121

Powered By Blogger

Monday 24 February 2020

എസ്ബിഐ കാര്‍ഡ്‌സ് ഐപിഒ: ഓഹരി വില 750 രൂപയാകും

മുംബൈ: എസ്ബിഐ കാർഡ്സ് ആൻഡ് പേയ്മന്റ് സർവീസസിന്റെ ഓഹരി വില 750-755 രൂപ നിലവാരത്തിലായിരിക്കും. ഐപിഒ മാർച്ച് രണ്ടിന് ആരംഭിച്ച് മാർച്ച് അഞ്ചിന് അവസാനിക്കും. 9,500 കോടി രൂപ സമാഹരിക്കാനാണ് എസ്ബിഐയുടെ ഉപകമ്പനിയായ എസ്ബിഐ കാർഡ്സ് ഉദ്ദേശിക്കുന്നത്. ചുരുങ്ങിയത് 19 ഓഹരികൾക്കെങ്കിലും അപേക്ഷിക്കണം. മാർച്ച് 16ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഓഹരി ഉടമകളായ എസ്ബിഐ 3.73 കോടി ഓഹരികളും കാർളൈൽ ഗ്രൂപ്പ് 9.32 കോടി ഓഹരികളും വിൽക്കും. 500 കോടി രൂപമൂല്യമുള്ള പുതിയ ഓഹരികളാകും കമ്പനി വിൽക്കുക. നിലവിൽ എസ്ബിഐയ്ക്ക് 76 ശതമാനം ഓഹരി വിഹിതമാണുള്ളത്. ബാക്കിയുള്ളത് കാർളൈൽ ഗ്രൂപ്പിന്റെ കൈവശവുമാണുള്ളത്. 1998 ഒക്ടോബറിലാണ് എസ്ബിഐയും ജിഇ ക്യാപിറ്റലും ചേർന്ന് എസ്ബിഐ കാർഡ്സ് പുറത്തിറക്കിയത്. 2017 ഡിസംബറിൽ എസ്ബിഐയും കാർളൈൽ ഗ്രൂപ്പും ജിഇ ക്യാപിറ്റലിൽനിന്ന് ഓഹരികൾ സ്വന്തമാക്കി.

from money rss http://bit.ly/2wKFiOM
via IFTTT

വിവാഹ സീസണില്‍ പ്രത്യേക ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയാർന്നതുമായആഭരണബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് വിവാഹ സീസണിനായി പ്രത്യേക ഓഫറുകൾ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്ന റേറ്റ് പ്രോട്ടക്ഷൻ ഓഫറിലൂടെ സ്വർണത്തിൻറെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ ഉപയോക്താക്കളെ ബാധിക്കാതിരിക്കും. ഇതിൻറെ ഭാഗമായി വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. കൂടാതെ ഡയമണ്ട് ആഭരണങ്ങൾക്ക്20ശതമാനം ഇളവും പോൾക്കി, അൺകട്ട്,പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾക്ക്15ശതമാനം ഇളവും നേടാം. ഉപയോക്താക്കൾക്ക് മികച്ച അനുഭവം ലഭ്യമാക്കുന്നതിനും ആഭരണം വാങ്ങുമ്പോൾ പരമാവധി ഗുണഫലങ്ങൾ നല്കുന്നതിനുമാണ് പരിശ്രമിക്കുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി സ്വർണവിലയിലുള്ള അസ്ഥിരത ഉപയോക്താക്കൾ സ്വർണം വാങ്ങുമ്പോൾ ബാധിക്കാതെ സംരക്ഷിച്ചുനിർത്തുന്നതിനായാണ് റേറ്റ് പ്രോട്ടക്ഷൻ ഓഫർ അവതരിപ്പിക്കുന്നത്. ഇതിലൂടെ എല്ലാ ഉപയോക്താക്കൾക്കും പ്രത്യേകിച്ച് വിവാഹാവസരങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കും അടുത്ത സീസൺ തുടങ്ങുന്നതിനു മുമ്പേ നിശ്ചിതനിരക്കിൽ ആഭരണങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കല്യാൺ ജൂവലേഴ്സിൻറെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രത്തിൻറെ ഗുണഫലങ്ങളും ഇതോടൊപ്പം ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. കല്യാൺ ജൂവലേഴ്സിൻറെ ഉപയോക്താക്കൾക്ക് ബ്രാൻഡിൻറെ പ്രതിബദ്ധത ഉറപ്പുവരുത്തുന്ന പ്രത്യേക ഉദ്യമമാണിത്. കല്യാൺ ജൂവലേഴ്സിൽ വിറ്റഴിക്കുന്ന ആഭരണങ്ങൾ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാൾമാർക്ക് ചെയ്തവയാണ്. ആഭരണങ്ങളുടെ മൂല്യം ഉറപ്പാക്കുന്ന നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ഉപയോക്താക്കൾക്ക് മുടക്കുന്ന പണത്തിന് തക്കമൂല്യവും ഉറപ്പുനല്കുന്നു. ഇൻവോയിസിൽ കാണിച്ചിരിക്കുന്ന ശുദ്ധത,കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവൻ ബ്രാൻഡ് ഷോറൂമുകളിൽനിന്ന് സ്വർണാഭരണങ്ങളുടെ മെയിൻറനൻസ് സൗജന്യമായി ചെയ്തു കൊടുക്കും. കൂടാതെ റൂപേ,മാസ്റ്റർ കാർഡ് എന്നിവയുമായുള്ള കല്യാൺ ജൂവലേഴ്സിൻറെ സഹകരണത്തിലൂടെ ഉപയോക്താക്കൾക്ക് അധിക ഇളവുകളും സ്വന്തമാക്കാം. കല്യാണിൻറെ ആഭരണശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയാൻwww.kalyanjewellers.net/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

