121

Powered By Blogger

Friday 17 July 2020

ഭാരത് ബോണ്ട് ഇടിഎഫ്: നിക്ഷേപമായെത്തിയത് 10,000 കോടിയോളം രൂപ

രണ്ടാം ഘട്ടമായി പുറത്തിറക്കിയ ഭാരത് ബോണ്ട് ഇടിഎഫിൽ നിക്ഷേപമായെത്തിയത് 10,000 കോടിയോളംരൂപ. 3,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടസ്ഥാനത്താണ് മൂന്നിരട്ടിയിലേറെ നിക്ഷേപമെത്തിയത്. എല്ലാ വിഭാഗം നിക്ഷേപകരിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഡിപ്പാർട്ടുമെന്റ് ഓഫ് ഇൻവെസ്റ്റുമെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജുമെന്റ്(ദിപം)സെക്രട്ടറി ട്വീറ്റ് ചെയ്തു. നിക്ഷേപത്തിന്റെ അവസാന കണക്കുകൾ തിങ്കളാഴ്ചയാകും പുറത്തുവിടുക. മൂന്നുവർഷം, പത്തുവർഷം എന്നിങ്ങനെ നിശ്ചിത കാലാവധിയുള്ള രണ്ട് ഇടിഎഫുകളാണ് പുറത്തിറക്കിയത്. പൊതുമേഖല കമ്പനികളുടെ ട്രിപ്പിൾ-എ റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാകും ഇടിഎഫ് നിക്ഷേപം നടത്തുക. ജൂലായ് 14നാണ് രണ്ടാംഘട്ടമായി ഭാരത് ഇടിഎഫിൽ നിക്ഷേപം സ്വീകരിക്കാൻ തുടങ്ങിയത്. 17 ക്ലോസ് ചെയ്യുകയുംചെയ്തു. സർക്കാരിനുവേണ്ടി ഈഡൽവെയ്സ് അസ്റ്റ് മാനേജുമെന്റ് കമ്പനിയ്ക്കാണ് ഇടിഎഫിന്റെ നടത്തിപ്പ് ചുമതല.

from money rss https://bit.ly/30lqCRb
via IFTTT

ഏറ്റവും വലിയ മ്യൂച്വല്‍ ഫണ്ടുകമ്പനി ജൂണില്‍ നിക്ഷേപിച്ചതും വിറ്റതുമായ ഓഹരികള്‍ അറിയാം

