121

Powered By Blogger

Tuesday 2 June 2020

രൂപയുടെ മൂല്യം കുതിച്ചു; ഡോളറിനെതിരെ 75.01 നിലവാരത്തിലെത്തി

രാജ്യത്തെ സമ്പദ്ഘടന തിരിച്ചുവരുന്നതിന്റെ പ്രതിഫലനമായി രൂപയുടെ മൂല്യം കുതിച്ചു. ഓഹരി സൂചികകൾ മൂന്നുമാസത്തെ ഉയരത്തിലെത്തിയാണ് രൂപയ്ക്ക് കരുത്തായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 75.01 നിലവാരത്തിലേയ്ക്കാണ് ഉയർന്നത്. താമസിയാതെ മൂല്യം 74 രൂപയിലേയ്ക്ക് തിരിച്ചുകയറുമെന്നാണ് വിലയിരുത്തൽ. ഡോളറിനെതിരെ മറ്റ് ഏഷ്യൻ കറൻസികളും നേട്ടമുണ്ടാക്കി. വിദേശ നിക്ഷേപകർ ചൊവാഴ്ചമാത്രം രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപിച്ചത് 7,498.29 കോടി രൂപയാണ്. Rupee jumps sharply against US dollar

from money rss https://bit.ly/2U6GTXX
via IFTTT

സ്വര്‍ണവില പവന് 480 രൂപകുറഞ്ഞ് 34,320 രൂപയായി

സ്വർണവില പവന് ഒറ്റയടിക്ക് 480 രൂപകുറഞ്ഞ് 34,320 രൂപയായി. 4290 രൂപയാണ് ഗ്രാമിന്. കഴിഞ്ഞദിവസം 43,800 രൂപയായിരുന്നു പവന്റെ വില. തിങ്കളാഴ്ചയാകട്ടെ ഉയർന്ന വിലയായ 35,040 രൂപ രേഖപ്പെടുത്തുകയും ചെയ്തു. ആഗോള വിപണിയിലും വിലയിൽ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഒരു ഔൺസിന് 1,722.93 ഡോളറായി താഴ്ന്നു. ദേശീയ വിപണിയിലും വിലയിടിവ് പ്രതിഫലിച്ചു. എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 556 രൂപകുറഞ്ഞ് 46,470 നിലവാരത്തിലായി. ആഗോള സമ്പദ്ഘടന തിരിച്ചുവരുന്നതിന്റെ സൂചനയായി ഓഹരി സൂചികകൾ നേട്ടമുണ്ടാക്കിയതാണ് സ്വർണവിലയെ ബാധിച്ചത്.

