121

Powered By Blogger

Tuesday 11 February 2020

പൊതുമേഖലയിലെ മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയിപ്പിച്ചേക്കും

ന്യൂഡൽഹി: രാജ്യത്തെ മൂന്ന് പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ ലയിപ്പിക്കുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രിസഭ ഉടനെ തീരുമാനമെടുത്തേക്കും. ഓറിയന്റൽ ഇൻഷുറൻസ്, നാഷണൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നിവയാണ് ലയിപ്പിക്കുക. പ്രവർത്തനം മെച്ചപ്പെടുത്തുക, കടത്തിന്റെ അനുപാതം കുറയ്ക്കുക, ലാഭംവർധിപ്പിക്കുക തുടങ്ങിയവയാണ് ലയനത്തിന് പിന്നിൽ. പൊതുമേഖലയിലെ ഇൻഷുറൻസ് കമ്പനികൾ ലയിപ്പിച്ച് ഒന്നാക്കുന്നതിന് 2018-19 സാമ്പത്തിക വർഷത്തിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി നിർദേശം നൽകിയിരുന്നു. മൂന്നു കമ്പനികൾക്കുമായി 2,500 കോടി രൂപ സർക്കാർ ഈവർഷം ആദ്യം നൽകിയിരുന്നു. അതോടൊപ്പം അടുത്തവർഷത്തേയ്ക്ക് 6,500 കോടി രൂപയാണ് ഈ കമ്പനികൾക്ക് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. Cabinet may approve merger of 3 state-owned general insurers

from money rss http://bit.ly/2ONWKbb
via IFTTT

ഹാള്‍മാര്‍ക്ക് മുദ്രയുള്ള സ്വര്‍ണ്ണം അവകാശം: ഹാള്‍മാര്‍ക്കിംഗ് സെന്റേഴ്‌സ് അസ്സോസിയേഷന്‍

