121

Powered By Blogger

Tuesday 28 December 2021

മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ ഇനി നിക്ഷേപകരുടെ അനുമതിവേണം

മ്യൂച്വൽ ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുമ്പോൾ നിക്ഷേപകരുടെ അനുമതി സെബി നിർബന്ധമാക്കി. അതായത്, ഇനി മുതൽ എന്തെങ്കിലും കാരണത്താൽ മ്യൂച്വൽ ഫണ്ട് സ്ഥാപനം ഫണ്ടുകളുടെ പ്രവർത്തനം നിർത്തണമെങ്കിൽ യൂണിറ്റി ഉടമകളുടെ അനുമതിയോടെയെ അതിന് കഴിയൂ. 2020 ഏപ്രിലിൽ ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകളുട പ്രവർത്തനം മരവിപ്പിച്ച നടപടിയെതുടർന്നാണ് പൊതുവായ തീരുമാനം സെബിയെടുത്തത്. ഫ്രാങ്ക്ളിൻ ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയപ്പോൾ നിക്ഷേപകർ കോടതിയെ സമീപിച്ച് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് സുപ്രീം കോടതി ഇക്കാര്യം ശരിവെച്ച് ഉത്തരവിടുകയുംചെയ്തു. ഒരു യൂണിറ്റിന് ഒരുവോട്ട് അടിസ്ഥാനത്തിൽ ഭൂരിപക്ഷം നിക്ഷേപകരുടെയും സമ്മതമുണ്ടെങ്കിൽമാത്രമെ ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുന്നകാര്യത്തിൽ ഇനി എഎംസികൾക്ക് തീരുമാനമെടുക്കാനാകൂ.

from money rss https://bit.ly/316a2t0
via IFTTT

കാര്യമായ നേട്ടമില്ലാതെ വിപണി: ചാഞ്ചാട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം സൂചികകളിൽ ചാഞ്ചാട്ടത്തോടെ തുടക്കം. സെൻസെക്സ് 136 പോയന്റ് നഷ്ടത്തിൽ 57,761ലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നേട്ടത്തിലേയ്ക്ക് തിരിച്ചുകയറി. നിഫ്റ്റി 13 പോയന്റ് ഉയർന്ന് 17,242ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ ദുർബലാവസ്ഥയാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. ഇൻഡസിൻഡ് ബാങ്ക്, സിപ്ല, സൺ ഫാർമ, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ബിപിസിഎൽ, ഡിവീസ് ലാബ്, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ്, ഗ്രാസിം, കോൾ ഇന്ത്യ, ഇൻഫോസിസ്, ഹിൻഡാൽകോ. എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ, ടിസിഎസ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/32ElDQu
via IFTTT