from money rss https://bit.ly/36W4kbD
via IFTTT

റേറ്റിങ് തരംതാഴ്ത്തല്‍: പരിഷ്‌കരണങ്ങളിലൂടെ ശക്തമായി പ്രതികരിക്കണം

കോവിഡ്-19 കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുമായി രാജ്യം മല്ലിടുന്നഘട്ടത്തിൽ തികച്ചും അസമയത്താണ് ക്രെഡിറ്റ് റേറ്റിംഗിൽ ഇന്ത്യയെ തരംതാഴ്ത്തിക്കൊണ്ടുള്ള മൂഡീസിന്റെ റിപ്പോർട്ട് പുറത്തുവരുന്നത്. പ്രതികൂലവാർത്തയാണെങ്കിലും തീവ്രദേശപ്രേമത്താൽ പ്രചോദിതരായി അതിനെ പുഛിച്ചുതള്ളുന്നതിനുപകരം ഉചിതമായി പ്രതികരിക്കുകയാണുവേണ്ടത്. ഇതെല്ലാം അവഗണിക്കണമെന്നും വിരട്ടാൻ വിദേശറേറ്റിംഗ് ഏജൻസികളെ അനുവദിക്കരുതെന്നും വീമ്പു പറയാൻ എളുപ്പമാണ്. എന്നാൽ അടിസ്ഥാനപരമായി സാമ്പത്തിക പ്രവർത്തനങ്ങളിൽ എവിടെയാണു പോരായ്മകൾ എന്ന് ആത്മപരിശോധന നടത്തുകയും ഉചിതമായ നയപരിഷ്കരണങ്ങൾ തുടങ്ങിക്കൊണ്ടുള്ള പ്രതികരണവുമാണ് അഭികാമ്യം. ആദ്യമായി ഈപ്രശ്നം ശരിയായ കാഴ്ചപ്പാടിൽ പരിശോധിക്കുക. റേറ്റിംഗ് ഏജൻസികൾ അവയുടെ ജോലിയാണു ചെയ്യുന്നത്. ഒരു രാജ്യത്തോടും അവർക്കു പക്ഷപാതമില്ല. ഇപ്പോൾ മൂഡീസ് എസ് ആന്റ് പി, ഫിച്ച് എന്നീ ഏജൻസികളുടെ ഇന്ത്യ റേറ്റിംഗ് ഒരേതലത്തിലാണ്- നിക്ഷേപ ശ്രേണിയിലെ ഏറ്റവു താഴ്ന്ന നിലയിൽ. റേറ്റിംഗ് സൂചന പ്രതികൂലമാകയാൽ കൂടുതൽ താഴോട്ടു പോകാനുള്ള സാധ്യതയുണ്ട് എന്നതാണ് വിഷമിപ്പിക്കേണ്ടത്. അതുസംഭവിച്ചാൽ, നമ്മുടെ റേറ്റിംഗ് ഊഹക്കച്ചവട നിലവാരത്തിലെത്തും. വിപണികളിൽ നിന്ന് മൂലധനം പലായനം ചെയ്യുകയും കറൻസിയുടെ മൂല്യം തകരുകയുമായിരിക്കും ഇതിന്റെ ഫലം. രാജ്യത്തിന്റെ സ്ഥൂലസാമ്പത്തിക സ്ഥിരതയെ ഇതുവിപരീതമായി ബാധിക്കും. എങ്ങനെയാണ് പ്രതികരിക്കേണ്ടത്? തുടർച്ചയായുള്ള വളർച്ചാ നിരക്കിലെതാഴ്ചയും 2017 മുതലുള്ള കാര്യമായ പരിഷ്കരണങ്ങളുടെ അഭാവവും കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും ധനസ്ഥിതി വഷളായതും, ധനകാര്യരംഗത്തെ വർധിച്ചുവരുന്ന സമ്മർദ്ദവുമാണ് ഇന്ത്യയുടെ റേറ്റിംഗ് തരംതാഴുന്നതിലേക്കു നയിച്ചതെന്നു മൂഡീസ് അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. ഈ അവലോകനത്തിൽ കുറ്റംകണ്ടെത്തുക ദുഷ്കരമാണ്. അതിനാൽ ദുർബ്ബല മേഖലകളെ ശക്തിപ്പെടുത്തിക്കൊണ്ടായിരിക്കണം ശരിയായി പ്രതികരിക്കേണ്ടത്. 1991ലേതിന് സമാഹനമായ സാഹചര്യം: അത് പ്രയോജനപ്പെടുത്തുക ജെഎം കെയ്ൻസിന്റെ വിഖ്യാത വചനം ഇങ്ങിനെയാണ്, രാഷ്ട്രീയക്കാർ ശരിയായ കാര്യം ചെയ്യും, പക്ഷേ മറ്റെല്ലാ സാധ്യതകളും പരീക്ഷിച്ചതിനുശേഷം്. 1991ലെ പ്രതിസന്ധി പരിഷ്കരണത്തിലേക്കു തള്ളിവിടുന്നതുവരെ, 1973ൽ ആദായനികുതി 97 ശതമാനമായി ഉയർത്തുന്നതുൾപ്പടെ എല്ലാസാധ്യതകളും പരീക്ഷിക്കുകയുണ്ടായി. പിന്നീടുസംഭവിച്ചത് ചരിത്രമാണ്. അതിനാൽ പ്രഥമപരിഗണന നൽകേണ്ടത് വളർച്ച തിരിച്ചുകൊണ്ടു വരുന്നതിനാണ്. നിക്ഷേപ സൗഹൃദനയ രൂപീകരണത്തിലൂടെ വൻ തോതിൽ നിക്ഷേപം ആകർഷിച്ചുകൊണ്ടുവേണം ഇതു നിർവഹിക്കാൻ. ബിസിനസ് ചെയ്യുന്നത് സുഗമമാക്കുന്ന കാര്യത്തിൽ ഇനിയും ബഹുദൂരം മുന്നോട്ടുപോകാനുണ്ട്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞതുപോലെ ഭൂമി, തൊഴിൽ നിയമങ്ങളുടെ പരിഷ്കരണമാണ് ഇതിന് ആവശ്യം. പറഞ്ഞതു പ്രാവർത്തികമാക്കണം. ധനകമ്മിയും കടഭാരവും കുറയ്ക്കാൻ മാർഗരേഖ തയാറാക്കുക ഇന്ത്യയുടെ ധനകാര്യസ്ഥിതി മോശമായ അവസ്ഥയിലാണെന്ന കാര്യം തിരിച്ചറിയുകയാണ് പ്രധാനം. കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും ധനകമ്മി, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകൾ എന്നിവയെല്ലാം അടക്കം പൊതുമേഖലാ വായ്പാആവശ്യം(PSBR)2021 സാമ്പത്തിക വർഷം മൊത്തം അഭ്യന്തര ഉൽപാദനത്തിന്റെ 14 ശതമാനത്തോളമായിരിക്കും. പൊതുകടം 2021 സാമ്പത്തിക വർഷത്തിന്റെ ഒടുവിലാകുമ്പോൾ ജിഡിപിയുടെ 80 ശതമാനത്തിലെത്തും. വികസ്വര രാജ്യങ്ങൾക്കിടയിലെ ഏറ്റവുംകൂടിയ ഈനിരക്കുമായി നമുക്കു മുന്നോട്ടു പോകാൻ കഴിയില്ല. ഈവർഷം ധനകമ്മിയിലെ വർധനവ് ആഗോളമാണ്. അതിനാൽ പരിഭ്രാന്തരാകേണ്ടതില്ല. എന്നാൽ ഇതുമായി മുന്നോട്ടുപോകുവാൻ സാധിക്കില്ലെന്ന ബോധ്യത്തോടെ എത്രയുംപെട്ടെന്ന് കൃത്യമായി നിർവചിക്കപ്പെട്ട ലക്ഷ്യങ്ങളോടെ കമ്മിയും കടഭാരവും കുറയ്ക്കാൻ മാർഗരേഖ തയാറാക്കി നിശ്ചിതസമയപരിധിക്കകം ധനപരമായ സ്ഥിരത വീണ്ടെടുക്കേണ്ടിയിരിക്കുന്നു. അനുകൂല ഘടകങ്ങൾ നമ്മുടെ ശക്തിയെക്കുറിച്ചുകൂടി ബോധവാാരാകേണ്ടിയിരിക്കുന്നു. നമ്മുടെ കറണ്ട് അക്കൗണ്ട് നിയന്ത്രണാധീനമാണ്. 485 ബില്യൺ ഡോളർവരുന്ന വിദേശനാണയ ശേഖരം എക്കാലത്തേയും ഉയർന്നതാണ്. ആഗോളതലത്തിൽ വൻതോതിലുള്ള പണത്തിന്റെ ഒഴുക്ക് ഇന്ത്യൻ ഓഹരി വിപണിക്കും കരുത്തുനൽകുന്നു. ഇന്ത്യൻ രൂപ ശക്തവും വിലക്കയറ്റം നിയന്ത്രണവിധേയവുമാണ്. ഏകകക്ഷി ഭൂരിപക്ഷവും പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവവും ഉറച്ച തീരുമാനങ്ങൾക്ക് ശരിയായ അന്തരീക്ഷം സൃഷ്ടിക്കുന്നു. പരിഷ്കരണം ഇപ്പോൾ നടക്കണം, എങ്കിൽ മാത്രമേ ഏറ്റവുംആകർഷകമായ വികസ്വര വിപണി എന്നനിലയിൽ ശരിയായ പാതയിൽ തിരിച്ചെത്താൻ കഴിയൂ. പരിഷ്കരണങ്ങളിലൂടെ പ്രതിസന്ധിയെ അവസരമാക്കാനാകണം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3duM8IL
via IFTTT