from money rss http://bit.ly/2STIkZF
via IFTTT

പാഠം 62: വാരിക്കുഴികളില്‍ വീഴാതെ മികച്ച നിക്ഷേപകനാകാം

മലയാളിയുടെ നിക്ഷേപ പദ്ധതികളിൽ ആകെയുള്ളത് ബാങ്ക് എഫ്ഡിയും സ്വർണവും റിയൽ എസ്റ്റേറ്റുമാണ്. മികച്ച നേട്ടംനൽകുന്ന മറ്റുനിരവധി പദ്ധതികളുള്ളപ്പോൾ പരമ്പരാഗതമായി പകർന്നുകിട്ടിയ അറിവിൽ കുടുങ്ങിക്കിടക്കാനാണ് പലർക്കും താൽപര്യം. പണപ്പെരുപ്പത്തെ അതിജീവിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുള്ളപ്പോൾ അതിനെയെല്ലാം നിഷേധമനോഭാവത്തോടെ സമീപിക്കുന്നതിനുപിന്നിൽ നിരവധികാരണങ്ങളുണ്ട്. അറിവില്ലായ്മ സമ്പാദിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചോ അതിനുള്ള വഴികളെക്കുറിച്ചോ ഏതെങ്കിലുംതരത്തിലുള്ള അറിവ് ഔപചാരിക വിദ്യാഭ്യാസത്തിൽനിന്ന് ലഭിക്കുന്നില്ല. സാമ്പത്തിക ശാസ്ത്രത്തിൽ ഉന്നത ബിരുദം നേടിയവർപോലും ഇക്കാര്യത്തിൽ അജ്ഞരാണ്. വിദ്യാഭ്യാസത്തോടൊപ്പം നിക്ഷേപ പദ്ധതികൾ പരിചയപ്പെടുത്തിയാൽ യോജിച്ചത് തിരഞ്ഞെടുക്കാനുള്ള പ്രാപ്തി ലഭിക്കും. ജോലി ലഭിച്ച് വരുമാനംനേടിയാൽമാത്രംപോര, പണം മികച്ചരീതിയിൽ വിനിയോഗിക്കാനുള്ള പ്രായോഗിക ജ്ഞാനംകൂടി ലഭിക്കേണ്ടതുണ്ട്. തെറ്റായ വിപണനം തെറ്റായവിപണനംമൂലം നിരവധിപേർ വഴിതെറ്റി നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടുതൽ കമ്മീഷൻ ലഭിക്കുന്ന പദ്ധതികളിൽ തെറ്റിദ്ധരിപ്പിച്ച് ചേർത്തുന്ന നിരവധി ബ്രോക്കർമാരും ഏജന്റുമാരും നാട്ടിലുണ്ട്. മിക്കവാറും രാജ്യങ്ങളിൽ മിസ് സെല്ലിങ് കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. സ്വന്തം നിലയിൽ വിലയിരുത്താതെ ഏജന്റുമാരുടെ വാക്കുകേട്ട് 10ഉം 20ഉംവർഷം നീണ്ടുനിൽക്കുന്ന നിക്ഷേപ പദ്ധതികളിൽ ചേരരുത്. യോജിച്ച പദ്ധതിയിലല്ല ചേർന്നതെന്ന് വൈകിയാകും മനസിലാകുക. അപ്പോൾ അതിൽനിന്ന് പിന്മാറാൻ നൂറുകൂട്ടം നിബന്ധനകളുമുണ്ടാകും. സാമ്പത്തിക നഷ്ടവുമുണ്ടാകും. ഉദാ: വിവിധ ഇൻഷുറൻസ് പദ്ധതികൾ, യുലിപ് എന്നിവ. മ്യൂച്വൽ ഫണ്ടാണെന്നുപറഞ്ഞ് യുലിപ് പ്ലാനുകളിൽ ചേർത്തുന്നതും പതിവാണ്. ചൂതാട്ടമെന്ന തെറ്റിധാരണ ഓഹരി വിപണിയിലെ നിക്ഷേപം ചൂതാട്ടമാണെന്ന ധാരണ പലർക്കുമുണ്ട്. അവരിൽ പലരും ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടുമെടുത്ത് അടിസ്ഥാനമില്ലാത്ത കമ്പനികളിൽ നിക്ഷേപിച്ച് കൈപൊള്ളിയവരാകും. മികച്ച കമ്പനികൾ കണ്ടെത്തി ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപിച്ചാൽമാത്രമെ ഭാവിയിൽ തരക്കേടില്ലാത്ത ആദായം നേടാൻ കഴിയൂ. അതിന് കഴിയാത്തവർ ഓഹരിയിൽ നിക്ഷേപിക്കരുത്. പകരം മ്യൂച്വൽ ഫണ്ടിന്റെ വഴിതേടുന്നതാകും ഉചിതം. ഇന്ന് നിക്ഷേപിച്ച് നാളെ ലക്ഷങ്ങൾ ഉണ്ടാക്കാമെന്നുകരുതിയാണ് പലരും ഓഹരി വിപണിയിലേയ്ക്കിറങ്ങുന്നത്. ബാങ്കിൽ നിക്ഷേപിച്ചാൽ ആരും അങ്ങനെ ചിന്തിക്കാറില്ലല്ലോ. കാലാവധിയെത്തുംവരെ കാത്തിരിക്കാനുള്ള ക്ഷമ അവർകാണിക്കും. ഇത് ഓഹരി വിപണിക്കും ബാധകമാണ്. ഗൃഹപാഠം നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ നിർബന്ധമായും ഗൃഹപാഠം ചെയ്തിരിക്കണം. നെറ്റിൽ സെർച്ച് ചെയ്താൽ ലഭിക്കാത്ത വിവരങ്ങളില്ല. അഥവാ, നിങ്ങൾക്ക് പദ്ധതിയുടെ ഗുണവും ദോഷവും വിലയിരുത്താൻ കഴിഞ്ഞില്ലെങ്കിൽ അതിൽ പണംമുടക്കാതിരിക്കുന്നതാണ് നല്ലത്. പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ ഓരോരുത്തർക്കും യോജിച്ചതാണോയെന്ന് പരിശോധിക്കണം. ഒരു സ്മാർട്ട്ഫോൺ വാങ്ങുന്നതിന് നിങ്ങൾ എത്രമാത്രം അന്വേഷണവും വിശകലനവും നടത്തുമെന്ന് ചിന്തിക്കുക. ഇൻഷുറൻസ് നിക്ഷേപമല്ല വരുമാന ദാതാവിന്റെ അഭാവത്തിൽ ആശ്രിതർക്ക് ഭാവിയിൽ ജീവിക്കാനുള്ളതുക ലഭ്യമാക്കുകയെന്നതാണ് ഇൻഷുറൻസിന്റെ ലക്ഷ്യം. കുറഞ്ഞ ചെലവിൽ കൂടുതൽതുകയ്ക്കുള്ള പരിരക്ഷ ലഭിക്കാൻ ടേം പ്ലാൻ എടുക്കുക. 30 വയസ്സുള്ള ഒരാൾക്ക് ഒരുകോടി രൂപയുടെ പരിരക്ഷ ലഭിക്കാൻ വാർഷിക പ്രീമിയമായി ശരാശരി 10,000 രൂപ അടച്ചാൽമതിയാകും. നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്താതരിക്കുക.എൻഡോവ്മെന്റ്, മണി ബായ്ക്ക് പോളിസികൾ, യുലിപ് എന്നിവ ഈ വിഭാഗത്തിൽപ്പെട്ടവായാണ്. ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷ അതിൽനിന്ന് ലഭിക്കില്ല. ആദായവുംകുറവായിരിക്കും. യുലിപ് പ്ലാനുകളും വ്യത്യസ്തമല്ല. ഓഹരിയിലും കടപ്പത്രത്തിലും നിക്ഷേപിക്കുന്ന ഇത്തരം പ്ലാനുകൾക്ക് നടത്തിപ്പ് ചെലവ് കൂടുതലാണ്. കമ്മീഷൻ ഇനത്തിലും ഫണ്ട് മാനേജുമെന്റ് ചാർജിനത്തിലും നല്ലൊരുതുക നിങ്ങളുടെ നിക്ഷേപത്തിൽനിന്ന് മാറ്റിയശേഷം ബാക്കിയുള്ള തുകയാണ് കമ്പനി നിക്ഷേപത്തിനായി പരിഗണിക്കുക. സാമ്പത്തിക ലക്ഷ്യങ്ങൾ ജീവിതത്തിൽ ലക്ഷ്യങ്ങളില്ലാത്തവരില്ല. അതുപോലെതന്നെ വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങളുമുണ്ടാകണം. ലക്ഷ്യങ്ങളെ ഹൃസ്വകാലമെന്നും ദീർഘകാലമെന്നും വേർതിരിക്കാം. വാഹനം വാങ്ങുന്നതും വിനോദയാത്രയ്ക്കുപോകുന്നതുമൊത്തെ ഹൃസ്വകാലത്തിൽപ്പെടുന്നതാണ്. റിട്ടയർമെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവ ദീർഘകാല ലക്ഷ്യത്തിലും ഉൾപ്പെടും. ഈ ലക്ഷ്യങ്ങൾ കൃത്യമായി നിർവചിച്ച് അതിന് അനുസരിച്ചുള്ള നിക്ഷേപ രീതി പിന്തുടരുന്നതാണ നല്ലത്. നഷ്ടസാധ്യത റിസ്ക് എടുക്കാൻ കഴിയില്ലെങ്കിൽ നഷ്ടസാധ്യതയുള്ള പദ്ധതികളിൽനിന്ന് മാറിനിൽക്കുക. പദ്ധതിയിലെ നഷ്ടസാധ്യതയെക്കുറിച്ച് വിശദമായി