121

Powered By Blogger

Thursday 12 March 2015

ജീസസ് യൂത്ത് യുവജനധ്യാനം








ജീസസ് യൂത്ത് യുവജനധ്യാനം


Posted on: 13 Mar 2015





മാഞ്ചസ്റ്റര്‍: ജീസസ് യൂത്ത് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 15 വയസ്സിനും 21 വയസ്സിനുമിടയിലുള്ള യൂവതീയുവാക്കള്‍ക്കായി യുവജനധ്യാനം സ്പാര്‍ക്ക് 2015 സംഘടിപ്പിക്കുന്നു.

പത്താം ക്ലാസുമുതല്‍ കോളേജ് യൂണിവേഴ്‌സിറ്റി തലം വരെയുള്ള ജീവിതവഴിത്താരയെക്കുറിച്ച് തീരുമാനിക്കുന്ന യുവജനങ്ങള്‍ക്കായി ഫാ.റോബിന്‍സണ്‍ മെല്‍ക്കിസിന്റെ ആധ്യാത്മിക നേതൃത്വത്തില്‍ ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ഏപ്രില്‍ 6 മുതല്‍ ഏപ്രില്‍ 8 വരെ യുവജനധ്യാനം സംഘടിപ്പിച്ചിരിക്കുന്നു.



കൂടുതല്‍ വിവരങ്ങള്‍ക്ക്:


ബിജോയ് - 07710675575

സിബി - 07886670128





വാര്‍ത്ത അയച്ചത് : അലക്‌സ് വര്‍ഗീസ്‌












from kerala news edited

via IFTTT

ഷിക്കാഗോ കെ.സി.എസ്. കിഡ്‌സ് ക്ലബ് - കെ.സി.ജെ.എല്‍ പ്രവര്‍ത്തനോദ്ഘാടനം








ഷിക്കാഗോ കെ.സി.എസ്. കിഡ്‌സ് ക്ലബ് - കെ.സി.ജെ.എല്‍ പ്രവര്‍ത്തനോദ്ഘാടനം


Posted on: 13 Mar 2015







ഷിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷക സംഘടനകളായ കിഡ്‌സ് ക്ലബ് - കെ.സി.ജെ.എല്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം കെ.സി.എസ് പ്രസിഡന്റ് ജോസ് കണിയാലി നിര്‍വഹിച്ചു. കെ.സി.എസ്. വൈസ് പ്രസിഡന്റ് റോയി നെടുംചിറ, സെക്രട്ടറി ജീനോ കോതാലടിയില്‍, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍ എന്നിവരും സന്നിഹിതരായിരുന്നു. ഷൈല മുല്ലപ്പള്ളില്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. കുട്ടികള്‍ക്കായി വിവിധതരത്തിലുള്ള ഗെയിംസും പിസാ പാര്‍ട്ടിയും നടത്തി. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷനും നടത്തപ്പെട്ടു.






കിഡ്‌സ് ക്ലബ് കോര്‍ഡിനേറ്ററുമാരായ ഷാനില്‍ വെട്ടിക്കാട്ട്, സമയ തേക്കുംകാട്ടില്‍, അനിത പണയപറമ്പില്‍, ഷൈല മുല്ലപ്പള്ളില്‍, ആന്റണി വല്ലൂര്‍, കെ.സി.ജെ.എല്‍. കോര്‍ഡിനേറ്ററുമാരായ നീന പോട്ടൂര്‍, സുമ ഐക്കരപറമ്പില്‍, എല്‍സമ്മ പൂഴിക്കുന്നേല്‍, സിബു കുളങ്ങര, സ്റ്റീഫന്‍ ഒറ്റയില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.



വാര്‍ത്ത അയച്ചത് : ജോസ് കണിയാലി













from kerala news edited

via IFTTT

സ്വിസ്സിലെ സെന്റ് മേരിസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയിലെ ഹാശാആഴ്ച ശുശ്രൂഷകള്‍









സൂറിച്ച്: സെന്റ് മേരിസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ഇടവകയിലെ ഹാശ ആഴ്ച ശുശ്രൂഷകള്‍ മാര്‍ച്ച് 27ന് (ഹോശാന ഞായാര്‍) ആരംഭിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12 മണിയ്ക്കും വൈകീട്ട് 6 മണിയ്ക്കും കുമ്പസാരം നടത്തുന്നതിനു സൗകര്യമുണ്ടായിരിക്കും. 1 മണിയ്ക്ക് പ്രാര്‍ത്ഥനയും തുടര്‍ന്ന് ഹോശാന ശുശ്രുഷകളും, വിശുദ്ധ കുര്‍ബാനയും നടക്കും.