കൊച്ചി: കേന്ദ്ര സർക്കാരിന്റെ പുതിയ ഹാൾമാർക്ക് നിയമം സ്വാഗതം ചെയ്ത് ഇന്ത്യൻഅസ്സോസിയേഷൻ ഓഫ് ഹാൾമാർക്കിംഗ് സെന്റേഴ്സ് (ഐ.എ.എച്ച്.സി) രംഗത്ത്. ഭാരത സർക്കാർ പാസാക്കിയ കൺസ്യൂമർ പ്രൊട്ടക്ക്ഷൻ ആക്ട് 2019, ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ് ആക്ട് 2016, ഹാൾമാർക്കിംഗ് റെഗുലേഷൻസ് ആക്ട് 2018 എന്നിവ സ്വർണ്ണാഭരണത്തിന്റെ ഗുണമേൻമ പാലിക്കേണ്ടതിന്റെ ഉത്തരവാദിത്വവും, വീഴ്ചയുണ്ടായാലുള്ള പിഴതുക, ശിക്ഷാ നിയമ നടപടികളും പ്രതിപാദിച്ചിട്ടുണ്ട്. ഇതുപൂർണ്ണമായും ഉപഭോക്താക്കളെ സംരക്ഷിക്കുന്നവയാണ്. ഈ നിയമം പ്രാബല്യത്തിലാകുന്ന 2021 ജനുവരി 15 മുതൽ സ്വർണ്ണ വ്യാപാരികൾ ഇന്ത്യയിലെവിടെയും ഹാൾമാർക്ക്ഡ് സ്വർണ്ണം മാത്രമേ വിൽക്കുവാൻ പാടുള്ളൂ. ഇതിലൂടെ രാജ്യത്തെ ഏതുവിപണിയിൽ നിന്നും സംശുദ്ധ സ്വർണ്ണം വാങ്ങാൻ ഉപഭോക്താക്കൾക്കാകും. സ്വർണ്ണ ഉപഭോക്താക്കളുടെ അവകാശം പൂർണ്ണമായും സംരക്ഷിക്കുന്ന ഈ നിയമത്തെക്കുറിച്ച് കുപ്രചാരണങ്ങളും, അടിസ്ഥാന രഹിതവുമായ ഒട്ടേറെ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സർക്കാർ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് അസ്സോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ് എം.എ റഷീദ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽ 900 ഹാൾമാർക്കിംഗ് സെന്ററുകൾ ഉണ്ട്. കേരളത്തിൽ 72-ഉം. 2000 ഏപ്രിൽ 11-ന് രാജ്യത്ത് ഹാൾമാർക്കിംഗ് നടപ്പിലാക്കിയപ്പോൾ തന്നെ ആദ്യ ഹാൾമാർക്കിംഗ് സെന്ററും ഹാൾമാർക്ക്ഡ് ജൂവലറികളും കേരളത്തിലാണ് വന്നത്. കേരളത്തിലെ 5600 സ്വർണ്ണ വ്യാപാരികളിൽ 2900 പേർ ഇപ്പോൾതന്നെ ഹാൾമാർക്ക്ഡ് ആണ്. ഇവിടെ വിൽക്കുന്ന 80 ശതമാനം സ്വർണ്ണവും ബി.ഐ.എസ് സർട്ടിഫൈഡ് 916 ആണ്. കേരളത്തിലെ സ്വർണ്ണക്കടയുടെ 50 കിലോമീറ്റർ ചുറ്റളവിൽ ഓരോ ഹാൾമാർക്കിംഗ് സെന്ററുകൾ ഉണ്ട്. 14, 18, 22 എന്നീ കാരറ്റിലുള്ള സ്വർണ്ണമാണ് ഈ നിയമത്തിന്റെ പരിധിയിൽ വിൽക്കേണ്ടത്. അര പവനായാലും, 10 പവനായാലും ഹാൾമാർക്ക് ചാർജ്40 രൂപ മാത്രമാണ്. 40 രൂപ അധികംനൽകി ബി.ഐ.എസ് ലോഗോ, പ്യൂരിറ്റി മാർക്കായ 22കെ916, ഹാൾമാർക്ക് സെന്റർ ലോഗോ, വിൽക്കുന്ന ജൂവലറിയുടെ കോഡ് എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ നാല് ഹാൾമാർക്ക് മുദ്രണം ചെയ്ത സ്വർണ്ണം വാങ്ങുന്നതിലൂടെ ഓരോ ഉപഭോക്താവിനും ലഭിക്കുന്നത് സ്വർണ്ണത്തിൻ മേലുള്ള കേന്ദ്ര സർക്കാരിന്റെ ഗ്യാരന്റിയാണെന്ന് അസ്സോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഈ നാല് മാർക്കുകളും വാങ്ങുന്ന ആഭരണത്തിൽ ഉണ്ടെന്ന് ആഭരണം വാങ്ങുന്ന വേളയിൽ ഉറപ്പാക്കേണ്ടതാണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സംശുദ്ധ സ്വർണ്ണം മിതമായ പണിക്കൂലിയിൽ ലഭിക്കുന്നു. അതുകൊണ്ട് തന്നെ പുതിയ ആഭരണങ്ങളുടെ വാങ്ങലും, പഴയത് മാറ്റിവാങ്ങലും, സ്വർണ്ണം പണയം വയ്ക്കലും നിർബാധം നടക്കുന്നു. പുതിയ നിയമം സ്വർണ്ണ വ്യാപാരികളെ മാത്രം ബാധിക്കുന്നവയായതുകൊണ്ട് സാധാരണക്കാർക്ക് അവരുടെ കൈവശമുളള സ്വർണ്ണം എപ്പോൾ വേണമെങ്കിലും വിൽക്കുകയോ, മാറ്റി വാങ്ങുകയോ ചെയ്യുന്നതിന് യാതൊരു നിയന്ത്രണങ്ങളോ, വിലക്കുകളോ ഇല്ല. വിൽക്കുന്ന സ്വർണ്ണം