മനസിലാക്കിയശേഷംമാത്രം നിക്ഷേപിക്കുക. പ്രായം, വരുമാനം, ബാധ്യത എന്നിവ വിലയിരുത്തിയാണ് റിസ്ക് എടുക്കാനുള്ള ശേഷി വിലിയിരുത്തേണ്ടത്. കൂടുതൽ ആദായം ലഭിക്കണമെങ്കിൽ ചെറിയരീതിയിലെങ്കിലും റിസ്ക് എടുക്കേണ്ടിവരും. അല്ലാത്തവർക്ക് മറ്റ് നിരവധി നിക്ഷേപ പദ്ധതികൾ രാജ്യത്തുണ്ട്. സ്വയം ആർജിക്കുക ഡു ഇറ്റ് യുവർസെൽഫ്(ഡിഐവൈ)ഇഷ്ടപ്പെടുന്നവരാണ് മില്ലേനിയൽസ്. അതുകൊണ്ടുതന്നെ നിക്ഷേപകാര്യത്തിലും യോജിച്ച തീരുമാനമെടുക്കാൻ ഇവർക്കാകും. ഇന്റർനെറ്റ് ഉപയോഗിച്ചും മികച്ച പുസ്തകങ്ങൾ വായിച്ചും നിക്ഷേപം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള കഴിവ് ആർജിക്കാം. ആദായംമാത്രമല്ല കാലാകാലങ്ങളിൽ വരുന്നമാറ്റങ്ങളും നിങ്ങളുടെ നിക്ഷേപ പദ്ധതികളെ എപ്രകാരം ബാധിക്കുമെന്ന് മനസിലാക്കാൻ അത് ഉപകരിക്കും. ആദായം, റിസ്ക് എടുക്കാനുള്ളശേഷി, ലിക്വിഡിറ്റി(പണമാക്കൽ) തുടങ്ങിയവയാകണം നികഷേപ പദ്ധതികൾ തിരഞ്ഞെടുക്കമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ. വിശ്വസ്തരായ ഉപദേശകർ അസുഖംവന്നാൽ ഡോക്ടറെ കാണാൻ ആരുംമടിക്കാറില്ല. അതുപോലതന്നെയാണ് സാമ്പത്തികാരോഗ്യത്തിന്റെകാര്യത്തിലും. സ്വയം ചികിത്സ നന്നല്ല. ഏതെങ്കിലുമൊരു നിക്ഷേപ ഉത്പന്നം വാങ്ങുന്നതിനായി ഏജന്റുമാരെ സമീപിക്കുന്നതിലും നല്ലത് സമഗ്രമാണ് ഹെൽത്ത് ചെക്കപ്പിന് വിധേയമാകുകയെന്നതാണ്. ഹൃസ്വ കാല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ, ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷ, ആരോഗ്യ ഇൻഷുറൻസ് എന്നിവയെല്ലാം ഉൾപ്പെട്ട സമഗ്രമായ നിർദേശം പിന്തുടരുന്നതാണ് സാമ്പത്തിക ആരോഗ്യം നിലനിർത്താൻ നല്ലത്. കാലാകാലങ്ങളിൽ നിക്ഷേപത്തിന്റെ വളർച്ച വിലിയുരുത്തി തീരുമാനമെടുക്കാനും സാമ്പത്തിക ഉപദേശകന്റെ ആവശ്യം അനിവാര്യമാണ്. വിവിധ ഉത്പന്നങ്ങൾക്ക് കമ്മീഷൻ പറ്റാതെ നിശ്ചിത തുക ഫീസ് വാങ്ങി സമഗ്രമായി നിക്ഷേപ പ്ലാൻ തയ്യാറാക്കി നൽകുന്ന ഫിനാൻഷ്യൽ പ്ലാനർമാരെ സമീപിക്കുകയാകും നല്ലത്. വിശ്വസ്തരായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ. പുതിയ കാലത്ത് ഓൺലൈനായി നേരിട്ട് നിക്ഷേപിച്ച് കൂടുതൽ നേട്ടമുണ്ടാക്കാനുള്ള അവസരവുമുണ്ട്. feedbacks to: antonycdavis@gmail.com കുറിപ്പ്: നിക്ഷേപ പദ്ധതികളിൽ ഭൂരിഭാഗംപേർക്കുമുള്ള അജ്ഞതയാണ് ഇങ്ങനെയൊരു പാഠത്തിന് പ്രേരിപ്പിച്ചത്. ഒന്നും അറിയില്ലെങ്കിലും അറിയുമെന്ന് ഭാവിക്കുന്നവരുടെ എണ്ണംവളരെ അധികമാണ്. ആരോഗ്യവും സമ്പത്തുമുണ്ടെങ്കിൽ ഏതുപ്രായത്തിലും സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്ന് മനസിലാക്കുക. നിക്ഷേപ തീരുമാനങ്ങൾ സൂക്ഷ്മതയോടെയെടുക്കുക.