ഏപ്രില്‍ 1 ന് പെസഹ കര്‍മ്മങ്ങള്‍ നടക്കും. വൈകിട്ട് 4ന് കുമ്പസാരവും തുടര്‍ന്ന് 5 മണിക്ക് ആരാധനയും ഹാശാ നമസ്‌കാരവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. 8.30ന് പെസഹ അപ്പം മുറിയ്ക്കല്‍ ശുശ്രുഷ ഉണ്ടായിരിക്കും.


ദുഃഖ വെള്ളിയാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ ഏപ്രില്‍ 3ന് രാവിലെ 9.30ന് പ്രഭാത പ്രാര്‍ത്ഥനയോട് കൂടി ആരംഭിക്കും. 10.30ന് മണിക്ക് മൂന്നാം മണിക്കൂര്‍ പ്രാര്‍ത്ഥനയും 11.30ന് ഒന്നാം പ്രദക്ഷിണവും മറ്റു തിരുകര്‍മ്മങ്ങളും നടക്കും. 2.30 സ്ലീബാ വന്ദനം ആരംഭിക്കും. 3.30ന് രണ്ടാം പ്രദക്ഷിണവും അനുബന്ധ പ്രാര്‍ത്ഥനകളും തുടര്‍ന്ന് 4 മണിയ്ക്ക് കഞ്ഞി നേര്‍ച്ചയോടുകൂടി ശുശ്രൂഷകള്‍ സമാപിക്കും. ശനിയാഴ്ച 9.30 ന് ഹാശ നമസ്‌കാരവും 10 മണിക്ക് കുര്‍ബാനയും ഉണ്ടാകും.


ഇസ്റ്റര്‍ ദിനത്തിലെ ശുശ്രൂഷകള്‍ രാവിലെ ഏപ്രില്‍ 5ന് തുടങ്ങും. 9.30ന് പ്രാര്‍ത്ഥനകള്‍ ആരംഭിക്കും. 10.30ന് ഇസ്റ്റര്‍ ശുശ്രുഷകള്‍. ശേഷം 11.30ന് വിശുദ്ധ കുര്‍ബാന. 1.30 ന് വിശുദ്ധവാര കര്‍മ്മങ്ങള്‍ സ്‌നേഹവിരുന്നോടെ സമാപിക്കും.



കൂടുതല്‍ വിവരങ്ങള്‍ക്ക്:


ഫാ.കുര്യാക്കോസ് കൊള്ളന്നൂര്‍ - +41787918810

അവിരാച്ചന്‍ കാഞ്ഞിരക്കാട്ട് - +4369917146238

ഷാജി മുടകരയില്‍ - +41765966016


Venue for 29th March, Sunday & 1st April, Wednesday: Christkotholische Kirche, schlossraintsrase – 9, 5013 Niedergosgen


Venue for 3rd April, Good Friday & 5th April, Easter Sunday : Alte Reformierte Kirche, Berghaldentsrasse, 8057 Witikon, Zurich





വാര്‍ത്ത അയച്ചത് : ജോബി ആന്റണി










from kerala news edited

via IFTTT

'മുഖ്യ ധാരയിലെ സ്ത്രീ' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു








'മുഖ്യ ധാരയിലെ സ്ത്രീ' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു


Posted on: 13 Mar 2015





ദോഹ: കള്‍ച്ചറല്‍ ഫോറം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനത്തോടനുബന്ധിച്ച് 'മുഖ്യ ധാരയിലെ സ്ത്രീ' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.

തൊഴില്‍ മേഖലയിലെ സമത്വത്തിനു വേണ്ടി വനിതകള്‍ നടത്തിയ പോരാട്ടത്തിന്റെ സ്മരനക്കയിട്ടാണ് വര്‍ഷം തോറും മാര്‍ച്ച് എട്ടു വനിതാ ദിനമായി ആഘോഷിക്കുന്നതെന്ന് ഐ.സി.സി. വനിതാ വിഭാഗം പ്രസിഡന്റ് ആനി വര്‍ഗീസ് പറഞ്ഞു.


സംസ്‌കൃതി വനിതാ വിഭാഗം പ്രതിനിധി പ്രഭ മധുസൂദനന്‍, എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഷീല ടോമി, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിന്റ് റജീന അലി, കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരായ അംബര പവിത്രന്‍, താഹിര ഫാറൂക്ക്, ശഹിട ജലീല്‍, മദീഹ വദൂദ്, ജാസ്മിന്‍ ബഷീര്‍ എന്നിവര്‍ക്ക് പുറമേ റീന, ആശ ജവഹര്‍, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രതിനിധി നഫീസത്ത് ബീവി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.




അഹമ്മദ്പാതിരിപ്പറ്റ













from kerala news edited

via IFTTT

ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം








ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം


Posted on: 13 Mar 2015







ദോഹ: ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് (ഖിയ), ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന മൂന്നാമത് അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആസ്ഥാനത്ത് നടന്നു.

ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഹെഡ് ഓഫ് കോര്‍പ്പറേറ്റ് സപ്പോര്‍ട്ട് (Head of Corporate Support) അബ്ദുള്ള അലി അല്‍ മൊഹന്നദി (Abdulla Ali Al Muhannadi) ഖിയ ചെയര്‍മാന്‍ പി. മുഹമ്മദ് അബ്ദുറഹ്മാനു ബ്രോഷറിന്റെ കോപ്പി നല്‍കിക്കൊണ്ട് പ്രകാശന കര്‍മം നിര്‍വഹിച്ചു.പ്രസ്തുത ചടങ്ങില്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌പോണസര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ ജമാല്‍ ദര്‍ജാനി, ഇന്ത്യന്‍ കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഖുതുബ്, ഖിയ ചീഫ് കോര്‍ഡിനേറ്റര്‍ സഫീര്‍ റഹ്മാന്‍, ഖിയ വൈസ് ചെയര്‍മാന്‍മാരായ ബഷീര്‍ ടി.കെ., അബ്ദുറഹ്മാന്‍ കെ.സി. തുടങ്ങിയവര്‍ സംബന്ധിച്ചു.


മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 8 വരെ ദോഹ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പ്രവാസി ഇന്ത്യന്‍ ടീമുകളില്‍നിന്ന് തിരഞ്ഞെടുത്ത എട്ടു ടീമുകള്‍ മാറ്റുരക്കും.ഖത്തറില്‍ അഖിലെന്ത്യ തലത്തില്‍ നടത്തുന്ന ഏക ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഖിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘാടന മികവു കൊണ്ടും മത്സരങ്ങളുടെ നിലവാരം കൊണ്ടും ഇതിനകം പ്രവാസി സമൂഹത്തിന്റെയും ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെയും പ്രശംസ നേടിയിട്ടുണ്ട്.





അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

'പ്രവാസിക്കൊരു വീട്' സംഘാടകസമിതി രൂപീകരിച്ചു








'പ്രവാസിക്കൊരു വീട്' സംഘാടകസമിതി രൂപീകരിച്ചു


Posted on: 13 Mar 2015



ദോഹ: സ്വന്തമായൊരു വീട് സ്വപ്‌നം മാത്രമായ ഖത്തറിലെ പാവപ്പെട്ട പ്രവാസികള്‍ക്കുവേണ്ടി ഇന്‍ഡസ്ട്രിയല്‍ ഏരിയ കെ എം സി സി നടപ്പിലാക്കുന്ന 'പ്രവാസിക്കൊരുവീട്' പദ്ധതിയുടെ സംഘാടക സമിതി രൂപീകരിച്ചു. ഹിലാലിലെ കെ എം സി സി ഓഫീസില്‍ നടന്ന രൂപീകരണ യോഗം കോഴിക്കോട് ജില്ലാ മുസ്‌ലിംലീഗ് ട്രഷറര്‍ പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മുഹമ്മ്ദ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. എസ് പി കുഞ്ഞമ്മദ് മുഖ്യപ്രഭാഷണം നടത്തി. വി സി ഇഖ്ബാല്‍, നാദാപുരം, കെ മുഹമ്മദ് ഈസ, അബ്ദുന്നാസര്‍ നാച്ചി, നിഅ്മത്തുള്ള കോട്ടക്കല്‍, സലീം നാലകത്ത്, കെ എസ് ഉദുമ, തായമ്പത്ത് കുഞ്ഞാലി, എ പി അബ്ദുര്‍റഹ്മാന്‍, മുഹമ്മദ് പട്ടാമ്പി, കെ എസ് ഉദുമ പ്രസംഗിച്ചു. നവാസ് ലത്വീഫി പ്രാര്‍ത്ഥന നടത്തി. കെ പി അര്‍ഷാദ് സ്വാഗതവും ലത്തീഫ് പാതിരപ്പറ്റ നന്ദിയും പറഞ്ഞു.