ഹാൾമാർക്ക്ഡ് ആണെങ്കിൽ അതിന്റെ വിലയും, അല്ലാത്തവയാണെങ്കിൽ അതിൽ അടങ്ങിയിരിക്കുന്ന തങ്കത്തിന്റെ വിലയുമായിരിക്കും ലഭിക്കുക. പഴയ സ്വർണ്ണം വാങ്ങുന്ന വ്യാപാരികൾ അത് ഉരുക്കി ശുദ്ധീകരിച്ച് തങ്കമാക്കി മാറ്റി പുതിയ ഹാൾമാർക്ക്ഡ് ആഭരണങ്ങൾ നിർമ്മിക്കുന്നു. പഴയ മാറ്റ് കുറഞ്ഞ സ്വർണ്ണമാണെങ്കിൽകൂടി എല്ലാവർഷവും സ്വർണ്ണത്തിന് വില 5-മുതൽ 15 ശതമാനം വരെ കൂടുന്നതുകൊണ്ട് വിൽക്കുമ്പോൾ നഷ്ടം സംഭവിക്കാറില്ല. ഇതാണ് സ്വർണ്ണത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി മാറ്റുന്നത്. നാളിതുവരെ ഒരുവ്യക്തിക്കോ, കുടുംബത്തിനോ കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. 11.05.1994 ലെ സർക്കുലർ നമ്പർ 1916 പ്രകാരം 4-അംഗ കുടുംബത്തിന് ഒരു കിലോയോളം (120 പവൻ) സ്വർണ്ണം കൈവശം വയ്ക്കുന്നതിന് യാതൊരുവിധ ഇൻകം ടാക്സ് പരിശോധനകളോ, പിടിച്ചെടുക്കലോ പാടില്ല. വിവാഹിതയായ സ്ത്രീ 500 ഗ്രാം (62.5 പവൻ), അവിവാഹിതയായ സ്ത്രീ -250 ഗ്രാം (31.25 പവൻ), പുരുഷൻ (ഭർത്താവ്) 100 ഗ്രാം, (12.5 പവൻ), പുരുഷൻ (പുത്രൻ) 100 ഗ്രാം (12.5 പവൻ) മൊത്തം 950 ഗ്രാം അഥവാ 118.75 പവൻ. ഇതിലും കൂടിയ അളവിൽ കൈവശം വയ്ക്കുന്നവർ വരുമാന സ്രോതസ്സ്, കാർഷിക പാരമ്പര്യം എന്നിവ ബോധ്യപ്പെടുത്തിയാൽ ഇൻകം ടാക്സ് ബന്ധപ്പെട്ട യാതൊരു നികുതിയും നൽകേണ്ടതില്ല. നാളിതുവരെ ജനങ്ങളുടെ കൈവശമിരിക്കുന്ന സ്വർണ്ണത്തിന്റെ സ്ഥിതി വിവര കണക്കുകൾ എടുക്കാനോ, നിയന്ത്രണം ഏർപ്പെടുത്താനോ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായിട്ടില്ലെന്നും അസ്സോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഗോൾഡ് മൊണിറ്റൈസേഷൻ സ്കീം. (ജി.എം.എസ്) രാജ്യത്തിന്റെ സ്വർണ്ണ ഇറക്കുമതി കുറക്കേണ്ടതിന്, ജനങ്ങൾ സൂക്ഷിക്കുന്ന പഴയ സ്വർണ്ണം പുനരുപയോഗത്തിനായി ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണിത്. ലോക്കറുകളിലും, അമ്പലങ്ങളിലും ഒക്കെയായി ഉള്ള 25000 ടൺ സ്വർണ്ണത്തിൽ എല്ലാ വർഷവും 200 ടൺ എങ്കിലും പുനരുപയോഗിച്ചാൽ രാജ്യത്തിന് വളരെയേറെ വിദേശ നാണ്യം ലാഭിക്കാം. ഇത്തരം സ്വർണ്ണം ബാങ്കുകളിൽ നിക്ഷേപിച്ചാൽ കാലാവധിക്കനുസരിച്ച് പലിശ ലഭിക്കും. ഇതിനായി ബി.ഐ.എസ് അംഗീകാരമുള്ള മാറ്റ് നിർണ്ണയ കേന്ദ്രങ്ങളിൽ (കളക്ഷൻ ആന്റ് പ്യൂരിറ്റി ടെസ്റ്റിംഗ് സെന്റേഴ്സ്) എത്തിച്ച് അവരുടെ പരിശോധനാ സർട്ടിഫിക്കറ്റ് സഹിതമാണ് സ്വർണ്ണം ബാങ്കിൽ നിക്ഷേപിക്കേണ്ടത്. കേരളത്തിൽ ഇത്തരം 12 പരിശോധനാ കേന്ദ്രങ്ങളുണ്ട്. കാലാവധിക്കുശേഷം 24 കാരറ്റ് സ്വർണ്ണ ബിസ്കറ്റുകളോ, അന്നേ ദിവസത്തെ സ്വർണ്ണത്തിന്റെ മാർക്കറ്റ് വിലയ്ക്കുള്ള തുകയോ ആയിരിക്കും ലഭിക്കുക. കൂടുതൽ വിവരങ്ങൾ ബി.ഐ.എസിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. 22 കാരറ്റ് ഹാൾമാർക്ക്ഡ് ആഭരണങ്ങൾക്ക് എക്കാലവും ഉയർന്ന റീസെയിൽ വാല്യൂ ലഭിക്കുന്നതിനാൽ സുരക്ഷിതമായ ഒരു നിക്ഷേപമാർഗമാണെന്നും അസ്സോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഐ.എ.എച്ച്.സി മുൻ സ്ഥാപക സെക്രട്ടറിയും രക്ഷാധികാരിയുമായ ജെയിംസ് ജോസ്, കേരള ചാപ്റ്റർ സെക്രട്ടറി സി.പി. ബഷീർ, ട്രഷറർ അബ്ദുൾ അസ്സീസ് എന്നിവരും പങ്കെടുത്തു.