നിഫ്റ്റി 10,000 കടന്നു: സെന്‍സെക്‌സില്‍ 450 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 450 പോയന്റ് ഉയർന്ന് 34,275ലും നിഫ്റ്റി 140 പോയന്റ് നേട്ടത്തിൽ 10,119ലുമാണ് വ്യാപാരം നടക്കുന്നത്. ബജാജ് ഫിനാൻസ്, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഒഎൻജിസി, ടൈറ്റാൻ കമ്പനി, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഹിൻഡാൽകോ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, വിപ്രോ, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, അദാനി പോർട്സ്, കോൾ ഇന്ത്യ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ലോക്ക്ഡൗണിൽ വ്യാപകമായി ഇളവു നൽകിയതും ഏഷ്യൻ വിപണികളിലെ നേട്ടവുമാണ് വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/2AySwQu
via IFTTT

ഉപകരണങ്ങൾ സ്റ്റോക്കില്ല: ലാപ്ടോപ്പിനും ടാബ്‌ലെറ്റിനും വമ്പൻ ഡിമാൻഡ്

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയതോടെ സംസ്ഥാനത്ത് ഡിജിറ്റൽ ഗാഡ്ജെറ്റുകൾക്ക് ഡിമാൻഡ് ഏറി. ലാപ്ടോപ്പ്, ടാബ്ലെറ്റ്, മൊബൈൽ ഫോൺ, ഹെഡ്സെറ്റ്, വെബ് ക്യാമറ തുടങ്ങിയവയ്ക്ക് മേയ് മാസം മുതൽ ആവശ്യക്കാർ ഏറിയിരിക്കുകയാണ്. സാധാരണ മാസത്തെക്കാൾ ഇരട്ടി വില്പനയാണ് ഇത്തരം ഉത്പന്നങ്ങൾക്ക്. പല രക്ഷിതാക്കളും എന്ത് വാങ്ങണം എന്ന ആശയക്കുഴപ്പത്തിലുമാണ്. ക്ലാസുകൾ ഓൺലൈൻ ആരംഭിക്കാൻ പ്രഖ്യാപനം വന്നതോടെ പല കമ്പനികളും മറ്റ് സംസ്ഥാനങ്ങിൽ നിന്ന് എത്തിച്ച് സ്റ്റോക്ക് ചെയ്തിരുന്നു. എന്നാൽ, ഓണ സീസണിൽ നടക്കുന്ന വില്പനയിൽ കൂടുതലാണ് പല സ്റ്റോറുകളിലും നടന്നത്. പല സ്ഥലങ്ങളിലും സ്റ്റോക്ക് തീർന്ന അവസ്ഥയായിരുന്നു. ഒന്നിൽ കൂടുതൽ കുട്ടികൾ ഉള്ള വീടുകളിലേക്ക് ലാപ്ടോപ്പിനു പുറമെ ടാബ്ലെറ്റാണ് കൂടുതൽ പേരും വാങ്ങുന്നത്. ഇവയ്ക്കു പുറമെ, സ്മാർട്ട് ഫോൺ ചോദിച്ചെത്തുന്നവരുടെ എണ്ണവും കൂടുതലാണ്. പല സ്റ്റോറുകളും തിരക്കുമൂലം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഹോം ഡെലിവറി സേവനവും ലഭ്യമാക്കിയിരുന്നു. കോവിഡ് കാരണം പലർക്കും