121

Powered By Blogger

Monday 23 March 2020

ക്ഷമയോടെ കാത്തിരിക്കാം; പ്രതിസന്ധിയെ മറികടക്കാം

ഇപ്പോഴത്തെ മഹാമാരിയെത്തുടർന്ന് ഓഹരി വിപണിയിലുണ്ടായ പ്രതിസന്ധിയെ 2008ലെ സാമ്പത്തിക പ്രതിസന്ധിയുമായാണ് വിപണി തുലനം ചെയ്യുന്നത്. 2008-09 ലെ ആഗോള പ്രതിസന്ധിക്കാലത്ത് നിഫ്റ്റി 50 ഒരു വർഷ കാലയളവിൽ 60 ശതമാനത്തിലധികം തിരുത്തൽ നടത്തുകയുണ്ടായി. ഇപ്പോൾ ഒന്നര മാസത്തിൽതാഴെ സമയംകൊണ്ടുതന്നെ 30 ശതമാനത്തിലധികം താഴെപ്പോയി. അങ്ങേയറ്റം മാരകമായ ഈ രോഗം കടുത്ത അനന്തരഫലങ്ങൾക്കുശേഷവും നിയന്ത്രണ വിധേയമായേക്കില്ല എന്ന ഭയവുമുണ്ട്. ഇതുമൂലം ലോകമെമ്പാടും അതിവേഗം ഓഹരി വിൽപന നടക്കുകയാണ്. ഫണ്ടുകൾ സർക്കാർ ബോണ്ടുകളിലേക്കും അമേരിക്കൻ ഡോളറിലേക്കും മാറിക്കൊണ്ടിരിക്കുന്നു. ഇത് ഓഹരി വിലകൾ വർധിക്കാനും നേട്ടംകുറയാനും കറൻസി നിരക്ക് കുറയാനും ഇടയാക്കുന്നു. രണ്ടു പ്രതിസന്ധികളും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. രോഗവ്യാപനം തടയാൻ ലോകം വ്യാപാരവും യാത്രകളും നിയന്ത്രിച്ചുകൊണ്ട് സ്വയം അടച്ചിടുകയാണ്. രോഗം നിയന്ത്രണത്തിലായിക്കാഴിഞ്ഞാൽ മാത്രമേ ക്രമേണ കാര്യങ്ങൾ പഴയ നിലയിലേക്കു തിരിച്ചെത്തുകയുള്ളു. ഭൂരിപക്ഷം വിദഗ്ധരും അഭിപ്രായപ്പെട്ടതുപോലെ ഇതിന് ഒരു വർഷമെടുക്കുമെന്ന നിലപാടിനോട് വിപണി യോജിക്കുന്നില്ല. ലോകത്തിലെ നാലിലൊന്നു പണമിടപാടും കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ സാമ്പത്തിക വിപണിയായ അമേരിക്കൻ വിപണിയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയായിരുന്നു 2008-09 ലെ തകർച്ചയ്ക്കു കാരണം. തിരിച്ചടയ്ക്കപ്പെടാത്ത വായ്പകളും ഹൗസിംഗ് മേഖലയിൽ അനുഭവപ്പെട്ട മാന്ദ്യവുമായിരുന്നു ഇതിലേക്കു നയിച്ചത്. യുഎസിലെ വൻകിട സാമ്പത്തിക സഖ്യങ്ങളെ ഇത് ബാധിക്കുകയും ഈ തകർച്ച ലോക സാമ്പത്തിക വ്യവസ്ഥയിലേക്കു സംക്രമിക്കുകയുമായിരുന്നു. ഈ പ്രതിസന്ധി നേരിടുന്നതിന് യുഎസും കേന്ദ്ര ബാങ്കും കൊണ്ടു വന്ന സാമ്പത്തിക, ധനകാര്യ ഉത്തേജക പദ്ധതികൾ ഒരു വർഷത്തിനകംതന്നെ വിപണിയിൽ ആത്മവിശ്വാസം തിരിച്ചു കൊണ്ടുവന്നു. ഇന്നു പല രാജ്യങ്ങളും ഇത്തരം ഉത്തേജക പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പരിമിതമായ അനുകൂല വ്യതിയാനമേ ഇവയ്ക്കുണ്ടാക്കാൻ കഴിയൂ. പ്രശ്നം സാമ്പത്തികമല്ല, മറിച്ച് ലോകാരോഗ്യവുമായി ബന്ധപ്പെട്ടതാണ് എന്നതുതന്നെ കാരണം. ഇപ്പോൾ ലോകത്ത് രണ്ടു ലക്ഷം പേരിലേക്ക് രോഗം വ്യാപിച്ചുകഴിഞ്ഞു. ഓരോ രാജ്യങ്ങളുടേയും കാര്യമെടുത്തു നോക്കിയാൽ വൈറസ് വ്യാപനം കുറയുന്നതായും രോഗവ്യാപനം നിയന്ത്രണാധീനമാകുന്നതായും കാണുന്നു. ചൈന, ദക്ഷിണ കൊറിയ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ രോഗവ്യാപനം ഗണ്യമായ തോതിൽ കുറയുകയും പുതിയ കേസുകളുടെ എണ്ണം കൂടുതലായ ഇറ്റലിയിലും ഇറാനിലും രോഗ വ്യാപനം നിയന്ത്രിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കർശന നിയന്ത്രണങ്ങളും ആരോഗ്യരംഗത്തെ മുൻകരുതൽ നടപടികളുമാണ് ഈ സ്ഥിതിയുണ്ടാക്കിയത്. 2019 ഫെബ്രുവരിയിൽ ആഗോള രംഗത്ത് ഇടത്തരം ഓഹരികൾ റെക്കാർഡ് ഉയരത്തിലായിരുന്നു. വികസിത വിപണികളെ കോവിഡ്-19 ബാധിക്കില്ല എന്ന വിശ്വാസത്തിലായിരുന്നു ഇത്. എന്നാൽ നേരത്തേ കരുതിയതിനേക്കാൾ ഗുരുതരമായും വേഗത്തിലുമാണ് ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചത്. ഇതേത്തുടർന്ന് വ്യാപാരത്തിലും യാത്രകളിലും ഉപഭോഗത്തിലും നിയന്ത്രണങ്ങളുണ്ടായി. സാമ്പത്തിക പ്രവർത്തനങ്ങൾ തീർത്തും തടയപ്പെട്ടു. 2020ലെ ഈ അനിശ്ചിതത്വം ജിഡിപി കണക്കുകൂട്ടലുകളിലും കോർപറേറ്റ് വളർച്ചാ നിരക്കിലും പതനമുണ്ടാക്കുകയും ധനകമ്മിയിലേക്കു കാര്യങ്ങൾ നീങ്ങാനിടയാക്കുകയും ചെയ്തു. അതേ സമയം ജനുവരി മുതൽ മാർച്ചുവരെയുണ്ടായ കാര്യങ്ങൾ പരിശോധിച്ചാൽ മനസിലാവുന്ന കാര്യങ്ങൾ പ്രതീക്ഷാ നിർഭരമാണ്. കർശന നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം തടയാൻ കഴിയുമെന്നും ഭാവിയിൽ ഇതിനെതിരെ വാക്സിൻ കണ്ടെത്താനാവുമെന്നും പ്രത്യാശയുണ്ട്. ഈ മഹാമാരിയുടെ വെളിച്ചത്തിൽ ഭാവിയിൽ ലോകം നിക്ഷേപ തന്ത്രങ്ങൾ മാറ്റിയേക്കാം. ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പ്രകടനത്തിന് സാധ്യമായ അവസ്ഥയിലാണ് ഇന്ത്യ. കൊറോണയുടെ ആക്രമണത്തിൽ കാര്യമായ ആഘാതമുണ്ടാകാതെ പിടിച്ചുനിൽക്കാൻ കഴിയുന്ന നമുക്ക് ഘടനാപരമായ മാറ്റങ്ങളിലൂടെയും നിക്ഷേപങ്ങളെ ആകർഷിക്കുന്ന നടപടികളിലൂടെയും മെച്ചപ്പെട്ട ധന സ്ഥിതിയിലേക്കു മുന്നേറാൻ കഴിയും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2QHr8Fg
via IFTTT

