121

Powered By Blogger

Monday 10 May 2021

ഇപിഎഫ് വരിക്കാരുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഏഴ് ലക്ഷമാക്കി: വിശദാംശങ്ങൾ അറിയാം

ഇപിഎഫ് വരിക്കാർക്കുള്ള ലൈഫ് ഇൻഷുറൻസ് പരിധി ഏഴ് ലക്ഷമാക്കി ഉയർത്തി. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡിഎൽഐ) എന്നപേരിലുള്ള പദ്ധതി സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന, ഇപിഎഫ് അടയ്ക്കുന്നവർക്കെല്ലാം അർഹതയുള്ളതാണ്. ജോലിയിലിരിക്കെ മരണപ്പെട്ടാൽ ആശ്രതർക്ക് നിശ്ചിത തുക ലഭിക്കുന്നതാണ് പദ്ധതി. കുറഞ്ഞത് 2.5 ലക്ഷം രൂപയും പരമാവധി ഏഴ് ലക്ഷംരൂപയുമാണ് പദ്ധതി പ്രകാരം ലഭിക്കുക. 2021 ഏപ്രിൽ 21 മുതൽ മൂന്നുവർഷത്തേയ്ക്കാണ് പുതുക്കിയ പരിധിപ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. പദ്ധതിയെക്കുറിച്ചറിയാം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ മരിച്ചാൽ ആശ്രിതർക്ക് ഇൻഷുറൻസ് തുക ലഭിക്കുന്ന പദ്ധതി 1976ലാണ് സർക്കാർ അവതരിപ്പിച്ചത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ വിഹിതം അടയ്ക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കവറേജ് ലഭിക്കാൻ ജീവനക്കാരൻ ഒരുരൂപപോലും അടയ്ക്കേണ്ടതില്ല. തൊഴിലുടമയിൽനിന്ന് ചെറിയതുകയാണ് ഇതിനായി ഈടാക്കുന്നത്. ജീവനക്കാർക്ക് പ്രത്യേകം ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളെ പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എത്രതുക ലഭിക്കും? ജീവനക്കാരന്റെ പ്രതിമാസ വേതനവും പിഎഫിലെ ബാലൻസ് തുകയും പരിശോധിച്ചാണ് ക്ലെയിം തുക നിശ്ചയിക്കുക. 12 മാസം തുടർച്ചയായി ജോലിചെയ്തിട്ടുണ്ടെങ്കിൽ മിനിമം തുകയായ 2.5 ലക്ഷം രൂപക്ക് അർഹതയുണ്ടാകും. ജീവനക്കാരൻ മരിക്കുന്ന സമയത്ത് ശരാശരി ശമ്പളം 20,000 രൂപയും ഈകാലയളവിലെ പിഎഫ് ബാലൻസ് രണ്ടുലക്ഷം രൂപയുമാണെങ്കിൽ ഏഴ് ലക്ഷം രൂപയുടെ ആനുകൂല്യത്തിന് അർഹതയുണ്ട്. ജീവനക്കാരന്റെ നോമിനിക്കായിരിക്കും ഈതുക ലഭിക്കുക. നോമിനേഷൻ നൽകിയിട്ടില്ലെങ്കിൽ പങ്കാളിക്കും അവിവാഹിതയായ മകൾക്കും പ്രായപൂർത്തിയാകാത്ത മകനും ഈ തുകയ്ക്ക് അർഹതയുണ്ടാകും. All you wanted to know about Employees' Deposit Linked Insurance.

from money rss https://bit.ly/33Ca0GM
via IFTTT

വിലകൂടുന്നു: സ്വർണം പവന് 35,760 രൂപയായി

മൂന്നുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ചൊവാഴ്ച വർധിച്ചു. പവന്റെ വില 80 രൂപകൂടി 35,760 രൂപയായി. ഗ്രാമിന് 4470 രൂപയുമായി. കഴിഞ്ഞ മൂന്നുദിവസം 35,680 രൂപ നിലവാരത്തിലായിരുന്നു പവന്റെവില. ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 1836 ഡോളർ നിലവാരത്തിലാണ്. യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയെ സ്വാധീനിച്ചത്. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 47,940 രൂപ നിലവാരത്തിലാണ്. നേരിയ ഇടിവോടെയാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2Rd9ixb
via IFTTT

സാധാരണ മെഡിക്ലെയിം പോളിസിയിൽ കോവിഡ് കവർ ഉണ്ടോ?