from money rss http://bit.ly/2SksYxa
via IFTTT

പാഠം 60: മാജിക്കല്ല, നേരത്തെ തുടങ്ങിയാല്‍ പെന്‍ഷനാകുമ്പോഴേയ്ക്കും 40 കോടി സമാഹരിക്കാം

രാവിലെ 7.30. ജോർജ് തോമസ് ഒരു കപ്പ് കാപ്പിയുമായി സിറ്റൗട്ടിലെ കസേരയിൽ പത്രവും വായിച്ചിരിക്കുകയാണ്. 5.30 എഴുന്നേൽക്കുന്ന ശീലമുള്ള അദ്ദേഹം 45 മിനുറ്റോളം നടക്കാൻ പോകും. വഴിയിൽ കാണുന്നവരോടെല്ലാം കുശലം പറയും.മുന്നിലെ റോഡിലെ ട്രാഫിക്കൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നേയില്ല. എല്ലാവരും തിരക്കിട്ട് ജോലിക്കുംമറ്റും പോകുകയാണ്. ജോലിയിൽനിന്ന് വിരമിച്ച അദ്ദേഹം ഹോബിയും കുറച്ചൊക്കെ ജീവകാരണ്യ പ്രവർത്തനങ്ങളുമായി ജീവിതം ചെലവിഴിക്കുകയാണ്. ബന്ധുക്കളെ സന്ദർശിക്കുക പേരക്കുട്ടികൾക്കും മറ്റും ഇടയ്ക്കിടെ സമ്മാനങ്ങൾ നൽകുക-ഇവയൊക്കെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ താൽപര്യങ്ങൾ. ജോലി ചെയ്യുന്നകാലത്ത് മികച്ചരീതിയിൽ കരുതിയിരുന്നതിനാൽ പണംസംബന്ധിച്ച് അദ്ദേഹത്തിന് ആശങ്കകളില്ല. അല്പം പിന്നോട്ടുപോകാം നേരത്തെയും അല്ലാതെയും റിട്ടയർചെയ്യുന്നതുമായി ബന്ധപ്പെട്ട് പത്തോളം പാഠങ്ങൾ പിന്നിട്ടപ്പോൾ ഉയർന്നുവന്ന ചില വിമർശനങ്ങൾ പരിശോധിക്കാം. റിട്ടയർമെന്റുകാല ജീവിതത്തിനായി കോടികൾ സമ്പാദിക്കേണ്ടതുണ്ടോയെന്ന് നിരവധിപേരാണ് സംശയമുന്നയിച്ചത്. മലയാളികളുടെ ഇനിയുംമാറാത്ത ചിന്താഗതിയാണ് ഇതിനുപിന്നിൽ. വയസ്സുകാലത്ത് മക്കൾ നോക്കിക്കൊള്ളും, അതവരുടെ ഉത്തരവാദിത്വമാണ് എന്നൊക്കെയാണ് ചിന്ത. അതിനാൽ ഇപ്പോതന്നെ സമ്പാദിച്ചുവെയ്ക്കേണ്ട ആവശ്യമുണ്ടോ? ഒരുകാര്യം ആദ്യമെ മനസിലാക്കണം. മാതാപിതാക്കൾ മക്കൾക്കുവേണ്ടിയാണ് സമ്പാദിക്കേണ്ടത്. അല്ലാതെ മക്കൾ മാതാപിതാക്കൾക്കുവേണ്ടിയല്ല. ഇപ്പോൾതന്നെ പലർക്കുമറിയാം ജോലികിട്ടുമ്പോൾതന്നെ ലഭിക്കുന്ന ശമ്പളത്തിന്റെ ഭൂരിഭാഗവും വീട്ടിലേയ്ക്ക് നൽകേണ്ടിവരുന്ന അവസ്ഥ. അടുത്തതലമുറ അതിന് തയ്യാറാകുമോയെന്ന് കണ്ടറിയണം. സാമൂഹ്യ-സാമ്പത്തിക-സാംസ്ക്കാരിക പരിസരങ്ങൾക്ക് വ്യതിയാനം സംഭവിച്ചുകഴിഞ്ഞു.അതുകൊണ്ടുതന്നെആശീലം ഇവിടെ അവസാനിക്കട്ടെ. മക്കൾക്കുമേൽ ആഭാരകൂടിഅടിച്ചേൽപ്പിക്കാതിരുന്നാൽ നല്ലരീതിയിൽ ജീവിക്കാനും ഭാവിക്കുവേണ്ടികരുതാനും അവർക്കാകും. മക്കൾ നോക്കുമെന്നത് പുതിയകാലത്ത് ഒരു ബോണസായിമാത്രംകരുതിയാൽമതി. കയ്യിൽ പണമുണ്ടെങ്കിലേ വയസ്സുകാലത്ത് സ്വതന്ത്രമായി ജീവിക്കാനാകൂ, തീരുമാനമെടുക്കാനാകൂ. ആരോഗ്യം സംരക്ഷിക്കാനാകൂ. സർക്കാർ ജീവനക്കാരനായി പെൻഷൻപറ്റി അവസാനം ലഭിക്കുന്നതുകയും പെൻഷനും സ്വീകരിച്ച് ജീവിച്ചിരുന്നവരുടെകാലംകഴിഞ്ഞു. പുതിയ കാലത്ത് സർക്കാൻ പെൻഷൻ ലഭിച്ചതുകൊണ്ടും ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. കാരണം ജീവിതായുസ്സ് വർധിച്ചതുതന്നെ. പെൻഷനായി കഴിഞ്ഞ് 30 മുതൽ 40വർഷംവരെ ജീവിക്കണം.റിട്ടയർ ചെയ്തതിനുശേഷം പ്രായംകൂടുന്നതിനനസരിച്ച് വരുമാനംനേടനുള്ള അവസരവുംകുറഞ്ഞുവരികയാണെന്നും മനസിലാക്കണം. തുടങ്ങാം നേരത്തെ റിട്ടയർമെന്റുകാല ജീവിതത്തിനായി നിക്ഷേപം തുടങ്ങേണ്ടത് ആദ്യത്തെ ശമ്പളം ലഭിക്കുമ്പോഴാണ്. ജോലി ലഭിക്കുന്ന സമയത്ത് ആരെങ്കിലും റിട്ടയർമെന്റിനെക്കുറിച്ച് ചിന്തിച്ചിക്കുമോ? ശരിയാണ് ആരും ചിന്തിക്കില്ല. എന്നാൽ ചിന്തിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നതെന്ന് വൈകി മനസിലാക്കുന്നതിനുമുമ്പ് നിക്ഷേപ തുടങ്ങുന്നതാണ് ഉചിതം. ഉദാഹരണം നേരത്തെ നിക്ഷേപം തുടങ്ങിയാൽ മികച്ച രീതിയിൽ സമ്പാദിക്കാൻ കഴിയുമെന്നതിന് ഉദാഹരണം പരിശോധിക്കാം. 