വാര്‍ഷിക ലാഭത്തിന്റെ 0.25ശതമാനം എസ്ബിഐ കോവിഡ് പ്രതിരോധത്തിന് നല്‍കും

ന്യൂഡൽഹി: വാർഷിക ലാഭത്തിന്റെ 0.25ശതമാനം കൊറോണയ്ക്കെതിരെ പോരാടാനുള്ള പ്രവർത്തനങ്ങൾക്കായി നീക്കിവെയ്ക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പ്രഖ്യാപിച്ചു. 2019-20 സാമ്പത്തികവർഷത്തെ അറ്റാദായത്തിൽനിന്നാണ് തുക നീക്കിവെയ്ക്കുക. കമ്പനി നിയമത്തിന്റെ ഭാഗമായുള്ള കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി(സിഎസ്ആർ)യുടെ ഭാഗമായി പണം ചെലവഴിക്കണമെന്ന് സർക്കാർ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് എസ്ബിഐ മുന്നോട്ടുവന്നിട്ടുള്ളത്. അവശ വിഭാഗക്കാരായ കൊറോണ ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കുമായാണ് പണം ചെലവഴിക്കുകയെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും ശുചീകരണം, അത്യാഹിതങ്ങൾ നേരിടൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും ഇതിൽനിന്ന് വിഹിതമുണ്ടാകും. SBI takes a huge step in the fight against Coronavirus in India. The CSR fund will be used for various activities related to COVID-19, mainly to support health care for underprivileged people. Read more: https://bit.ly/33E9NSU #COVID19 #Coronavirus #CSRFund pic.twitter.com/4YMFogct9h — State Bank of India (@TheOfficialSBI) March 24, 2020 അടിയന്തര സാഹചര്യം നേരിടാൻ ജനങ്ങൾക്ക് കോവിഡ് എമർജൻസി വായ്പയും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ജൂൺ 30വരെ 200 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. 12 മാസത്തെ തിരിച്ചടവിൽ 7.25ശതമാനം പലിശയ്ക്കായിരിക്കും ജനങ്ങൾക്ക് വായ്പ അനുവദിക്കുക.