from money rss http://bit.ly/3c5D7FH
via IFTTT

വിപണിയിൽ കാലുറപ്പിക്കാനൊരുങ്ങി ‘റോയൽ കരിക്ക്’

കോടഞ്ചേരി: റോഡരികിലും കൂൾബാറുകളിലും തൂങ്ങിക്കിടക്കുന്ന ഇളനീർക്കുലകൾക്കിടയിലേക്കും ന്യൂജൻമാർ എത്തിത്തുടങ്ങി. സാധാരണ ഇളനീരിനെ അടിമുടി ന്യൂജൻ ആക്കി 'റോയൽ കരിക്ക്' എന്ന പേരോടുകൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ് നൂറാംതോട്ടുകാരായ അബ്ദുൽ ഷമീറും സുഹൃത്ത് സദക്കത്തുള്ളയും. ആറുമാസംമുമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബന്ധുവിന് ഡോക്ടർ നാടൻ ഇളനീർ നൽകാൻ ആവശ്യപ്പെട്ടു. കോഴിക്കോട് പട്ടണത്തിൽനിന്ന് ഷമീർ ഇളനീർ വാങ്ങി ബന്ധുവിന് നൽകിയപ്പോൾ വെയിൽകൊണ്ട് വാടിയ രുചി. പോരാത്തതിന് വെള്ളത്തിന്റെ അളവും കുറവായിരുന്നു. പരാതിയുമായി വീണ്ടും ആ കടയിലേക്കുപോയ ഷമീറിനോട് 'വെയിൽകൊണ്ട് വാടാത്ത ഇളനീർ നിങ്ങൾക്ക് കിട്ടില്ല' എന്നായിരുന്നു കടക്കാരന്റെ മറുപടി. നാട്ടിൽ സുലഭമായി കിട്ടുന്ന ഇളനീർ എന്തുകൊണ്ട് രുചിയും ഗുണവും നഷ്ടപ്പെടാതെ ആവശ്യക്കാർക്ക് നൽകാൻ സാധിക്കുന്നില്ലെന്ന ഷമീറിന്റെ ചിന്തയിൽനിന്നാണ് 'റോയൽ കരിക്ക്' ജന്മമെടുക്കുന്നത്. വിപണത്തിനു തയ്യാറായ ന്യൂജൻ റോയൽ കരിക്ക് വൈകാതെ ആശയം സുഹൃത്തായ സദക്കത്തുള്ളയുമായി പങ്കുവെച്ചു. സംഗതികൊള്ളാമെന്ന് തോന്നിയപ്പോൾ, തന്റെ മൊബൈൽ ഷോപ്പ് ബിസിനസ് മതിയാക്കി സദക്കത്തുള്ളയും ഷമീറിനൊപ്പംചേർന്നു. നാട്ടിൽ തെങ്ങുകൾ ധാരാളം ഉണ്ടെങ്കിലും കടകളിൽ എത്തുന്നതിൽ അധികവും തമിഴ്നാട്ടിൽനിന്നുള്ള ഇളനീർ ആയിരുന്നു. കർഷകരിൽനിന്ന് നേരിട്ട് വലിയ നാടൻ ഇളനീർ ശേഖരിച്ച് കടകളിൽ എത്തിച്ചായിരുന്നു 'റോയൽ കരിക്കി'ന്റെ ആദ്യഘട്ടം കടന്നുപോയത്. പക്ഷേ, തൊണ്ട് കളയാൻ കടക്കാർക്ക് രണ്ടുരൂപ ചെലവുവരുന്നുവെന്ന അഭിപ്രായം വന്നതോടെ ആദ്യഘട്ടം പരാജയം മണത്തു. എങ്കിലും പദ്ധതിയിൽനിന്ന് പിന്മാറാൻ ഇരുവരും തയ്യാറായില്ല. ഗുണമേന്മയുള്ള നാടൻ ഇളനീർ ശീതീകരിച്ച് അതിൽ വിളവെടുപ്പ് തീയതിമുതൽ പരമാവധി ഉപയോഗദിവസംവരെ രേഖപ്പെടുത്തിയ ടാഗോടുകൂടി പുറംതൊണ്ട് ചെത്തി (പീലഡ് ഇളനീർ) ഇളനീരിനെ വിപണിയിൽ എത്തിക്കാനായിരുന്നു അടുത്തശ്രമം. എന്നാൽ, പുറംതൊണ്ട് ചെത്തിമാറ്റിയാലും കരിക്കിന്റെ 20 മുതൽ 30 ശതമാനംവരെ മാത്രമേ വലുപ്പം കുറയുമായിരുന്നുള്ളൂ. ഇത് ചില്ലിട്ട ഫ്രീസറിൽ വെക്കാനും മറ്റും കടക്കാർക്ക് ബുദ്ധിമുട്ടായി. പരാജയങ്ങൾക്കിടയിലും ആശയത്തെ കൈവിടാൻ ഇവർ തയ്യാറായിരുന്നില്ല. അവസാനം കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ആദ്യ ന്യൂജൻ ഇളനീരിന് ഇവർ ജന്മംനൽകി. വിളവെടുപ്പ് തീയതി, പരമാവധി ഉപയോഗിക്കാൻ പറ്റിയ ദിവസം, ഈസി ഓപ്പണിങ്, കൊണ്ടുനടക്കാൻ സൗകര്യം, ഒപ്പം കടക്കാർക്ക് സൂക്ഷിക്കാനും എളുപ്പമായതോടെ റോയൽ കരിക്ക് വിപണിലിറക്കി. കർഷകരിൽനിന്ന് നേരിട്ട് അല്പം കാമ്പുള്ളതും കൂടുതൽ വെള്ളമുള്ളതുമായ വലിയ നാടൻ ഇളനീർ ആണ് ഇവർ ശേഖരിക്കുന്നത്. തെങ്ങിൽനിന്ന് സൂഷ്മതയോടെ കെട്ടിയിറക്കി വെയിലേൽക്കാതെയാണ് പരിചരണം. പുറംതൊണ്ട് യന്ത്രസഹായത്തോടെ ചെത്തിമാറ്റി സ്ട്രോ ഇട്ട് കുടിക്കാൻവേണ്ടി പ്രത്യേകം നിർമിച്ച ചാലിൽ മരത്തിന്റെ ക്വാർക്ക് ഇട്ട് അടയ്ക്കുന്നു. മുകളിലത്തെ മരത്തിന്റെ ക്വാർക്ക് താഴേക്ക് അമർത്തിയാൽ കരിക്ക് കുടിക്കാൻ തയ്യാറായി. വെള്ളം കുടിച്ചതിനുശേഷം തൊട്ടുതാഴെയായി ചുറ്റിലും തയ്യാറാക്കിയ ചാലിൽ ഒന്നുകൂടെ അമർത്തിയാൽ മൃദുവായ ചിരട്ട അടർന്നുമാറുന്നു. ഇതോടെ ഉൾക്കാമ്പും യഥേഷ്ടം കഴിക്കാനാകും. നാളികേര വികസന ബോർഡുമായി ബന്ധപ്പെട്ടാണ് ഷമീറും സദക്കത്തുള്ളയും 'റോയൽ കരിക്കി'ന് രൂപംനൽകിയത്. വൈകാതെതന്നെ വിദേശരാജ്യങ്ങളിലേക്ക് റോയൽ കരിക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. പിന്തുണയുമായി കോടഞ്ചേരി കൃഷി ഓഫീസുമുണ്ട്.