23-ാമത്തെ വയസ്സിൽ ജോലി കിട്ടിയെന്ന് കരുതുക. 10,000 രൂപ പ്രതിമാസം എസ്ഐപിയായി നിക്ഷേപിക്കാൻ തീരുമാനിക്കുന്നു. വർഷംതോറും നിക്ഷേപത്തിൽ 10 ശമതാനം വർധനവരുത്തുന്നു. ചിന്തിക്കാൻ കഴിയുന്നതിലപ്പുറമായിരിക്കും നിങ്ങൾക്ക് സമ്പാദിക്കാൻ കഴിയുക. 60 വയസ്സാകുമ്പോൾ നിങ്ങളുടെ നിക്ഷേപം 38 കോടി രൂപയോളമായി വർധിച്ചിട്ടുണ്ടാകും. എങ്ങനെ? 23 വയസ്സുള്ള ഒരാൾ നിക്ഷേപം തുടങ്ങിയാൽ 60 വയസ്സ് പൂർത്തിയാകാൻ 38വർഷമുണ്ട്. അത്രയും കാലം പ്രതിമാസം 10,000 രൂപവീതം നിക്ഷേപിക്കുക. ഓരോവർഷവും 10 ശതമാനംവീതം നിക്ഷേപത്തിൽ വർധനവരുത്തുക. ദീർഘകാലത്തേയ്ക്ക് ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽനിന്ന് 15 ശതമാനം ആദായം പ്രതീക്ഷിക്കാം. അങ്ങനെവരുമ്പോൾ നിങ്ങൾ മൊത്തം നിക്ഷേപിച്ച തുക 1.29 കോടി രൂപമാത്രമാണ്. ആദായമുൾപ്പടെ മൊത്തംലഭിക്കുന്ന തുകയാകട്ടെ 38കോടിയോളം രൂപയും. ഇതൊരുമാജിക്കല്ല ചിട്ടയായ നിക്ഷേപത്തിന്റെയും കോംബൗണ്ടിങിന്റെയും (കൂട്ടുപലിശ) പ്രതിഫലനമാണിത്. ദീർഘകാലത്തേയ്ക്ക് മികച്ച നേട്ടംനൽകാൻ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിന് കഴിയും. നേരത്തെ നിക്ഷേപംതുടങ്ങിയാൽ കുറച്ചുതുകയിൽ ആരംഭിക്കാം. എന്നാൽ മധ്യവയസ്സിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കിൽ അതേതുക റിട്ടയർമെന്റ്കാലത്ത് സമാഹരിക്കാൻ പ്രതിമാസം വലിയ തുകതന്നെ നിക്ഷേപിക്കേണ്ടിവരും. ആസ്തി വിഭജനം വിപണിയിൽ നിലവിൽ രണ്ടായിരത്തോളം മ്യൂച്വൽ ഫണ്ടുകളുണ്ട്. അവയിൽനിന്ന് മികച്ചത് തിരഞ്ഞെടുക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. മൾട്ടി ക്യാപ്, ലാർജ് ആന്റ് മിഡ്ക്യാപ് എന്നീവിഭാഗങ്ങളിലെ ഫണ്ടുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. റിട്ടയർമെന്റുകാലമായാൽ മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തോടൊപ്പം പിപിഎഫ്, ഇപിഎഫ് എന്നിവയിൽ നിക്ഷേപം നടത്തിയിട്ടുള്ളവർ കാലാവധിയെത്തുമ്പോൾ സീനിയർ സിറ്റിസൺസ് സേവിങ് സ്കീം, ഷോർട്ട് ഡ്യൂറേഷൻ ഫണ്ട് എന്നിവയിലേയ്ക്ക് നിക്ഷേപം മാറ്റാം. അതിൽനിന്ന് തുടക്കകാലത്ത് ആവശ്യത്തിന് ലഭിക്കും. പെൻഷൻപറ്റുമ്പോൾ ഓഹരി അധിഷ്ഠിത ഫണ്ടിൽനിന്നുള്ള പണം മികച്ച ഹൈബ്രിഡ് ഫണ്ടിലേയ്ക്ക് പ്രതിമാസം നിശ്ചിതതുക സ്വിച്ച് ചെയ്യാം. നിശ്ചിതകാലംകഴിഞ്ഞ് ആവശ്യംവരുന്നതുക എസ്ടിപിവഴി പിൻവലിക്കുന്നതിന് അത് ഗുണകരമാകും. പണപ്പെരുപ്പത്തെ അതിജീവിക്കാനുള്ള നേട്ടംനൽകാൻ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾക്ക് കഴിയും. feedback to: antonycdavis@gmail.com കുറിപ്പ്: കോടികളുടെ കണക്കുകൾമാത്രം പറയുകയെന്നത് ഇവിടെ ലക്ഷ്യമല്ല. ഓരോരുത്തരും കൊക്കിലൊതുങ്ങുന്നത് കൊത്തിയാൽമതി. മ്യൂച്വൽ ഫണ്ടിൽ 500 രൂപമുതൽ എസ്ഐപിയായി നിക്ഷേപിക്കാൻ അവസരമുണ്ട്. നേരത്തെതുടങ്ങുക. അതാണ് പ്രധാനം. റിട്ടയർമെന്റുകാലത്ത് പണവും ആരോഗ്യവുമാണ് ജീവിതത്തെ ബാധിക്കുകയെന്ന് മനസിലാക്കുക.

