121

Powered By Blogger

Wednesday 24 June 2020

ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യയ്ക്കുകഴിയുമോ ?

ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി ഇന്ത്യ-ചൈന സംഘർഷം പുതിയവിതാനം തേടുകയാണ്. പൊതുജന ഹിതമനുസരിച്ച് ഗവണ്മെന്റ് പ്രവർത്തിച്ചാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളെ അത് ദോഷകരമായി ബാധിക്കും. കടുത്ത നിലപാടു സ്വീകരിക്കുന്നതിനുമുമ്പ് ഈതന്ത്രത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് മനസിലാക്കേണ്ടത് പ്രധാനമാണ്. ആഗോളശക്തി എന്നനിലയിലുള്ള ചൈനയുടെ മുന്നേറ്റത്തിന് പ്രധാന പിന്തുണനൽകുന്നത് അതിന്റെ കയറ്റുമതി വളർച്ചയിൽ അധിഷ്ഠിതമായ തന്ത്രമാണ്. ആഗോളതലത്തിലുള്ള ചൈനയുടെ കയറ്റുമതി 2008ലെ 7 ശതമാനത്തിൽനിന്ന് 2018ൽ 11 ശതമാനമായി വളർന്നിരിക്കുന്നു. ലോക വ്യാപാരരംഗത്തെ ചൈനയുടെ വർധിക്കുന്ന സാന്നിധ്യം ലോകത്തിന്റെ ഫാക്ടറി എന്നപേര് അതിനു ചാർത്തിക്കൊടുത്തു. 2020 സാമ്പത്തികവർഷം 65 ബില്യൺ യുഎസ് ഡേളറിന്റെ ചൈനീസ് ഉൽപന്നങ്ങളാണ് ഇന്ത്യ ഇറക്കുമതിചെയ്തത്. രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയുടെ 14 ശതമാനം വരുമിത്. നിർമ്മിത ഉൽപന്നങ്ങളാണ് ഇതിൽ 96 ശതമാനവും. ഇതിൽതന്നെ ഏറ്റവുംകൂടുതൽ (33 ശതമാനം) ഇലക്ട്രോണിക് സാമഗ്രികളാണ്. എഞ്ചിനീയറിംഗ് ഉൽപന്നങ്ങൾ രണ്ടാം സ്ഥാനത്തും (32 ശതമാനം) കെമിക്കൽ (20 ശതമാനം) മൂന്നാം സ്ഥാനത്തുമാണ്. ഉൽപന്നങ്ങളുടെ ഈ ഒഴുക്കുതടയാനുള്ള ഏതുശ്രമവും ഇന്ത്യയെസംബന്ധിച്ചേടത്തോളം കൂടുതൽ പണച്ചെലവുണ്ടാക്കും. ഇന്ത്യൻ വിപണിയിൽ ചൈനീസ് ഉൽപന്നങ്ങൾ നേടിയമേൽക്കൈ പ്രധാനമായും അവയുടെ വിലക്കുറവുകാരണമാണ്. ഉദാഹരണത്തിന് വിലയും ഗുണമേന്മയും തമ്മിലുള്ള അനുപാതം മെച്ചമായതിനാൽ ചൈനീസ് സ്മാർട്ട് ഫോണുകൾക്ക് രാജ്യത്തെ വിപണിയിൽ കൂടുതൽ ആവശ്യക്കാരുണ്ട്. 2019 സാമ്പത്തികവർഷം ഇന്ത്യയിലെ സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ എണ്ണം 50 കോടിയിലധികമാണ്. മുൻവർഷത്തേക്കാൾ 18 ശതമാനം കൂടുതലാണിത്. സ്മാർട്ട് ഫോണുകൾക്ക് കൂടുതൽ ഉപഭോക്താക്കളെ സൃഷ്ടിക്കുന്നതിൽ ചൈനീസ് ബ്രാൻഡുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. ചൈനീസ് ഉൽപന്നങ്ങൾക്ക് ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചാലും ആത്യന്തികമായി അതിന് കൂടുതൽ വിലനൽകേണ്ടിവരിക ഇന്ത്യൻ ഉപയോക്താക്കളായിരിക്കും. ഇതുപോലെ ഉൽപാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾക്കും മറ്റുഘടകങ്ങൾക്കും അഭ്യന്തര വ്യവസായരംഗം വലിയതോതിൽ ചൈനയെ ആശ്രയിക്കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന വാഹനഘടകങ്ങളിൽ 24 ശതമാനവും ചൈനയിൽ നിന്നാണ്. ഫാർമസ്യൂട്ടിക്കൽ രംഗത്താകട്ടെ മൊത്തം ഇറക്കുമതി ചെയ്യുന്ന മരുന്നുകളിലും മരുന്നുനിർമ്മാണത്തിനാവശ്യമായ ഉപോൽപന്നങ്ങളിലും 68 ശതമാനവും ചൈനയിൽ നിന്നാണ്. ഇതേവിലയിൽ പെട്ടെന്ന് പകരം വിതരണക്കാരെ കണ്ടെത്തുക ഫാർമസ്യൂട്ടിക്കൽ കമ്പനികളെ സംബന്ധിച്ചേടത്തോളം പ്രയാസകരമായിരിക്കും. ചൈനയുമായുള്ള വ്യാപാരബന്ധം ഒഴിവാക്കുക എന്നത് പറയുന്നത്ര എളുപ്പമല്ല. എന്നാൽ ഇന്ത്യക്കു ചൈനയോടൊപ്പമെത്താൻ കഴിയില്ലെന്നോ ആഗോള വ്യാപാരരംഗത്ത് ചൈനയുടെ സ്ഥാനം പിടിച്ചെടുക്കാനോ കഴിയില്ലെന്നോ ഇതിനർത്ഥമില്ല. കോവിഡ്-19ന്റെ ഈ കഠിനകാലത്തും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണിന്ത്യയുടേതെന്ന് അന്തർ ദേശീയ നാണ്യനിധി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ വളർച്ചാനിരക്ക് 1.9 ശതമാനമായി കണക്കാക്കുമ്പോൾ മറ്റു പല രാജ്യങ്ങളുടേതും പ്രതികൂല നിലയിലാണ്. എന്നാൽ സാമ്പത്തിക രംഗത്ത് ചൈനയുമായി കാർക്കശ്യത്തോടെ ഇടപെടാൻ ഇതൊന്നും മതിയാവില്ല. സമ്പദ് വ്യവസ്ഥയിലെ ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കുകയും ഹൃസ്വകാല പരിഹാരങ്ങൾക്കു പകരം കൂടുതൽ പരിഷ്കരണ നടപടികൾ കൊണ്ടുവരികയുംവേണം. ഏറ്റവും പ്രധാനം പരിഷ്കരണ നടപടികൾ സാർത്ഥകവും ഫലംനൽകുന്നതുമായിരിക്കണം എന്നതാണ്. മുടന്തുന്ന സാമ്പത്തിക രംഗത്ത്ദീർഘകാലമായി ആവശ്യമായിരുന്ന പരിഷ്കരണങ്ങൾ നടപ്പാക്കാൻ ആഗോള ആരോഗ്യ പ്രതിസന്ധിതന്നെ വേണ്ടിവന്നു. ഇത്തരം കാലതാമസങ്ങൾ വികസ്വര സമ്പദ്ഘടനകളെ സംബന്ധിച്ചേടത്തോളം താങ്ങാനാവാത്തതായിരിക്കും. യുഎസ്- ചൈന വ്യാപാരതർക്കം ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് ഗുണകരമാവുമെന്നു കരുതപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യക്കിത് വലിയ ഗുണമൊന്നും ചെയ്തില്ല. വിയറ്റ്നാം, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങൾ അവസരം മുതലാക്കുകയും ചെയ്തു. നയപരമായി ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കണമെന്നാണ് ഇതിൽനിന്നു മനസിലാക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ധനകാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/2VgnnIZ
via IFTTT