നാലുവർഷത്തിനിടെ ഇതാദ്യമായി മ്യുച്വൽ ഫണ്ടുകളിൽ ജൂണിലെത്തിയ നിക്ഷേപത്തിൽ കുറവുരേഖപ്പെടുത്തി. ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ മൊത്തംവരവ് 241 കോടി രൂപയായാണ് കുറഞ്ഞത്. കോവിഡ് വ്യാപനത്തെതുടർന്നുള്ള അസാധാരണമായ സാഹചര്യമാണിതിന് കാരണമെന്നാണ് വിലയിരുത്തൽ. പ്രവചനാതീതമായ നിക്ഷേപകരുടെ മാനസികാവസ്ഥയും വിപണിയിലെ ചാഞ്ചാട്ടങ്ങളും നിക്ഷേപത്തെ ബാധിച്ചു. ഈ സാഹചര്യത്തിൽ രാജ്യത്തെതന്നെ ഏറ്റവും വലിയ മ്യുച്വൽ ഫണ്ട് ഹൗസായ എസ്ബിഐ നിക്ഷേപകരുടെ പണം എങ്ങനെ വിനിയോഗിച്ചുവെന്ന് നോക്കാം. ജൂൺ 30വരെയുള്ള കണക്കുപ്രകാരം എസ്ബിഐ മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപകരുടെ ആസ്തി 3,64,916 കോടി രൂപയാണ്. കഴിഞ്ഞ ഡിസംബറിൽ മൂന്നാംസ്ഥാനത്തെത്തിയ എസ്ബിഐ ജനുവരിയോടെ ഏറ്റവുംവലിയ എഎംസിയായി മാറുകയുംചെയ്തു. ജൂൺ മാസത്തിൽ എസ്ബിഐ മ്യൂച്വൽ ഫണ്ട് വിറ്റതും വാങ്ങിയതുമായ പ്രമുഖ ഓഹരികൾ ഏതൊക്കെയണെന്നുനോക്കാം വാങ്ങിയ പ്രധാന 5 ഓഹരികൾ കമ്പനി(ഓഹരികളുടെ എണ്ണം) ഇന്ത്യൻ ഓയിൽ കോർപ്(43,138,590) എൻഎച്ച്പിസി(13,833,403) കൊട്ടക് മഹീന്ദ്ര ബാങ്ക് (9,405,399) എച്ച്സിഎൽ ടെക് (9,345,008) ഭാരതി എയർടെൽ(7,651,267) വിറ്റ 5 ഓഹരികൾ എസ്ബിഐ (11,036,474) ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് (9,689,166) ഐസിഐസി പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് (8,695,917) ഇൻഡോസ്റ്റാർ ക്യാപിറ്റൽ ഫിനാൻസ് (7,600,800) എൻടിപിസി (7,116,800) ആന്ധ്ര പേപ്പറിൽ പുതിയതായി നിക്ഷേപം ആരംഭിച്ചു. ജൂണിൽ കമ്പനിയുടെ 3,126,300 ഓഹരികളാണ് വാങ്ങിയത്. എസ്ബിഐ മ്യൂച്വൽ ഫണ്ടിലെതന്നെ ഏറ്റവുംകൂടുതൽ നിക്ഷേപമുള്ളത് എസ്ബിഐ ഇടിഎഫ് നിഫ്റ്റി 50-യിലാണ്. മൊത്തം 67,765 കോടി രൂപയുടെ നിക്ഷേപം. എസ്ബിഐ ഇടിഎഫ് സെൻസെക്സിൽ 26,642 കോടി രൂപയും നിക്ഷേപമുണ്ട്. താരതമ്യേന ചെലവ് അനുപാതം കുറഞ്ഞ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളാണ് ഇവരണ്ടും. ലാർജ് ക്യാപ് വിഭാഗത്തിലെതന്നെ ഏറ്റവും ആസ്തിയുള്ള ഫണ്ടുകളാണിവ. സജീവമായി പ്രവർത്തിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ കൂടുതൽ നിക്ഷേപമുള്ളത് ലാർജ് ക്യാപ് സ്കീമായ എസ്ബിഐ ബ്ലുചിപ്പിലാണ്. 20,783 കോടി രൂപയുടെ ആസ്തിയാണ് ഈ ഫണ്ട് കൈകാര്യംചെയ്യുന്നത്. എസ്ബിഐ ബ്ലൂചിപ്പാകട്ടെ ഈ വിഭാഗത്തിൽ ഏറ്റവും ആസ്തിയുള്ള നാലമത്തെ ഫണ്ടുമാണ്. antony@mpp.co.in