സംഘാടക സമിതി ഭാരവാഹികളായി പാറക്കല്‍ അബ്ദുള്ള, പി എസ് എച്ച് തങ്ങള്‍, എം പി ഷാഫി ഹാജി, പി കെ അബ്ദുള്ള, സൈനുല്‍ ആബിദീന്‍, എ പി അബ്ദുര്‍റഹ്മാന്‍, തായമ്പത്ത് കുഞ്ഞാലി, ഷംസുദ്ദീന്‍ ഒളകര, ഡോ. സമീര്‍ മൂപ്പന്‍, സ്വാലിഹ് ബേക്കല്‍, ബാബുക്ക ബേപ്പൂര്‍, എന്‍ കെ അബ്ദുല്‍വഹാബ്, ഫൈസല്‍ ഹുദവി (രക്ഷാധികാരികള്‍), എസ് എ എം ബഷീര്‍ (ചെയര്‍മാന്‍), മുഹമ്മദ് പേരാമ്പ്ര (വര്‍ക്കിംഗ് ചെയര്‍മാന്‍), കെ മുഹമ്മദ് ഈസ, നിഅ്മത്തുള്ള കോട്ടക്കല്‍, അലി പള്ളിയത്ത്, ജി പി കുഞ്ഞാലിക്കുട്ടി, സി കെ അഷ്‌ക്കറലി, എന്‍ കെ യൂസഫ് (വൈസ് ചെയര്‍മാന്‍) അബ്ദുന്നാസര്‍ നാച്ചി (ജനറല്‍ കണ്‍വീനര്‍) അര്‍ഷാദ് കെ പി, ലത്തീഫ് പാതിരപ്പറ്റ, എ സി സലാം, നഹാസ് ബാലുശ്ശേരി, ഇസ്മായില്‍ ദേവര്‍കോവില്‍ (കണ്‍വീനര്‍മാര്‍), സമദ് നരിപ്പറ്റ (ട്രഷറര്‍), മൂസ്സകുറുങ്ങോട്ട് (ഫിനാന്‍സ് ചെയര്‍മാന്‍) അബ്ദുര്‍റസാഖ് തെയ്യാല ( കണ്‍വീനര്‍), എന്‍.ടി റഷീദ് (സപ്ലിമെന്റ് ചെയര്‍മാന്‍), ഹംസ കരിയാട് (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.



അഹമ്മദ് പാതിരിപ്പറ്റ













from kerala news edited

via IFTTT

പരുക്കേറ്റ്‌ ആശുപത്രിയിലുള്ള എം.എല്‍.എമാരെ പിണറായി സന്ദര്‍ശിച്ചു









Story Dated: Friday, March 13, 2015 11:22



mangalam malayalam online newspaper

തിരുവനന്തപുരം : നിയമസഭയില്‍ കെ.എം. മാണിയുടെ ബജറ്റ്‌ അവതരണത്തിനിടെ ഉണ്ടായ കയ്യാങ്കളിയില്‍ പരുക്കേറ്റ്‌ ആശുപത്രിയില്‍ കഴിയുന്ന എം.എല്‍.എമാരെ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്‍ സന്ദര്‍ശിച്ചു. എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വനും അദ്ദേഹത്തിന്‌ ഒപ്പം ഉണ്ടായിരുന്നു.


സഭയ്‌ക്കുള്ളിലെ പ്രതിഷേധത്തില്‍ വനിതാ എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഒന്‍പത്‌ എം.എല്‍.എമാര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേയ്‌ക്ക് മാറ്റിയിരുന്നു. പിന്‍വാതിലിലൂടെ മാണി എത്തിയതോടെയാണ്‌ പ്രതിപക്ഷ പ്രതിഷേധം ശക്‌തമായത്‌.