സെന്‍സെക്‌സില്‍ 303 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 303 പോയന്റ് നഷ്ടത്തിൽ 34,565ലും നിഫ്റ്റി 89 പോയന്റ് താഴ്ന്ന് 10215ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 421 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 812 ഓഹരികൾ നഷ്ടത്തിലുമാണ്. 45 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ ബജാജ് ഓട്ടോ, ഐടിസി, ഗെയിൽ, ഹീറോ മോട്ടോർകോർപ്, കോൾ ഇന്ത്യ, സിപ്ല, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. രാജ്യമൊട്ടാകെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധനവുണ്ടായത് നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ഇതാണ് വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/3i0hvNR
via IFTTT

ചൈനീസ് നിക്ഷേപം മരവിപ്പിച്ചു; ഇന്ത്യന്‍ കമ്പനി കുടുങ്ങി

മുംബൈ: ചൈനീസ് കന്പനികളുടെ 5000 കോടി രൂപവരുന്ന മൂന്നു പദ്ധതികൾ മഹാരാഷ്ട്ര സർക്കാർ മരവിപ്പിച്ചതോടെ വെട്ടിലായത് ഹരിയാണ ആസ്ഥാനമായുള്ള കന്പനി. മഹാരാഷ്ട്രയിൽ ഇലക്ട്രിക് ബസ് നിർമാണവുമായി ബന്ധപ്പെട്ട് ചൈനയിലെ ബെയ്ഖി ഫോട്ടോൺ മോട്ടോർ കന്പനിയുമായി സംയുക്തസംരംഭത്തിന് പദ്ധതിയിട്ട പി.എം.ഐ. ഇലക്ട്രോ മൊബിലിറ്റി സൊലൂഷൻസ് ആണ് പ്രതിസന്ധിയിലായിരിക്കുന്നത്. പി.എം.ഐ. ബസ് മാനുഫാക്ചറിങ് കന്പനിയെന്ന സംയുക്തസംരംഭത്തിൽ 70 ശതമാനം നിക്ഷേപവും പി.എം.ഐ.യുടേതാണ്. സാങ്കേതികവിദ്യയും 30 ശതമാനം നിക്ഷേപവുമാണ് ബെയ്ഖി ഫോട്ടോൺ നൽകുകയെന്ന് പി.എം.ഐ. ഇലക്ട്രോ മൊബിലിറ്റി സൊലൂഷൻസ് എക്സിക്യുട്ടീവ് ഡയറക്ടർ അമൻ ഗാർഗ് പറഞ്ഞു. ചൈന ആസ്ഥാനമായുള്ള ട്രക്ക്, ബസ് നിർമാണ കന്പനിയായ ബെയ്ഖി ഫോട്ടോൺ 2008-ൽ പുണെയ്ക്കടുത്ത് തലേഗാവിൽ 250 ഏക്കർ സ്ഥലം ഏറ്റെടുത്തിരുന്നു. 1700 കോടി രൂപ ചെലവിൽ ബസ്-ട്രക്ക് നിർമാണശാല ഒരുക്കാനായിരുന്നു പദ്ധതിയെങ്കിലും യാഥാർഥ്യമായില്ല. ഒടുവിൽ 2017-ൽ പി.എം.ഐ.യുമായി ധാരണയിലെത്തുകയായിരുന്നു. ജൂൺ 15-നാണ് മഹാരാഷ്ട്ര സർക്കാരുമായി ഇവരുടെ സംയുക്തസംരംഭം ധാരണാപത്രം ഒപ്പുവെച്ചത്. ഇന്ത്യ-ചൈന അതിർത്തിസംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചതോടെ ചൈനയിൽനിന്നുള്ള മൂന്നു കന്പനികളുടെ ധാരണാപത്രം മഹാരാഷ്ട്ര സർക്കാർ മരവിപ്പിച്ചു. ഇക്കാര്യത്തിൽ മഹാരാഷ്ട്ര സർക്കാരിൽനിന്ന് വ്യക്തത തേടുമെന്ന് അമൻ ഗാർഗ് പറഞ്ഞു. പി.എം.ഐ. ചൈനീസ് കന്പനിയാണെന്ന് തെറ്റിദ്ധരിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

from money rss https://bit.ly/3fUqz4V
via IFTTT

When Sachy Lost And Found The Script Of Anarkali That Changed His Film Career Forever!