from money rss https://bit.ly/2Wy8mmx
via IFTTT

പുകവലി നിര്‍ത്തി സമ്പാദിച്ചത് രണ്ടര ലക്ഷം; കോടീശ്വരനാകാനുള്ള വഴിയിതാ

'പുകവലിക്കുന്ന പണമുണ്ടേൽ കാറു വാങ്ങാം, എന്നിട്ട് പുക വലിക്കാത്തവരൊക്കെ കാറുമായി നടക്കുകയാണല്ലോ' എന്ന ട്രോളുകളുകൾക്കുള്ള മറുപടിയാണ് ഇരിങ്ങാടന്പള്ളി സ്വദേശി വേണുഗോപാലൻ. പുകവലിക്കാത്ത പണംകൊണ്ട് കാറുവാങ്ങിയില്ലെങ്കിലും ഏഴര വർഷംകൊണ്ട് 2.5 ലക്ഷം രൂപയാണ് വേണുഗോപാലൻ സമ്പാദിച്ചത്. ഓരോ ദിവസവും പുകവലിക്കാനായി ചെലവഴിക്കുന്ന പണം ബാങ്കിലിട്ടാണ് ഇതു സമ്പാദിച്ചത്. സിഗരറ്റിന്റെ പൈസ ബാങ്കിലേക്ക് ഏഴു വർഷങ്ങൾക്കുമുമ്പാണ് വേണുഗോപാലന് അപ്രതീക്ഷിതമായി തലകറക്കം വന്നത്. പിന്നെ ആശുപത്രി നാളുകളായിരുന്നു. ഡിസ്ചാർജ് ചെയ്യുന്നതിനുമുമ്പ് ഡോക്ടർ ഒന്നേ പറഞ്ഞുള്ളൂ: ''ഇനിയും വലി തുടരുകയാണെങ്കിൽ ഇങ്ങോട്ട് വരണമെന്നില്ല''. അതുവരെ ആരു പറഞ്ഞിട്ടും അതൊന്നും കൂസാക്കാതെ നടന്നിരുന്ന വേണുഗോപാലന് പക്ഷേ, ഡോക്ടറുടെ സംസാരം പുനർവിചിന്തനത്തിന് വഴിയൊരുക്കി. ആരുടെയും സഹായമില്ലാതെതന്നെ വേണുഗോപാലൻ പുകവലി അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഒരു ദിവസം രണ്ടു പാക്കറ്റ് സിഗരറ്റാണ് വേണുഗോപാലൻ വലിച്ചിരുന്നത്. ആദ്യത്തെ ഒരാഴ്ച വളരെ പ്രയാസപ്പെട്ടിരുന്നു. എന്നാലും വലിക്കാതെ പിടിച്ചുനിന്നു -വേണുഗോപാലൻ പറഞ്ഞു. 45 രൂപയായിരുന്നു ഒരു പാക്കറ്റ് സിഗരറ്റിന്. ദിവസവും രണ്ടു പാക്കറ്റ് എന്നനിലയ്ക്ക് 90 രൂപ ചെലവാക്കും. ഈ പൈസ എല്ലാ ദിവസവും കൃത്യമായി മാറ്റിവെക്കുകയും മാസാവസാനം ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്യും. കോവൂർ ഗ്രാമീൺബാങ്കിലെ മാനേജർ ഇതിന് പ്രചോദനം നൽകുകയും ചെയ്തതോടെ ഈ ശീലം ഏഴരവർഷം നീണ്ടു. വീടുപണിയുമായി ബന്ധപ്പെട്ട് പണത്തിനായി ബാങ്കിലെത്തിയപ്പോൾ ബാങ്ക് അധികൃതർ പറഞ്ഞുതന്നെയാണ് ഇത്രയും പണമായത് വേണുഗോപാലൻ അറിഞ്ഞതും. എങ്ങനെകൂടുതൽ നേടാം? ദിവസം 50 രൂപവീതം നീക്കിവെച്ചാൽഒരുകോടി രൂപയിലേറെ നിങ്ങൾക്കും സമ്പാദിക്കാം.പത്ത് സിഗരറ്റിന് ദിനംപ്രതി 80 രൂപയെങ്കിലും ചെലവാക്കുന്ന പുകവലിക്കാരനാണ് നിങ്ങളെന്ന് കരുതുക. പടിപടിയായി പുകവലിയെന്ന ദുശീലം മറ്റാൻ കഴിഞ്ഞാൽ ദിനംപ്രതി എത്രരൂപ സമ്പാദിക്കാം? പുകവലി ഒഴിവാക്കുന്നതിലൂടെ സമ്പാദ്യംമാത്രമല്ല ആരോഗ്യംകൂടി സംരക്ഷിക്കാനാകുമെന്നകാര്യം മറക്കേണ്ട. പ്രതിദിനം 50 രൂപ പ്രതിമാസ നിക്ഷേപം 1500 രൂപ കാലാവധി 30 വർഷം വാർഷിക ആദായം 15ശതമാനം ലഭിക്കുന്നതുക 1.05 കോടി അതുമല്ലെങ്കിൽ ഹോട്ടലിൽനിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്നയാളാണോ നിങ്ങൾ? ഒരുനേരമെങ്കിലും അത് ഉപേക്ഷിക്കാൻ തയ്യാറായാൽ നിങ്ങൾക്കുമതിന് കഴിയും.സ്ഥിരമായി കാറിൽ ഓഫീസിൽ പോകുന്നയാളാണെങ്കിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് ചെലവ് ചുരുക്കാം. ചെറുതായെങ്കിലും കൈനനയാതെ മീൻ പിടിക്കാനാവില്ലെന്നകാര്യം മറക്കേണ്ട. ചെറിയത്യാഗങ്ങളുണ്ടായാലേ ഭാവിയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയൂ. പ്രതിദിനം 50 രൂപ വീതം നീക്കിവെച്ചാൽ ഒരുമാസം 1500 രൂപയും പ്രതിവർഷം 18,000 രൂപയും നിങ്ങൾക്ക് സമ്പാദിക്കാനാകും. മുപ്പത് വർഷംകൊണ്ട് അത് ഒരുകോടി രൂപയായി വളരും. എങ്ങനെയാണെന്ന് നോക്കാം പ്രതിദിനം 50 രൂപ നീക്കിവെച്ചാൽ മാസമെത്തുമ്പോൾ അത് 1500 രൂപയായിട്ടുണ്ടാകും. പ്രതിമാസം 1500 രൂപവീതം 30 വർഷം(വാർഷിക ആദായം 15 ശതമാനം നിരക്കിൽ) നിക്ഷേപിക്കുക. കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം നിക്ഷേപം 1.05 കോടിയായി വളർന്നിട്ടുണ്ടാകും. വാർഷിക ആദായം 12 ശതമാനമാണെങ്കിൽ നിക്ഷേപം 52.94ലക്ഷവും 10 ശതമാനം നിരക്കിലാണെങ്കിൽ 34.18 ലക്ഷവുമായി നിക്ഷേപം വളരും. എട്ട് ശതമാനമാണെങ്കിൽ നിങ്ങളുടെ തുക 22.50 ലക്ഷവുമാകും. പ്രതിമാസം 1500 രൂപവീതം നിക്ഷേപിച്ചാൽ വാർഷിക ആദായം ലഭിക്കുന്ന തുക 15% 1.05കോടി 12% 52.94ലക്ഷം 10% 34.18ലക്ഷം 8% 22.50ലക്ഷം മൊത്തം നിക്ഷേപിച്ച തുക: 5.40ലക്ഷം കാലാവധി: 30 വർഷം പ്രതിദിനം 100 രൂപയാണെങ്കിലോ? മാസം 3000 രൂപവീതം 30 വർഷം നികഷേപിക്കുന്നു പ്രതിമാസം 3000 രൂപവീതം നിക്ഷേപിച്ചാൽ വാർഷിക ആദായം ലഭിക്കുന്ന തുക 15% 2.10 കോടി 12% 1.05 കോടി 10% 68.37 ലക്ഷം 8% 45 ലക്ഷം മൊത്തം നിക്ഷേപിച്ച തുക: 10.80ലക്ഷം. കാലാവധി: 30 വർഷം പ്രതിദിനം500 രൂപയാണെങ്കിലോ? മാസം 15,000 രൂപവീതം 30 വർഷം നിക്ഷേപിക്കുന്നുവെന്ന് കരുതുക. പ്രതിമാസം 15000 രൂപവീതം നിക്ഷേപിച്ചാൽ വാർഷിക ആദായം ലഭിക്കുന്ന തുക 15% 10.51 കോടി 12% 5.29 കോടി 10% 3.41 കോടി 8% 2.25കോടി മൊത്തം നിക്ഷേപിച്ച തുക: 54 ലക്ഷം. കാലാവധി: 30 വർഷം എവിടെ നിക്ഷേപിച്ചാലാണ് ഇത്രയും നേട്ടം ലഭിക്കുകയെന്ന് മനസിലാക്കാൻ തുടർന്നുള്ള പാഠങ്ങൾക്കുവേണ്ടി കാത്തിരിക്ക

from money rss https://bit.ly/398z1vi
via IFTTT

ഓണ്‍ലൈന്‍ ഗ്രോസറി: ബിഗ് ബാസ്‌ക്കറ്റിനെയും ആമസോണിനെയും മറികടന്ന് ജിയോമാര്‍ട്ട്

പ്രവർത്തനംതുടങ്ങി രണ്ടുമാസത്തിനിടെ ഓൺലൈൻ ഗ്രോസറി വില്പനയിൽ ബിഗ്ബാസ്കറ്റിനെയും ആമസോണിനെയും പിന്നിലാക്കി ജിയോമാർട്ട്. പ്രതിദിനം 2,50,000 ഓർഡറുകളാണ് ജിയോമാർട്ടിന് ലഭിക്കുന്നത്. ബിഗ്ബാസ്കറ്റിനാകട്ടെ 2,20,000വും ആമസോൺ പാൻട്രിക്ക് 1,50,000വുമാണ് ലഭിക്കുന്ന ഓർഡറുകൾ. ഓർഡറുകളുടെ കണക്ക് വ്യക്തമാക്കാൻ ഗ്രോഫേഴ്സ് തയ്യാറായില്ലെങ്കിലും ഇവർക്കും ഒന്നര ലക്ഷത്തോളം ഓർഡറുകൾ ദിനംപ്രതി ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ഓരോദിവസവും 2,50,000 ഓർഡറുകളാണ് ലഭിക്കുന്നതെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിതന്നെയാണ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. രാജ്യത്തെ 30 നഗരങ്ങളിൽമാത്രം വിതരണശൃംഖലയുള്ള ബിഗ്ബാസ്കറ്റും ഗ്രോഫേഴ്സും ഏപ്രിലിലാണ് ഏറ്റവുംകൂടുതൽ പ്രതിദിന ഓർഡറുകൾ സ്വന്തമാക്കിയത്. യഥാക്രമം 3,00000വും 1,90,000വുമായിരന്നു ഇത്. പച്ചക്കറികളും പഴങ്ങളുമുൾപ്പടെയുള്ളവയുമായി ജിയോമാർട്ട് മെയ്മാസത്തിൽ രാജ്യത്തെ 200 നഗരങ്ങളിലാണ് സജീവമായത്. പലചരക്ക് സാധനങ്ങൾ, പാലുത്പന്നങ്ങൾ, ബേക്കറി, പേഴ്സണൽ കെയർ, ഹോംകെയർ, ബേബികെയർ തുടങ്ങിയ ഉത്പന്നങ്ങളുമായാണ് ജിയോമാർട്ട് രംഗത്തുവന്നത്. ഇലക്ട്രോണിക്, ഫാഷൻ, ഫാർമ, ഹെൽത്ത് കെയർ ഉത്പന്നങ്ങളും ജിയോമാർട്ടുവഴി ലഭ്യമാക്കാൻ ശ്രമംതുടങ്ങിയിട്ടുണ്ട്. ഓരോ ഓർഡറിന്റെയും ശരാശരിമൂല്യം ഉയർത്താൻ ഇത് സാഹയിക്കുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ ഒരു ഓർഡറിന്റെ ശരാശരി മൂല്യം 500-600 രൂപയാണ്. രാജ്യത്തെമ്പാടുമുള്ള റിലയൻസ് സ്റ്റോറുകൾവഴിയാണ് നിലവിൽ വിതരണംചെയ്യുന്നത്. ഓർഡർചെയ്യുന്ന ഉത്പന്നങ്ങൾ പലയിടങ്ങളിലും രണ്ടുദിവസംകഴിഞ്ഞാണ് വിതരണംചെയ്യുന്നത്. തുടക്കത്തിൽ വിപണിപിടിക്കാൻ പാക്ക് ചെയ്ത ഉത്പന്നങ്ങൾ എംആർപിയിലും താഴ്ന്നാണ് വില്പന. തൽക്കാലത്തേയ്ക്ക് ഡെലിവറി ചാർജും ഒഴിവാക്കിയിട്ടുണ്ട്. വിലകുറച്ച് ഉത്പന്നങ്ങൾ വിതരണംചെയ്യാനുള്ള മത്സരത്തിനിടയിൽ ഗുണനിലവാരം കുറയുന്നതായും ആക്ഷേപമുണ്ട്. പച്ചക്കറികളുടെയും പഴങ്ങളുടെയും ഗുണനിലവാരത്തിന്റെകാര്യത്തിൽ ഇതിനകം നിരവധിപേർ ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞു.

from money rss https://bit.ly/2CewC6u
via IFTTT

നിഫ്റ്റി 10,900ന് മുകളില്‍: സെന്‍സെക്‌സ് 548 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടം. നിഫ്റ്റി 10,900ന് മുകളിലാണ് ക്ലോസ് ചെയ്തത്. അടിസ്ഥാന സൗകര്യവികസനം, ബാങ്ക് ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. സെൻസെക്സ് 584.46 പോയന്റ് നേട്ടത്തിൽ 37020.14ലിലും നിഫ്റ്റി 161.70 പോയന്റ് ഉയർന്ന് 10,901.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1622 കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 978 ഓഹരികൾ നഷ്ടത്തിലായി. 153 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, ഒഎൻജിസി, ഗെയിൽ, ഭാരതി ഇൻഫ്രടെൽ, ടൈറ്റാൻ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ബ്രിട്ടാനിയ, നെസ് ലെ, ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി ഒഴികെയുള്ള ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തിലേറെ ഉയർന്നു.

from money rss https://bit.ly/3eBds7N
via IFTTT

Fahadh Faasil-Mahesh Narayanan Duo's Next: These Two Actors Join The Cast!