പ്രതിഷേധം സംഘര്‍ഷത്തിലേയ്‌ക്ക് നീങ്ങിയതോടെ വി.ശിവന്‍കുട്ടി എം.എല്‍.എയ്‌ക്ക് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെടുകയും തളര്‍ന്ന്‌ വീഴുകയും ചെയ്‌തു. ഇദ്ദേഹത്തെ സഹ എം.എല്‍.എമാര്‍ താങ്ങിയെടുത്ത്‌ ബഞ്ചില്‍ കിടത്തുകയും തുടര്‍ന്ന്‌ ഡോക്‌ടര്‍മാരെത്തി അദ്ദേഹത്തിന്‌ പ്രാഥമിക ചികിത്സ നല്‍കിയശേഷം ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകുകയും ചെയ്‌തു. തൊട്ടു പിന്നാലെ കെ.അജിത്‌ എം.എല്‍.എയും കെ.ടി സലീഖയും സഭയില്‍ തളര്‍ന്നു വീണു. ഇവരെയും ആശുപത്രിയിലേയ്‌ക്ക് മാറ്റി. ഗീതാ ഗോപി എം.എല്‍.എ പ്രതിഷേധത്തിനിടെ നിലത്തു വീണു. ജമീലാ പ്രകാശത്തിനും കെ.കെ ലതികയ്‌ക്കും കയ്യേറ്റത്തില്‍ പരുക്കേറ്റ്‌ ചികിത്സയിലുണ്ട്‌.










from kerala news edited

via IFTTT

തള്ളിയിട്ടെന്ന്‌ ജമീലാപ്രകാശം; ഷര്‍ട്ടൂരി കടിയുടെ പാട്‌ കാട്ടി ശിവദാസന്‍ നായര്‍









Story Dated: Friday, March 13, 2015 11:13



mangalam malayalam online newspaper

തിരുവനന്തപുരം: കെഎം മാണിയുടെ ബജറ്റ്‌ അവതരണം പ്രതിഷേധിക്കാനുള്ള ശ്രമത്തിനിടയില്‍ ഉണ്ടായ കയ്യേറ്റത്തില്‍ പരസ്‌പരം ആരോപണം ഉന്നയിച്ച്‌ ഇടതു കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍. മാണിയെ തടയാനുള്ള ശ്രമത്തില്‍ ഒമ്പത്‌ എംഎല്‍എമാര്‍ക്ക്‌ പരിക്കേറ്റു. പലരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ശിവദാസന്‍നായര്‍ എംഎല്‍എ തള്ളിയിട്ടെന്ന്‌ ആരോപണവുമായി ജമീലാ പ്രകാശം രംഗത്ത്‌ വന്നപ്പോള്‍ ജമീലാപ്രകാശം തന്നെ കടിച്ചുപറിച്ചതായി ശിവദാസന്‍ നായര്‍ തിരിച്ചാരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഷര്‍ട്ടൂരി കാണിച്ച ശിവദാസന്‍ നായര്‍ കടിയുടെ പാട്‌ എല്ലാവരേയും കാണിക്കുകയും വീഡിയോ ക്‌ളിപ്പിംഗ്‌ എല്ലാവരും കാണണമെന്നും ആവശ്യപ്പെട്ടു. ഈ സംഭവത്തിന്‌ പിന്നാലെ പത്തനംതിട്ടയിലെ തന്റെ ഓഫീസിന്‌ നേരെ ആക്രമണം നടന്നതായി ശിവദാസന്‍ നായര്‍ ആരോപിച്ചു.


ബൈക്കില്‍ എത്തിയ സംഘം തന്റെ ഓഫീസിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തെന്ന്‌ പറഞ്ഞ ശിവദാസന്‍ നായര്‍ ഇത്തരം സംഭവങ്ങള്‍ ജനാധിപത്യത്തിന്‌ തന്നെ കളങ്കമാണെന്നും ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടികള്‍ ശ്രമിക്കണമെന്നും പറഞ്ഞു. ഇതിനിടയില്‍ ശിവദാസന്‍ നായര്‍ തന്നെ ജാതിപറഞ്ഞ്‌ ആക്ഷേപിച്ചതായി ജമീലാ പ്രകാശം ആരോപണം ഉന്നയിച്ചിട്ടുണ്ട്‌.


ഭരണപക്ഷം തന്ത്രപരമായി കെ എം മാണിയെ സഭയില്‍ എത്തിച്ച്‌ സാങ്കേതികമായി ബജറ്റ്‌ അവതരിപ്പിച്ചതിന്‌ പിന്നാലെയായിരുന്നു കയ്യാങ്കളി നടന്നത്‌. വനിതാ എംഎല്‍എമാര്‍ക്ക്‌ നേരെ ആക്രമണം നടത്തിയതായി പ്രതിപക്ഷത്തിന്റെ ആരോപണം ഉയര്‍ന്നു. ഗീതാഗോപിയുടെ സാരി പിടിച്ചു വലിച്ച്‌ വസ്‌ത്രാക്ഷേപം നടത്തിയതായും ബിജിമോളെ ഷിബു ബേബിജോണ്‍ പിടിച്ചു വെച്ചതായും ആരോപണമുണ്ട്‌. വനിതാ എംഎല്‍എമാരെ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമിച്ചതായിട്ടാണ്‌ ആരോപണം.


പ്രതിഷേധത്തിനിടെ ദേഹാസ്വാസ്‌ഥ്യം ഉണ്ടായതിനെ തുടര്‍ന്ന്‌ വി.ശിവന്‍കുട്ടി എം.എല്‍.എ ഉള്‍പ്പെടെ എട്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളര്‍ന്നു വീണ എം.എല്‍.എയെ പ്രതിപക്ഷാംഗങ്ങള്‍ താങ്ങിപ്പിടിച്ച്‌ ബഞ്ചില്‍ കിടത്തി. തുടര്‍ന്ന്‌ ഡോക്‌ടര്‍മാരെത്തി അദ്ദേഹത്തിന്‌ പ്രാഥമിക ചികിത്സ നല്‍കിയശേഷം ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോയി.


തൊട്ടു പിന്നാലെ കെ.അജിത്‌ എം.എല്‍.എയും കെ.ടി സലീഖയും സഭയില്‍ തളര്‍ന്നു വീണു. ഇവരെയും ആശുപത്രിയിലേയ്‌ക്ക് മാറ്റിയിട്ടുണ്ട്‌. ഗീതാ ഗോപി എം.എല്‍.എ പ്രതിഷേധത്തിനിടെ നിലത്തു വീണു. ജമീലാ പ്രകാശത്തെ തള്ളിമാറ്റി. കെ.കെ ലതികയെ കയ്യേറ്റം ചെയ്‌തതായി പ്രതിപക്ഷം ആരോപിച്ചു.










from kerala news edited

via IFTTT

പ്രതിഷേധം ശക്‌തമാകുന്നു; പി.എം.ജിയില്‍ സമരക്കാര്‍ സര്‍ക്കാര്‍ ജീപ്പ്‌ കത്തിച്ചു









Story Dated: Friday, March 13, 2015 11:04



mangalam malayalam online newspaper

തിരുവനന്തപുരം : ബജറ്റ്‌ അവതരണത്തിനെതിരെ പ്രവര്‍ത്തകര്‍ സഭയ്‌ക്ക് വെളിയില്‍ നടത്തിയ ഉപരോധ സമരം സംഘര്‍ഷത്തിന്‌ വഴിമാറി. നേതാക്കള്‍ ഇടപെട്ട്‌ രംഗം ശാന്തമാക്കാന്‍ ശ്രമിച്ചുവെങ്കിലും പിഎംജിയില്‍ വീണ്ടും സംഘര്‍ഷം ശക്‌തമായി. ജനറല്‍ ആശുപത്രിക്കു സമീപം സമരക്കാര്‍ സര്‍ക്കാര്‍ ജീപ്പ്‌ കത്തിച്ചു.


സമരക്കാര്‍ പോലീസ്‌ വാഹനം കത്തിക്കാന്‍ ശ്രമിച്ചതോടെ പോലീസ്‌ കണ്ണീര്‍ വാതകം പ്രയോഗിച്ചു. നഗരത്തിന്റെ വിവിധയിടങ്ങളിലായി നിലയുറപ്പിച്ചിരുന്ന പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്‌. ഇതിനിടെ, പോലീസ്‌ വാഹനത്തിനു തീയിടാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് എത്തി തടഞ്ഞു.