When Sachy Lost And Found The Script Of Anarkali That Changed His Film Career Forever!
Director and screenwriter Sachy's untimely demise has definitely left a huge void in the Malayalam film industry. His death has sent shock waves across Kerala with the film fraternity and fans still struggling to register the news. Netizens are

* This article was originally published here

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 561 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഉച്ചയ്ക്കുശേഷമുണ്ടായ കനത്ത വില്പന സമ്മർദത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 561.45 പോയന്റ് നഷ്ടത്തിൽ 34868.98ലും നിഫ്റ്റി 165.70 പോയന്റ് താഴ്ന്ന്10,305.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1245 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1429 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 134 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഹിൻഡാൽകോ, സിപ്ല, ആക്സിസ് ബാങ്ക്, എസ്ബിഐ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഏഷ്യൻ പെയിന്റ്സ്, ഐടിസി, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, റിലയൻസ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ബാങ്ക്, ലോഹം, ഫാർമ ഓഹരികൾക്കാണ് കനത്ത തിരിച്ചടി നേരിട്ടത്. ഈ വിഭാഗങ്ങളിലെ സൂചികകൾ 2-3ശതമാനത്തോളം നഷ്ടത്തിലായി. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനവും താഴ്ന്നു.

from money rss https://bit.ly/3euJvqP
via IFTTT

മറ്റൊരു മെഗാഡീലിന് മുകേഷ് അംബാനി: ഇത്തവണ നിക്ഷേപമായെത്തുക 1,500 കോടി ഡോളര്‍

മെഗാ നിക്ഷേപ സമാഹരിണത്തിലൂടെയും അവകാശ ഓഹരി വില്പനയിലൂടെയും 1.68 ലക്ഷം രൂപ സ്വരൂപിച്ച മുകേഷ് അംബാനി മറ്റൊരു വലിയ ഡീൽകൂടി ലക്ഷ്യമിടുന്നു. ഏറെക്കാലത്തെ ചർച്ചകൾ നടന്നുവരുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്താതിരുന്ന സൗദി ആരാംകോയാണ് ഇത്തവണ വീണ്ടും കളത്തിൽ സജീവമാകുന്നത്. 1500 കോടി ഡോളറിന്റെ ഓഹരി വില്പന സംബന്ധിച്ച ചർച്ചയാണ് ആഗോള എണ്ണ ഭീമനായ സൗദി ആരാംകോയുമായി പുരോഗമിക്കുന്നത്. റിലയൻസിന്റെ പെട്രോകെമിക്കൽ ബിസിനസിൽ 20ശതമാനം ഓഹരി കൈമാറാനാണ് ആരാംകോയുമായി ധാരണയുണ്ടാക്കുന്നത്. ഏപ്രിൽ 22നുശേഷം ടെക്നോളജി മേഖലയിലെ 11 വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1.15 ലക്ഷം കോടി രൂപയാണ് ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപം നടത്തിയത്. സൗദി അറേബ്യ ആസ്ഥാനമായുള്ള പബ്ലിക് ഇൻവെസ്റ്റുമെന്റ് ഫണ്ട് 11,367 കോടി രൂപ ജിയോയിൽ പുതിയതായി നിക്ഷേപം നടത്തുമെന്നാണറിയുന്നത്.

from money rss https://bit.ly/2Z4F5QN
via IFTTT

ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ചെറുകിട നിക്ഷേപകര്‍: പുതിയതായി തുറന്നത് 18 ലക്ഷം അക്കൗണ്ടുകള്‍