ഭൂതല സംപ്രേഷണം ഇനിയില്ല: ദൂരദർശൻ ഉപഗ്രഹ സംപ്രേഷണത്തിലേക്ക്‌

തൃശ്ശൂർ: കാലഹരണപ്പെട്ട അനലോഗ് ട്രാൻസ്മിറ്ററുകൾ ഒഴിവാക്കി ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക് ദൂരദർശൻ ചുവടുമാറുന്നു. പ്രസാർ ഭാരതി ബോർഡിന്റെ തീരുമാനമനുസരിച്ചാണിത്. ലോകത്തെ വലിയ പ്രക്ഷേപണ ചാനലുകളിലൊന്നായ ദൂരദർശന്റെ വിവിധ നിലയങ്ങളിൽനിന്ന് സംപ്രേഷണങ്ങളുണ്ടാവില്ല. ഇനി ഏകീകൃത സംപ്രേഷണമായിരിക്കും. സൗജന്യ ഡി.ടി.എച്ച്. സംവിധാനമായ ഡി.ഡി. ഫ്രീ ഡിഷിലൂടെയാണ് ഇനി എല്ലാ ദൂരദർശൻ ചാനലുകളുടെയും സംപ്രേഷണം. രാജ്യവ്യാപകമായി പലഘട്ടങ്ങളിലാണ് ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. തൃശ്ശൂർ, തൊടുപുഴ എന്നിവിടങ്ങളിലെ ട്രാൻസ്മിറ്ററുകൾ 2018-ൽ പൂട്ടി. കൊച്ചിയിലെയും കോഴിക്കോട്ടെയും ഹൈപവർ ട്രാൻസ്മിറ്ററുകൾ കഴിഞ്ഞ ഒക്ടോബറിലും നിർത്തി. തൃശ്ശൂർ കേന്ദ്രത്തിന്റെ കീഴിലുള്ള ഷൊർണൂർ, പാലക്കാട്, മലപ്പുറം, ഇടുക്കി എന്നീ കേന്ദ്രങ്ങളിലെ ലോ പവർ ട്രാൻസ്മിറ്ററുകൾ 31-ന് പൂട്ടും. എന്നാൽ, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു തുടങ്ങിയ തലസ്ഥാന നഗരങ്ങളിലെ പ്രൊഡക്ഷൻ സെന്ററുകൾ തുടരും. തൃശ്ശൂരും കോഴിക്കോടുമുള്ള റെക്കോഡിങ് സ്റ്റുഡിയോകളിൽ റെക്കോഡ് ചെയ്യുന്ന പരിപാടികൾ ഇനി തിരുവനന്തപുരത്തുനിന്നാണ് സംപ്രേഷണം ചെയ്യുകയെന്ന് ദൂരദർശൻ തൃശ്ശൂർ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ പി.എസ്. ദേവദാസ് പറഞ്ഞു. കേബിൾ ടി.വി.യും ഡിഷ് ആന്റിനയും പ്രചാരത്തിലായതോടെ പുരപ്പുറത്ത് സ്ഥാപിച്ചിരുന്ന ആന്റിനകൾ ആളുകൾ ഉപയോഗിക്കാതെയായി. എന്നിട്ടും ദൂരദർശൻ കേന്ദ്രങ്ങളിൽ ട്രാൻസ്മിറ്ററുകൾ പ്രവർത്തിച്ചിരുന്നു.

from money rss https://bit.ly/3FEzapJ
via IFTTT

സെന്‍സെക്‌സില്‍ 477 പോയന്റ് നേട്ടം: നിഫ്റ്റി 17,200ന് മുകളില്‍ | Market Closing

മുംബൈ: വ്യാപാര ദിനത്തിലുടനീളം മുന്നേറ്റം നിലനിർത്തിയ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, ഓട്ടോ, ബാങ്ക് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 477.24 പോയന്റ് ഉയർന്ന് 57,897.48ലും നിഫ്റ്റി 147 പോയന്റ് നേട്ടത്തിൽ 17,233.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. താഴ്ന്ന നിലവാരത്തിൽ മികച്ച ഓഹരികൾ വാങ്ങിക്കൂട്ടാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ കമ്പനി, അൾട്രടെക് സിമെന്റ്സ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ക്യാപിറ്റൽ ഗുഡ്സ്, ഓട്ടോ, ഐടി, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.9ശതമാനവും സ്മോൾ ക്യാപ് 1.4ശതമാനവും നേട്ടമുണ്ടാക്കി.

