121

Powered By Blogger

Monday 20 December 2021

ആത്മവിശ്വാസം തിരിച്ചുപിടിച്ച് നിക്ഷേപകര്‍: സെന്‍സെക്‌സില്‍ 671 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തെ തകർച്ചയെ അവഗണിച്ച് സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 671 പോയന്റ് നേട്ടത്തിൽ 56,493ലും നിഫ്റ്റി 194 പോയന്റ് ഉയർന്ന്16,809ലുമാണ് വ്യാപാരം നടക്കുന്നത്. വിപ്രോ, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, മാരുതി സുസുകി, എസ്ബിഐ, ഇൻഫോസിസ്, എൻടിപിസി, എച്ച്ഡിഎഫ്സി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി ഉൾപ്പടെ മിക്കാവാറും സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.17ശതമാനവും സ്മോൾ ക്യാപ് സൂചിക 1.60ശതമാനവും ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ഒമിക്രോൺ ഭീതിയും ആഗോള വിപണികളിലെ ദുർബല സാഹചര്യവുംമൂലം കനത്ത വില്പന സമ്മർദംനേരിട്ടതിനെതുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വിപണി തകർച്ചനേരിട്ടത്.

from money rss https://bit.ly/3H5h8gR
via IFTTT

സമീപകാലത്തെ വന്‍തകര്‍ച്ച: നിക്ഷേപകര്‍ക്ക് നഷ്ടമായത് ഒമ്പത് ലക്ഷം കോടിയിലേറെ|Market Closing

മുംബൈ: സമീപകാലത്തെ ഏറ്റവുംവലിയ തകർച്ചനേരിട്ട് വിപണി. 2021 ഏപ്രിലിനുശേഷം ഒരൊറ്റ ദിവസംകൊണ്ട് ഇത്രയും തകർന്നടിയുന്നത് ഇതാദ്യമായാണ്. ഒരൊറ്റ ദിവസംകൊണ്ട് നിക്ഷേപകരുടെ സമ്പത്തിൽ നഷ്ടമായത് ഒമ്പതുലക്ഷം കോടിയിലേറെ. 2020 ഏപ്രിലിനുശേഷം ഇതാദ്യമായി ചൈന വായ്പാ നിരക്കിൽ കുറവുവരുത്തിയതാണ് വിപണിയിൽ ആശങ്കയുണ്ടാക്കിയത്. ചൈനയിലെ സാമ്പത്തിക മുരടിപ്പിന്റെ സൂചനയായി ലോകമതിനെ വീക്ഷിച്ചു. ഒമിക്രോൺ വ്യാപനം ആഗോളതലത്തിൽ വീണ്ടും പ്രതിസന്ധിയുണ്ടാക്കിയേക്കുമെന്ന ആശങ്കയുംകൂടിയായപ്പോൾ വിപണി അക്ഷരാർത്ഥത്തിൽ തകർന്നടിഞ്ഞു. ഇതിനകംതന്നെ യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പുനരാരംഭിച്ചതും വിദേശ നിക്ഷപകർ കൂട്ടത്തോടെ വിറ്റൊഴിയൽ തുടർന്നതും വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ നടപടികളും കൂടിയായപ്പോൾ വിപണിയിലെ തകർച്ച രൂക്ഷമായി. വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 1,849 പോയന്റാണ് വീണത്. നിഫ്റ്റിയാകട്ടെ 566 പോയന്റും നഷ്ടംനേരിട്ടു. ഒടുവിൽ സെൻസെക്സ് 1,189.73 പോയന്റ് നഷ്ടത്തിൽ 55,822.01ലും നിഫ്റ്റി 371 പോയന്റ് താഴ്ന്ന് 16,614.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സിപ്ല, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. റിയാൽറ്റി, ബാങ്ക്, ക്യാപിറ്റൽ ഗുഡ്സ്, മെറ്റൽ സൂചികകൾ 3-4ശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മൂന്നുശതമാനത്തിലേറെയും നഷ്ടംനേരിട്ടു. Nifty ends below 16,700, Sensex plunges 1,189 pts.