from money rss http://bit.ly/37pVIZG
via IFTTT

നേട്ടം തുടരുന്നു: സെന്‍സെക്‌സ് 341 പോയന്റ് ഉയര്‍ന്നു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം വിപണിയിൽ ആവർത്തിച്ചു. സെൻസെക്സ് 341 പോയന്റ് ഉയർന്ന് 41557ലും നിഫ്റ്റി 104 പോയന്റ് നേട്ടത്തിൽ 12212ലുമാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് ഓഹരികളിൽ ടാറ്റ സ്റ്റീൽ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൽ ഒരുശതമാനംമുതൽ രണ്ടുശതമാനം വരെ ഉയർന്നു. ഐആർസിടിസിയുടെ ഓഹരി വിലശതമാനംകുറഞ്ഞു. മൂന്നാം പാദഫലങ്ങൾ കമ്പനി ഇന്ന് പുറത്തുവിടാനിരിക്കെയാണ് ഓഹരി വിലയിൽ ഇടിവുണ്ടായത്. യെസ് ബാങ്കിന്റെ ഓഹരിയാണ് പ്രധാനമായും നഷ്ടത്തിൽ. ഇന്റസിൻഡ് ബാങ്ക്, ഗെയിൽ, ഭാരതി ഇൻഫ്രടെൽ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കൊറോണ ഭീതിയിലാണ് ലോകമെങ്കിലും മറ്റ് ഏഷ്യൻ സൂചികകളും നേട്ടത്തിലാണ്. യുഎസ് വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex gains 341 pts

from money rss http://bit.ly/2SnmoWJ
via IFTTT

ബിഎസ്എന്‍എലിന്റെ 4ജി പ്ലാന്‍ ഉടനെ: 96 രൂപ മുടക്കിയാല്‍ 28 ദിവസം പ്രതിദിനം 10 ജി.ബി ഡാറ്റ