ഉപകരണങ്ങൾ സ്റ്റോക്ക് ചെയ്യാനും സാധിച്ചിരുന്നില്ല. കേരളത്തിൽ നിലവിൽ 75,000 ലാപ്ടോപ്പിന് ആവശ്യക്കാരുണ്ട്. നിലവിലെ സ്റ്റോക്കിന്റെ അടിസ്ഥാനത്തിൽ 20,000-ത്തോളം ലാപ്ടോപ്പുകൾ മാത്രമേ നൽകാൻ സാധിക്കുകയുള്ളു. പുതിയ സ്റ്റോക്ക് എത്തിയാൽ ഇത് പരിഹരിക്കാമെന്ന് 'ഡെൽ' പ്രതിനിധി ദിവാകർ പ്രഭു പറഞ്ഞു. 20,000 മുതൽ 30,000 രൂപ വരെയുള്ള ലാപ്ടോപ്പുകൾക്കാണ് ആവശ്യക്കാർ ഏറെ. വില കൂടിയവ ഉണ്ടെങ്കിലും ഇവയ്ക്ക് ഡിമാൻഡ് കുറവാണ്. മൊബൈൽ ഫോൺ, ടാബ്ലെറ്റ് എന്നിവയിൽ 10,000-12,000 രൂപ വരെയുള്ളവയ്ക്കാണ് ആവശ്യക്കാർ. 500 രൂപ മുതലുള്ള ഹെഡ്ഫോണും വിറ്റുപോയി. ഇവയുടെ കൂടെ വെബ് ക്യാമറ, വൈഫൈ മോഡം എന്നിവയുടെ ആവശ്യക്കാരും വർധിച്ചു. സാധാരണ മാസങ്ങളിൽ 8,000 ലാപ്ടോപ്പുകളാണ് കേരളത്തിൽ വിൽക്കുന്നത്. മേയ് മാസം കേരളത്തിൽ 27,000 ലാപ്ടോപ്പുകളാണ് വിറ്റത്. നിലവിൽ ലാപ്ടോപ്പ് വില്പനയിൽ മാത്രം 300 ശതമാനം വളർച്ച കേരളത്തിൽ കൈവരിച്ചിട്ടുണ്ടെന്ന് 'എച്ച്.പി.' കേരള ബ്രാഞ്ച് മാനേജർ സിനീഷ് ശ്രീധർ അറിയിച്ചു. ദീർഘകാല ലക്ഷ്യം മുൻനിർത്തി പല രക്ഷിതാക്കളും ലാപ്ടോപ്പാണ് തിരഞ്ഞെടുത്തത്. അതേസമയം, പഴയ ടാബ്ലെറ്റ്, മൊബൈൽ, വെബ് ക്യാമറ, ലാപ്ടോപ്പ് എന്നിവയുടെ തകരാറുകൾ പരിഹരിക്കുന്നവരും ഉണ്ടായിരുന്നു. സ്മാർട്ട് ടി.വി.ക്കും ആവശ്യക്കാർ ഓൺലൈൻ ക്ലാസുകൾക്കായി ടി.വി.ക്കും ആവശ്യക്കാരുണ്ട്. പ്രത്യേകിച്ച് സ്മാർട്ട് ടി.വി.ക്കാണ് ആവശ്യക്കാർ കൂടുതൽ. സവിശേഷതകൾ മുന്നിൽ കണ്ടാണ് സ്മാർട്ട് ടി.വി.ക്ക് ഡിമാൻഡ് കൂടിയത്. 10,000 രൂപ മുതലുള്ള സ്മാർട്ട് ടി.വി.കൾ വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് 'ഓക്സിജൻ ദി ഡിജിറ്റൽ ഷോപ്പ്' സി.ഇ.ഒ. സിജോ കെ. തോമസ് പറഞ്ഞു. ലോക്ഡൗണായതിനാൽ പല രക്ഷിതാക്കൾക്കും കൈയിൽ ആവശ്യത്തിന് പണമില്ല. അതിനാൽ എല്ലാ ഷോപ്പുകളും ഫിനാൻസ് സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഫിനാൻസ് പർച്ചേസ് കൂടിയതായും അധികൃതർ അറിയിച്ചു. അതേസമയം, ഇ-കൊമേഴ്സ് സൈറ്റുകൾ സജീവമായതോടെ ഓൺലൈൻ വഴിയും ആളുകൾ ഉപകരണങ്ങൾ വാങ്ങുന്നുണ്ട്.

