്റിയംഗം രാജീവ്‌ മേച്ചേരി ഉദ്‌ഘാടനം ചെയ്‌തു.ജസ്‌റ്റിന്‍ ജോസഫ്‌ അധ്യക്ഷത വഹിച്ചു. നിഥിന്‍ ആലുംമൂട്ടില്‍,ഷാജി കൊച്ചാലുമൂട്ടില്‍,എ.ജി.സനല്‍കുമാര്‍,സീനാ സന്തോഷ്‌്,ജിനി സിബി,ജെഫിന്‍ മൂലമുറി,നിതിന്‍ കൊല്ലംപറമ്പില്‍,റോണി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന സംഘം വെള്ളൂരില്‍











Story Dated: Saturday, January 10, 2015 08:17


തലയോലപ്പറമ്പ്‌: ജില്ലയിലെ അറിയപ്പെടുന്ന മൂന്ന്‌ സെറ്റില്‍മെന്റ്‌ കോളനികള്‍ സ്‌ഥിതിചെയ്യുന്ന വെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന സംഘം വിലസുന്നു. സംഘങ്ങളുടെ പ്രവര്‍ത്തനം അതിരുവിട്ടിട്ടും ഇതൊന്നും കണ്ടില്ലെന്ന ഭാവമാണ്‌ റവന്യു വില്ലേജ്‌ അധികൃതര്‍ക്ക്‌. പ്രധാന സെറ്റില്‍മെന്റ്‌ കോളനികളാ മടത്തേടം, ഇറുമ്പയം, ചന്ദ്രാമല പ്രദേശങ്ങളിലുള്ള സാധാരണക്കാരായ പട്ടികജാതി കുടുംബങ്ങളാണ്‌ ഇതുമൂലം ഏറെ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നത്‌.


രാജ്യത്തിന്റെ അഭിമാനമായി മാറിയ മേവെള്ളൂര്‍ വനിതാ സ്‌പോര്‍ട്ട്‌സ്‌ അക്കാദമിയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കായിക താരങ്ങള്‍ക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍പോലും ഇവരുടെ ഇടപെടലുകള്‍മൂലം നഷ്‌ടമായിക്കൊണ്ടിരിക്കുകയാണെന്ന്‌ നഷ്‌ടമായിക്കൊണ്ടിരിക്കുകയാണെന്ന്‌ വ്യാപകപരാതി ഉയര്‍ന്നുകഴിഞ്ഞു. വ്യാജസര്‍ട്ടിഫിക്കറ്റുകളും രേഖകളും കൃത്രിമമായി നിര്‍മിച്ചാണ്‌ ഇവരുടെ വിളയാട്ടം. ആനുകൂല്യങ്ങള്‍ വാങ്ങാനെത്തുമ്പോള്‍ സംശയം പ്രകടിപ്പിക്കുന്ന ഉദ്യോഗസ്‌ഥരെ ഇവര്‍ പടിനല്‍കി വശത്താക്കുന്നു.


പട്ടികജാതി കുടുംബങ്ങള്‍ക്ക്‌ ലഭിക്കുന്ന ഭവനനിര്‍മാണം, വീട്‌ അറ്റകുറ്റപണി, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്നിവയാണ്‌ വ്യാജരേഖകളുണ്ടാക്കി കവര്‍ന്നെടുക്കുന്നത്‌. യാതൊരു മാനദണ്‌ഡവുമില്ലാതെ പഞ്ചായത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്ന വ്യാജസംഘടനകളാണ്‌ ഇതിനുവേണ്ട എല്ലാ കരുക്കളും നീക്കുന്നതെന്ന്‌ കെ.പി.എം.എസ്‌ പഞ്ചായത്ത്‌തല മോണിട്ടറിംഗ്‌ കമ്മിറ്റി ആരോപിക്കുന്നു. മൂന്ന്‌ സെറ്റില്‍മെന്റ്‌ കോളനികളുടേയും പുരോഗതി ഉറപ്പുവരുത്തുവാന്‍ ആവിഷ്‌ക്കരിക്കുന്ന പദ്ധതികള്‍ക്കും ഇവര്‍ തുരങ്കം വെക്കുന്നു.