from money rss https://bit.ly/3euLZXP
via IFTTT

കല്യാണ്‍ ജൂവലേഴ്‌സ് ഡെലോയിറ്റ് ഗ്ലോബല്‍ ലക്ഷ്വറി ബ്രാന്‍ഡ് പട്ടികയില്‍

കൊച്ചി: ഇന്ത്യയിലെ വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സിനെ 2021-ലെ ഡെലോയിറ്റ് ഗ്ലോബൽ ആഡംബര ബ്രാൻഡുകളെ പ്രതിനിധീകരിക്കുന്ന ഗ്ലോബൽ പവേഴ്സ് ഓഫ് ലക്ഷ്വറി ഗുഡ്സിൽ ഉൾപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആറ് സ്ഥാനങ്ങൾ മുകളിലേയ്ക്ക് കയറി കല്യാൺ ജൂവലേഴ്സ് പട്ടികയിൽ 37-ാം സ്ഥാനത്തെത്തി. ഇന്ത്യയിൽനിന്ന് അഞ്ച് ബ്രാൻഡുകൾ മാത്രമാണ് ടോപ് 100 ആഡംബര പട്ടികയിലുള്ളത്. കേരളത്തിൽ നിന്ന് പട്ടികയിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ളതും കല്യാൺ ജൂവലേഴ്സാണ്. ആഗോളതലത്തിൽ ഇന്ത്യൻ ആഡംബര ബ്രാൻഡുകളുടെ വർദ്ധിച്ചുവരുന്ന ആധിപത്യവും ഇന്ത്യൻ ഉപയോക്താക്കളുടെ മുൻഗണനയും പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഒക്ടോബറിൽ ആഗോളതലത്തിൽ 150 ഷോറൂമുകൾ എന്ന നാഴികക്കല്ല് പിന്നിടാൻ സാധിച്ച കല്യാൺ ജൂവലേഴ്സ് വർഷാവസാനത്തോടെ ഫോർച്യൂൺ ഇന്ത്യ 500 പട്ടികയിലും ഇടംനേടി.

from money rss https://bit.ly/32JrwMp
via IFTTT

ഐപിഒ തരംഗം: നിക്ഷേപ ബാങ്കുകള്‍ ഫീസിനത്തില്‍ സമാഹരിച്ചത് 2,600 കോടി രൂപ

2021ൽ ഐപിഒവഴി കമ്പനികൾ 1.19 ലക്ഷം കോടി രൂപ സമാഹരിച്ചപ്പോൾ നിക്ഷേപക ബാങ്കുകൾ ഫീസിനത്തിൽ സ്വന്തമാക്കിയത് 2,600 കോടി രൂപ. 2017ലെ മുൻ റെക്കോഡിന്റെ നാലിരട്ടിയിലേറെതുകയാണ്, പ്രാരംഭ ഓഹരി വില്പനയ്ക്ക് നേതൃത്വം നൽകിയ ബാങ്കുകൾ ഈടാക്കിയത്. ഓൺലൈൻ പലചരക്ക് കടകൾ, ഭക്ഷ്യവിതരണ സ്റ്റാർട്ടപ്പുകൾ, ബ്യൂട്ടി സ്റ്റോറുകൾ ഉൾപ്പടെ 110ലധികം കമ്പനികളാണ് 2021 കലണ്ടർവർഷം വിപണിയിൽ ലിസ്റ്റ് ചെയ്തത്. വൺ 97 കമ്യൂണിക്കേഷൻസ്, സൊമാറ്റോ, പോളിസി ബസാർ തുടങ്ങിയ നിരവധി സ്റ്റാർട്ടപ്പുകളാണ് ഈവർഷം വിപണിയിലെത്തിയത്. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഐപിഒയിലൂടെ പേടിഎം(വൺ 97 കമ്യൂണിക്കേഷൻസ്) സമാഹരിച്ചത് 18,300 കോടി രൂപയാണ്. ഇതിനുമുമ്പ് ഏറ്റവുംകൂടുതൽ മൂലധന സമാഹരണംനടന്ന 2017ൽ 36 കമ്പനികൾ ചേർന്ന് 68,827 കോടി രൂപയാണ് സമാഹരിച്ചത്. 2020ലാകട്ടെ 15 കമ്പനികൾ ചേർന്ന് 26,613 കോടി രൂപയാണ് നേടി. 2022ലും ഐപിഒ മുന്നേറ്റംതുടരുമെന്നുതന്നെയാണ് വിലയിരുത്തൽ. രാജ്യത്തെ വിപണി കണ്ടതിൽവെച്ചേറ്റവും വലിയ ഐപിഒയ്ക്കാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ തയ്യാറെടുക്കുന്നത്. അതൊടൊപ്പംതന്നെ ഒരുകൂട്ടം കമ്പനികളും വിപണിയിലെത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്.

from money rss https://bit.ly/3FPimg5
via IFTTT