from money rss https://bit.ly/3eQslUt
via IFTTT

വ്യാജസന്ദേശങ്ങളിൽ ജാഗ്രത വേണമെന്ന് റിസർവ് ബാങ്ക്

മുംബൈ:റിസർവ് ബാങ്കിൻറെ പേരിൽ ഇ- മെയിലിലും എസ്.എം.എസ്. മുഖേനയും എത്തുന്ന തട്ടിപ്പുസന്ദേശങ്ങളിൽ ജാഗ്രതവേണമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. റിസർവ് ബാങ്കിൻറെ ഇമെയിലുകളെ അനുകരിച്ച് സാന്പത്തികത്തട്ടിപ്പു ലക്ഷ്യമിട്ടാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. ആർ.ബി.ഐ., റിസർവ് ബാങ്ക് പേമെൻറ് തുടങ്ങിയ വാക്കുകൾ ഉൾപ്പെടുത്തിയാകാം ഇ-മെയിൽ വിലാസങ്ങൾ സൃഷ്ടിച്ചിട്ടുണ്ടാവുക. rbi.org.in എന്ന ഡൊമെയ്നിൽ മാത്രമായിരിക്കും റിസർവ് ബാങ്ക് ഇ-മെയിൽ സന്ദേശങ്ങൾ ഉണ്ടാവുക. ഉദ്യോഗസ്ഥരുടെ പേരിനൊപ്പം ഈ ഡൊമെയ്ൻകൂടി ഉൾപ്പെടുത്തിയിട്ടുണ്ടാകും. സാധാരണക്കാർക്ക് നേരിട്ട് റിസർവ് ബാങ്ക് ഇ-മെയിൽ അയക്കാറില്ല. അതുകൊണ്ടുതന്നെ പൊതുജനവും സാന്പത്തികസ്ഥാപനങ്ങളും ഇത്തരം ഇ-മെയിലുകൾ ലഭിച്ചാൽ ജാഗ്രതയോടെ മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്ന് ആർ.ബി.ഐ. പത്രക്കുറിപ്പിൽ അറിയിച്ചു.

from money rss https://bit.ly/376AZvr
via IFTTT

വിപണിയില്‍ റാലി: സെന്‍സെക്‌സ് 522 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി വിപണി മികച്ചനേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 10,000 നിലവാരത്തിന് അടുത്തെത്തുകയുംചെയ്തു. സെൻസെക്സ് 522.01 പോയന്റ് ഉയർന്ന് 33,825.53ലും നിഫ്റ്റി 152.95 പോയന്റ് നേട്ടത്തിൽ 9979.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1712 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 708 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിൻസർവ്, സീ എന്റർടെയ്ൻമെന്റ്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കോൾ ഇന്ത്യ, മാരുതി സുസുകി, ഐടിസി, ബിപിസിഎൽ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സെക്ടറർ സൂചികകളിൽ എഫ്എംസിജി ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1-2ശതമാനം ഉയർന്നു. മൂഡീസ് റേറ്റിങ് താഴ്ത്തിയെങ്കിലും നീണ്ട അടച്ചിടലിൽ ഇളവുകൾ നൽകിയതോടെ സമ്പദ്ഘടന തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ആഗോള സൂചികകളിലെ നേട്ടവും വിപണിക്ക് കരുത്തുപകർന്നു.

from money rss https://bit.ly/3gFoHhT
via IFTTT

സമ്പദ്ഘടനയില്‍ ഉണര്‍വ്: കേരളം ഉള്‍പ്പടെയുള്ള 5 സംസ്ഥാനങ്ങളിലെ ആഭ്യന്തര ഉത്പാദനംവര്‍ധിച്ചു

