121

Powered By Blogger

Wednesday 1 July 2020

പെട്രോള്‍, ഡീസല്‍ ഉപഭോഗത്തില്‍ 16ശതമാനം വര്‍ധന

രാജ്യത്തെ പെട്രോൾ, ഡീസൽ ഉപഭോഗത്തിൽ മെയ് മാസത്തെ അപേക്ഷിച്ച് 16ശതമാനം വർധന. ലോക്ക്ഡൗണിൽ ഇളവുനൽകിയതോടെ സ്വകാര്യ വാഹനങ്ങൾ വൻതോതിൽ നിരത്തിലിറങ്ങിയതോടെയാണ് ഉപഭോഗം വർധിച്ചത്. എന്നിരുന്നാലും കഴിഞ്ഞവർഷം ഇതേകാലയളവിലെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോൾ 14ശതമാനം കുറവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ ഡീസൽ ഉപഭോഗത്തിൽ 20ശതമാനമാണ് വർധനവുണ്ടായത്. 2019 ജൂണിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ 17ശതമാനംകുറവാണ്. പെട്രോളിന്റെ കാര്യത്തിലാണെങ്കിൽ 36ശതമാനമാണ് വർധന. മുൻവർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 15ശതമാനം കുറവാണിത്. ഓഫീസിലുംമറ്റും പോകുന്നതിന് കാറുകളും ബൈക്കുകളും ജനങ്ങൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ജൂണിൽ ഉപഭോഗത്തിൽ വർധനവുണ്ടായത്. ഫാക്ടറികളും ഓഫീസുകളും കൂടുതൽ തുറക്കുന്നതോടെ ജൂലായിൽ പെട്രോളിനും ഡീസലിനും ഡിമാൻഡ് കൂടുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ നിലവിൽ 90ശതമാനം ശേഷിയാണ് വിനിയോഗിക്കുന്നത്. ജൂലായ് ആകുന്നതോടെ ഇത് 100 ശതമാനമായി ഉയരുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

from money rss https://bit.ly/2YTRjNA
via IFTTT

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് കുറയില്ല

കൊച്ചി: പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീം, പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി.പി.എഫ്.) എന്നിവ ഉൾപ്പെടെയുള്ള ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 2020 ജൂലായ്-സെപ്റ്റംബർ പാദത്തിൽ മാറ്റമില്ലാതെ നിലനിർത്തി. പി.പി.എഫിന് 7.10 ശതമാനവും സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമിന് 7.40 ശതമാനവും തന്നെ പലിശ ലഭിക്കും. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 5.50-6.70 ശതമാനമായിരിക്കും. കിസാൻ വികാസ് പത്രയ്ക്ക് 6.9 ശതമാനവും സുകന്യ സമൃദ്ധി യോജനയ്ക്ക് 7.6 ശതമാനവുമായിരിക്കും പലിശ. ബാങ്ക് നിരക്കുകൾ കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഏപ്രിലിൽ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വൻതോതിൽ കുറച്ചിരുന്നു. No change in small savings rates for July-Sept quarter

from money rss https://bit.ly/2BZNWvc
via IFTTT

സെന്‍സെക്‌സില്‍ 289 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 289 പോയന്റ് ഉയർന്ന് 35,704ലിലും നിഫ്റ്റി 84 പോയന്റ് നേട്ടത്തിൽ 10,514ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 796 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 274 ഓഹരികൾ നഷ്ടത്തിലുമാണ്. 34 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, എംആൻഡ്എം, ഗ്രാസിം, ഇൻഡസിൻഡ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഗെയിൽ, ഐഒസി, ഹിൻഡാൽകോ, അദാനി പോർട്സ്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യുപിഎൽ, ടെക് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, മാരുതി സുസുകി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം നേട്ടത്തിലാണ്.

from money rss https://bit.ly/31Cbn8E
via IFTTT

നിഫ്റ്റി 10,400ന് മുകളില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നേട്ടം 498 പോയന്റ്

