121

Powered By Blogger

Sunday 1 February 2015

മുസരിസ് വ്യൂസ് പ്രകാശനം ചെയ്തു








മുസരിസ് വ്യൂസ് പ്രകാശനം ചെയ്തു


Posted on: 02 Feb 2015






ദുബായ്: ദുബായ് കെ.എം.സി.സി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് നേടിയ അഷ്‌റഫ് താമരശ്ശേരിയെ അനുമോദിച്ചു പുറത്തിറക്കിയ 'മുസരിസ് വ്യൂസ്' ഡോ.ടി.പി.സീതാറാം പ്രകാശനം നിര്‍വഹിച്ചു. ആദ്യപ്രതി ഷംസുദ്ദീന്‍ നെല്ലറ ഏറ്റുവാങ്ങി. യു.എ.ഇ. കെ.എം.സി.സി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബായ് കെ.എം.സി.സി പ്രസിഡന്റ് അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചണ്ടി, പി.എ.ഇബ്രാഹിം ഹാജി, യഹ്യ തളങ്കര, മുഹമ്മദ് ഷാഫി അന്നമനട, ജില്ല ആക്ടിംഗ് പ്രസിഡന്റ്, എന്‍.കെ.ജലീല്‍, ജനറല്‍ സെക്രട്ടറി കെ.എസ് ഷാനവാസ്, ട്രഷറര്‍ വി.കെ അലവി ഹാജി, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സത്താര്‍ മാമ്പ്ര, അലി മേപുറത്ത്, ഇബ്രാഹിം കടലായി, ഷഫീഖ് മാമ്പ്ര, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ അബ്ദുല്‍ റഹ്മാന്‍ കൊടുങ്ങല്ലൂര്‍, സത്താര്‍ കരുപടന്ന, അബ്ദുല്‍ ബാരി, അസ്‌കര്‍ പുത്തന്‍ചിറ അവാര്‍ഡ് ജേതാവ് അഷ്‌റഫ് താമരശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.










from kerala news edited

via IFTTT

ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി ചുമതലയേറ്റു. ഫാ.സജി മലയില്‍ പുത്തന്‍പുരക്ക് യാത്രയയപ്പ്‌








ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി ചുമതലയേറ്റു. ഫാ.സജി മലയില്‍ പുത്തന്‍പുരക്ക് യാത്രയയപ്പ്‌


Posted on: 02 Feb 2015







മാഞ്ചസ്റ്റര്‍: ഷ്രൂഷ്ബറി രൂപതയിലെ സീറോ മലബാര്‍ സമൂഹത്തെ നയിക്കുവാന്‍ നിയുക്തനായ ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി മാഞ്ചസ്റ്ററിലെ സെന്റ് തോമസ് ആര്‍.സി.സെന്ററില്‍ ചുമതല ഏറ്റപ്പോള്‍ മാറുന്ന ഫാ.സജി മലയില്‍ പുത്തന്‍പുരക്ക് യാത്രയയപ്പ് നല്‍കി.






പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമായി. ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരിയും ഫാ.സജി മലയിലും മുഖ്യകാര്‍മ്മികരായി. ദിവ്യബലിയെത്തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സജി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വിവിധസംഘടനകളുടെ ഉപഹാരം ഫാദര്‍ ഏറ്റുവാങ്ങി. സണ്‍ഡെസ്‌കൂള്‍ അധ്യാപകര്‍, ക്വയര്‍ ഗ്രൂപ്പ് പ്രതിനിധികള്‍, സായിഫിലിപ്പ്, രാജു എന്നിവര്‍ പങ്കെടുത്തു.



വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍













from kerala news edited

via IFTTT

കുവൈത്തില്‍ ആശ്രിതവിസയില്‍ ഇളവ് വരുന്നു








കുവൈത്തില്‍ ആശ്രിതവിസയില്‍ ഇളവ് വരുന്നു


Posted on: 02 Feb 2015


്കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ആശ്രിതവിസ അനുവദിക്കുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് കുടിയേറ്റവിഭാഗം. വിദേശികളുടെ കുടുംബത്തെയും മാതാപിതാക്കളെയും ആശ്രിതവിസയില്‍ കൊണ്ട് വരുന്നതിനുള്ള വിസ ഈ മാസത്തോടെ പുനരാരംഭിക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയും കുടിയേറ്റവിഭാഗം അസി.അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഷേഖ് മസാന്‍ അല്‍ ജറാ അല്‍ അബ വെളിപ്പെടുത്തി.

അതേസമയം മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും. കൂടാതെ ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിനും തുടങ്ങിയ പുതിയ നിര്‍ദേശങ്ങളടക്കമുള്ള സമിതിയുടെ പഠനറിപ്പോര്‍ട്ട് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷേഖ് മുഹമ്മദ് അല്‍-ഖാലിദ് അല്‍ സബയ്ക്ക് സമര്‍പ്പിച്ചതായും അദ്ദേഹം അറിയിച്ചു.


അതേസമയം കുറഞ്ഞശമ്പളക്കാരായ വിദേശികളുടെ കുട്ടികളെക്കൊണ്ട് വരുന്നതിനുള്ള വിസ അനുവദിക്കുന്നതിന് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്വദേശികളുടെ വീടുകളിലോ ഓഫീസിലോ ജോലി ചെയ്യുന്ന വിദേശതൊഴിലാളികളെ നേരിട്ട് ബാധിക്കാത്തവിധത്തിലാണ് പ്രത്യേക മാനണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിസ അനുവദിക്കുന്നതിനുള്ള നിയമഭേദഗതിക്ക് മന്ത്രാലയം അന്തിമരൂപം നല്‍കിവരുന്നത് എന്നും ഷേഖ് മസാന്‍ വിശദീകരിച്ചു.


വിദേശ ജനസംഖ്യയിലുണ്ടായ വലിയ മുന്നേറ്റം കണക്കിലെടുത്താണ് വിദേശികളുടെ സന്ദര്‍ശക ആശ്രിതവിസ നല്‍കുന്നതില്‍ ചിലകര്‍ശനമായ നിബന്ധനകളോടെ പുനരാരംഭിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന വിസ ഫീസ് ഈടാക്കുന്നതിനാണ് സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണന. അതേസമയം നിര്‍ത്തലാക്കിയിരുന്ന തൊഴില്‍ വിസ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്ന അറിയിപ്പിന് തൊട്ട് പിന്നാലെ സന്ദര്‍ശകര്‍ക്ക് ആശ്രിതവിസയിലും ഇളവ് വരുത്തുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം വിദേശികള്‍ക്ക് ഏറെ ആശ്വാസവും പ്രതീക്ഷയുമാണ് നല്‍കുന്നത്.


പി.സി.ഹരീഷ്












from kerala news edited

via IFTTT

പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കി സാധ്വി, ഹിന്ദുക്കള്‍ക്ക് നാല് കുട്ടികളാണ് വേണ്ടത്, 40 പട്ടിക്കുട്ടികളല്ല!









Story Dated: Monday, February 2, 2015 11:44



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികള്‍ക്ക് ജന്‍മം നല്‍കണമെന്ന ഉപദേശത്തിനു പിന്നാലെ ബിജെപി നേതാവ് സാധ്വി പ്രാചി വീണ്ടും വിവാദവുമായി രംഗത്ത്. താന്‍ പറഞ്ഞത് ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികളെ ഉത്പാദിപ്പിക്കണമെന്നാണ് അല്ലാതെ 40 പട്ടിക്കുട്ടികള്‍ക്ക് ജന്‍മംനല്‍കണമെന്നല്ല, എന്ന സാധ്വിയുടെ വിശദീകരണമാണ് വീണ്ടും വിവാദമായിരിക്കുന്നത്.


നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കെയാണ് സാധ്വി പ്രാചി തന്റെ വിവാദ പ്രസ്താവനയ്ക്ക് വിവാദ വിശദീകരണവുമായി രംഗത്തു വന്നിരിക്കുന്നത്.


രാജസ്ഥാനിലെ ഭില്‍വാരയില്‍ നടന്ന വിരാട് ഹിന്ദു സമ്മേളനത്തില്‍ വച്ചാണ് സാധ്വി ഹിന്ദുക്കള്‍ക്ക് നാല് കുട്ടികള്‍ വേണമെന്ന് വിവാദ പ്രസ്താവന നടത്തിയത്. ഹിന്ദു ജനസംഖ്യ കുറയുന്നുവെന്ന വാദമുഖമുയര്‍ത്തിയായിരുന്നു ഇത്.










from kerala news edited

via IFTTT

ഇന്ത്യാ സന്ദര്‍ശനം ചൈനയ്‌ക്ക് ഭീഷണിയല്ലെന്ന്‌ ഒബാമ









Story Dated: Monday, February 2, 2015 11:36



mangalam malayalam online newspaper

വാഷിംഗ്‌ടണ്‍ : ഇന്ത്യയും അമേരിക്കയും അടുക്കുന്നതില്‍ ചൈന അസ്വസ്‌ഥരാകേണ്ടതില്ലെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ. തന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ചൈന പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സന്ദര്‍ശത്തിനിടെ ഒരു പ്രമുഖ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിയാണ്‌ ഒബാമ ഇക്കാര്യം വ്യക്‌തമാക്കിയത്‌.


ഇന്ത്യയുമായി യു.എസിന്‌ അടുത്ത ബന്ധമാണ്‌ ഉള്ളത്‌ എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഇന്ത്യയും യു.എസും ജനാധിപത്യ രാജ്യങ്ങളാണ്‌ എന്നതും പല നയതന്ത്ര കാര്യങ്ങളിലും തുറന്ന ചര്‍ച്ചയ്‌ക്ക് വേദിയുണ്ടാകുന്നു എന്നതുമാണ്‌ ഇതില്‍ പ്രധാനം. ഇക്കാര്യങ്ങളില്‍ ചൈനയുടെ ഭരണ സംവിധാനം വളരെ വ്യത്യസ്‌തമാണ്‌. എന്നാല്‍, തന്റെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച്‌ ചൈനീസ്‌ സര്‍ക്കാര്‍ നടത്തിയ പ്രസ്‌താവനകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും ഒബാമ അഭിമുഖത്തില്‍ പറയുന്നു.


കഴിഞ്ഞ നവംബറില്‍ താന്‍ നടത്തിയ ചൈന സന്ദര്‍ശനത്തെക്കുറിച്ചും ഒബാമ അഭിമുഖത്തില്‍ പരാമര്‍ശിച്ചു. ചൈനീസ്‌ പ്രസിഡന്റ്‌ സി ജിന്‍പിങ്ങുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നും സമാധാനത്തിലധിഷ്‌ഠിതമായ ചൈനയുടെ വളര്‍ച്ചയില്‍ താല്‍പര്യമുള്ളവരാണ്‌ യുഎസ്‌ എന്നും ഒബാമ പറഞ്ഞു. എന്നാല്‍, മറ്റുള്ളവര്‍ക്ക്‌ നഷ്‌ടം വരുത്തി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ രീതികളോടാണ്‌ എതിര്‍പ്പ്‌. വളര്‍ച്ച ഒരിക്കലും മറ്റുള്ളവരുടെ തളര്‍ച്ചയുടെ മേലാകരുതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.