Fahadh Faasil-Mahesh Narayanan Duo's Next: These Two Actors Join The Cast!
Fahadh Faasil, the National award-winning actor is all set to join hands with the editor-filmmaker Mahesh Narayanan once again. This time, the actor-director duo is teaming up for an experimental project which is being filmed during the lockdown. In a recent interview

* This article was originally published here

വായ്പ മൊറട്ടോറിയം ഡിസംബര്‍ 31വെര നീട്ടുമോ?

വായ്പ മൊറാട്ടോറിയം ഡിസംബർ അവസാനംവരെ നീട്ടുന്നകാര്യം സർക്കാർ പരിഗണിക്കുന്നു. നിലവിൽ രണ്ടുതവണയായി ഓഗസ്റ്റ് 31വരെയാണ് മോറട്ടോറിയം അനുവദിച്ചിട്ടുള്ളത്. ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും റിസർവ് ബാങ്കും മറ്റുധനകാര്യവിദഗ്ധരുമായി സർക്കാർ ഇക്കാര്യം ചർച്ചചെയ്തുവരികയാണെന്ന് ഉന്നതവൃത്തങ്ങൾ സൂചിപ്പിച്ചു. മൊറട്ടോറിയം കാലാവധി ഇനിയും നീട്ടിനൽകാൻ കഴിയുമോയെന്നകാര്യത്തിലാണ് കൂടിയാലോചന. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യം അടച്ചിട്ടതിനെതുടർന്ന് മാർച്ചിലാണ് ആദ്യഘട്ടത്തിൽ മൂന്നുമാസത്തേയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീടത് മൂന്നുമാസത്തേയ്ക്കുകൂടി നീട്ടി. രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം 2020-12 സാമ്പത്തികവർഷത്തിൽ 14ശതമാമായനമായി ഉയരുമെന്നാണ് ആഗോള റേറ്റിങ് ഏജൻസിയായ സ്റ്റാൻഡേഡ് ആൻപ് പുവറിന്റെ വിലയിരുത്തൽ. നടപ്പ് സാമ്പത്തികവർഷം ഇത് 8.5ശതമാനമാണ്. കോവിഡ് വിതച്ച സാമ്പത്തിക തളർച്ചയിൽനിന്ന് മുക്തിനേടാൻ രാജ്യത്തെ ബാങ്കിങ് മേഖലയ്ക്ക് വർഷങ്ങൾ വേണ്ടിവന്നേക്കാമെന്നും റേറ്റിങ് ഏജൻസി പറയുന്നു. കോവിഡ് വ്യാപനംമൂലമുണ്ടാകുന്ന പ്രതിസന്ധി നേരിടാൻ കരുതിയിരിക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് എസ്ബിഐ ബാങ്കിങ് കോൺക്ലേവിൽ സംസാരിക്കവെ കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

from money rss https://bit.ly/30ni3Wb
via IFTTT

മാതൃഭൂമി ഡോട്ട് കോം- മാക്‌സ്എഡ് വെബ്ബിനാര്‍ സീരിസിലെ മൂന്നാം ഭാഗം ശനിയാഴ്ച

മാതൃഭൂമി ഡോട്ട്കോം മാക്സ് എഡ് വെബിനാർ പരമ്പരയിലെ മൂന്നാം ഭാഗം ശനിയാഴ്ച നടക്കും. ജൂലായ് 19ന് വൈകീട്ട് ആറ് മണിക്ക് സൂം ആപ്പ് വഴിയാണ് വെബിനാർ നടക്കുന്നത്. രജിസ്ട്രേഷൻ സൗജന്യമാണ്. പരസ്യ വിപണി നേരിടുന്ന വെല്ലുവിളികൾ എന്നാണ് വെബിനാറിന്റെ വിഷയം. കോവിഡ് ലോക്ഡൗൺ ജനങ്ങളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ ഉൾക്കൊണ്ട് കോർപ്പറേറ്റ് സ്ഥാപനങ്ങൾമാർക്കറ്റിങ് തന്ത്രങ്ങളും പരസ്യമാർഗങ്ങളും ആവിഷ്കരിക്കുന്നതിന്റെപ്രാധാന്യമാവും വെബിനാർ ചർച്ച ചെയ്യുക. പ്രശസ്ത ചലച്ചിത്ര, പരസ്യ സംവിധായകൻ ദീപു അന്തിക്കാട് ചർച്ചക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://www.maxed.inസന്ദർശിക്കുക. Content highlights :Mathrubhumi MaxEd Webinar in advertising

