121

Powered By Blogger

Friday 23 July 2021

നിക്ഷേപ ബാങ്കുകൾക്ക് ചാകര: ഫീസിനത്തിൽ സൊമാറ്റോ ചെലവാക്കിയത് 229 കോടി

ഓഹരി വിപണിയിൽ ലിസ്റ്റ്ചെയ്യാൻ കമ്പനികൾ വരിനിൽക്കുമ്പോൾ നിക്ഷേപ ബാങ്കുകൾക്ക് ചാകര. ഐപിഒ നടപടിക്രമങ്ങൾക്കായി അണിയറയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാനങ്ങളാണ് ഈയിനത്തിൽ വൻതുക പ്രതിഫലമായി വാങ്ങുന്നത്. ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ ഐപിഒ കൈകാര്യംചെയ്യുന്നതിന് ബാങ്കർമാർ ഫീസിനത്തിൽ 229 കോടി രൂപയാണ് ഈടാക്കിയത്. ഇതുവരെയുള്ള ഐപിഒകളുടെ കണക്കുനോക്കിയാൽ ഏറ്റവുംകൂടുതൽ തുകയാണിതെന്ന് വ്യക്തം. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, മോർഗൻ സ്റ്റാൻലി, ക്രഡിറ്റ് സ്യൂസ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളാണ് സൊമാറ്റൊയുടെ ഐപിഒയ്ക്കുപിന്നിൽ പ്രവർത്തിച്ചത്. ഇതുവരെ വിപണിയിൽലെത്തിയ ഐപിഒകളുമായി താരതമ്യംചെയ്യുമ്പോൾ ഏറ്റവും ഉയർന്നനിരക്കാണിത്. ചരിത്രംപറയുന്ന കണക്കുകൾ നവംബറിൽ ഗ്ലാൻഡ് ഫാർമയുടെ 6,479.5 കോടി രൂപയുടെ ഐപിഒ നടപടികൾക്കായി നിക്ഷേപ ബാങ്കുകൾ 97.34 കോടി രൂപയും 2016ലെ ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസിന്റെ 6,056.79 കോടി രൂപയുടെ ഐപിഒയ്ക്ക് 90.85 കോടി രൂപയും ജൂണിലെ സോന ബിഎസ്ഡബ്ല്യു പ്രിസിഷൻ ഫോർജിങ് ലിമിറ്റഡിന്റെ 5,550 കോടി രൂപയുടെ ഐപിഒയ്ക്ക് 85.25 കോടി രൂപയുമാണ് ഫീസിനത്തിൽ നിക്ഷേപ ബാങ്കുകൾ ഈടാക്കിയത്. എസ്ബിഐ കാർഡ് ആൻഡ് പെയ്മെന്റ് സർവീസസ് ലിമിറ്റഡിന്റെ 10,340.79 കോടി രൂപയുടെ ഐപിഒയ്ക്ക് ബാങ്കുകൾക്ക് ലഭിച്ചത് 48.34 കോടി രൂപയാണ്. എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസിന്റെ 8,695 കോടിയുടെ ഐപിഒക്ക് 35.61 കോടി രൂപയുമാണ് ഫീസിനത്തിൽ ബാങ്കുകൾക്ക് നൽകിയത്. കനത്ത ഫീസ് എന്തുകൊണ്ട്? സ്റ്റാർട്ടപ്പായിവന്ന് രാജ്യമൊട്ടാകെ ശ്രദ്ധാകേന്ദ്രമായ ടെക് കമ്പനിയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള ചുവടുവെപ്പാണിത്. പ്രൊസ്പക്ടസ് തയ്യാറാക്കുന്നതു മുതൽ റെഗുലേറ്ററിൽനിന്ന് അംഗീകാരംനേടുന്നതിനും ആഗോള നിക്ഷേപഭീമന്മാരെ ആകർഷിക്കുന്നതിന് വിദേശ വിപണികളിലെ മാർക്കറ്റിങിനും വൻതുകയാണ് സൊമാറ്റോക്ക് ചെലവഴിക്കേണ്ടിവന്നിട്ടുള്ളത്. ഐപിഒക്കുവേണ്ടി പ്രവർത്തിച്ച അഞ്ച് ബാങ്കുകൾക്കും ഫീസ് തുല്യമായല്ല വീതിച്ചിരിക്കുന്നതെന്ന് വ്യക്തം. ആഗോളതലത്തിൽ ഐപിഒ ഏകോപനത്തിന് നേതൃത്വംനൽകിയവർക്ക് ലീഡ് ബാങ്കിനേക്കാൾ കൂടുതൽ പണംചെലവഴിക്കേണ്ടിവന്നിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ഐപിഒ സൈസ് 5,000 കോടി രൂപക്കുതാഴെയാണെങ്കിൽ 2-3ശതമാനമാണ് ഫീസായി ഈടാക്കുന്നത്. അതേസമയം, 5000 കോടിക്കുമുകളിലാണെങ്കിൽ നിരക്ക് രണ്ടുശതമാനത്തിന് താഴെയുമാണ്. മറ്റ് ഐപിഒകളുമായി സൊമാറ്റോയെ താരതമ്യംചെയ്യാനുംകഴിയില്ല. കാരണം, വിദേശസാധ്യതകൾ പ്രയോജനപ്പെടുത്താനായി വിദേശ ബാങ്കർമാരുടെ സംയുക്തസമതിതന്നെ അതിനായി പ്രവർത്തിച്ചിട്ടുണ്ട്. വിദേശ ഐപിഒക്കുവരുന്ന നിരക്കുകൾ അതുകൊണ്ടുതന്നെ ബാധകമായിവന്നിട്ടുണ്ടാകാം. നിക്ഷേപ ബാങ്കുകൾക്കുംനേട്ടം കാളവിപണിയിൽ രാജ്യത്ത് ഒരുവർഷത്തിനിടെ ഐപിഒയുമായെത്തിയത് നിരവധി കമ്പനികളാണ്. 2021ന്റെ ആദ്യപകുതിയിൽതന്നെ ഈയിനത്തിൽ നിക്ഷേപ ബാങ്കുകൾ 437.9 മില്യൺ ഡോളർ നേടിയതായാണ് ഫിനാൻഷ്യൽ മാർക്കറ്റ് വിദഗ്ധരായ റിഫിനിറ്റീവിന്റെ വിലയിരുത്തൽ. ഫീസിനത്തിൽ ഒരുവർഷത്തിനിടെയുണ്ടായ വർധന 25ശതമാനത്തിലേറെയാണെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3y58ivj
via IFTTT