കോവിഡ് വ്യാപനത്തെതുടർന്ന് ലോകത്തെ ഏറ്റവുംനീണ്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഇന്ത്യയിൽ സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായിത്തുടങ്ങി. മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 27ശതമാനം സംഭവാനചെയ്ത് കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങൾ. കേരളത്തിനുപുറമെ, പഞ്ചാബ്, തമിഴ്നാട്, ഹരിയാണ, കർണാടക എന്നിവിടങ്ങളിലാണ് ഉണർവ് പ്രകടമായത്. ഊർജ ഉപഭോഗം, ഗതാഗതം, കാർഷിക വിഭവങ്ങൾ മൊത്തവിതരണകേന്ദ്രത്തിലേയ്ക്കെത്തൽ, ഗൂഗിൾ മൊബിലിറ്റി ഡാറ്റ തുടങ്ങിയവ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയതെന്ന് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എലാറ സെക്യൂരിറ്റീസിലെ സാമ്പത്തിക വിദഗ്ധനായ ഗരിമ കപൂർ വിലയിരുത്തുന്നു. വൻകിട വ്യവസായ ശാലകൾ പ്രവർത്തിക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ കോവിഡ് വ്യാപനംമൂലം ഇപ്പോഴും കടുത്ത നിയന്ത്രണത്തിൽ തുടരുകയാണ്. ജൂൺ എട്ടുമുതൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഷോപ്പിങ് മാളുകളും റസ്റ്റോറന്റുകളും ആരാധനാലയങ്ങളും തുറക്കും. Five states are leading Indian economy to recovery from lockdown

from money rss https://bit.ly/2MlZURZ
via IFTTT

സാമ്പത്തിക ഇടപാടുകള്‍ പൂര്‍വസ്ഥിതിയിലേയ്ക്ക്: ഡിജിറ്റല്‍ പെയ്‌മെന്റുകളുടെ മൂല്യമുയര്‍ന്നു

ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയതോടെ സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിന്റെ സൂചനകൾ നൽകി ഡിജിറ്റൽ പെയമെന്റുകളുടെ എണ്ണത്തിൽ കാര്യമായ വർധന. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം യുണിഫൈഡ് പെയ്മെന്റ് ഇന്റർഫെയ്സ്(യുപിഐ), ഇമ്മീഡിയറ്റ് പെയ്മെന്റ് സർവീസ്(ഐഎംപിഎസ്), നാഷണൽ ഇലക്ട്രോണക് ടോൾ കളക്ഷൻ(എൻഇടിസിസി), ഭാരത് ബിൽ പെയ്മെന്റ് സിസ്റ്റം(ബിബിപിഎസ്) എന്നിവവഴിയുള്ള ഇടപാടുകളിലാണ് മെയ്മാസത്തിൽ കാര്യമായ വർധന രേഖപ്പെടുത്തിയത്. മാർച്ചിൽ 2.06 ലക്ഷംകോടി രൂപയുടെ ഇടപാടുകൾ നടന്നസ്ഥാനത്ത് മെയ് മാസത്തിലെത്തിയപ്പോൾ യുപിഐ ഇടപാടുകൾ 2.18 ലക്ഷം കോടിയായി ഉയർന്നു. ഏപ്രിൽമാസത്തിൽ 1.51 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യുപിഐവഴി നടന്നത്. ഇടപാട് മൂല്യത്തിൽ 45ശതമാനമാണ് വർധന. ഐഎംപിഎസ് വഴി മെയ് മാസത്തിൽ 1.69 ലക്ഷംകോടി മൂല്യമുള്ള ഇടപാടുകളാണ് നടന്നത്. ഏപ്രിലിലാണെങ്കിൽ ഇത് 1.22 ലക്ഷംകോടിമാത്രമായിരുന്നു. മാർച്ചിലാണെങ്കിൽ 2.01 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഐഎംപിഎസ് വഴി നടന്നത്(പട്ടിക കാണുക). ഇടപാടുകളുടെ മൂല്യം ഏപ്രിൽ മെയ് വളർച്ച(%) യുപിഐ* 1.51 2.18 45 ഐഎംപിഎസ്* 1.21 1.68 39 ബിബിപിഎസ് 1,371.17 2,178.72 60 ഫാസ്ടാഗ് 247.58 1,142.34 361 *ലക്ഷംകോടി

from money rss https://bit.ly/2XQqurD
via IFTTT

Premam Turns 5: Here Are Some Lesser Known Facts About The Nivin Pauly-Alphonse Puthren Movie!

Premam Turns 5: Here Are Some Lesser Known Facts About The Nivin Pauly-Alphonse Puthren Movie!
Premam, the 2015-released blockbuster movie which marked Nivin Pauly's second collaboration with the talented filmmaker Alphonse Puthren, turns 5 today. Despite being released with zero pre-release hype, Premam emerged as one of the biggest successes Malayalam cinema has ever seen. The

* This article was originally published here

യെസ് ബാങ്കില്‍ സ്ഥിരനിക്ഷേപമിട്ടാല്‍ സൗജന്യ കോവിഡ് പരിരക്ഷ: നിങ്ങള്‍ നിക്ഷേപിക്കുമോ?