from money rss https://bit.ly/2OAv6hy
via IFTTT

നാലുമാസംകൊണ്ട് ഗോള്‍ഡ് ബോണ്ട് വില്പനയിലൂടെ സമാഹരിച്ചത് 5,112 കോടി രൂപ

ജൂലായിൽ സർക്കാർ ഇറക്കിയ ഗോൾഡ് ബോണ്ടിൽ നിക്ഷേപമായെത്തിയത് 2,004 കോടി രൂപ. 4.13 ടൺ സ്വർണത്തിന് തുല്യമായ വില്പനയാണ് ഇതിലൂടെ നടന്നത്. 2015 നവംബറിൽ ആദ്യമായി ഗോൾഡ് ബോണ്ട് പുറത്തിറക്കിയതിനുശേഷം ഇത്രയുംതുക നിക്ഷേപമായെത്തുന്നത് ഇതാദ്യമായാണ്. കോവിഡ് വ്യാപനംമൂലം ആഗോളതലത്തിൽ രാജ്യങ്ങളുടെ സമ്പദ്ഘടനയിൽ മാന്ദ്യംപ്രകടമായതോടെ സ്വർണത്തിന് ഡിമാൻഡ്കൂടിയതാണ് ഗോൾഡ് ബോണ്ടിന്റെ വില്പനയിലും പ്രതിഫലിച്ചത്. എക്കാലത്തെയും ഉയരംഭേദിച്ച് സ്വർണവില കുതിച്ചുയരുന്നതും നിക്ഷേപകരെ ആകർഷിച്ചു. ഗോൾഡ് ഇടിഎഫിലും നിക്ഷേപം കാര്യമായി വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏപ്രിൽ-ജൂൺ കാലയളവിൽ ഗോൾഡ് ഇടിഎഫിൽ 2,000 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. 2020-21 സാമ്പത്തികവർഷത്തെ ആദ്യ നാലുമാസത്തിനിടെ ഗോൾഡ് ബോണ്ട് വില്പനയിലൂടെ 5,112 കോടി രൂപയാണ് സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് സമാഹരിച്ചത്. ഏപ്രിൽ-ജൂൺ കാലയളവിലെ സ്വർണ ഇറക്കുമതിക്ക് രാജ്യംചെലവാക്കുന്ന തുകയ്ക്ക് തുല്യമാണിത്. നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ സീരീസായ ഏപ്രിൽ 28ലെ ബോണ്ടിൽ 1,773 കിലോഗ്രാം സ്വർണത്തിന് തുല്യമായ നിക്ഷേപമാണെത്തിയത്. മെയ് 19ലെ സീരീസിൽ 2,544 കിലോഗ്രാമും ജൂൺ 16 സീരീസിൽ 2,388 കിലോഗ്രാമും ജൂലായ് 14 സീരീസിൽ 4,131 കിലോഗ്രാം സ്വർണത്തിനുതുല്യമായ ബോണ്ടുകൾ വിറ്റു. അതായത് 10,836 കിലോഗ്രാം സ്വർണത്തിന് തുല്യമായ വില്പന. ഇതിലൂടെ മൊത്തം സമാഹരിച്ചതാകട്ടെ 5,112 കോടി രൂപയും. ഗോൾഡ് ബോണ്ട് ആദ്യമായി പുറത്തിറക്കിയ 2015-16 സാമ്പത്തിക വർഷത്തിൽ 1,318 കോടി രൂപയാണ് മൊത്തം സമാഹരിച്ചത്. 2016-17ൽ ഇത് 3,481 കോടിയായി ഉയർന്നു. 2017-18ൽ 1,895 കോടിയും 2018-19ൽ 643 കോടിയും 2019-20ൽ 2,316 കോടി രൂപയും സ്വർണബോണ്ടിലൂടെ സമാഹരിക്കാനായി.