ആരോഗ്യവും അഭിവൃദ്ധിയും ഉണ്ടാവുമ്പോൾ നാം റിസ്കുകളെക്കുറിച്ചോ അതിന്റെ ഭവിഷ്യത്തിനെക്കുറിച്ചോ അധികം ഓർക്കാറില്ല. പക്ഷേ, അനാരോഗ്യവും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാവുമ്പോൾ നാം മാനസികമായും സാമ്പത്തികമായും തകർന്നുപോകുന്നു. എനിക്കും എന്റെ കുടുംബത്തിനും ഒന്നും സംഭവിക്കില്ല എന്ന പഴയ ചിന്തകൾക്ക് ഒട്ടേറെ മാറ്റങ്ങൾ കണ്ടുതുടങ്ങി. കോവിഡ് എന്ന മഹാമാരി മൂലം ദിനംപ്രതി മരണമടയുന്നവരുടെ എണ്ണംതന്നെ ഇതിന് ഉദാഹരണം. ഏതൊരു കുടുംബത്തിന്റെയും റിസ്കുകൾ കണ്ടെത്തി അത് യഥാവിധി സംരക്ഷിക്കുന്നതിന് ഇന്ന് വിവിധ സംരക്ഷണ മാർഗങ്ങൾ നിലവിലുണ്ട്. കോവിഡ് ചികിത്സയ്ക്കായി നാം ആശുപത്രിയിൽ പോകുന്നു. കോവിഡിനു മാത്രമായി ഇപ്പോൾ വിപണിയിൽ പ്രത്യേക പോളിസികൾ നിലവിലുണ്ട്. ഇതിന്റെ കാലാവധി മൂന്നര മാസം, ആറര മാസം, ഒമ്പതര മാസം എന്നിങ്ങനെയാണ്. പോളിസിയിൽ ചേർന്ന ശേഷം ആദ്യത്തെ 15 ദിവസത്തേക്ക് റിസ്കുകൾ കവർ ചെയ്യുന്നതല്ല. ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ തേടുന്നവർക്ക് കാഷ്ലെസ് ആയും അതല്ലെങ്കിൽ അനുബന്ധ ബില്ലുകൾ സമർപ്പിച്ചാൽ റീ-ഇംപേഴ്സ്മെന്റ് ആയും ചികിത്സാ ചെലവുകൾ ലഭിക്കുന്നതാണ്. ആരോഗ്യ ഇൻഷുറൻസ് രംഗത്തെ അനാരോഗ്യ പ്രവണതകൾ തടയാൻ ഈ മേഖലയുമായി ബന്ധപ്പെട്ടവർ കണ്ണുതുറന്നേ മതിയാകൂ. ഇതിൽ ഇൻഷുറൻസ് കമ്പനികൾ സമയബന്ധിതമായി ക്ലെയിമുകൾ തീർപ്പാക്കണം. സുതാര്യമായ പോളിസികൾ എല്ലാ ജനവിഭാഗത്തിനും ഇണങ്ങുന്ന രീതിയിൽ നൽകണം. ക്ലെയിം തീർപ്പാക്കുന്ന ടി.പി.എ. കമ്പനികൾ, അതല്ലെങ്കിൽ ഇൻഷുറൻസ് കമ്പനികളിലെ ക്ലെയിം തീർപ്പാക്കുന്ന വിഭാഗം എന്നിവർ കാര്യക്ഷമമായും സമയബന്ധിതമായും ക്ലെയിമുകൾ തീർപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ചില ആശുപത്രികൾ ആരോഗ്യ ഇൻഷുറൻസ് ഉള്ളവരിൽ നിന്ന് കൂടുതൽ സംഖ്യ ഈടാക്കുന്നുവെന്ന പ്രചാരമുണ്ട്. കോവിഡ് രോഗികളിൽനിന്ന് പതിവിൽ കവിഞ്ഞ സംഖ്യ 'പാക്കേജുകൾ' എന്ന പേരിൽ ഈടാക്കുന്നു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നവർ പലപ്പോഴും കാഷ്ലെസ് കിട്ടാതെ പണം നൽകേണ്ടി വരുന്നു. മാത്രമല്ല, കാഷ്ലെസ് ലഭിക്കാനായി മണിക്കൂറുകൾ ആശുപത്രിയിൽ തന്നെ വീണ്ടും കഴിയേണ്ടി വരുന്നു. ഇത് ഒഴിവാക്കാൻ കുറ്റമറ്റ ഒരു ക്ലെയിം ഡിപ്പാർട്ട്മെന്റ് ഉണ്ടായേ തീരൂ. സർക്കാരിനും ചികിത്സാ രംഗത്ത് ഇന്നു നടമാടുന്ന മോശം പ്രവണതകളെ തടയിടാനാകും. ചികിത്സാ ചെലവുകൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ കൊണ്ടുവരണം. ഒപ്പംതന്നെ ആശുപത്രികൾ അവരുടെ ചികിത്സാ നിരക്കുകൾ പൊതുവായി പ്രദർശിപ്പിക്കണം (വെബ്സൈറ്റിലൂടെയും ആവാം). ആശുപത്രികളുടെ നിലവാരം അനുസരിച്ച് നിരക്കുകൾ നിശ്ചയിക്കുന്നതിലും തെറ്റില്ല. പൊതുജനങ്ങൾക്ക് സുതാര്യമായ രീതിയിൽ ചികിത്സയ്ക്കായി ആശുപത്രികളെ തിരഞ്ഞെടുക്കാൻ തന്മൂലം കഴിയും. ഒപ്പംതന്നെ മരുന്നുകമ്പനികൾ, രോഗനിർണയ മാർഗങ്ങൾ ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവരും അധിക തുക ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. എന്നാൽ, ഈ മേഖലയിലെ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. ഇന്ത്യയിലെ വിവിധ ജനറൽ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ കോവിഡ് ചികിത്സയും ഉൾപ്പെടുന്നു എന്നത് നമ്മളിൽ പലർക്കും അറിയില്ല. സാധാരണ പോളിസി എടുത്താൽ തന്നെ പോളിസി എടുത്ത് ആദ്യത്തെ 30 ദിവസം കഴിഞ്ഞാൽ കോവിഡ് ചികിത്സാ ചെലവ് ലഭ്യ മാവുന്നതാണ്. ഇനി ഭാവിയിൽ പുതുതായി ഏതെങ്കിലും രോഗമോ, വൈറസോ വന്നാലും സാധാരണ ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ കവർ ചെയ്യുന്നതാണ്. (എയിംസ് ഇൻഷുറൻസ് ബ്രോക്കിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/3bdVk52
via IFTTT