വരുമാന ലഭ്യതയില്‍ ജില്ലയില്‍ മുന്നില്‍നില്‍ക്കുന്ന പഞ്ചായത്തിലെ മൂന്ന്‌ സെറ്റില്‍മെന്റ്‌ കോളനികളിലും കാലാനുസൃതമായ ഒരു വികസന പ്രവര്‍ത്തനങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. ആരോഗ്യമേഖലയാണ്‌ തീര്‍ത്തും പരിതാപകരം. കേരളത്തിന്‌ നിരവധി ഫുട്‌ബോള്‍ താരങ്ങളെ സംഭാവന ചെയ്‌ത ഈ കോളനികളില്‍ കായികരംഗത്തെ സജീവമാക്കുവാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്‌.


വനിത സ്‌പോര്‍ട്ട്‌സ്‌ അക്കാദമിയെ സജീവമാക്കുന്നത്‌ കോളനികള്‍ സംഭാവന ചെയ്‌ത കായികതാരങ്ങളാണ്‌. ഇറുമ്പയം കോളനിയില്‍ പട്ടികജാതി കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊതുശ്‌മശാനം കയ്യേറ്റത്തിലൂടെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്‌. 41 സെന്റില്‍ നിലനിന്നിരുന്ന ശ്‌മശാനം ഇപ്പോള്‍ 11 സെന്റായി ചുരുങ്ങിയതായി ആക്ഷേപമുണ്ട്‌.


ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ തലത്തില്‍ അനേ്വഷണം നടത്തണമെന്നും പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നവരെ അറസ്‌റ്റ്‌ ചെയ്യണമെന്നും കെ.പി.എം.എസ്‌ ഭാരവാഹികളായ വി.കെ ബാബു, പി.ടി അനില്‍കുമാര്‍, എം.കെ കുഞ്ഞന്‍ എന്നിവര്‍ അധികാരികളോട്‌ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT

സുനന്ദയുടെ ശരീരത്തില്‍ 15 മുറിവുകള്‍, മരണകാരണമല്ലെന്ന് എഫ്.ഐ.ആര്‍









Story Dated: Saturday, January 10, 2015 09:49



mangalam malayalam online newspaper

ന്യുഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറുടെ ദുരൂഹ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. സുനന്ദ പുഷ്‌ക്കറുടെ ദേഹത്ത് 15 മുറിവുകള്‍ ഉണ്ടായിരുന്നതായി എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍ അവ മരണകാരണമല്ല. മുറിവുകള്‍ 12 മണിക്കൂര്‍ മൂതല്‍ നാലു ദിവസം വരെ പഴക്കമുള്ളവയാണ്. ഇവയില്‍ ഒന്ന് ഇഞ്ചക്ഷന്‍ മൂലമുള്ളതും മറ്റൊന്ന് കടിച്ചുമുറിച്ചതുമാണ്. പിടിവലി നടന്നതുമൂലമുണ്ടായ മുറിവുകളും ദേഹത്തുണ്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.


മാരകമായ വിഷം ഉള്ളില്‍ ഉള്ളില്‍ ചെന്നുതന്നെയാണ് മരണം സംഭവിച്ചിരിക്കുന്നത്. വിഷം കഴിച്ചതോ കുത്തിവച്ചതോ ആയിരിക്കാം. മരണം നടക്കുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ തരൂരും സുനന്ദയും വഴക്കുണ്ടായി എന്ന് വ്യക്തമായ സാഹചര്യത്തില്‍ തരൂരിനെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. തരൂരിന്റെ സഹായികളെ നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തരൂരിന്റെ രണ്ടു സഹായികളെയും സുനന്ദയുടെ സുഹൃത്ത് സുനില്‍ എന്നയാളെയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.