യെസ് ബാങ്കിൽ സ്ഥിരനിക്ഷേപമിട്ടാൽ കോവിഡ് ബാധയ്ക്കുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. റിലയൻസ് ജനറൽ ഇൻഷുറൻസുമായി സഹകരിച്ചാണ് ബാങ്ക് പുതിയ എഫ്ഡി അവതരിപ്പിച്ചിരിക്കുന്നത്. ചുരുങ്ങിയത് ഒരുലക്ഷം രൂപയുടെയെങ്കിലും സ്ഥിര നിക്ഷേപമിട്ടാലാണ് 25,000 രൂപയുടെ കോവിഡ് കവറേജ് ലഭിക്കുക. വിശദാംശങ്ങൾ അറിയാം 1. ചുരുങ്ങിയ നിക്ഷേപം ഒരുലക്ഷം രൂപയാണ്. ലഭിക്കുന്ന പരിരക്ഷയാകട്ടെ 25,000 രൂപയുടെതുമാണ്. കൂടുതൽ എത്രതുക നിക്ഷേപിച്ചാലും പരിരക്ഷാതുകയിൽ വർധനവുണ്ടാകില്ല. ജോയിന്റ് അക്കൗണ്ടാണെങ്കിൽ ആദ്യത്തെ അക്കൗണ്ട് ഉടമയ്ക്കുമാത്രമാകും പരിരക്ഷ ലഭിക്കുക. 2. മറ്റ് ഷെഡ്യൂൾഡ് ബാങ്കുകളെ അപേക്ഷിച്ച് ഉയർന്ന പലിശയാണ് യെസ് ബാങ്ക് സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്നത്. ഒരുവർഷത്തെ എഫ്ഡിക്ക് മറ്റുബാങ്കുകൾ ശരാശരി ആറുശതമാനത്തിൽതാഴെമാത്രം പലിശ നൽകുമ്പോൾ യെസ് ബാങ്ക് നൽകുന്നത് 7.25ശതമാനമാണ്. 3. കോവിഡ് പരിരക്ഷയുടെ കാലാവധി ഒരുവർഷത്തേയ്ക്കുമാത്രമായിരിക്കും. അതായത് എഫ്ഡി തുടങ്ങി ഒരുവർഷം പൂർത്തിയാകുന്നതുവരെമാത്രമെ കവറേജ് ലഭിക്കൂ. മുതിർന്ന പൗരന്മാർക്ക് പരിരക്ഷ ലഭിക്കില്ല. നിങ്ങൾ നിക്ഷേപിക്കുമോ? 1. എഫ്ഡിക്ക് ഉയർന്ന പലിശനിരക്കും സൗജന്യ പരിരക്ഷയും ഏർപ്പെടുത്തിയിട്ടുള്ളത് നിക്ഷേപകരെ ആകർഷിക്കുന്നതിനാണ്. 2. കോവിഡ് ചികിത്സയ്ക്ക് കാൽ ലക്ഷ്യത്തിന്റെ പരിരക്ഷ തികച്ചും അപര്യാപ്തമാണ്. നിലവിൽ ആരോഗ്യ പരിരക്ഷയുള്ളവർക്ക് പുതിയ കവറേജിനെക്കുറിച്ച് ആലോചിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ കോവിഡ് പരിരക്ഷ ലഭിക്കാൻവേണ്ടിമാത്രം സ്ഥിര നിക്ഷേപം നടത്തേണ്ട. 3. മികച്ച സാമ്പത്തിക ഭദ്രതയുള്ള ബാങ്കിൽമാത്രം സ്ഥിരനിക്ഷേപമിടുക. പലിശയും അനുബന്ധ ഓഫറുകളുംമാത്രംനോക്കി നിക്ഷേപം നടത്താതിരിക്കാൻ ശ്രദ്ധിക്കുക.

from money rss https://bit.ly/2zHGYul
via IFTTT