121

Powered By Blogger

Monday 2 December 2019

മോദിസർക്കാരിന്റെ കാലത്ത് തൊഴിലില്ലായ്മ നൂറു ശതമാനം വർധിച്ചതായി തൊഴില്‍മന്ത്രി

മോദിസർക്കാരിന്റെ കാലത്ത് തൊഴിലില്ലായ്മ നൂറു ശതമാനം വർധിച്ചതായി ലോക്സഭയിൽ തൊഴിൽമന്ത്രിയുടെ മറുപടി. 2013-14ൽ 3.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2017-18 വർഷത്തിൽ ആറു ശതമാനം രേഖപ്പെടുത്തിയെന്ന് തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗംഗവാർ കൊടിക്കുന്നിൽ സുരേഷിനു രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. 2015-16-ൽ 3.7 ശതമാനമായിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ. തൊഴിൽബ്യൂറോയും നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസും നടത്തിയ സർവേയിലാണ് ഈ വിലയിരുത്തലെന്നാണ് മന്ത്രിയുടെ മറുപടി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, ദീൻദയാൽ ഗ്രാമീൺ കൗശൽ യോജന, ദീൻദയാൽ അന്ത്യോദയാ യോജന എന്നിവ വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നതായി മന്ത്രി വിശദീകരിച്ചു. രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളിലും വൻകിട വ്യവസായ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങൾ കുറഞ്ഞുവരുന്നതായി കേന്ദ്രസർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2013 -14 വർഷത്തിൽ 13.51 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടായിരുന്നത് 2017-18 വർഷത്തിൽ 10.88 ലക്ഷമായി കുറഞ്ഞു. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളുടെ കണക്കെടുത്താൽ 2013-14 വർഷം 32843 തൊഴിലുകളുള്ളത് 2017-18 വർഷത്തിൽ 27906 ആയി കുറഞ്ഞു. കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലെ കണക്കെടുത്താൽ 2013-14ൽ 13.51 ലക്ഷം തൊഴിലുകളുണ്ടായിരുന്നത് 2017-18-ൽ പത്തുലക്ഷമായി കുറഞ്ഞു. മൂന്നരലക്ഷത്തോളം തൊഴിലവസരമുണ്ടായിരുന്ന കൽക്കരി മേഖലയിൽ 2.9 ലക്ഷമായി കുറഞ്ഞു. വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും നിർമാണമേഖലയിലാണ് വൻതോതിൽ ഇടിവ്. 2013-14-ൽ 60409 തൊഴിലവസരങ്ങളുള്ളത് 2017-18 വെറും 7722 തൊഴിലുകളായി കുറഞ്ഞു. ടെലി കമ്യൂണിക്കേഷൻ-ഐ.ടി. മേഖലയിൽ തൊഴിലവസരം 2.75 ലക്ഷമായിരുന്നത് 2.10 ലക്ഷമായും കുറഞ്ഞു. ഹോട്ടൽ-വിനോദ സഞ്ചാരമേഖലയിലെ 4868 തൊഴിലവസരങ്ങൾ 3297 ആയും കുറഞ്ഞു. ഊർജോത്പാദനം, വസ്ത്രമേഖല, പെട്രോളിയം, രാസവളം, ക്രൂഡ് ഓയിൽ, മരുന്നുനിർമാണം തുടങ്ങിയ പൊതുവ്യവസായ മേഖലകളിലൊക്കെ തൊഴിലവസരങ്ങളുടെ കുറവു രേഖപ്പെടുത്തി. അതേസമയം, കാർഷികാനുബന്ധ വ്യവസായങ്ങളിൽ നേരിയ വർധനയാണുള്ളത്. 2013-14ലെ 2290 തൊഴിലവസരങ്ങൾ 2017-18-ൽ 3131 ആയി കൂടിയെന്നാണ് കണക്കുകൾ. Content Highlights:Unemployment India Lok sabha