from money rss https://bit.ly/2xgBcye
via IFTTT

ഇ-കൊമേഴ്‌സ് മേഖല ഇനി അവശ്യ സർവീസ്

കൊച്ചി:കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇ-കൊമേഴ്സ് മേഖലയെ അവശ്യ സർവീസായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മന്ത്രിതല യോഗത്തിലെ തീരുമാനത്തെ തുടർന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ലോജിസ്റ്റിക്സ്, വെയർഹൗസിങ്, ഡെലിവറി അടക്കമുള്ള ഇ-കൊമേഴ്സ് മേഖലയുടെ പ്രവർത്തനങ്ങളെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ എല്ലാ നിയന്ത്രണങ്ങളിൽനിന്നും ഒഴിവാക്കണമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് സംസ്ഥാന സർക്കാരുകളോടും ജില്ലാ ഭരണകൂടങ്ങളോടും നിർദേശിച്ചു. എന്നാൽ, കമ്പനികളും ഡെലിവറി സ്ഥാപനങ്ങളും വാഹനങ്ങളിൽ അടക്കം ശുചിത്വം പാലിക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന്റെത് നല്ല തീരുമാനമാണെന്നും ഇപ്പോഴത്തെ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ, ഇ-കൊമേഴ്സ് മേഖലയ്ക്ക് സാധനങ്ങളുടെ വിതരണം ഉറപ്പുവരുത്താൻ കഴിയുമെന്നും ഓൺലൈൻ ഷോപ്പിങ് സൈറ്റായ സ്നാപ്ഡീൽ സഹ സ്ഥാപകൻ കുനാൽ ബാൽ പറഞ്ഞു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ഭക്ഷണ, പലവ്യഞ്ജന കമ്പനികളായ സൊമാറ്റോ, സ്വിഗ്ഗി, ബിഗ് ബാസ്കറ്റ് തുടങ്ങിയവർ ഡെലിവറി സംബന്ധിച്ച് മാർഗ നിർദേശങ്ങൾ ഉപഭോക്താക്കൾക്കും റെസ്റ്റോറന്റുകൾക്കും ഡെലിവറി സ്ഥാപനങ്ങൾക്കും നൽകി. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ഓർഡറുകളിൽ വൻ വർധനയാണ് ഇ-കൊമേഴ്സ് കമ്പനികൾക്ക് ഉണ്ടാവുന്നത്. ഡിമാൻഡ് വർധിച്ചതോടെ ചില സ്ഥാപനങ്ങൾ ഓൺലൈൻ സൈറ്റുകളായ ആമസോണിലും ഫ്ളിപ്കാർട്ടിലും അമിത വിലയ്ക്ക് ഉത്പന്നങ്ങൾ വിറ്റിരുന്നു. എന്നാൽ, ഇത്തരം ഉത്പന്നങ്ങളെ സൈറ്റിൽനിന്ന് ഒഴിവാക്കുകയാണ് കമ്പനി അധികൃതർ ഇപ്പോൾ.

from money rss https://bit.ly/2J7fe3l
via IFTTT

നഷ്ടത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റ് വിപണി: സെന്‍സെക്‌സില്‍ 1212 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് പ്രതീക്ഷയോടെ വിപണി. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 1,212 പോയന്റ്(4.67%)നേട്ടത്തിൽ 27,193ലും നിഫ്റ്റി 353 പോയന്റ് (4.65%)ഉയർന്ന് 7964ലിലുമെത്തി. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുമുതൽ മൂന്നുശതമാനംവരെ നേട്ടത്തിലാണ്. എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഇൻഡസിന്റ് ബാങ്ക്, ടൈറ്റാൻ കമ്പനി, ഹീറോ മോട്ടോർകോർപ്, യെസ് ബാങ്ക്, എൽആൻഡ്ടി തുടങ്ങിയ കമ്പനികൾ നഷ്ടത്തിലുമാണ്. പ്രീ ഒപ്പണിങ് സെഷനിൽതന്നെ സെൻസെക്സ് 1152 പോയന്റും നിഫ്റ്റി 197 പോയന്റും നേട്ടത്തിലായിരുന്നു. രൂപയുടെ മൂല്യത്തിലും 22 പൈസയുടെ നേട്ടമുണ്ടായി. തിങ്കളാഴ്ചയിലെ ക്ലോസിങ് നിരക്കായ 76.29ൽനിന്ന് ഡോളറിനെതിരെയുള്ളമൂല്യം 76.07 നിലവാരത്തിലേയ്ക്ക് ഉയർന്നു. കൊറോണ ഭീതിയിൽ കഴിഞ്ഞ ദിവസം വ്യാപകമായി ഓഹരികൾ വിറ്റൊഴിഞ്ഞപ്പോൾ ചൊവാഴ്ച നിക്ഷേപകർ ഓഹരികൾ വാങ്ങാനാണ് താൽപര്യം കാണിച്ചത്. വിപണിക്ക് കരുത്തായത് റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലാണ്.

