ഓഹരി വിപണിയിൽ ലിസ്റ്റ്ചെയ്യാൻ കമ്പനികൾ വരിനിൽക്കുമ്പോൾ നിക്ഷേപ ബാങ്കുകൾക്ക് ചാകര. ഐപിഒ നടപടിക്രമങ്ങൾക്കായി അണിയറയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാനങ്ങളാണ് ഈയിനത്തിൽ വൻതുക പ്രതിഫലമായി വാങ്ങുന്നത്. ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ ഐപിഒ കൈകാര്യംചെയ്യുന്നതിന് ബാങ്കർമാർ ഫീസിനത്തിൽ 229 കോടി രൂപയാണ് ഈടാക്കിയത്. ഇതുവരെയുള്ള ഐപിഒകളുടെ കണക്കുനോക്കിയാൽ ഏറ്റവുംകൂടുതൽ തുകയാണിതെന്ന് വ്യക്തം. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, മോർഗൻ സ്റ്റാൻലി, ക്രഡിറ്റ് സ്യൂസ്, ബാങ്ക്...