സഭവിട്ട്‌ പുറത്തെത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ നേതൃത്വത്തില്‍ സമരസ്‌ഥലത്തേക്കു നീങ്ങിയിട്ടുണ്ട്‌.










from kerala news edited

via IFTTT

മാണി എന്തോ പുലമ്പി കടന്നുപോയെന്ന് വി.എസ്‌; പ്രതിപക്ഷാംഗങ്ങള്‍ പുറത്തെത്തി









Story Dated: Friday, March 13, 2015 10:57



mangalam malayalam online newspaper

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ബജറ്റ്‌ അവതരിപ്പിച്ചതായി പ്രഖ്യാപിക്കുകയും ബജറ്റ്‌ സഭയുടെ മേശപ്പുറത്ത്‌ വെക്കുകയും ചെയ്‌ത് ധനമന്ത്രി കെ.എം മാണി മീഡിയാ റൂമിലേയ്‌ക്ക് പ്രവേശിച്ചതോടെ സഭയ്‌ക്കുള്ളിലെ പ്രതിഷേധം അവസാനിപ്പിച്ച്‌ പ്രതിപക്ഷാംഗങ്ങള്‍ പുറത്തെത്തി. മാണിക്കെതിരെ മുദ്രാവാക്യം വിളികളുമായി സഭയില്‍ നിന്നും പുറത്തിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ സഭാ കവാടത്തിലെത്തി. തുടര്‍ന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ സഭയ്‌ക്കുള്ളില്‍ ഉണ്ടായ പ്രതിഷേധത്തെ കുറിച്ചും വനിതാ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ കയ്യേറ്റം ഉണ്ടായതിനെ കുറിച്ചും മാധ്യമങ്ങളോട്‌ സംസാരിച്ചു.


സഭയുടെ മൂലയിലിരുന്ന്‌ പോലീസുകാരന്‍ ചൂണ്ടിക്കാണിച്ച മൈക്കിലൂടെ എന്തോ പുലമ്പി മിസ്‌റ്റര്‍ മാണി കടന്നു പോയെന്ന്‌ വി.എസ്‌ ആരോപിച്ചു. ഇപ്പോള്‍ അദ്ദേഹം പത്രക്കാരുടെ റൂമില്‍ പോയി ശാന്തമായി ഇരുന്നു ബജറ്റ്‌ അവതരിപ്പിക്കുകയാണ്‌. സ്‌പീക്കര്‍ ഡയസില്‍ വരുകയോ സപീക്കറുടെ ഭാഗത്തു നിന്നുവേണ്ട സഭാ നടപടികളൊന്നും ഉണ്ടാവുകയോ നിയമസഭാ നടപടികള്‍ റെക്കോഡ്‌ ചെയ്യപ്പെടുകയോ ചെയ്‌തിട്ടില്ലെന്ന്‌ വി.എസ്‌ കുറ്റപ്പെടുത്തി.


ഇരുപതില്‍പ്പരം എംഎല്‍എമാരെ നിര്‍ദയവും ക്രൂരവുമായി മര്‍ദിച്ച്‌ അവശരാക്കി. സലീഖ, കെ.കെ. ലതിക, ബിജിമോള്‍, ജമീല പ്രകാശം എന്നീ വനിതാ എം.എല്‍.എമാര്‍ പോലീസിന്റെ ക്രൂരമായ മര്‍ദനത്തിന്‌ ഇരയായി. ജമീല പ്രകാശത്തെ വാഹിദ്‌ എംഎല്‍എ എന്ന കോണ്‍ഗ്രസുകാരന്‍ മുട്ടുകൊണ്ട്‌ മുതുകിന്‌ ഇടിച്ച്‌ ജാതിപ്പേരു പറഞ്ഞ്‌ ആക്ഷേപിച്ചുവെന്നു വി.എസ്‌ പറഞ്ഞു. ഡൊമിനിക്‌ പ്രസന്റേഷനും ശിവദാസന്‍ നായരും ചേര്‍ന്നാണു മര്‍ദിച്ചത്‌. സിപിഐയുടെ അസംബ്ലി പാര്‍ട്ടി നേതാവ്‌ സി. ദിവാകരന്‍, അജിത്ത്‌, ശിവന്‍കുട്ടി, സലീഖ, ലതിക, ബിജിമോള്‍, ജമീല പ്രകാശ്‌, വി.വി. രാജേഷ്‌, സുനില്‍ കുമാര്‍, മുന്‍ സ്‌പീക്കര്‍ രാധാകൃഷ്‌ണന്‍, രാജു ഏബ്രഹാം തുടങ്ങിയവരെല്ലാം മര്‍ദനത്തിനിരയായെന്ന്‌ വി.എസ്‌ വ്യക്‌തമാക്കി.