from money rss https://bit.ly/2xgZkRc
via IFTTT

Closing: എക്കാലത്തെയും വലിയ തകര്‍ച്ച: സെന്‍സെക്‌സിന് നഷ്ടമായത് 4000 പോയന്റ്

മുംബൈ:ഒരൊറ്റ ദിവസത്തെ ഏറ്റവും വലിയ തകർച്ചയ്ക്ക് ഓഹരി വിപണി സാക്ഷ്യംവഹിച്ചു. കോവിഡ്-19ന്റെ വ്യാപനത്തെതുടർന്ന് മുംബൈ ഉൾപ്പടെയുള്ള നഗരങ്ങൾ അടച്ചിടാനുള്ള നിർദേശത്തെതുടർന്ന് വിപണി തുടക്കത്തിൽതന്നെ കൂപ്പുകുത്തിയിരുന്നു. വ്യാപാരം ആരംഭിച്ച് ഒരുമണിക്കൂർ പിന്നിടുംമുമ്പെ ലോവർ സർക്യൂട്ട് ഭേദിച്ചതിനെതുടർന്ന് 45 മിനുട്ട് വ്യാപാരം നിർത്തിവെച്ചു. പിന്നീട് വ്യാപാരം തുടങ്ങിയപ്പോഴും സൂചികകൾക്ക് പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ സെൻസെക്സ് 3,934.72 പോയന്റ് (13%) നഷ്ടത്തിൽ 25,981.24ലിലും നിഫ്റ്റി 1,135.20 പോയന്റ്(13%) താഴ്ന്ന് 7,610.25ലുമാണ് ക്ലോസ് ചെയ്തത്. ധനകാര്യ ഓഹരികളാണ് കനത്ത നഷ്ടംനേരിട്ടത്. അതിൽതന്നെ സ്വകാര്യ ബാങ്ക് സൂചികകയാണ് ഏറ്റവും നഷ്ടമുണ്ടാക്കിയത്. 17 ശതമാനം. ആക്സിസ് ബാങ്കിന്റെ ഓഹരി വില 28 ശതമാനം ഇടിഞ്ഞ് 310 നിലവാരത്തിലെത്തി. എച്ച്ഡിഎഫ്സി ബാങ്ക് 13 ശതമാനവും ഐസിഐസിഐ ബാങ്ക് 18 ശതമാനവും ഇൻഡസിന്റ് ബാങ്ക് 23 ശതമാനവും ബജാജ് ഫിനാൻസ് 24 ശതമാനവും തകർന്നടിഞ്ഞു. ഉത്പാദനം കുറച്ചതോടെ വാഹന ഓഹരികളും നഷ്ടംനേരിട്ടു. ബജാജ് ഓട്ടോ 14 ശതമാനവും മാരുതി സുസുകി 17 ശതമാനവും താഴ്ന്നു. ഏഷ്യൻ, യൂറോപ്യൻ വിപണികളിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/2WE2okP
via IFTTT

ഈ രക്തച്ചൊരിച്ചില്‍ എത്രനാള്‍; വിപണിയില്‍നിന്ന് വിട്ടുനില്‍ക്കാനുറച്ച് നിക്ഷേപകര്‍