from money rss http://bit.ly/2HSj6EH
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിന്റെ ആലസ്യത്തിൽനിന്ന് ഓഹരി വിപണിക്ക് കരകയറാനായില്ല. സെൻസെക്സ് 40 പോയന്റ് നേട്ടത്തിൽ 40403ലും നിഫ്റ്റി 10 പോയന്റ് ഉയർന്ന് 11839ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 806 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 475 ഓഹരികൾ നേട്ടത്തിലുമാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോർകോർപ്, ഐടിസി, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, ഭാരതി എയർടെൽ, എസ്ബിഐ, എംആൻഡ്എം, ഇൻഫോസിസ്, സൺ ഫാർമ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എൽആൻഡ്ടി, റിലയൻസ്, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. തുടക്കത്തിൽ സമ്മർദം പ്രകടമാണെങ്കിലും ഏഷ്യൻ വിപണികളിൽ ഉയർത്തെഴുന്നേൽപിന്റെ സൂചനകളുണ്ട്. ആഭ്യന്തര വിപണിയെയും സ്വാധീനിക്കുക ഏഷ്യൻ വിപണികളാകും.

from money rss http://bit.ly/2HR8Cpd
via IFTTT

ഓഹരി വിപണി: തകര്‍ച്ചക്കുപിന്നിലെ നാല് കാരണങ്ങള്‍

രാജ്യത്തെ ഓഹരി സൂചികകളിൽനിന്ന് തിങ്കളാഴ്ച കൊറോണ വൈറസ് കവർന്നത് രണ്ടുശതമാനത്തിലേറെ. ബിഎസ്ഇ സെൻസെക്സ് 834 പോയന്റ് താഴ്ന്ന് 40,335ലിലും നിഫ്റ്റി 259 പോയന്റ് നഷ്ടത്തിൽ 11,821 ലുമാണ് 3.18ഓടെ വ്യാപാരം നടന്നത്. ദക്ഷിണി കൊറിയയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 700 കവിഞ്ഞതും ഏഴുപേർ മരിച്ചതുമാണ് വിപണിയെ തളർത്തിയത്. മൂന്നുദിവസത്തിനുള്ളിൽ 150 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയ്ക്കുപുറത്ത് ഏറ്റവുംകൂടുതൽ വൈറസ് ബാധയുണ്ടാകുന്നത് ദക്ഷിണ കൊറിയയിലാണ്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ചൈനയിലാണെങ്കിൽ ഇതുവരെ 2,400ലേറെപ്പേർ മരണത്തിന് കീഴടങ്ങി. വൈറസ് ബാധിച്ചവരുടെ എണ്ണം 76,936ഉമായി. വിപണിയുടെ തകർച്ചയ്ക്കുപിന്നിൽ ലോകമാകെ കൊറോണ പരക്കുന്നതിന്റെ സൂചനകൾ പുറത്തുവന്നതിനെതുടർന്ന് ഏഷ്യയിലെ പ്രധാന സൂചികകളായ ഹാങ് സെങ്, നിക്കി, ഷാങ്ഹായ് എ്ന്നിവ 1.50 ശതമാനമാണ് താഴ്ന്നത്. ആഭ്യന്തര സൂചികകളിലും ഇത് പ്രതിഫലിച്ചു. സുരക്ഷിത താവളം ഓഹരിയിൽനിന്ന് താരതമ്യേന സുരക്ഷിത നിക്ഷേപങ്ങളായ സ്വർണം, ഡോളർ എന്നിവയിലേയ്ക്ക് പണമൊഴുകി. അന്തർദേശീയ വിപണിയിൽ ഫെബ്രുവരിയിൽതന്നെ സ്വർണത്തിന് രണ്ടുശതമാനത്തിലേറെ വിലകൂടി. കൊറോണ വൈറസ് വ്യാപിക്കുന്നതിനാൽ ആഗോളതലത്തിലുണ്ടായ മാന്ദ്യപ്പേടിയാണ് സ്വർണത്തിലേയ്ക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. ജിഡിപി നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ ജിഡിപി ഡാറ്റ ഈയാഴ്ച അവസാനം പുറത്തുവരാനിരിക്കുകയാണ്. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ വിലയിരുത്തൽ പ്രകാരം ജിഡിപി 4.9ശതമാനമാകുമെന്നാണ്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ നിഗമനമായ അഞ്ചുശതമാനത്തിന് താഴെയാണിത്. ലോഹവിഭാഗം ഓഹരികൾ ലോഹ നിർമാണക്കമ്പനികളുടെ ഓഹരി വിയിൽ 6 ശതമാനംവരെ നഷ്ടമുണ്ടായി. ചൈനയ്ക്ക് പുറത്ത് കോവിഡ്-19 വൈറസ് അതിവേഗത്തിൽ വ്യാപിക്കുന്നതായുള്ള വാർത്തകളാണ് ഈ വിഭാഗം ഓഹരികളെ ബാധിച്ചത്. ഹിൻഡാൽകോ, ജിൻഡാൽ സ്റ്റീൽ, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, വേദാന്ത, സെയിൽ, നാൽകോ, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ സിങ്ക്, എൻഎംഡിസി തുടങ്ങിയ ഓഹരികളെയാണ് പ്രധാനമായും ബാധിച്ചത്. തകർച്ച ഇങ്ങനെ സെൻസെക്സിലെ 30 ഓഹരികളിൽ 25 എണ്ണവും നഷ്ടത്തിലാണ്. ടാറ്റ സ്റ്റീൽ(6.50%), ഐസിഐസിഐ ബാങ്ക്(3.18%), എച്ച്ഡിഎഫ്സി(3.15%), എൻടിപിസി(1.62%), ആക്സിസ് ബാങ്ക്(2.77) എന്നിങ്ങനെ നഷ്ടത്തിലാണ്. അതേസമയം, പ്രമുഖ ഐടി കമ്പനികളായ ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ് എന്നിവ 1.25ശതമാനത്തോളം നേട്ടത്തിലാണ്. രൂപയുടെ മൂല്യമിടിഞ്ഞതാണ് ഈ ഓഹരികൾക്ക് ഗുണകരമായത്. Four reasons behind the stock market crash

from money rss http://bit.ly/2PhJawU
via IFTTT