121

Powered By Blogger

Monday 2 March 2020

സ്ത്രീപുരുഷസമത്വവും സാമ്പത്തികരംഗവും

റേഡിയോ ആക്ടിവിറ്റി രംഗത്ത് രണ്ടുപ്രാവശ്യം നൊബേൽ സമ്മാനം നേടിയ ശാസ്ത്രജ്ഞ മേരി ക്യൂറി, നൂറ്റാണ്ടിന്റെ വനിത എന്ന് ബി.ബി.സി. വിശേഷിപ്പിച്ച നമ്മുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, 34-ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായ ഫിൻലൻഡിന്റെ സന്നാ മിറെല്ലാ മറീൻ, ബാഡ്മിന്റനിൽ ലോകതാരമായി ഉയർന്ന പി.വി. സിന്ധു ഇവരെല്ലാം വ്യത്യസ്ത മേഖലകളിൽ വിജയം സ്വന്തമാക്കിയ സ്ത്രീകളാണ്. സ്വജീവിതത്തോട് പടവെട്ടിത്തന്നെ മുന്നേറിയ പ്രശസ്തരല്ലാത്ത അനേകം സ്ത്രീപ്രതിഭകളും നമുക്കുണ്ട്. മാർച്ച് എട്ട്. വീണ്ടും ഒരു അന്താരാഷ്ട്ര വനിതാദിനാചരണംകൂടി കടന്നുവരുന്നു. 'ഞാൻ സ്ത്രീകളുടെ അവകാശത്തെ യാഥാർത്ഥ്യമാക്കുന്ന ഒരു സമത്വതലമുറയാണ്'എന്ന് ഓരോരുത്തർക്കും പറയാനാവുക എന്നതാണ് 2020-ലെ വനിതാ ദിനാചരണത്തിന്റെ ആപ്തവാക്യമായി ഐക്യരാഷ്ട്രസംഘടന മുന്നോട്ടുവെച്ചിരിക്കുന്നത്. അന്തസ്സിന്റെ സമത്വം സ്ത്രീയും പുരുഷനും ശാരീരിക വ്യത്യസ്തതയുള്ളവരാണ്. ബൗദ്ധിക ഇടപെടലുകളിലും വൈകാരിക സമീപനങ്ങളിലും ഏറെ വ്യത്യസ്തത പുലർത്തുന്നവരാണ്. പിന്നെ, എന്താണ് സ്ത്രീപുരുഷസമത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്? അത് പ്രഥമമായും അന്തസ്സിന്റെ സമത്വമാണ്. രണ്ടാംതരമെന്നോ, കുറഞ്ഞതെന്നോ ബലഹീനമെന്നോ കരുതി മാറ്റിവെക്കാതെ രണ്ടുകൂട്ടരേയും തുല്യമായി കണ്ട് സമീപിക്കണം എന്നതിലേക്കാണ് ഈ സമത്വചിന്ത എത്തിനിൽക്കുന്നത്. തുല്യതയെക്കുറിച്ച് പറയുമ്പോഴും രണ്ടുകൂട്ടരുടേയും അനന്യവും വ്യതിരക്തവുമായ പ്രത്യേകതകളും മനസ്സിലാക്കിയിരിക്കണം. സ്ത്രീ, പുരുഷന്റെ വേഷംധരിച്ചതുകൊണ്ടോ പുരുഷൻ ചെയ്യുന്ന എല്ലാ തൊഴിലും തങ്ങൾക്കും ചെയ്യാനാവുന്നതാണെന്ന് സ്ഥാപിക്കുന്നതോ അല്ല സ്ത്രീപുരുഷസമത്വം. ഒരുഭാഗത്ത് മനുഷ്യവ്യക്തികൾ എന്ന നിലയ്ക്ക് അവർ രണ്ടുപേരും പൂർണ സമത്വം ഉള്ളവരാകുന്നു. മറുഭാഗത്ത് അവരുടെ പ്രത്യേക ഉണ്മകളിൽ അവർ പുരുഷനും സ്ത്രീയുമാകുന്നു. പുരുഷനായിരിക്കുന്നതും സ്ത്രീയായിരിക്കുന്നതും നല്ലതും എടുത്തുമാറ്റാനാവാത്തതുമായ മാഹാത്മ്യത്തിന്റെ അവസ്ഥകളാണ്. കേവലം ലൈഗികവ്യത്യാസത്തിനുമപ്പുറം സാമൂഹ്യപരമായ പ്രത്യേകതകളുംകൂടി കണക്കിലെടുത്ത് ജെൻഡർ എന്ന പദമാണ് ഇന്ന് ലിംഗപദവി തിരിച്ചറിയാൻ പ്രയോഗത്തിൽ ഉപയോഗിക്കപ്പെടുന്നത്. ജെൻഡർ ഇക്കണോമിക്സ് സാമ്പത്തികശാസ്ത്രത്തിലെ പ്രാധാന്യമേറിവരുന്ന ഒരു പഠനശാഖയാണ്ജെൻഡർഇക്കണോമിക്സ്. നെൽസൻ ഫെർബറിന്റെ അഭിപ്രായത്തിൽ ഈ ശാസ്ത്രശാഖ ഉത്പാദനം, വിതരണം തുടങ്ങിയ സാമ്പത്തികശാസ്ത്ര വിഷയങ്ങളുടെ ലിംഗപദവിപരമായ വിശകലനമാണ്. ജെൻഡർഇക്വിറ്റി, ജെൻഡർ ഓഡിറ്റിങ്, ജെൻഡർസെൻസിറ്റീവ് ബജറ്റ്, ജെൻഡർഗ്യാപ് ഇൻഡക്സ് എന്നിവ ഇതുമായി ബന്ധപ്പെട്ട പഠനമേഖലകളാണ്. സമത്വം കുടുംബത്തിൽനിന്ന് ആരംഭിക്കണം ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരേ അന്തസ്സിൽ വളർത്തിക്കൊണ്ടുവരാൻ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കൾതന്നെയാണ്. ഓരോ സ്ത്രീക്കും സ്വയം തന്റെ അനന്യമായ 'ഫെമിനിൻ ജീനിയസ്' കണ്ടെത്താൻ സാധിക്കണം. അതിന് അവളെ സഹായിക്കുന്നവിധത്തിൽ സമൂഹം അനുയാത്രചെയ്യുന്നവരുമാകണം. സമത്വമുള്ള സമൂഹത്തിൽ സംവരണത്തിന്റെ ആവശ്യമില്ല. സമത്വമുണ്ടായാൽ സംവരണാനുകൂല്യങ്ങൾ പിൻവലിക്കുകയും വേണം. ഏതൊരു പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ട് എന്ന ശാസ്ത്രസത്യം ഈ മേഖലയിൽ ശക്തവുമാണ്. നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്ന ചൂഷണവും അടിമത്തവും അല്പം സ്വാതന്ത്ര്യം കിട്ടിയപ്പോൾ ചിലരിലെങ്കിലും അഹങ്കാരമായും പ്രതികാരമായും സടകുടഞ്ഞെഴുന്നേൽക്കുകയാണ്. ലോകചരിത്രത്തിലൊരിടത്തും അടിമ ഉടമയെ സ്നേഹിച്ചിട്ടില്ല. സ്ത്രീകളുടെ ഉന്നമനത്തിനായി വാദിക്കുന്നവരെ ഫെമിനിസ്റ്റായിക്കണ്ട് പരിഹസിക്കാതെ, ഹ്യൂമനിസ്റ്റ് എന്ന് പറയുന്നതാവും ശരി. സ്വന്തം വ്യക്തിജീവിതത്തിൽ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കുന്നവരാണ് മറ്റുള്ളവരും ഈ അനുഭവത്തിലേക്ക് കടന്നുവരണം എന്നാഗ്രഹിക്കുന്ന മനുഷ്യവാദികളാവുന്നത്. ഓർക്കുക... ഒരു സമൂഹത്തിന്റെ അന്തസ്സ് അവിടത്തെ സ്ത്രീകളുടെ സുഃസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