ഡാറ്റ പ്ലാനുകളുടെ നിരക്കുകൾ വൻതോതിൽ കുറയ്ക്കാൻബിഎസ്എൻഎൽ. പ്രതിദിനം 10 ജി.ബി ഡാറ്റ ഉപയോഗിക്കാൻ 96 രൂപ നൽകിയാൽ മതി. കാലാവധിയാകട്ടെ 28 ദിവസവും.പദ്ധതി ഉടനെ നടപ്പാക്കും. ഈ പ്ലാനിൽ ഡാറ്റമാത്രമേ ലഭ്യമാകൂ. ഇതേ പ്ലാൻതന്നെ 236 രൂപ നിരക്കിൽ 84 ദിവസകാലാവധിയിൽ ലഭിക്കും. നിലവിൽ എല്ലായിടത്തും പുതിയ പ്ലാൻ ലഭിക്കില്ല. കമ്പനിയ്ക്ക് 4ജി കണക്ടിവിറ്റിയുള്ള ആന്ധ്ര പ്രദേശ്, കൊൽക്കത്ത, മഹാരാഷ്ട്ര, കേരളം, കർണാടക, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിലാകും ആദ്യം നടപ്പാക്കുക. മറ്റ് കമ്പനികളുടെ ഡാറ്റ പ്ലാനുകളുമായി തരതമ്യംചെയ്യുമ്പോൾ ബിഎസ്എൻഎലിന്റെ പ്ലാൻ ആകർഷകമാണ്. വൊഡാഫോണിന്റെ 499 രൂപയുടെ പ്ലാനിൽ പ്രതിദിനം 1.5 ഡാറ്റയും 100 എസ്എംഎസുമാണ് സൗജന്യമായി ലഭിക്കുക. 70 ദിവസമാണ് കാലാവധി. ജിയോയുടെ സമാനമായ പ്ലാനിൽ 555 രൂപയാണ് നിരക്ക്. പ്രതിദിനം 1.5 ജി.ബി ഡാറ്റയും 100 എസ്എംഎസും നിശ്ചിത മണിക്കൂർ മറ്റ് നെറ്റ വർക്കുകളിലേയ്ക്ക് സംസാര സമയവും സൗജന്യമാണ്. 84 ദിവസമാണ് കാലാവധി. എയർടെലിന്റെ 249 രൂപയുടെ പ്ലാനിൽ 1.5 ജി.ബി പ്രതിദിനം സൗജന്യമായി ലഭിക്കും. പരിധിയില്ലാതെ വിളിക്കാം. 100 എസ്എംഎസും സൗജന്യമാണ്. കാലാവധിയാകട്ടെ 28 ദിവസവുമാണ്. BSNL launches 4G-only plans offering upto 10GB data at Rs 96

from money rss http://bit.ly/3byICMH
via IFTTT

നിരക്കു കൂട്ടാതെ പിടിച്ചു നിൽക്കാൻ ബി.എസ്.എൻ.എൽ.

തൃശ്ശൂർ: പ്രത്യക്ഷത്തിൽ നിരക്കുവർധന തോന്നിക്കാതിരിക്കുകയും എന്നാൽ, വരുമാന വർധന നേടുകയും ചെയ്യുന്ന വിപണിതന്ത്രവുമായി ബി.എസ്.എൻ.എൽ. വാലിഡിറ്റി പീരീഡ് കുറച്ചാണ് വരുമാന വർധനയ്ക്കുള്ള വഴി കമ്പനി തേടിയത്. ചില പ്ലാനുകളിൽ സൗജന്യ കോളുകൾ, പ്രതിദിന നിശ്ചിത ഡേറ്റ എന്നിവയ്ക്ക് ഉണ്ടായിരുന്ന കാലാവധിയാണ് കുറച്ചത്. ചെറിയ തോതിലുള്ള കുറവാണ് വരുത്തിയതെങ്കിലും അതിലൂടെ വരുമാനവർധന ഉണ്ടാവുന്നു എന്നാണ് ലഭിക്കുന്ന വിവരം. 153 രൂപയുടെ പ്ലാനിൽ മുമ്പ് 24 ദിവസം സൗജന്യമായിരുന്നത് 21 ആക്കി കുറച്ചു. എന്നാൽ, ഈ പ്ലാൻ മൂന്ന് മാസം റീച്ചാർജ് ചെയ്തില്ലെങ്കിലും ആക്ടീവ് ആയി നിൽക്കും. ഒരു ദിവസം 250 മിനിറ്റ് കോൾ സമയവും 1.5 ജി.ബി.ഡേറ്റയും 100 എസ്.എം.എസും ഈ പ്ലാനിൽ നിലനിർത്തിയിട്ടുണ്ട്. 186 -ന്റെ പ്ലാനിന്റെ സൗജന്യ ദിവസങ്ങൾ 28-ൽ നിന്ന് 24 ആക്കിയാണ് കുറച്ചത്. 446 രൂപയുടെ പ്ലാനിൽ ഉണ്ടായിരുന്ന 84 ദിവസത്തെ സൗജന്യം 75 ലേക്ക് കുറച്ചു. എന്നാൽ, ആറുമാസം വരെ ഈ പ്ലാൻ നിലനിൽക്കും. 666 -ന്റെ പ്ലാനിൽ ഉണ്ടായിരുന്ന 132 ദിവസം എന്നത് 120-ലേക്ക് കുറച്ചു. ദിവസങ്ങൾ കുറച്ചതിനൊപ്പം പുതിയ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികൾ നിരക്കുകൾ കൂട്ടിയപ്പോൾ ബി.എസ്.എൻ.എൽ. വർധന പ്രഖ്യാപിച്ചിരുന്നില്ല. ഡിസംബർ ആദ്യ ആഴ്ചയാണ് സ്വകാര്യ കമ്പനികൾ നിരക്കുവർധന നടപ്പാക്കിയത്. ബി.എസ്.എൻ.എലും വർധന നടപ്പാക്കും എന്നായിരുന്നു അന്ന് പുറത്തു വന്ന വിവരം. എന്നാൽ, നിരക്കുകളിലെ വർധനയ്ക്ക് മുതിരാതെയുള്ള തന്ത്രമാണ് കമ്പനി നടപ്പാക്കിയത്.