സെൻസെക്‌സിൽ 430 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,800ന് താഴെ

മുംബൈ: ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സും നിഫ്റ്റിയും ഒരുശതമാനത്തോളം നഷ്ടംനേരിട്ടു. സെൻസെക്സ് 430 പോയന്റ് നഷ്ടത്തിൽ 49,070ലെത്തി. നിഫ്റ്റിയാകട്ടെ 14,800 പോയന്റിന് താഴെയുമെത്തി. പണപ്പെരുപ്പം വർധിക്കുമെന്ന വിലയിരുത്തലാണ് വാൾസ്ട്രീറ്റിൽ തകർച്ചയ്ക്ക് കാരണമായത്. മറ്റ് ഏഷ്യൻ വിപണികളിൽ വ്യാപാരം ആരംഭിച്ചതും നഷ്ടത്തിലാണ്. പവർഗ്രിഡ്, ഇൻഫോസിസ്, റിലയൻസ്, ഐടിസി, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റാൻ, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ടിസിഎസ്, എൽആൻഡ്ടി, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഫാർമ ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായത്. മെറ്റൽ സൂചിക 2.2ശതമാനം താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. സീമെൻസ്, അലംബിക്, ആന്ധ്ര പേപ്പർ, ഗോദ്റേജ് കൺസ്യൂമർ പ്രൊഡക്ട്സ്, ഗ്രാന്യൂൾസ് ഇന്ത്യ തുടങ്ങി 28 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Sensex dips 400 points, tests 49k; Nifty below 14,800

from money rss https://bit.ly/3eyTuO7
via IFTTT

സെൻസെക്‌സ് 295 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,900ന് മുകളിലെത്തി