കോവിഡ് വ്യാപനത്തിന്റെ സാമ്പത്തികാഘാതം അവഗണിച്ച് ഓഹരി വിപണിയിൽ ആഭ്യന്തര നിക്ഷേപകർ കാര്യമായ നിക്ഷേപം നടത്തുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. പുതിയ നിക്ഷേപകരാണ് വിപണിയിൽ ഓഹരികൾ വാങ്ങിക്കൂട്ടുന്നതിൽ മുന്നിൽ. മാർച്ചിനുശേഷം 18ലക്ഷംട്രേഡിങ്-ഡീമാറ്റ് അക്കൗണ്ടുകളാണ് പുതിയതായി തുറന്നത്. ഏഷ്യയിലെതന്നെ മൂന്നാമത്തെ വലിയ സമ്പദ്ഘടന ക്രമേണ കോവിഡിൽനിന്ന് മുക്തമാകുമ്പോൾ കൂടുതൽ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണിത്. ധനകാര്യം, ടെലികോം, വൻകിട മരുന്നുകമ്പനികൾ എന്നിവയുടെ ഓഹരികളിലാണ് നിക്ഷേപമേറെയും. താഴ്ന്ന നിലവാരത്തിലുള്ള ഈ വിഭാഗങ്ങളിലെ പലകമ്പനികളുടെയും ഓഹരികൾ തിരഞ്ഞെടുപിടിച്ചാണ് നിക്ഷേപം. 2008നുശേഷമുള്ള ഏറ്റവുംവലിയ തകർച്ചയിൽനിന്ന് കരകയറുകയാണ് സെൻസെക്സ്. മാർച്ച് 23ലെ അടിത്തട്ടിൽനിന്ന് സൂചിക 36ശതമാനമാണ് ഇതിനകം നേട്ടമുണ്ടാക്കിയത്. ആഗോള വ്യാപകമായി സർക്കാരുകൾ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചതാണ് വിപണിക്ക് കരുത്തായത്. അതേസമയം, ഒരുവർഷത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ബാങ്കിങ് സെക്ടർ 31ശതമാനം താഴ്ന്ന നിലവാരത്തിലാണിപ്പോഴും. ഹെൽത്ത്കെയർ ഓഹരികൾ മികച്ചനേട്ടമുണ്ടാക്കുകയും ചെയ്തു. ലോകമൊട്ടാകെയുള്ള സാമ്പത്തിക സൂചകങ്ങൾ ഉയർന്നുതുടങ്ങിയതോടെ വിപണിയിൽ അതിന്റെ ചലനങ്ങൾ പ്രകടമായിതുടങ്ങിയിട്ടുണ്ട്.

from money rss https://bit.ly/2AX7oca
via IFTTT

വീണ്ടും പുതിയ ഉയരംകുറിച്ചു; സ്വര്‍ണവില പവന് 35,760 രൂപയായി

സ്വർണവില വീണ്ടും പുതിയ ഉയരംകുറിച്ചു. ബുധനാഴ്ച പവന് 240 രൂപ കൂടി എക്കാലത്തെയും ഉയർന്ന നിലവാരമായ 35,760 രൂപയിലെത്തി. 4470 രൂപയാണ് ഒരുഗ്രാം സ്വർണത്തിന്റെ വില. ജൂൺ 22നാണ് ഇതിനുമുമ്പ് ഉയർന്നവിലയായ 35,680 രൂപ രേഖപ്പെടുത്തിയത്. ആഗോള വിപണിയിലും വിലകൂടി. സ്പോട്ട് ഗോൾഡ് വില ഒരു ഔൺസിന് 0.2ശതമാനം ഉയർന്ന് 1,769.59 നിലവാരത്തിലെത്തി. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 48,333 രൂപയായി. കോവിഡ് വ്യാപനം തുടരുന്നതിനാൽ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുന്നത് സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുമെന്ന വിലയിരുത്തലാണ് വിലവർധനവിനുപിന്നിൽ. യുഎസ് ഡോളറിന്റെ തളർച്ചയും സ്വർണവിലയെ സ്വാധീനിച്ചു. Gold prices today rise to another record high

from money rss https://bit.ly/3dueXEr
via IFTTT