പ്രളയ സെസ് ജൂലായ് 31-ന് അവസാനിക്കും; പിരിച്ചത് 1,700 കോടി

കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണത്തിനായി ചരക്ക്-സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് ജൂലായ് 31-ന് അവസാനിക്കും. സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക്-സേവനങ്ങൾക്ക് 2019 ഓഗസ്റ്റ് ഒന്നു മുതലാണ് രണ്ടു വർഷത്തേക്ക് പ്രളയ സെസ് ഏർപ്പെടുത്തിയത്. ജൂലായ് 31-ഓടെ കാലാവധി അവസാനിക്കുന്നതിനാൽ ഇതിനുശേഷം നടത്തുന്ന വിൽപ്പനകൾക്ക് പ്രളയ സെസ് ഈടാക്കാതിരിക്കാൻ വ്യാപാരികൾ തങ്ങളുടെ ബില്ലിങ് സോഫ്റ്റ്വേറിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ചരക്ക്-സേവന നികുതി വകുപ്പ് അറിയിച്ചു. 1,700 കോടി രൂപയിലധികമാണ് പ്രളയ സെസ് ഇനത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ പിരിച്ചത്. പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് കേരളത്തെ കരകയറ്റുന്നതിനുള്ള ഫണ്ട് കണ്ടെത്താനാണ് സെസ് ഏർപ്പെടുത്തിയത്. 1,000 കോടി രൂപയോളം ഇതുവഴി കണ്ടെത്താനായിരുന്നു ലക്ഷ്യം. എന്നാൽ, 2020 അവസാനത്തോടെ തന്നെ ഇതിനേക്കാൾ കൂടുതൽ തുക പിരിച്ചിരുന്നു. എന്നാൽ, പുനർ നിർമാണത്തിന് 2,000 കോടി രൂപ വരെ പിരിക്കാൻ സംസ്ഥാനത്തിന് ജി.എസ്.ടി. കൗൺസിൽ അനുമതി നൽകിയിരുന്നു. അഞ്ചു ശതമാനത്തിൽ അധികം നികുതിയുള്ള ചരക്ക്-സേവനങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിന് 0.25 ശതമാനവുമാണ് സെസ് ചുമത്തിയിരുന്നത്. അഞ്ചു ശതമാനമോ അതിൽ താഴെയോ നികുതിയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും സെസ് ബാധകമല്ല. കോമ്പോസിഷൻ നികുതി തിരഞ്ഞെടുത്ത നികുതിദായകരെയും അവശ്യ സാധന-സേവനങ്ങളെയും സെസിൽ നിന്ന് ഒഴിവാക്കിയിരുന്നു.