from money rss http://bit.ly/2Pk5YM3
via IFTTT

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 31 പോയന്റ് താഴ്ന്ന് 40770ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തിൽ 12033ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 363 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 212 ഓഹരികൾ നഷ്ടത്തിലുമാണ്. 43 ഓഹരികൾക്ക് മാറ്റമില്ല. വാഹനം ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും നഷ്ടംനേരിട്ടു. ബജാജ് ഓട്ടോ, എസ്ബിഐ, ബ്രിട്ടാനിയ, മാരുതി സുുസകി, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ഐഒസി, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, ടാറ്റ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, ഗ്രാസിം, യെസ് ബാങ്ക്, കോൾ ഇന്ത്യ, വിപ്രോ, യുപിഎൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ് സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തതിനെതുടർന്ന് ഏഷ്യൻ വിപണികളിലും അത് പ്രതിഫലിച്ചു. Sensex slips in early trade

from money rss http://bit.ly/37WxTdg
via IFTTT

നേട്ടമില്ലാതെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 8.36 പോയന്റ് നേട്ടത്തിൽ 40802.17ലും നിഫ്റ്റി 7.80 പോയന്റ് താഴ്ന്ന് 12048.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1033 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1481 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികൾക്ക് മാറ്റമില്ല. രാജ്യത്തെ വളർച്ചാ നിരക്ക് താഴ്ന്നതും വാഹന വില്പനയിൽ വീണ്ടും ഇടിവുണ്ടായതുമാണ് വിപണിയെ ബാധിച്ചത്. ഭാരതി എയർടെൽ, റിലയൻസ് എന്നീ ഓഹരികളിലെ നേട്ടമാണ് സൂചികകളെ കനത്ത നഷ്ടത്തിൽനിന്ന് കരകയറ്റിയത്. ലോഹം, അടിസ്ഥാന സൗകര്യവികസനം, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഐടി, വാഹനം, എഫ്എംസിജി, ഫാർമ, ബാങ്ക് ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഭാരതി എയർടെൽ, ഗ്രാസിം, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഗെയിൽ, എച്ച്ഡിഎഫ്സി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഒഎൻജിസി, സൺ ഫാർമ, ടെക് മഹീന്ദ്ര, ടിസിഎസ്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Benchmarks end flat

from money rss http://bit.ly/33Ly6gg
via IFTTT

എന്‍എസ്ഇയും ബിഎസ്ഇയും കാര്‍വിയുടെ ട്രേഡിങ് ലൈസന്‍സ് റദ്ദാക്കി

മുംബൈ: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചായ എൻഎസ്ഇയും മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയും കാർവിയുടെ ട്രേഡിങ് ലൈസൻസ് റദ്ദാക്കി. ഉപഭോക്താക്കളുടെ ഓഹരികളും ഫണ്ടുകളും ദുരുപയോഗം ചെയ്തതിന് സെബി വിലക്കേർപ്പെടുത്തിയതിനെതുടർന്നാണിത്. എൻഎസ്ഇയ്ക്കും ബിഎസ്ഇക്കും പുറമെ, മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്(എംസിഎക്സ്), എംഎസ്ഇഐയും ലൈസൻസ് റദ്ദ്ചെയ്തിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് നവംബർ 22നാണ് സെബി കാർവിക്കെതിരെ നടപടിയെടുത്തത്. പുതിയതായി ആർക്കും ട്രേഡിങ് അക്കൗണ്ട് നൽകരുതെന്ന് വിലക്കിയിരുന്നു. നിലവിലുള്ളവരുടെ പവർ ഓഫ് അറ്റോർണി അധികാരം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഉപഭോക്താക്കളുടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയല്ലാതെ വിൽക്കുകയും പണയംവെയ്ക്കുകയും ചെയ്തതായി എൻഎസ്ഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് സെബിയുടെ നിയന്ത്രണംവന്നത്. കാർവി-യുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായി പരിശോധിക്കാൻ(ഫോറൻസിക് ഓഡിറ്റ്) സെബി ഓഹരി വിപണിക്ക് നിർദേശവും നൽകിയിട്ടുണ്ട്. NSE, BSE suspend Karvys trading license

from money rss http://bit.ly/34Io5BM
via IFTTT