from money rss https://bit.ly/2OuC9rU
via IFTTT

ഓണ്‍ലൈന്‍ ഗ്രോസറി: ബിഗ് ബാസ്‌ക്കറ്റിനെയും ആമസോണിനെയും മറികടന്ന് ജിയോമാര്‍ട്ട്

പ്രവർത്തനംതുടങ്ങി രണ്ടുമാസത്തിനിടെ ഓൺലൈൻ ഗ്രോസറി വില്പനയിൽ ബിഗ്ബാസ്കറ്റിനെയും ആമസോണിനെയും പിന്നിലാക്കി ജിയോമാർട്ട്. പ്രതിദിനം 2,50,000 ഓർഡറുകളാണ് ജിയോമാർട്ടിന് ലഭിക്കുന്നത്. ബിഗ്ബാസ്കറ്റിനാകട്ടെ 2,20,000വും ആമസോൺ പാൻട്രിക്ക് 1,50,000വുമാണ് ലഭിക്കുന്ന ഓർഡറുകൾ. ഓർഡറുകളുടെ കണക്ക് വ്യക്തമാക്കാൻ ഗ്രോഫേഴ്സ് തയ്യാറായില്ലെങ്കിലും ഇവർക്കും ഒന്നര ലക്ഷത്തോളം ഓർഡറുകൾ ദിനംപ്രതി ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ഓരോദിവസവും 2,50,000 ഓർഡറുകളാണ് ലഭിക്കുന്നതെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിതന്നെയാണ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. രാജ്യത്തെ 30 നഗരങ്ങളിൽമാത്രം വിതരണശൃംഖലയുള്ള ബിഗ്ബാസ്കറ്റും ഗ്രോഫേഴ്സും ഏപ്രിലിലാണ് ഏറ്റവുംകൂടുതൽ പ്രതിദിന ഓർഡറുകൾ സ്വന്തമാക്കിയത്. യഥാക്രമം 3,00000വും 1,90,000വുമായിരന്നു ഇത്. പച്ചക്കറികളും പഴങ്ങളുമുൾപ്പടെയുള്ളവയുമായി ജിയോമാർട്ട് മെയ്മാസത്തിൽ രാജ്യത്തെ 200 നഗരങ്ങളിലാണ് സജീവമായത്. പലചരക്ക് സാധനങ്ങൾ, പാലുത്പന്നങ്ങൾ, ബേക്കറി, പേഴ്സണൽ കെയർ, ഹോംകെയർ, ബേബികെയർ തുടങ്ങിയ ഉത്പന്നങ്ങളുമായാണ് ജിയോമാർട്ട് രംഗത്തുവന്നത്. ഇലക്ട്രോണിക്, ഫാഷൻ, ഫാർമ, ഹെൽത്ത് കെയർ ഉത്പന്നങ്ങളും ജിയോമാർട്ടുവഴി ലഭ്യമാക്കാൻ ശ്രമംതുടങ്ങിയിട്ടുണ്ട്. ഓരോ ഓർഡറിന്റെയും ശരാശരിമൂല്യം ഉയർത്താൻ ഇത് സാഹയിക്കുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ ഒരു ഓർഡറിന്റെ ശരാശരി മൂല്യം 500-600 രൂപയാണ്. രാജ്യത്തെമ്പാടുമുള്ള റിലയൻസ് സ്റ്റോറുകൾവഴിയാണ് നിലവിൽ വിതരണംചെയ്യുന്നത്. ഓർഡർചെയ്യുന്ന ഉത്പന്നങ്ങൾ പലയിടങ്ങളിലും രണ്ടുദിവസംകഴിഞ്ഞാണ് വിതരണംചെയ്യുന്നത്. തുടക്കത്തിൽ വിപണിപിടിക്കാൻ പാക്ക് ചെയ്ത ഉത്പന്നങ്ങൾ എംആർപിയിലും താഴ്ന്നാണ് വില്പന. തൽക്കാലത്തേയ്ക്ക് ഡെലിവറി ചാർജും ഒഴിവാക്കിയിട്ടുണ്ട്. വിലകുറച്ച് ഉത്പന്നങ്ങൾ വിതരണംചെയ്യാനുള്ള മത്സരത്തിനിടയിൽ ഗുണനിലവാരം കുറയുന്നതായും ആക്ഷേപമുണ്ട്. പച്ചക്കറികളുടെയും പഴങ്ങളുടെയും ഗുണനിലവാരത്തിന്റെകാര്യത്തിൽ ഇതിനകം നിരവധിപേർ ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞു.

from money rss https://bit.ly/3jaCVsj
via IFTTT