രാജ്യമൊട്ടാകെയുള്ള കൊറോണ ഭീതി ദലാൾ സ്ട്രീറ്റിൽ ആഞ്ഞടിച്ചു. ഒരുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് വിപണി ലോവർ സർക്യൂട്ട് ഭേദിക്കുന്നത്. വിപണിയുടെ ചരിത്രത്തിലാകെ ആറുതവണമാത്രമാണ് സർക്യൂട്ട് ഭേദിക്കുന്ന പ്രതിഭാസമുണ്ടായിട്ടുള്ളത്. 92ലെ ഹർഷത്ത് മേത്ത കുംഭകോണത്തിനുശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് വിപണിയിൽ ദൃശ്യമാകുന്നത്. അടിക്കടി വിലകുറയുന്നതിൽ ഭീതിയിലായ നിക്ഷേപകർ ഓഹരികൾ വിറ്റ് കാശ് കീശയിലാക്കുകയാണ്. ഇതോടെ നിഫ്റ്റി 500ലെ പകുതിയിലധികം ഓഹരികൾ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തി. വിപണി 40 മാസംകൊണ്ടുണ്ടാക്കിയനേട്ടമാണ് ഒരുമാസംകൊണ്ട് നഷ്ടമായത്. ഇതുപോലെയായിരുന്നില്ല 2008ലെ വിപണിയുടെ തകർച്ച. അഞ്ചുമാസംകൊണ്ടാണ് അന്ന് സൂചികകളിൽ 36 ശതമാനം ഇടിവുണ്ടായത്. മറ്റുവഴികൾ മുന്നിലില്ലാത്തതിനാൽ അടച്ചിടാനുള്ള സർക്കാർ നിർദേശം, തുടർന്നുള്ള മാസങ്ങളിൽ കമ്പനികളുടെ മാത്രമല്ല വ്യക്തികളുടെയും വരുമാനത്തെ കാര്യമായി ബാധിക്കും. അതുകൊണ്ടുതന്നെ വിപണിയുടെ തിരിച്ചുവരവിന് ഇനി ഏറെക്കാലംവേണ്ടിവരുമെന്നാണ് നിക്ഷേപകരുടെ കണക്കുകൂട്ടൽ. വാഹനം, വിനോദം, എയർലൈൻ, റീട്ടെയിൽ തുടങ്ങിയ എല്ലാ മേഖലകളിലും കനത്ത തിരിച്ചടിയാണ് രാജ്യം വരുംമാസങ്ങളിൽ നേരിടേണ്ടിവരിക. ആഗോള വ്യാപകമായി കോവിഡ് 19-ന്റെ വ്യാപനം രണ്ടാഴ്ചകൊണ്ട് മൂന്നിരട്ടിയായി. തിരിച്ചുവരാൻ കഴിയാത്ത അത്ര ആഘാതമാണ് ചിലമേഖലകളിൽ വൈറസ് വിതച്ചിരിക്കുന്നത്. ഇന്ത്യയിലും കാര്യങ്ങൾ വ്യത്യസ്തമല്ല. റെയിൽവെ സ്തംഭിച്ചത് അതുമായി ബന്ധപ്പെട്ട നിരവധി കമ്പനികളുടെ വരുമാനത്തെ ബാധിക്കും. റീട്ടെയിൽ നിക്ഷേപകർക്കിടയിൽ സമ്മർദം വർധിക്കുന്നതിനെ സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കുകൾപോലും ആശങ്കയോടെയാണ് കാണുന്നത്. അതേസമയം, ഒരുകാര്യം ശ്രദ്ധേയമാണ്. ദീർഘകാലം ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാണെങ്കിൽ മികച്ചനേട്ടമുണ്ടാക്കാൻ പറ്റിയ അവസരമാണിത്. കമ്പനികളുടെ പ്രമോട്ടർമാർ ഓഹരികൾ തിരിച്ചുവാങ്ങാനുള്ള അവസരമായി കരുതുന്നത് അതുകൊണ്ടാണ്. മികച്ച അടിസ്ഥാനമുള്ള കമ്പനികളുടെ ഓഹരികൾ ഘട്ടംഘട്ടമായി വാങ്ങുന്ന സമീപനം സ്വീകരിക്കുന്നതാകും ഉചിതം.