മുംബൈ: ലോഹം, ഫാർമ ഓഹരികളുടെ കരുത്തിൽ തുടർച്ചയായി നാലാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. കോവിഡ് കേസുകളുടെ എണ്ണത്തിൽകുത്തനെ കുറവുണ്ടായതാണ് വിപണിയെ ചലിപ്പിച്ചത്. രണ്ടാംതരംഗത്തിൽനിന്ന് പ്രതീക്ഷിച്ചതിലുംവേഗത്തിൽ രാജ്യംവിമുക്തമാകുമെന്ന സൂചനയാണ് നിക്ഷേപകർ നേട്ടമാക്കിയത്. സെൻസെക്സ് 295.94 പോയന്റ് നേട്ടത്തിൽ 49,502.41ലും നിഫ്റ്റി 119.20 പോയന്റ് ഉയർന്ന് 14,942.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2034 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1004 ഓഹരികൾ നഷ്ടത്തിലുമാണ്. 220 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, യുപിഎൽ, ഹിൻഡാൽകോ, ഐഒസി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ശ്രീ സിമെന്റസ്, അൾട്രടെക് സിമെന്റ്സ്, ബ്രിട്ടാനിയ, ഇൻഫോസിസ്, ഹീറോ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, എനർജി, ഇൻഫ്ര, ഫാർമ, മെറ്റൽ, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ 1-3ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. Nifty ends above 14,900, Sensex rises 296 pts

from money rss https://bit.ly/3uznijv
via IFTTT

സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്‌സിന് ഈടാക്കുന്നത് 700-1500 രൂപ

രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിന് ഈടാക്കുന്നത് വൻതുക. 18നും 44നും ഇടയിൽ പ്രായമുള്ളവർക്കുള്ള ഒറ്റഡോസ് പ്രതിരോധ കുത്തിവെപ്പിന് 700 രൂപ മുതൽ 1,500 രൂപവരെയാണ് ആശുപത്രികൾ വാങ്ങുന്നത്. വാക്സിൻ കുത്തിവെപ്പിനായി രജിസ്റ്റർചെയ്യേണ്ട കോവിൻ വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. നേരത്തെ 45 വയസ്സിനുമുകളിലുള്ളവരിൽനിന്ന് ഈടാക്കിയതിന്റെ ആറിരട്ടിയാണ് വർധന. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവീഷീൽഡിന് സ്വകാര്യ ആശുപത്രികൾ 700-900 രൂപയാണ് ഈടാക്കുന്നത്. ഭാരത് ബയോടെകിന്റെ കോവാക്സിനാകട്ടെ 1,250-1,500 രൂപയാണ് നൽകേണ്ടിവരുന്നത്. രാജ്യത്ത് നിർമിക്കുന്ന രണ്ട് വാക്സിനുകൾക്ക് ഇരട്ടിയിലേറെ വിലവ്യത്യാസമാണുള്ളത്. അപ്പോളോ, മാക്സ്, ഫോർട്ടിസ്, മണിപ്പാൽ ഹോസ്പിറ്റൽ ശൃംഖലകളാണ് വൻതോതിൽ വാക്സിൻ ശേഖരിച്ച് കുത്തിവെപ്പ് നടത്തുന്നത്. ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും കോവീഷീൽഡിനും കോവാക്സിനും 250 രൂപ നിരക്കിലാണ് സ്വകാര്യ ആശുപത്രികൾവഴി പൊതുജനങ്ങളിൽനിന്ന് ഈടാക്കിയത്. 150 രൂപ വാക്സിന്റെ വിലയും 100 രൂപ കുത്തിവെപ്പിനുള്ള നിരക്കുമായിരുന്നു. എന്നാൽ വാക്സിനുപുറമെ കുത്തിവെപ്പിനുമാത്രം 250-300 രൂപ നിരക്കാണ് ആശുപത്രികൾ ഇപ്പോൾ ഈടാക്കുന്നത്. 670 രൂപ നിരക്കിലാണ് കോവീഷീൽഡ് ആശുപ്രതികൾക്ക് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സാനിറ്റൈസർ, പിപിഇ കിറ്റ്, ബയോമെഡിക്കൽ മാലിന്യസംസ്കരണം തുടങ്ങിയവയ്ക്കായി 180 രൂപയോളം ചെലവുവരുമെന്നാണ് ആശുപ്രതികൾ പറയുന്നത്. Cost of Covid vaccines in Indias private hospitals is the highest in world

from money rss https://bit.ly/33skVTH
via IFTTT