മുംബൈ: ധനകാര്യ-എഫ്എംസിജി ഓഹരികളുടെ കുതിപ്പിൽ ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 498.65 പോയന്റ് ഉയർന്ന് 35,414.45ലും നിഫ്റ്റി 127.90 പോയന്റ് നേട്ടത്തിൽ 10,430ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1486 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1251 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 120 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, യുപിഎൽ, എച്ച്ഡിഎഫ്സി, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. നെസ് ലെ, എൻടിപിസി, ശ്രീ സിമെന്റ്സ്, എൽആൻഡ്ടി, സിപ്ല തുടങ്ങിയ ഓഹരികളാണ് നഷ്ടമുണ്ടാക്കിയത്. ബാങ്ക്, എഫ്എംസിജി, ഊർജം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകൾ നേട്ടമുണ്ടാക്കിയപ്പോൾ ഫാർമ സൂചിക സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയനേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/3dQHqnM
via IFTTT

ഡീസല്‍വില പെട്രോള്‍വിലയെ മറികടന്നത് എങ്ങനെ? വിശദമായി അറിയാം

ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം ജൂൺ ആദ്യംമുതൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില അതിവേഗം കൂടുകയാണ്. കൂട്ടിയ എക്സൈസ് തീരുവയും എണ്ണവിപണനക്കമ്പനികളുടെ ഉയർന്ന മാർജിനുമാണ് ചില്ലറവിലയിലെ ഇപ്പോഴുണ്ടായ വർധനയ്ക്കുപിന്നിൽ. ഡീസൽ വില പെട്രോളിനെ മറികടന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. എന്തായിരിക്കും അതിനുപിന്നിലുള്ള യാഥാർത്ഥ്യം? രാജ്യത്തെ വാഹനങ്ങളിലധികവും ഡീസലാണ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ബസുകളിലും ചരക്കുവാഹനങ്ങളിലും. ആഗോളതലത്തിൽ ഉത്പാദന-ശുദ്ധീകരണ ചെലവുകൾ കൂടുതലാണെങ്കിലും ഇന്ത്യയിൽ പെട്രോളിനേക്കാളും താഴ്ന്ന വിലയാണ് ഡീസലിന് കാലാകാലങ്ങളിലായി ഈടാക്കുന്നത്. വ്യത്യസ്ത നികുതിഘടനയാണ് ഇതിനുകാരണം. എക്സൈസ് തീരുവയും മൂല്യവർധിത നികുതി(വാറ്റ്)യും ഡീസലിന് കുറവായിരുന്നു. ഈയിടെ ഡീസലിന്റെ എക്സൈസ് തീരുവ പെട്രോളിന് നിലവിലുണ്ടായിരുന്ന നികുതിയേക്കാൾ കുത്തനെ വർധിപ്പിച്ചു. ഇതോടെ പെട്രോളിനും ഡീസലിനും ഈടാക്കുന്ന നികുതി ഏതാണ്ട് തുല്യമായി. ഡീസലിന്റെ അടിസ്ഥാനവില ഉയർന്നതായതിനാൽ അതുകൊണ്ടുതന്നെ സ്വാഭാവികമായും പെടോൾ വിലയെമറികടന്നു. എക്സൈസ് തീരുവകുത്തനെകൂട്ടി ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലകുറവിന്റെ ഗുണം ഉപഭോക്താവിന് കൈമാറാതെ സർക്കാർ പിടിച്ചുവെച്ചു. എക്സൈസ് തീരുവ, വാറ്റ് എന്നിങ്ങനെ ഇന്ധനവിലയുടെ 70ശതമാനവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കീശയിലാക്കുകയാണ്. എക്സൈസ് തീരുവയിനത്തിൽ ഫെബ്രുവരിയിൽ പെട്രോൾ ലിറ്ററിന് ഈടാക്കിയിരുന്നത് 20 രൂപയാണ്. ഈയിടെ അത് 33 രൂപയായി വർധിപ്പിച്ചു. ഡീസലിന്റെ തീരുവ 16 രൂപയിൽനിന്ന് 32 രൂപയായുംകൂട്ടി. 2014ൽ പെട്രോൾ ലിറ്ററിന് 9.5 രൂപയും ഡീസലിന് 3.5 രൂപയുമായിരുന്നു തീരുവ ഈടാക്കിയിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞപ്പോൾ എണ്ണ വിപണനക്കമ്പനികൾ ലാഭം(മാർജിൻ) കുത്തനെ ഉയർത്തുകയും ചെയ്തു. രണ്ടുരൂപമുതൽ മൂന്നുരൂപവരെയുണ്ടായിരുന്ന മാർജിൻ ഏപ്രിൽ-മെയ് മാസമായപ്പോൾ 13 രൂപ മുതൽ 19 രൂപവരെയായി. ഇപ്പോഴാകട്ടെ ഒരു ലിറ്റർ ഇന്ധനം വിൽക്കുമ്പോൾ എണ്ണക്കമ്പനികൾക്ക് ലഭിക്കുന്നശരാശരി ലാഭം 5 രൂപയാണ്. ലാഭംവർധിപ്പിക്കുന്നതിന്റെ ഭാഗമായികൂടിയാണ് ചില്ലറ വിലവീണ്ടും കമ്പനികൾ വർധിപ്പിക്കാൻ തുടങ്ങിയത്. ക്രൂഡ് വിലയിലുണ്ടായ ഇടിവിൽ കണ്ണുവെച്ച സർക്കാർ വിലകുറയ്ക്കാതെ എക്സൈസ് തീരുവകൂട്ടുകയാണ് ആദ്യംചെയ്തത്. ഇപ്പോൾ ബാരലിന് 42 ഡോളർ നിലവാരത്തിലായപ്പോൾ അതിന്റെ ഭാരംകൂടി പൊതുജനങ്ങളുടെ ചുമലിൽവെച്ചു. ഇതോടെ വിലവർധന അനിവാര്യമായി.