from money rss https://bit.ly/2J8TzYp
via IFTTT

എല്‍ടിആര്‍ഒ: വായ്പ പലിശ കുറയ്ക്കാന്‍ നടപടിയുമായി ആര്‍ബിഐ

പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ നൂതന ആശയങ്ങൾ എവിടെ നിന്നാണെങ്കിലും സ്വീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുക എന്നുള്ളത് ആ അവസ്ഥയ്ക്ക് മാറ്റം വരുത്താനോ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാനോ സഹായിക്കും. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്നും അതിനൊരു പ്രധാന കാരണം ഉപഭോഗം കുറയുന്നതാണെന്നും നാം മനസ്സിലാക്കിക്കഴിഞ്ഞു. ഇതിനൊരു പരിഹാരം എന്ന നിലയിൽ കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ പണം വാണിജ്യ ബാങ്കുകൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്ക് 'എൽ.ടി.ആർ.ഒ.' എന്ന പുതിയ സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചത്. 'ലോങ് ടേം റിപോ ഓപ്പറേഷൻ' എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്. നാലു ഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയാണ് എൽ.ടി.ആർ.ഒ. വഴി ആർ.ബി.ഐ. വാണിജ്യ ബാങ്കുകൾക്ക് നൽകാൻ ഉദ്ദേശിച്ചത്. ഓരോ ഘട്ടത്തിലും 25,000 കോടി രൂപ വീതം. യൂറോപ്യൻ സെൻട്രൽ ബാങ്കിൽനിന്നെടുത്ത ആശയമാണ് എൽ.ടി.ആർ.ഒ. എന്താണ് എൽ.ടി.ആർ.ഒ.? എൽ.ടി.ആർ.ഒ. എന്നാൽ വാണിജ്യ ബാങ്കുകൾക്ക് നിലവിലുള്ള റിപോ റേറ്റ് (5.15%) പ്രകാരം ഗവണ്മെന്റ് സെക്യൂരിറ്റി കൊളാറ്ററൽ ആയി സ്വീകരിച്ചുകൊണ്ട് ആർ.ബി.ഐ. ഒന്നു മുതൽ മൂന്നു വർഷം വരെ കാലയളവിൽ അനുവദിക്കുന്ന ദീർഘകാല ലിക്വിഡിറ്റി ഫണ്ടിങ്ങാണ് എൽ.ടി.ആർ.ഒ. നിലവിലുള്ള പ്രാധാന്യം ഉപഭോഗം വർധിപ്പിക്കാനും ജനങ്ങളിലേക്ക് കുറഞ്ഞ പലിശ നിരക്കിൽ പണം എത്തിക്കാനും ആർ.ബി.ഐ. വാണിജ്യ ബാങ്കുകൾക്ക് കൊടുക്കുന്ന റിപോ അധിഷ്ഠിത വായ്പ (ഹ്രസ്വകാല വായ്പ) നിരക്ക് 2019 ഫെബ്രുവരി മുതൽ 135 ബേസിസ് പോയിന്റ് (1.35 ശതമാനം) വരെ കുറവ് വരുത്തി. പക്ഷേ, ഇതിന്റെ പ്രയോജനം പൂർണമായി ഉപഭോക്താക്കൾക്ക് കൈമാറാൻ വാണിജ്യ ബാങ്കുകൾക്ക് കഴിഞ്ഞിട്ടില്ല. ഇതിനു കാരണമായി വാണിജ്യ ബാങ്കുകൾ പറയുന്നത് അവർക്ക് കിട്ടുന്ന ഫണ്ടിൽ വളരെ കുറഞ്ഞ ഭാഗം മാത്രമേ റിപോ നിരക്ക് ബാധകമായ രീതിയിലുള്ള ഫണ്ട് ലഭിക്കുന്നുള്ളൂ എന്നതാണ്. നിലവിലുള്ള ആർ.