സുനന്ദയുടെ മരണം കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് സ്ഥിരീകരിച്ചത്.










from kerala news edited

via IFTTT

ആദിവാസികളുടെ തെരഞ്ഞെടുപ്പു ബഹിഷ്‌കരണ ബാനറുകള്‍ നശിപ്പിച്ചു











Story Dated: Saturday, January 10, 2015 06:28


നേര്യമംഗലം: അഞ്ചാംമൈല്‍ ആദിവാസികുടികളുടെ കവാടത്തിലും പരിസരങ്ങളിലും സ്‌ഥാപിച്ച ബാനറുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. 130-ഓളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന അടിമാലി പഞ്ചായത്തിലെ ഇരുപതാം വാര്‍ഡായ അഞ്ചാം മൈല്‍ ആദിവാസികുടിയില്‍ കുടിയിലേക്ക്‌ സഞ്ചാരയോഗ്യമായ റോഡോ


കുടിവെള്ളമോ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കുടിയിലെ ആദിവാസികള്‍ ഒന്നടങ്കം വരുന്ന ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പും നിയമന തെരഞ്ഞെടുപ്പും ബഹിഷ്‌കരിക്കുമെന്നു ഊരുമൂപ്പന്‍ പ്രസ്‌താവിച്ചിരുന്നു. ആദിവാസികള്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കുന്നു എന്ന്‌ എഴുതിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കുടിയുടെ സമീപത്തായി കെട്ടിയിരുന്നു. ഇതാണ്‌ കഴിഞ്ഞ രാത്രിയില്‍ നശിപ്പിക്കപ്പെട്ടത്‌.










from kerala news edited

via IFTTT

കഞ്ചാവ്‌ വില്‍പന മൂന്നുപേര്‍ പിടിയില്‍











Story Dated: Saturday, January 10, 2015 06:28


കൊച്ചി: ചെറുപൊതികളിലാക്കിയ കഞ്ചാവ്‌ വില്‍ക്കുന്നതിനിടെ മൂന്നുപേരെ എക്‌സൈസ്‌ സംഘം അറസ്‌റ്റ്ചെയ്‌തു. ഇടപ്പള്ളി സ്വദേശി സുനിത്ത്‌, അബ്‌ദുള്‍ സലാം (സദ്ദാം), രാജന്‍ (തോട്ടിരാജന്‍) എന്നിവരെയാണ്‌ അറസ്‌റ്റ്ചെയ്‌തത്‌. ഇടപ്പള്ളി, കലൂര്‍ നോര്‍ത്ത്‌ ഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ കഞ്ചാവ്‌ വിറ്റിരുന്ന സുനിത്തിനെ എക്‌സൈസ്‌ ഇന്റലിജന്‍സ്‌ പ്രിവന്റീവ്‌ ഓഫീസര്‍ കെ.എസ്‌ പ്രമോദ്‌, സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഇന്‍ചാര്‍ജ്‌ ടി എസ്‌ ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ അറസ്‌റ്റ്ചെയ്‌തത്‌.


സേലത്തുനിന്നെത്തിക്കുന്ന കഞ്ചാവ്‌ ചെറുപൊതികളിലാക്കി 500 രൂപക്കും 300 രൂപയ്‌ക്കുമാണ്‌ വിറ്റിരുന്നതെന്ന്‌ എക്‌സൈസ്‌ പറഞ്ഞു. ഇയാള്‍ക്കെതിരെ അങ്കമാലി, കളമശേരി പോലീസ്‌ സ്‌റ്റേഷനുകളില്‍ കേസ്‌ നിലവിലുണ്ട്‌. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്‌തു. അബ്‌ദുള്‍ സലാമിനെ മഹാരാജാസ്‌ കോളേജ്‌ പരിസരത്തുനിന്നും രാജനെ മുല്ലശേരി കനാല്‍ റോഡില്‍നിന്നുമാണ്‌ റേഞ്ച്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ വി രാജു, അസി. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ എ ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌.










from kerala news edited

via IFTTT