from money rss https://bit.ly/2BTWsw0
via IFTTT

അഫ്ഗാനിസ്താനിൽ യുഎസ് സഖ്യസേനയ്‌ക്കെതിരായ ആക്രമണത്തിന് റഷ്യ സഹായിച്ചു - ഇന്റലിജൻസ് റിപ്പോർട്ട് ജനപ്രതിനിധിസഭയിലെ റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് മുന്നിൽ

അഫ്ഗാനിസ്താനിലെ സഖ്യസേനയ്‌ക്കെതിരായ ആക്രമണത്തിന് റഷ്യ സഹായിച്ചുവെന്ന രഹസ്യാന്വേഷണ വിലയിരുത്തലുകള്‍ വൈറ്റ്‌ ഹൗസ്,‌ ജനപ്രതിനിധിസഭയിലെ (ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്) റിപ്പബ്ലിക്കൻ അംഗങ്ങളെ ബോധിപ്പിച്ചു. തന്റെ രഹസ്യാന്വേഷണ ഉപദേഷ്ടാക്കൾക്ക് 'ഈ വിവരം വിശ്വാസയോഗ്യമാണെന്ന് തോന്നുന്നില്ലെന്നായിരുന്നു' പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവും ദേശീയ രഹസ്യാന്വേഷണ ഡയറക്ടറും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫും നടത്തിയ പ്രാഥമിക ബ്രീഫിംഗിൽ ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കളെ ഉൾപ്പെടുത്തിയില്ല എന്നതും അസാധാരണമായ നടപടിയാണ്. എന്നാല്‍, ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ചില മുതിര്‍ന്ന ഡെമോക്രാറ്റുകള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് ജനപ്രതിനിധി സഭയിലെ രണ്ടാമന്‍കൂടിയായ സ്റ്റെനി ഹോയർ പറഞ്ഞു.

ആരോപണവിധേയമായ ബൗണ്ടി പ്രോഗ്രാമുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശക്തിയെ ട്രംപ് പരസ്യമായി ആക്രമിച്ചു രംഗത്തുവന്നിരുന്നു. ന്യൂയോർക്ക് ടൈംസാണ് കഴിഞ്ഞ ആഴ്ച അതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. യുഎസ് സൈനികരെ ലക്ഷ്യമിട്ടതായി സംശയിക്കുന്നതിന് മറുപടിയായി എന്തുകൊണ്ട് അമേരിക്ക നടപടിയെടുത്തില്ല എന്ന ചോദ്യമാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്. രഹസ്യാന്വേഷണ വിലയിരുത്തലിനെക്കുറിച്ച് തനിക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ട്രംപ് ഞായറാഴ്ച അവകാശപ്പെട്ടത്. ഭീഷണി വിശ്വസനീയമല്ലെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതായി അദ്ദേഹം അന്നുതന്നെ മാറ്റിപ്പറയുകയും ചെയ്തു.