from money rss http://bit.ly/38di2G1
via IFTTT

സെന്‍സെക്‌സില്‍ 445 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഏഴുദിവസം തുടർച്ചയായി നഷ്ടത്തിൽ ക്ലോസ് ചെയ്ത വിപണിയിൽ ചൊവാഴ്ച മികച്ച നേട്ടത്തോടെ തുടക്കം. സെൻസെക്സ് 445 പോയന്റ് ഉയർന്ന് 38589ലും നിഫ്റ്റി 148 പോയന്റ് നേട്ടത്തിൽ 11281ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ് 1.6 ശതമാനവും സ്മോൾ ക്യാപ് 1.5ശതമാനവും നേട്ടത്തിലാണ്. നിഫ്റ്റി മെറ്റൽ സൂചിക 2.4ശതമാനവും ബാങ്ക് സൂചിക രണ്ടുശതമാനവും ഉയർന്നു. വേദാന്ത, സീ എന്റർടെയ്ൻമെന്റ്, സൺ ഫാർമ, യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, റിലയൻസ്, സിപ്ല, ഹിൻഡാൽകോ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കഴിഞ്ഞ ദിവസം 800 പോയന്റ് നേട്ടത്തിലാണ് സെൻസെക്സിൽ വ്യാപാരം ആരംഭിച്ചതെങ്കിലും രാജ്യത്ത് മൂന്നുപേർക്ക് കൊറോണ സ്ഥിരീകരിച്ചതിനെതുടർന്ന് വിപണി നഷ്ടത്തിലാകുകയായിരുന്നു.

from money rss http://bit.ly/2IfQ0PC
via IFTTT

ഏഴാംദിവസവും ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണിയിൽ ഏഴാം ദിവസവും രക്തച്ചൊരിച്ചിൽ. സെൻസെക്സ് ഒരുവേള 800ലേറെ പോയന്റ് കുതിച്ചെങ്കിലും ഒടുവിൽ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്നുണ്ടായ നഷ്ടം 939 പോയന്റ്. 153.27 പോയന്റ് നഷ്ടത്തിലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 69 പോയന്റ് താഴ്ന്ന് 11132.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 944 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1469 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല. രാജ്യത്ത് പുതിയാതി രണ്ടുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതാണ് വിപണിയെ പിടിച്ചുകുലുക്കിയത്. ഡെൽഹിയിലും തെലുങ്കാനയിലുമാണ് ഓരോരുത്തർക്ക് കൊറോണ ബാധിച്ചത്. ഉച്ചക്കുശേഷം ഇതുസംബന്ധിച്ച വാർത്ത് പുറത്തുവന്നതോടെയാണ് വിപണി നഷ്ടത്തിലായത്. യെസ് ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഗെയിൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എച്ച്സിഎൽ ടെക്, ഐഷർ മോട്ടോഴ്സ്, നെസ് ലെ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള ഓഹരികൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ 0.7 ശതമാനംവരെ നഷ്ടത്തിലായി.

from money rss http://bit.ly/38ctJgo
via IFTTT