from money rss https://bit.ly/3eQGALr
via IFTTT

റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭത്തിൽ ഇടിവ്

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നുമാസ കാലയളവിൽ റിലയൻസ് ഇൻഡസ്ട്രീസ് 12,273 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിലെ 13,233 കോടിയെ അപേക്ഷിച്ച് ഏഴു ശതമാനം കുറവ്. ലോക്ഡൗൺ, റീട്ടെയിൽ ബിസിനസിനെ ബാധിച്ചതാണ് ലാഭം കുറയാൻ കാരണം. അതേസമയം, വരുമാനം 91,238 കോടിയിൽ നിന്ന് 1,44,372 കോടി രൂപയായി ഉയർന്നു. ടെലികോം സംരംഭമായ ജിയോയുടെ അറ്റാദായം ഇതേ കാലയളവിൽ 44.9 ശതമാനം വർധിച്ച് 3,651 കോടി രൂപയായി. ജിയോയുടെ വരുമാനം 18,952 കോടി രൂപയായി ഉയർന്നു.

from money rss https://bit.ly/3i30kgw
via IFTTT

ധനകാര്യ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 15,850ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തിൽ രണ്ടാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 138.59 പോയന്റ് ഉയർന്ന് 52,975.80ലും നിഫ്റ്റി 32 പോയന്റ് നേട്ടത്തിൽ 15,856ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച വിപണിയിൽ ലിസ്റ്റ് ചെയ്ത സൊമാറ്റോ മികച്ച നേട്ടമുണ്ടാക്കി. ഐപിഒ വിലയിൽനിന്ന് 65ശതമാനംനേട്ടത്തിലായിരുന്നു ക്ലോസിങ്. ഒരുവേള 20ശതമാനമെന്ന അപ്പർ സർക്യൂട്ട് ഭേദിച്ച് 138 നിലവാരത്തിലെത്തിയെങ്കിലും 126 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐസിഐസിഐ ബാങ്ക്, ഐടിസി, വിപ്രോ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എസ്ബിഐ തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, ഗ്രാസിം, എൽആൻഡ്ടി, അദാനി പോർട്സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കി. ഓട്ടോ, ക്യാപിറ്റൾ ഗുഡ്സ്, പവർ, ഇൻഫ്ര സെക്ടറുകൾ ഒഴികെയുള്ളവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഉയർന്നു. രൂപയുടെ മൂല്യത്തിൽ നേരിയ വർധനവുണ്ടായി. ഡോളറിനെതിരെ മൂല്യം 74.40ലാണ് ക്ലോസ് ചെയ്തത്. 74.37-74.57 നിലവാരത്തിലായിരുന്നു വ്യാപാരം.

from money rss https://bit.ly/36Vezhf
via IFTTT

എജിആർ കുടിശ്ശിക: ടെലികോം കമ്പനികളുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: എ.ജി.ആർ കുടിശ്ശിക വിഷയത്തിൽ പുനഃപരിശോധനയില്ലെന്ന് വ്യക്തമാക്കി ടെലികോം കമ്പനികളുടെ ഹർജി സുപ്രീംകോടതി തള്ളി. ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ, ടാറ്റ ടെലിസർവീസസ് എന്നീ കമ്പനികൾ നൽകിയ ഹർജിയാണ് ജസ്റ്റിസ് എൽ.എൻ റാവു, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്. എജിആർ കുടിശ്ശിക വീണ്ടും കണക്കാക്കണമെന്ന അപേക്ഷയാണ് തളളിയത്. കുടിശ്ശിക കുറയ്ക്കാനുള്ള സാധ്യതയാണ് സുപ്രീംകോടതിയുടെ തീരുമാനത്തിലൂടെ ഇല്ലാതായത്. കുടിശ്ശിക നൽകുന്നതിന് കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീംകോടതി 10 വർഷത്തെ സമയം അനുവദിച്ചിരുന്നു. അതിനുശേഷമാണ് മൂന്ന് ടെലികോം കമ്പനികൾ ജൂലായ് 19ന് വീണ്ടുംകോടതിയെ സമീപിച്ചത്. കണക്കുകളിൽ പിശകുകളുണ്ടാകാമെന്നും അത് പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് വോഡാഫോൺ ഐഡിയയാണ് പ്രധാനമായും രംഗത്തുവന്നത്. എജിആർ കുടിശ്ശിക വിഷയത്തിൽ പുനഃപരിശോധന നടത്തില്ലെന്നും ഇക്കാര്യത്തിൽ തർക്കമുന്നയിക്കാൻ കമ്പനികളെ അനുവദിക്കില്ലെന്നും സുപ്രീംകോടതിയിൽ ടെലികോം വകുപ്പ് സത്യവാങ്മൂലം നൽകിയിരുന്നു. ടെലികോം കമ്പനികൾക്കുമേൽ കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് വകുപ്പ് ചുമത്തുന്ന സ്പെക്ട്രം യൂസേജ് ഫീസും ലൈസൻസ് ഫീസും ഉൾപ്പെടുന്നതാണ് എജിആർ. വിവിധ കമ്പനികൾ ഈയിനത്തിൽ 1.6 ലക്ഷം കോടി രൂപയാണ്കുടിശ്ശികയായി നൽകാനുള്ളത്.

from money rss https://bit.ly/3eOqjGz
via IFTTT