from kerala news edited

via IFTTT

ഡല്‍ഹി ബിജെപിക്ക്‌ തിരിച്ചടി: നരേന്ദ്ര ടണ്‌ഠന്‍ പാര്‍ട്ടി വിട്ടു









Story Dated: Monday, February 2, 2015 11:10



mangalam malayalam online newspaper

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കെ ഡല്‍ഹിയില്‍ ബിജെപിക്ക്‌ തിരിച്ചടി. പാര്‍ട്ടി സംസ്‌ഥാന നിര്‍വാഹക സമിതിയംഗം നരേന്ദ്ര ടണ്‌ഠന്‍ പാര്‍ട്ടി വിട്ടു. മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി കിരണ്‍ ബേദിയുടെ പ്രചാരണ ചുമതല ടണ്‌ഠനായിരുന്നു.


കിരണ്‍ ബേദിയുടെ ഏകാധിപത്യപരമായ സമീപനത്തെ എതിര്‍ത്താണ്‌ രാജിയെന്നാണ്‌ സൂചന. ബേദിയുടെ സഹായികള്‍ തന്നെ അപമാനിച്ചുവെന്നും ടണ്ഠന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിതഷായ്ക്ക് കത്ത് നല്‍കിയതായും സൂചനയുണ്ട്. ബേദിയുടെ വരവില്‍ ബിജെപിയിലെ ഒരു വിഭാഗം കടുത്ത അതൃപ്‌തിയിലാണെന്ന വാര്‍ത്തയ്‌ക്കു പിന്നാലെയാണ്‌ രാജി എന്നതും ശ്രദ്ധേയമാണ്‌.










from kerala news edited

via IFTTT

മുഖ്യമന്ത്രി ഇടപെട്ടു; ദേശീയ ഗെയിംസ്‌ ഭാരവാഹിയായി തുടരുമെന്ന്‌ മുരളീധരന്‍









Story Dated: Monday, February 2, 2015 10:45



mangalam malayalam online newspaper

തിരുവനന്തപുരം : ദേശീയ ഗെയിംസിന്റെ അക്രഡിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്‌ഥാനം രാജിവയ്‌ക്കാനുള്ള തീരുമാനത്തില്‍ നിന്ന്‌ കെ.മുരളീധരന്‍ പിന്മാറി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്നാണ്‌ രാജി വെക്കാനുള്ള തീരുമാനം മുരളീധരന്‍ ഉപേക്ഷിച്ചത്‌.


ദേശീയ ഗെയിംസ്‌ നടത്തിപ്പ്‌ സംബന്ധിച്ച പരാതികള്‍ ഗെയിംസിന്‌ ശേഷം പരിശോധിക്കാമെന്ന്‌ മുഖ്യമന്ത്രി മുരളീധരന്‌ ഉറപ്പ്‌ നല്‍കി. ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ രംഗത്തെത്തിയിട്ടും പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്ന്‌ ആരോപിച്ചായിരുന്നു മുരളീധരന്‍ അക്രഡിറ്റേഷന്‍ ചെയര്‍മാന്‍ സ്‌ഥാനം രാജിവെക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌.










from kerala news edited

via IFTTT

ചരമം - മട്ടക്കല്‍ സി. ഏബ്രഹാം (ഫിലഡല്‍ഫിയ)








ചരമം - മട്ടക്കല്‍ സി. ഏബ്രഹാം (ഫിലഡല്‍ഫിയ)


Posted on: 02 Feb 2015





ഫിലാഡല്‍ഫിയ: മട്ടക്കല്‍ സി. ഏബ്രഹാം (73) അന്തരിച്ചു. ബഥേല്‍ മാര്‍ത്തോമാ പള്ളി ഇടവകാംഗമായിരുന്നു. ഭാര്യ: അന്നമ്മ ഏബ്രഹാം. മക്കള്‍: അനില്‍, എബി (ഭോപ്പാല്‍), വിജി (ഫിലാഡല്‍ഫിയ). പൊതുദര്‍ശനം ബഥേല്‍ മാര്‍ത്തോമാ പള്ളിയില്‍ വെച്ച് നടന്നു. സംസ്‌കാര ശുശ്രൂഷകള്‍ ഭോപ്പാലില്‍ വെച്ച് പിന്നീട് നടക്കും.




ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ വീണ്ടും ആക്രമണം









Story Dated: Monday, February 2, 2015 10:32



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേര്‍ക്ക് വീണ്ടും ആക്രമണം. വസന്ത്കുഞ്ച് അല്‍ഫോണ്‍സാ ദേവാലയത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. പള്ളിയുടെ വാതിലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. പള്ളിക്കുള്ളിലെ വസ്തുക്കള്‍ വലിച്ചു വാരിയിട്ട നിലയിലാണ്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.


വെളുപ്പിന് മൂന്നു മണിയോടെ പളളി മതില്‍ ചാടിക്കടന്ന അക്രമികള്‍ ഗേറ്റ് അടിച്ചു തകര്‍ത്തു. ദേവാലയത്തിന്റെ വാതിലുകള്‍ തകര്‍ത്ത അക്രമികള്‍ പളളിക്കകത്തും നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. അലമാരകളും ആരാധനാവസ്തുക്കളും വലിച്ചുവാരിയിട്ട നിലയിലാണ്.


ഡിസംബര്‍ ആദ്യം കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനില്‍ സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയം തീയിട്ട് നശിപ്പിച്ചിരുന്നു. പള്ളിയുടെ ഒന്നാം നിലയില്‍ മണ്ണെണ്ണക്കുപ്പി കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ഡല്‍ഹിയിലെ വികാസ്പുരിയില്‍ ഒരു പളളിക്കു നേരെ ആക്രമണം നടത്തിയ നാലു പേര്‍ പിടിയിലായിരണുന്നു. സിസിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവര്‍ പിടിയിലായത്. എന്നാല്‍, ഇവര്‍ക്ക് പ്രത്യേക സംഘടനുകളുമായി ബന്ധമില്ല എന്ന് പോലീസ് പിന്നീട് പറഞ്ഞു. ജനുവരിയില്‍ രോഹിണിയില്‍ ഒരു പളളിക്കു നേരെയും ആക്രമണമുണ്ടായി.


പളളികള്‍ക്ക് നേരെ കരുതിക്കൂട്ടിയുളള ആക്രമണമാണ് നടക്കുന്നതെന്ന് ക്രിസ്ത്യന്‍ സഭകള്‍ ആരോപിച്ചു. പളളികള്‍ക്കു നേരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നതെന്നും കൂടുതല്‍ പളളികള്‍ അക്രമികള്‍ ലക്ഷ്യമിടുകയാണെന്നും ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ സിജെ കോട്ടോ പറഞ്ഞു.










from kerala news edited

via IFTTT

കൊല്ലത്ത്‌ നിയന്ത്രണം വിട്ട കാറിടിച്ച്‌ രണ്ടുപേര്‍ മരിച്ചു









Story Dated: Monday, February 2, 2015 10:11



mangalam malayalam online newspaper

കൊല്ലം : കൊല്ലം രാമന്‍കുളങ്ങരയ്‌ക്ക് സമീപം വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ശകതികുളങ്ങര സ്വദേശികളായ വേണു, രാധാകൃഷ്‌ണന്‍ എന്നിവരാണ്‌ മരിച്ചത്‌. നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌ വഴിയാത്രക്കാരായ രണ്ടുപേരാണ്‌ മരിച്ചത്‌.


പുലര്‍ച്ചെ 5.30 തോടെ ആയിരുന്നു അപകടം. വൈക്കത്തു നിന്നും തിരുവനന്തപുരത്തേയ്‌ക്ക് വരികയായിരുന്ന കാറാണ്‌ അപകടത്തില്‍ പെട്ടത്‌. അമിതവേഗതയാണ്‌ അപകട കാരണമെന്നാണ്‌ സൂചന.










from kerala news edited

via IFTTT