നിലവില്‍ ഉയര്‍ന്നുവന്ന ആരോപണവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗത്തിനുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടെന്നാണ് പ്രസ് സെക്രട്ടറി കെയ്‌ലി മക്ഇനാനി പറയുന്നത്. ഇന്റലിജൻസ് കമ്മ്യൂണിറ്റിയിലെ ചിലരുടെ അഭിപ്രായ വ്യത്യാസങ്ങളാണ് ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗം നേരിടുന്ന പ്രധാന വെല്ലുവളി. എന്നാല്‍, അടിസ്ഥാന ആരോപണങ്ങളുടെ കൃത്യത വിലയിരുത്തുന്നത് തുടരുകയാണ്. അതോടെ, വൈറ്റ് ഹൗസ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ തോന്നുന്നുവെന്ന ആരോപണങ്ങളും വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നു കഴിഞ്ഞു. 



* This article was originally published here

രണ്ടാമത്ത മാസവും പാചക വാതകത്തിന്റെ വിലകൂട്ടി

ന്യൂഡൽഹി: തുടർച്ചയായി രണ്ടാമത്തെ മാസവും പാചക വാതകത്തിന്റെ വിലകൂട്ടി. വീട്ടാവശ്യത്തനുള്ള 14.2 കിലോഗ്രാം സിലണ്ടറിന്റെ വില കോഴിക്കോട് 603 രൂപയായി. 3.50 രൂപയാണ് വർധിച്ചത്. ഡൽഹിയിൽ 594 രൂപയും കൊൽക്കത്തയിൽ 620.50 രൂപയും മുംബൈയിൽ 594 രൂപയും ചെന്നൈയിൽ 610.50 രൂപയുമാണ് പുതുക്കിയ വില. കഴിഞ്ഞമാസം ഡൽഹിയിൽ സിലിണ്ടറിന്റെ വില 11.50 രൂപയാണ് വർധിപ്പിച്ചത്. മെയ് മാസത്തിൽ പാചകവാതകത്തിന്റെ വില 744 രൂപയിൽനിന്ന് 581 രൂപയായി കുറഞ്ഞിരുന്നു.

from money rss https://bit.ly/2VzIaYk
via IFTTT

വില കുതിക്കുന്നു: സ്വര്‍ണം പവന് 36,160 രൂപയായി

സ്വർണവില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 36,000 കടന്നു. ബുധനാഴ്ച പവന് 360 രൂപകൂടി 36,160 രൂപയായി. 4,520 രൂപയാണ് ഗ്രാമിന്റെ വില. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസിന് 1,782.21 ഡോളറായി വിലവർധിച്ചു. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 48,830 രൂപയായി. വെള്ളിവിലയിലും കുതിപ്പുണ്ട്. ഒരുകിലോഗ്രാം വെള്ളിയുടെ വില 0.12ശതമാനമനമുയർന്ന് 50,423 രൂപയായി. കോവിഡ് വ്യാപനത്തോത് ഉയരുന്നതും രാഷ്ട്രങ്ങൾതമ്മിലുള്ള തർക്കവുംമൂലം ഓഹരി വിപണിഉൾപ്പടെയുള്ളവ അനിശ്ചിതത്വത്തിലായതോടെ സ്വർണത്തിലുള്ള നിക്ഷേപം വർധിച്ചതാണ് വിലവർധനയ്ക്ക് കാരണം. ഈവർഷംമാത്രം ഒരുപവൻ സ്വർണത്തിന്റെ വിലയിൽ 7,160 രൂപയാണ് കൂടിയത്. ഒരുവർഷത്തിനിടെ 10,880 രൂപയും. സ്വർണം തീയതി പവൻ വില 2005 ഒക്ടോബർ 10 5,040 2008 ഒക്ടോബർ 9 10,200 2010 നവംബർ 8 15,000 2011 ഓഗസ്റ്റ് 19 20,520 2019 ഫെബ്രുവരി 19 25,120 2019 ജൂലായ് 19 26,120 2019 ഓഗസ്റ്റ് 7 27,200 2019 ഓഗസ്റ്റ് 15 28,000 2019 സെപ്റ്റംബർ 4 29,120 2020 ഫെബ്രുവരി 24 32,000 2020 ഏപ്രിൽ 14 33,600 2020 മെയ് 15 34,400 2020ജൂൺ2 35,040 2020 ജൂലായ് 1 36,100

from money rss https://bit.ly/31wZ9yj
via IFTTT