from kerala news edited

via IFTTT

മതത്തിന്‌ അനുസരിച്ച്‌ സീറ്റ്‌ വിഭജനം; കെജ്രിവാളിനെതിരേ വിണ്ടും ഓഡിയോടേപ്പ്‌









Story Dated: Friday, March 13, 2015 10:44



mangalam malayalam online newspaper

ന്യൂഡല്‍ഹി: ആം ആദ്‌മി പാര്‍ട്ടിയെ കുഴപ്പത്തിലാക്കിക്കൊണ്ട്‌ ഓഡിയോ ടേപ്പുകള്‍ ഒന്നൊന്നായി പുറത്ത്‌ വന്നുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസുമായി ഒത്തുകളിച്ചു എന്നാരോപിക്കുന്ന ഓഡിയോയ്‌ക്ക് പിന്നാലെ മതത്തിന്റെ അടിസ്‌ഥാനത്തില്‍ സീറ്റ്‌ വിതരണം നടത്തിയെന്ന്‌ ന്യായീകരിക്കുന്ന ഓഡിയോയാണ്‌ പുറത്ത്‌ വന്നത്‌.


കെജ്രിവാളിന്റെ ന്യൂനപക്ഷ വിഭാഗം കണ്‍വീനര്‍ ഷാഹിദ്‌ ആസാദാണ്‌ പുതിയ ടേപ്പ്‌ പുറത്തുവിട്ടിട്ടുള്ളത്‌. അതേസമയം ഓഡിയോയുടെ തീയതി സംബന്ധിച്ച വിവരങ്ങള്‍ അജ്‌ഞാതമാണ്‌. അതേസമയം ഓഡിയോയെ ന്യായീകരിച്ച്‌ കുമാര്‍ വിശ്വാസ്‌ രംഗത്ത്‌ എത്തിയിട്ടുണ്ട്‌. ഓഡിയോ ടേപ്പില്‍ തെറ്റായി ഒന്നുമില്ലെന്നും സര്‍ക്കാര്‍ രൂപീകരിക്കാനാണ്‌ തെരഞ്ഞെടുപ്പ്‌ അല്ലാതെ ഭഗവത്‌ഗീതയ്‌ക്ക് വേണ്ടിയല്ലെന്നും കുമാര്‍ വിശ്വാസ്‌ പറഞ്ഞു. രാജേഷ്‌ ഗര്‍ഗ്‌ കെജ്രിവാളിനെ ബ്‌ളാക്ക്‌മെയില്‍ ചെയ്‌ത് സീറ്റ്‌ നേടാനുള്ള ശ്രമമാണ്‌ നടത്തുന്നതെന്നും വിശ്വാസ്‌ ആരോപിച്ചിട്ടുണ്ട്‌.


അതിനിടയില്‍ കെജ്രിവാളിന്റെ ആരാധകരില്‍ നിന്നും തനിക്ക്‌ വധഭീഷണി ഉണ്ടായതായി എഎപി മുന്‍ എംഎല്‍എ രാജേഷ്‌ ഗര്‍ഗ്‌ കഴിഞ്ഞ ദിവസം ആരോപിച്ചു. അന്താരാഷ്‌ട്ര നമ്പരില്‍ നിന്നാണ്‌ ഭീഷണി വന്നതെന്നും ഫോണ്‍ വിവരം താന്‍ റെക്കോഡ്‌ ചെയ്‌തിട്ടുണ്ടെന്നും രാജേഷ്‌ ഗര്‍ഗ്‌ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആറ്‌ കോണ്‍ഗ്രസ്‌ എംഎല്‍എമാരെ കെജ്രിവാള്‍ സമീപിച്ചെന്ന ആരോപണം ഉയര്‍ത്തിയാണ്‌ രാജേഷ്‌ ഗര്‍ഗ്‌ നേരത്തേ രംഗത്ത്‌ വന്നത്‌.










from kerala news edited

via IFTTT