ബി.ഐ. നയംപ്രകാരം റിപോ റേറ്റ് അധിഷ്ഠിത വായ്പ സാധാരണഗതിയിൽ ഏറ്റവും കൂടിയത് 14 ദിവസത്തേക്ക് മാത്രമേ വാണിജ്യ ബാങ്കുകൾക്ക് ലഭ്യമാകുന്നുള്ളൂ. മറ്റൊന്ന് ലിക്വഡിറ്റി അഡ്ജസ്റ്റ് ഫെസിലിറ്റി (എൽ.എ.എഫ്.) ആണ്. ഇത് വളരെ പെട്ടെന്ന് ആർ.ബി.ഐ.യിൽനിന്നു ലഭ്യമാകുന്ന മറ്റൊരു ഫണ്ടാണ്. ഇതിൽ ഡിമാൻഡ് ആൻഡ് ടൈം ഡെപ്പോസിറ്റിന്റെ 0.75 ശതമാനം മാത്രമേ വാണിജ്യ ബാങ്കുകൾക്ക് അനുവദിച്ചു കിട്ടുകയുള്ളൂ. എൽ.ടി.ആർ.ഒ.വിലൂടെ വാണിജ്യ ബാങ്കുകൾക്ക് റിപോ നിരക്കിൽ 14 ദിവസം എന്ന പരിധി മറികടന്ന് ഒന്നു മുതൽ മൂന്നു വർഷം വരെയുള്ള ദീർഘകാല വായ്പ ലഭ്യമാകും എന്നുള്ളത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. എൽ.എ.എഫിന്റെ 0.75% എന്ന പരിധിയും മറികടക്കാൻ കഴിയും. ചുരുക്കിപ്പറഞ്ഞാൽ കുറഞ്ഞ നിരക്കിൽ കൂടുതൽ കാലയളവിലേക്ക് ഫണ്ട് ലഭ്യമാകും എന്നുള്ളത് വാണിജ്യ ബാങ്കുകൾക്ക് ആശ്വാസമേകും. അതുവഴി ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കും ഗുണപ്രദമാണ്. എൽ.ടി.ആർ.ഒ. പ്രക്രിയ വാണിജ്യ ബാങ്കുകൾക്ക് നിലവിലുള്ള റിപോ റേറ്റ് പ്രകാരം എൽ.ടി.ആർ.ഒ. ലേലത്തിൽ പങ്കെടുക്കാൻ കഴിയും. ഓർഡർ സമർപ്പിച്ചുകഴിഞ്ഞാൽ അത് ആർ.ബി.ഐ.യുടെ നിലവിലുള്ള റിപോ നിരക്കിൽ കൂടിയാലും കുറഞ്ഞാലും അപേക്ഷ നിരസിക്കപ്പെടും. ഓവർ സബ്സ്ക്രിപ്ഷൻ ലഭിക്കുകയാണെങ്കിൽ ശരിയായ അനുപാതത്തിൽ ഫണ്ട് അനുവദിക്കുന്നതാണ്. ഒരു ഘട്ടത്തിൽ 25,000 കോടി രൂപയാണ് അനുവദിക്കുന്നത്. നാലു ഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയാണ് ആർ.ബി.ഐ. ലക്ഷ്യമിട്ടത്. പക്ഷേ, 1,00,105 കോടി രൂപ അനുവദിച്ചു (പട്ടിക കാണുക). നേട്ടങ്ങൾ കുറഞ്ഞ നിരക്കിൽ കൂടുതൽ കാലയളവിൽ ഫണ്ട് ലഭ്യമാവുമ്പോൾ വ്യക്തിഗത വായ്പയുടെയും വാഹന വായ്പയുടെയും ഉൾപ്പെടെ പലിശ കുറയ്ക്കാൻ വാണിജ്യ ബാങ്കുകൾ നിർബന്ധിതരാവും. കോർപ്പറേറ്റ് ബോണ്ട് നിരക്ക്, നിക്ഷേപ നിരക്ക്, വായ്പാ നിരക്ക് എന്നിവ കുറയ്ക്കാനും ഉപഭോഗം വർധിക്കാനും ഇത് ഇടയാക്കും. ഫലത്തിൽ സമ്പദ്വ്യവസ്ഥയെ അത് ഉത്തേജിപ്പിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വർധിപ്പിക്കാനും ഇടയാവും. lineeshaagney2012@gmail.com

from money rss https://bit.ly/2wwaIZh
via IFTTT