from money rss http://bit.ly/37pMAUU
via IFTTT

ഫോബ്‌സ് 30 അണ്ടർ 30 പട്ടികയിൽ മലയാളി സംരംഭകൻ

അജീഷ് അച്യുതൻ കൊച്ചി: ഫോബ്സ് മാസികയുടെ ഇന്ത്യ പതിപ്പ് പുറത്തുവിട്ട ഈ വർഷത്തെ '30 അണ്ടർ 30' പട്ടികയിൽ മലയാളിയായ അജീഷ് അച്യുതൻ സ്ഥാനം പിടിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും വേണ്ടിയുള്ള നിയോ ബാങ്കിങ് പ്ലാറ്റ്ഫോമായ 'ഓപ്പണി'ന്റെ സഹ സ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് അജീഷ്. ദക്ഷിണേന്ത്യൻ ചലച്ചിത്ര താരം സായ് പല്ലവി, യുട്യൂബർ ഭുവൻ ഭാം, റാപിഡോ, ഭാരത് അഗ്രി, സേട്ടു എന്നിവയുടെ സ്ഥാപകർ തുടങ്ങിയ പ്രമുഖർക്കൊപ്പമാണ് അജീഷും സ്ഥാനംപിടിച്ചിരിക്കുന്നത്. ഇന്ത്യയിൽ വലിയ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സംരംഭകരുടെയും സ്വാധീന ശക്തികളായ വ്യക്തിത്വങ്ങളുടെയും ഒപ്പം 'ഫോബ്സ് ഇന്ത്യ 30 അണ്ടർ 30' യുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ അംഗീകാരമായി കരുതുന്നതായി അദ്ദേഹം പറഞ്ഞു. അനീഷ് അച്യുതൻ, മേബൽ ചാക്കോ, ടാക്സി ഫോർ ഷുവറിന്റെ സി.എഫ്.ഒ. ആയിരുന്ന ഡീന ജേക്കബ് എന്നിവരോടൊപ്പം ചേർന്നാണ് ബെംഗളൂരു ആസ്ഥാനമായി അജീഷ് ഓപ്പണിന് തുടക്കമിട്ടത്. പെരിന്തൽമണ്ണ സ്വദേശിയാണ് അദ്ദേഹം.

from money rss http://bit.ly/2Hcvgbc
via IFTTT

നിഫ്റ്റി വീണ്ടും 12,100ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ:രണ്ടുദിവസത്തെ വില്പന സമ്മർദത്തിനുശേഷം ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 236.52 പോയന്റ് ഉയർന്ന് 41,216.14ലിലും നിഫ്റ്റി 76.40 പോയന്റ് നേട്ടത്തിൽ 12,170.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1094 ഓഹരികൾ നേട്ടത്തിലും 1372 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികൾക്ക് മാറ്റമില്ല. ഗെയിൽ, ജെഎസ്ഡബ്ല്യു, ഭാരതി ഇൻഫ്രടെൽ, എൻടിപിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തിൽ. യെസ് ബാങ്ക്, ബ്രിട്ടാനിയ, ബിപിസിഎൽ, ഭാരതി എയർടെൽ, എംആന്റ്എം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി വിഭാഗം സൂചിക ഒഴികെയുള്ളവയെല്ലാം നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.3 ശതമാനം ഉയർന്നു. സ്മോൾ ക്യാപ് ആകട്ടെ 0.18ശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends above 12,100

from money rss http://bit.ly/31KFoRU
via IFTTT