121

Powered By Blogger

Monday 8 July 2019

ഈ ബജറ്റ് ആര്‍ക്കുവേണ്ടി...? സമ്പന്നര്‍ക്കൊ അതോ സാധാരണക്കാര്‍ക്കൊ...?

അഞ്ച് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ ഒരു വനിതാമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ്, രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് തുടങ്ങിയ നിരവധി പ്രത്യേകൾ അവകാശപ്പെട്ടുള്ളതായിരുന്നു കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. പതിവ് പോലെ അതൃപ്തി പ്രകടിപ്പിക്കലും എതിർപ്പുകളും ഉയർന്നിരുന്നെങ്കിലും ഈ ബജറ്റ് അതിസമ്പന്നർക്ക് അധിക നികുതി ചുമത്തുന്ന ബജറ്റാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ. അതിസമ്പന്നർക്കൊപ്പമല്ല കോർപ്പറേറ്റുകളുടെ അല്ലെങ്കിൽ അതിസമ്പന്നരുടെ ബജറ്റ് എന്ന കുറ്റപ്പെടുത്തൽ 2019 കേന്ദ്ര ബജറ്റിനുണ്ടാവാനിടയില്ല. കാരണം, പ്രതിവർഷം രണ്ട് കോടി മുതൽ അഞ്ച് കോടി രൂപ വരെ വരുമാനമുള്ള അതിസമ്പന്നർക്ക് 15 ശതമാനം മുതൽ 25 ശതമാനം വരെ സർചാർജ് ചുമത്തിയിട്ടുണ്ട്. അഞ്ച് കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർക്ക് 37 ശതമാനമാണ് സർചാർജ് ചുമത്തിയിട്ടുള്ളത്. അതായത്. രണ്ട് മുതൽ അഞ്ച് കോടി രൂപ വരെ വരുമാനമുള്ളവർക്ക് നികുതി ബാധ്യത ഏകദേശം 39 ശതമാനത്തോളമാകും. 30 ശതമാനം നികുതിയും അതിന്മേലുള്ള സർചാർജും സെസും ചേർത്താണ് നികുതി 39 ശതമാനത്തിൽ എത്തുക. അഞ്ച് കോടിക്ക് മുകളിൽ വരുമാനമുള്ളവരുടെ നികുതി 42.7 ശതമാനമാകും. 30 ശതമാനം നികുതിയും നികുതിതുകയുടെ 37 ശതമാനം സർച്ചാർജും സെസും ചേർത്ത കണക്കാണിത്. ഒരു വർഷം മൂന്ന് കോടി രൂപ (മാസം 25 ലക്ഷം രൂപ) വരുമാനമുള്ളയാളിൽനിന്ന് 76,375 രൂപ പ്രതിമാസം നികുതിയിനത്തിൽ ഈടാക്കും. വാർഷിക വരുമാനം ആറ് കോടി (മാസം 50 ലക്ഷം രൂപ) രൂപയുള്ളയാൾ മാസം 3.4 ലക്ഷം രൂപയാണ് നികുതിയായി നൽകേണ്ടത്. 2016-17-ൽ ടാക്സ് റിട്ടേൺ സമർപ്പിച്ച 4.66 കോടി ജനങ്ങളിൽ ഒരു കോടിക്കും അഞ്ച് കോടിക്കും ഇടയിൽ വരുമാനമുള്ള 74,983 പേരാണുള്ളത്. ഇതിൽ തന്നെ ഭൂരിഭാഗം പേരും രണ്ട് കോടിയിൽ താഴെ വരുമാനമുള്ളവരാണ്. 6361 പേർക്ക് മാത്രമാണ് അഞ്ച് കോടിയിൽ അധികം വാർഷിക വരുമാനമുള്ളത്. ഇവർക്ക് മാത്രമാണ് 37 ശതമാനം എന്ന പുതിയ സർച്ചാർജ് ബാധകമാകുന്നുള്ളൂ. Content Highlights:Union Budget-2019, Surcharge For Super Rich Tax Payers

from money rss http://bit.ly/2S3Gbs4
via IFTTT

തുടക്കം 1500 പോയന്റ് നഷ്ടത്തില്‍, തിരിച്ചുവരവിന്റെ ട്രെന്റ് കാണിച്ച് ഓഹരി വിപണി

കേന്ദ്ര ബജറ്റിന് ശേഷമുള്ള രണ്ടാമത്തെ വ്യാപാര ദിവസവും മുംബൈ ഓഹരി വിപണിയിൽ നഷ്ടം. വൻ തകർച്ചയോടെയാണ് ഓഹരി വിപണിയിൽ ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് ഒരു ഘട്ടത്തിൽ 1500 പോയന്റ് വരെ ഇടിഞ്ഞു.എന്നാൽ വൈകാതെ തിരിച്ചുകയറി സെൻസെക്സ് 200 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റ് 66.8 പോയന്റ് ഇടിഞ്ഞ് 11491.80 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മുംബൈ ഓഹരി വിപണിയിൽ രജിസ്റ്റർ ചെയ്ത 1878 കമ്പനികളിൽ 814 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 989 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. യെസ് ബാങ്ക്, ഐഒസി, സൺ ഫാർമ, സിപ്ല, പവർ ഗ്രിഡ് കോർപ് എന്നീ കമ്പനികളുടെ ഓഹരികൾ ലാഭത്തിലും ടൈറ്റാൻ കമ്പനി, യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ടിസിഎസ് എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. Content Highlights:Stock Market

from money rss http://bit.ly/2JlNvg4
via IFTTT