from money rss https://bit.ly/3mjEcjX
via IFTTT

നിക്ഷേപം ക്രമീകരിക്കാം: പരമാവധി ആദായനികുതിയിളവ് നേടാം

നടപ്പ് സാമ്പത്തിക വർഷത്തെ ആദായ നികുതിയളവുകൾ പ്രയോജനപ്പെടുത്താൻ ഇനി മൂന്നുമാസംമാത്രം. 2021 മാർച്ച് 31വരെയുള്ള നിക്ഷേപങ്ങളാണ് ഇതിനായി പരിഗണിക്കുക. നികുതി ബാധ്യത കണക്കാക്കി ഇപ്പോൾതന്നെ അതിന് തയ്യാറെടുക്കാം. 80സി പ്രകാരം 1.50 ലക്ഷം രൂപയുടെ ഇളവ് നേടാം. എൻപിഎസിൽ നിക്ഷേപം നടത്തി 50,000 രൂപ അധിക ആനുകൂല്യവും പ്രയോജനപ്പെടുത്താം. വിവിധ വകുപ്പുകളിലായി നികുതിയിളവ് നേടാനുള്ള വഴികൾ ആദായ നികുതി ഇളവ് ലഭിക്കാൻ ഈ സാധ്യതകൾപ്രയോജനപ്പെടുത്താം Section 80C 1,50,000 രൂപ ഇ.പി.എഫ്-വി.പി.എഫ്: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. പി.പി.എഫ്: പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. സുകന്യ സമൃദ്ധി അക്കൗണ്ട്. എൻ.എസ്.സി-നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്. എസ്.സി.എസ്.എസ്-സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം. 5 വർഷ ടാക്സ് സേവിങ് എഫ്.ഡി. ലൈഫ് ഇൻഷുറൻസ് പ്രീമിയം. ഇ.എൽ.എസ്.എസ്: ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം. ഭവനവായ്പ: മുതലിലേയ്ക്കുള്ള അടവ്. കുട്ടികളുടെ ട്യൂഷൻ ഫീസ്. Section 80CCD(1B) എൻ.പി.എസ് 50,000 രൂപ Section 80D ഹെൽത്ത് ഇൻഷുറൻസ് 25,000 രൂപ(60 വയസ്സിന് താഴെയെങ്കിൽ) 50,000 രൂപ (60 വയസ്സിന് മുകളിലാണെങ്കിൽ) Section 24 ഭവനവായ്പ പലിശ 2 ലക്ഷം രൂപവരെ Section 80E വിദ്യാഭ്യാസ വായ്പയുടെ പലിശ Section 80DDB ഗുരുതര അസുഖങ്ങൾക്കുള്ള ചികിത്സ മുതിർന്ന പൗരന്മാർക്ക് ഒരു ലക്ഷം രൂപവരെ മറ്റുള്ളവർക്ക് 40,000 രൂപവരെ Section 80U ഭിന്നശേഷിക്കാരായ നികുതിദായകർക്ക് 40ശതമാനത്തന് മുകളിലാണെങ്കിൽ 75,000 രൂപ 80ശതമാനത്തിന് മുകളിലാണെങ്കിൽ 1.25 ലക്ഷം രൂപ Section 80G ചാരിറ്റി സ്ഥാപനങ്ങൾക്കുള്ള സംഭാവന. Section 80GGC രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന. Section 80GGA ശാസ്ത്ര ഗവേഷണങ്ങൾക്കുള്ള സംഭാവന. Section 80GG ശമ്പളത്തിൽ എച്ച്ആർഎ ലഭിക്കാത്തവർക്കുള്ള വീട്ടുവാടക ആനുകൂല്യം.

from money rss https://bit.ly/3JgMSSb
via IFTTT

ഒമിക്രോണ്‍ ആശങ്ക: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുന്നു

സിംഗപുർ: ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം ആഗോളതലത്തിൽ ഡിമാൻഡ് കുറച്ചേക്കുമെന്ന ആശങ്കയിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലഇടിഞ്ഞു. വീണ്ടും നിയന്ത്രണംവന്നേക്കുമെന്ന ആശങ്കയാണ് എണ്ണവിലയെ ബാധിച്ചത്. ബ്രന്റ് ക്രൂഡ് ബാരലിന് 2.9ശതമാനം ഇടിഞ്ഞ് 71.38 ഡോളർ നിലവാരത്തിലെത്തി. യുഎസ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 3.5ശതമാനം താഴ്ന്ന് 68.41 ഡോളറിലുമെത്തി. ഒമിക്രോണിനെതുടർന്ന് നെതർലാൻഡ് കഴിഞ്ഞ ദിവസം ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ക്രിസ്മസ്, ന്യൂ ഇയർ അവധിക്കുമമ്പായി വിവിധ യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന ആശങ്കയും എണ്ണവിലയെ ബാധിച്ചു. ലോകമാകെ ഒമിക്രോൺ വ്യാപിച്ചതോടെ ബൂസ്റ്റർ ഡോസെടുക്കാനും മാസ്ക് ധരിക്കാനും ശൈത്യകാല അവധിക്കാലയാത്രയിൽ ജാഗ്രതപാലിക്കാനും യുഎസ് ആരോഗ്യവിഭാം ആവശ്യപ്പെട്ടിട്ടുണ്ട്.

from money rss https://bit.ly/3yKeJFt
via IFTTT